Connect with us

ബന്ധങ്ങൾ

ടീ…. കറുമ്പി നീ എങ്ങോട്ട് പോകുവാ?………!!!!!!! ജനിച്ച നാൾ മുതൽ കേട്ട് വരുന്നതാണ് ഈ വിളി. “കറുമ്പി നി എവിടെ പോണ്” “കറുമ്പി നി എന്ത് ചെയ്യുന്നു.

Published

on

രചന:അശ്വതി ആർ വിജയൻ
ടീ…. കറുമ്പി നീ എങ്ങോട്ട് പോകുവാ?………!!!!!!!

ജനിച്ച നാൾ മുതൽ കേട്ട് വരുന്നതാണ് ഈ വിളി.
“കറുമ്പി നി എവിടെ പോണ്”
“കറുമ്പി നി എന്ത് ചെയ്യുന്നു.

ശോ….സത്യം ഈ….വിളി കേട്ട് ഞാൻ മടുത്തു.
ഒരാൾ കറുത്ത് ഇരുനെന്ന് വെച്ചു ഇങ്ങനെ ഒക്കെ കളിയാകേണ്ടതുണ്ടോ.
അല്ലെങ്കിലും നിറത്തിൽ അല്ലല്ലോ കാര്യം…
ഒരാളുടെ വ്യക്തിത്വo നിശ്ചയിക്കുന്നത് അയാളുടെ സ്വഭാവത്തിലൂടെ അല്ലെ.
ഇങ്ങനെയൊക്കെ കളിയാക്കുന്നവരോട് പറഞ്ഞു ഞാൻ തടി തപ്പുമെങ്കിലും,
ഉള്ളിൽ എന്നും ഒരു നീറ്റൽ ഉണ്ടായിരുന്നു.
കാണുന്നവർ എന്തും പറഞ്ഞോട്ടെ,എന്നാൽ എന്റെ നേരങ്ങളാ പോലും എന്നെ കളിയാക്കുന്നത് കാണുമ്പോളണ് സഹിക്കാനെ പറ്റാത്തത്.
അച്ഛനും,അമ്മയും,അങ്ങളായും വെളുത്തിട്ടാണ്.ഞാൻ മാത്രേ ഈ വീട്ടിൽ നിറം കുറഞ്ഞു കറുത്തിട്ടുള്ളു.
ഞാൻ ഒഴിച്ചു ഈ വീട്ടിലെ മൂന്നു പേർക്കും എന്റെ നിറത്തിന്റെ സാമ്യത ഇല്ലാതിരുന്നപ്പോൾ എനിക്ക് തന്നെ സ്വയം തോന്നി,ഇനി ഇവർക്ക് എങ്ങാനും എന്നെ വഴിയിൽ കിടന്ന് കളഞ്ഞു കിട്ടിയത് ആയിരുന്നൊന്ന്?
അതിന്റെ ഉത്തരം ഒരിക്കൽ എന്റെ ചെവിയിൽ പിടിച്ചു മുറുക്കിയിട്ടു അമ്മ പറയുകയും ചെയ്തു.
അച്ഛന്റെ അമ്മ കറുത്തിട്ടു ആയിരുന്നത്രെ.
അച്ഛമ്മയുടെ നിറമാണ് എനിക്ക് കിട്ടിയതെന്നും പറഞ്ഞു,അച്ഛമ്മയുടെ ഫോട്ടോയും കാണിച്ചു തന്നു.

ശെരിക്കും പറഞ്ഞാൽ ഈ നിറത്തിന്റെ പേരിൽ ചെറുപ്പം മുതലെ ഞാൻ മാറ്റി നിർത്തപ്പെട്ടിരുന്നു.
അത് എന്തിന്റെ കാര്യത്തിൽ ആയിരുന്നാലും ശെരി.
കുഞ്ഞിലെ ആരും എന്നെ കളിക്കാൻ കൂട്ടിരുന്നില്ല.
“അയ്യേ കറുമ്പിയെ കൂട്ടത്തിൽ കൂട്ടാണോ…”
എന്നൊക്കെ പറഞ്ഞു പലരും എന്നെ പരിഹസിച്ചിരുന്നു.
എന്തിനു പറയണം ഞാൻ കുറച്ചു ഒന്നു മുതിർന്നപ്പോൾ
എന്റെ ആങ്ങളയുടെ ബൈകിന്റെ പുറകെ ഇരുന്ന് പോകാൻ വല്ലാത്ത കൊതി ആയിരുന്നു എനിക്ക്.
എന്നാൽ എന്റെ ആങ്ങള ലോകത്തുള്ള എല്ലാപേരെയും അതിനുള്ളിൽ ഇരുത്തി നാട് ചുറ്റിക്കുമായിരുന്നു.
ഈ…കറുമ്പി പെങ്ങളെ എന്റെ ആങ്ങള ഒഴിവാക്കി.
ആങ്ങളക്ക് ഞാൻ എന്നും ഒരു ശാപo ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.
വെളുത്തു തുടുത്ത ആ മനുഷ്യൻ എന്നെ എങ്ങനെ അദ്ദേഹത്തിന്റെ പെങ്ങളായി കണക്കാക്കും,,,,,,,,,,,,

ഇത്രയൊക്കെ സംഭവിച്ചിട്ടും എനിക്ക് ആരോടും ഒരു പരാതിയും,പരിഭ്രമവും തോന്നിട്ടെ ഇല്ല.

പെണ്ണല്ലേ,,,,,പെട്ടെന്ന് വളരില്ലേ.
യൗവനം എന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോൾ വെറുപ്പ് ആയിരുന്നു എനിക്ക് എന്തിനോടും.
കാരണം മറ്റുള്ള പെണ്കുട്ടികള് ഒരുങ്ങി ഒപ്പിച്ചു യൗവനത്തെ ആഘോഷിക്കുമ്പോൾ എനിക്ക് മാത്രം ഉള്ള നിറത്തെ പഴിച്ചു ഇരിക്കാനെ തോന്നിയുള്ളൂ.

പെണ്ണല്ലേ….എപ്പലും മുഖത്ത് സന്തോഷം വേണം… ശ്രീദേവി വിളയാടണം….എന്നൊക്കെ അമ്മ പറയുമ്പോൾ ഞാൻ എന്റെ മനസ്സിനെ പതിയെ മാറ്റാൻ ശ്രമിക്കാറുണ്ട്.
എന്നാൽ മുഖം കഴുകി കണ്ണാടിയുടെ മുന്നിൽ എത്തുമ്പോൾ…എനിക്ക് എന്നോട് തന്നെ ഒരു തരം അറപ്പ് ആയിരുന്നു…..വെറുപ്പ് ആയിരുന്നു.പിന്നെയല്ലേ മറ്റുള്ളവർക്ക് എന്നോട്.ഇങ്ങനെ ഒക്കെ കാട്ടിയില്ലങ്കിലെ അതിശയമുള്ളുന്നു ഞാൻ സ്വയം വിചാരിക്കുമായിരുന്നു.

അമ്മയോടൊപ്പം പുറത്ത് പോകുമ്പോൾ എനിക്ക് എന്തോ പോലെ ആയിരുന്നു.
അമ്മ പാലും ഞാൻ കരിയുംപോലെ ഇരിക്കുംപോലെ എനിക്ക് തോന്നിയിരുന്നു.
ഇഷ്ട്ടമുള്ള എന്തെങ്കിലും ഒക്കെ മേടിച്ചോ കൃഷ്ണേ….എന്ന് അമ്മ പറഞ്ഞു ഒരു കവർ പൊട്ട് മേടിച്ചു എന്റെ കയ്യിൽ വച്ചു തരുമ്പോൾ….
കറുത്ത ഇരുണ്ട നെറ്റിയിൽ എന്തിനാ അമ്മേ പൊട്ട്??
എന്നു പറഞ്ഞു ഞാൻ മുഖം തിരിച്ചു നടന്നിരുന്നു.

അമ്മയല്ലേ.വിഷമം കാണാതിരിക്കില്ലല്ലോ.

നീ എന്തിനു വിഷമിക്കുന്നു കുട്ടി.
നിന്നെ കെട്ടാൻ ഒരു ചുന്ദരൻ ചെക്കൻ ഇങ്ങു വരില്ലേ ………..

എന്നു പറഞ്ഞു അമ്മ എന്നെ ഓരോ പ്രാവശ്യം ആശ്വസിപ്പിക്കുമ്പോഴും,,,,
അമ്മക്കും അതുപോലെ എനിക്കും പരസ്പരം ഒന്നുപോലെ അറിയാമായിരുന്നു…

ഈ….കറുമ്പി പെണ്ണിനെ കെട്ടാൻ ആരു വരുമെന്ന്…….

പെണ്ണുകാണൽ ഒരുപാട് കഴിഞ്ഞു. ഒക്കെയുo ഞാൻ അകത് നിന്ന് വരുന്നത് കാണുമ്പോഴേ ഓടി കളയും.
അല്ലങ്കിൽ ഈ…കറുമ്പിയെ ഞങ്ങൾക്ക് ഒന്നും വേണ്ട എന്നു മുഖത്ത് നോക്കി വെട്ടി തുറന്ന് പറഞ്ഞിട്ട് പോവുകയ പതിവ്.
അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് നാട്ടിൽ വരുമ്പോൾ ഒക്കെയും എന്നെ ഒന്ന് വെളുപ്പിക്കാൻ ഓരോ ഫേസ് ക്രീം മായി വരും.
എന്തൊക്കെ പുരട്ടിയാൽ എന്താ..കാക്ക കുളിച്ചാൽ കൊക്ക് ആകില്ലെന്ന് അവർക്ക് എല്ലാം അറിയാമായിരുന്നു.
എങ്കിലും അവരുടെ സന്തോഷതിനു ഞാൻ ഇതൊക്കെ ഉപയോഗിക്കുന്നു എന്നെ ഉള്ളു.

ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എങ്കിലും
എനിക്ക് അല്പം മനസുഖo ലഭിക്കുന്നത് തൊട്ടടുത്തുള്ള കൃഷ്ണന്റെ അബലത്തിൽ പോകുമ്പോൾ ആണ്.
എന്നും മുടങ്ങാതെ ആ ….തിരു നടയിൽ സ്വന്തം കൈയാൽ കെട്ടിയ തുളസി ഹാരവുമേന്തി ഞാൻ ഭാഗാവാനെ ദർശിക്കാൻ പോകുമായിരുന്നു.

നമ്മുടെ ഭഗവാൻ കൃഷ്ണനും കറുപ്പ് നിറം.
നമ്മുടെ കൃഷ്ണക്കും കറുപ്പു നിറം.
വ്രതമായ വ്രതം എല്ലാം എടുക്കുന്നുണ്ടല്ലോ കുട്ടിയെ.
വല്ലതും ഭഗവാൻ അനുഗ്രഹിച്ചു തന്നോ……

എന്ന് പോറ്റി ചോദിച്ചപ്പോൾ ഞാൻ ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി.

ഭഗവാന്റെ തിരു നടയിലും തൊഴാൻ അല്ല താൽപ്പര്യം ഏവർക്കും വാചകമടിക്കാന കൃഷ്‌ണ താൽപ്പര്യം…..
എന്ന് പറഞ്ഞു ഞാൻ തൊഴു കൈ കൂപ്പി പ്രാർത്ഥിക്കുമ്പോൾ

മനസിൽ എന്തോ കണ്ടു ,,,,
മുഖത്ത് എന്തോ ഒളിപ്പിച്ചു വച്ചിരിക്കുന്ന പോലെ കള്ള കണ്ണൻ അങ്ങനെ ചിരി തൂകി നിൽപ്പുണ്ട്……

അമ്പലത്തിലെ പ്രസാദവും മേടിച്ചു വീട്ടിൽ ഞാൻ എത്തിയപ്പോൾ,,,,,,,,
പരിചിതമല്ലാത്ത കുറച്ചു മുഖങ്ങൾ.അവർ ഒക്കെയും
ഉമ്മറത് എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കും പോലെ.

വൈകാതെ തന്നെ,
വന്നവർ നാലു പേരും എന്റെ ആങ്ങളായുടെ സുഹൃത്തുക്കൾ ആണെന്ന് എനിക്ക് മനസിലായി.

ഇതാണോ…നിന്റെ അനിയത്തി.
കറുമ്പി കുട്ടി.എന്നു പറഞ്ഞു സുഹൃതുക്കൽ ചിരിക്കുമ്പോൾ ഒപ്പം എന്റെ ആങ്ങളയും അതിൽ പങ്കുചേർന്നു.
സങ്കടം സഹിക്ക വയ്യാതെ ഞാൻ നിലത്തു തല കുനിച്ചു നിൽക്കുമ്പോൾ….

എന്റെ നനവാർന്ന കണ്ണുകളിലുടെ ഞാൻ കണ്ടു.
ആ…കൂട്ടത്തിൽ നിന്ന ഒരാൾ മാത്രം ചിരിക്കുന്നില്ല.
എന്റെ ആങ്ങള ഉൾപ്പെടെ എന്നെ പരിഹസിച്ചു ചിരിക്കുമ്പോൾ ആ…ഒരാൾ മാത്രം എന്നെ സഹതാപതോടെ വീക്ഷിച്ചു.അയാളുടെ ചുണ്ടിൽ പുഞ്ചിരി കൊണ്ടു വിറക്കുന്നത് ഞാൻ കണ്ടതെ ഇല്ല.
വന്ന ആ…നാല് പേരിൽ ഒരാൾ മാത്രം ആയിരുന്നു അയാൾ.
എങ്കിലും മറ്റു മൂന്നു പേരെ പോലെയല്ല ദയ,മനോഭാവം അയാളിൽ ഞാൻ നിറഞ്ഞു കണ്ടു.

ഞാൻ പിന്നെ അവിടെ നിന്നില്ല.
അകത്തേക്ക് പോന്നു.
കുറച്ചു നേരത്തിനു ശേഷം ആങ്ങള എന്നെ ഉമ്മറത്തേക്ക് വിളിച്ചു.ഞാൻ അവിടേക്ക് പോയി.
വീണ്ടും ആങ്ങള എന്നെ കളിയാക്കാൻ പോകുവായിരിക്കും എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

പക്ഷേ, പിന്നീട് സംഭവിച്ചത് എന്നെ പോലെ തന്നെ എല്ലാരേയും ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരുന്നു.
ആ…അയാൾ.
എന്നെ സഹതാപതോടെ നോക്കിയ ആ…മനുഷ്യൻ എന്നെ വിവാഹo കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പരഞ്ഞപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാരും ഞെട്ടി. ചിലർ ചിരിച്ചു.

ടാ… ചുമ്മ നമ്പർ ഇറക്കല്ലേ.
കളിക്ക് പോലും ഇങ്ങനെ പറയല്ലേ.തലയിൽ ആകുമെ പെണ്ണ്….നിനക്ക് ഈ…കറുമ്പിയെ കിട്ടിയോള…സുന്ദരനും…സുശീലനും ആയ നിനക്ക്……
എന്ന് പറഞ്ഞു എന്റെ ആങ്ങള എന്നെ പുച്ഛിക്കുമ്പോൾ….

കിരൺ നിർത്തൂ…
ഇവൾ ഒന്നുമല്ലങ്കിലും നിന്റെ പെങ്ങൾ അല്ലെ.
എന്തിനാണ് ഒരു അവഗണന.
പരിഗണനിച്ചില്ലങ്കിലും,
അവഗണിക്കത്തെ ഇരുന്നുടെ.
നിറത്തിൽ ആണോ നീ ഇമ്പോര്ടൻസ് കൊടുക്കുന്നത്.
സ്വഭാവത്തിൽ അല്ലെ ഒരാളുടെ വ്യക്തിത്വം നില കൊള്ളുന്നത്.
നിറമില്ലങ്കിൽ എന്താ.. ഇവൾക്ക് പത്തിരട്ടി മാറ്റാണ് സ്വഭാവത്തിൽ.എന്നാൽ നിനക്കോ.പുറമെ തൊലി വെളുപ്പും,ഉള്ളിൽ കറുപ്പുമാണ്.ഇനി എങ്കിലും ഈ തരoതാഴ്ത്താൽ ഒന്നു നിർത്തൂ.
എനിക്ക് ഇവളെ ഇഷ്ട്ടപ്പെട്ടു.
നിനക്ക് സമ്മതമാണെകിൽ കെട്ടിച്ചു തന്നെക്കു..
ഇല്ലങ്കിൽ പറ ഞാൻ വിളിച്ചിറക്കി കൊണ്ടു പൊയ്കൊള്ളാം….

ഇങ്ങനെ പറഞ്ഞു അയാൾ എനിക്ക് നേരെ ഒരു പുഞ്ചിരി വിടർത്തിട്ട് പടിയിറങ്ങിയപ്പോൾ അതുവരെ കാണാത്ത സന്തോഷമായിരുന്നു .
ഉള്ളിൽ ഇത്ര നാളും എരിഞ്ഞ കനൽ ആണയാൻ അത് മാത്രം മതിയായിരുന്നു.

NB:മനുഷ്യന്റെ തൊലി വെളുപ്പിലോ,ഇല്ലായ്മയിലോ ഒന്നുമല്ല കാര്യം.
മറ്റുള്ളവരെ ,അവർ എങ്ങനെ ആണോ/ആയാലും അതേ പടി ബഹുമാനിക്കാൻ പറ്റണം അത്രേ തന്നെ.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular