Connect with us

ബന്ധങ്ങൾ

നിധിൻ എനിക്ക് വല്ലാണ്ട് പേടിയാകുന്നു …. എന്തിന് … പാടില്ലായിരുന്നു നിധിൻ . കല്യാണത്തിനുമുമ്പ് ഇതൊന്നും പാടില്ലാരുന്നു .

Published

on

രചന: ഡോക്ടർ ലൗ
നിധിൻ എനിക്ക് വല്ലാണ്ട് പേടിയാകുന്നു ….

എന്തിന് …

പാടില്ലായിരുന്നു നിധിൻ . കല്യാണത്തിനുമുമ്പ് ഇതൊന്നും പാടില്ലാരുന്നു .

താനെന്തിനാടോ പേടിക്കണേ ഞാനില്ലേ കൂടെ ..

ഒരു പെണ്ണിന്റെ പേടിയെക്കുറിച് നിനക്ക് മനസ്സിലാക്കാൻ കഴിയില്ല നിധിൻ . നീ ഈ കഴുത്തിൽ താലികെട്ടുന്നതുവരെ എന്റെ ശ്വാസഗതിയുടെ വേഗവും നെഞ്ചിലെ പിടച്ചിലും എത്രത്തോളമാണെന്ന് നിനക്ക് ഊഹിക്കാവോ ….

ഹ ഹ ഹാ ….. താലികെട്ടാനോ .. ഞാനോ . എന്ത് മണ്ടത്തരമാ നീ ഈ പറയണേ …

അവന്റെ നെഞ്ചിലെ ചൂടേറ്റു കിടന്നവൾ ഒരു ഞെട്ടലോടെയാണ് എണിറ്റത് ….

ദേ നീ വെറുതെ തമാശ കളിക്കരുത് കേട്ടോ . ഈ ജീവിതത്തിൽ ഒരാളോട് മാത്രം കഴിയേണ്ട നിമിഷങ്ങളാ കുറച്ചുമുന്നേ കടന്നു പോയത് . ഒഴിഞ്ഞുമാറിയപ്പോഴൊക്കെ ആ മനസ്സിന്റെ സങ്കടം മുഖത്ത് കണ്ടിട്ടാ , നീ സങ്കടപെടുന്നത് സഹിക്കാൻ കഴിയാത്തോണ്ടാ , അത്രക്ക് …അത്രക്ക് നിന്നെ ഇഷ്ടായോണ്ടാ , നിയെന്റെ എല്ലാമായതുകൊണ്ടാ ….. സുഖമില്ലാതെ കിടക്കുന്ന നിന്നെക്കാണാൻ ഇവിടേക്ക് വരുമ്പോൾ നിന്റെ മാതാപിതാക്കളുടെ അഭാവം ഞാനറിഞ്ഞിരുന്നില്ല . എന്നാലും എനിക്ക് നിന്നിലുള്ള വിശ്വാസമാ എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് . ചതിക്കരുത് നിധി .

ചതിക്കാനോ ….ഞാനോ…. ഒരിക്കലുമില്ല ലച്ചു . ഞാനെന്നും നിന്നെ ഇങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കും . നെഞ്ചോട് ചേർത്ത് പിടിച്ച് . നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നിന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റികൊണ്ട് കൂടെയുണ്ടാകും ….

എന്താ നീ ഉദ്ദേശിക്കണേ …

നിനക്കറിയാല്ലോ ലച്ചു . നിന്റെ കാര്യം വീട്ടിൽ പറയുമ്പോഴൊക്കെ ഭയങ്കര വഴക്കാ ഇവിടെ . അച്ഛനും അമ്മയും ഒക്കെ .. എനിക്കാണേൽ തലപെരുക്കും . ശെരിയാണ് കോളേജിൽ വച്ച് നിന്നെ കണ്ടതും ഇഷ്ടം തോന്നിയതും .. നിയത് നിരസിച്ചതും . പിന്നെ എനിക്കതൊരു വാശിയായതും .ഫ്രണ്ട്സിനോട് ബെറ്റ് വച്ച് പുറകെനടന്ന് ഞാനെന്റെ ധൗത്യം പൂർത്തിയാക്കിയതും ….
അപ്പോഴേ വിട്ടേക്കാൻ പലരും പറഞ്ഞതാ പക്ഷെ കോളേജിലെ ഐശ്വര്യറായിയെ അങ്ങനങ് വിട്ടുകളയാൻ പറ്റുവോ . നീ എന്റെ കൈവെള്ളയിൽ ഇരിക്കുമ്പോൾ എനിക്കും ഒരു സുഖവല്ലേ …..

അപ്പൊ അതിനായിരുന്നോ നീയെന്നെ സ്നേഹിച്ചത് . എന്നാൽ അവിടംകൊണ്ട് നിർത്തിക്കൂടായിരുന്നോ നിനക്ക് . എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത് ….

കണ്ണുകൾ കലങ്ങിമറിഞ്ഞ് ജലകണങ്ങൾ പുറത്തേക്കൊഴുകികൊണ്ടിരുന്നു …

ഇങ്ങനൊരു മോഹം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പൊ ഞാനിതു പ്രതീക്ഷിച്ചില്ല . എനിക്കറിയാം എന്നോടുള്ള അടങ്ങാത്ത സ്‌നേഹംകൊണ്ടാണ് നീയിവിടെ എത്തിയത് . വിളിച്ചപ്പോ ഇവിടാരും ഇല്ലാതിരുന്നിട്ടും ഉണ്ടന്ന് വെറുതെ പറഞ്ഞതുതന്നാ . ഇല്ലെങ്കിൽ ഇനിയൊരു അവസരത്തിനുവേണ്ടി ഇനിയും കുറേ ബുദ്ധിമുട്ടണം. പക്ഷെ ഞാൻ ചതിക്കില്ല കേട്ടോ . മറ്റൊരു വിവാഹം കഴിച്ചാലും നിന്നെ എനിക്ക് വേണം …

എന്തിന് നിന്റെ വെപ്പാട്ടിയായിട്ടോ . .

നരസിംഹം സിനിമ കളിക്കാനൊന്നും എനിക്കുവയ്യ . അവരൊക്കെ വരാൻ ഇനിയും ടൈം എടുക്കും . നീയിങ്ങനെ കലിതുള്ളിനിൽക്കാതെ ഇങ്ങുവന്നെ ..

തൊട്ടുപോകരുതെന്നേ …. ഇനി നിന്റെ കൈ എന്റെ ദേഹത്തുവീണാൽ . പിന്നെ ഞാനോ നിയോ ആരെങ്കിലും ഒരാളെ ഉണ്ടാകൂ ……

ആ വേണ്ടെങ്കിൽ വേണ്ട … നിനക്ക് തിരിച്ചുപോകാൻ കാശ്‌ വല്ലതും വേണോ ?

ഹും … ഇത്രയും നേരം നിന്റെകൂടെ കിടന്നതിനുള്ള കൂലിയോ .

അങ്ങനാണേൽ അങ്ങനെ . ദേ ലച്ചു എനിക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു . നിനക്ക് താല്പര്യമാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം അല്ലാണ്ട് ഒരു സീൻ ക്രിയേറ്റ് ചെയ്യരുത് . ആരെങ്കിലും അറിഞ്ഞാലും നിന്റെ ഭാഗത്താണ് തെറ്റ് . ആരുമില്ലാത്ത നേരത്ത് നിയാണ് ഇങ്ങോട്ട് വന്നത് …

എങ്ങനെ കഴിയുന്നെടാ നിനക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ . ഞാൻ എന്റെ ജീവനെപോലെ സ്നേഹിച്ചതല്ലേടാ നിന്നെ ….

ഇടക്കിടക്ക് മുറിഞ്ഞുള്ള വാക്കുകൾ ആ നാല് ചുവരുകളെപോലും സങ്കടപ്പെടുത്തിയിട്ടുണ്ടാകും എന്നിട്ടും അവന്റെ ഭാവത്തിനോ തീരുമാനത്തിനോ മാറ്റമുണ്ടായിരുന്നില്ല ..

നോക്ക് ലച്ചു . വീട്ടുകാരുടെ സമ്മതമില്ലാതെ ഞാൻ നിന്നെ വിളിച്ചിറക്കികൊണ്ടുവന്നാൽ ചിലപ്പോ എനിക്കെല്ലാം നഷ്ടപ്പെട്ടേക്കാം . ഒറ്റ മോനാണെങ്കിലും അച്ഛൻ ഭയങ്കര സ്ട്രിക്റ്റാ . ചവിട്ടി പുറത്താക്കിയാൽ എന്റെ ഭാവിതന്നെ അവതാളത്തിലാകും . അച്ഛന്റെ ഈ സ്വത്തുക്കളൊക്കെയാ എന്റെ പ്രതീക്ഷ .

ഒരുപക്ഷെ ഇവിടെ താമസിച്ചുന്നുതന്നെ ഇരിക്കട്ടെ അപ്പോഴും പ്രശ്നങ്ങളല്ലേ . ഇവിടാർക്കും നിന്നെ ഇഷ്ടാവില്ല . കുറ്റവും കുറവും ഒറ്റപെടുത്തലും പതിവാകും . രണ്ടുപേരുടെയും ഇടയിൽ എന്റെ കിളി പോകും . പിന്നെ കോടതിയായി ഡിവോഴ്സ് ആയി . അതിനെക്കാളും നല്ലതല്ലേ ലച്ചു . എന്റെ ഈ തീരുമാനം . ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ ഉപേക്ഷിക്കുന്നില്ല. എപ്പോ വേണേലും ഇങ്ങനെ ചേർത്തുപിടിക്കാൻ ഞാനുണ്ടാകും …

തോളിൽ കൈവച്ച് മാറിലേക്ക് ചേർക്കാൻ ശ്രെമിച്ച കൈകൾ സർവ്വശക്തിയോടെ അവൾ തട്ടിമാറ്റി …

പറഞ്ഞു ഞാൻ എന്നെ തൊടരുതെന്ന് . ഇത്രക്കും വൃത്തികെട്ട ഒരുത്തനെയാണല്ലോ ഇക്കാലമത്രയും മനസ്സിലിട്ട് നടന്നതെന്നാലോചിക്കുമ്പോൾ എന്നോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നു . എന്റെ ശരീരമാണ് നിനക്ക് വേണ്ടതെന്ന് അറിയാതെപോയ വെറുമൊരു മണ്ടിയായിപ്പോയല്ലോ ഞാൻ . ശെരിയാ നീ പറഞ്ഞത് ആരുമില്ലാത്ത ഇവിടേക്ക് കയറിവന്ന ഞാൻ തന്നെയാണ് തെറ്റുകാരി . പക്ഷെ ഇവിടെവന്ന് സത്യങ്ങൾ മനസ്സിലാക്കിയപ്പോ എനിക്കിറങ്ങാരുന്നു . നിന്നിലുള്ള വിശ്വാസമാണ് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് . ആ വിശ്വാസം ദേ ഇപ്പൊ ഇവിടെ തീരുന്നു . ഞാൻ ആരെയെങ്കിലും ഈ ലോകത്ത്‌ വെറുക്കുന്നുണ്ടെങ്കിൽ അത് നിന്നെമാത്രം ആയിരിക്കും ……

ചോർന്നൊലിക്കുന്ന കണ്ണുനീരുമായി അവളത് പറഞ്ഞവസാനിപ്പിക്കുമ്പോൾ . ഉച്ചത്തിലുള്ള ചിരിയായിരുന്നു അവന്റെ മറുപടി …..

എന്നെങ്കിലും ഒരിക്കൽ ഈ ദിവസം ഓർത്ത് നീ ദുഃഖിക്കും . ഈ ചിരിച്ചമുഖം അന്ന് കണ്ണുനീരുകൾ കൊണ്ട് നിറയുമ്പോൾ അത് തുടയ്ക്കാൻ നിനക്ക് നീ മാത്രമേ ഉണ്ടാകു . മനസ്സുരുകി പറയുവാ ……

തിരിഞ്ഞ് നടന്ന് വാതിലിനരികിൽ എത്തിയവൾ ഒരു നിമിഷം നിന്നു……

ഡാ …. നീ ചുമ്മാ തമാശ പറഞ്ഞതാന്നു പറയെടാ . എന്നെ പേടിപ്പിക്കാൻ പറഞ്ഞതാന്നു പറയെടാ . എന്നെ ഒരുപാടിഷ്ടാന്നു പറ നിധി . എന്നെ ഉപേക്ഷിക്കല്ലേടാ ….

തൊഴുകൈകളോടെ മുന്നിൽനിൽക്കുന്ന അവളെ പുച്ഛഭാവത്തിൽ അവനൊന്നു നോക്കി . ടേബിളിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് രണ്ട് പുകവിട്ടുകൊണ്ട് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി . ആ കൈകൾ അപ്പോഴും തൊഴുതുപിടിച്ച് നിൽപ്പുണ്ടായിരുന്നു ….

ഇറങ്ങി പോടീ …….

………………………………………………………………………………………………

അമ്മേ ….. അമ്മ എന്താ ആലോചിക്കണെ . കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ . അച്ഛനെക്കുറിച് ഓർത്തോ ..

ഹേയ് ഇല്ല മോനെ . അമ്മ വെറുതെ പഴയ കാര്യങ്ങളൊക്കെ ഓർത്തിരുന്നതാ …

എന്താ അമ്മേ ഇത് . ഞാൻ പറഞ്ഞിട്ടില്ലേ അതൊന്നും ഇനി ഓർക്കരുതെന്ന് . നമ്മുടെ കഷ്ടപ്പാടൊക്കെ കഴിഞ്ഞില്ലേ അമ്മേ . എന്നെ ഈ നിലയിൽ എത്തിക്കാൻ അമ്മ ഒരുപാട് കഷ്ടപെട്ടില്ലേ . ഇനി ഒരിക്കലും ഈ കണ്ണുകൾ നനയരുത് . അമ്മയെ പൊന്നുപോലെ നോക്കാൻ ഈ മോനില്ലേ . പിന്നെ മരുമൊളല്ല മോളാണെന്നു പറയുന്ന അമ്മേടെ മോളില്ലേ . കൊഞ്ചിക്കാൻ അമ്മേടെ കൊച്ചുമക്കളില്ലേ . ഞങ്ങളെല്ലാരുംകൂടി അമ്മയെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുമ്പോൾ അമ്മ ഇങ്ങനെ കരഞ്ഞാൽ . ഞങ്ങൾക്ക് സങ്കടാവില്ലേ അമ്മേ ….

അമ്മയ്ക്കൊന്നുല്ലെടാ .. ഒരുപാട് നാൾ അമ്മ സങ്കടപ്പെട്ടിരുന്നിട്ടുണ്ട് പക്ഷെ നിന്റെ വളർച്ചയിൽ അമ്മ അതൊക്കെ മറന്നുതുടങ്ങി . ഇപ്പൊ അമ്മ ആഗ്രഹിച്ചതിലും ഉയരത്തിലാണ് അമ്മേടെ മോൻ ഇനി അമ്മ എന്തിന് സങ്കടപ്പെടണം ….

എന്നാൽ വേഗം കണ്ണുതുടച്ചെ . എന്നിട്ട് ഒരു ചക്കരയുമ്മ തന്നെ …

അവന്റെ നെറുകയിൽ ചുംബിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു . അവനത് കാണാണ്ടിരിക്കാൻ അവർ ശ്രെദ്ധിക്കുന്നുണ്ടാരുന്നു ……

അഞ്ചു എവിടാ അമ്മേ .

അവള് കിച്ചണിൽ ഉണ്ടാകും . ഞാൻ ചെന്നിട്ട് എന്നെ ഓടിച്ചു . അതെങ്ങനാ എല്ലാം നിന്റെ ക്ലാസ്സല്ലേ …

ഹേയ് നമ്മുടെ ജീവിതത്തെ കുറിച്ച് മാത്രമേ ഞാൻ അവളോട് പറഞ്ഞിട്ടുള്ളു അമ്മേ . ബാക്കിയൊക്കെ അവളുടെ തിരുമാനങ്ങളാ .

ഞാനൊന്നു കുളിച്ച് വരാം അമ്മേ . അമ്മ ഇവിടിരിക്ക് . നമ്മുടെ കുട്ടിപട്ടാളങ്ങൾ ഉറങ്ങിയോ അമ്മേ …

അതൊക്കെ എപ്പോഴേ ഉറങ്ങി . നീ പോയി കുളിച്ചുവാ .

ശെരിയമ്മേ …..

കുളികഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് കുറച്ചുനേരം അമ്മയുടെ മടിയിൽ കിടക്കുന്ന പതിവുണ്ട് അവന് . അഞ്ചു വന്നതിൽപ്പിന്നെ അവളുംകൂടും അവരോടൊപ്പം …

അമ്മ എന്താ ഹോസ്പിറ്റലിൽ വന്നിട്ട് പെട്ടന്നിങ്ങു വന്നത് . ഞാൻ എന്റെ റൂമിൽ ഇരുത്തിട്ട് ഒരു കുട്ടിയെ നോക്കാൻ പോയതാ വന്നുനോക്കുമ്പോൾ അമ്മയെ കാണുന്നില്ല ….

ങേ അതെപ്പോ ഞാൻ കണ്ടില്ലല്ലോ …

ഹരിയേട്ടൻ ഓപ്പറേഷൻ തിയറ്ററിൽ ആയിരുന്നു .

എന്താ അമ്മേ എന്നെകാണാതെ പോയെ ….

ഞാൻ ഇരുന്ന് മടുത്തപ്പോ നിന്നെ തിരക്കിയിറങ്ങിയതാ മോളെ . ചില റൂമിലൊക്കെ ഞാൻ നോക്കി കണ്ടില്ല . പിന്നെ കുട്ടികൾ വരുന്ന സമയം ആയില്ലേ അതുകൊണ്ട് ഞാനിങ്ങു പോന്നു ….

എന്നാലും എന്നോടൊന്നും പറയാരുന്നില്ലേ ഞാനാകെ പേടിച്ചു . പിന്നെ സിസ്റ്റർ മീരയാ പറഞ്ഞേ അമ്മ പോയെന്ന് .

ആ ഞാനാ കൊച്ചിനോട് പറഞ്ഞിട്ടാ പോയത് …

മോനേ ഹരി ….

എന്താ അമ്മേ ….

ആരാ മോനേ ആ 117 ൽ പുതൊയൊരാൾ ?

ആ ഞാനത് പറയാൻ മറന്നു …. ഇന്ന് രാവിലെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോകുംവഴി . സിഗ്നലിൽ വണ്ടിനിർത്തിയപ്പോൾ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു വയസ്സായ മനുഷ്യൻ തളർന്നു വീഴുവായിരുന്നമ്മേ . അതും ഞങ്ങടെ വണ്ടിക്ക് മുന്നിൽ . ഞാൻ എടുത്ത് വണ്ടിയിൽ കയറ്റി നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി . ഫുൾ ചെക്കപ്പ് നടത്തി . ബോഡി ഒക്കെ വീക്കാണ് . ഇല്ലാത്ത അസുഖങ്ങളില്ല . വീണപ്പോൾ കൈ കുത്തിയതിനാലാകണം കൈക്ക് ഒരു പൊട്ടലുണ്ട് . സംസാരിക്കാറായപ്പോ ഞാൻ ചോദിച്ചു വീട്ടിൽ അറിയിക്കണ്ടെന്നു . അങ്ങനെ അറിയിക്കാൻ ആരുമില്ലെന്നാ പറഞ്ഞേ ……..

പിന്നെ നീ അവിടെകിടത്തി ചികിൽസിക്കാൻ പോകുവാണോ ….

അല്ലാണ്ട് എന്തുചെയ്യാനാ അമ്മേ .. പാവമല്ലേ . ഇറക്കിവിടാൻ കഴിയുമോ അമ്മേ . ഞാൻ അമ്മേടെ മോനായിപ്പോയില്ലേ . ആ മനസ്സല്ലേ എനിക്കും .. പിന്നെ ഞാൻ നിർബന്ധിച്ചപ്പോ കഥകളൊക്കെ പറഞ്ഞു . ഒരു വല്ല്യ കുടുംബത്തിലെയാ പുള്ളി . പക്ഷെ ഇപ്പൊ ഒന്നൂല്ല . ആരുമില്ല .. ഭാര്യയും മക്കളുമൊക്കെ അമേരിക്കയിലാണത്രെ . വിവാഹം കഴിച്ചത് പുള്ളിയെക്കാൾ കാശുള്ള കുടുംബത്തിനാ. ഭർത്താവെന്ന പേരുമാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ . ഒരു വൃത്തികെട്ട സ്ത്രീയായിരുന്നു അവര് . ആ വിഷമത്തിൽ കുറെയൊക്കെ കുടിച്ചും കാണുന്നവർക്കൊക്കെ കൊടുത്തും നശിപ്പിച്ചു . ബാക്കിയുള്ളത് മക്കൾ അവകാശംപറഞ്ഞ് എഴുതി വാങ്ങിച്ചു . തന്റെ മക്കളാണോയെന്നുപോലും സംശയമാണെന്ന അഭിപ്രായത്തിലാ പുള്ളിക്കാരൻ . ഒന്നുമില്ലാത്തവനെ ആർക്കുവേണം എല്ലാരും കൈയൊഴിഞ്ഞു . അങ്ങനെ തെരുവിലുമായി . പക്ഷെ ഇടക്ക് പുള്ളി പറയുന്നുണ്ടായിരുന്നു എല്ലാം അവളുടെ ശാപമാണെന്ന് ആരുടെന്ന് ചോദിച്ചപ്പോ അതുമാത്രം പറഞ്ഞില്ല . പാവം അല്ലേ അമ്മേ …

മ്മ് …..

നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്തുകൊടുക്കണ്ടേ അമ്മേ ….

നിന്റെ ഇഷ്ടം . എനിക്ക് ഉറക്കം വരുന്നു ഞാൻപോയി കിടക്കട്ടെ ….

മടിയിൽ കിടന്ന അവനെ എഴുന്നേൽപ്പിച്ച് അവർ മുറിയിലേക്ക് പോയി .

അമ്മക്കിതെന്തുപറ്റി ഹരിയേട്ടാ . ഒരു പ്രത്യേക മൈൻഡ് ..

അതാണ് ഞാനും ആലോചിക്കുന്നത് . എന്തോ പറ്റിട്ടുണ്ട് .
ആ നീ വാ അതൊക്കെ നാളെ ഞാൻ ചികഞ്ഞെടുത്തോളം …..

…………………………………………………………………………………………………

ഷീണവും മരുന്നിന്റെ വീര്യവും കൊണ്ടാകണം രാവിലെ സിസ്റ്റർ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നത് . ബ്രേക്ഫാസ്റ്റും ടേബിളിൽ വച്ച് രാവിലത്തെ മെഡിസിനും കൊടുത്ത്‌ ഇറങ്ങാൻ നേരത്താണ് അവർ അവിടേക്ക് കടന്നു വന്നത് ….

ഗുഡ് മോർണിംഗ് മാഡം ….

മോർണിംഗ് …….

ബെഡിനരികിലെ ചെയറിൽ അവർ ഇരുന്നു . സിസ്റ്റർ പോയ്കഴിഞ്ഞതും അവരുടെ സ്വരം അയാളുടെ കാതുകളിലേക്ക് ആഴ്ന്നിറങ്ങി …

എങ്ങനെ ഇപ്പൊ സുഖം തോന്നുന്നുണ്ടോ ?

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അയാൾ നോക്കി . മങ്ങിയ കാഴ്ച മെല്ലെ മെല്ലെ തെളിഞ്ഞുവന്നു . തന്റെ മുന്നിലിരിക്കുന്ന ആളെ തിരിച്ചറിഞ്ഞതുകൊണ്ടാവണം അയാളുടെ കണ്ണുകൾ ചോർന്നൊലിക്കാൻ തുടങ്ങി . അതുകണ്ട് അവർ ഒന്ന് മന്ദഹസിച്ചു ….

ഇതൊക്കെ ഉണ്ടായിരുന്നോ ക്രൂരമായ ആ മനസ്സിൽ . സങ്കടവും വേദനയും ഒന്നും നിങ്ങൾക്ക് അപരിചിതരായിരുന്നല്ലോ . മറ്റുള്ളവന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ദുഷ്ടനാണ് നിങ്ങൾ ……..

ലച്ചു ….

വിളിക്കരുത് എന്നെ അങ്ങനെ . അതൊക്കെ അന്നേ ഞാൻ അറുത്തെറിഞ്ഞു പോന്നതാ . ഇനി ഒരുതവണ കൂടി എന്നെ അങ്ങനെ വിളിച്ചാൽ ബാക്കിയുള്ള ജീവനുംകൂടി ഞാൻ ഇങ്ങെടുക്കും …

ആ കണ്ണിലും മനസ്സിലും അഗ്നി ആളിപ്പടരുന്നുണ്ടായിരുന്നു ……

ജീവിക്കാൻ ഒരു മോഹവുമില്ല ലച്ചു മരിക്കാൻ സന്തോഷമേയുള്ളൂ . അത് നിന്റെ കൈകൊണ്ടായാൽ ഞാൻ ചെയ്ത പാപങ്ങൾക്ക് പരിഹാരമാകും …..

നിങ്ങൾ ചെയ്ത പാപങ്ങൾക്ക് മരിച്ചുകഴിഞ്ഞാൽപോലും . നിങ്ങൾക് മോക്ഷം കിട്ടില്ല അത്രക്ക് ക്രൂരതയാണ് നിങ്ങൾ എന്നോട് കാട്ടിയത് . എന്റെ മാത്രമല്ല . എന്റെ കുടുംബം മുഴുവനുമാണ് നിങ്ങൾ എന്നിലൂടെ നശിപ്പിച്ചത് . എന്റെ വയറ്റിൽ നീ നൽകിയ സമ്മാനം അതിന്റെ നാണക്കേട് സഹിക്കാൻ കഴിയാതെ അച്ഛൻ ആത്മഹത്യ ചെയ്തപ്പോൾ . അനുജത്തിയുടെ ഭാവിയെ ഓർത്തെങ്കിലും നീ തന്ന വിത്തിനെ നശിപ്പിക്കാൻ അമ്മയും കുടുംബക്കാരും പറഞ്ഞപ്പോ ഞാൻ ഒറ്റപെടുവായിരുന്നു . അവരുടെ വാക്കുകളെ നിരസിക്കുമ്പോൾ നിന്നോടുള്ള സ്നേഹമല്ല എന്റെ കുഞ്ഞിനെ ഞാൻ നശിപ്പിക്കാത്തതിന് കാരണം . നീയും ഞാനുംകൂടി ചെയ്ത തെറ്റിന് ഒന്നുമറിയാത്ത എന്റെ പാവം കുഞ്ഞ് അതിന്റെ ജീവൻ നശിപ്പിക്കാൻ എനിക്ക് മനസ്സുവന്നില്ല ………

ബാക്കിയുള്ളതിന്റെ ജീവിതമെങ്കിലും നന്നായിരിക്കാൻവേണ്ടി വീട്ടുകാരും കുടുംബക്കാരുംകൂടി പടിയിറക്കി വിടുമ്പോൾ കൂട്ടിന് കണ്ണുനീരും ഒന്നുമറിയാതെ പുറംലോകം കാണാൻ കാത്തുകിടക്കുന്ന എന്റെ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു . അലഞ്ഞു ഒരുപാട് . എന്റെ കുഞ്ഞിനുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ എനിക്ക് അതിനെക്കൂടി നഷ്ടമാകുവോന്നു പേടിയായിരുന്നു . പട്ടിണികിടന്നിട്ടുണ്ട് ദിവസങ്ങളോളം . നടുറോഡിൽ തളർന്നുവീണ എന്നെ ആരൊക്കയോ ഹോസ്പിറ്റലിൽ എത്തിച്ചതും ആരോഗ്യം തിരിച്ചുകിട്ടിയപ്പോ അവിടെ നിന്ന് പോകാൻ ഒരിടമില്ലാതെ കണ്ണുനീർ തൂക്കിയ എന്നെ ഹോസ്പിറ്റലിന്റെ പേരിലുള്ള അനാഥമന്ദിരത്തിലേക്കു സിസ്റ്റർമാർ കൂട്ടികൊണ്ടുപോയതും എന്റെ കുഞ്ഞിന്റെ ഭാഗ്യംകൊണ്ടു മാത്രം …..

അവിടെനിന്ന് ഞാൻ പഠിച്ചു . എന്റെ മോനെ പ്രസവിച്ചു . അച്ഛനില്ലാതെ അവൻ അവിടെ വളർന്നു . അവരുടെ ഹോസ്പിറ്റലിൽത്തന്നെ എനിക്ക് ജോലികിട്ടി . എന്റെ മോനെ നന്നായിട്ട് വളർത്തി ഞാൻ , പഠിപ്പിച്ചു . നിങ്ങളെക്കാളും നല്ല നിലയിൽ അവനെ എത്തിക്കണമെന്നായിരുന്നു എന്റെ വാശി . ഇന്ന് ഈ കാണുന്നതൊക്കെ അവനുള്ളതാ . പക്ഷെ എനിക്ക് ഒരു പേടിയുണ്ടായിരുന്നു നിങ്ങടെ ഈ വൃത്തികെട്ട മനസ്സ് എന്റെ കുഞ്ഞിന് ഉണ്ടാകുമോയെന്നു . അവിടെയും ഈശ്വരൻ എന്നെ കൈവിട്ടില്ല നിങ്ങടെ മുഖമോ അഴുക്കുനിറഞ്ഞ ആ മനസ്സോ അവന് കിട്ടിയിട്ടില്ല . എന്റെ മോനാ അവൻ …
അന്ന് ഞാനെന്റെ കുഞ്ഞിനെ നശിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങളിവിടെ കിടക്കില്ലായിരുന്നു ….

അതിശയത്തോടെ അയാൾ അവളെ തുറിച്ചു നോക്കി .

വഴിയിൽ കിടന്ന നിങ്ങളെ ഇവിടെ എത്തിച്ചത് അവൻതന്നാ .

ഇപ്പൊ അയാളുടെ കണ്ണുകൾ നിറഞ്ഞത് സങ്കടത്തിലാണോ സന്തോഷത്തിലാണോയെന്നറിയില്ല ….

അത് എന്റെ മോൻ …..

അല്ല നിങ്ങടെയല്ല എന്റെ … എന്റെ മോൻ … എന്റെ മാത്രം . അവന്റെ അച്ഛൻ എന്നെ മരിച്ചുപോയി . അതാണ് അവന്റെ വിശ്വാസം . അതാണ് സത്യവും . അന്ന് ഞാനാ വീട്ടിൽനിന്നും ഇറങ്ങുമ്പോൾത്തന്നെ നിങ്ങളെ ഞാൻ കൊന്നിരുന്നു ഒന്നല്ല ഒരു നൂറുവട്ടം . ഇനി സത്യങ്ങൾ പറഞ്ഞ് അവനെ എന്നിൽനിന്നും അകറ്റാമെന്നു കരുതുന്നുണ്ടെങ്കിൽ ഒരിക്കലും അത് നടക്കില്ല . ഈ അമ്മയുടെ വാക്കുകളെ ഒരിക്കലും അവൻ അവിശ്വസിക്കില്ല . അറിയണം നിങ്ങൾ ബന്ധങ്ങളുടെ വേർപാട് . ഞാൻ അനുഭവിച്ചതെല്ലാം നിങ്ങളെ അറിയിക്കാനാണ് ദൈവം ഇങ്ങനൊരു വിധി നിങ്ങൾക്ക് തന്നത് ……

മറുപടിക്ക് വാക്കുകൾ ഇല്ലായിരുന്നു അയാളിൽ . കണ്ണുനീരുകളാൽ എല്ലാം സമ്മതിക്കുവായിരുന്നു അയാൾ .

ഓർക്കുന്നുണ്ടോ അന്ന് ഞാൻ പറഞ്ഞ വാക്കുകൾ . ഇന്ന് ഈ കണ്ണുനീര് തുടയ്ക്കാൻ നിങ്ങൾക്കുപോലും കഴിയുന്നില്ല . അതാണ് പെണ്ണിന്റെ ശാപം . കാലുപിടിച്ച് കെഞ്ചിയതല്ലേ ഞാൻ . അന്ന് എനിക്കൊരു ജീവിതം തന്നിരുന്നെങ്കിൽ ഇന്ന് ആരുമില്ലാതെ ഇങ്ങനെ കിടക്കാൻ വിടില്ലാരുന്നു ഞാൻ . ഇത് നിങ്ങൾ ചോദിച്ചുവാങ്ങിയതാണ് . അനുഭവിക്ക് ….

വാതിൽതുറന്ന് പുറത്തേക്കുപോകുമ്പോൾ അവരുടെ കണ്ണും ഈറനണിഞ്ഞിരുന്നു . ചെയ്തത് ശെരിയോ തെറ്റോ എന്നറിയാതെ ആ പാസ്സേജിലൂടെ നടന്ന് നീങ്ങുമ്പോൾ . അയാളെ അസുഖങ്ങളിൽ നിന്നും മോചിപ്പിക്കണമേയെന്നു ഒരു പ്രാർത്ഥന ആ മനസ്സിൽ ഉണ്ടായിരുന്നിരിക്കുമോ ????

ഉച്ചയൂണിന് വീട്ടിലെത്തിയ ഹരിക്ക് വന്ന ഫോൺ കോൾ അയാളുടെ മരണവാർത്ത ആയിരുന്നു …..

അമ്മേ ഞാൻ ഇറങ്ങുവാ .

നീ കഴിക്കുന്നില്ലേ …..

ഇല്ലമ്മേ .. അയാൾ മരണപെട്ടു അമ്മേ …

അവരുടെ ഉള്ളൊന്നു പിടച്ചു . പക്ഷെ അവരത് പുറത്തുകാട്ടിയില്ല …

ഞാനിന്നു രാവിലെ ടെസ്റ്റ്‌ ചെയ്യാൻ ചെന്നപ്പോൾ എന്നെ കെട്ടിപിടിച് ഒരുപാട് കരഞ്ഞു . എന്താന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല . ചിലപ്പോ മക്കളെയൊക്കെ ഓർത്തുകാണും ….

അവരറിയാതെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീർത്തുള്ളികൾ ആരും കാണാതെ അവർ തുടച്ചുനീക്കി …

ഞാൻ ഇറങ്ങുന്നു അമ്മേ ….

ഞാനും വരാം …

എന്താ അമ്മേ . ..

ഒന്നുമില്ല .. എനിക്കും ഒന്ന് കാണാല്ലോ ആളെ …

ഹോസ്പിറ്റലിൽ എത്തിയ അവർ നേരെ മോർച്ചറിയിലേക്കാണ് പോയത് . കൂടെ അഞ്ചുവും …

രമേശൻചേട്ടാ അതൊന്ന് തുറന്നെ …

ശെരി സാർ …..

കുറച്ചുനിമിഷങ്ങൾ അവർ ആ മുഖത്ത് നോക്കിനിന്നു . എന്തൊക്കയോ മനസ്സിലൂടെ മിന്നിമറഞ്ഞു .. പുറത്തേക്കിറങ്ങുമ്പോൾ അവരെപ്പോലെ ഹരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു …..

എന്താ അഞ്ചു ഞാൻ വീട്ടിലേക്ക് പോകുമ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ …

അറ്റാക്കായിരുന്നു ഹരിയേട്ടാ . ഞങ്ങൾ പരമാവധി ശ്രെമിച്ചു പക്ഷെ …

ഇനിയിപ്പോ എന്താ ചെയ്യുക . ആരെയാ അറിയിക്കുക .

ആരെയും അറിയിക്കേണ്ട …

അമ്മ എന്താ ഈ പറയണേ . അറിയിക്കാതെ പിന്നെ .

ജീവിച്ചിരുന്നപ്പോ നോക്കാത്തവരാ ഇപ്പൊ വരാൻ പോകുന്നത് …

എന്നാൽ പോലീസിൽ ഇൻഫോം ചെയ്യാം ..

വേണ്ട ..

അമ്മ എന്തൊക്കെയാ ഈ പറയുന്നേ ….

നീ ചെയ്താൽ മതി കർമ്മങ്ങളൊക്കെ ..

ഞാനോ … എന്തിന് ?

ആരുമില്ലാത്ത പാവമല്ലേ നിന്നെ ഒരുപാടിഷ്ടം ആയതുകൊണ്ടാകും കെട്ടിപിടിച്ച് കരഞ്ഞത് ..

എന്നാലും അമ്മേ …..

വേറെങ്ങും കൊണ്ടുപോണ്ടാ നമ്മുടെ വീട്ടുവളപ്പിൽ ചെയ്താൽമതി . മോക്ഷം കിട്ടികൊളും ..

അവരുടെ സ്വരത്തിനു ഒരു ആജ്ഞാപനത്തിന്റെ ധ്വനി ഉണ്ടായിരുന്നു . വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു …..

നമ്മുടെ വീട്ടുവളപ്പിലോ ?

അതേ .. എന്തേയ് …

ഇല്ലമ്മേ ഒന്നുമില്ല .. അമ്മയുടെ ഇഷ്ടംപോലെ എല്ലാം ചെയ്യാം ….

ചിതയ്ക്ക് തീകൊളുത്തി അതിനുമുന്നിൽ നിൽക്കുമ്പോൾ അവന്റെ ഓർമ്മകളിലൂടെ കടന്നുപോയത് . രാവിലെ ആ മുറിയിലേക്ക് ചെന്നപ്പോൾ വാതിലുകൾക്കിടയിലൂടെ അവൻ കേട്ട വാക്കുകളും അവിടെനിന്നും ഇറങ്ങി ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന അമ്മയുടെ രൂപവുമായിരുന്നു ……….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular