Connect with us

ബന്ധങ്ങൾ

മിഥുൻ… നീ ഇതെവിടെയാ.. എത്ര നേരമായി ഫോൺ വിളിക്കുന്നു… നിനക്കൊന്നു ഫോൺ എടുത്തു കൂടെ

Published

on

രചന: തൂലികയെ പ്രണയിച്ച ചിത്രശലഭം
“മിഥുൻ… നീ ഇതെവിടെയാ..

എത്ര നേരമായി ഫോൺ വിളിക്കുന്നു… നിനക്കൊന്നു ഫോൺ എടുത്തു കൂടെ….

ഇത്തിരി തിരക്കിലായിരുന്നു…

നിനക്കെന്താ ഇപ്പോൾ വേണ്ടത്… പറയാൻ ഉള്ളത് പറഞ്ഞിട്ട് ഫോൺ വെച്ചിട്ട് പോ നീ..

മിഥുൻ നിനക്കെന്താ ഇപ്പോൾ ഒരു മനംമാറ്റം…

എന്തു മനംമാറ്റം… ഒന്നുമില്ല… നിനക്കു തോന്നുന്നതാവും…

എനിക്ക് തോന്നാൻ ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ നിന്നെ കാണാൻ തുടങ്ങിയത്…

ഇങ്ങനെ ആയിരുന്നില്ലല്ലോ നീ….

ഇനിയിപ്പോ ഞാൻ അങ്ങനെ ആണ്…

മിഥുൻ അതിന്റെ കാരണം എനിക്കറിയണം… പറഞ്ഞാലേ പറ്റൂ….

എനിക്കു പറയാൻ ഒന്നുമില്ല… നിനക്കു വല്ലതും പറയാൻ ഉണ്ടെങ്കിൽ പറ… എന്നിട്ട് ഫോൺ വെച്ചിട്ട് പോ….

നാളെ നീ വീട്ടുകാരെ കൂട്ടി എൻ്റെ വീട്ടിൽ വരണം.. എന്റെ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്…..

പറ്റില്ല എനിക്ക് വരാൻ… നീ എന്നെ മറന്നേക്കൂ….

എന്തുവാ മിഥുൻ നീ ഈ പറയണത്… ഒരൊറ്റ നിമിഷം കൊണ്ടു നിനക്കിതെങ്ങനെ പറയാൻ കഴിയുന്നു… എല്ലാം നീ അറിഞ്ഞിട്ടല്ലേ എന്നെ സ്നേഹിച്ചത്, ഇഷ്ടപെട്ടത്….

അതേടി ഞാൻ സ്നേഹിച്ചു ഇഷ്ടപ്പെട്ടു…എന്റെ വീട്ടുകാർ അതിനോട് പൊരുത്തപ്പെടണ്ടേ…. അവർക്കു “അനാഥ” എന്നു ലേബലിൽ ഉള്ള ഒരു കുട്ടിയെ വേണ്ടാ എന്നു…

“ഡാ മിഥുൻ നീ മിടുക്കൻ ആണെടാ…

“നിന്റെ വീട്ടുകാരുടെ സമ്മതം വാങ്ങിയിട്ട് ആണോ എന്നെ സ്നേഹിച്ചത്… എന്നെ ഇഷ്ടപെട്ടത്… ഒന്നുമല്ലല്ലോ… പിന്നിപ്പോൾ ഒരു മനസ്സു മാറ്റം”…

മിഥുന്റെ വാക്കുകൾ തന്നെ ആണോ എന്നു വിശ്വസിക്കാൻ ആകാത്തവിധം… ആമിയുടെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ ഇടതു കൈകൊണ്ടു മെല്ലെ തുടച്ചു നീക്കി അവൾ…

“എന്റെ വീട്ടുകാരു പറയുന്നപോലെ എനിക്കു ചെയ്യാൻ പറ്റൂ… അത്രതന്നെ….

ഓക്കേ… അങ്ങനെ ആയിക്കോട്ടെ… നിന്റെ തീരുമാനം നടക്കട്ടെ…

ഇനിയൊരു കാര്യം കൂടി പറയാം മിഥുൻ….

“ഇനി എനിക്കു ലോകം മുഴുവൻ തീറെഴുതി തരാം എന്നു പറഞ്ഞാൽ പോലും നിന്നെ എന്റെ ജീവിതത്തിലേക്ക് എനിക്കു വേണ്ടാ… അനാഥ എന്ന ലേബലിൽ തന്നെ ഒരു വിവാഹം ഉണ്ടാകുന്നെങ്കിൽ അതു മതി… അല്ല എങ്കിൽ എനിക്ക് വിവാഹമേ വേണ്ടാ…പ്രേമിച്ചവൻ ഇട്ടിട്ടു പോയാൽ ആത്മഹത്യാ ചെയ്യുന്ന പെൺപിള്ളേരെ മാത്രമേ നീ കണ്ടിട്ടുണ്ടാകൂ… അതൊക്കെ കഴിഞ്ഞുപോയി മിഥുൻ ഈ ആമിയേ പോലെ ചില പെൺകുട്ടികളും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നു നിന്നെ പോലെയുള്ളവന്മാർ അറിയണം… ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ മാത്രമേ ജീവിക്കാൻ പറ്റൂ എന്നില്ലല്ലോ… ജീവിക്കും ഞാൻ നിന്റെ മുന്നിൽ…

പിന്നെ വിവാഹം നടന്നില്ല എങ്കിൽ അതെന്റെ വിധി എന്നു കരുതി സമാധാനിക്കും…എനിക്ക് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്… അവർ മതി എനിക്കു…സ്നേഹം കടമായി വെച്ചുനീട്ടുന്നവർ അല്ല അവർ മനസ്സു തുറന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ… ഈ ആമിയെ പൊന്നുപോലെ നോക്കുന്നവർ…”

ഞാൻ ഫോൺ വെക്കുവാണ് മിഥുൻ…നീ തുറന്നു പറഞ്ഞല്ലോ ഞാൻ അനാഥ ആണെന്ന്… പക്ഷേ ഇതിന്റെ പേരിൽ ഇനിയും ഒരു തുള്ളി കണ്ണുനീർ ഈ കണ്ണിൽ നിന്നും പൊഴിയില്ല… കാരണം അനാഥ എന്ന ലേബലിൽ ഉള്ളവൾക്കു കരയാൻ എന്തവകാശം…

ഇത്രയും പറഞ്ഞു അനാമികാ ഫോൺ വെച്ചു…

കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളി കൈകൊണ്ടു തുടച്ചു…

മനസ്സിൽ പറഞ്ഞു… “ഈ അനാഥയ്ക്കു കരയാൻ എന്തവകാശം”…കരയില്ല എന്നുറപ്പിച്ചു…

പക്ഷെ അച്ഛനു ആമിയുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി… ഉടനെ അച്ഛൻ ചോദിച്ചു…

“ആമി..

എന്താച്ഛേ….

“എന്താ എന്റെ കുട്ടിക്ക് പറ്റിയെ… മിഥുൻ എന്റെ കുട്ടിയെ വേണ്ടാന്നു പറഞ്ഞോ… അച്ഛയ്ക്ക് മനസ്സിലാകും പൊന്നു…

“അതേ അച്ഛാ… ആമി അനാഥ ആണുപോലും അവനിപ്പോൾ….

ആമിക്ക് ആരും വേണ്ടാച്ഛേ ….

എന്റെ പൊന്നുംകുടത്തിനു ഈ അച്ഛയുടെയും അമ്മയുടെയും സ്നേഹം പോരാഞ്ഞത്‌ കൊണ്ടല്ലേ എന്റെ കുട്ടി വേറൊരു സ്നേഹത്തിന്റെ പുറകെ പോയതു…”

അച്ഛേ അങ്ങനെ പറയല്ലേ…

ആമി ഓടി ചെന്നു അച്ഛേ കെട്ടിപിടിച്ചു..

ഒന്നുറക്കെ പൊട്ടിക്കരഞ്ഞു…

“പൊന്നു എന്റെ കുട്ടി കരഞ്ഞോളു..സങ്കടം മാറുന്നത് വരെ കരയൂ…

“അച്ഛേ… മിഥുൻ പോയതിലല്ല എനിക്കു വിഷമം.. എന്റെ അച്ഛാ പറഞ്ഞില്ലേ… അച്ഛയുടെയും അമ്മയുടെയും സ്നേഹം പോരാഞ്ഞിട്ടാണ് ഈ ആമി മിഥുന്റെ സ്നേഹം തേടി പോയതെന്ന്… ഒരിക്കലും അല്ല അച്ഛേ…

“കോളേജിൽ വെച്ചു അങ്ങനെ ഒരിഷ്ടം തോന്നി… അതു ഇപ്പോൾ തെറ്റായി പോയി എന്നു തോന്നുന്നു അച്ഛേ…

“ഇല്ല പൊന്നെ… അച്ഛക്കു മനസിലാകും എന്റെ കുട്ടിയെ… ഒരു പ്രായത്തിൽ എല്ലാ കുട്ടികളും ഇങ്ങനൊക്കെ തന്നെയാണ് ആമി…ആ പ്രായത്തിന്റെ പക്വത കുറവാകും…

ചിലപ്പോൾ അതു നല്ലതിനായി തീരും… ഇതൊന്നും എന്റെ കുട്ടി ഇപ്പോൾ ഓർക്കേണ്ട… ഒക്കെ മറക്കൂ..അറിയാം ഉടനെ ഒന്നും മറക്കാൻ പറ്റില്ല എന്നു…സമയം പോലെ ഒക്കെ എന്റെ കുട്ടിക്ക് നേരെയാകും…

“ആമി അച്ഛനെ നെഞ്ചിൽ തല ചേർത്തു വെച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു…

“ഇല്ലച്ഛേ… മിഥുൻ എന്നെ എപ്പോൾ അനാഥ എന്നു വിശേഷിപ്പിച്ചോ അപ്പോൾ അവനോടുള്ള എല്ലാ സ്നേഹവും കരുതലും എന്റെ ഉള്ളിൽ നിന്നും പോയി അച്ഛേ…
ഇനിയും ഇങ്ങനെ ഒന്നും എന്റെ മനസ്സിൽ തോന്നില്ല…”ആമി അനാഥ അല്ലച്ഛേ…

“എന്റെ മോൾ കരയാതെ… ഞാനില്ലേ എന്റെ കുട്ടിക്ക്… നിന്റെ അമ്മയില്ലേ…
നിന്റെഅച്ഛൻ മാത്രം അല്ലല്ലോ ഈ ഞാൻ നിന്റെ ഒരു കൂട്ടുകാരൻ കൂടി അല്ലെ പൊന്നെ ഈ അച്ഛൻ…

“അതേ അച്ഛേ..ഞാൻ അനാഥയല്ല…. അച്ഛനെന്റെ സർവ്വവും ആണ്.. ഈ അച്ഛയും അമ്മയും മതി എനിക്കു…

ആമിക്ക് എന്തെന്നില്ലാത്ത ഒരു സ്വാന്തനം അവളുടെ അച്ഛനിൽ നിന്നും കിട്ടിയപ്പോൾ അവൾ അവളല്ലാതെ ആയി മാറുകയായിരുന്നു…

അവളുടെ ചിന്തകൾ കുറെക്കാലം പുറകിലേക്ക് പോയി…അവളുടെ അനാഥത്വം അവളെ എങ്ങനെ സനാഥ ആക്കി എന്ന കാലത്തിലേക്ക്..
അവളുടെ നന്ദച്ഛനിൽ നിന്നു തന്നെ അവൾ കേട്ടിരുന്നു…

°°°°°°°°°°°°°°
ഞാൻ അനാമികാ…. എല്ലാരും എന്നെ സ്നേഹത്തോടെ ആമി എന്നു വിളിക്കും…

പെൺകുട്ടികളുടെ കൂടെ മാത്രം പഠിച്ചിരുന്ന എനിക്ക് ഡിഗ്രി കോളേജിൽ എത്തിയപ്പോൾ മുതൽ എന്തോ ഒരു ഭയമോ പേടിയോ നിഴലിച്ചിരുന്നു…

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഒരുപാട് ബുദ്ധിമുട്ടി…

ആരോടും മിണ്ടാട്ടം ഇല്ലാതിരുന്ന എന്നിലെ
ഭയത്തെ മാറ്റി എടുത്തതു ക്ലാസ്സ്‌മേറ്റ് ആയ മിഥുൻ ആയിരുന്നു…

അന്നുമുതൽ മിഥുൻ നിനക്കു എല്ലാമായിരുന്നു…

സഹോദരനായി കൂട്ടുകാരൻ ആയി…

പിന്നീട് എപ്പോഴോ എന്റെ ചിന്ത വഴിമാറി….

തനിച്ചു വളർന്ന എന്റെ ഇഷ്ടങ്ങൾക്കു കുട പിടിക്കാൻ ഒരുകൂട്ടായി…

കാരണം എന്റെ അച്ഛൻ നന്ദനും എന്റമ്മ ലക്ഷ്മിക്കും ഞാൻ ഒറ്റമോളാണ്…

അതിലും വലുതായി ഒരു കാര്യമുണ്ട്..

എന്റെ അച്ഛന്റെയും അമ്മയുടെയും ദത്തു പുത്രി ആണ് ആമി എന്ന ഈ ഞാൻ…

അവർ എന്നെ ഏതോ ഒരു അനാഥാലയത്തിൽനിന്നും ദത്തെടുത്ത അവരുടെ സൗഭാഗ്യം ആണ്..

ആ കാര്യം അറിവ് വെച്ച നാൾ മുതൽ അച്ഛ എന്നോട് പറയുമായിരുന്നു..

അവളുടെ അച്ഛ അവളുടെ അടുക്കൽ ഇരുന്നു അവളോട്‌ പറയണപോലെ തോന്നി അവൾക്കു…

ആമി… നിന്റമ്മ ലച്ചുവിനെ ഞാൻ കല്യാണം കഴിക്കുമ്പോൾ അമ്മയ്ക്ക് വയസ്സ് 24…എനിക്ക് 29..

വിവാഹം ശേഷമുള്ള ഗോവയിലെ ഹണിമൂൺ കഴിഞ്ഞു വരുന്ന വഴി ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടു.. ആ അപകടത്തിൽ നിന്റെ അമ്മയ്ക്ക് പരുക്ക് ഗുരുതരം ആയിരുന്നു… അബോധാവസ്ഥയിൽ ആയിരുന്ന നിന്റെ അമ്മയ്ക്ക് മൂന്നാം ദിവസം ആണ് ബോധം വീണത്…

പലരും മരിച്ചു എന്നു പിന്നീടാണ് മോളെ അച്ഛ അറിഞ്ഞത്…

പക്ഷെ നിന്റെ അമ്മ മരിച്ച പോലെ ജീവിച്ചിരുന്നു ആ മൂന്നു ദിവസം… മൂന്നു ദിവസം കഴിഞ്ഞു അവൾ കണ്ണു തുറന്നപ്പോൾ…

ആദ്യം അന്വേഷിച്ചത് നിന്റെ അച്ഛേ ആയിരുന്നു…

വയറിനേറ്റ ആഘാതം ഗർഭപാത്രത്തിനുമേൽ ക്ഷതമേൽപ്പിച്ചിരുന്നു… അന്ന് നിന്റെ അമ്മയുടെ ഗർഭപാത്രം ഡോക്ടർമാർ നീക്കം ചെയ്തു… …

അതോടെ നിന്റെ അമ്മ മാനസികമായും ശാരീരികമായും തളർന്നു പോയിരുന്നു…

എന്റെ വീട്ടുകാർ വന്നുകയറിയ പെണ്ണിന്റെ ഭാഗ്യദോഷം എന്നു വിധിയെഴുതി…

ഇതു കേട്ട നിന്റെ അമ്മ ഈ അച്ഛനോട് എന്താ പറഞ്ഞത് എന്നറിയേണ്ടെ എന്റെ മോൾക്ക്‌…

“നന്ദേട്ടാ.. ഏട്ടന്റെ വീട്ടുകാർ പറയണപോലെ ഞാൻ ഒരു ഭാഗ്യദോഷി ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ സംഭവിച്ചത്…

വിവാഹം കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങൾ അല്ലെ ആയിട്ടുള്ളു.. എനിക്കും ഏട്ടനും ഒരു നല്ല കുടുംബ ജീവിതം കെട്ടിപെടുക്കാൻ മുന്നോട്ടു എന്നെ കൊണ്ട് ആവില്ല…

എന്റേട്ടന് സന്തോഷിക്കാനായി ഒരു കുഞ്ഞിനു ജന്മം തരാൻ പോലുമുള്ള ഭാഗ്യം എന്നിൽ നിന്നും ഈശ്വരൻ തിരിച്ചെടുത്തു…

ഏട്ടന്റെ വീട്ടുകാരെ കുറ്റം പറയാൻ പറ്റില്ലേട്ടാ.. അവരുടെ മകന്റെ കുട്ടിയെ താലോലിക്കണമെന്നു അവർക്കും ആഗ്രഹം കാണില്ലേ… ”

ഏട്ടൻ ഞാൻ പറയുന്നത് കേൾക്കണം.. “എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടണം… ഏട്ടൻ എന്നിട്ട് വേറൊരു വിവാഹം കഴിക്കണം…പൂർണ്ണ മനസ്സോടെയാ ഏട്ടാ ഞാൻ ഇതു പറയണത്… നന്മകൾ മാത്രമേ ഉണ്ടാവൂ എന്റേട്ടന്….

മോളെ.. നിന്റെ അച്ഛൻ ലച്ചുവിനെ കൊണ്ടു വിടണമായിരുന്നോ അവളുടെ വീട്ടിൽ… ? അച്ഛൻ എന്തായിരുന്നു ചെയ്‌യേണ്ടേ…
എന്റെ മോളു പറഞ്ഞെ…. ?

“പറ്റില്ല മോളെ.. വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഈ കഴിയില്ല… നിന്റെ അമ്മ പൂർണ്ണ മനസ്സോടെ അല്ല അതു പറഞ്ഞത് എന്നു എനിക്കറിയാം…”

“വിവാഹശേഷം എന്തെങ്കിലും രോഗം വന്നാൽ നമ്മൾ തന്നെ അല്ലെ മോളെ സഹിക്കേണ്ടതും ചികിത്സിക്കേണ്ടതും… അങ്ങനെ കരുതിയാൽ പോരെ നിന്റെ അമ്മയ്ക്ക്…

അച്ഛയുടെ കണ്ണിൽ കണ്ണീർ തുള്ളി ഉരുണ്ടു കൂടിയിരുന്നു…

“പൊട്ടികാളി അവളെ വീട്ടിൽ കൊണ്ടു വിടണമെന്നുപോലും…

പോട്ടച്ഛേ … അമ്മയുടെ വിഷമം കൊണ്ടു അങ്ങനെ പറഞ്ഞന്നല്ലേയുള്ളു….

“എന്നാലും അവൾക്കങ്ങനെ പറയാൻ തോന്നിയല്ലോ മോളെ’…

“അച്ഛൻ ഒന്ന് മിണ്ടാതിരുന്നേ.. അമ്മ ദേ കരയാണ് “… അടുക്കളയിൽ ഇരുന്നു….

അന്നു നിന്റെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഒരു വാക്ക് പറഞ്ഞു ആശ്വസിപ്പിക്കാൻ ഒരാളും ഉണ്ടായിരുന്നില്ല മോളെ… അന്നു ഞാൻ അനുഭവിച്ച മാനസിക സങ്കർഷം എത്രത്തോളം എന്നു നിന്റെ അമ്മയ്ക്ക് അറിയില്ല…
എന്റെ വീട്ടുകാരു പോലും ഉണ്ടായിരുന്നില്ല…

അന്നു ഞാൻ എടുത്ത ശപഥം ആണ്..

“ഏതെങ്കിലും ഒരു അനാഥാലയത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്നു..അമ്മയോട് ഒരു വാക്കു പോലും പറയാതെ അന്നുതന്നെ അവിടുത്തെ ഡോക്ടർമാരോടു ഞാൻ സംസാരിച്ചു….

അങ്ങനെ ഡോ, ഫിറോസ് ആണ് നീ ഉണ്ടായിരുന്ന അനാഥാലയത്തെ കുറിച്ചു എന്നോട് പറഞ്ഞതു..

ഇട്ടുമൂടാൻ സമ്പത്തു ഉണ്ടെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ യോഗം ഇല്ലാത്ത ആളായിരുന്നു ഡോ. ഫിറോസ്… ഭാര്യയും ഡോക്ടർ…

ഫിറോസ് ഡോക്ടറിന് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ താല്പര്യം ഉണ്ടെങ്കിലും ഭാര്യക്ക് തീരെ താല്പര്യം ഇല്ല…

പക്ഷെ ഫിറോസ് ഡോക്ടർ ഭാര്യ അറിയാതെ ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു… കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറച്ചു പണം ഒരു കുട്ടിയുടെ ജീവകാലം മുഴുവനുള്ള ചിലവ് താൻ നടത്തിക്കൊള്ളാം എന്നു മോളുണ്ടായിരുന്ന അനാഥാലയത്തിനു വാക്ക് കൊടുത്തു….

അങ്ങനെ ഡോക്ടർ ആ വിവരം എന്നോട് പറഞ്ഞു…

വീണുപോകാമായിരുന്നിടത്തു ഒരു ദൈവദൂതൻ ആയി വന്നിറങ്ങി ഡോക്ടർ..

ഡോക്ടറുമൊത്തു അനാഥാലയത്തിലേക്ക് പോകും വഴി..

ഡോക്ടർ എന്നോട് പറഞ്ഞു…
“നന്ദൻ.. അനാഥാലയത്തിൽ ഞാൻ എന്റെ സ്വന്തം മകളെന്നു കരുതി നോക്കുന്ന മകളെ നന്ദൻ തന്നെ ഏറ്റെടുക്കണം…
എപ്പോഴും എന്റെ മകളായി തന്നെ നന്ദന്റെ അടുക്കൽ ഉണ്ടാവുമല്ലോ അവൾ… അവൾ നന്ദനെപ്പോലെ ഒരു അച്ഛന്റെ മകളായി ജീവിക്കണം… അവളുടെ ഏതൊരാവശ്യവും ഒരു ഉപേക്ഷയും കൂടാതെ നന്ദന് എന്നോട് പറയാം…

പിന്നെ ഒരേഒരു കാര്യം കൂടി നന്ദൻ എനിക്ക് ചെയ്തുതരണം “ഇടയ്ക്കൊക്കെ മോളെ ഒന്നു വന്നു കാണാൻ ഉള്ള അനുവാദം കൂടി നന്ദൻ എനിക്കു തരണം..”

അന്നു ഞാൻ ഡോക്ടറിന് വാക്ക് കൊടുത്തത് ഇന്നും ഞാൻ നീതി പാലിക്കുന്നു..

അങ്ങനെ ഡോക്ടർ ഫിറോസ് കാരണം എന്റെയും ലക്ഷ്മിയുടെയും മകളായി നീ ഞങ്ങളോടൊപ്പം ജീവിക്കുന്നു…

മോൾക്ക്‌ തീരുമാനിക്കാം.. എന്തു വേണമെങ്കിലും..

ഓർമ്മകൾ അവളുടെ കണ്ണു നിറച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്നു…

നിറഞ്ഞ കണ്ണുകളോടെ ഓടി ചെന്നു ആമി അച്ഛയെയും അമ്മയെയും ചേർത്ത് പിടിച്ചു….

” എന്തു പറഞ്ഞാലും ഓർമ്മ വെച്ച നാൾ മുതൽ എന്റെ അച്ഛനും അമ്മയും നിങ്ങൾ മാത്രമാണ്… ഇനിയും ഞാനെവിടെയാ അച്ഛാ അനാഥ ആകുക… ഇനിയും ആരൊക്കെ ഉണ്ടായാലും നിങ്ങൾ കഴിഞ്ഞേ അവരൊക്കെയുള്ളൂ”….

“ഡോക്ടർ അങ്കിൾ എന്റെ അങ്കിൾ തന്നെ ആയിരിക്കും”…

ഒരിക്കൽ കൂടി ആ കുടുംബത്തിൽ സന്തോഷം പതിന്മടങ്ങു തിരിച്ചു വന്നു…

**********

ഇപ്പോൾ ആമി ഡിഗ്രി Bsc മൂന്നാം വർഷം പരീക്ഷ എഴുതിയിരിക്കുന്നു….

കോളേജിൽ വെച്ചു മിഥുനെ കാണുന്നുണ്ടെങ്കിലും കൂടെ പഠിക്കുന്ന സുഹൃത്തു എന്ന രീതിയിൽ മാത്രമേ അവനെ കണ്ടിരുന്നുള്ളൂ…

പക്ഷേ ഇന്നും മിഥുന് ആമിയെ ഫേസ് ചെയ്യാൻ മടി ആണ്…

അങ്ങനെയിരിക്കെ ഡോക്ടർ ഫിറോസ് ആമിയ്ക്കു ഒരു വിവാഹാലോചനയുമായി വന്നു…

“മോളെ… ആമി എന്റെ അസിസ്റ്റന്റ് ആയി പ്രാക്ടീസ് ചെയ്യുന്ന രാഹുലിനോട് എന്റെ ആമിയുടെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്…അവനു മോളെ ഇഷ്ടമായി…. മോൾ എന്തു പറയുന്നു…

“ഇല്ല ഡോക്ടർ അങ്കിൾ… എന്റെ അച്ഛൻ ഈ രാഹുലിനെ ഇഷ്ടപ്പെടുന്നു എങ്കിൽ അതിൽ ഞാൻ പൂർണ്ണ സുംതൃപ്‌ത ആണ് അങ്കിൾ…

ഇനിയൊരിക്കലും ആരുടേയും വായിൽ നിന്നും അനാഥ എന്ന പേരു കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല…

അങ്കിൾ ഇന്നെന്റെ അച്ഛന്റെ സ്ഥാനത്തു തന്നെ ആണ്… അങ്കിൾ എനിക്കു ദോഷമായി ഒരു തീരുമാനവും എടുക്കില്ല എന്നറിയാം… എന്നാലും ഒരു പരീക്ഷണത്തിനു നിന്നു കൊടുക്കാൻ ആമി തയ്യാറല്ല..

“മോളെ ആമി… അങ്കിൾ…

പേടിക്കണ്ട അങ്കിൾ… ആമി എന്തിനെയും നേരിടാൻ ഇപ്പോൾ തയ്യാറാണ്…ആരും അനാഥരായി അല്ല അങ്കിൾ ജനിക്കുന്നത്… “അമ്മ ചൂണ്ടി കാണിക്കുന്നവനാണെ ആ കുഞ്ഞിന്റെ അച്ഛൻ…ആ കുഞ്ഞിന് മുലപ്പാലിന്റെ മണം എന്നും അമ്മയിൽ കുഞ്ഞിന് കിട്ടിയിരിക്കും.. അവൾ ആകും ആ കുഞ്ഞിന്റെ അമ്മ…

ഒരമ്മ പത്തു മാസം ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നു എങ്കിൽ ജീവിതകാലം മുഴുവൻ ആ പെൺകുട്ടിയെ ഹൃദയത്തിൽ ചുമക്കാൻ ഒരച്ഛന് മാത്രമേ കഴിയൂ… എന്നു പറഞ്ഞു അമ്മയ്ക്ക് സ്നേഹം ഇല്ല എന്നല്ല പറഞ്ഞത്… ഇന്നെന്റെ ഈ അമ്മ പത്തുമാസം വയറ്റിൽ ചുമന്നില്ല… പക്ഷേ എന്റെ അച്ഛയും അമ്മയും ഇന്നുവരെ എന്നെ ഹൃദയത്തിൽ മകളായി തന്നെ ചുമക്കുന്നു..അവർ ഒരു ദിവസക്കൂലിക്കാരനെ കാണിച്ചു തന്നു അവനെ കല്യാണം കഴിക്കണം എന്നു പറഞ്ഞാൽ ഈ ആമി ഇന്നു അവനെ കല്യാണം കഴിക്കും…

അങ്കിളിനോട് ആമി ഇതൊന്നും പറഞ്ഞു തരേണ്ടിയ ആവശ്യം ഇല്ല… ഒരുപാട് അറിവും പഠിപ്പും ഉള്ള ആളല്ലേ അങ്കിൾ…

മോളെ നീ ഈ പറഞ്ഞതൊന്നും ഒരു പുസ്തകവും പഠിപ്പിച്ചു തരില്ല…

“എല്ലാമുണ്ടായിട്ടും എനിക്കു ഒരു കുഞ്ഞിക്കാല് കാണാൻ പടച്ചോൻ ഭാഗ്യം തന്നിട്ടില്ല…നന്ദന് വിധിയുടെ വിളയാട്ടം എന്നു പേരിട്ടു വിളിക്കുന്ന ഭാഗ്യദോഷത്തിലൂടെ ഒരു കുട്ടിയെ കൊടുക്കാൻ പടച്ചോൻ കനിഞ്ഞില്ല…

പക്ഷെ ഒരു കുഞ്ഞിനെ താലോലിക്കാൻ…
നിന്നെ പോലെ ഒരു മകളുടെ അച്ഛൻ ആകാൻ നന്ദനെ പടച്ചോൻ അനുഗ്രഹിച്ചു… അതിൽ കൂടുതൽ എന്താ വേണ്ടേ…

നീ ജീവിതം എന്തെന്ന് പഠിച്ചവളാണ് മോളെ… നിന്നെ ആര് നഷ്ടമാക്കിയോ അവർ വിഡ്ഢികൾ ആയിരുന്നു എന്നേ ഈ ഫിറോസ് അങ്കിൾ പറയൂ…

ആ രാഹുലുമായുള്ള വിവാഹം നിശ്ചയിക്കാൻ പോവാ ഞങ്ങൾ.. നിനക്കു എത്ര വരെ പഠിക്കണോ അതുവരെ അവൻ പഠിപ്പിച്ചോളും…

നന്ദനുമായി ഡോക്ടർ ഫിറോസ് ആമിയുടെ വിവാഹകാര്യങ്ങൾ തീരുമാനിച്ചു…

വരുന്ന മാസം നിശ്ചയത്തിനും വിവാഹത്തിനായി ജോത്സ്യരെ കണ്ടു സമയം കുറിപ്പിച്ചു…

ഭാര്യയുടെ എതിർപ്പുകളെ അവഗണിച്ചു ഡോക്ടർ എല്ലാത്തിനും നന്ദനോടൊപ്പം മുന്നിൽ തന്നെ ഉണ്ടായിരുന്നു…

മരുമകനെ അല്ല മകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിനായി…

എല്ലാ സന്തോഷങ്ങളും ആ കുടുംബത്തിൽ ഫിറോസ് ഡോക്ടർ കണ്ടു… തനിക്കു പിറക്കാതെ പോയ മകളിലൂടെ…

ശുഭം

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular