Connect with us

ബന്ധങ്ങൾ

രക്തം തിളയ്ക്കുന്ന പ്രായം … എന്തിനും ഏതിനും ആവേശം.. എന്തും ചെയ്യാൻ മനസ്സും ശരീരവും എപ്പോഴും തയ്യാർ..

Published

on

രചന: ശരത് എസ് പന്തളം
കര്‍ക്കട മഴ തിമിർക്കുകയാണ് !

അമ്മ രാമായണ വായന അവസാനിപ്പിച്ച് പതുക്കെ എഴുന്നേൽക്കാൻ തുടങ്ങി ശരീര ഭാരം കാരണം രണ്ട് കയ്യ് നിലത്തു കുത്തി ബലം കൊടുത്തുകൊണ്ട് മാത്രമേ അമ്മയ്ക്ക് എഴുന്നേൽക്കാൻ കഴിയുകയുള്ളൂ .
നിലത്ത്‌ ഇരിക്കുമ്പോഴും അങ്ങനെ തന്നെ … നന്നേ ബുദ്ധിമുട്ടിയുള്ള അമ്മയുടെ ഈ അഭ്യാസം കാണുമ്പോൾ തന്നെ ഒരു സങ്കടമാണ്

അഹല്യയ്ക്ക് ശാപം കിട്ടിയ സന്ദർഭത്തിലാണ് ‘അമ്മ ഇന്ന് രാമായണം വായിച്ചു നിർത്തിയത്

എന്തൊരു ദുർവിധി ആയിരുന്നു അവരെ കാത്തിരുന്നത്.

ഏതോ ഒരു നിസ്സാര നിമിഷത്തെ ചാപല്യത്തിൽ അവർ മഴയുടെ അധിപനിലേക്ക് ലയിച്ചു… അതീവ സുന്ദരി ആയിരുന്ന അഹല്യയെ ഇന്ദ്രൻ വശീകരിച്ചതാണ് … പാവം, അതിന്റെ ഫലം അവൾ നൂറ്റാണ്ടുകളോളം കല്ലായി കഴിയേണ്ടി വന്നു…

ചിന്തകളെ അറുത്ത് മുറിച്ച കൊണ്ട് അമ്മയുടെ ശബ്ദം മുഴങ്ങി…

“ദ കാപ്പി എടുത്ത് കുടിക്ക് ”

പുറത്തെ മഴയിൽ ഞാൻ അലിഞ്ഞെന്നു അമ്മ കരുതിയിട്ടുണ്ടാവും.. അതാകണം കാപ്പി എന്റെ അടുത്ത് വന്നത്..

നീ എന്താ അലോചിക്കുന്നേ ?? അമ്മയിൽ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങൾ പതിവ് ഉണ്ടായിരുന്നില്ല…

എപ്പോഴും സ്വച്ഛന്ദമായി ഇരിക്കാൻ ഇഷ്ട്ടപ്പെടുന്ന എനിക്ക് പലപ്പോഴും ആവശ്യമുള്ള ചോദ്യങ്ങളും , സംഭാഷണങ്ങളും അനാവശ്യമായി തോന്നാറുണ്ട് …

ഇതറിയാവുന്ന ‘അമ്മ അടക്കോഴിയെ പോലെ എന്നെ ചിറകിനടിയിൽ ഒളിപ്പിച്ചു വെയ്ക്കാറുണ്ട്… വീട്ടിൽ തിരക്കി വരുന്ന സുഹ്രത്തുക്കള്‍ പലപ്പോഴും അമ്മയുടെ കള്ളങ്ങൾ വിശ്വസിച്ചു മടങ്ങാറുണ്ട്…

ഇന്നത്തെ ദിവസം നിനക്ക് ഓർമയുണ്ടോ ?? ‘അമ്മ പിന്നെയും തുടർന്നു…

അമ്മയുടെ ചോദ്യം വല്ലാതെ അസ്വസ്തപ്പെടുത്തി , എന്റെ കണ്ണുകൾ മുറുക്കാൻ പെട്ടിയ്ക്ക് വേണ്ടി പാഞ്ഞു…

അസ്വസ്ഥത വരുമ്പോൾ മുറുക്കുന്ന ശീലം ഉണ്ടെന്ന് അമ്മയ്ക്ക് അറിയാം..

‘അമ്മ അകത്തു നിന്ന് മുറുക്കാൻ പെട്ടി എടുത്തു വന്നു… നീ കാപ്പി കുടിക്കുന്നില്ലേ…

മുറുക്കാൻ വായിൽ കയറിയാൽ കാപ്പിക്ക് സ്ഥാനമില്ലെന്ന് അമ്മയ്ക്ക് അറിയാം…

എന്റെ നിശബ്ദത അമ്മയെ ശെരിക്കും ചൊടിപ്പിച്ചു… അവർ ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുത് അകത്തേക്ക് പോയി…
മഴയ്ക്ക് ഒരു ശമനവുമില്ല… തിമിർത്തു പെയ്യുകയാണ്… ഇടിമിനലിന് പകരം അമ്മയുടെ ശബ്ദം ഇടയ്ക്ക് മുഴങ്ങുന്നുണ്ടായിരുന്നു…

ബാലനും മോനും ഈ വീട്ടിൽ കേറിയിട്ട വർഷം പതിനേഴാകുന്നു.. പഴയതൊക്കെ മറന്ന് അവനെ ആരെങ്കിലും ചെന്ന് ഒന്ന് കാണാന്‍ ഇതുവരെ തയ്യാറായോ ?? അമ്മ നിർത്തുന്ന ലക്ഷണം ഇല്ല…

“ശ്രീദേവി”.. അവൾ എന്തിനായിരുന്നു എന്റെ ഭഗവതി ഇത് ചെയ്തത്… ആർക്കവേണ്ടിആയിരുന്നു…

എന്റെ നിസ്സംഗ ഭാവം അമ്മയ്ക്ക് തീരെ പിടിക്കുന്നില്ല എന്ന് തോന്നി..

മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി… എങ്കിലും അമ്മയുടെ ശബ്ദത്തിന് ശക്തി വർദ്ധിച്ചു കൊണ്ടിരുന്നു…

“എന്ത് അഴകായിരുന്നു അവള്‍ക്ക്, ബാലൻ ഒരു കുറവും അവൾക് വരുത്തിയിട്ടിലായിരുന്നു ,ബാലൻ എന്നാൽ അവൾക്ക് ജീവനും..

ചിങ്ങ നിലാവിലെ തിരുവാതിരയ്ക്ക് അവൾ ഉണ്ടെങ്കിൽ വേറൊരു നിലവിളക്കിന്റെ കാര്യം ഉണ്ടായിരുന്നില്ല എന്ന് നാട്ടിൽ പറയാത്തവർ ആരുമില്ല… എന്നാലും എന്റെ മോളെ….

വല്ലാണ്ട് അങ് ‘അമ്മ തുടർന്നപ്പോൾ … എന്റെ വജ്രായുധം പുറത്തെടുക്കേണ്ടി വന്നു… കാപ്പിയും കളാസും തെക്കെ പ്ലാവില്‍ ഇടിച്ച് മുറ്റത്തെ മഴവെള്ളത്തിൽ മുങ്ങി..

അമ്മ നിർത്തി….

ശ്രീദേവി…

വായിൽ അരയുന്ന മുറുക്കാനോടൊപ്പം മനസ്സിൽ ആ പേരും അരഞ്ഞു കൊണ്ടിരുന്നു…

അവർ ആറ്‌ മക്കൾ ആയിരുന്നു..നാല് പെണ്ണും രണ്ട്‌ ആണും ‘അമ്മ രണ്ടാമത്തെ … ഏറ്റവും ഇളയത് ആയിരുന്നു ബാലൻ മാമ്മൻ … … അമ്മയോട് ആയിരുന്നു അയാൾക്ക് അടുപ്പം കൂടുതൽ ബാലേട്ടന്റെ വിവാഹം കഴിഞ്ഞും ബാലേട്ടൻ അമ്മയോടൊപ്പം ആയിരുന്നു ഏറെ നാൾ ….
മുറ വഴി അയാൾ മാമ്മൻ ആണ് പക്ഷെ എനിക്ക് അയാൾ ബാലേട്ടൻ ആയിരുന്നു…

ബാലേട്ടനോടുള്ള അമ്മയുടെ വാത്സല്യവും കരുതലും എല്ലാം ശ്രീദേവി ചേച്ചിയോടും അമ്മയ്ക്ക് ഉണ്ടായിരിന്നു..

ബാലേട്ടൻ പട്ടണത്തിൽ ജോലി കിട്ടിയതോടെ വീട്ടിലേക്കുള്ള വരവ് മാസത്തിൽ ആയി…

അമ്മയുടെ കണ്ണിലേ കൃഷ്ണമണി ആയിരുന്നു ശ്രീദേവി ചേച്ചി…

‘അമ്മ പറയുന്നത് സത്യമായിരുന്നു അവർ ഒരു തുമ്പപ്പൂ തന്നെ ആയിരുന്നു… അവർക്ക് ചുറ്റും വട്ടമിട്ട് പറക്കാത്ത കണ്ണുകളും കുറവ് ആയിരുന്നു

മഴ പിന്നെയും തുടങ്ങി… ‘അമ്മ ഉറങ്ങി … വരാന്തയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല.. ഓർമകൾ എന്നെ ആ ചാരുകസേരയിൽ തളച്ചിട്ടത് പോലെ…

അടുത്ത മുറുക്കാന് വേണ്ടി വെറ്റിലയുടെ തലയോടിച്ചു..

അമ്മയുടെ രാമായണ വായന അഹല്യയിൽ നിർത്തിയപ്പോഴേ തോന്നിയിരുന്നു നല്ലത് ഒന്നും ഇന്ന് ഓർത്ത് ഇന്ന് ഉറങ്ങാൻ പറ്റില്ല എന്ന്…

അഹല്യയെ പോലെ ആയിരുന്നു ശ്രീദേവി ചേച്ചിയുടെ ജീവിതവും എന്ന് ഇപ്പോൾ തോനുന്നു…

മഴ കടുത്തു..

പിടിവിട്ട ഓർമകൾ എന്നെയും കൊണ്ട് പാഞ്ഞു… അവയെ വരുതിയ്ക്ക് നിർത്താൻ കഴിയുന്നില്ല… അവ എന്നെയും കൊണ്ട് പാഞ്ഞു… അവയുടെ ശക്തിക് മുന്നിൽ ഞാൻ കീഴടങ്ങി.. ഞാൻ തളർന്നു.. ഇപ്പോൾ എല്ലാം അവയുടെ നിയന്ത്രണത്തിലാണ്..

കലാലയ കാലഘട്ടത്തിലെ ചൂടേറിയ തിരഞ്ഞെടുപ്പ് കാലം… പതിനേഴ് വർഷക്കാലം മുൻപ്..

രക്തം തിളയ്ക്കുന്ന പ്രായം … എന്തിനും ഏതിനും ആവേശം.. എന്തും ചെയ്യാൻ മനസ്സും ശരീരവും എപ്പോഴും തയ്യാർ..

കലാലയത്തിന്റെ വിപ്ലവ ചിന്തകൾ എന്റ മഷികുപ്പികൾ കുടിച്ചു തീര്‍ത്തു എന്റെ ലേഖനങ്ങൾ കലാലയം ആവേശപൂർവം ഏറ്റുടുക്കുമായിരുന്നു.. അത് പിന്നെയും പിന്നെയും എഴുതാൻ ലഹരി പിടിപ്പിച്ചു..

മാനസിൾ ഉരുത്തിരിയുന്ന ആശയങ്ങളെ മനോഹരമായി സാഹിത്യ ഭാഷയിലാക്കി അതിനെ തേജസുറ്റ ലേഖനങ്ങനങ്ങൾ ആക്കാൻ ശ്രീദേവി ചേച്ചി ആയിരുന്നു സഹായിക്കുന്നത്… മലയാളത്തിൽ ബിരുദാനന്തര ബിരുദം കരസ്തമാക്കിയ അവർക്ക് എന്നെ സഹായിക്കാൻ എളുപ്പം കഴിഞ്ഞിരുന്നു…

ബാലേട്ടൻ പട്ടണത്തിൽ നിന്ന് വരുമ്പോൾ അവർ ആവിശ്യപ്പെടുന്ന പുസ്തകമായിട്ടാണ് വരാറുള്ളത്… കടലാസ് കാർന്നു തിന്നുന്ന ചിതലിനെ പോലെ അവർ വലിയ ആവേശത്തോടെ അവയെല്ലാം വായിച്ചു തീർക്കും..

കോളേജ് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ അന്നത്തെ വിശേഷങ്ങൾ എല്ലാം അവരോടു പറയും വളരെ കൊതിയോടെ എല്ലാം കേട്ടിരിക്കുന്ന അവർ എനിക്ക് ഒരു അത്ഭുതമായിരുന്നു

അവരുടെ കലാലയ ഓർമകൾ എന്റെ വാക്കുകളിലൂടെ പിന്നെയും പുനര്ജീവന് വെയ്ക്കുന്നു എന്നാണ് അവരുടെ ഭാഷ്യം..

ബാലേട്ടൻ ഉള്ളപ്പോൾ ഈ വഹ സംസാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…

ചിലപ്പോഴൊക്കെ ബാലേട്ടൻ പട്ടണത്തിൽ നിന്ന് വരുമ്പിൽ അധികനാൾ ചിലവഴിക്കുന്നത് എനിക്ക് എന്തോ വീർപ്പുമുട്ടൽ ആയി തോന്നി…

എന്താണ് എനിക്ക് അങ്ങനെ തോനാന്‍ കാരണം ? മുറയില്‍ അവര്‍ എനിക്ക് ചിറ്റയാണ്… പക്ഷെ എന്റെ വിചാരധാരകളെ ഉള്‍കൊള്ളുന്ന അവരുടെ മനസ്സ് … അതായിരിക്കാം

കോളേജിലെ പ്രണയ കഥകൾ അവരെ ഏറെ രസിപ്പിച്ചിരുന്നു… പ്രണയ കഥകൾ കേൾക്കുമ്പോൾ പരൽ മീനുകൾ ഒഴുകുന്നത് പോലെയുള്ള അവരുടെ കൃഷ്ണമണികളുടെ തിളക്കം ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു

ആ തിളക്കം എനിക്കൊരു ലഹരി ആയിരുന്നു

രാത്രി വൈകിയും നീളുന്ന ഞങ്ങളുടെ സംഭാഷണങ്ങൾ നിർത്താൻ അമ്മയുടെ വഴക്ക് പറച്ചിൽ വേണ്ടി വരും

ശ്രീദേവി ചേച്ചിയെയും മോനെയും പട്ടണത്തിലോട്ട് താമസം മാറ്റാൻ ഉള്ള പദ്ധതിയെ കുറിച്ച് ബാലേട്ടന്‍ അമ്മയോട് വിശദീകരിക്കുന്നത് കേൾക്കാൻ ഇടയായി…

കേട്ടപ്പോൾ എവിടെയോ നേരിയ ഒരു വേദന അനുഭവപ്പെടുന്നതായി തോന്നി… അങ്ങനെ ഒരു തോന്നൽ ഉണ്ടാവാൻ കാരണം എന്താണ്??

കുടുംബം ഭാഗം വെച്ചപ്പോഴാണ് അമ്മയ്ക്ക് വീട് കിട്ടിയത് ,ബാലേട്ടൻ അന്ന് പഠിക്കുക യായിരുന്നു .. വീട് അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മുമ്മ ബാലെട്ടനെയും ഏൽപ്പിച്ചു… ബാലേട്ടനോട് ഒരു കാരണവശാലും വീട് വിട്ട് പോകാൻ ‘അമ്മ പറയാൻ പാടില്ല എന്ന് അമ്മുമ്മ പ്രേതകം ചട്ടം കെട്ടിയിരുന്നു..

അങ്ങനെ ആ വീട്ടിൽ അച്ഛനും അമ്മയും ബാലേട്ടനും ഞാനും അനിയനും മാത്രമായി…

അച്ഛൻ പട്ടാളത്തിൽ ആയിരുന്നു വർഷത്തിൽ ഒരു മാസം വരും… അപ്പോൾ വീട് ഒരു യുദ്ധ ഭൂമി പോലെയാണ്… വെടിയൊച്ചകൾക് പകരം അച്ഛന്റെ ശബ്ദങ്ങൾ…

പത്തു വയസിന്ന് ഇളപ്പമുള്ള അനിയനെ എന്റെ ലോകത്തിലേക്ക് അടുപ്പിച്ചിരുന്നില്ല..

അത് പോലെ ആയിരുന്നു ബാലേട്ടനും… അയാളുടെ ലോകത്തേക്ക് എന്നയും അടുപ്പിച്ചിരുന്നില്ല..

ബാലേട്ടനും ഞാനും പത്ത് വയസ്സിന് വ്യത്യാസം ഉണ്ടായിരുന്നു…

ഒരർത്ഥത്തിൽ ആൽകൂട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു…

അവിടേക്കാണ് ശ്രീദേവി ചേച്ചി എത്തുന്നത്… ആദ്യം അവരുമായി അത്ര.. മിണ്ടാട്ടം ഇല്ലായിരുന്നു പിന്നീട് ബാലേട്ടൻ പട്ടണത്തിലേക്ക് ജോലിക്ക് പോയതിന് ശേഷമാണ് ഞങ്ങൾ മിണ്ടാൻ തുടങ്ങിയത്..

ബാലേട്ടൻ അവരെ പട്ടണത്തിൽ കൊണ്ട് പോവുന്ന കാര്യം അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ചോദ്യം എനിൽ തന്നെ ഒതുക്കി വെച്ചു…

അവരോട് തന്നെ നേരിട്ട് ചോദിക്കാം എന്ന് മനസ്സിൽ ഉറച്ചു…

കഥകളി കാരിയായ ശ്രീദേവി ചേച്ചിയ്ക്ക് കളത്തിലെ അമ്പലത്തിൽ കഥകളി കാണാൻ പോകണം എന്ന് കലശലായ ആഗ്രഹം…

‘അമ്മ ആദ്യം എതിർത്തു… സങ്കട പേമാരി പെയ്യും എന്ന് കരുതി ‘അമ്മ അനുവാദം കൊടുത്തു… ബാലനോട് പറയരുത് എന്ന് ഉടമ്പടിയും

രാത്രി എട്ട് മണിക്കാണ് കഥകളി… കൂട്ടിന് ഞാനും..

അപ്പുവിനെ നേരത്തെ ഉറക്കി കിടത്തി അമ്മയെ ഏൽപ്പിച്ച അവർ വേഗം ഒരുങ്ങി പുറത്തേക്ക് വന്നു…

അങ്ങോട് മുഴുവനും കഥകളിയുടെ വർണ്ണന ആയിരുന്നു..

നളനും, ദമയന്തിയും,കാർകോടകനും, ഹംസവും ….. കഥകളി പദവും… അങ്ങനെ എല്ലാം…

കഥകളിയിൽ അവർക്ക് ഇത്ര പാണ്ഡിത്യം ഉണ്ടെന്ന് അപ്പോഴാണ് മനസിലായത്..

അവർ പരിസരം മറന്ന് വാചാലയായി…. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ വാവിലും നിലാവ് പോലെ തെളിഞ്ഞു നിന്ന് അവരുടെ ഉടലിൽ ആയിരുന്നു… ചന്ദനതൈലത്തിന്റെ ഗന്ധം വമിക്കുന്ന് അവരുടെ മേനി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതായി തോന്നി…

പെട്ടന്ന് അമ്പലത്തിൽ എത്തിയതായി തോന്നി…

കഥകളി ആരംഭിച്ചു… അത്യവിശ്യം കാണികൾ ഉണ്ട്.. കൂടുതലും സ്ത്രീകളാണ്… ഈ വരേണ്യ കോപ്രായം കാണാൻ ഇവർക്കൊന്നും വേറെ പണിയില്ലേ??ഇവരുടെയൊക്കെ തലയിൽ ഇനി എന്നാണ് തലച്ചോർ ഉണ്ടെന് ഇവർ തിരിച്ചറിയുക… എന്നായി എന്റെ വിപ്ലവ ചിന്ത…

ചില പുരുഷ കേസരി കണ്ണുകൾ ശ്രീദേവി ചേച്ചിക്ക് ചുറ്റും ഉപഗ്രഹങ്ങള്‍ പോലെ കറങ്ങുന്നത ഞാൻ ശ്രദ്ധിച്ചു… ആരുടേയും കുറ്റമല്ല ആരായാലും അവരെ നോക്കിപോവും…

മറ്റൊരു കാര്യം കൂടി എനിക് വ്യക്തമായി…

ശ്രീദേവി ചേച്ചിയുടെ കണ്ണുകള്‍ ഇടയ്ക്ക് ഇടയ്ക്ക് എന്നെ തേടിയെത്തുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി . എനിക്ക് വല്ലാത്ത ഒരത്മിശ്വാസം തോന്നിയതായി അനുഭവപ്പെട്ടു

കഥകളി അവസാനിക്കുനതിന് മുന്നേ ഞങ്ങൾ ഇറങ്ങി …

തിരിച്ചുള്ള യാത്രയിലും കഥകളി വർണ്ണന തന്നെ ആയിരുന്നു അവരുടെ വിഷയം… എന്റെ ഞരമ്പുകൾ മുറുകുന്നതായി തോന്നി… നല്ല ഇരുട്ടാണ് കയ്യിൽ വെട്ടത്തിന് ഒന്നും തന്നെ ഇല്ല… പകുതി വഴിക്ക് വരെ രുക്മിണിയമ്മയുടെ ചൂട്ട് വെളിച്ചം ഉണ്ടായിരുന്നു… ഇനി അരനാഴിക നേരം കൂടി ഉണ്ടി …. രുക്മിണിയമ്മ തന്ന ചൂട്ട് എരിഞ്ഞു തീർന്നു..

എന്റെ ഹൃദയമിടിപ്പിന്റെ താളം കുതിച്ചുയരുന്നതായി തോന്നി…

നിങ്ങൾ പട്ടണത്തിലേക്ക് പോവുകയാണോ ?? എന്റെ ചോദ്യം അവരുടെ കഥകളി വർണ്ണനകൾക്കു വിരാമമിട്ടു…

എങ്ങനെ അറിഞ്ഞു ??

ബാലേട്ടൻ അമ്മയോട് പറയുന്നത് കേട്ടു ??

അതേ, ബാലേട്ടൻ അങ്ങനെ ചില തീരുമാനങ്ങൾ എടുക്കുന്നുണ്ട്..

പറഞ്ഞു തീരുന്നതിന് മുന്നെ അവരെ എന്റെ കര വലയത്തിലാക്കി…. അവരുടെ മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂവിന്റെ ഗന്ധം എന്റെ ഞരമ്പുകളിലേക്ക് പടർന്ന കേറി… എന്റെ പുറത്തു എന്തോ ആഴ്ന്നിറങ്ങുന്നതായി തോന്നി… അവരുടെ ഉടലിലെ ഇളം ചൂട് എന്നിലേ ഒരോ അണുവിലേക്കും അരിച്ചിറങ്ങി…

വീടെത്തും വരെ വരെ മൗനമായിരുന്നു…

പിന്നീടുള്ള ദിവസങ്ങൾ എനിക് വീട് വൃന്ദാവനമായി തോന്നി…

സദാചാര കെട്ടുകൾ ഞങ്ങൾക്ക് ഇടയിൽ പലപ്പോഴും അഴിഞ്ഞു വീണു തുടങ്ങി…

കല്യാണം കഴിഞ്ഞും ബാലേട്ടനെ അകറ്റി നിർത്തിയിരുന്ന അവരെ ഒരുക്കൽ ബാലേട്ടൻ കീഴ്പ്പെടുത്തിയതും.അയാളുടെ കരുത്തിൽ അവർ പിടഞ്ഞതും എല്ലാം അവർ എന്നോട്1 വിവരിച്ചു…

എനിക്കും അവർക്കുമിടയിൽ കാര്യങ്ങൾ വേറേ തലങ്ങളിലേക്ക് എത്തി …

അവരുടെ ഉടലഴക് എന്നെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു…

കോളേജിൽ സമരം ആയതിനെ തുടർന്ന് ഒറിയ ദിവസം നേരത്തെ വീട്ടിൾ4 എത്തേണ്ടി വന്നു…

വീട്ടിൽ അവർ മാത്രം… അമ്മയും അപ്പുവും കിഴക്കേ കാവിലെ നൂറും പാലിനും പോയിരിക്കുന്നു… അനിയൻ സ്കൂൾ വിട്ട് വരാൻ ഇനിയും സമയമെടുക്കും…

എന്റെ നിര്ബന്ധത്തിൽ അവർ വഴങ്ങി… ആയില്യം നാളിൽ രണ്ട് നാഗങ്ങളെ പോലെ ഞങ്ങൾ മാറാടി… അവരുടെ ആവേശം എന്നെ അതിശയിപ്പിച്ചു… ആസ്കത്തിയുടെ അഗ്നി പർവതം പൊട്ടി തെറിക്കുന്നത് പോലെ അവർ പൊട്ടിത്തെറിച്ചു… ബാലേട്ടന്റെ കരുത്തിൽ കീഴ്പ്പെട്ട പോയ അവർ കൂട് തുറന്ന് വിട്ട തത്തയെ പോലെ സ്വന്ത്രമായി എനിക്ക് ചുറ്റും പറക്കുന്നതായ തോന്നി…..

പേമാരി പെയ്തൊഴിഞ്ഞതായി തോന്നി ഞങ്ങൾക്ക് രണ്ടാൾക്കും…

അവർ പൊട്ടി കരഞ്ഞു…. ഞാൻ നിശബ്ധനായി…

പിന്നീട് അവർ എന്നോട് മിണ്ടിയില്ല… പലപ്പോഴും ഞാൻ അടുക്കാൻ ചെന്നപ്പോൾ പെറ്റ് കിടക്കുന്ന പൂച്ചയുടെ ശൗര്യം പോലെ എന്റെ നേരെ ചീറ്റി…

ദിവസങ്ങൾ കടന്ന് പോയി…

അവരുടെ ഈ പെരുമാറ്റം എന്നെ ഏതോ വിഷാദ താഴ്വരയിലേക്ക് തള്ളിയിട്ടത് പോലെ തോന്നി…

ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി തുടങ്ങി…

ഒരു ദിവസം… അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ ഉണർന്നത്…

ശ്രീദേവി…. മുൻവശത്ത് മുറിയിൽ ഒരു മുഴം കയറിൽ….

ഇടി വെട്ടേറ്റവനെ പോലെ ആയി ഞാൻ … ചേതനയറ്റ ശരീരത്തെ ഒന്ന് നോക്കാൻ പോലും തോന്നിയില്ല… സർവതും എനിക്ക് തന്നിട്ട് എന്തിന് എന്നെ മാത്രം തനിച്ചാക്കി….

ബാലേട്ടൻ വന്നു….

മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടു…

അന്ന് മൂന്നൽ ഇന്ന് വരെയും ഞാൻ ഉമിതീയിൽ ആണ്… ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം എന്ത് ചെയ്യണം എന്നറിയാതെ… പിന്നീട് ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടത് മൗന വൃക്ഷചോട്ടിൽ ഇരിക്കാൻ ആണ്…

പോസ്റ്റുമോർട്ടം കഴിഞ്ഞു…

മൃതദേഹം വീട്ടില് എത്തി….

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവർ ഗർഭിണി ആയിരുന്നത്രെ…

ഒരു നിമിഷം.. ഈ ഭൂമി പിളർന്നെങ്കിൽ ഞാൻ ആശിച്ചു…

ബാലേട്ടൻ പിന്നീട് ഈ വീടിന്റെ പടി കേറിയിട്ടില്ല….

ഓർമകളുടെ പിടി മെല്ലെ അയയുന്നതായി തോന്നി…

മഴ തോർന്നു, നേരം വളരെ വൈകി… മരത്തിന്റെ ശിഖിരങ്ങളിൽ നിന്ന് ക്രമമില്ലാതെ അടർന്ന് വീഴുന്ന മഴ തുള്ളികളുടെ ശബ്ദം മാത്രം….

ബാലേട്ടൻ മറ്റൊരു വിവാഹം കഴിച്ചെന്ന അറിഞ്ഞിരുന്നു…. പക്ഷെ

എനിൽ ഇപ്പോഴും ശ്രീദേവിയുടെ ഇളം ചൂട് അവശേഷിക്കുന്നുണ്ട്… എനിക്ക് ഇപ്പോഴും അവർ അല്ലാതെ മറ്റാരും ഇല്ല….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular