Connect with us

ബന്ധങ്ങൾ

ഉണ്ണി ബസ്സിൽ നിന്നിറങ്ങി ബാഗും പിടിച്ചു പതിയെ നടന്നു…

Published

on

രചന: Abdulla Melethil
ഉണ്ണി ബസ്സിൽ നിന്നിറങ്ങി ബാഗും
പിടിച്ചു പതിയെ നടന്നു…

പഴയ നാലും കൂടിയ കവലയല്ല ഇപ്പോൾ പെരിങ്ങോത്ത് മുറി വലിയ ഒരങ്ങാടി ആയി മാറിരിക്കുന്നു..

ഇബ്രായിക്കാടെ ഓല മേഞ്ഞ പച്ചക്കറി കട,
കുഞ്ഞിപ്പുവിന്റെ മീൻ വിറ്റിരുന്ന സ്ഥലം, കേശവേട്ടന്റെ ചായ കട ,അതൊന്നും അവിടെയില്ല പകരം സിമന്റ് കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു..

നഗരങ്ങളിൽ സംഭവിച്ചത് പോലെയുള്ള മാറ്റങ്ങൾ ഏറിയോ കുറഞ്ഞോ താൻ വളർന്ന ഗ്രാമത്തെയും ബാധിച്ചിരിക്കുന്നു..

അങ്ങാടിയിൽ നിന്ന് കുറച്ചു മാറി നിന്നിരുന്ന തപാൽ ഓഫീസിലേക്ക് നോക്കി അയാൾ

‘ഈശ്വരാ..!
എന്ന് വിളിച്ചു..

അയാൾ തിരഞ്ഞ എന്തൊക്കെയോ
അവിടെ കണ്ടില്ല..
തങ്ങൾ ചെറുപ്പത്തിൽ കല്ലെറിഞ്ഞും കയറിയും കളിച്ചിരുന്ന വലിയ ഞാവൽ മരങ്ങൾ കായ്കൾ നൽകിയും തണൽ നൽകിയും തന്റെ കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ ഓരോറ്റൊന്നില്ലാതെ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു..

ഒരു ഓട്ടോ വിളിച്ചാൽ വീടിന്റെ മുറ്റത്ത് എത്താമായിരുന്നിട്ടും വൈകുന്നേരത്തെ ഇളവെയിൽ കൊണ്ട് കൊണ്ട് അയാൾ വയലിലേക്ക് ഇറങ്ങി നടന്നു ഈ പാട വരമ്പത്ത് കൂടെ നടന്നാൽ നേരെ ചെന്ന് കയറുന്നത് വീടിന്റെ പറമ്പിലേക്കാണ് ..

പറമ്പിലെ തെക്കുവശത്തുള്ള കുളവും പടിപ്പുരയും തുളസി തറയും പാമ്പും കാവും അപ്പോൾ അയാളുടെ മനസ്സിൽ തെളിഞ്ഞു..
കൂടെ മനസ്സിന്റെയുള്ളിൽ ഒളിച്ചു കിടക്കുന്ന ചില ഓർമ്മകളും..

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ അയാളുടെ മനസ്സിൽ ഒരു പച്ചപരവതാനി വിരിച്ചു നിന്നു..

അയാൾ അങ്ങനെ നടന്ന് വീടിന്റെ പറമ്പിലേക്ക് കയറി അതിരത്ത് നിന്നിരുന്ന മാവിന്റെ മുകളിലേക്കു അയാൾ നോക്കി മാങ്ങകൾ ഉണ്ട് നിറയെ..

‘ഉണ്ണിയേട്ടാ ആ മാങ്ങ പൊട്ടിച്ചോളൂ
അത് മൂത്തിട്ടുണ്ടാകും ..
അമ്മുവിന്റെ ശബ്ദം കാതിൽ മുഴങ്ങുന്നത് പോലെ തോന്നി ഉണ്ണിക്ക്..

‘പടിഞ്ഞാറ്റെലെ അമ്മു അമ്മമ്മയുടെ തുണക്കും മറ്റു വീട്ടുകാര്യങ്ങൾ നോക്കാനും വരുന്ന ശാന്തേച്ചിയുടെ മോളാണ്
ഒരകന്ന ബന്ധവും ഉണ്ട്
പ്രേമ എന്നാണ് അവളുടെ പേര് പക്ഷേ ഉണ്ണിയേട്ടൻ എന്നെ അമ്മു എന്ന് വിളിച്ചാൽ മതി എന്ന് പറയും അവൾ തന്റെ കൂടെയുണ്ടാകും എപ്പോഴും
മേലേടത്തെ ദിവാകര മേനോന്റെ പേരകുട്ടിയെ അവളുടെ അമ്മക്ക് വലിയ വിശ്വാസമായിരുന്നു..

വർഷങ്ങൾ കുറെ ആയി ഒരു വിവരവും തനിക്കില്ല അവരെ കുറിച്ചൊന്നും..

മാവിൽ നിന്നിറങ്ങി ഉറുമ്പ് കടിച്ചു ദേഹമാകെ ചൊറിയുമ്പോൾ അവൾ ചിരിച്ച ചിരി ഇപ്പോഴും ഈ തൊടിയിലാകെ മുഴങ്ങുന്നുണ്ട്..

ഉണ്ണിയേട്ടൻ എന്താ പഠിക്കുന്നത് പാമ്പും കാവിൽ വിളക്ക് വെച്ച് വരുമ്പോൾ ആണ് അവൾ ചോദിച്ചത്..

‘അന്ന് താൻ ചിരിച്ചു പറഞ്ഞു..
‘അനാട്ടമി..

‘അതെന്താ…
അവൾ നിശ്കളങ്കമായി ചോദിച്ചു..

‘അന്ന് വീടിന്റെ ചായ്പ്പ് മുറിയിൽ വെച്ച് താൻ അവളെ അനാട്ടമി പഠിപ്പിച്ചു..

‘ഉണ്ണിയേട്ടാ വേണ്ട ഞാൻ അമ്മമ്മയോട് പറയും എന്നൊക്കെ ആദ്യം എതിർത്തെങ്കിലും കൈകൾ പോകുന്നിടങ്ങളിലെ ഓരോ ഭാഗവും അന്ന് താൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു കൊടുത്തു..

‘ഒരു നനഞ്ഞ ചേമ്പിൻ തണ്ട് പോലെ അന്നവൾ തന്റെ കൈയ്യിൽ കിടന്നു..

‘എന്താ അമ്മു വിറക്കുന്നത് ആകെ വിയർത്തിട്ടും ഉണ്ടല്ലോ രണ്ടു പേരും എന്ന് അമ്മമ്മ ചോദിച്ചപ്പോൾ ഒരു നായ ഓടിച്ചതാണ് എന്ന് കളവും പറഞ്ഞു…

‘ഉണ്ണി വീടിന്റെ മുറ്റത്ത് എത്തി അച്ഛച്ഛൻ ചാരി കസേരയിൽ കണ്ണും അടച്ചു കിടക്കുന്നുണ്ട്..

‘അമ്മമ്മ എന്നത്തേയും പോലെ ചെറിയ ഒരു കസേരയിൽ ഗ്രില്ലിന്റെ കമ്പി പിടിച്ചു പുറത്തേക്കും നോക്കി ഇരിക്കുന്നുണ്ട്..
വരുവാൻ ആരും ഇല്ലെങ്കിലും
ആരെയോ പ്രതീക്ഷിച്ച പോലെ..

‘ആ വലിയ വീട്ടിൽ അവർ രണ്ട് പേരും
മാത്രമേ ഉള്ളൂ..
എന്ത് കാര്യമാണ് ഇനി അവർ തമ്മിൽ സംസാരിക്കുക..
ശാന്തേച്ചി ഇപ്പോഴും വരാറുണ്ടോ ആവോ..
അതോ അമ്മുവോ..

‘ഉണ്ണി ഗ്രില്ലിൽ പതിയെ തട്ടി ഒരു ശബ്ദമുണ്ടാക്കി..

‘രണ്ടു പേരും പുറത്തേക്കു നോക്കി..
അമ്മമ്മ പതിയെ ഗ്രില്ലിനടുത്ത് വന്ന് ഗ്രിൽ തുറന്ന് ബാഗ് പിടിച്ചു നിൽക്കുന്ന
ആളെ ഒന്ന് നോക്കി..
അമ്മമ്മക്ക് നിവർന്നു നിൽക്കാൻ വയ്യാതായിരിക്കുന്നു
പകുതി കുനിഞ്ഞാണ് നിൽക്കുന്നത്..

‘അമ്മമ്മ ഉണ്ണിയുടെ മുഖത്തേക്ക്
നോക്കി നിന്നു..
ആ മുഖം പതിയെ മാറുന്നത് ഉണ്ണി കണ്ടു..
രണ്ടു കണ്ണുകളും പതിയെ നിറഞ്ഞു..

‘പതിയെ ചോദിച്ചു..

‘ന്റെ ഉണ്ണിയല്ലേ…
അതും പറഞ് ഉണ്ണിയുടെ ദേഹമാകെ കൈ കൊണ്ട് തലോടി കണ്ണുകൾ കൊണ്ടും..
ഉണ്ണിയുടെ രണ്ട് കൈ എടുത്ത് തന്റെ കവിളിൽ പിടിച്ചു കരഞ്ഞു നിന്നു..
ആ നിസ്വാർത്ഥ ഹൃദയം..

‘അച്ഛച്ഛനും അപ്പോൾ അവന്റെ അടുത്ത് വന്ന് നിന്നിരുന്നു ചെവി കേൾക്കൽ കുറച്ചു പതുക്കെ ആയത് കൊണ്ട് അമ്മമ്മ ഉറക്കെ പറഞ്ഞു കൊടുത്തു..

‘ഉണ്ണി ആണ് മ്മടെ ഗായത്രിടെ മോൻ…

‘വർഷങ്ങളോളം തങ്ങൾ നോക്കി വളർത്തിയ പേരക്കുട്ടി വളർന്ന് വലുതായി മുന്നിൽ വന്നു നിന്നപ്പോൾ വാർദ്ധക്യത്തിന്റെ അവശതയിലും അവരുടെ ആവേശ തിരതള്ളൽ വാനോളം ഉയർന്നു..

‘ആദ്യമൊക്കെ മാസത്തിൽ ഒരു കുറിയെങ്കിലും നിന്റെ അമ്മ ഞങ്ങളെ കാണുവാൻ വരുമായിരുന്നു ഇപ്പോൾ അതും ഇല്ല..

‘പിന്നെ മാളു വലിയമ്മച്ചിയും മക്കളും കഴിഞ്ഞ മകര മാസത്തിലാണ് വന്നതെന്ന് തോന്നുന്നു..

‘അവളുടെ കുട്ടികളൊക്കെ മഴയത്ത് ഇറങ്ങി കളിച് പനിയൊക്കെ വന്നു..

‘അപ്പൊ നല്ല രസമായിരുന്നു ഇവിടെ.. ഇനി എപ്പോഴാ അവരൊക്കെ വരിക ആവോ..
അല്ലെങ്കിൽ ഇനി വരുമ്പഴേക്കും നിന്നെ പോലെ വലിയ ആളായിട്ടാകും വരിക..

‘അമ്മമ്മ വാ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു..

‘അച്ഛച്ഛൻ മൂളിയും പറയുന്നത് ശരി വെച്ചും അടുത്ത് ഇരുന്നു..

‘അതിനിടയിലാണ് മുഖ ത്തേക്ക് നോക്കി അമ്മമ്മ യുടെ ചോദ്യം ഉണ്ടായത്..

‘നിന്റെ താടി രോമങ്ങൾ കുറച്ചൊക്കെ വെള്ള കയറിയിട്ടുണ്ടല്ലോ ഉണ്ണി..

‘ഉണ്ണി ഒന്ന് മന്ദഹസിച്ചു..
എന്നിട്ടു പതിയെ താടി ഒന്നുഴിഞ്ഞു…

‘അപ്പോഴാണ് പുറകിൽ ഒരു ഒച്ച കേട്ടത്…

‘ആരാ.. ശാന്തയാണോ..?

‘അതെ അമ്മെ..
‘ശാന്തേച്ചി ഉമ്മറത്തേക്കു വന്ന് ഉണ്ണിയെ കണ്ട് അത്ഭുത പ്പെട്ടു നിന്നു..

‘ഉണ്ണി വലിയ ആളായല്ലോ..
എപ്പോഴാ വന്നേ..
അമ്മക്കും അച്ഛനും സുഖമല്ലേ..

‘ശാന്തേച്ചി ഒറ്റ ശ്വാസത്തിൽ തന്നെ ഇത്രയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉണ്ണി ചിരിച്ചു കൊണ്ട് അവരോടു മറുപടി പറയുമ്പോൾ ആലോചിച്ചു..

‘ഇതാണ് നാട്ടിൻ പുറത്തിന്റെ നന്മ..
തന്നെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം..

‘ഉണ്ണി പോയി കുളിച്ചു വന്നോളൂ ..
ഉടുത്ത വസ്ത്രമെല്ലാം മുഷിഞ്ഞിരിക്കും..

‘അമ്മമ്മ തോർത്തും സോപ്പും
കൈയിലെടുത്തു വന്നു..

‘അമ്മമ്മ മറന്നിട്ടില്ല ഇവിടെ വന്നാൽ താൻ കുളത്തിലെ കുളിക്കൂ.. എന്ന്..

‘ഉണ്ണി തോർത്തും സോപ്പുമായി കുളകടവിലേക്ക്
നടന്നു..

‘ഉണ്ണി നീന്താൻ ഒന്നും നിന്നില്ല പെട്ടെന്ന് കുളിച്ചു കേറി..
ഈ കുളകടവിൽ നിൽക്കുമ്പോൾ തന്നെ എന്തൊക്കെയോ വീർപ്പ് മുട്ടിക്കുന്നുണ്ട്..

‘അമ്മു…
എവിടെ തിരിഞ്ഞാലും എല്ലാ ഓർമ്മകളും അമ്മുവിൽ എത്തി നിൽക്കുന്നു..

‘ശാന്തേച്ചിയോട് ചോദിക്കാൻ മറന്നതല്ല അമ്മുവിനെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹവും ഉണ്ട്…

‘എന്തോ തോന്നിയില്ല ചോദിക്കാൻ..

‘കുളത്തിൽ മുങ്ങാം കൂളിയിട്ട് താൻ ഒരിടത്ത് പോയി ഒളിച്ചതും തന്നെ കാണാതായപ്പോൾ അമ്മു കരഞ്ഞതും …
ഉണ്ണിയുടെ മനസ്സിൽ നോവായി കടന്നു വന്നു..

‘ഉണ്ണി കുളിച് താൻ മുമ്പ് താമസിച്ചിരുന്ന മുറിയിലേക്ക് കടന്നു…

‘ശാന്തേച്ചിയു എല്ലാം അടുക്കി വെച്ചിരിക്കുന്നു..
പുതപ്പും വിരിയും എല്ലാം..

‘ഉണ്ണി വസ്ത്രമെല്ലാം മാറ്റി താഴേക്ക് വന്നു..

‘അപ്പോഴേക്കും അമ്മമ്മ ചായ എല്ലാം തയ്യാറാക്കി വെചിരുന്നു..

‘ചായ ക്ലാസ് പഴയത് പോലെ അമ്മമ്മ ഇരുന്ന് ചൂട് ആറ്റുന്നുണ്ട്..

‘കാവത്ത്, കൂർക്ക ചക്ക മെഴുകിയത് ഉണ്ണിയപ്പം തുടങ്ങിയ ഒരു പാട് വിഭവങ്ങൾ നിരത്തി വെച്ചിട്ടുണ്ട്..

‘ഉണ്ണി ഓരോന്നായി കഴിക്കാൻ തുടങ്ങി പശുവിൻ പാലിട്ട ചായക്ക് ഇപ്പോഴും ആ പഴയ മാധുര്യം..

‘ചായ കുടിക്കുമ്പോൾ അബുവിനെ ഓർമ്മ വന്നു
തന്റെ കളികൂട്ടുകാരൻ
എല്ലാത്തിനും തന്റെ കൂടെ നിന്നിരുന്നവൻ ..

‘ഒരിക്കൽ കറവക്കാരൻ വരാത്ത ദിവസം തൊഴുത്തിലെ നന്ദിനി പശുവിന്റെ പാൽ കറക്കാൻ
താനും അബുവും പോയതും
നന്ദിനി പശു കാൽ ഉയർത്തി ചവിട്ടിയതും അബുവും പാത്രവും തൊഴുത്തിൽ വീണതും ഓർത്ത് ഉണ്ണി ഒന്ന് ചിരിച്ചു…

‘ചായ കുടിക്കുമ്പോൾ ചിരിക്കല്ലേ ഉണ്ണി..
തരിപ്പിൽ കയറും..
അമ്മമ്മയാണ്..
എപ്പോഴും ഒരു കരുതൽ ആണ് അമ്മമ്മക്ക്..
മക്കളോടും പേരകുട്ടികളോടും
തിരിച് അവരോടൊ.. ?

‘എല്ലാവരും പഠിപ്പും ജോലിയും മക്കളും ഒക്കെയായി സ്വന്തം ലോകത്തിലേക്ക് ചുരുങ്ങി താൻ പോലും..

‘അപ്പോഴും ആരോടും പരിഭവമില്ലാതെ രണ്ട് പേരും ഇവിടെ കഴിഞ്ഞു പോകുന്നു..

‘ഉണ്ണി ചായ കുടിച്ചതിനു ശേഷം അടുക്കളയിലേക്ക് നടന്നു ശാന്തേച്ചി രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു…

‘ഉണ്ണിയെ കണ്ടപ്പോൾ പഴയത് പോലെ ഒന്ന് കൂടി ചിരിച്ചു നിഷ്കളങ്കമായ നാട്ടി ൻപുറത്തിന്റെ സ്വന്തം ചിരി..

‘അമ്മുവിന്റെ വിശേഷം എന്താ ശാന്തേച്ചി..
ഉണ്ണിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

‘അവൾ കല്യാണം കഴിഞ്ഞു പോയില്ലേ ..
നാളെ വരുമായിരിക്കും..
മരുമകൻ മാഷാണ്..
രണ്ട് കുട്ടികൾ ഉണ്ട്..
ഒരാണും പെണ്ണും
ഉണ്ണി എന്ന് തന്നെയാണ് മോനെ വിളിക്കുക..

‘ശാന്തേച്ചി അങ്ങനെ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിന്നു..
ഉണ്ണി പതിയെ അവിടെ നിന്നും മുറ്റത്തേക്കിറങ്ങി..

‘ഉണ്ണിയേട്ടൻ ഇനി എന്നാ വരിക…
എന്നെ മറക്കുമോ..
ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോകാൻ തീരുമാനിച്ചപ്പോൾ അവൾ ചോദിച്ചതാണ്..

‘അവിടെ പോയി പഠനവും ജോലിയും ഒക്കെയായി വർഷങ്ങൾ കഴിഞ്ഞു ഒരിക്കൽ പോലും താനിങ്ങോട്ട് വന്നില്ല
ബാംഗ്ലൂരിലെ ഹോസ്റ്റൽ ജീവിതവും പഠനവും ജോലിയും തന്നെ മറ്റൊരു വ്യക്തിയാക്കി മാറ്റി
അതിനിടയിൽ മനസ്സിലേക്ക് ഒരു ബിന്ദുവായി പോലും അമ്മുവോ ഈ വീടോ ഈ കുളകടവോ തന്നെ അലോസരപ്പെടുത്തിയല്ല…

‘ഉണ്ണി മുറ്റത്ത് അങ്ങനെ നിൽക്കേണ്ട ഇങ്ങോട്ടു പോരൂ..

‘അമ്മമ്മയാണ് ഇത് വരെ നാമം ജപിക്കുന്നത് കേട്ടിരുന്നു…

‘ഉണ്ണി ഉമ്മറത്തേക്കു കയറി..
അച്ഛച്ഛൻ മുറിയിൽ പോയി കിടന്നിട്ടുണ്ടാകും..

‘ഉണ്ണി ഉമ്മറത്തേക്കു കയറി
അച്ഛച്ഛന്റെ ചാരി കസേരയിൽ തല ചാരി കിടന്നു..

‘ഉണ്ണീ…

‘അമ്മമ്മ വിളിച്ചു..
എന്തായി ബാംഗ്ലൂരിലത്തെ കാര്യങ്ങൾ…

‘കുറച്ചൊക്കെ അമ്മ പറഞ്ഞു..
അമ്മമ്മ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല..
ന്റെ കുട്ടിക്കു നല്ലത് വരണേ എന്ന് മാത്രമാണ് അമ്മമ്മയുടെ പ്രാർത്ഥന..

‘അതൊക്കെ കഴിഞ്ഞു ഇനി ഞാൻ ബാംഗ്ലൂരിലേക്ക് പോണില്ല…
ആ ജോലി വിട്ടു.. ഉണ്ണി പറഞ്ഞു..

‘ആ കുട്ടിയോ.. അമ്മമ്മ വീണ്ടും ചോദിച്ചു..

‘പിരിഞ്ഞു….

‘അതും പറഞ് ഉണ്ണി പതിയെ കണ്ണുകളടച്ചു..
അമ്മമ്മ ഇനിയൊന്നും ചോദിക്കല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്..

‘ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി കൈ നിറയെ പണം ഒക്കെ ആയപ്പോൾ കൂട്ടുകാരുമൊന്നിച്ചുള്ള കൂടലുകളും ഒക്കെയായി മുന്നോട്ട് പോകുമ്പോഴാണ്
പുതിയ ഒരാളെ പരിചയപ്പെട്ടത്
‘അനുപമ എന്നായിരുന്നു പേര്..

‘ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബം..

‘അവളുമായി പെട്ടെന്ന് അടുത്തു..
അവളുടെ വീട്ടിലും തന്റെ ഫ്ളാറ്റിലും എല്ലാം തങ്ങൾ സംഗമിച്ചു..

‘അവളുടെ അമ്മയും അച്ഛനും എല്ലാത്തിനും മൗനാനുവാദം നൽകി..

‘അവരും മുൻ കൈയ്യെടുത്താണ് റജിസ്റ്റർ മേരേജ് പ്ലാൻ ചെയ്തതും താൻ വീട്ടിൽ പോലും അറിയിക്കാതെ അവളെ താലി ചാർത്തിയതും..

‘കമ്പനിയിൽ നിന്ന് ലോണെടുക്കലും ഫ്ലാറ്റ് വാങ്ങിയതും എല്ലാം ഓർത്ത് ഉണ്ണി അങ്ങനെ കിടന്നു…

‘അപ്പോഴാണ് അമ്മമ്മ വിളിച്ചത് ഉണ്ണി ഭക്ഷണം കഴിച്ചു കിടന്നോളൂ…

‘ഉണ്ണി ഭക്ഷണം കഴിച്ചു പോയി കിടന്നു..

‘മുകളിലത്തെ ജനൽ തുറന്നിട്ടപ്പോൾ നല്ല തണുത്ത കാറ്റ് മുറിയിലേക്ക് കടന്നു വന്നു..

‘ചെറിയ കാറ്റടിച്ചപ്പോൾ തൊടിയിലെ കഴുങ്ങും മാവും തെങ്ങും പതിയെ ആടി കളിച്ചു…

‘ഫ്ലാറ്റിലേക്ക് കയറുമ്പോൾ എന്നും ചിരിക്കാറുള്ള സെക്യൂരിറ്റിക്കാരൻ അന്ന് ഒരു കാര്യം പറഞ്ഞു..

‘വണക്കം സാർ..
സാർ ഇങ്കെ ഇല്ലാത്ത സമയങ്കളിൽ ചേച്ചി വേറെ ഒരാളുമായി ഇങ്കെ വരാറുണ്ട്..

‘ഉണ്ണി കട്ടിലിൽ പോയി കിടന്നു..

‘അവളോട് അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടിയായി അവളൊരു ചിരി ചിരിച്ചു..

‘ഉണ്ണി ഒരു നാട്ടിൻപുറം കാരനെ പോലെ സംസാരിക്കല്ലേ ഈ ബാംഗ്ലൂർ സിറ്റിയിൽ എനിക്കൊരു പാട് സുഹൃത്തുക്കൾ ഉണ്ട്..
അതിൽ ആണും പെണ്ണും ഒക്കെയുണ്ടാകും
അവർ ചിലപ്പോൾ ഫ്ളാറ്റിലും വരാറുണ്ട്..

‘അനുപമ ഒരു സില്ലിയായി അന്ന് തന്റെ മുന്നിൽ അതവതരിപ്പിച്ചു..
താനൊന്നും മിണ്ടിയില്ല…
രണ്ടു പേരും റൂമിൽ പറ്റിച്ചേർന്നു കിടക്കുന്നത് കാണുന്നത് വരെ..

‘നീ എന്നെ അടിച്ചുവല്ലേ…
എന്ന് പറഞ് അനുപമ തന്റെ നേർക്ക് ചീറി വന്നപ്പോൾ താനപ്പോൾ അമ്മുവിനെ ഓർത്തു..

‘കോടതിയും കേസും എല്ലാം കഴിഞ്ഞപ്പോൾ ഫ്ലാറ്റും അത് വരെയുള്ള സമ്പാദ്യവും എല്ലാം അവൾക്കു കൊടുക്കേണ്ടി വന്നു..
എന്നിട്ടും ജയിലിൽ കിടക്കാതിരിക്കാൻ അച്ഛൻ ഇടപെടേണ്ടി വന്നു…

‘പിറ്റേന്ന് ഉണ്ണി പറമ്പിലും പാടത്തുമെല്ലാം ഇറങ്ങി നടന്നു…
അതിനിടയിൽ പഴയ കൂട്ടുകാരൻ അബു കാണാൻ വന്നു..

‘വില്ലേജ് ഓഫിസിൽ ക്ലാർക്ക് ആണ് അവൻ..

‘പണ്ട് ഹെൽത്ത് സെന്ററിൽ നിന്ന് എത്ര ഊതിയാലും വീർക്കുന്ന വെള്ള ബലൂണുകൾ കട്ട് കൊടുന്നതും അത് ഊതി വീർപ്പിച്ചു നടന്നപ്പോൾ അത് ബലൂൺ അല്ല എന്ന് പറഞ്ഞു ഹെൽത്ത് സെന്ററിലെ നഴ്‌സ് പിടിച്ചു വാങ്ങിയതും ഒക്കെ പറഞ് അബു കുറെ ചിരിച്ചു…

‘ഉച്ചക്ക് ഊണും കഴിഞ്ഞിട്ടാണ്
അബു പോയത്…

‘ഉണ്ണി ഉച്ചക്ക് ഊണ് കഴിഞ്ഞു ഉമ്മറത്തെ ചാരി കസേരയിൽ ഇരുന്നൊന്നു മയങ്ങി…

‘കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആരോ വിളിക്കുന്നത് പോലെ തോന്നി ഉണ്ണിക്ക്…

‘ഉണ്ണി മാമാ….

‘ഉണ്ണി കണ്ണ് തുറന്നു പുറത്ത് രണ്ടു കുട്ടികൾ നിൽക്കുന്നു..

‘ഉണ്ണി കുട്ടികളുടെ അടുത്തേക്ക് ചെന്നു..

‘കുട്ടികളുടെ പേരൊക്കെ ചോദിച്ചു..
‘അപ്പോൾ അടുക്കളയിൽ നിന്നും ഒരു പരിചിത ശബ്ദവും ചിരിയും കേട്ടു..

‘അമ്മു വന്നിരിക്കുന്നു…

‘ഉണ്ണി കുട്ടികളെ തന്നോട് ചേർത്ത് പിടിച്ചു..

‘അപ്പോഴേക്കും അമ്മു അങ്ങോട്ട് വന്നു..

‘രണ്ടു പേരും നല്ല വികൃതികളാണ് വല്ലാതെ അടുപ്പിക്കണ്ട…

‘ഉണ്ണിയേട്ടൻ ആളാകെ മാറിയല്ലോ കണ്ടാൽ തിരിച്ചറിയുന്നില്ല..

‘എത്ര കാലമായി കണ്ടിട്ട് ഒരു വിവരവും ഉണ്ടായിരുന്നില്ല..
ബാംഗ്ലൂർ ആണെന്ന് അറിയും അത്ര തന്നെ…

‘ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ അതോണ്ട് കാണാൻ പറ്റി..

‘അവസാന വാക്കു പറഞ്ഞപ്പോൾ ശബ്ദം ചിലമ്പിപ്പോയി..
അത് മറക്കാനെന്നോണം
അവൾ കുട്ടികൾ കളിക്കുന്നിടത്തേക്ക് ചെന്നു തല്ല് കൂടല്ലേ കുട്ടികളെ എന്ന് പറഞ്ഞു കൊണ്ട്…

‘താൻ ഒരു മറുപടിയും പറഞ്ഞിരുന്നില്ല..
അല്ലെങ്കിലും മാറ്റങ്ങൾ തനിക്കു മാത്രമായിരുന്നല്ലോ..

‘കാലം നിലം ഉഴുതു മറിക്കുന്ന കാളയെ പോലെ തന്റെ ജീവിതം ഒരു തീരത്തേക്ക് ഒതുക്കി നിർത്തി…

‘അമ്മുവിന് സുഖമല്ലേ…
അവൾ വീണ്ടും വന്നപ്പോൾ ഉണ്ണി ചോദിച്ചു…

‘സുഖം..

‘അന്ന് ഉണ്ണിയേട്ടൻ പോയപ്പോൾ ഞാൻ ശരിക്കും ആരുമില്ലാത്ത പോലെയായി..

വേറെ എന്തൊക്കെയോ അവൾക്കു പറയാൻ ഉണ്ടെന്നു തോന്നിയെങ്കിലും അവൾ അവിടെ നിർത്തി…

‘സൂര്യൻ ചുവന്ന ചെഞ്ചായമണിഞ്ഞു താഴേക്കു വന്നിരുന്നു അപ്പോഴേക്കും…
മേഘങ്ങൾ ഒറ്റക്കും കൂട്ടമായും എങ്ങോ സാവധാനം പോകുന്നുണ്ട്..
ചിലത് കൂട്ടത്തിൽ നിന്ന് പോകാൻ മടിച്ചും നിൽക്കുന്നു..

‘ഇഷ്ടമായിരുന്നോ..
പിന്നെന്തേ പറഞ്ഞില്ല
കാത്തിരിക്കണമെന്നു പോലും..

‘അതോ തോറ്റ് പോയവന്റെ നഷ്ടബോധമോ..
എന്താണ് തന്നെ മഥിക്കുന്നത്..

‘മാമാ ഞങ്ങൾക്ക് മാങ്ങ പൊട്ടിച്ചു തരുമോ…
അമ്മുവിന്റെ കുട്ടികളാണ്..
അതിരത്ത് നിൽക്കുന്ന മാവിന്മേൽ ചൂണ്ടിയാണ് ചോദിക്കുന്നത്…

‘ഉണ്ണി കുട്ടികളുമായി അങ്ങോട്ട് നടന്നു..
അവിടെയെത്തിയപ്പോൾ തുമ്പിയെ പിടിക്കണമന്നായി
അവരങ്ങനെ പാടത്തും പറമ്പിലും നടന്നു കളിച്ചു..
ഉണ്ണി ഒരു കുട്ടിയെ പോലെ അവരോടൊപ്പം കളിച്ചു..

‘തിരിച്ചു ചെല്ലുമ്പോഴേക്കും അമ്മു പാതി വഴിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..

‘ഉണ്ണിയേട്ടനെ ഇവര് വെള്ളം കുടിപ്പിച്ചിട്ടുണ്ടാകും…

‘ഇല്ല..
ഞാൻ അവരുടെ കൂടെ കളിക്കുകയായിരുന്നു..

‘കുട്ടികൾ മുന്നിൽ ഓടി ഉണ്ണി അമ്മുവിന്റെ കൂടെ നടന്നു..

‘ബാംഗ്ലൂരിലേക്ക് ഇനി എന്നാ പോകുന്നെ..
അവിടെയെന്തൊക്കെയോ പ്രശ്നമായി എന്നൊക്കെ കേട്ടിരുന്നു..

‘അമ്മു ചോദിച്ചു..
എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു
ജീവിതവും..
ഇനി ബാംഗ്ലൂരിലേക്ക് പോണില്ല..
ഉണ്ണി പറഞ്ഞു..

‘വീടെത്തി അമ്മുവും കുട്ടികളും യാത്ര പറഞ്ഞിറങ്ങി ഉണ്ണി മുറ്റത്തേക്കിറങ്ങി അമ്മുവിന്റെ അടുത്തേക്ക് ചെന്നു..

‘ഞാൻ നാളെ പോകും..
ഉണ്ണി പറഞ്ഞു..

‘അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു..
എന്താ ഇത്ര പെട്ടെന്ന്…
ഇനി എന്നാ കാണാൻ പറ്റുക..
അമ്മു ഉണ്ണിയുടെ കൈ പിടിച്ചു..
‘ഞാൻ വരാം ഇടക്കൊക്കെ..
എന്നും നല്ലതേ വരൂ…
ദൈവം അനുഗ്രഹിക്കട്ടെ..
ഉണ്ണി കുട്ടികൾക്ക് ഓരോ ഉമ്മ കൊടുത്ത് അമ്മുവിന്റെ തോളിൽ തട്ടി തിരിഞ്ഞു നടന്നു…

‘ഉണ്ണി പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മമ്മ കെട്ടിപിടിച്ചു കരഞ്ഞു..

‘ആ വീട്ടിൽ വീണ്ടും വെളിച്ചം മറഞ്ഞു..

‘തുളസിതറയും പാമ്പുകാവും കുളകടവും തൊടിയിലെ മാവും ഒരു പിടി ഓർമ്മകളുമായി ഉണ്ണി വയയിലേക്ക് ഇറങ്ങി നടന്നു..
ഓർമ്മകൾ വീണ്ടും മാടി വിളിക്കുന്നുണ്ട്
പക്ഷേ ഓർമ്മകൾ ഓർമ്മകളാണ് അതോർമ്മകളായി ഉറങ്ങി കിടക്കട്ടെ…..
റീ പോസ്റ്റ്

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular