Connect with us

ബന്ധങ്ങൾ

എനിക്കൊരു പെൺകുട്ടിയുടെ അച്ഛനാകണം എന്നാണ്…….” അതവളെ സ്നേഹിക്കാൻ മാത്രമല്ല…, അവൾക്ക് പറഞ്ഞു കൊടുക്കാൻ ചിലതുണ്ടെനിക്ക്….

Published

on

രചന: Pratheesh.
ഭാര്യ ഗർഭം ധരിച്ചതു മുതൽ
അവളുടെ വയറിൽ മുഖം ചേർത്തു വെച്ച് അവളോടും എന്റെ മനസിനോടും ഈശ്വരനോടും ഞാൻ ആവശ്യപ്പെട്ടത്….”

എനിക്കൊരു പെൺകുട്ടിയുടെ അച്ഛനാകണം എന്നാണ്…….”

അതവളെ സ്നേഹിക്കാൻ മാത്രമല്ല…,

അവൾക്ക്
പറഞ്ഞു കൊടുക്കാൻ ചിലതുണ്ടെനിക്ക്…. ”

അവളുടെ കരച്ചിലോടെ അവളെ ഇരു കൈകളിലായി ഏറ്റു വാങ്ങണം
എന്നിട്ടവൾ കരയുന്നതും നോക്കി എനിക്കു ചിരിക്കണം…”

പിന്നെ പിന്നെ ദിനവും
അവളുടെ പാൽ പുഞ്ചിരിയും,
കുഞ്ഞിക്കാലുകളും കണികണ്ടുണരണം….”

കവിളത്തു മാറി മാറി ഉമ്മ കൊടുക്കണം…….”
അവൾ ഉറങ്ങുന്നതും നോക്കി അവൾക്കരുകിൽ അവളെ നോക്കിയങ്ങിനെ കിടക്കണം…”

പുത്തനുടുപ്പുകൾ വാങ്ങി അണിയച്ചവളെ സുന്ദരിയാക്കണം…….”

അവളോടൊത്ത് ശുദ്ധ വായു ശ്വസിക്കാൻ പ്രഭാത സവാരിക്കിറങ്ങണം…..”
ആദ്യസൂര്യന്റെ ഇളം വെയിൽ കൊള്ളണം……”

പുലർക്കാലെ ഇലകളിൽ പറ്റിയിരിക്കുന്ന മഴത്തുള്ളികളെ അവളുടെ കുഞ്ഞി കൈകളിലേക്ക് ഇറ്റിച്ചു കൊടുക്കണം……”

അവളോടൊത്ത് പുതുമഴ നനയണം….”

രാത്രിക്കാലങ്ങളിൽ അവളോടൊത്ത് നക്ഷത്രമെണ്ണണം……”

അവൾക്ക് അമ്പിളി മാമ്മനെ പിടിച്ചു കൊടുക്കാമെന്നു പറഞ്ഞു അവളെ ചോറൂട്ടണം…….”

അവളുടെ അമ്മക്ക് പോലും അവളെ തൊടാൻ കൊടുക്കാതെ എപ്പോഴും
എന്റെ കൈകളിൽ തന്നെ അവളെ സൂക്ഷിക്കണം….”

മേൽ പറഞ്ഞതിൽ ഇത്തിരി സ്വാർത്ഥത കൂടി പോയോ ? എന്നാലും സാരമില്ല ആത്മാർത്ഥത കൊണ്ടല്ലേ കുഴപ്പമില്ല…!

എന്റെ നെഞ്ചിലെ ചൂട് നൽകി നെഞ്ചിലവളെ കിടത്തിയുറക്കണം…..”

ഉത്സവപറമ്പുകളിലും പള്ളിപ്പെരുന്നാളിനും കണ്ടതെല്ലാം വാങ്ങി തിന്ന് അവളെയും കൊണ്ടങ്ങിനെ കറങ്ങി നടക്കണം….”

ഓണക്കാലത്ത് അവളോടൊന്നിച്ച് പറമ്പിലെല്ലാം പൂ പറിക്കാൻ പോകണം…..”
അവളൊടൊത്ത് മുറ്റത്ത്‌ പൂക്കളം ഒരുക്കണം……”
അവളോടൊത്ത് തൂശനിലയിൽ ഒാണമുണ്ണണം….”

വിഷുവിനു അവളോടൊത്ത് കമ്പിപൂത്തിരികൾ കത്തിക്കണം….”
കൊന്നപ്പൂ കണിയോരുക്കി അവളെ കാണിക്കണം…..”
കുഞ്ഞി കൈയിൽ വിഷു കൈ നീട്ടം നൽകണം…. ”

ക്രിസ്തുമസിന് അവളോടൊന്നിച്ചു നക്ഷത്രം തൂക്കണം……”
കേക്ക് മുറിക്കണം….”

പെരുന്നാളിന് അവൾക്ക് ബിരിയാണി വെച്ചു കൊടുക്കണം……”

പുതുവത്സരത്തിൽ 12 മണിക്ക് അവളെ വിളിച്ചുണർത്തി ആശംസകൾ അറിയിക്കണം …

ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകൾ കാണിച്ച് അവളെ അവരുടെ ആരാധികയാക്കണം…”

കൂടെ
ഫുട്ബോൾ കളി കാണിച്ചു മെസ്സിയുടെയും നെയ്മറിന്റെയും ആരാധികയും ആക്കണം….. ”

അവളെ നഴ്‌സറിയിൽ പറഞ്ഞയക്കുമ്പോൾ ആദ്യമായുള്ള പിരിയലിന്റെ വേദനയിൽ അവളുടെ കണ്ണുകൾ നിറയുന്നത് കാണണം…,

അന്നേരം അവളുടെ കൊച്ചുകൈ എനിലേക്കു നീണ്ടു വരുന്നതും ഞാനവളെ വിട്ടകലുന്നതും അവളതു കണ്ട് ഉച്ചത്തിൽ കരയുന്നതും നോക്കി നിൽക്കണം…,

പിന്നെയവൾ നഴ്‌സറി വിട്ട നേരം എന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും ഒത്തു ചേരലിന്റെ സന്തോഷം വിടരുന്നതും എനിക്കു കാണണം…….”

എങ്ങനെയൊക്കെ എത്രയൊക്കെ സ്നേഹം നൽകി വളർത്തിയാലും ഒരു ദിവസം എന്നേക്കാൾ സ്നേഹവുമായി മറ്റൊരാൾ അവളുടെ ഹൃദയം സ്വന്തമാക്കാൻ കടന്നു വരും എന്നെനിക്കറിയാം……”

അന്നേരം
അവൾ ഒന്ന് കുഴയും
എന്നെ വേണോ….?
അതോ
അവനെ വേണോയെന്ന് ആലോചിച്ച്…….”

അവസാനം അച്ഛനായ ഞാൻ എങ്ങാനും സമ്മതിച്ചാലോ…..???

എന്ന് കരുതി
അവൾ അവനെ സ്‌നേഹിച്ചു തുടങ്ങും….”

കുറെ നാൾ ചെല്ലുമ്പോൾ എന്നെ പറ്റിക്കുകയാണല്ലൊ അവൾ ചെയ്യുന്നത് എന്ന മനസ്താപത്തിൽ നിന്നും പേടിച്ചു പേടിച്ചിട്ടാണെങ്കിലും ഒരിക്കൽ അവൾ അവളുടെ ഇഷ്ടം എന്നോട് തുറന്നു പറയുക തന്നെ ചെയ്യും….,

അതറിയുന്ന നിമിഷം അവളുടെ ‘അമ്മ എന്നെയൊന്നു കനപ്പിച്ചു നോക്കും…

ഇപ്പോൾ എന്തായി……???

കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കിയതല്ലേ…. ?
അനുഭവിച്ചോ എന്നായിരിക്കും
ആ നോട്ടത്തിന്റെ അർത്ഥം…….”

ആ നിമിഷം അവളുടെ പ്രതീക്ഷകൾക്ക് അപ്പുറത്ത് മറ്റൊരു അച്ഛനായി ഞാൻ മാറുന്നത് അവൾ കാണും……”

അവളോടു സ്നേഹനിധിയായ അച്ഛൻ മാത്രമല്ല കാര്യഗൗരവവുള്ള ഭർത്താവാണെന്നുള്ളതും, ചുറ്റുമുള്ളവരുടെ ധാരണകളെ പൊളിച്ചെഴുതേണ്ടതും നമ്മുടെ ആവശ്യമാണല്ലോ…?

എന്റെ ഇഷ്ടക്കേട് ഒരു നോട്ടം കൊണ്ടു തന്നെ അന്നേരം തന്നെ ഞാൻ അവളെയറിയിക്കും…….”

അതോടെ ഞാനിതുവരെ അവളോടു കാണിച്ചതെല്ലാം ഏതൊരച്ഛനും തന്റെ മകളോട് കാണിക്കുന്ന സ്വാഭാവികമായ സ്നേഹം മാത്രമാണെന്ന്‌ മനസ്സിലാക്കി അവൾ മനസ്സ് വേദനിച്ച് കരയാൻ തുടങ്ങും…… ”
കരയട്ടെ………!

ഒരു ദാക്ഷണ്യവും കൂടാതെ ശക്തമായി തന്നെ അവനെ മറക്കാൻ അവളോട് ആവിശ്യപ്പെടും….!

ഞാൻ തീരുമാനിക്കുന്ന വരനും വിവാഹവും മാത്രമേ അവളുടെ ജീവിതത്തിലുണ്ടാവു എന്നവളെ അറിയിക്കും…….!

തുടർന്നു പുതിയ കല്യണത്തിനുള്ള കാര്യങ്ങളെല്ലാം പെട്ടന്നു തന്നെ ശരിയാക്കണം….!

എന്റെ നിലക്കും വിലക്കും അനുസരിച്ചുള്ള ഒരു ചെറുക്കനെ തന്നെ കണ്ടെത്തി ഉടൻ തന്നെ ചെറുക്കൻ പെണ്ണുകാണാൻ വരുമെന്ന വിവരം അവളെ അറിയിച്ച് മനസ്സിൽ എന്തുണ്ടെങ്കിലും അതെല്ലാം മാറ്റി വയ്ച്ച് പെണ്ണു കാണലിനു തയ്യാറാവാൻ പറഞ്ഞാലും അവൾ എതിർപ്പു പ്രകടിപ്പിക്കും….,

അത് അറിയേണ്ട താമസം അവൾ ഉടൻ തന്നെ അവളുടെ അവനെ വിളിച്ചിരിക്കും……!

എന്നിട്ടവൾ അവനോടു പറയും……,

” ഇവർ എല്ലാവരും ചേർന്ന് എന്റെ കല്യാണം നടത്തും… ”

എന്നെ എങ്ങനെയെങ്കിലും കൊണ്ടു പോകണമെന്ന് തുടർന്നവനോട് അവൾ ആവശ്യപ്പെടും……!

ഇതൊന്നും നമ്മൾക്കറിയാത്ത കാര്യമൊന്നുമല്ലാല്ലൊ….???

എന്നാൽ എടിപിടിന്ന്‌ പറഞ്ഞാൽ അവനും ഒന്നും ചെയ്യാനാവില്ലാന്ന് നമ്മുക്കറിയാലോ…,

എതായാലും പെണ്ണുകാണൽ അല്ലെ തൽക്കാലം ക്ഷമിക്കാൻ തന്നെയാവും അവൻ അവളോടു പറയുക…..!

നമ്മൾ ക്ഷണിച്ചു വരുത്തിയവർ പെണ്ണുകാണാൻ വന്നിരിക്കുമ്പോൾ
അവരെ കാണാൻ അവൾ കൂട്ടാക്കുക കൂടിയില്ലെന്നും അവൾ ബലം പിടിക്കുമെന്നും നമ്മൾക്കറിയാലോ…..?

എന്നിട്ടും പഴയ സ്നേഹവാത്സല്യങ്ങൾ മറന്ന് ഒരച്ഛന്റെ അധികാരത്തോടെ അതിനു ഞാനവളെ നിര്ബന്ധിക്കുമ്പോൾ നിസ്സഹായതയോടെ അവൾ എന്നെ ഒന്നു നോക്കും………..!

അല്ലെങ്കിലും അച്ഛന്റെ അധികാരത്തിനു മുന്നിലും അമ്മയുടെ കണ്ണീരിനു മുന്നിലും ആണല്ലൊ ഏറ്റവും കൂടുതൽ കീഴടങ്ങലുകൾ നടന്നിട്ടുള്ളത്…….”

ആ സമയം ഇത്രയും നാൾ എന്നോട് കാണിച്ച സ്നേഹമെല്ലാം കാപട്യമായിരുന്നില്ലേ…? എന്നതാവും
അവളുടെ ആ നോട്ടത്തിന്റെ അർത്ഥം……..”

അതും കൂടി മനസ്സിലാക്കാൻ ശ്രമിക്കാതെ അവൾക്കു പറയാനുള്ളതൊന്നും കേൾക്കാൻ കൂടി തയ്യാറാവാതെ ഞാനവളെ ഇതിനു നിർബദ്ധിക്കുമ്പോൾ അവസാന പ്രതീക്ഷകൾ കൂടി നഷ്ടപ്പെട്ട് അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ഇറ്റു വീഴും…..!

അതിന് എന്നെ പച്ചക്ക് ദഹിപ്പിക്കാനുള്ള ശക്തിട്ടുണ്ടാവും..

അതൊന്നും വക വെക്കാതെ അവളെ തന്റെതായ താൽപ്പര്യങ്ങൾക്കു നിർബന്ധിച്ചു അവരുടെ മുന്നിൽ കൊണ്ടുവന്നു നിർത്തുമ്പോൾ അവരെ നോക്കും മുന്നേ അവൾ അവസാനമായി തന്റെ മനസിനുള്ളിലെ ഏറ്റവും വലിയ പ്രതീക്ഷയോടെ ഒന്നു കൂടി എന്നെ നോക്കും….!

എന്നാൽ എന്റെ നോട്ടം അവരിലാണ് എന്നറിയുന്നതോടെ അതിലും പ്രതീക്ഷകൾ നഷ്ടപ്പെട്ട് മറ്റു മാർഗ്ഗമില്ലെന്നു തിരിച്ചറിഞ്ഞ്
എന്തായാലും അവളവരെ നോക്കാതിരിക്കില്ല……”

അപ്പോൾ അവൾ കാണണം
ആരെയാണോ അവൾ ഹൃദയത്തിൽ ചേർത്തു വെച്ചത്…..?

അവന്റെ മുഖം….!

അതവനാണെന്നു അവൾ തിരിച്ചറിയുന്ന ആ നിമിഷം
അവളുടെ മുഖത്തു വിരിയുന്ന ആ സന്തോഷം….,
ആശ്വാസത്തിന്റെ ഏറ്റവും വലിയ ആ നെടുവീർപ്പുകൾ…..,
അതെല്ലാം ഒന്നിച്ചെനിക്കു കാണണം….”

അതിനടുത്ത നിമിഷം
അവൾ വന്നെന്നെ കെട്ടിപ്പിടിച്ചു കരയും എന്നെനിക്കു ഉറപ്പാണ് ….”

ആ നിമിഷം ഈ ലോകം മുഴുവൻ വിലക്കു വാങ്ങിയ ഒരാളുടെ സന്തോഷത്തോടെ ആവും അവൾ എന്നെ പുണരുക…..”

അവർ വീടു വിട്ടു പോയ ശേഷം
അവളോടു പറയണം…..-

ഒരൽപ്പം സങ്കടപ്പെട്ടു കിട്ടുമ്പോഴെ സ്നേഹത്തിന്റെ വിലയറിയാനാവൂയെന്നും……”

ഒരച്ഛനു രണ്ടു വഴികളുണ്ടെന്നും…,

ഒന്നു സ്വന്തം സന്തോഷവും….,
മറ്റൊന്നു മകളുടെ സന്തോഷവും…,
അച്ഛൻ ജയിക്കുമ്പോൾ
നീ സങ്കടപ്പെടുന്ന പോലെ
നീ ജയിക്കുമ്പോൾ അച്ഛനും അതു പോലെ സങ്കടപ്പെടുന്നുണ്ടെന്ന്
നീ അറിയണമെന്നും പറയണം…..”

കൂടെ ഒരു പ്രായം കഴിഞ്ഞാൽ നീ ജീവിക്കേണ്ടത് മാതാപിതാക്കളോടൊപ്പം അല്ലെന്നും അങ്ങിനെ വരുമ്പോൾ….,

എന്നെക്കാൾ നിനക്കിഷ്ടമുള്ള ഒരാളോടൊത്തായിരിക്കണം എന്നു മനസിലാക്കേണ്ടത് ഒരച്ഛന്റെ കടമയാണെന്നും പറയുമ്പോൾ
അവളുടെ കണ്ണീർ തൂകുന്നത് തുടച്ചു കൊടുത്തു കൊണ്ട്….,

അവളോടു പറയണം
നിന്റെ വിവാഹം കൊണ്ട് സന്തോഷിക്കേണ്ടത് ഞാനല്ല
നീയാണ് എന്റെ സന്തോഷം
ആ ദിവസത്തിന്റെതു മാത്രമാണ് നിന്റെതു
ഒരു ജന്മത്തേക്കുള്ളതാണെന്ന് ഞാൻ മറന്നു കൂടാ….,

അങ്ങിനെ ചെയ്താൽ നാളെ തൊട്ട്
നീ എന്നെയും മാറ്റി നിർത്തും
അതു മനപ്പൂർവ്വമാകണമെന്നില്ല…….”

അതിന്റെ കാരണം
നീ പുറമേക്ക് എത്ര പ്രകടിപ്പിക്കാതിരുന്നാലും
നിന്റെ ഉൾമനസ്സിൽ…,

നിങ്ങൾക്കു വേണ്ടി
എല്ലാം ഞാൻ മറക്കാൻ
തയ്യാറാണെന്നു പറഞ്ഞിട്ടും എന്നെ ഉള്ളിലെ ഒരെയൊരാഗ്രഹം പോലും
നിങ്ങൾ മനസിലാക്കിയില്ലല്ലോ…??
എന്നു വേവലാതി പെട്ടു കൊണ്ടിരിക്കും മനസ്സ്……”

തൽഫലമായി ചുറ്റുമുള്ളവയെ തന്നിൽ നിന്നു മായ്ച്ചു കളയാനാണ് മനസു വെമ്പൽ കൊള്ളുക

അതോടെ
കൂട്ടുക്കാരിൽ നിന്നൊഴിയും…,

തന്റെതായ സന്തോഷങ്ങളിൽ നിന്നും പതിയേ ഉൾവലിയും….,

ഉള്ളിലെ ആഗ്രഹങ്ങളിൽ നിന്നും മേല്ലെ പടിയിറങ്ങും…,

കൂടെ ഞങ്ങളെ വിഷമിപ്പിക്കേണ്ടന്നു കരുതി ഫോൺ വിളിക്കുമ്പോൾ സംസാരിക്കുകയും ക്ഷണിക്കപ്പെട്ട വിരുന്നുകൾക്കും സൽക്കാരങ്ങൾക്കു ഒക്കെ വരികയും ചെയ്യുമെങ്കിലും പതിയേ എന്നിൽ നിന്നു നീയും അകലും പിന്നെ അത്യാവശ്യങ്ങൾക്കു മാത്രം വീട്ടിൽ വരുന്ന മകളായി നീ മാറും…..”

മനസ്സിനേറ്റ ചില മുറിവുകൾ അങ്ങിനെയാണ് എത്ര കഴുകി വ്യത്തിയാക്കിയാലും അവ ഉണങ്ങില്ല…., വിശ്വസിച്ചു സ്നേഹിച്ചവരിൽ നിന്നുള്ള തിരിച്ചടി പ്രത്യേകിച്ചും……”

പ്രണയിക്കിതിരിക്കുക എന്നതാണ് അതിനുള്ള എളുപ്പ വഴി അതിനു കഴിഞ്ഞില്ലെങ്കിൽ
ഹൃദയം നട്ടു വളർത്തിയവനെ വഞ്ചിക്കാതിരിക്കുക….”

കുറ്റം നിന്റെതാണു നീ തന്നെ അനുഭവിക്കേണ്ടി വരുമെന്നറിയുക…….”

കൂടെ ഒന്നുകൂടി അവളോടു പറയും
ഒരച്ഛനും മകൾക്കും ഇടയിൽ
പൂക്കേണ്ടത് നന്മകളാണ്…..”

അതോടെ അവൾക്ക്
എന്നെ പൂർണ്ണമായ അർത്ഥതലത്തിൽ മനസ്സിലാവും…..”

അതോടെ അവളെ അവന്റെ കൈയ്യിൽ ഏൽപ്പിച്ച് എനിക്ക് എല്ലാമായ എന്റെ ഭാര്യയിലെക്ക് മടങ്ങണം….”

ആ രാത്രി അവളുടെ മടയിൽ കിടന്ന് മകളെ പിരിഞ്ഞതോർത്ത് കണ്ണീർ പൊഴിക്കുമ്പോൾ…..”

നിങ്ങളെന്തിനു കരയണം നിങ്ങളെ പോലെ ഒരച്ഛനെ പിരിയേണ്ടി വന്നതിൽ അവളായിരിക്കും ഇപ്പോൾ നിങ്ങളെ ഒാർത്തു കണ്ണീർ പൊഴിക്കുക എന്നു പറഞ്ഞു കൊണ്ടു ഭാര്യ എന്റെ നെറ്റിയിൽ അർപ്പിക്കുന്ന ചുംബനം ഏറ്റു വാങ്ങി നിർവൃതി കൊള്ളണം……”

എന്നാൽ അതിലൊക്കെ ഏറെ എന്നോട് കുറച്ചധികം അസൂയയുള്ള ചില പേരുണ്ട്….”

അവളുടെ കൂട്ടുക്കാരികളാണ്……”

അതു മറ്റൊന്നും കൊണ്ടല്ല,,,,”

എന്റെ മകളായി പിറക്കാൻ കഴിയാത്തതിൽ…..!!!

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular