Connect with us

ബന്ധങ്ങൾ

ഈ ഏട്ടനോട് പറഞ്ഞിട്ട് എന്താ വിശ്വസിക്കാത്തെ… സത്യം പറയുവാണെന്നെ… ഞാൻ ആക്‌സിഡന്റ് ആയി സീരിയസ് ആയിരുന്നത്രെ..

Published

on

രചന: Shamsudheen C M
‘ ഒന്നു പോടി…
നീ ആക്‌സിഡന്റ് ആയിട്ടുണ്ടെന്നോ…?’

‘ ഈ ഏട്ടനോട് പറഞ്ഞിട്ട് എന്താ വിശ്വസിക്കാത്തെ…
സത്യം പറയുവാണെന്നെ…
ഞാൻ ആക്‌സിഡന്റ് ആയി സീരിയസ് ആയിരുന്നത്രെ…’

കിടക്കാൻ നേരം കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് പാർവതി അനുഭവങ്ങൾ ഹരിയോട് പങ്കു വെക്കുന്നത്…
അതും അല്പം അഹങ്കാരത്തോടെ…

‘ എന്നിട്ട് നിന്നെ ദൈവം വിളിച്ചില്ലേടീ…’

അവളുടെ വാക്കുകളെ ഹരി നല്ല രീതിയിൽ തന്നെ പരിഹസിച്ചു…
കൂടെ ഒരു ചെറു ചിരിയും ഒതുക്കി…
അല്ലേലും കൊച്ചു കുട്ടികളെ പോലെയാണ് പാർവതി…
ഒരു വിവാഹം കഴിഞ്ഞ സ്ത്രീയണവളെന്നു പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെയാണ്…
ലാളനകൾ കൂടി പോയത് കൊണ്ടാവാം അവളീ കൊഞ്ചലുകളും കിണുങ്ങലും വിട്ടൊഴിയാതെ ജീവിക്കുന്നത്…

‘ ഹോ…
ഇപ്പൊ ഞാൻ മരിക്കാത്തതായോ കുറ്റം.. ‘

പിണക്കം വന്നു തുടങ്ങുകയായിരുന്നു…
പിണക്കം ഇണക്കത്തിന്റെ ആക്കം കൂട്ടുമെങ്കിൽ ഹരിയുടെത് സന്തോഷ ജീവിതം തന്നെയായിരിക്കും…
അത്രത്തോളം പിണക്കങ്ങൾ ഉണ്ടാവാറുണ്ട്….
കൊച്ചു പിണക്കങ്ങൾ…
ഇണങ്ങാൻ സമയം വളരെ കുറച്ചു മതി…
അല്ലെങ്കിൽ ഹരിയിൽ നിന്നുള്ള ഒരു തലോടൽ, ചുടുചുമ്പനം ; ഇതെല്ലാം അവളിൽ നിന്നും പിണക്കം ഒഴിഞ്ഞു പോവാൻ കാരണമാവാറുണ്ട്..

‘ അല്ലേലും നിങ്ങൾക്കെന്നോട് ഒരിഷ്ട്ടവും ഇല്ല…
ഞാനിങ്ങനെ വെറുതെ പറയുന്നെന്നെ ഉള്ളു… ‘

‘ പിണങ്ങല്ലെടി… ‘

സമാധാനിപ്പിക്കാൻ പതിവുകൾ തെറ്റിക്കാതെ ഹരിയുടെ കൈകൾ നീണ്ടു…
ആ മുഖത്തിൽ ഒന്നു തലോടാൻ..

‘ വേണ്ട….
എന്നോടൊന്നും പറയണ്ട…’

‘ നീയെന്താടി കൊച്ചു കുട്ടികളെ പോലെ…
ഞാനൊന്നു തമാശ പറയുമ്പോഴേക്കും…
ഇത്ര പെട്ടെന്ന് പിണങ്ങുന്നവളാണോ എന്റെ ഭാര്യ… ‘

സ്ഥിരം ഉണ്ടാകുന്ന കലാപരിപാടികൾ വീണ്ടും അരങ്ങേറി…
പിണങ്ങിയ അവളെ ആദ്യമായി പിണക്കം കാണുന്ന പോലെയുള്ള വാക്കുകൾ കൊണ്ട് മൂടി..
സ്നേഹവും പുകയ്ത്തലുകളും നിറഞ്ഞു നിൽക്കുന്ന ആ വാക്കുകൾക്ക് അവളുടെ പിണക്കത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ടായിരുന്നു….

‘ വേണ്ട….
എന്നോടൊന്നും പറയണ്ട…
മരിക്കേണ്ടതായിരുന്നു…
അറിയിക്കേണ്ടവരെ അറിയിച്ചോളാനും പറഞ്ഞതാണ്…
ഏതോ ഒരു നല്ല മനുഷ്യന്റെ ഔദാര്യം മാത്രമാണ് ഞാൻ… ‘

‘ നീയിങ്ങോട്ട് അടുത്ത് വന്നേ,
ഞാനൊന്ന് പറയട്ടെ… ‘

ഹരി തിരിഞ്ഞു കിടക്കുന്ന അവളുടെ കൈകൾ പിടിച്ചു വലിച്ചു…
മെല്ലെ അടുത്തേക്ക്…
എതിർപ്പുകൾ കുറഞ്ഞിരിക്കുന്നു..
നാണം തൂകി നിൽക്കുന്ന അവളുടെ മുഖം മെല്ലെ തന്റെ ചുണ്ടുകളിലേക്കടുപ്പിച്ചു…
തിരുനെറ്റിയിൽ ഒരു ചുടുചുമ്പനം….
നിരാശയും കൊച്ചു ദേഷ്യവും അടങ്ങിയിരുന്ന മുഖത്തിൽ പുഞ്ചിരി വിടർന്നു…

‘ ഞാൻ നല്ല രീതിയിൽ പറഞ്ഞു വരികയായിരുന്നല്ലോ…
നിങ്ങളെന്തിനാ അതിനിടക്ക് പരിഹസിച്ചേ…
അതോണ്ട് അല്ലെ ഞാൻ…’

തന്റെ ഭാഗം ന്യായീകരിക്കുന്നതോടപ്പം കാരണങ്ങൾ നിരത്താനും മറന്നില്ല…
കൂട്ടത്തിൽ ഹരിയുടെ ഭാഗത്തുള്ള തെറ്റുകളും ചൂണ്ടിക്കാട്ടി…

‘ ഇല്ലെടോ…
അതൊക്കോ വിട്…
ഇതൊന്നുമില്ലേൽ നമ്മുടെ ജീവിതത്തിനു എന്ത് രസം….
ഇതൊക്കോ തന്നെയല്ലേ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്…
പ്രതീക്ഷകൾ സമ്മാനിക്കുന്നത്.. ‘

സമാധാനിപ്പിക്കലിന്റെ വാക്കുകൾ അവളിലേക്ക് ചെന്നെത്തുമ്പോൾ ആ ചുടുചുമ്പനം കവിളിൽ ചാർത്തി നൽകാനും ഹരി മറന്നില്ല…
സ്നേഹത്തിന്റെ മറ്റൊരു രൂപമായി മാറുകയായിരുന്നു അവരുടെ ഇടയിലെ പിണക്കങ്ങളും അതു മൂലമുണ്ടാകുന്ന മറ്റു പ്രവർത്തികളും…

‘ പിന്നെ നീ നേരത്തെ പറഞ്ഞില്ലേ…; ഏതോ ഒരാളുടെ ഔദാര്യം എന്നൊക്കോ…
അതെന്താ…? ‘

ആവശ്യ സാധൂകരണത്തിനാണ് ആ സ്നേഹ പ്രകടനങ്ങളെല്ലാമെന്നു അവൾ അറിഞ്ഞില്ല…
ഏതോ വാക്കുകൾ ഹരിയുടെ മനസ്സിൽ തട്ടിയിരിക്കുന്നു…
അതിന്റെ വിശദീകരണമാണ് ആവശ്യം..

‘ അതൊന്നുമില്ല…
ഞാൻ അപ്പോഴത്തെ ദേഷ്യത്തിനു… ‘

‘ എന്താ പാറു …
നീ എന്നോട് മറച്ചു വെക്കുന്നെ… ?’

അദ്ദേഹത്തിന്റെ ചോദ്യം പാർവതിയിൽ ചെന്നെത്തുമ്പോൾ അവൾ പറയാൻ മടിക്കുന്നുണ്ടായിരുന്നു..
ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു…

‘ അത്…
അത് ഞാൻ പറയാം…
പക്ഷെ നിങ്ങളെന്നെ കളിയാക്കരുത്..
എന്നോട് ദേഷ്യമൊന്നും തോന്നരുത്.. ‘

‘ എന്താ പാറു; കഴിഞ്ഞതിനെക്കുറിച്ച് ദേഷ്യപ്പെട്ടിട്ട് …
പിന്നെ കളിയാക്കൽ; അത് നിന്റെ കോപം വരുമ്പോഴുള്ള മുഖം കാണാൻ അല്ലെ…. ‘

തനിക്ക് വേണ്ട ഉത്തരങ്ങൾ കിട്ടാനായി ഹരി നന്നായി പരിശ്രമിച്ചു..
അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു….
ഒടുവിൽ അദ്ദേഹത്തിന് വേണ്ട ഉത്തരങ്ങൾ നൽകാൻ അവൾ ബാധ്യസ്ഥയായി…
സ്നേഹത്തോടെയുള്ള നിർബന്ധപ്രകാരമായിരുന്നു…

കഴിഞ്ഞു പോയ കാലങ്ങളിലേക്ക് വീണ്ടുമൊരു യാത്ര പോയി…
അവൾ പറയാൻ പോകുന്ന കഥകളും അമ്മയിൽ നിന്നും കേട്ടതാണ്..
എങ്കിലും ഹരിയേട്ടനു പറഞ്ഞു കൊടുക്കേണ്ടി വന്നു…
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നാളുകളെക്കുറിച്ചു അവൾ വിവരിക്കാൻ തുടങ്ങി…

***

ഒരാക്സിഡന്റായിരുന്നു ആ ഹോസ്പിറ്റൽ മെത്തയിലേക്ക് തന്നെ കൊണ്ടെത്തിച്ചത്…
വളരെ സൗകര്യം കുറവായ ഹോസ്പിറ്റലെന്നു കണ്ണുകൾ തുറന്നപ്പോൾ തന്നെ ബോധ്യമായി കഴിഞ്ഞിരുന്നു…
അത്രയും നേരം ബോധം മറഞ്ഞിരുന്നു…
പിന്നെപ്പോയോ ആണ് ഓർമ തിരികെ വന്നത്..

കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ അടുത്ത് കൂടി നിൽക്കുന്ന ഒരു കൂട്ടത്തെ തന്നെ കണ്ടു…
മുകളിൽ പൊടിപടലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ഫാനും…
വളരെ പഴകിയ ചുവരുകളും…

‘ ഡോക്ടർ …
കുട്ടിക്ക് ബോധം വന്നു… ‘

നീട്ടിയുള്ള വിളിയിലൂടെ കുറേപേരുടെ പ്രാർഥനക്ക് ഉത്തരം കിട്ടിയ പോലെയായിരുന്നു…
ഓടി വന്ന ഡോക്ടറെ സ്വീകരിക്കാനെന്നോണം നെയ്‌സുമാർ ബാക്കിയുള്ളവരെ മാറ്റുന്നുണ്ടായിരുന്നു…
ഒന്നങ്ങോട്ട് മാറി നിൽക്ക് ന്ന സ്ഥിരം പ്രയോഗവുമായി…

ഡോക്ടറുടെ സ്‌തസ്കോപ്പ് മാറിടത്തിൽ പതിച്ചു…
ശരീരത്തിന്റെ പല ഭാഗത്തും പതിച്ചു..
ഡോക്ടറുടെയും മുഖ ഭാവം മാറുന്നുണ്ടായിരുന്നു…
സങ്കടം നിറഞ്ഞ പോലെ…
ആകാംക്ഷയും ടെൻഷനും മനസ്സിൽ കുന്നു കൂടിയ പോലെ…

‘ സിസ്റ്റർ …
കുട്ടിയെ നമ്മുടെ സ്‌പെഷൽ റൂമിലേക്ക് മാറ്റിക്കൊള്ളു… ‘

സ്ട്രക്ച്ചറിൽ കയറ്റി നേരെ എങ്ങോട്ടോ…
കുറഞ്ഞ വരാന്തകൾ മാത്രമേ പിന്നിട്ടുള്ളൂ…
അത്രയും ചെറിയ ഹോസ്പിറ്റൽ ആയെന്നെരിക്കണം….
മുകളിൽ ചെറിയ പ്രകാശങ്ങൾ മാത്രമേ കണ്ടുള്ളൂ…
നേരെ മറ്റൊരു മുറിയിലേക്ക്..

ആദ്യത്തിലേറെ സൗകര്യം ഉണ്ടെന്ന് തോന്നുന്നു…
എങ്കിലും പറയത്തക്ക വിധത്തിലൊന്നുമില്ല….
ബോധം വീണ്ടും നശിക്കാനൊരുങ്ങുന്നു…

ഡോക്ടറുടെ മുഖത്ത് വീണ്ടും ആ നിരാശ വന്നെത്തി…
ആദ്യത്തിലേറെ ഇരട്ടിയായി തോന്നിപ്പിക്കുന്നുണ്ടായിരുന്നു ആ നിരാശ..
അവളുടെ ദേഹത്ത് വെച്ചു കൊണ്ടിരുന്ന സ്‌തസ്കോപ്പ് മെല്ലെ കഴുത്തിലേക്ക് തന്നെ…
പതിയെ റൂമിനെ വെളിയിലേക്ക് നടന്നു…

‘ ക്ഷമിക്കണം…
രക്ഷപ്പെടാനുള്ള സാധ്യത വളരെകുറവാണ്…
ആവശ്യത്തിലധികം രക്തം വാർന്നു പോയിരിക്കുന്നു..
അതും എ നെഗറ്റീവ്…
കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള ചോര തന്നെയാണ്…
സൗകര്യങ്ങൾ കുറവായ ഈ ഹോസ്പിറ്റലിൽ ചില അപാകതകൾ മൂലം അവൾക്ക് ആവശ്യമുള്ളത്ര രക്തം ഇല്ല…..

ഇനിയിപ്പോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രക്തം ലഭിക്കണം…
ഒരാളെങ്കിലും വന്നാൽ മതിയാകും…
നിങ്ങൾക്ക് വേണമെങ്കിൽ മറ്റു ഹോസ്പിറ്റലിലേക്ക് മാറ്റം…
എന്നാൽ എന്റെ അറിവിൽ ഇവിടെ അടുത്തൊന്നും വേറെ നല്ല ഹോസ്പിറ്റൽ ഇല്ലാത്തത് കാരണം നല്ലൊരു ഹോസ്പിറ്റലിൽ എത്തുമ്പോയേക്കും…. ‘

ഡോക്ടർ എങ്ങനെയോക്കൊയോ ആ കൂട്ടത്തോട് വാക്കുകൾ പറഞ്ഞു മനസ്സിലാക്കി…
അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായിരുന്നു…
നിർഭാഗ്യവശാൽ ആ കൂട്ടത്തിൽ ആരുടെയും രക്തം എ നെഗറ്റീവ് അല്ല…
അദ്ദേഹം വീണ്ടും തുടർന്നു…

‘ ഇനിയിപ്പോ അറിയിക്കേണ്ടവരെ അറിയിക്കാം… ‘

വാക്കുകൾ വളരെ പതിയെയായിരുന്നു…
ആരുടെ മുഖത്തേക്കും നോക്കാതെ മെല്ലെ മുന്നോട്ട് നീങ്ങി…
ആ റൂമിന്റെ മുന്നിൽ കൂടിയ ആ കൊച്ചു കൂട്ടത്തിൽ നിന്നും ആർപ്പു വിളികൾ ഉയർന്നു…
അമ്മ അലമുറയിടുന്നുണ്ടായിരുന്നു…

‘ എന്താ ചേട്ടാ പ്രശനം…?’

കൂട്ടത്തിന്റെ അവസാനം നിന്ന വ്യക്തിയോട് സാഹചര്യം മനസ്സിലാക്കി തായ്‌ന്ന സ്വരത്തിൽ ഒരു യുവാവ് ചോദിച്ചു….

‘ അത്…
കുട്ടിക്ക് ആക്സിഡന്റ് പറ്റിയത് ആണത്രേ…
ഒരുപാട് രക്തം വാർന്നിട്ടുണ്ട്…
ആർക്കും കൊടുക്കാൻ സാധിക്കില്ല…
ഏതൊയൊരു എ നെഗറ്റീവ് ചോരയാണെന്ന കേട്ടത്..
ആരുടെ പക്കലും കൊടുക്കാനില്ല…
കൊടുക്കാൻ ഉള്ളവരുടേത് എന്തൊക്കൊയോ അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞു ഇവര് വാങ്ങുന്നുമില്ല…
ഇതിപ്പോ കഴിഞ്ഞ മട്ടാ…’

‘ എന്റേത് എ നെഗറ്റീവ് ആണല്ലോ..
ഞാൻ കൊടുക്കാം… ‘

ആ വാക്കുകൾ കൂടി നിന്ന എല്ലാവരുടെയും ചെവിയിൽ എത്തിപ്പെടാൻ താമസമുണ്ടായില്ല…
അവിടെ കൂടി നിന്നവരുടെ മുന്നിൽ ഒരു മാലാഖയെ പോലെയാണ് അയാൾ പ്രത്യക്ഷപ്പെട്ടത്…
അച്ഛനും അമ്മയും അദ്ദേഹത്തെ വരവേറ്റു..
സന്തോഷത്താൽ എന്തു ചെയ്യണമെന്നറിയാതെ…

നിരാശ കലർന്ന ഡോക്ടറുടെ മുഖവും തെളിഞ്ഞിരുന്നു….
ചോര കയറ്റിയ ശേഷം ഡോക്ടർ പുറത്തേക്ക് വന്നു…

‘ ദൈവം രക്ഷിച്ചു…
കൂടെ അയാളും…
പരിധിയിൽ കൂടുതൽ ചോര ആവശ്യമുണ്ടായിരുന്നു..
എടുത്തോളാൻ ആ മനുഷ്യനും നിയബന്ധിച്ചു… ‘

നന്ദി സൂചകമായി ദൈവത്തിനോട് ഏവരും നന്ദി പറഞ്ഞു…
പിന്നെ നന്ദി വാക്കുകൾ സമ്മാനിക്കേണ്ടത് ആ അജ്ഞാത വ്യക്തിക്ക്…
അദ്ദേഹത്തെ കിടന്ന റൂമിനെ ലക്ഷ്യമാക്കി അച്ഛനടങ്ങുന്ന ആ കൂട്ടം നടന്നു…

എന്നാൽ അവരുടെ നന്ദി വാക്കുകൾ അയാൾക്ക് വേണ്ടായിരിക്കും ; അതിനാലാവാം ആരോടും പറയാതെ അവിടെ നിന്നും കടന്നു കളഞ്ഞത്..
ആ മുറി ശൂന്യമായിരുന്നു..
സങ്കടത്തിനിടയിൽ ആ മുഖം ഓർത്ത് വെക്കാൻ പോലും ഏവരും മറന്നു പോയി…

നല്ലവളായ എന്നെ രക്ഷിക്കാൻ ദൈവമയച്ച മാലാഖ തന്നെയാണെന്ന് ഏവരും ഉറപ്പിച്ചു…

***

‘ ഹോ …
അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ…,
എന്നിട്ട് അദ്ദേഹത്തെ നീ പിന്നീട് എപ്പോയെങ്കിലും കണ്ടോ…? ‘

‘ ഹഹ…
പിന്നീട് എപ്പോയെങ്കിലും കണ്ടിരുന്നേൽ നിങ്ങളുടെ മാറിൽ എന്റെ ഈ ശിരസ്സ് ഉണ്ടാവുമായിരുന്നില്ല…
ഞാൻ അദ്ദേഹത്തിന്റെ മണവാട്ടിയായി വാഴുന്നുണ്ടാവും…

സത്യത്തിൽ പ്രണയമായിരുന്നു ഹരിയേട്ടാ …
ആ ജീവൻ രക്ഷിച്ച വ്യക്തിയോട്…’

‘ പോട്ടെ ടോ…
നിനക്ക് ഞാനില്ലേ..
അത് ദൈവം പറഞ്ഞയച്ച മാലാഖ തന്നെയാവും.. ‘

ഹരി അവളെ സമാധാനിപ്പിക്കാൻ വേണ്ടിയാവും പറഞ്ഞത്…

‘ ഹാ. .
അങ്ങനെയായിരിക്കും…
പിന്നെ എന്റെ ഹരിയേട്ടൻ ഉണ്ടല്ലോ ന്ന സമാധാനം ഉണ്ട്…
ന്നാലും ഞാൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നു…
അദ്ദേഹത്തെ ഒരു തവണയെങ്കിലും എന്റെ മുന്നിൽ ചെന്നെത്തിക്കാൻ വേണ്ടി…
ഹാ…
ദൈവം എന്റെ പ്രാർത്ഥന കേട്ടു കാണില്ല… ‘

സങ്കടം ചെറിയ തോതിൽ അവളുടെ മനസ്സിനെ വേട്ടയാടിയിരുന്നു…
കഴിഞ്ഞ കാലങ്ങളെകുറിച്ചുള്ള ചിന്തകളാവാം.

അവളുടെ വാക്കുകൾക്കുള്ള മറുപടികൾ ഹരി മനസ്സാൽ പറഞ്ഞു..

‘ ഇല്ലെടോ …
ദൈവം പ്രാർത്ഥന കേൾക്കാതിരുന്നിട്ടില്ല…
നിന്റെ പ്രാർത്ഥനക്ക് നല്ല രീതിയിൽ തന്നെ ഉത്തരം നൽകി…

എന്റെ ചോരയോടുന്ന നിന്നെയും അന്വേഷിച്ചു ഞാനും ഒരുപാട് നടന്നു…
ഈ മണിയറ വരെ കൊണ്ടെത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടി…

ആണെടോ …
ആ ഹോസ്പിറ്റലിൽ വന്നത് ഞാനായിരുന്നു…’

മനസ്സിൽ ചൊന്ന വാക്കുകൾക്കൊപ്പം തന്റെ മാറിൽ തല വെച്ചുറങ്ങുന്ന അവളുടെ തിരുനെറ്റിയിൽ ചുംബനങ്ങൾ കൊണ്ടൊരു ഉത്സവം തന്നെ നടത്തിയിരുന്നു….

അന്നത്തെ തന്റെ സഹായം ഇപ്പോഴും മറന്നില്ലലോ എന്നതിന് നന്ദി സൂചകമായി…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular