Connect with us

ബന്ധങ്ങൾ

ഗുഡ് മോർണിംഗ് അച്ചായാ” അവൻ തിരിച്ചു റിപ്ലെ അയച്ചു “ഗുഡ് മോർണിംഗ്. നീ ഇന്ന് എണീക്കാൻ വൈകിയോ”

Published

on

രചന: ഫൈസൽ കണിയാരി കുറ്റിപ്പുറം.
സമയം രാവിലെ 5.30

നന്ദൻ എണീറ്റ്‌ ഫ്രഷായി മോണിംഗ് വാക്കിങിന് പോവ്വാൻ ഉള്ള ഡ്രസ്സ് എടുത്തിട്ട്. കിച്ചനിൽ പോയി ഒരു കാപ്പിയുണ്ടാക്കി അത് ഊതി കുടിച്ച് മൊബൈലും ഹെഡ്‌സെറ്റും കയ്യിലെടുത്ത് അച്ഛന്റെ മുറിയിൽ ചെന്ന് ലൈറ്റിട്ടു. അച്ഛൻ നല്ല ഉറക്കമാണ് അവൻ അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചു പുതപ്പെടുത്തു അച്ഛന്റെ ദേഹത്ത് പുതച്ച് ഡോറ് ചാരി ഉമ്മറത്തോട്ടു വന്ന് ഉമ്മറത്തെ ലൈറ്റിട്ട് ഡോറടച്ചു റൊട്ടിലോട്ടു ഇറങ്ങി. മങ്കി കേപ്പ് കൊണ്ട് തലയും മുഖവും മൂടി ഡിസംബർ മാസത്തിലെ മരം കോച്ചുന്ന തണുപ്പിനെയും മഞ്ഞിനെയും വകഞ്ഞു മാറ്റി കൈകൾ വീശി നടക്കാൻ തുടങ്ങി. അപ്പോഴാണ് നന്ദന്റെ മൊബൈലിൽ വാട്സാപ്പിൽ മെസ്സേജ് വന്നത് നോക്കി സോന ആയിരുന്നു അവന്റെ ഭാഷയിൽ പറഞ്ഞാൽ അവന്റെ കാന്താരി.

“ഗുഡ് മോർണിംഗ് അച്ചായാ”

അവൻ തിരിച്ചു റിപ്ലെ അയച്ചു

“ഗുഡ് മോർണിംഗ്. നീ ഇന്ന് എണീക്കാൻ വൈകിയോ”

“ഇല്ല എന്തേ അച്ചായൻ അങ്ങനെ ചോദിച്ചെ” ?

“അല്ല എന്നും അഞ്ചു മണിക്ക് നിന്റെ ഗുഡ് മോർണിംഗ് കിട്ടാറാണ് പതിവ് അത് കൊണ്ട് ചോദിച്ചതാ”.

“സോറി അച്ചായാ അമ്മക്ക് സുഖമില്ല പനിയാണ് അത് കൊണ്ട് ഞാൻ രാവിലെ അടുക്കളയിൽ കയറി അത് കൊണ്ടാണ് വൈകിയത് സോറി”

“ഞാൻ വെറുതെ ചോദിച്ചെന്നെ ഒള്ളൂ. അമ്മക്ക് ഇപ്പൊ എങ്ങനെയുണ്ട്‌ കുറവുണ്ടോ” ?

“കുറവുണ്ട്. ഇപ്പൊ ക്ഷീണമാണ് പിന്നെ അച്ചായൻ ഇപ്പൊ ഒന്ന് വിളിക്കുമോ” ?

“എന്തിനാ ഇപ്പൊ വിളിക്കുന്നെ ടൈപ്പ് ചെയ്താൽ പോരെ”.

“അല്ല എനിക്കിവിടെ അടുക്കളയിൽ പണിയുണ്ട്. അച്ചായൻ വിളിക്കുകയാണെങ്കിൽ എനിക്ക് അച്ചായന്റെ ശബ്ദം കേട്ടുകൊണ്ട് ജോലി ചെയ്യാമല്ലോ”

“ഓഹോ അത്രക്കും നല്ല സ്വരമാണോ എന്റേത്. നിനക്ക് നിർബന്ധമാണെങ്കിൽ വിളിച്ചേക്കാം”

നന്ദൻ ടൈപ്പിംഗ് നിർത്തി അവൾക്ക് കോൾ ചെയ്തു. രണ്ട് ബെൽ അടിച്ചപ്പോഴേക്കും മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു.

“എന്താടി കാന്താരി ഇന്ന് കാപ്പിയു കൂടെ കഴിക്കാൻ ദോശയാണോ” ?

“അതേ അസ്സൽ നല്ല കല്ല്‌ ദോശ എന്താ മാഷ്‌ക്ക്‌ വേണോ”?

“കിട്ടിയാൽ കൊള്ളാമെന്നുണ്ട് അതിന് ഞാൻ കോട്ടയം വരെ വരണ്ടേ”

“വരണം. ഞാനുണ്ടാക്കുന്ന ദോശ വേണമെങ്കിൽ ഇവിടം വരെ വരുക തന്നെ വേണം. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും മാഷെ”

“മതിയെടീ രാവിലെ തന്നെ നിന്റെ ദോശയെ കുറിച്ചുള്ള വർണിക്കൽ. ഞാനും എന്റെ അച്ഛനും വല്ല ബ്രെഡും ജാമും വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം. പിന്നെ ഞാൻ ഇന്നലെ ചോദിച്ച കാര്യത്തിന് നീ ഇതു വരെ മറുപടി തന്നില്ല കെട്ടോ”

“എന്ത് കാര്യം”. അവൾ ഒരു ചെറിയ പരവേശത്തോടെ ചോദിച്ചു.

“നിന്നെ ഞാൻ കെട്ടിക്കോട്ടെ എന്ന കാര്യം”.

“അത് വേണ്ട അച്ചായാ നമുക്ക് എന്നും നല്ല ഫ്രണ്ട്‌സായി തുടരാം”

അത് കേട്ട നന്ദന്റെ മുഖം വാടി അവൻ നടത്തം നിർത്തി എന്നിട്ട് താഴ്ന്ന സ്വരത്തിൽ കിതപ്പോടെ ചോദിച്ചു.

“എന്നെ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ ഫ്രണ്ട്‌സായിരിക്കാം എന്ന് പറഞ്ഞത്. അതോ നമ്മൾ രണ്ടാളും രണ്ട്‌ മതക്കാർ ആയത് കൊണ്ടാണോ”.

“അത് രണ്ടും അല്ല അതിന് വേറെ ഒരു കാരണം ഉണ്ട്. അത് ഞാൻ ഇപ്പൊ പറയില്ല എന്നോട് അത് ചോദിക്കുകയും അരുത്”

“അതെന്താ ഞാൻ അറിയാൻ പാടില്ലാത്ത വല്ല കാര്യവും ആണോ”

“അതൊന്നും അല്ല. അത് ഒരു ദിവസം അച്ചായനത് അറിയും. അന്ന് അച്ചായന് മനസ്സിലാവും എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞതെന്നും, എന്റെ തീരുമാനമാണ് ശരി എന്നും”

“എന്റെ ഇഷ്ട്ടം ഒരു നേരമ്പോക്കായി തോന്നിയിട്ടുണ്ടോ നിനക്ക് എപ്പോഴെങ്കിലും. എന്റെ അച്ഛനാണ് തടസ്സമെങ്കിൽ നീ അക്കാര്യത്തിൽ പേടിക്കണ്ട . എന്റെ ഈ ഇഷ്ട്ടം ഞാൻ ആദ്യം പറഞ്ഞത് എന്റെ അച്ഛനോടാണ് അച്ഛന്റെ സമ്മതം വാങ്ങിയതിന് ശേഷമാണ് ഞാൻ നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ഞാൻ നിന്നെ ആകെ ഒരു ഒറ്റ പ്രാവിശ്യമേ കണ്ടിട്ടുള്ളൂ. അന്ന് തന്നെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. പിന്നെ നമ്മൾ സംസാരിച്ചതും കണ്ടതുമെല്ലാം ഈ ഫോണിലൂടെയാണ്. അന്നെല്ലാം ഞാൻ നിന്നോട് എന്റെ ഇഷ്ട്ടം പറയാതെ പറഞ്ഞതുമാണ്. അന്നൊക്കെ നിനക്ക് എന്നോട് ഒരു ചെറിയ ഇഷ്ട്ടം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടും ഉണ്ട്. ഇപ്പോഴത്തെ ആണ്പിള്ളാരെ പോലെ പ്രേമിച്ചു വാചകമടിച്ചു നടക്കാനൊന്നും എനിക്ക് അറിയില്ല. ഉള്ള കാര്യം സ്‌ട്രെയിറ്റായിട്ടു പറയാനേ എനിക്കറിയൂ. അത് ഞാൻ അതുപോലെ പറഞ്ഞിട്ടും ഉണ്ട്. നീ ഒന്നും കൂടി ആലോചിക്ക്. എന്നിട്ട് ഒരു തീരുമാനത്തിൽ എത്തൂ. പിന്നെ ഒരു കാര്യം എനിക്ക് നിന്നെ ശരിക്കും ഇഷ്ടമായത് കൊണ്ടാണ് നിന്നോട് ഈ കാര്യം അവതരിപ്പിച്ചത്. നിനക്കും നിന്റെ അമ്മക്കും സമ്മതമാണെങ്കിൽ വേറെ എന്ത് തടസ്സം ഉണ്ടങ്കിലും ഞാൻ നിന്നെ കെട്ടും ആ ഉറപ്പ് ഞാൻ നിനക്ക് തരാം”.

“അച്ചായനെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്. പക്ഷെ. ആ ഇഷ്ട്ടം ഒരിക്കലും അച്ചായൻ വിചാരിക്കുന്ന ഒരു ഇഷ്ട്ടമല്ല അച്ചായൻ എന്നോട് ക്ഷമിക്കണം”.

അത് കേട്ട നന്ദൻ ആകെ അസ്വസ്ഥനായി നന്ദന്റെ മുഖമെല്ലാം വാടി ആ കൊടും മഞ്ഞിലും നന്ദൻ വിയർക്കാൻ തുടങ്ങി അവൻ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു നീക്കി കൊണ്ട് പറഞ്ഞു

“നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം നമ്മൾ നേരിൽ കണ്ടിട്ട് ഏകദേശം ഇപ്പൊ ഒരു വർഷം കഴിഞ്ഞു കാണും. പലപ്പോഴും ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോഴും നീ എന്നിലേക്ക്‌ ആഴത്തിൽ അടുക്കുകയായിരുന്നു. നിനക്ക് എന്നോട് ഒരു സഹോദരനോട് ഉള്ള ഇഷ്ട്ടമല്ല അതെനിക്കറിയാം. ഒരു സഹോദരിക്ക് സഹോദരനോട് തോന്നുന്ന ഇഷ്ട്ടം ഇങ്ങനെ അല്ല. അതു എനിക്ക് മനസ്സിലാവും. നിനക്ക് എന്നോട് ഇഷ്ട്ട മുണ്ട് പക്ഷെ അത് തുറന്ന് സമ്മതിക്കാൻ നിനക്ക് പറ്റുന്നില്ല നീ ആരെയോ, എന്തിനെയോ ഭയക്കുന്നുണ്ട് അതാണ് എനിക്ക് മനസ്സിലാകാത്തത്. Ok ഞാൻ പിൻ മാറുന്നു”.

“അച്ചായന് എന്നോട് ദേഷ്യം ഉണ്ടോ. ഞാൻ കണ്ടതിൽ വെച്ച്. എന്റെ മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ ഒരു മുഖമാണ് അച്ചായന്റേത്. എന്നെ മനസ്സിലാക്കാൻ അച്ചായനെ പറ്റൂ. എന്നെ അച്ചായൻ മനസ്സിലാക്കിയ പോലെ വേറെ ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. നമുക്ക് ഈ പ്രേമം ഒന്നും വേണ്ട അച്ചായാ. നമുക്ക് നല്ല ഫ്രണ്ട്‌സായി തുടരാം എനിക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത് ഇനി അതാണ് എനിക്ക് അച്ചായൻ “.

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു.

. മിഴികളിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ ധാര ധാര യായി താഴെ ചൂടായി കിടക്കുന്ന ദോശ കല്ലിൽ പതിച്ചു പൊരിയുന്നുണ്ടായിരുന്നു.

“Ok നീ എന്നെ അങ്ങനെ ആണ് കണ്ടിരുന്നെങ്കിൽ ഇനി നമുക്ക് നല്ല ഫ്രണ്ട്‌സായി തുടരാം. പിന്നെ എനിക്ക് ഒരു കാര്യം നിന്നോട് പറയാനുണ്ട് അത് ഇപ്പോഴേ പറയാൻ പറ്റൂ. ഞാൻ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു കെട്ടോ. നീ എന്റെ കൂടെ ഉള്ള ജീവിതം ഞാൻ ഒരു പാട് സ്വപ്നം കണ്ടിട്ടുണ്ട്. ഇപ്പൊ എനിക്ക് മനസ്സിലായി അതെല്ലാം വെറും ഒരു സ്വപ്നമായിരുന്നു എന്ന്. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ അത് മനസ്സറിഞ്ഞു തരേണ്ട ഒന്നാണല്ലോ അല്ലെ. പിന്നെ ഞാൻ ഇനിയും നിന്നെ കാന്താരി എന്ന് തന്നെ വിളിക്കൂ കെട്ടോ. അപ്പൊ ഇനി നമ്മൾ നല്ല ഫ്രണ്ട്സ് ok ” തൂവി തുളുമ്പിയ കണ്ണുകളാലെയും വിറയാർന്ന ചുണ്ടുകളാലെയുമാണ് അവനത് പറഞ്ഞത്.

“Ok. എന്നാ ശരി അച്ചായാ എനിക്ക് ഇനിയും ഒരുപാട് പണിയുണ്ട് ഞാൻ പിന്നെ വരാം”.

അതും പറഞ്ഞ് അവൾ ഫോണ് വെച്ചു എന്നിട്ട് കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടു നിലത്ത് കുത്തിയിരുന്നു. അതെല്ലാം കെട്ടും കണ്ടും കൊണ്ട് അവളുടെ അമ്മ അടുക്കള വാതിലിന്റെ പിന്നിൽ നിൽപ്പുണ്ടായിരുന്നു നെഞ്ചു പൊട്ടിക്കൊണ്ട്. അവർ ഇടനാഴിയിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മാതാവിന്റെ രൂപത്തിൽ നോക്കി കണ്ണീർ പൊലിച്ചു കൈ കൂപ്പികൊണ്ടു നെഞ്ചു പൊട്ടി മനസ്സിൽ കരഞ്ഞു കൊണ്ട് പറഞ്ഞു, കാത്തു കൊള്ളണേ എന്റെ മോളേ എന്ന് എനിക്ക് അവൾ മാത്രമേ ഒള്ളൂ എന്നിൽ നിന്നും നീ അവളെ അടർത്തി മാറ്റല്ലേ എന്ന്. അവർ കണ്ണ് തുടച്ചു. അടുക്കളയിൽ അവൾ സംസാരിച്ചത് കേട്ടില്ല കണ്ടില്ല എന്ന ഭാവത്തിൽ അടുക്കളയിൽ ചെന്ന്‌ പറഞ്ഞു.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെ മോളേ അടുക്കളയിൽ കയറരുതെന്ന്. നിനക്ക് അറിയാവുന്നതല്ലേ പുക ശ്വസിക്കാൻ പാടില്ലാത്തതാണ് നിനക്കെന്ന്. പോ അപ്പുറത്തേക്ക്”

അവർ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു ദോശ ചുടാൻ തുടങ്ങി. പുറം തിരിഞ്ഞു ദോശ ചുട്ടു കൊണ്ട് നിൽക്കുന്ന അമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു സോന. അത് കണ്ട ‘അമ്മ അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് കൊണ്ട് പറഞ്ഞു.

“എന്റെ മോൾക്ക്‌ ഒന്നും ഇല്ല. എല്ലാം സുഖാവും ആരും ഇല്ലാത്തവർക്ക് കർത്താവ് തുണയുണ്ടാകും. നമ്മളെ കൈ വിടില്ല കർത്താവ്” അതും പറഞ്ഞു അവളെ മാറോട് അണച്ചു പിടിച്ചു സമാധാനിപ്പിച്ചു………..

പാതി വഴിയിൽ ഓട്ടം നിർത്തി കൈ വിട്ട് പോയ മനസ്സാലെ നന്ദൻ വീട്ടിലോട്ട്‌ തിരിച്ചു. വീട്ടിൽ എത്തിയതും അച്ഛൻ ഉമ്മറത്ത് പത്രം വായിച്ചു ഇരിപ്പുണ്ടായിരുന്നു അവനെ കണ്ടതും

“നീയെന്താ ഇന്ന് നേരത്തെ ?ഇന്ന് എന്താ ഓടിയില്ലേ?”

“ഇന്ന് മനസ്സിന് ഒരു സുഖമില്ല അത് കൊണ്ട് പാതി വഴിയിൽ വെച്ചു തിരിച്ചു പോന്നു”.

“എന്നാ കാപ്പിയെടുത്തു കുടിക്ക് ആ ടേബിളിൽ വെച്ചിട്ടുണ്ട്, ബ്രെഡും ഉണ്ട് അവിടെ”

“ശരി അച്ഛാ ഞാൻ കുടിച്ചോളാം അച്ഛൻ കഴിച്ചോ ?”

“ആ ഞാൻ കഴിച്ചു. നീ കഴിക്ക്‌”

അവൻ അകത്തു ചെന്ന് കുളിച്ചു ഫ്രഷായി ഓഫീസിൽ പോകാൻ റെഡിയായി പുറത്ത് വന്നു അച്ഛൻ എടുത്ത് വെച്ച കാപ്പി കുടിച്ചു ബ്രെഡും ജാമും ഒന്നും കഴിച്ചില്ല അത് കണ്ട അച്ഛൻ ചോദിച്ചു .

“നീ എന്താ ഒന്നും കഴിക്കാത്തത്. നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്. എന്തു പറ്റി നിനക്ക് സുഖമില്ലേ ?”

“അവൻ ഉള്ളിലെ നീറ്റൽ മറച്ചു കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു “ഏയ് ഒന്നും ഇല്ല അത് അച്ഛന് തോന്നുന്നതാ ഓഫീസിലെ ഓരോ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കുന്നത് കൊണ്ടാണ്”.

“അല്ലാതെ വേറെ ഒന്നും ഇല്ലല്ലോ ?”

ഇല്ല അച്ഛാ. ഞാൻ ഇറങ്ങുന്നു അവൻ അച്ഛനോട് യാത്ര പറഞ്ഞു കാറുമെടുത്തു ഓഫീസിലോട്ട് പോയി.

ഓഫീസിൽ ഫയലുകൾ നോക്കുമ്പോഴെല്ലാം അവളുടെ ഓർമകൾ അവന്റെ മനസ്സിൽ കയറി വരുന്നുണ്ടായിരുന്നു.

നന്ദൻ ഓണ്ലൈനില് fb യിൽ ഒരു കഥ എഴുതി പോസ്റ്റ് ചെയ്തപ്പോൾ അതിന് കമന്റ് ചെയ്തു കൊണ്ടാണ് സോന നന്ദനെ പരിചയപെടുന്നത്. ഒരുപാട് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയ കഥയായിരുന്നു അത്. അതിൽ ഒരു കമന്റും കൊടുത്തു വന്നവളാണ് സോന. കിട്ടിയ കമന്റുകളിൽ നിന്നും വ്യത്യസ്തമായിരുന്നു അവളുടെ കമന്റ് ഇങ്ങനെ ആയിരുന്നു ആ കമന്റ്. കാമുകിക്ക് വേണ്ടി കരളിന്റെ ഒരുഭാഗം പറിച്ചു കൊടുത്തു സ്നേഹിക്കുന്ന കാമുകന്റെ സ്നേഹം അവൾ തിരിച്ചറിയാതെ പോകുമോ. അതോ അവൾ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ എവിടെ കിട്ടും ഇങ്ങനെ ഒരു കാമുകനെ? സ്വന്തം ജീവനേക്കാൾ കൂടുതൽ കാമുകിയെ സ്നേഹിക്കുന്ന ഒരു കാമുകനെ, ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്തില്ല ആ സ്നേഹത്തെ ആ സ്നേഹ സാഗരത്തെ. കഥ വളരെ നന്നായിരിക്കുന്നു ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാനായി മാറിയിരിക്കുന്നു… എന്നായിരുന്നു ആ കമന്റ്. ആ കമന്റ് നന്ദന്റെ കണ്ണിനെയും മനസ്സിനെയും വല്ലാണ്ട് ആകർഷിച്ചു. ആരായിരിക്കും അവൾ. അവളെ കുറിച്ച് കൂടുതൽ അറിയണം എന്ന് അവന് തോന്നി അവൻ അവളുടെ പ്രൊഫൈൽ നോക്കി അതിൽ അവൾ കൊടുത്തിരിക്കുന്ന ഫോട്ടോ ഒരു കുഞ്ഞു കുട്ടി ഒരു ചാറ്റൽ മഴയത്ത് ചെമ്പില കൊണ്ട് രണ്ട് കോഴി കുഞ്ഞുങ്ങൾക്ക് കുട ചൂടി കൊടുക്കുന്ന ഒരു പിക്കായിരുന്നു ഒരു നോൾസ്റ്റാള്ജിയ അറ്റമോസ്ഫിയർ ഫീൽ ചെയ്യുന്ന ഒരു പിക്കായിരുന്നു അതിൽ തന്നെ ഒരു വാത്സല്യം അവൻ കണ്ടു. ഞാൻ അവളുടെ വാളിലോട്ട് പോയി അവിടെയും ഞാൻ ഒരു പാട് പരതി അവളുടെ ഒരു ഫോട്ടോക്കായി. രക്ഷയില്ല. അപ്പോഴാണ് മെസഞ്ചറിൽ ഇൻബോക്സിൽ അവളുടെ ഒരു ഹായും കൂടെ സുക്കറണ്ണന്റെ ഒരു സ്‌മൈൽ സ്റ്റിക്കറും.എനിക്ക് കിട്ടിയത് ഞാൻ തിരിച്ച് അവൾക്കും ഒരു ഹായ് സമ്മാനിച്ചു. അവൾ എന്റെ കഥയെ കുറിച്ചു വർണിക്കാൻ തുടങ്ങി. എനിക്ക് തിരിച്ചു പറയാൻ ഒരു ഗ്യാപ്പ് പോലും തരാതെ. പിന്നീട് അവിടന്നങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി എന്റെ എല്ലാ കഥക്കും അവളായിരിക്കും ആദ്യം കമന്റ് ഇടുക. എന്നും രാവിലെ അവളുടെ വക ഒരു ഗുഡ് മോർണിഗ് എനിക്ക് പതിവുള്ളതാണ്. ഞാൻ ചോദിക്കുന്ന ഏത് ചോദ്യത്തിനും അവൾക്ക് ഒരു ഉത്തരം ഉണ്ടാകും. എപ്പോഴും കല പിലാന്ന് സംസാരിക്കുന്ന ഒരു കാന്താരി അതായിരുന്നു എനിക്കവൾ . ഇതിനിടയിൽ അവളുടെ പിന്നിട്ട ജീവിതം മുഴുവൻ അവൾ എന്നോട് പറഞ്ഞിരുന്നു. ഒരു പാട് കഷ്ടതകൾ നിറഞ്ഞ ജീവിത മായിരുന്നു അവൾക്കു ഈ ഇരുണ്ട ലോകം സമ്മാനിച്ചത്.

അച്ഛന്റെ മരണശേഷം ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് അവളുടെ അമ്മ അവളെ വളർത്തിയത്. മകളുടെ നല്ല ഭാവി ഓർത്ത് സ്വന്തം സുഖങ്ങളെല്ലാം മാറ്റിവെച്ചതായിരുന്നു അവളുടെ അമ്മ. പല പല ജോലികൾ ചെയ്തു അവളെ നന്നായി അവർ പഠിപ്പിച്ചു. അമ്മയുടെ വിയർപ്പിന്റെ വില മനസ്സിലാക്കിയ അവൾ നന്നായി പഠിക്കുകയും ചെയ്തു. പണം ഒരു വില്ലനായത് കൊണ്ട് ജോലികിട്ടുകാ എന്നുള്ളത് അവൾക്ക് എന്നും അന്യമായിരുന്നു. ഞാൻ പലപ്പോഴും അവളോട്‌ ചോദിച്ചിട്ടുണ്ട് എന്റെ പോക്കറ്റ് മണിയിൽ നിന്നും സഹായിച്ചോട്ടെ എന്ന്. അപ്പോഴെല്ലാം അവളുടെ മറുപടി. ‘സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് അവളെ നോക്കല്ലേ അച്ചായാ ‘എന്നായിരുന്നു. അവളുടെ ആ വാക്കുകൾ എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിക്കുക ആയിരുന്നു. ഞങ്ങളുടെ സൗഹൃദം ദിവസങ്ങളും മാസങ്ങളും കടന്നു മുന്നോട്ട് പോയി കൊണ്ടിരുന്നു. ഇതിനിടയിൽ ഓഫീസ് കാര്യങ്ങൾക്കായി ഒരു ദിവസം കോട്ടയത്ത് പോയപ്പോൾ അവളെ കാണുകയും ചെയ്തു. അന്ന്‌ ഞങ്ങൾ ഒരു പാട് സംസാരിച്ചു അന്നത്തെ പകലിന്റെ പകുതിയോളം ഞങ്ങൾ കോട്ടയം ടൗണിൽ ചിലവഴിച്ചു. ഇതിനിടയിൽ എന്റെ ഇഷ്ട്ടം ഞാൻ അവളോട്‌ പറയാതെ പറയുകയും ചെയ്തു ഞാൻ. ഒരു ദിവസം രാത്രി ഞാനും അച്ഛനും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞു.

“നന്ദാ എടാ നമ്മൾ രണ്ടാളും എന്നും ഇങ്ങനെ ഒറ്റക്ക് കഴിഞ്ഞാൽ മതിയോ. നിനക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ”

അത് കേട്ട ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെന്താ അച്ഛാ അച്ഛൻ അങ്ങനെ പറഞ്ഞത്. അച്ഛനെ ഇന്ന് വല്ല ബ്രോക്കർമാര് വല്ലവരും വന്നു കണ്ടോ ? ”

“അതൊന്നും അല്ലടാ, ഇന്ന് നീ ഓഫീസിൽ പോയപ്പോൾ നമ്മുടെ ശേഖരൻ മാഷും കുടുംബവും ഇവിടെ വന്നിരുന്നു. അവരുടെ കൂടെ അവരുടെ മകളുടെ മകളും ഉണ്ടായിരുന്നു. നല്ല ഓമനത്തം ഉള്ള കുട്ടി ആ കുട്ടിക്ക് എന്തൊരു ബഹുമാനമാണ് എന്നോടെന്നറിയോ. നല്ല ഐശ്വര്യം തിളങ്ങി നിൽക്കുന്ന മുഖം, എന്തോ ആ കുട്ടിയെ എനിക്ക് വല്ലാണ്ടെ ഇഷ്ട്ടപ്പെട്ടു. ഞാൻ മാഷോട് ചോദിക്കുകയും ചെയ്തു എനിക്ക് മരുമകളായി തന്നുകൂടെ ആ കുട്ടിയെ എന്ന്. അത് കേട്ട മാഷ്‌ക്ക്‌ നൂറു വട്ടം സമ്മതം. ഇനി നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് ഒരു ആലോചനയുമായി അങ്ങോട്ട്‌ പോയാൽ മതി. നിങ്ങളുടെ രണ്ടാളുടെയും സമ്മതം മാത്രം ഇനി അറിഞ്ഞാൽ മതി. പഠിക്കാനും ആ കുട്ടി മിടുക്കിയായിരുന്നു. ഗ്രാജുവേറ്റാണ് ആ കുട്ടി. എന്താ നിന്റെ അഭിപ്രായം”?.

അച്ഛന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ കുഴഞ്ഞു അച്ഛനോട് എന്ത് പറയും. എനിക്ക് സോനയെ ഇഷ്ടമാണന്ന് പറഞ്ഞാലോ. അത് പറഞ്ഞാൽ പ്രശ്നമാവുമോ. വേറെ മതത്തിൽ പെട്ട അവളെ കെട്ടാൻ അച്ഛൻ സമ്മതിക്കുമോ. ഇനി അച്ഛന്റെ സമ്മതം കിട്ടിയാൽ തന്നെ അവൾക്ക് ഞാൻ വിചാരിക്കുന്ന പോലെ എന്നെ ഇഷ്ടമായിരുന്നോ, എന്നെ അവൾ അങ്ങനെയാണോ കണ്ടിട്ടുണ്ടാവുക അറിയില്ല. അവളുടെ ഇഷ്ട്ടം അറിഞ്ഞതിന് ശേഷം പറഞ്ഞാൽ മതിയോ, എന്ത് ചെയ്യും ഈശ്വരാ ഞാൻ മനസ്സിൽ പറഞ്ഞു. എന്നെ ചിന്തയിൽ നിന്നും ഉണർത്തികൊണ്ട് അച്ഛൻ

“നീ എന്താടാ സ്വപ്നം കാണാണോ. എന്താ നിന്റെ അഭിപ്രായം എന്ന്. നമുക്കൊന്ന് കണ്ടാലോ ആ കുട്ടിയെ ?”

ഞാൻ എന്തായാലും സോനയുടെ കാര്യം അച്ഛനോട് സംസാരിക്കാം എന്ന് തീരുമാനിച്ചു എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടു ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു;

“എനിക്ക് ഒരു പെണ്കുട്ടിയെ ഇഷ്ടമാണച്ചാ “.

എന്റെ മറുപടി കേട്ട അച്ഛൻ കയ്യിൽ ഉരുട്ടിയെടുത്ത ചോറുരുള കയ്യിലും പിടിച്ചു കൊണ്ട് എന്നെ ഒന്ന് ഇരുത്തി നോക്കി. അത് കണ്ട എന്റെ ഉള്ളൊന്നു കാളി. പിന്നെ പതിയെ കയ്യിലെ ഉരുള വായയിലേക്ക് ഇട്ട് കൊണ്ട് കുറച്ച് വെള്ളവും കുടിച്ചു ഒരു ഏമ്പക്കവും വിട്ട് കൊണ്ട് ഒരു ചെറുപുഞ്ചിരിയാലെ എന്നോട് ചോദിച്ചു.

‘എത്ര നാളായി നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിട്ട്. എവിടെയാ ആ കുട്ടിയുടെ വീട്. എന്താ കുട്ടിയുടെ പേരൊന്നൊക്കെ’. ഞാൻ അവളെ പറ്റി എല്ലാം പറഞ്ഞു ഞങ്ങൾ പരിചയ പെട്ട അന്നുമുതൽ ഉള്ള എല്ലാ കാര്യവും പറഞ്ഞു അവൾ ക്രിസ്ത്യൻ ആണെന്നും പറഞ്ഞു. എല്ലാം കേട്ടതിന് ശേഷം അച്ഛൻ പറഞ്ഞു.

“അപ്പൊ വൺസൈഡ് പ്രേമം ആണല്ലേ, നിനക്ക് മാത്രമേ ഇഷ്ടമുള്ളൂ. ആ കുട്ടിയോട് നീ ഈ കാര്യം പറഞ്ഞിട്ടും ഇല്ല. ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നമല്ല. മതവും ജാതിയും ഒന്നുമല്ല വലുത് മനസ്സും മനപൊരുത്തവുമാണ് വലുത്. നിന്നെ സ്നേഹിക്കുന്ന ഒരു പെങ്കുട്ടി അത് മാത്രമേ ഞാൻ നോക്കുന്നൊള്ളൂ. ഞാൻ നിന്റെ ഒരിഷ്ടത്തിനും എതിരല്ല നിന്റെ സന്തോഷമാണ് എനിക്ക് വലുത്. എനിക്ക് ഈ കാര്യത്തിൽ ഒറ്റ നിർബന്ധം മാത്രമേ ഒള്ളൂ. എന്റെ മോന്റെ ജീവിതം കൊണ്ട് വേറെ ഒരാളും കരയാൻ പാടില്ല. അത് കൊണ്ട് നീ ആദ്യം ആ കുട്ടിയുടെയും അമ്മയുടെയും സമ്മതം വാങ്ങിയിട്ട് വാ. അവർ സമ്മതിക്കുകയാണെങ്കിൽ നമുക്ക് ഈ വിവാഹം പെട്ടന്ന് നടത്താം പോരെ”

അച്ഛന്റെ ആ വാത്സല്യമേറിയ വാക്കുകൾ എന്റെ കണ്ണുകൾ നിറച്ചു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും വയ്യാത്ത അവസ്ഥയായി. ഞാൻ കസേരയിൽ നിന്നും എണീറ്റ്‌ അച്ഛനെ കെട്ടിപിടിച്ചു എന്നിട്ട് അച്ഛന്റെ നെറുകയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് ഒരു പേടി ഉണ്ടായിരുന്നച്ചാ അവൾ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് അച്ഛൻ സമ്മതിക്കുമോ എന്നാലോചിച്ച്. എനിക്ക് സന്തോഷമായി എന്റെ അച്ഛന്റെ മോനായി പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മയുടെ കുറവ് എന്നെ അറിയിക്കാതെ വളർത്തിയ അച്ഛനെ കുറിച്ച്. ഇനി ഒരു ജന്മമുണ്ടങ്കിൽ ഞാൻ ദൈവങ്ങളോട് ചോദിക്കുന്ന ഒറ്റ വരം മാത്രമേ ഒള്ളൂ.
അടുത്ത ജന്മത്തിലും എന്റെ അച്ഛന്റെ മകനായി ജനിപ്പിക്കണേ എന്ന് മാത്രം”

അത് കേട്ട അച്ഛന്റെ കണ്ണും നിറഞ്ഞു അച്ഛൻ നിറഞ്ഞ മനസ്സാലെ പുഞ്ചിരിച്ചു എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

“മോൻ അവരുടെ സമ്മതം വാങ്ങിവാ നമുക്ക് നടത്താമെടാ ജാതിയും മതവും പറഞ്ഞു വരുന്നവരോട് പോകാൻ പറ. നമ്മളാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത് അല്ലാതെ മതമോ ജാതിയോ അല്ല. നമ്മൾ ആർക്കെങ്കിലും നമ്മുടെ മനസ്സ് കൊടുത്തിട്ടുണ്ടങ്കിൽ ആ മനസ്സുകൾ തമ്മിൽ കൂടിച്ചേരണം അപ്പോഴേ ജീവിതത്തിന് ഒരു കെട്ടുറപ്പ് ഉണ്ടാകുകയുള്ളൂ. മനസ്സുകൊണ്ട് ഒന്നിച്ചവരെ മനുഷ്യരായി പിറന്ന ആർക്കും പിരിക്കാൻ പറ്റില്ല. അവരുടെ മുന്നിൽ ഒറ്റമതവും ജാതിയും ഒള്ളൂ അതിനെ വിളിക്കുന്ന പേരാണ് സ്നേഹം മോൻ ധൈര്യമായിട്ട് ഇരിക്ക് അച്ഛനുണ്ട് കൂടെ”

അന്ന് രാത്രി തന്നെ എന്റെ ഇഷ്ട്ടം ഞാൻ സോനയെ അറിയിച്ചു എന്റെ വാക്കുകൾ കേട്ട മറുഭാഗത്ത് ഒരു മൗനം മാത്രം ആയിരുന്നു മറുപടി …………….

പെട്ടന്നാണ് നന്ദനെ ചിന്തയിൽ നിന്നും ഉണർത്തികൊണ്ട് ഫോൺ ശബ്‌ദിച്ചത് അവൻ ഫോൺ എടുത്തു എംഡി യാണ് അദ്ദേഹത്തിന്റെ റൂമിലോട്ട് ഒന്ന് ചെല്ലാൻ. നന്ദൻ എംഡിയുടെ അടുത്തോട്ട് പോയി. അവൻ എംഡിയുടെ ഓഫീസിന്റെ വാതിൽ തള്ളിതുറന്നു അകത്തേക്ക് ചെന്ന് ഒരു ഗുഡ് മോർണിംഗ് പറഞ്ഞു.

“ഗുഡ് മോർണിംഗ്. നന്ദൻ ഇരിക്കൂ. നന്ദൻ ഞാൻ വിളിപ്പിച്ചത് നമുക്ക് മരിയാ ഗ്രൂപ്പിന്റെ ഒരു കോംപ്ലക്സിന്റെ വർക്ക് കിട്ടിയിട്ടുണ്ട് കുറച്ചു വലിയ പ്രോജകറ്റാണ്. ഇവിടയല്ല കോട്ടയമാണ്, അത് കൊണ്ട് നന്ദൻ ഒന്ന് കോട്ടയം വരെ പോയി ആ സൈറ്റൊന്ന് കാണണം. അവിടെ നമുക്ക് കൺസ്ട്രക്ഷൻ നടത്താൻ പറ്റുമോന്നും നോക്കണം. കുറച്ചു ചതുപ്പായ സ്ഥലമാണെന്നാണ് പറഞ്ഞത്. ഇന്ന് പോവണ്ട ഒരു മൂന്ന് ദിവസം കഴിഞ്ഞ് പോയാൽ മതി. ഒരു രണ്ട് ദിവസം അവിടെ തങ്ങേണ്ടി വരും, നന്ദന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. ആ സൈറ്റ് കണ്ടതിന് ശേഷമേ ഒരു ഫൈനൽ തീരുമാനത്തിൽ എത്താൻ പറ്റൂ”.

“ഇല്ല സാർ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല”.

“Ok ഗുഡ് എന്നാ നന്ദൻ പൊക്കോളൂ”.

ഞാൻ ഒരുപാട് പോകാൻ ആഗ്രഹിച്ച സ്ഥലം. കോട്ടയത്ത് വരുന്ന കാര്യം സോനയെ അറിയിച്ചാലോ അല്ലങ്കിൽ വേണ്ട അവിടെ ചെന്നിട്ട് വിളിക്കാം, അതാണ് നല്ലത് ഒന്ന് കാണാമല്ലോ. വെറുതെ ഒന്ന് കാണാം ഒരു പാട് മനസ്സിൽ കൊണ്ട് നടന്ന ഒരു മുഖമല്ലേ. അവിടെ എത്തിയിട്ട് എവിടെ താമസിക്കും? അപ്പോഴാണ് അവന്റെ കൂട്ടുകാരൻ കിഷോറിനെ അവന് ഓർമ വന്നത്. കിഷോർ കോട്ടയം മെഡിക്കൽ കോളേജിലെ യൂറോസർജനാണല്ലോ. അവനെ വിളിച്ചു താമസ സൗകര്യം ശരിയാക്കാം. അവൻ അപ്പൊ തന്നെ കിഷോറിനെ വിളിച്ചു കാര്യം പറഞ്ഞു എല്ലാം ശരിയാക്കി.

മൂന്ന് ദിവസത്തിന് ശേഷം.

കോട്ടയം മെഡിക്കൽ കോളേജിൽ കിഷോറിന്റെ ക്യാബിന്റെ മുന്നിൽ രോഗികൾ തടിച്ചു കൂടിയിരുന്നു. ടോക്കൺ അടിസ്ഥാനത്തിൽ നമ്പർ വിളിച്ചു ആളെ കയറ്റുന്നുണ്ട് സിസ്റ്റർ. രോഗികളുടെ കൂട്ടത്തിൽ സോനയും അമ്മയും ഉണ്ടായിരുന്നു.

സിസ്റ്റർ വിളിച്ചു “സോനാ കത്രീന ഉണ്ടോ”? സോനയും അമ്മയും എണീറ്റു അവർ അകത്തേയ്ക്ക് ചെന്നു, കിഷോർ മുന്നത്തെ ടെസ്റ്റ് റിപ്പോർട്ടെല്ലാം നോക്കി. ഇന്നത്തെ ബ്ലഡ് ടെസ്റ്റും യൂറിൻ ടെസ്റ്റും നോക്കി. എന്നിട്ട് നിസഹായവസ്ഥയോടെ സോനയോടും അമ്മയോടും പറഞ്ഞു.

“കിഡ്നി മാറ്റി വെച്ചേ പറ്റൂ രണ്ടാമത്തെ കിഡ്നിയും പറ്റെ ചുങ്ങിയിരിക്കുന്നു മരുന്ന് കൊണ്ട് ഇനി വലിയ പ്രയോജനം ഒന്നും ഇല്ല

അത് കേട്ട അവളുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. പക്ഷെ സോന അപ്പോഴും എല്ലാം കേട്ടു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട്, ഡോക്ടറുടെയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ അമ്മ ഡോക്ടറോട് ചോദിച്ചു,

“എന്റെ വൃക്ക പറ്റുമോ സാറേ ?ഞാൻ കൊടുത്തോളം എന്റെ മോൾക്ക്‌”. അത് കേട്ടതും സോനയുടെ നിറഞ്ഞ കണ്ണുകൾ തൂവി ഒലിക്കാൻ തുടങ്ങി. അവൾ ഒരു തേങ്ങലോടെ അമ്മയെ കെട്ടി പിടിച്ചു. അത് കണ്ട ഡോക്ടറുടെയും കണ്ണ് നിറഞ്ഞു. കിഷോർ പറഞ്ഞു,

“അമ്മയുടെ വൃക്ക പറ്റില്ല കാരണം, അമ്മ 10 വർഷത്തോളമായി ഷുഗറിനും പ്രഷറിനും ഉള്ള മരുന്ന് കഴിച്ചു കൊണ്ടിരിക്കാണ് പോരാത്തതിന് അമ്മയുടെ ബ്ലഡ് ഗ്രൂപ്പും വേറെയാണ്”. കിഷോർ നിരാശയോടെ പറഞ്ഞു.

പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണെന്നു മനസ്സിലാക്കിയ അവളുടെ അമ്മ പൊട്ടി കരഞ്ഞു കൊണ്ട് കൈ കൂപ്പി കൊണ്ട് പറഞ്ഞു,

“രക്ഷിക്കണം സാറെ, എന്റെ മോളേ എനിക്ക് അവളെല്ലാതെ വേറെ ആരും ഇല്ലാ”എന്നു പറഞ്ഞു പൊട്ടി കരഞ്ഞു. അത് കണ്ട സോന ഹൃദയം പൊട്ടി ഇരിക്കുകയായിരുന്നു അവൾ മരണം മുന്നിൽ കാണാൻ തുടങ്ങിയിരുന്നു.

“നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഇതേ ഗ്രൂപ്പിൽ പെട്ട വൃക്ക തരാൻ തയ്യാറാവുകയാണെങ്കിൽ നമുക്ക് ഓപ്പറേഷൻ നടത്താമായിരുന്നു. ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് കിട്ടും. പിന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ ആനുകൂല്യങ്ങളും മേടിച്ചെടുക്കാൻ നമുക്ക് ശ്രമിക്കാം. എന്നാലും ഒരു കുറച്ചു പൈസ നിങ്ങൾ കാണേണ്ടി വരും. എന്നെ കൊണ്ട്‌ പറ്റുന്ന എല്ലാ സഹായവും ഞാൻ നിങ്ങൾക്ക് ചെയ്തു തരാം. അത്രയേ എനിക്ക് ചെയ്യാൻ പറ്റൂ. അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കൂ. ഞാനും ശ്രമിക്കാം. തൽക്കാലം ഞാൻ കുറച്ച് മരുന്ന് എഴുതാം”. കിഷോർ ഒരു ചീട്ടിൽ മരുന്ന് കുറിച്ചു ആ ചീട്ട് അവരുടെ കയ്യിൽ കൊടുത്തു അവർ ആ ചീട്ട് വാങ്ങി കണ്ണീരോടെ കൈ കൂപ്പി മുറി വിട്ടു പുറത്തിറങ്ങി വരാന്തയിലൂടെ സോനയെയും കൊണ്ട് നടന്നു നീങ്ങി.

അവർ നടന്ന് നീങ്ങുന്നതും നോക്കി കൊണ്ട് രോഗികൾക്കിടയിൽ നന്ദൻ നിൽക്കുന്നുണ്ടായിരുന്നു. സോന നന്ദനെ കണ്ടിട്ടില്ലായിരുന്നു. അവർ കിഷോറിനെ കാണാൻ അകത്തോട്ട് പോകുമ്പോഴാണ് നന്ദൻ കിഷോറിന്റെ ക്യാബിന്റെ മുന്നിൽ എത്തിയത്. പെട്ടന്ന് അവിടെ സോനയെ കണ്ടപ്പോൾ നന്ദന് എന്തോ ഒരു പന്തികേട് തോന്നി. സോനയുടെ മുഖമെല്ലാം നീര് വന്നു തടിച്ചിരുന്നു, എന്താണ് സോനക്കു അസുഖം, എന്തിനായിരിക്കും അവർ കിഷോറിനെ സമീപിച്ചത്. തിരിച്ചു പോകുമ്പോൾ എന്തിനാണ് അവളുടെ അമ്മ കരഞ്ഞത്. അങ്ങനെയുള്ള പല ചോദ്യങ്ങളും അവന്റെ മനസ്സിലൂടെ കടന്നു പോയി എന്തായാലും കിഷോറിനോട് കാര്യം തിരക്കാം എന്നിട്ട് സോനയെ വിളിക്കാം എന്ന് തീരുമാനിച്ചു .

നന്ദൻ സിസ്റ്ററോട് കിഷോറിന്റെ ഫ്രണ്ടാണ് ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു. സിസ്റ്റർ അകത്തു പോയി കിഷോറിനോട് കാര്യം പറഞ്ഞു പുറത്തു വന്ന് നന്ദനോട് കയറിക്കോളാൻ പറഞ്ഞു.

“ഹായ് നന്ദൻ എത്ര നാളായെടാ കണ്ടിട്ട് ഇരിക്ക്. കിഷോർ എഴുന്നേറ്റ് പുഞ്ചിരിച്ചു നന്ദന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. പിന്നെ എങ്ങനെ പോകുന്നു നിന്റെ ജോലിയൊക്കെ സുഖായിട്ട് പോകുന്നോ?”

“ആ തരക്കേടില്ല. പിന്നെ നിനക്ക് സുഖമല്ലേ. അമ്മക്കും ലക്ഷ്മിക്കും കുട്ടികൾക്കും സുഖമല്ലേ ?”

“സുഖം അവർക്കൊന്നും ഒരു കുഴപ്പവും ഇല്ല സുഖായിട്ട് ഇരിക്കുന്നു”.

“കിഷോർ ഇപ്പൊ ഇവിടന്ന് ഇറങ്ങി പോയ ആ അമ്മക്കും മോൾക്കും എന്താ അസുഖം”?

“നിനക്കറിയാമോ അവരെ ?”

“അറിയാം”

“അമ്മക്ക് അസുഖമൊന്നും ഇല്ല ആ പെണ്കുട്ടിക്കാണ് അസുഖം”

അത് കേട്ട നന്ദന്റെ മുഖഭാവം മാറി ഒരു ഭയം അവന്റെ ഉള്ളിൽ കടന്ന് കൂടി.

“എന്താണ് അവൾക്ക് അസുഖം”?. നന്ദൻ വെപ്രാളത്തോടെയും പരിഭ്രാന്തിയോടെയും ചോദിച്ചു.

“ആ കുട്ടിയുടെ രണ്ട് കിഡ്നിയും പോയിരിക്കുന്നു. ആറേഴു മാസമായിട്ടു എന്റെ ട്രീറ്റ്‌മെന്റിലാണ് ആ കുട്ടി ”

അത് കേട്ട നന്ദന്റെ തല കറങ്ങുന്ന പോലെ അവന് തോന്നി. അവന്റെ മുഖം സങ്കടം കൊണ്ട് ചുവന്നു. 3 ദിവസം മുന്നത്തെ അവളുടെ ഫോൺ സംഭാഷണം അവന്റെ മനസ്സിലൂടെ കടന്ന് പോയി. അവൾ അറിഞ്ഞു കൊണ്ട് എന്നിൽ നിന്നും അകന്ന് മാറിയതാണ്. എന്നെ പിരിയുന്ന എല്ലാ വേദനയും മനസ്സിൽ കടിച്ചു പിടിച്ചു കൊണ്ട്. എന്റെ ഭാവി സുരക്ഷിതമാക്കാൻ. അവന്റെ മനസ്സ് സങ്കടം കൊണ്ട് നിറഞ്ഞു.

“ഇപ്പൊ എങ്ങനെയാ ആ കുട്ടിയുടെ സ്റ്റേജ് ?”

“ഇനി മരുന്ന് കൊണ്ട് ഒരു രക്ഷയും ഇല്ല. ഒരൊറ്റ ഓപ്‌ഷനെ ഇനി അവരുടെ മുന്നിൽ ഒള്ളൂ. വൃക്ക മാറ്റിവെക്കുക എന്നുള്ളത് മാത്രം. അല്ലങ്കിൽ മരണം. ആ കുട്ടിയുടെ അമ്മ വൃക്ക തരാൻ തയ്യാറാണ് പക്ഷെ എന്ത് ചെയ്യാം അവിടെയും ഈശ്വരന്മാർ ആ കുട്ടിയുടെ മുന്നിൽ കൈ മലർത്തി. അവരുടെ വൃക്ക ആ കുട്ടിക്ക് മാച്ചാവില്ല. പിന്നെ പുറത്തൂന്ന് ഒരു ഡോണറെ കണ്ട് പിടിക്കണം. അവിടെ പണം അവരുടെ മുന്നിൽ വില്ലനായി നിൽക്കുന്നു. പിന്നെ ചാരിറ്റി പരമായി ആരെങ്കിലും തരാൻ തയ്യാറായി വരുകയാണെങ്കിൽ മാത്രമേ ഇനി ആ കുട്ടിക്ക് ജീവിതത്തിലോട്ട് ഒരു മടക്കയാത്ര ഒള്ളൂ. അങ്ങനെ ആരും ഇന്നത്തെ കാലത്ത് വരികയുമില്ല. ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്”

അതും കൂടി കേട്ടതോടെ നന്ദൻ ആകെ തളർന്നു എന്നിട്ട് ദയനീയ അവസ്ഥയോടെ കിഷോറിനോട് ചോദിച്ചു .

“വൃക്ക മാറ്റിവെക്കുക എന്നല്ലാതെ വേറെ ഒരു ഓപ്‌ഷനും ഇല്ല?”

“വൃക്ക മാറ്റിവെക്കുക എന്നല്ലാതെ “ഇല്ല. ഇനി വൃക്ക മാറ്റി വെക്കുക എന്ന ഒരു ഒറ്റ ഓപ്‌ഷൻ മാത്രമേ അവരുടെ മുന്നിൽ ഒള്ളൂ”.

“ആ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്”

“AB പോസ്റ്റിവ്‌ എന്താ കാര്യം”?

‘AB പോസ്റ്റിവ് എന്റെ അതേ ബ്ലഡ്‌ ഗ്രൂപ്’. നന്ദൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് കിഷോറിനോട് പറഞ്ഞു.

“കിഷോർ എനിക്ക് നിന്നോട് കുറച്ച് പേഴ്സണലായിട്ടു സംസാരിക്കണം”

“Ok നീ ആ വിസിറ്റേഴ്സ് റൂമിലോട്ട് ഇരുന്നോ ഞാൻ OP കഴിഞ്ഞിട്ട് അങ്ങോട്ട്‌ വരാം”.

നന്ദൻ വിസിറ്റേഴ്സ് റൂമിലോട്ട് പോയി അവൻ മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു.

ഒ പി കഴിഞ്ഞതിന് ശേഷം കിഷോർ നന്ദന്റെ അടുത്തോട്ട് വന്നു.

“എടാ നിനക്കെങ്ങനെയാണ് ആ കുട്ടിയെയും അമ്മയെയും പരിചയം?”

“അമ്മയെ എനിക്ക് പരിചയം ഇല്ല. പക്ഷെ ആ കുട്ടിയെ എനിക്ക് പരിചയം ഉണ്ട്, അത് വെറും ഒരു പരിചയം അല്ല. അവൾ എന്റേതാവാൻ ഞാൻ കുറേ ആഗ്രഹിച്ചിട്ടുണ്ട്”. നന്ദൻ എല്ലാ കാര്യങ്ങളും കിഷോറിനോട് പറഞ്ഞു 3 ദിവസം മുന്നത്തെ ഫോൺ സംഭാഷണം വരെ. അത് പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എല്ലാം കേട്ടപ്പോൾ കിഷോറിനും ആകെ സങ്കടമായി അവൻ നന്ദനെ സമാധാനിപ്പിച്ചു.

“എടാ കിഷോർ എനിക്ക് അവളെ വേണമെടാ”.

” എങ്ങനെ?? ഞാൻ പറഞ്ഞതല്ലേ നിന്നോട് എല്ലാം”

“അവളുടെ അതേ ബ്ലഡ് ഗ്രൂപ്പാണ് എന്റേതും. ഞാൻ കൊടുത്തോളാം എന്റെ ഒരു വൃക്ക എന്റെ സോനക്ക്. മാറ്റിവെക്കാനുള്ള എന്തെല്ലാം ടെസ്റ്റുകൾ വേണമെന്ന് എനിക്കറിയില്ല. എന്റെ വൃക്ക അവൾക്ക് ചേരുകയാണെങ്കിൽ ഞാൻ കൊടുത്തോളാം”.

അത് പറയുമ്പോൾ നന്ദൻ വികാരഭരിതനായിരുന്നു. അത് കേട്ട കിഷോർ ഒന്ന് ഞെട്ടി എന്നിട്ട് നന്ദനോട് പറഞ്ഞു .

“നീ എന്ത് ഭ്രാന്താണ് ഈ പറയുന്നത്? അതൊന്നും ശരിയാവില്ല. ഇനി നിനക്ക് സമ്മതമാണങ്കിൽ തന്നെ നിന്റെ അച്ഛൻ ഇതിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ?”.

“അച്ഛന്റെ സമ്മതം എല്ലാം ഞാൻ വാങ്ങിച്ചോളാം. എന്റെ അച്ഛനെ എനിക്കറിയാം. നീ ആദ്യം എന്റെ ടെസ്റ്റുകളെല്ലാം ഒന്ന് നോക്ക് അതെല്ലാം ok ആണങ്കിൽ ഞാൻ അച്ഛന്റെ സമ്മതം വാങ്ങിയിട്ട് നിന്റെ അടുത്ത് വരാം”.

“എടാ അത് വേണോ ഇനി നീ വൃക്ക കൊടുത്തിട്ട് ആ കുട്ടി ജീവിതത്തിലോട്ട് മടങ്ങി വന്നൂ എന്നിരിക്കട്ടെ. എന്നിട്ട് നിനക്ക് അവളെ കിട്ടും എന്ന് എന്താണ് ഉറപ്പ്. അവൾക്ക് നിന്നെ ഇഷ്ടമല്ലാത്തതിന് വേറെ എന്തങ്കിലും കാരണം ഉണ്ടങ്കിലോ. അവൾ പറഞ്ഞ പോലെ അവൾ നിന്നെ ഒരു നല്ല ഫ്രണ്ടായിട്ടാണ് കണ്ടതെങ്കിലോ. ഇത് എല്ലാം വിട്ട് കൊടുക്കുന്ന പോലത്തെ ഒരു ത്യാഗം ഒന്നും അല്ല. നിന്റെ ശരീരത്തിന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് നീ കൊടുക്കാൻ പോകുന്നത്. കൈ വിട്ട് പോയതിന് ശേഷം പിന്നെ അതിനെ പറ്റി ചിന്തിച്ചു കരഞ്ഞിട്ട് കാര്യമില്ല ”

കിഷോറിന്റെ ആ വാക്കുകൾക്ക് മുമ്പിൽ നന്ദൻ അക്ഷരാർത്ഥത്തിൽ തളർന്നു പോയി. പിന്നെ രണ്ട് തുള്ളി കണ്ണീർ പൊലിച്ചു കൊണ്ട് അവൻ പറഞ്ഞു .

“എന്നാലും സാരമില്ല എന്റെ സോനയെ എനിക്ക് ജീവനോടെ എന്നും കാണാല്ലോ. എനിക്ക് കിട്ടിയില്ലെങ്കിലും വേണ്ട കിഷോർ. എന്നാലും അവൾ മരിക്കാൻ പാടില്ല. അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. അവളുടെ ആ ചിരിക്കുന്ന മുഖം അത് കണ്ടാൽ മതി എനിക്ക്. എനിക്ക് കാന്താരി എന്ന് വിളിക്കാൻ അവൾ ഈ ലോകത്ത് വേണം കിഷോർ വേണം”.

അത് കേട്ട കിഷോർ നിറഞ്ഞ കണ്ണുകളാലെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു. good നീയാടാ യഥാർത്ഥ മനുഷ്യൻ. പച്ചയായ മനുഷ്യൻ. സ്വന്തം ജീവിതത്തിലോട്ട് അവളെ തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും അവൾക്കും വേണ്ടി ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചു കൊടുക്കാൻ തയ്യാർ ആയവൻ. നീ ഒരു പാഠമാണ് ഇനിയുള്ള ഒരു തലമുറക്ക്. തന്റെ വേദനയെക്കാളും മറ്റുള്ളവരുടെ വേദനക്ക് വില കല്പിക്കുന്നവൻ . സ്നേഹിക്കാണെങ്കിൽ ഇങ്ങനെ സ്നേഹിക്കണം. നിന്റെ സ്നേഹം അവൾക്ക് നിരസിക്കാൻ ആവില്ല നന്ദൻ. നിന്റെ സ്നേഹം തട്ടി തെറിപ്പിച്ചു അവൾക്ക് പോകാൻ ആകില്ല നന്ദൻ. എനിക്ക് ഉറപ്പുണ്ട്. അവയവ ദാനം മഹാദാനം ആണെടാ. ദൈവം നിന്റെ മനസ്സ് കാണാതിരിക്കില്ല ”

പിന്നെ എല്ലാം പെട്ടന്നായിരുന്നു കിഷോർ നന്ദന്റെ വൃക്ക മാറ്റിവെക്കാനുള്ള എല്ലാ ടെസ്റ്റുകളും എടുത്തു. നന്ദന്റെ വൃക്ക സോനയുടെ വൃക്കയുമായി മാച്ചാവും എന്ന് ഉറപ്പ് വരുത്തി. അത് നന്ദൻ അറിഞ്ഞതോടെ അവന് സന്തോഷമായി ”

“കിഷോർ പിന്നെ ഒരു കാര്യം അവൾ ഒരിക്കലും ഇപ്പോൾ അറിയാൻ പാടില്ല ഞാനാണ് അവൾക്ക് വൃക്ക കൊടുക്കാൻ തയ്യാറായത് എന്ന്. മനസ്സിലായോ ”

“അവൾ അറിയുന്നത് കൊണ്ട് എന്താണ് കുഴപ്പം “?

“കുഴപ്പം ഉണ്ട് ഞാനാണ് വൃക്ക കൊടുക്കുന്നത് എന്ന് അവൾ അറിഞ്ഞാൽ അവൾ ഒരിക്കലും ഈ സർജറിക്ക് സമ്മതിക്കില്ല. പിന്നെ ഇതിന് വരുന്ന എല്ലാ ചെലവുകളും ഞാൻ വഹിച്ചോളാം”

“Ok പിന്നെ ഒരു കാര്യം അവൾ അറിയണം നീയാണ് അവൾക്ക് വൃക്ക കൊടുത്തതെന്ന്. ഇപ്പോഴല്ല. പിന്നെ കുറച്ച് കാലങ്ങൾക്ക് ശേഷം, നിന്റെ സ്നേഹം അത് അവൾ അറിയാതെ പോകാൻ പാടില്ല. അത് എനിക്ക് നിർബന്ധമുണ്ട്”.

“താങ്ക്സ് ഡാ കിഷോർ എന്റെ കൂടെ നിൽക്കുന്നതിന്”

“ഏയ് എന്താടാ ഇത്. പിന്നെ നീ ഈ കാര്യം നിന്റെ അച്ഛനോട് സംസാരിക്കണം എന്നിട്ടേ ഞാൻ അവരോട് ഈ കാര്യം പറയൂ ok ”

“Ok ”

നന്ദൻ കോട്ടയത്ത് നിന്നും വീട്ടിൽ എത്തിയ പാടെ കിഷോറിനെ കണ്ടതും അവനിലൂടെ സോനയുടെ അസുഖത്തെ പറ്റി അറിഞ്ഞ എല്ലാ കാര്യവും അച്ഛനോട് പറഞ്ഞു. അത് കേട്ട അവന്റെ അച്ഛനും ആകെ വിഷമമായി. അദ്ദേഹം അവന്റെ മുഖത്തോട്ട് ദയനീയ അവസ്ഥയിൽ നോക്കി നിന്നു. അപ്പോഴാണ് പെട്ടന്ന് നന്ദൻ ചോദിച്ചത്.

“അച്ഛാ ഞാൻ എന്റെ ഒരു വൃക്ക അവൾക്ക് കൊടുത്തോട്ടെ ?”.

അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു .

“അത് കേട്ട അച്ഛൻ ഒന്ന് ഞെട്ടി പിന്നെ കുറച്ച് നേരം ആലോചിച്ചു ഇരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു.

“നീ സീരിയസായി എടുത്ത തീരുമാനമാണോ” ?

“അതേ അച്ഛാ അവൾ മരിക്കാൻ പാടില്ല. എനിക്ക് അവളെ കിട്ടിയില്ലെങ്കിലും വേണ്ടില്ല അവൾ ജീവിക്കണം അച്ഛാ. നമുക്ക് എന്തിനാ അച്ഛാ രണ്ട്, വൃക്ക ഒന്ന് പോരെ. എനിക്ക് അച്ഛന്റെ സമ്മതം മാത്രം മതി. പാവമാണ് അച്ഛാ അവൾ കൊടുത്തോട്ടെ ഞാൻ” ?

അവൻ ദയനീയ അവസ്ഥയിൽ അച്ഛനോട് പറഞ്ഞു. അത് കേട്ട അച്ഛൻ നന്ദന്റെ മുഖത്തേക്ക് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു നോക്കി, എന്നിട്ട് എഴുന്നേറ്റ് അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“നീ കൊടുക്കടാ മോനെ, ഞാനുണ്ടടാ നിന്റെ കൂടെ ഇനി നിനക്ക് എന്തങ്കിലും സംഭവിച്ചാൽ അച്ഛന്റെ അടുത്ത്‌ ഇല്ലേ രണ്ട് വൃക്ക. നീ കൊടുക്കടാ. അവയവ ദാനം മഹാ ദാനം എന്നാണല്ലോ”.

അത് കേട്ട നന്ദന്റെ കണ്ണുകൾ നിറഞ്ഞു തൂവി. അവൻ അച്ഛനെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു.

“അച്ഛന്റെ ഈ മനസ്സ് മതി എന്റെ കൂടെ. അത് മതി”

അപ്പൊ തന്നെ നന്ദൻ കിഷോറിനെ വിളിച്ചു. അച്ഛൻ സമ്മതിച്ചു എന്ന് അറിയിച്ചു. കിഷോർ അപ്പൊ തന്നെ സോനയുടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ആ വാർത്ത അവരുടെ കണ്ണ് നിറച്ചു അവർ ദൈവത്തിനോട് നന്ദി പറഞ്ഞു. കിഷോർ നാളെ അവരോടു ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറഞ്ഞു .

.

പിറ്റേ ദിവസം കിഷോറിനോട് സോനയുടെ അമ്മ ചോദിച്ചു

“ആരാണ് സാർ എന്റെ മോൾക്ക്‌ വൃക്ക തരാം എന്ന് പറഞ്ഞത് ? ഞങ്ങൾക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ”?

“അത് ഇപ്പൊ പറ്റില്ല. ഓപ്പറേഷൻ കഴിഞ്ഞു എല്ലാം സുഖമായതിന് ശേഷം ഞാൻ ആ വ്യക്തിയെയും കൊണ്ട് നിങ്ങളുടെ അടുത്തോട്ട് വരും, അപ്പൊ നിങ്ങൾക്ക് കാണാം അദ്ദേഹത്തെ. പിന്നെ ഇതിന് വരുന്ന എല്ലാ ചെലവുകളും അദ്ദേഹം വഹിച്ചോളാം എന്നും പറഞ്ഞിട്ടുണ്ട്”.

അത് കേട്ട സോന കിഷോറിനോട് പറഞ്ഞു “എനിക്ക് ഒന്ന് കണ്ടാൽ മതി. അല്ലങ്കിൽ വേണ്ട ആരാണെന്നങ്കിലും ഒന്ന് പറയാമോ അറിയാനുള്ള കൊതികൊണ്ടാണ് സാർ ”

അത് പറയുമ്പോൾ അവളുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു. അവൾക്ക് അദ്ദേഹത്തെ ഒന്ന് കാണണമെന്ന് നല്ല ആശയുണ്ട് .

“ഞാൻ പറഞ്ഞല്ലോ അദ്ദേഹം നിങ്ങളെ കാണാൻ വരും, ഒരു ദിവസം അന്ന്‌ ഞാനും കൂടെയുണ്ടാകും. കാരണം എനിക്ക് അത്രയും വേണ്ടപ്പെട്ട ഒരാളാണ് അദ്ദേഹം പോരെ”.

എല്ലാ ദിവസത്തെ പോലെ അപ്പോഴും എന്നും രാവിലെ സോന നന്ദന് ഗുഡ് മോർണിംഗ് അയക്കാറുണ്ട് ചാറ്റും ചെയ്യാറുണ്ട്. അവൻ തിരിച്ചും ഇപ്പോൾ പഴയതിനെക്കാളും അവളുടെ സംസാരത്തിന് ഉഷാറുള്ള പോലെ അവന് തോന്നി. ഓപ്പറേഷന്റെ രണ്ട് ദിവസം മുന്നേ അവൾ അവനെ വിളിച്ചു.

“അതേ അച്ചായാ ഇനി ഒരു മാസത്തേക്ക് എന്റെ ഗുഡ് മോർണിംഗ് ഉണ്ടാവില്ല കേട്ടോ”.

“അതെന്താടി കാന്താരി നീ ഇത് ഇവിടെ പോകുന്നു ഒരു മാസത്തേക്ക്”. നന്ദൻ ഒന്നുമറിയാത്ത മട്ടിൽ അവളോട്‌ ചോദിച്ചു.

“അതൊക്കെയുണ്ട്‌ ഞാൻ ഒരു ദൂരയാത്ര പോകുന്നു. അവിടെ മുബൈൽ അലവ്ഡ് അല്ല അത് കൊണ്ട് ഞാൻ തിരിച്ചു വരുന്ന അന്ന് രാവിലെ അച്ചായന് ഒരു ഗുഡ് മോർണിംഗ് തന്ന് കൊണ്ടായിരിക്കും വരുക'”.

“ഞാനും എന്നാ ഒരു മാസത്തേക്ക് ലീവ് എടുക്കുകയാ മുഖ പുസ്തകത്തിൽ നിന്ന്. നീ ഇല്ലാതെ ഇതിൽ കണ്ണും നട്ട് ഇരിക്കാൻ എനിക്ക് ഒരു സുഖവും ഉണ്ടാവില്ല. എന്നാലും നീ എങ്ങോട്ടാ പോകുന്നത് എന്നെങ്കിലും പറഞ്ഞു കൂടെ “?

“അത് ഞാൻ പിന്നെ പറയാം പിന്നെ അച്ചായൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഒരു പാട് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ആണേ യാത്ര”. അത് പറയുമ്പോൾ അവളുടെ കണ്ണെല്ലാം നിറഞ്ഞിരുന്നു. അത് കേട്ട അവന്റെ കണ്ണും നിറഞ്ഞു.

“ആട്ടെ നീ തിരിച്ചു വരുമ്പോൾ എനിക്ക് എന്താ കൊണ്ട് വരിക “?

“ഞാൻ തിരിച്ചു വരികയാണെങ്കിൽ അച്ചായന് ഏറ്റവും ഇഷ്ട്ടമുള്ള ഒരു സമ്മാനവും ആയിട്ടാകും ഞാൻ വരിക”.

“എന്താ നിന്റെ വാക്കിൽ ഒരു പ്രതീക്ഷ ഇല്ലാത്ത പോലെ. തിരിച്ചു വരികയാണെങ്കിൽ എന്നൊക്കെ പറയുന്നത് ?..

“ഞാൻ പറഞ്ഞല്ലോ ഒരുപാട് കഷ്ടതകൾ നിറഞ്ഞ വഴിയാണെന്ന് അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാൻ തിരിച്ചു വരും അച്ചായാ. അച്ചായൻ എനിക്കു വേണ്ടി പ്രാർത്ഥിച്ചാൽ മതി. അച്ചായന്റെ പ്രാർത്ഥന കർത്താവ് തട്ടി കളയില്ല”. അത് കേട്ട നന്ദന്റെ നെഞ്ചൊന്നു പൊള്ളി.

“ഞാൻ പ്രാർത്ഥിച്ചോളാം എന്റെ കാന്താരി പെട്ടന്ന് തിരിച്ചു വരാൻ. പിന്നെ തിരിച്ചു വരുമ്പോൾ എനിക്കുള്ള സമ്മാനം കൊണ്ട് വരാൻ മറക്കണ്ട”.

“Ok അച്ചായാ ഗുഡ് n8. അപ്പൊ ഇനി ഒരു മാസം കഴിഞ്ഞ് വിധി ഉണ്ടങ്കിൽ കാണാം.”

“Ok ഗുഡ് നൈറ്റ്”.
…………………………………………………….
മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ .

“ഹലോ അച്ചായാ ഞാൻ എത്തി. അച്ചായന്റെ പഴയ കാന്താരി ആയി തന്നെ”

“ആ നീ എത്തിയോ ഒരു മാസം എന്ന് പറഞ്ഞു പോയിട്ട് ഇപ്പൊ മൂന്ന് മാസം കഴിഞ്ഞല്ലോ”. നന്ദൻ അവളുടെ കാര്യം ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു. അവൻ കിഷോറിൽ നിന്നും അവളുടെ എല്ലാ കാര്യവും അറിയുന്നുണ്ടായിരുന്നു”.

“ഞാൻ അച്ചായന് ഒരു സമ്മാനം കൊണ്ട് വരും എന്ന്‌ പറഞ്ഞില്ലായിരുന്നോ”.

“ആ പറഞ്ഞിരുന്നു എന്നിട്ട് കൊണ്ട് വന്നോ”

“ആ കൊണ്ട് വന്നു അത് എന്താണന്ന് അച്ചായന് അറിയണ്ടേ”?

“അത് നീ ഇപ്പൊ പറയണ്ടാ ഞാൻ നാളെ രാവിലെ അങ്ങോട്ട്‌ കോട്ടയത്തോട്ട് വരുന്നുണ്ട്. നിന്റെ വീട്ടിലോട്ട്‌ അപ്പൊ അത് നേരിട്ട് തന്നാൽ മതി”

“വരുന്നുണ്ടോ സത്യം എന്നെ കളിപ്പിക്കുക അല്ലല്ലോ” ?

“അല്ലടി കാന്താരി സത്യമായിട്ടും വരുന്നുണ്ട്”

“അങ്ങനെ ആണെങ്കിൽ ഞാൻ അച്ചായന് വേറെ ഒരു നല്ല വ്യക്തിയെയും പരിചയപ്പെടുത്തിത്തരാം. അച്ചായനെ പോലത്തെ ഒരു നല്ല മനസ്സിന്റെ ഉടമയെ, എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു വ്യക്തിയെ. Ok by അപ്പൊ നമ്മൾ വീണ്ടും കണ്ട് മുട്ടുന്നു നീണ്ട ഒരു ഇടവേളക്ക് ശേഷം “.

അവൾ എനിക്ക് തരാൻ പോകുന്ന സമ്മാനം അവൾ തന്നെ ആയിരിക്കില്ലേ. അങ്ങനെ തന്നെ ആവണേ ഭഗവാനെ. ഞാൻ മനസ്സിൽ പറഞ്ഞു .

കിഷോർ ഇന്ന് രാവിലെ സോനയെ വിളിച്ചു പറഞ്ഞിരുന്നു നിനക്ക് വൃക്ക തന്നയാൾ നാളെ നിന്നെ കാണാൻ വരുന്നുണ്ടെന്ന്. അത് കേട്ട അവൾ ഭയങ്കര സന്തോഷത്തിലാണ്. അവൾ മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നു ആ വൃക്ക തന്ന ആളുടെ നെഞ്ചിൽ ചാരി നിന്ന് അവൾക്ക് നന്ദി പറയണം എന്ന്……. പക്ഷെ അവൾക്ക് അറിയില്ലല്ലോ ആ ആൾ നന്ദൻ ആണെന്ന്.

രാവിലെ 10 മണിക്ക് തന്നെ നന്ദൻ സോനയുടെ വീട്ടിൽ എത്തി. കാറോടിച്ചാണ് നന്ദൻ വന്നത്. നന്ദനെ കണ്ടതും സോനയുടെ കണ്ണെല്ലാം നിറഞ്ഞു. അവൾ ഓടി അവന്റെ അടുത്തോട്ട് വന്നു അവളിപ്പോൾ നല്ല ഉഷാറാണ്. അവളുടെ മുഖത്തിന് പണ്ടത്തെക്കാളും തിളക്കമുണ്ട്. അപ്പോഴേക്കും അവളുടെ അമ്മയും അങ്ങോട്ട്‌ വന്നു അവർ അവനോട് കുശലന്വേഷണം നടത്തി.

“നീ എന്താടി കാന്താരി എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്. ഇത് ഞാൻ തന്നെയാടി നിന്റെ അച്ചായൻ” നന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“അതെനിക്ക് മനസ്സിലായി. പെട്ടന്ന് കണ്ടപ്പോൾ എനിക്കെന്തോ…”

“അതൊക്കെ പോട്ടെ നീ ഏതോ വിശിഷ്ട അതിഥിയെ എനിക്ക് പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞിട്ട് ആളെവിടെ കണ്ടില്ല ”

“ആള് ഇപ്പൊ വരും അച്ചായാ. അച്ചായൻ ഇരിക്കൂ. പിന്നെ ആ അതിഥിയെ കാണുമ്പോൾ അച്ചായനോട് എനിക്ക് ചില കാര്യങ്ങളും പറയേണ്ടി വരും. അതെല്ലാം കേൾക്കുമ്പോൾ അച്ചായൻ എന്നോട് പിണങ്ങരുത്. അതെല്ലാം അച്ചായനിൽ നിന്നും മറച്ചു വെച്ചതിൽ”.

“അതെന്ത് സത്യം നീ എന്താ എന്നിൽ നിന്നും മറച്ചു വെച്ചത് ?”

“അതൊക്കയുണ്ട്‌ ഞാൻ അച്ചായനോട്
പറഞ്ഞിട്ടുണ്ടായിരുന്നില്ലേ ഞാൻ ഒരു കഷ്ടത നിറഞ്ഞ യാത്രയിൽ ആയിരുന്നു എന്ന്, ആ യാത്രയെ കുറിച്ചാണ്. അതിന് ശേഷം അച്ചായന് ഞാൻ തരാം എന്ന് പറഞ്ഞ സമ്മാനവും തരാം”

അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത് അതിൽ നിന്നും കിഷോർ ഇറങ്ങി. അതെല്ലാം കണ്ട് കൊണ്ട് നന്ദൻ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. കിഷോറിനെ കണ്ടതും സോന കിഷോറിനോട് ആകാംഷയോടെ ചോദിച്ചു,

“സാർ എനിക്ക് വൃക്ക തന്ന ആളെവിടെ”?അവൾ കാറിനകത്തോട്ടു നോക്കി ചോദിച്ചു.

“അദ്ദേഹം ഇങ്ങോട്ട് പോന്നതാണല്ലോ, ഇങ്ങോട്ട് എത്തിയില്ലേ ?”

“ഇല്ല ഇങ്ങോട്ട് എത്തിയില്ല. ഞാൻ വിചാരിച്ചു സാറിന്റെ കൂടെ ഉണ്ടാകും എന്ന്”.

“എന്നാൽ എത്തി സോനാ സോനക്ക് അദ്ദേഹത്തെ കാണണ്ടേ ? എന്നാൽ കണ്ടോ ആ ഇരിക്കുന്ന ആളാണ് സോനക്ക് വൃക്ക തന്നത്” കിഷോർ നന്ദനെ ചൂണ്ടി കാണിച്ചു പറഞ്ഞു.

അതു കേട്ട സോനയുടെ മുഖത്തെ ചിരിമാഞ്ഞു. അവൾ വെപ്രാളത്തോടെ നന്ദനെയും കിഷോറിനെയും നോക്കി ചോദിച്ചു,

“സാറെന്താ പറഞ്ഞത് അച്ചായനാണ് എനിക്ക് വൃക്ക തന്നെതെന്നോ “? അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“അതേ നന്ദൻ തന്നെയാ നിനക്ക് വൃക്ക ദാനം തന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ ? എല്ലാം ഞാൻ പറയാം”. കിഷോർ നടന്ന കാര്യം എല്ലാം അവളോട്‌ പറഞ്ഞു. അത് കേട്ട അവളും അവളുടെ അമ്മയും വികാരഭരിതരായി. അവൾ കരഞ്ഞു കൊണ്ട് നന്ദന്റെ അടുത്തോട്ട് ഓടിച്ചെന്നു എന്നിട്ട് പറഞ്ഞു.

“അപ്പൊ എല്ലാം അറിയാമായിരുന്നു എന്റെ അച്ചായന് അല്ലെ ? എന്തിനാ അച്ചായാ എന്നോട് ഇതെല്ലാം മറച്ചു വെച്ചത് ? എന്റെ അച്ചായന് എന്നെ അത്രക്കും ഇഷ്ടമായിരുന്നു അല്ലേ”? അതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലോട്ട് മുഖം പൂഴ്ത്തി. നന്ദൻ അവളുടെ നെറുകയിൽ ചുംബിച്ചു വിറക്കുന്ന അധരങ്ങളോടെ അവന്റെ കണ്ണീരിലെ ഉപ്പ് അവളുടെ നെറുകയിൽ പടർന്നു എന്നിട്ടവൻ പറഞ്ഞു,

“എനിക്കങ്ങനെ മരണത്തിന് വിട്ടു കൊടുക്കാൻ പറ്റുമോ നിന്നെ ? അതിനാണോ ഞാൻ നിന്നെ സ്നേഹിച്ചത് ഇനിയെങ്കിലും നിനക്ക് എന്റെ കൂടെ പോന്നൂടെ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിട്ട്”?

അത് കേട്ടതും ഒരു പൊട്ടി കരച്ചിലോടെ അവൾ വീണ്ടും അവനെ വരിഞ്ഞു പിടിച്ചു. അത് കണ്ട് നിന്ന അവളുടെ അമ്മയുടെയും കിഷോറിനെയും കണ്ണ് നിറഞ്ഞു.

“എനിക്ക് വേണം എന്റെ അച്ചായനെ. എനിക്ക് സ്നേഹിക്കണം എന്റെ അച്ചായനെ “. അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തികൊണ്ടു പറഞ്ഞു അത് കേട്ട നന്ദൻ അവളുടെ അമ്മയോട് ചോദിച്ചു

“കൊണ്ട് പൊയ്ക്കോട്ടെ അമ്മേ.. ഞാൻ അമ്മയുടെ മോളേ. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ”

അത് കേട്ട അവളുടെ അമ്മ തൂവി തുളുമ്പിയ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

“നിനക്കല്ലാതെ വേറെ ആർക്കാ മോനെ ഞാൻ അവളെ തരാ കൊണ്ട് പൊക്കോ മോനെ. നിങ്ങളെ പിരിക്കാൻ ആർക്കും പറ്റില്ല കാരണം നിന്റെ പാതിജീവനാണ് അവൾ”.
………………………

എല്ലാം ശുഭമായി അവസാനിക്കുക ആണെന്ന് മനസ്സിലായ കിഷോർ സോനയോടും നന്ദനോടും പറഞ്ഞു.

“അവസാനം നന്ദൻ എഴുതിയ കഥ നിങ്ങളുടെ ജീവിതത്തിൽ സത്യമായി അല്ലെ ….മിസിസ് സോനാ നന്ദൻ………………”

അതു കേട്ട നന്ദൻ അവളുടെ കവിളിൽ പിച്ചികൊണ്ട് ചോദിച്ചു

“അല്ലടി കാന്താരി നീ എനിക്ക് കൊണ്ട് വന്ന സമ്മാനം എന്തിയെ “?

അത് കേട്ട അവൾ നാണത്തോടെ പുഞ്ചിരിച്ചു കെട്ടിപിടിച്ചു അവന്റെ കവിളിൽ മുത്ത മിട്ടുകൊണ്ട് പറഞ്ഞു .

“ഈ കാന്താരി തന്നെയാണ് അച്ചായനുള്ള സമ്മാനം. അച്ചായന്റെ ഭാഷയിൽ പറഞ്ഞാൽ…. വായാടിയായ കാന്താരി” …………………………………………..

ശുഭം……….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular