Connect with us

ബന്ധങ്ങൾ

ഡാ….നിനക്ക് എന്താ ഒരു വല്ലായിമ ? എന്ത് ? എനിക്ക് ഒന്നുമില്ല…. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത് ഒരു ഒഴുക്കൻ മട്ടിലായിരുന്നു.

Published

on

രചന: Fathima Lyiba
ഡാ….നിനക്ക് എന്താ ഒരു വല്ലായിമ ?

എന്ത് ? എനിക്ക് ഒന്നുമില്ല….

അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത് ഒരു ഒഴുക്കൻ മട്ടിലായിരുന്നു….

നിന്നെ ഇന്നോ ഇന്നലെയോ അല്ലല്ലോ കാണാൻ ഞാൻ തുടങ്ങിയത്….

എനിക്ക് ഒന്നുമില്ല….

ഡാ നീയും രാജിയും തമ്മിൽ എന്തെകിലും ???

ഒന്നുമില്ല എന്ന് പറഞ്ഞില്ലേ അമ്മയോട്..

അമ്മ ക്ക്‌ വേറെ പണി ഒന്നുമില്ലേ….

എടാ….നി…

ബാക്കി കേൾക്കാതെ ഞാൻ റൂമിലേക്ക് ചെന്നു….

എന്തോ കിടക്കയിൽ കിടന്നിട്ടു വല്ലാത്ത ഒരു സങ്കടം….

അവൾ നല്ല ഉറക്കത്തിലാണ്….

ശരിയാണ് അമ്മ പറഞ്ഞത്….എനിക്ക് എന്തോ രാജിയോട്…ഒരു പൊരുത്തകേട്…

സുന്ദരിയായ ഒരു പെണ്ണിനെ തന്നേ വേണം എന്ന ഒറ്റവാശിയിൽ നിന്ന എനിക്ക് പെണ്ണ് കിട്ടാൻ കൊല്ലങ്ങൾ എടുത്തു…

കാത്തിരുന്ന് കിട്ടിയ എന്‍റെ പെണ്ണ്
ആര്ം കൊതിക്കുന്ന പെണ്ണായിരുന്നു അത്രക്കും സുന്ദരി….

ലോകത്തിലെ ഭാഗ്യം ചെയ്തവൻ ഞാൻ തന്നേ….

കൂട്ടുക്കാർ പോലും പറഞ്ഞു കളിയാക്കും

എത്ര കൊല്ലം കാത്തിരുന്നാൽ എന്താ കിട്ടുമ്പോൾ അഭിക്ക്‌ കിട്ടിയ പോലെ ഉള്ള ഒരു പെണ്ണിനെ തന്നെ കിട്ടണം…..

അപ്പോൾ ഒക്കെ ഒരു വിജയിയെ പോലെ ആയിരുന്നു ഞാൻ….

ഞങളുടെ ലോകം പിന്നീട്‌ വളരെ സന്തോഷം നിറഞ്ഞതായിരുന്നു….

അവൾക്ക്‌ ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു….

വിവാഹം കഴിഞ്ഞു ആര് മാസം വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു…

പിന്നീട്‌ എനിക്ക് എന്തോ അവളിൽ ഉള്ള മാറ്റങ്ങളെ പൊരുത്തപ്പെടാൻ സാധിക്കാതെ ആയി….

എനിക്ക് ചേർന്ന പെണ്ണ് ആയിരുന്നു അവൾ എന്ന് പലരും പറഞ്ഞത് ഇനി മാറ്റി തിരുത്തേണ്ടാ സമയം ആയ പോലെ..

ദിവസം കൂടും തോറും അവളുടെ ശരീരം വണ്ണം വെച്ച് കൊണ്ടിരിക്ക

വീർത്തു വീർത്തു എപ്പോ പൊട്ടും എന്ന് ചോദിക്കേണ്ടാ അവസ്ഥ വന്നു….

എന്നെ കൊല്ലുന്നതിന് തുല്യം ആയിരുന്നു അത് എനിക്ക്….

അവൾ എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു…

പക്ഷെ എനിക്ക് അവളുടെ കോലം കണ്ടിട്ട് ശരിക്കും വെറുപ്പാണ് തോന്നിയത്….

നാളുകൾ കഴിയും തോറും അവൾ തടിച്ചു വീപ്പ കുറ്റി പോലെ ആകുന്നതിനനുസരിച്ചു എനിക്ക് അവളോടുള്ള അകലം ക്കൂടി കൊണ്ടിരുന്നു….

കിടപ്പറയിൽ പോലും ഞാൻ അവളെ അവഗണിച്ചു…

മുമ്പ് ഒക്കെ അവളെ കാത്തിരുന്ന് ക്ഷമ കെടുമ്പോൾ അടുക്കളയിലേക്ക്‌ ചെന്നു എത്തി നോക്കിയിട്ടു വരെ ഉണ്ടായിരുന്നു..

എന്താ ചെക്കാ….

എന്ന് അമ്മ ചോദിക്ക്‌മ്പോൾ
അവൾ എന്നെ നോക്കി കണ്ണുകൾ കൊണ്ട് പോവാൻ പറയുമായിരുന്നു….

സത്യത്തിൽ ഇപ്പൊ രാത്രി എത്രത്തോളം വൈകുവാൻ കഴിയുന്നുവോ അത്രക്കും വൈകും….

വിവാഹം കഴിഞ്ഞു പുതു മോടിയിൽ ഞാൻ അവളെ കൊണ്ട് എന്‍റെ ബുള്ളറ്റിൽ പറക്കുകയായിരുന്നു.

പിന്നെ അവളിലുള്ള മാറ്റങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ

ഞാൻ അവളെ പതിയെ മാറ്റി നിർത്തുവാൻ തുടങ്ങി….

ചിലപ്പോ പുറത്തേക്ക്‌ പോകുമ്പോൾ അവൾ ചോദിക്ക്‌മായിരുന്നു…

അഭിയേട്ടാ ഒന്ന് വീട് വരെ പോയാലോ എന്ന്….

അപ്പോൾ ഞാൻ ഒരു നോട്ടം കൊണ്ട് അവളെ ഇല്ലാതാക്കും

അത് കണ്ടിട്ട് അവൾ ഒന്നും പറയാതെ തിരിച്ചും പോകും….

പിന്നീട്‌ അവൾ എന്നോട് ഒന്നും ചോദിക്കാനൊന്നും വരാറില്ല…

ഞാൻ എത്തുന്നതിനു മുമ്പേ അവൾ ഉറങ്ങാൻ തുടങ്ങി…

അവൾ എനിക്ക് വേണ്ടി മാറാൻ തുടങ്ങി എന്ന് തന്നേ പറയാ…

ഞാൻ വെറുക്കുന്നത് അവളെ ആണ്

അതും ശരീരത്തിന്റെ മാറ്റം കൊണ്ടാണ് എന്നും അവൾക്ക്‌ മനസ്സിലായി…

ഒരു പരാതിയോ പരിഭമോ പറയാതെ അവളും എന്നിൽ നിന്നും ഒരു അകലം പാലിക്കാൻ തുടങ്ങി…..

പിന്നീട്‌ അവളുടെ ലോകം അടുക്കളയുടെ പരിസരങ്ങളിൽ ഒതുങ്ങി…..

അത് അമ്മയ്ക്ക്‌ം മനസ്സിലായത് കൊണ്ടാണ് അങനെ ചോദിച്ചതും….

ചിലപ്പോ അത്താഴത്തിനു ഒന്നും കഴിക്കാതെ അവൾ കിടക്ക്‌ന്ന കാര്യം അമ്മ പറയുമ്പോൾ ഞാൻ പറയും

അത് നല്ലതാണു ആ തടി ഒന്ന് കുറഞ്ഞു കിട്ടികോളും….

ഡാ നിനക്ക് എന്തിന്റെ സൂക്കേടാ….
എന്ന് അമ്മ ചോദിക്കുമ്പോൾ

എനിക്ക് ഇപ്പൊ ഇങ്ങനെ പോയാൽ പല സൂക്കേടും വരും..

അതും പറഞ്ഞു ഞാൻ ഭക്ഷണം ബാക്കി കഴിക്കാതെ പുറത്തേക്ക്‌ പോകും….

ശരിക്കും അവൾ എനിക്ക്‌ ഇപ്പൊ ആരും അല്ലാതായി….

അതാണ് സത്യം

***

രാവിലെ പുറത്തേക്കു ഇറങ്ങാൻ നേരം….

അഭി…

നിനക്ക് രാജിയോടുള്ള ഇഷ്ടം ഞാൻ കണ്ടപോലെ അവളോട് നിനക്ക്‌ള്ള അനിഷ്ടവും ഞാൻ കാണുന്നുണ്ട്…

എനിക്ക് അറിയാം നിനക്ക് അവളോടുള്ള വെറുപ്പിന്റെ കാര്യം….

ഞാൻ പറയാൻ പോകുന്നത് എന്‍റെ മോൻ കേൾക്കണം…..

അമ്മേ അവളുടെ കാര്യം എനിക്ക് കേൾക്കണം എന്നില്ല…..

നി അല്ലാതെ പിന്നെ നാട്ടുകാരാണോ കേൾക്കേണ്ടത്….

നിനക്ക് നല്ല അടിയുടെ കുറവ് ഞാൻ കാണുന്നുണ്ട്….

ഇപ്പോളും നല്ല തല്ല് തരാൻ എനിക്ക് അറിയഞ്ഞിട്ടല്ല….

മക്കൾ വലിയ ആളുകളാകുമ്പോൾ വിവരം കുറയാനോ വേണ്ടത്….

ഒരു പെണ്ണ് കുറച്ചു വണ്ണം വെച്ചത് കൊണ്ട് മാറ്റി നിർത്തുവാൻ നിനക്ക് നാണമില്ലേ..

പിന്നെ…വണ്ണം കുറവ് അല്ലേ….കണ്ണ് പൊട്ടനല്ല ഞാൻ….

ഡാ നിനക്ക് ഞാൻ കൊണ്ട് വന്ന പെണ്ണ് അല്ലല്ലോ….

നി തന്നേ സുന്ദരിയെ വേണം എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ്സിരുന്നു കണ്ടത്തിയതല്ലേ……..

അത് കൊണ്ട്….

ഡാ കെട്ടിയ പെണ്ണിന്റെ മഹിമകൾ മാത്രം കണ്ടിട്ടവരുത് അവളെ സ്നേഹിക്കേണ്ടത്…

കുറവുകൾ കണ്ട് മനസ്സ് തുറന്നു സ്നേഹിക്ക്‌മ്പോളാണ് ആ ജീവിതത്തിൽ ഒരു അർഥം ഉണ്ടാകു…..

അല്ലാത്തത് ഒക്കെ അഭിനയം മാത്രമാണ്

എല്ലാം തികഞ്ഞവരായി ആരും ഇന്ന് ലോകത്തില്ല…..

നി തന്നേ അവളുടെ തടിയുടെ കാര്യം പറഞ്ഞു എത്ര അവഗണിക്ക്‌ന്നു….

എന്നിട്ടു ആ പാവം എന്തെകിലും പറയുന്നുണ്ടോ നിന്നോട്….

നിനക്ക് തോന്നുമ്പോൾ പോവുക വരുക തിന്നുക കിടക്കുക…

അവൾ ഇവിടെ ഒരു വേലക്കാരിയെ
പോലെ നരകിക്കാ…

ഇങ്ങനെ അല്ലായിരുന്നല്ലോ മുമ്പ് ഒക്കെ…

നിനക്ക് അറിയോ….നിന്‍റെ അച്ഛൻ മരിക്കുന്നത് വരെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല….

ചേല് ഇല്ലാത്ത പെണ്ണിനെ വേലി കയിച്ചു കൊണ്ട് വന്നതിനു നിന്‍റെ അച്ഛനെ കളിയാക്കാനെ എല്ലാവരും നിന്നിട്ടുള്ളു…

ഇരു നിറമായതിനു വീട്ടുകാർ ഒരു എന്തോ ജീവിയെ പോലെ കണക്കായിരുന്നു എന്നെ നോക്കിയത്….

പക്ഷെ എന്നെ ചേർത്ത് വെച്ച് നിന്‍റെ അച്ഛൻ പറഞ്ഞത് എനിക്ക് ഓർമയുണ്ട്….

ആര് ഇനി എന്ത് പറഞ്ഞാലും നിന്നെ എനിക്ക് ജീവനാണ്….

നി മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതും കാര്യമാക്കണ്ട….

നമുക്ക് അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം…..
എന്നായിരുന്നു അച്ഛൻ പറഞ്ഞത്…

ഒരു പെണ്ണിന് അവളുടെ ഭർത്താവ് സ്നേഹത്തോടെ ചേർത്ത് നിർത്തിയാൽ തന്നേ അവളുടെ എല്ലാ പ്രശ്നങ്ങൾ ഒക്കെ അവിടെ വെച്ച് തീരും…

നിന്‍റെ അച്ഛൻ ഉണ്ടായിരുന്നെകിൽ നിന്‍റെ ഈ തോന്നിവാസം തീർത്തു തന്നേനെ….

അമ്മേ ഞാൻ….അവൻ വേദനയോടെ വിളിച്ചു…

പോയി മാപ്പ് ചോദിക്കടാ….അവളോട്

ഭാര്യയോട് തെറ്റ് ചെയ്തെങ്കിൽ നി ക്ഷമ ചോദിയ്ക്കാൻ മടിക്കരുത്….

അത് തിരിച്ചും ഭർത്താവിനോടും അങനെ തന്നേ ആവണം….

എങ്കിലേ ആ ബന്ധത്തിന് ഉറപ്പു ഉണ്ടാകുകയുള്ളൂ…

ഒന്ന് എന്‍റെ മോൻ ഓർത്തോ

നമ്മുടെ ജീവിതത്തിലേക്ക്
കയറി വന്ന പെണ്ണ്
നമ്മുടെ കാരണം കൊണ്ട് കരയാൻ ഇട വരുത്തരുത്….

നാം കാരണം അവർ ഒരിക്കലും വേദനിക്കാൻ പാടില്ല അതാണ് പുരുഷൻ ചെയ്യേണ്ട ഒരു വലിയ കാര്യം…

പരസ്പരം അറിഞ്ഞു കൊണ്ട് മനസ്സിലാക്കി രണ്ടുപേരും ജീവിച്ചാൽ ആ ജീവിതം കാണുന്നവർക്ക്‌ പോലും സന്തോഷം തരും……

ഒരു നിമിഷം താൻ ചെയ്തു കൂട്ടിയത് ഒക്കെ മനസ്സിലേക്ക്‌ ഓടി വന്നു….

അമ്മ ഒന്നും പിന്നെ പറഞ്ഞില്ല….

ഇനി നി ആലോചിച്ചു തീരുമാനിക്ക് അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം…..

താൻ ഇഷ്ടപ്പെട്ടു ആഗ്രഹിച്ചത് പോലെ ഒരു പെണ്ണിനെ കിട്ടിയിട്ടും വണ്ണം കൂടിയതിന്റെ പേരിൽ അവളെ ഞാൻ…..

അവളെ ഇനി താൻ എങ്ങനെ ഒന്ന്…..

തെറ്റ് പറ്റി പോയതിനു അവളോട് ക്ഷമ ചോദിക്കാനുള്ള ശക്തി തനിക്ക് ഇല്ല…

തനിക്ക് അറിയാം അവൾക്ക്‌ തന്നോട് പൊറുത്തു തരാൻ പറ്റില്ല

ഓർക്ക്‌ം തോറും കണ്ണിൽ ഇരുട്ട് കയറുന്നു……

അവൾ മുറിൽ ഉണ്ട്…പക്ഷെ
മുറിയിലോട്ടു പോകാൻ തന്റെ അഭിമാനം ഒട്ടും കുറയുന്നില്ല…എന്തോ

പെട്ടന്ന് തോളിൽ ആരോ കൈ വെച്ച പോലെ…

തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കണ്ണുകൾ കൊണ്ട് വിശ്വസിക്കാൻ പ്രയാസം…..

അവൾ തനിക്ക് മുന്നിൽ നിൽക്ക്‌ന്നു…

രാജി……
അമ്മ പറഞ്ഞത് അവളും കേട്ടോ….അവൻ മനസ്സിൽ ഓർത്തു

അഭിയേട്ടാ…….എനിക്ക് ദേഷ്യം ഒന്നുമില്ലട്ടോ…എന്‍റെ അഭിയേട്ടനോട് എനിക്ക്…….അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു….
പ്രതീക്ഷിക്കാതെ അവളിൽ നിന്നും അത് കേട്ടപ്പോൾ അവന്‍റെ നിയന്ത്രണം വിട്ടു…

അവൻ അവളെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു….

മാപ്പ്….എന്‍റെ അറിവില്ലായിമ കൊണ്ട് എനിക്ക് പറ്റി പോയതാ……..എന്നോട് നി ക്ഷമിക്കില്ലേ…..

അയ്യോ…അഭിയേട്ടാ വേണ്ട….എന്നോട് ക്ഷമ ചോദിയ്ക്കാൻ മാത്രമുള്ള തെറ്റ് ഒന്നും എന്‍റെ അഭിയേട്ടൻ ചെയ്തിട്ടില്ലല്ലോ…..

എനിക്ക് അറിയാം…..നി ഇപ്പൊ പറയുന്നത് എന്നെ സങ്കടപെടുതാതിരിക്കാൻ വേണ്ടി ആണ് എന്ന്…

ലോകത്തു ഒരു പെണ്ണും സഹിക്കാത്ത ഒരു കാര്യമാണ് സ്വന്തം ഭർത്താവ് അവളെ അവഗണിക്ക്‌ന്നത്…..

അത് മനസ്സിലാക്കാൻ ഞാൻ……

സാരമില്ല…അഭിയേട്ടാ……എനിക്ക് എന്‍റെ പഴയ അഭിയേട്ടനെ തിരിച്ചു കിട്ടിയില്ലേ….അത് മതി…..
അത് മാത്രം മതി…..അവൾ കരച്ചിലോടെ പറഞ്ഞു…

രാജി….അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു….

തെറ്റ് പറ്റി പോയത് എന്‍റെ അറിവില്ലായിമ…

ഇപ്പൊ അത് ഞാൻ തിരുത്തുന്നു….

ഇനി നിന്നെ കാര്യം ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും കരയിക്കില്ല
ഉറപ്പ്…..

സത്യം ആണോ അഭിയേട്ടാ

മ്മ്…സത്യം….

അതും പറഞ്ഞു അവളുടെ കൈകൾ അവൻ ചേർത്ത് പിടിച്ചു………

ഇതെല്ലാം കണ്ട അഭിയുടെ അമ്മ ഒത്തിരി സന്തോഷിച്ചു..

വൈകി ആണെങ്കിലും തന്റെ മകന് തെറ്റ് ബോധ്യമായി അത് തിരുത്തനുള്ള മനസ്സ് ഉണ്ടായത് ആ അമ്മയിൽ ഒത്തിരി സന്തോഷം ഉണ്ടാക്കി…..

*****
കുറവുകൾ അറിഞ്ഞു കൊണ്ട് പെരുമാറാൻ സാധിക്കുമ്പോൾ ആണ് നാം ഓരോരുത്തരും വിജയിക്കുന്നത്…

എല്ലാം കുറവുകളും അറിഞ്ഞു നമ്മെ നെഞ്ചോട് ചേർത്ത് നിർത്താൻ ഒരാൾ ഉണ്ടകിൽ അതിൽ പരം സന്തോഷം വേറെന്തുണ്ട്……അല്ലേ…..

ഇനിയെങ്കിലും നമ്മൾ കാരണം ഒരാളും വേദനിക്കില്ല എന്ന് തീരുമാനം നാം എടുക്കുക..

എപ്പോളാണോ ആ തീരുമാനം നമ്മൾ എടുക്കുന്നത് ആ നിമിഷം മുതൽ നാം വിജയിച്ചു തുടങ്ങി എന്നാണ്…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular