Connect with us

ബന്ധങ്ങൾ

ഹലോ …മനു ചേട്ടാ എന്ത് ചെയ്യാ…ഉറങ്ങായിരുന്നോ? ” “ഞാനോ … വാഴയ്ക്ക് തടം വെട്ടായിരുന്നു.

Published

on

രചന: Ranjith P Louis
ഹേമന്തമെൻ കൈകുമ്പിളിൽ ….” തുടരെ തുടരെയുള്ള ഫോണിന്റെ നാദം കേട്ടാണ് മനു ഞെട്ടി ഉണണർന്നത്.. നോക്കിയപ്പോൾ ചിഞ്ചു… എന്റെ പെണ്ണ്… സമയം നോക്കിയപ്പോൾ വെളുപ്പിന് 1 മണി. ഈ പെണ്ണിന് ഉറക്കം ഇല്ലേ … പിറുപിറുത്തു മനു ഫോൺ എടുത്തു.

” അആഹ്… പറയടി”
“ഹലോ …മനു ചേട്ടാ എന്ത് ചെയ്യാ…ഉറങ്ങായിരുന്നോ? ”
“ഞാനോ … വാഴയ്ക്ക് തടം വെട്ടായിരുന്നു…ഒറ്റ വീക്ക് വച്ച് തന്നാൽ ഉണ്ടല്ലോ …രാത്രി ഈ സമയത്തു പിന്നെ എന്ത് ചെയ്‌യായിരുന്നു എന്ന നീ വിചാരിച്ചേ…”

“തമാശ കള മനു ചേട്ടാ … ഞാൻ എന്തിനാ വിളിച്ചെന്നു അറിയോ”
“ഇല്ലാ പറയടി …”

“നമ്മുടെ ഹണിമൂൺന്നു എവിടെയാ പോവാ ?” മനു താല്പര്യത്തോടെ ബെഡിൽ എണീറ്റിരുന്നു..
“നിനക്ക് എവിടെയാ പോവണ്ടേ?”

“പറയട്ടെ മനു ചേട്ടാ …ദേഷ്യപ്പെടരുത് okk ”
“ഇല്ലാ നീ പറയി…”
“നമുക്ക് സ്വിറ്റസർലണ്ടിൽ പോയാലോ ”

യ്യോ ഈ പെണ്ണ് എന്റെ പൈസ കളയാൻ ആയിട്ടാണലോ വരവ് …”സ്വിറ്റസർലണ്ടിൽ തന്നെ പോണോ ..മൂന്നാർ പോയാൽ പോരെ ?”

“പറ്റില്ല നമുക്ക് ..സ്വിറ്റസർലണ്ടിൽ തന്നെ പോവാം ..എന്റെ കൊച്ചിലെ മുതൽ ഉള്ള ആഗ്രഹം ആണ് …പ്ളീസ് ..”

“മ്മ്മ് ..ഓക്കേ പക്ഷെ ഒരു 2 മാസം വെയിറ്റ് ചെയ്യണം ഓക്കേ …കാരണം ഓഫീസിൽ ഓഡിറ്റിംഗ് ഉണ്ട് ..അത് കഴിഞ്ഞേ പോവാൻ പറ്റൂ…
” ഓക്കേ ..സമ്മതിച്ചു ..താങ്ക് യു മനു ചേട്ടാ …”

“ഡീ..ഒരു ഉമ്മ തന്നിട്ടു വയ്ക്ക് ..എന്റെ ഉറക്കം കളഞ്ഞിട്ടു പെണ്ണ്..”

“മ്മ്മ് ഉമ്മ …ശോ ഈ മനു ചേട്ടൻ… ഒരു നാണവും ഇല്ലാ …”

“പെണ്ണിന്റെ ഒരു നാണം …ശെരി ഗുഡ്‌നെറ് …”

മനസ്സിൽ ഒരു മഞ്ഞു മഴയായി എന്റെ ജീവിത സഖിയായി ചിഞ്ചു കടന്നു വന്നു …

കല്യാണത്തിന്റെ തിരക്കും വിരുന്നു പോവലും ഒക്കെ ആയി ഒരു മാസം കഴിഞ്ഞത് അറിഞ്ഞില്ല.. മനു ഓഫീസിൽ തിരികെ ജോയിൻ ചെയ്തു…

എന്നും വൈകുന്നേരം അവൾ എനിക്ക് വേണ്ടി ഗേറ്ററിനരികിൽ തന്റെ വരവും കാത്തിരിക്കും…എന്നെ കാണുമ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടതാണ്…ചുമന്നു തുടുത്തു…അത് കാണാൻ തന്നെ ഒരു ചേലാണ്…

സ്വർഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന പോലെ… വീട്ടിൽ പെട്ടെന്നു തന്നെ എല്ലാരുടെയും കണ്ണിലുണ്ണി ആയി അവൾ…അമ്മക്ക് നല്ല ഒരു കൂട്ടായി ..അങ്ങനെ സ്നേഹിച്ചും പ്രണയിച്ചും അവൾ എന്റെ സ്വന്തമായി…ഓഫീസിൽ ഓഡിറ്റിംഗ് തുടങ്ങി..

തിരക്കോടു തിരക്ക്..ഞാൻ ഓഫീസിലെ തിരക്കിൽ പെട്ടപ്പോൾ അവൾ സ്വിറ്റ്സർലൻഡ് ട്രിപ്പിന്റെ ഒരുക്കങ്ങളിലായിരുന്നു, പോവാനുള്ള ദിവസം അടുക്കുന്തോറും അവൾ അതിന്റെ ആകാംക്ഷയിൽ ആയിരുന്നു.. അത്ര മാത്രം ആഗ്രഹിച്ചിരുന്നു അവളവിടെ പോകാൻ…

അത് കൊണ്ട് തന്നെ ആണ് മനു അതിനു വഴങ്ങിയതും..
ഒരു ദിവസം ഓഫീസ്‌ വിട്ടു വന്ന എന്നെ സ്വീകരിക്കാൻ ഗേറ്ററിനരികിൽ അവൾ ഉണ്ടായിരുന്നില്ല…കള്ളി പെണ്ണ് പതിവ് തെറ്റിച്ചല്ലോ…മനു ഓർത്തു…റൂമിൽ ചെന്നപ്പോൾ ഇരുട്ടത്തു ബെഡിൽ കിടക്കുകയായിരുന്നു…

“എന്ത് പറ്റി ഡീ…സുഖമില്ലേ നിനക്ക്…”
അവൾ മറുപടിയൊന്നും പറഞ്ഞില്ല…”ഹാ.. പറയി എന്ത് പറ്റി…എന്റെ മോള് എന്താ ഒന്നും മിണ്ടാതെ ?” മനു ചിഞ്ചുവിന്റെ കവിളിൽ പതിയെ ചെന്ന് ഒരു ഉമ്മ കൊടുക്കാൻ ശ്രമിച്ചു..ഒരു പൊട്ടി കരച്ചിൽ മാത്രമായിരുന്നു മറുപടി..

സംഗതി എന്തോ ഗൗരവം ഉള്ളതാണ് എന്ന് മനുവിന് മനസിലായി…”നീ കരയണ്ട കാര്യം പറ..എനിക്ക് ടെൻഷൻ ആവുന്നു..എന്ത് കാര്യം ആയാലും നമുക്ക് പരിഹാരമുണ്ടാക്കാം.”

“മനു ചേട്ടാ എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കാൻ പോണില്ല ..നമ്മുടെ സ്വിസ്റ്റസ്റ്റ്ലാൻഡ് ട്രിപ്പ് വേണ്ടാന്ന് വയ്‌ക്കേണ്ടി വരും …എനിക്ക് ഈ മാസത്തെ പീരിയഡ്‌സ് വന്നില്ല…”

“അത്രേയുള്ളു കാര്യം … അത് ഈ ക്ലൈമറ്റ് മാറിയതിന്റെ ആവും…പേടിപ്പിച്ചു കളഞ്ഞലോ നീ “…
“എന്റെ മനു ചേട്ടാ …ഇതു ക്ലൈമറ്റ് മാറിയതിന്റെ ഒന്നും അല്ല…

എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട്…നാൻ ടെസ്റ്റ് ചെയ്തു നോക്കി..പോസിറ്റീവ് ആണ്…”
മനു ആകാംക്ഷയോടെ ചിഞ്ചു വിനെ നോക്കി…”സത്യമാണോ നീ ഈ പറയണേ…

നമ്മുടെ വാവ…എനിക്ക് വയ്യ…എനിക്ക് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റണില്ല…” മനു ഓടി ചെന്ന് അവളെ കെട്ടി പിടിച്ചു …
“ശേ..മനു ചേട്ടാ വിടു.. നമുക്ക് ഇപ്പൊ കുഞ്ഞിനെ ഒന്നും വേണ്ടാ..എനിക്ക് മനുച്ചേട്ടനോടൊത്ത് ജീവിതം നന്നായിട്ടു ആസ്വദിച്ചിട്ടു മതി കുഞ്ഞു എന്ന പ്രാരാബ്ധം. ”
“കുഞ്ഞു പ്രാരാബ്‌ദോ ..നീ എന്തൊക്കെയാ ചിഞ്ചു പറയണേ…..

ജീവിതം കുഞ്ഞു ഉണ്ടായാലും ആസ്വദിക്കലോ..”
ഇപ്പോ ഞാൻ ഗർഭിണിയായാൽ അതിന്റെ പിന്നാലെ നടക്കേണ്ടി വരും…ഒന്നിനും സമയം കിട്ടില്ല…അത് മാത്രല്ല മനുച്ചേട്ടനോടൊത്തുള്ള ഈ യാത്ര നാൻ ഒരുപാടു മോഹിച്ചു കാത്തിരുന്നതാണ്..അത് വേണ്ടാന്ന് വയ്ക്കാൻ ഞാൻ സമ്മതിക്കില്ല…അത് കൊണ്ട് നമുക്ക് കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കാം..

“നീ ഇത്ര നേരം പറഞ്ഞ തോന്ന്യാസം ഒക്കെ ഞാൻ കേട്ടിരുന്നു…ഇനി മതി നിർത്തു…ഈ കുഞ്ഞിനെ കളയാൻ ഞാൻ സമ്മതിക്കില്ല…”

“നിങ്ങൾക്കു പറയണത് മനസിലാവണിലേ…ഞാൻ ഇതിനെ കളയാൻ പോവാണ്..ആര് എന്ത് പറഞ്ഞാലും ..എനിക്ക് ഈ നാശത്തിനെ വേണ്ടാ..”
ഇത്രയും നാൾ താൻ സ്നേഹിച്ചിരുന്ന ചിഞ്ചു അല്ല വേറെ ഏതോ ഒരു അപരിചിത ആണ് തന്റെ മുമ്പിൽ ഉണ്ടായിരുന്നത് എന്ന് മനുവിന് തോന്നി പോയി…ഇങ്ങനെ ഒക്കെ എങ്ങനെ പറയാൻ സാധിക്കുന്നു ..എല്ലാം ശെരിയാവും ..അമ്മ വഴി പറഞ്ഞു മനസിലാക്കാം ..മനു ആശ്വസിച്ചു..

പിറ്റേ ദിവസം രാവിലെ മനു ഓഫീസിൽ പോവാൻ റെഡി ആവുമ്പോളും അവൾ എണീറ്റിരുന്നില്ല…ശല്യപെടുത്തണ്ട എന്ന് വിചാരിച്ചു മനു ഓഫീസിലേക്ക് പോയി…മനസിന് ഒരു സമാധാനം ഇല്ലാത്ത പോലെ തോന്നി മനുവിന്..എങ്ങും ഉറച്ചു നിൽക്കുന്നില്ല…

ഒരു ഹാഫ് ഡേ ലീവ് പറഞ്ഞു മനു ഓഫീസിൽ നിന്ന് ഇറങ്ങി, താൻ അങ്ങനെ ചിഞ്ചുവിനെ വേദനിപ്പിക്കരുതായിരുന്നു.. ഇന്ന് ചെന്നിട്ടു മാപ്പു പറയണം…പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കണം…
വീട്ടിൽ നേരത്തെ മനു വന്നത് കണ്ടീട്ടു ‘അമ്മ അത്ഭുതപ്പെട്ടു…”നീ എന്താ നേരത്തെ വന്നേ..സുഖമില്ലേ..”
“ഒന്നും ഇല്ലാ ‘അമ്മ…ഒരു തലവേദന അതോണ്ട് വന്നു..”

“മരുന്ന് കഴിച്ചോ നീയീ …ഉണ് കഴിച്ചോ …”
“ഞാൻ മരുന്ന് കഴിച്ചു ‘അമ്മ …ഒന്ന് കിടക്കട്ടെ…അപ്പൊ മാറും..ചിഞ്ചു എവിടെ ..”
“റൂമിൽ ഉണ്ടല്ലോ…അവൾക്കും സുഖമില്ല എന്ന് പറഞ്ഞു…രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല..കുറെ നിർബന്ധിച്ചു…പക്ഷെ കഴിച്ചില്ല…”
“മ്മ് ഞാൻ നോക്കാം…” അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി മനു ഒന്നും പറഞ്ഞില്ല…

“റൂമിൽ ചെന്നപ്പോൾ മൊബൈലിൽ എന്തോ കുത്തി കൊണ്ട് ഇരിക്കായിരുന്നു,
“ചിഞ്ചു I’m sorry for hurting you yesterday..I shouldn’t have done that..plz forgive me”
“It’s ok Manuchetta…”
മനു സ്നേഹത്തോടെ അവളുടെ തലമുടി തഴുകി..”ചിഞ്ചു please understand…നമ്മുടെ സ്നേഹത്തിന്റെ ഒരു സമ്മാനം അല്ലെ ഈ കുഞ്ഞു …അതിനെ കളഞ്ഞാൽ ഈശ്വരൻ പൊറുക്കില്ല…

നമുക്ക് ഈ യാത്ര മാറ്റി വയ്കാം..
“മനു ചേട്ടാ ഇനി ഇതിനെ കുറിച്ച് നമ്മൾ ഒരു ഡിസ്കഷൻ വേണ്ടാ …നാൻ ഇതിനെ കളയാൻ പോവാണ്…”
മനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…”നിനക്ക്എ എങ്ങനെ ഇത്ര സ്വാർത്ഥതയോടെ സംസാരിക്കാൻ കഴിയുന്നു..

എന്നാൽ എന്റെ തീരുമാനം നീ കേട്ടോ…കുഞ്ഞിനെ എന്തെങ്കിലും ചെയ്താൽ പിന്നെ എന്റെ ജീവിതത്തിൽ നിനക്ക് ഒരു സ്ഥാനം ഉണ്ടാവില്ല”
ദേഷ്യത്തിൽ മനു റൂമിൽ നിന്ന് ഇറങ്ങി പോയി…

ദിവസങ്ങൾ കഴിഞ്ഞു …ജീവിതം ആകെ താളം തെറ്റിയ പോലെ…അതിനു ശേഷം ചിഞ്ചു എന്നോട് ഒന്നും മിണ്ടിയില്ല …മനു വേറെ വഴിയില്ലാത്തതു കൊണ്ട് അമ്മയോട് പറഞ്ഞു…’അമ്മയും അവളെ ഒരുപാടു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല…

ദിവസങ്ങൾ കഴ്ഞ്ഞു…ഞാനും ചിഞ്ചുവും തമ്മിൽ ഉള്ള അകൽച്ച ഒരുപാടു കൂടി…മാനസികമായി നങ്ങൾ അകന്നു..
ചിഞ്ചുവിന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു…അവരും ഇടപെട്ടു..പക്ഷെ അവളെ ആർക്കും പറഞ്ഞു മനസിലാക്കാൻ പറ്റിയില്ല..ഇതൊക്കെ കണ്ടു അമ്മയുടെ മനസു വെന്തുരുകി…

അങ്ങനെ ഇരിക്കെ ആണ് പള്ളിയിൽ നിന്ന് വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥയാത്ര പോവുന്നതിന്റെ കാര്യങ്ങൾ വികാരിയച്ചൻ ഞായറാഴ്ച ഒന്നാം കുർബാനക്ക് ശേഷം അന്നൗൺസ് ചെയ്തത്…’അമ്മ വേഗം പോയി എന്റെയും ചിഞ്ചുറിവിന്റെയും പേര് കൊടുത്തു…

“എന്റെ നേർച്ചയാണ് നിങളെ രണ്ടു പേരെയും വേളാങ്കണ്ണി പള്ളിയിൽ കൊണ്ട് വരിക്കും എന്നുള്ളത്..പോയെ പറ്റൂ…’അമ്മ വാശിപിടിച്ചു…ഭാഗ്യത്തിന് ചിഞ്ചു എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല..അങ്ങനെ ഞങ്ങൾ രണ്ടു പേരും വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടു…
നീണ്ട പന്ത്രണ്ടു മണിക്കൂർ യാത്രക്ക് ശേഷം വേളാങ്കണ്ണിയിൽ എത്തി.. പള്ളിവക റൂം ഒക്കെ അറേഞ്ച് ചെയ്തിരുന്നു…

കുളിച്ചു ഫ്രഷ് ആയി..വൈകുന്നേരം 5 മണിയുടെ കുർബാനക്ക് ഞങ്ങൾ എല്ലാവരും പോയി. മനസുരുക്കി പ്രാത്ഥിച്ചു..”
കുർബാന കഴിഞ്ഞു…ഏല്ലാ തീർത്ഥാടകർക്കും ഷോപ്പിങ്ങിനും മറ്റുമായി സമയം തന്നു വികാരിയച്ചൻ…മനു ചിഞ്ചുവിനെ കൂട്ടി ബീച്ചിലേക്ക് പോവാന് തീരുമാനിച്ചു…

“ബീച്ചിലേക്ക് വരുന്നോ ചിഞ്ചു…? ഇവിടെ അടുത്ത് തന്നെ ഒരു നല്ല ഒരു ബീച്ച് ഉണ്ട്…” മനു പറഞ്ഞു…
“മ്മ് പോവാം…” ചിഞ്ചു മറുപടി പറഞ്ഞു.

ചിഞ്ചു ഞാനും ബീച്ച് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..ഒന്നും പരസ്പരം മിണ്ടിയില്ല.. പോകുന്ന വഴിയിൽ ഒരു മരം മനുവിന്റെ കണ്ണിൽ പെട്ടു..അതിൽ നിറയെ മഞ്ഞ ചരടുകൾ കെട്ടിയിട്ടിരിക്കുന്നു..എന്തിനാകും ചരടുകൾ കെട്ടിയിട്ടിരിക്കുന്നത്..മനു ആശങ്കപ്പെട്ടു..
മനു ആ മരം നിന്ന സ്ഥലത്തേക്ക് ചുറ്റും കണ്ണോടിച്ചു നോക്കി…

അവിടെ കണ്ട കാഴ്ച ആരെയും കരളലിയിക്കുന്നതായിരുന്നു. ഒരുപാടു ദമ്പതികൾ മുട്ടിൽ ഇഴഞ്ഞു ആ മരത്തിന്റെ അടുത്ത് വന്നു ചരട് കെട്ടുന്നു..ചിലർ ആ മരത്തിന്റെ അടിയിൽ ഇരുന്നു ഉള്ളുരുകി കരഞ്ഞു പ്രാത്ഥിക്കുന്നു. മനുവിന് വല്ലാത്ത ദുഃഖം തോന്നി..

ആ മരത്തിന്റെ താഴെ ഒരു എഴുപതുകളുടെ നിറവിൽ ഉള്ള ഒരു അമ്മച്ചി മഞ്ഞ ചരട് കെട്ടുന്നത് മനു കണ്ടു…ഇതിന്റെ പിന്നിൽ ഉള്ള കാരണം അറിയാൻ വേണ്ടി മനു ചിഞ്ചുവിനെ കൂട്ടി ആ അമ്മച്ചിയുടെ അരികിൽ എത്തി ചോദിച്ചു…

“അമ്മച്ചി എന്തിനാ ഈ ചരട് കെട്ടുന്നത്… നിറയെ ചരടുകൾ ഉണ്ടല്ലോ ഇതിൽ…” എല്ലാവരും എന്തിനാ ഇങ്ങനെ കരയുന്നത്…അവരുടെ കണ്ണ് നിറയുന്നത് മനു ശ്രദ്ധിച്ചു…അവർ പറഞ്ഞു…”ഇത് എനിക്ക് വേണ്ടിയല്ല.. എന്റെ കൊച്ചു മോൾക്ക് വേണ്ടിയാണു.കല്യാണം കഴിഞ്ഞു പത്തു വർഷങ്ങൾക്കു മേലേയായി…ഇതു വരെ ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള ഭാഗ്യം അവൾക്കുണ്ടായിട്ടില്ല..

ഒരുപാടു doctors നെ കണ്ടു..കുഞ്ഞുണ്ടാവാൻ ഒരു തടസവും ഇല്ലാ എന്നാണ് എല്ലാ ഡോക്ടർസ് ഉം പറയണേ..ഒരുപാടു നേർച്ചകൾ ചെയ്തു…എന്നിട്ടും ഒരു ഫലവും ഇല്ല…. .ഉള്ളുരുകി പ്രാത്ഥിച്ചു ചരട് കെട്ടിയാൽ മാതാവ് അനുഗ്രഹിച്ചു കുഞ്ഞിനെ തരും എന്നാണ് വിശ്വാസം..അത് കൊണ്ടാണ് ഇത്രയധികം ദമ്പതികൾ എവിടെ ഇങ്ങനെ കരഞ്ഞു പ്രാർത്ഥിക്കുന്നത്..”ഇവരെല്ലാം മക്കളില്ലാതെ വിഷമിക്കുന്നവരാണ്

” ജീവിതത്തിൽ എന്തെല്ലാം നേടിയാലും..എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടായാലും നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ മാത്രമാണ് ജീവിതം പൂർണമാകുന്നത്… അത് തന്നെയാണ് ദമ്പതികളുടെ ഏറ്റവും വലിയ സന്തോഷവും അപ്പോളാണ് അവരുടെ സൗഭാഗ്യങ്ങൾക്കു ഒരു അർത്ഥം ഉണ്ടാവുന്നത്.. ” അമ്മച്ചി ഇത്രയും പറഞ്ഞിട്ടു ഞങ്ങളോട് യാത്ര പറഞ്ഞു പോയി…

ചിഞ്ചുവിന്റെ തേങ്ങൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു പറഞ്ഞു…”എനിക്ക് മാപ്പു തരു മനു ചേട്ടാ…എന്റെ തെറ്റ് എനിക്ക് മനസിലായി…എത്രയോ പേർക്ക് ലഭിക്കാത്ത നന്മയാണ് ഈശ്വരൻ നമുക്ക് തന്നത്..അത് മനസിലാക്കണ്ടേ ഞാൻ വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്.. ക്ഷമിക്കാനാവാത്ത തെറ്റ് ആണ് ഞാൻ ചെയ്തത്…നമ്മുടെ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കും…ക്ഷണികമായ സുഖങ്ങൾ അല്ല ജീവിതം എന്ന് എനിക്ക് മനസിലായി…എന്നോട് ക്ഷമിക്കില്ലേ മനു ചേട്ടാ..”
എല്ലാം മറന്നു മനു അവളെ കെട്ടിപിടിച്ചു…”നമുക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ചിഞ്ചു… സാരില്ല..നീ വിഷമിക്കല്ലേ….ഒന്നും സംഭവിച്ചിട്ടില്ല…ഈ കുഞ്ഞിനെ നമുക്ക് നന്നായിട്ടു വളർത്താം…”

നിറഞ്ഞ മനസുമായി മനുവും ചിഞ്ചുവും മാതാവിന് നന്ദി പറഞ്ഞു..അവരുടെ പ്രണയത്തിന്റെ സമ്മാനമായ ആ കുഞ്ഞിന് വേണ്ടി പള്ളിയിൽ നേർച്ചയും ഇട്ടു അവർ ബീച്ചിലേക്ക് നടന്നു..

“ഡീ നിനക്ക് സ്വിസ്റ്റർലണ്ടിൽ പോണ്ടേ …” മനു ചിഞ്ചുവിന് കളിയാക്കി കൊണ്ടിരുന്നു…
“അതെ മനുച്ചേട്ടാ വലിയ കളിയാക്കൽ ഒന്നും വേണ്ട…നമ്മൾ ഇനി സ്വിറ്റസർലണ്ടിൽ പോകുന്നത് നമ്മുടെ ഈ തങ്കകുടത്തിനെ കൊണ്ടായിരിക്കും..” മനുവിന്റെ കൈ എടുത്തു ചിഞ്ചു തന്റെ വയറ്റിൽ പതിയെ വച്ചു…”മനുച്ചേട്ടന്റെ നെഞ്ചിലേക്ക് ഞാൻ ഒരു ബാഗ് തൂകി ഇടും…ഈ കുട്ടികളെ കൊണ്ട് നടക്കുന്ന ബാഗ് കണ്ടിട്ടില്ലേ…അതിൽ നമ്മുടെ വാവേനെ വയ്ക്കും..മനു ചേട്ടൻ കുഞ്ഞിനെ നോക്കിക്കോ…എന്ത് പറയുന്നു…” ചിഞ്ചു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

“കർത്താവെ എട്ടിന്റെ പണിയാണലോ ഈ പെണ്ണ് തന്നത്…” മനു സന്തോഷത്തോടെ ഓർത്തു…
“എല്ലാരുടെയും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ ബസിൽ കയറിക്കോ…” വികാരിയച്ചൻ വിസിൽ അടിച്ചു…

“അയ്യോ മനുച്ചേട്ടാ നമ്മൾ ബീച്ചിൽ പോയില്ല…” ചിഞ്ചു ആകുലപ്പെട്ടു…
“സ്വിറ്റസർലണ്ടിൽ ഉള്ള ബീച്ചിൽ പോവാടി…” മനു ചിഞ്ചുവിനെ വിടാൻ ഉദ്ദേശിച്ചില്ല

“പോ മനുച്ചേട്ടാ…മതി എന്നെ കളിയാക്കിയത്…”

ചിഞ്ചു ആവലാതി പറഞ്ഞു.
തിരികെ ബസിലേക്ക് നടക്കുമ്പോൾ മനുവിന്റെയും ചിഞ്ചുവിന്റെയും കൈകൾ ഒരുമിച്ചു കോർത്തിരുന്നു…അതെ പോലെ അവരുടെ മനസും… വലിയൊരു പാപഭാരവും ഇറക്കിവെച്ച് പുതിയൊരു ജീവിതയാത്രക്കായ് അവർ നടന്നകന്നു .

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular