Connect with us

ബന്ധങ്ങൾ

എന്റെ കൃഷ്ണാ ഒരുപാട് ചെക്കൻമാർക്കൊന്നും ചായകൊടുത്ത് കഷ്ടപ്പെടുത്താണ്ട് ഇന്ന് വരുന്നയാൾ തന്നെ എന്നെയങ്ങ് കെട്ടിക്കൊണ്ട് പൊക്കോണേ.

Published

on

രചന: അനാമിക ആമി
എന്റെ കൃഷ്ണാ ഒരുപാട് ചെക്കൻമാർക്കൊന്നും ചായകൊടുത്ത് കഷ്ടപ്പെടുത്താണ്ട് ഇന്ന് വരുന്നയാൾ തന്നെ എന്നെയങ്ങ് കെട്ടിക്കൊണ്ട് പൊക്കോണേ. നിനക്കറിയാല്ലോ കൃഷ്ണാ കെട്ടി കെട്ടിലമ്മയായ് പൊറുക്കാനുള്ള പൂതി കൊണ്ടല്ല ഇവിടുന്നൊന്ന് രക്ഷപെടാനാണ്.

എന്താ കല്യാണീ ഇന്നും പെണ്ണ് കാണലുണ്ടോ, അതാണോ കൃഷ്ണനോടൊരു കിന്നാരം

ഉവ്വ് തിരുമേനി ഇന്നും പെണ്ണ് കാണൽ മഹാമഹം ഉണ്ട്.

തിരുമേനിയോട് മറുപടി പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ ആരോ ചോദിക്കുന്നത് കേട്ടു

ഏതാ ആ കുട്ടി എന്താ ശ്രീത്വം

മേനോനറിയില്ലേ കടം കയറി കെട്ടിത്തൂങ്ങിച്ചത്ത അച്ചുതന്റെയും സുമംഗലയുടെയും മകൾ കല്യാണി. അച്ഛനും അമ്മയും എല്ലാവരെയും തോൽപ്പിച്ച് പരലോകം പൂകിയപ്പോൾ ഈ കൊച്ച് ആ നരകത്തിലെത്തി.അമ്മാവൻമാരുടെ വീട്ടിൽ വേലക്കാരിയുടെ സ്ഥാനം പോലുമില്ല ആ പാവത്തിന് .ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണ് അവരുടെ തീരുമാനം

അല്ലെങ്കിലും താഴ്ന്ന ജാതിയിൽപ്പെട്ട അച്ചുതന്റെ കൂടെപ്പോയ സുമംഗലയുടെ മോളെ അവിടുത്തെ റാണി ആക്കണോ

എടോ മേനോനേ അമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്ന താനൊക്കെ എന്തിനാ അമ്പലത്തിൽ വരുന്നത്
……………………………………………..
എടീ ഒന്ന് ഒരുങ്ങി നില്ല് നിനക്ക് തരാൻ സ്ത്രീധനം ഒന്നും നിന്റെ ചത്ത് പോയ തന്ത ഇവിടെയാരെയും ഏൽപ്പിച്ചിട്ടില്ല. നിന്റെ തിരുമോന്ത കണ്ട് കെട്ടിക്കോണ്ട് പോയാ മതി. അവരിങ്ങെത്തി

വല്യമ്മായിയെ കാണാൻ വന്നതാണെന്ന ഭാവത്തിൽ അമ്മായി ഉമ്മറത്തേക്ക് ഓടി

മോന് എവിടെയാണ് ജോലി
മദ്ധ്യപ്രദേശ്
അവിടെ നല്ല മദ്യം കിട്ടുമോ
കുഞ്ഞമാമന് അത് മാത്രം അറിഞ്ഞാൽ മതി
പിന്നെയൊരു ചോദ്യത്തിന് മുൻപേ പെൺകുട്ടിയെ വിളിക്കാൻ ബ്രോക്കർ പറഞ്ഞു
അമ്മ തറവാടിന് വരുത്തി വച്ച ചീത്തപ്പേര് ഞാനും വരുത്തുമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന അമ്മായിമാർ കാരണം ആൺകുട്ടികളുടെ മുഖത്ത് നോക്കാൻ പേടിയായിരുന്നു.അത് കൊണ്ട് ചെറുക്കന്റ മുന്നിലെത്തിയിപ്പോൾ വല്ലാത്ത വിറയൽ

ഹിന്ദി അറിയാമോ എന്ന ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ
ഭാഷ കാരണം കല്യാണം മുടങ്ങണ്ട എന്നോർത്ത് കുറച്ചറിയാമെന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു
സത്യത്തിൽ തുമാരാ നാംക്യാ ഹെയുടെ മറുപടിയും പാനിയും മാത്രമേ എനിക്കറിയൂ
സ്ത്രീധനം ഒന്നും വേണ്ടെന്ന ഒറ്റ ഡയലോഗിൽ മതിമറന്ന് അമ്മാവൻമാർ പെട്ടെന്ന് കല്യാണം നടത്തി. വലിയ ആർഭാടങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും എന്റെ കള്ളകൃഷ്ണന്റെ നടയിൽ വച്ചാണ് കെട്ട് നടന്നത്.

പുതിയ ചുറ്റുപാടുകൾ പുതിയ ആളുകൾ ആരെയും അറിയില്ല. പാല് തന്നത് അമ്മയാണോ വല്ല്യമ്മയോ ഒന്നുമറിയില്ല. ആരും അധികം സംസാരിക്കുന്നില്ല
ഇന്നെന്റെ ആദ്യരാത്രിയാണ്. ചേട്ടന്റെ പേര് പോലും ഇന്ന് ആരോ വിളിക്കുന്നത് കേട്ടാണ് മനസ്സിലാക്കിയത്.പെട്ടെന്നുള്ള വിവാഹമായത് കൊണ്ട് ഒന്ന് പരിചയപ്പെടാൻ പോലും കഴിഞ്ഞില്ല. ഇന്ന് ഒരു പാട് സംസാരിക്കെണം എന്റെ കള്ളകൃഷ്ണനോട് പറയും പോലെ.

താൻ കാത്തിരുന്ന് വിഷമിച്ചോ

മറുപടി പറയും മുമ്പ് വാതലടച്ചതും ലൈറ്റ് ഓഫാക്കിയതും ഒന്നിച്ചായിരുന്നു.
പിന്നീടങ്ങോട്ട് …

എനിക്കിപ്പോഴും മനസ്സില്ലാകാത്ത ഒരു കാര്യമുണ്ട് സ്വമേധയാ വഴങ്ങുന്ന ഒരു പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതാണോ ആണത്തം. അതും ഒരു പരിചയപ്പെടലിന് മുൻപേ …എല്ലാവരുടേയും ആദ്യരാത്രി ഇങ്ങനെയായിരിക്കുമോ

എന്റെ ചിന്തയെ ഭേദിച്ച് കൊണ്ട് സുശീലേട്ടന്റെ ശബ്ദം എന്റെ കാതിലെത്തി.
ഇന്ന് വൈകുന്നേരത്തെ ട്രെയിനിൽ നമ്മൾ മദ്ധ്യപ്രദേശിലേക്ക് പോകുകയാണ്. ഞാൻ വന്നപ്പോൾ തന്നെ നമുക്കുള്ള റിട്ടേൺ ടിക്കറ്റും ബുക്ക്ചെയ്തിട്ടാ വന്നത്
ഇന്നലെ രാത്രിയിലെ ആക്രാന്തവും പരവശവുമില്ലാതെ ശാന്തമായൊരു ശബ്ദം എന്നെ കോരിത്തരിപ്പിച്ചു.

എന്റെ ബന്ധുക്കളോട് പോലും യാത്ര ചോദിക്കാൻ അനുവദിക്കാതെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.അമ്മാവൻമാരൊക്കെ തലയിൽ നിന്നൊഴിഞ്ഞ് പോയ ആശ്വാസത്തിൽ ഒരു ഫോൺ വിളി കൊണ്ട് പോലും അന്വേഷിച്ചില്ല. പുഴക്കര അമ്പലത്തിലെ കള്ള ക്യഷ്ണനോട് യാത്ര ചോദിക്കാതെ പോയത് നെഞ്ചിൽ ഒരു നീറ്റലായ് നിന്നു.. …
…………………………………………………………… ട്രെയിനിലെ മനം മടുപ്പിക്കുന്ന ഗന്ധത്തിനുംചൂടിനും വിരാമം കുറിച്ചു കൊണ്ട് മദ്ധ്യപ്രദേശിലേക്ക് ട്രെയിൻ ഓടിക്കിതച്ചെത്തി. യാത്രയിലുടനീളം സുശീലേട്ടൻ ഒന്നും സംസാരിച്ചില്ലെങ്കിലും ആ കണ്ണുകൾ എന്റെ ചോര ഊറ്റിക്കുടിക്കുന്നുണ്ടായിരുന്നു.
പാൻ മസാലയുടെ ഗന്ധമുള്ള ചേരിയിലൂടെ നടന്ന് ഒരു വീടിന് മുൻപിൽ എത്തി വാതിലിൽ മുട്ടി. കൈ നിറയെ കുപ്പിവളകളും വലിയ മുക്കുത്തിയും അണിഞ്ഞ ഒരു സ്ത്രീ ഞങ്ങൾക്ക് വാതിൽ തുറന്ന് തന്നു. ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞ് അവർ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.
രാത്രിയാവുംതോറും ആദ്യരാത്രിയിൽ സംഭവിച്ചത് പോലുള്ള ബലപ്രയോഗങ്ങൾ ഓർത്ത് എന്റെപേടി കൂടിക്കൂടി വന്നു.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. കാമം തീർക്കാനുള്ള ഒരു ഉപകരണമായി മാത്രം സത്രീയെക്കാണുന്ന ഒരാളുടെ കൂടെയാണ് ഞാൻ ജീവിക്കുന്നതെന്ന് ഞാൻ ദിവസങ്ങൾക്കകം തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് തിരിച്ചറിവുകളുടെ ഘോഷയാത്രയായിരുന്നു. ഞാൻ പലപ്പോഴും മുറി ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആ സ്ത്രീ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. ഒരേ വീട്ടിലെ അപരിചിതരായി ഞങ്ങൾ രണ്ട് സ്ത്രീകളും ജീവിതം തള്ളിനീക്കി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. രാത്രിയിലെ പീഡനമുറകൾ ഓർക്കുമ്പോൾ എവിടേക്കെങ്കിലും ഓടി രക്ഷപെടാൻ തോന്നും. പക്ഷെ പരിചയമില്ലാത്ത നാട്, ആളുകൾ ഭാഷ. കയ്യിൽ വിഷം വാങ്ങി കഴിക്കാൻ പോലും കാശില്ല. വീട്ടിലാണെങ്കിൽ ദുരൂഹതയുടെ പര്യായമെന്നോണം ഒരു ഹിന്ദിക്കാരിയും കുഞ്ഞും. എന്ത് ചെയ്യുന്ന മെന്നറിയാതെ ഇരിക്കുന്ന സമയത്താണ് തൊട്ടടുത്ത വീട്ടിൽ നിന്ന് ഒരു പുഷ്പം മാത്രമെന്ന ഗാനം എന്നെത്തേടിയെത്തിയത്.മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ ആയിരുന്നു എനിക്ക് മലയാളം കേട്ടപ്പോൾ. ഹിന്ദിക്കാരി കാണാതെ ഞാൻ ആ വീട്ടിലേക്ക് പോയി.

മോളേതാ
മലയാളം കേട്ടപ്പോൾ ഞാൻ മറുപടി പറയാതെ പൊട്ടിക്കരഞ്ഞു

ചേച്ചീ ഞാനടുത്ത വീട്ടിലെ സുശീലിന്റെ ഭാര്യയാണ്
ഭാര്യയോ, അപ്പോൾ അവിടെയുള്ള പായലും കുഞ്ഞുമോ
പായലോ അതാരാ
അവിടെയുള്ള ഹിന്ദിക്കാരി അവന്റെ ഭാര്യയാ
എനിക്ക് നേരത്തേ സംശയം തോന്നിയത് കൊണ്ട് കാര്യമായി ഞെട്ടിയില്ല
നിങ്ങൾ ശരിക്ക് അന്വേഷിക്കാതെയാണോ ഈ കല്യാണം നടത്തിയത്
ധർമ്മ കല്യാണം നടത്തുമ്പോൾ എന്ത് അന്വേഷണം
മോൾക്ക് ഇവിടുന്ന് രക്ഷപെടണോ
എങ്ങോട്ട് പോവാൻ, എനിക്ക് ആരുമില്ല ചേച്ചീ, ഞാൻ പോട്ടെ പറ്റുമെങ്കിൽ നാളെ കാണാം

എന്റെ ക്യഷ്ണാ എരുതീയിൽ നിന്ന് വറുചട്ടിയിലേക്ക് ആണല്ലേ നീ എന്നെ എടുത്തിട്ടത്.

സുശീലേട്ടൻ വന്നപ്പോൾ ഈ കാര്യങ്ങളെല്ലാം ചോദിച്ചു
പിന്നെ നീ എന്താ കരുതിയത്. എനിക്കീ ധർമ്മ കല്യാണം കൊണ്ട് എന്താദായം
അന്നു മുതൽ ഹിന്ദിക്കാരിയും ഞങ്ങളുടെ മുറിയിലായി. ഓർക്കാൻ പോലും വെറുപ്പുളവാക്കുന്ന നിമിഷങ്ങൾ
പിന്നീടങ്ങോട്ട് കുറച്ച് ദിവസത്തേക്ക് വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് അയാൾ ജോലിക്ക് പോയത്.
വാതിൽ പൂട്ടാതെ പോയ ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടിപ്പോയി.
ചേച്ചീ എനിക്ക് ഇവിടെ നിന്ന് രക്ഷപെടണം. എനിക്ക് മടുത്തു.വെറുപ്പും അറപ്പും തോന്നുന്ന അയാളുടെ മുറിയിൽ നിന്ന് എനിക്ക് മോചനം വേണം
കേരളത്തിലേക്ക് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഒരു ട്രെയിൻ ഉണ്ട്.എന്റെ കയ്യിൽ ആകെ ഈ നൂറ് രൂപയേഒള്ളൂ. മോള് വേഗം ഒരു ഓട്ടോ വിളിച്ച് വേഗം റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ.
ഇപ്പോൾ തന്നെ ഒരു മണി കഴിഞ്ഞു. ബാഗ് എടുക്കാനായി വീട്ടിൽ കയറിയാൽ തിരിച്ചിറങ്ങാൻ പറ്റിയില്ലെങ്കിലോ. അല്ലേൽ തന്നെ നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു. ഇനി എന്തെടുത്തിട്ടെന്തിന്. ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ പൈസയില്ല. ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടണം. ആദ്യം വന്ന ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൻ വിടാൻ ഇനി അര മണിക്കൂർ മാത്രമേ ബാക്കിയുള്ളൂ. ടിക്കറ്റ് എടുക്കാത്തത് കൊണ്ട് ഇവിടെത്തന്നെ ഇറക്കി വിടുമോ.കേരളം എത്തിയിട്ട് പിടിക്കപ്പെട്ടാൽ മതിയായിരുന്നു. ട്രെയിനിൽ അധികം തിരക്കൊന്നും ഇല്ല. എന്തായാലും പിടിക്കപ്പെടും. ഞാൻ ഭയന്ന് വിറച്ചു എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം എനിക്ക് എതിർവശമായി ഇരുന്നൊരാൾ എന്നെത്തന്നെ സൂക്ഷിച്ച് നോക്കി. അയാളുടെ മടിയിൽ കിടന്ന് മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് ഉറങ്ങുന്നുണ്ടായിരുന്നു. ട്രെയിൻ നിരങ്ങി നീങ്ങിയപ്പോൾത്തന്നെ ടി ടി ആർ വന്നു. ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ പൈസയില്ല എന്ന് പറയാൻ ഭാഷയറിയില്ല. എന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പറയുന്നതെന്ന് അയാളുടെ ഭാവത്തിൽ നിന്ന് മനസ്സിലായി. സ്വർണ്ണമാണോ എന്ന് പോലും അറിയില്ലെങ്കിലും കഴുത്തിൽ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി ഊരി അദ്ദേഹത്തിന് കൊടുത്തു.എന്റെ അവസ്ഥ കണ്ട് അയാൾ കുഞ്ഞിനെ മടിയിൽ നിന്ന് ഇറക്കിക്കെടത്തി എന്റെ ടിക്കറ്റും പിഴയും അടച്ചു താലി തിരിച്ച് തന്നു. എന്റെ കണ്ണുകളിൽ നന്ദി ഉണ്ടായിരുന്നെങ്കിലും വാക്കുകളാൽ പ്രകടിപ്പിക്കാൻ തോന്നിയില്ല. ഇപ്പോൾ എനിക്ക് എല്ലാരെയും പേടിയാണ്, എന്റെ ജീവിതം എന്നെ അങ്ങനെയാക്കി. രാത്രിയായപ്പോൾ എനിക്കും അവർക്കുമുള്ള ആഹാരം അദ്ദേഹം വാങ്ങിച്ചു. ആ കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാൻ അയാൾ നന്നേപാട് പെട്ടു. ഞാൻ ആ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു.

മോൾടെ അമ്മ എവിടെ, ഞാൻ ചോദിച്ചു

ഞാൻ മദ്ധ്യപ്രദേശിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടുത്തുകാരിയായിരുന്നു ഭാര്യ. ഒരാഴ്ച മുൻപ് ബാത്റൂമിൽ തെന്നി വീണ് മരിച്ചു. കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാത്തത് കാരണം ഞാൻ അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരുകയാണ്.
തന്റെ ഫാമിലിയൊക്കെ?
ഞാൻ എന്റെ കഥ സെൻസർ ബോർഡ് കത്തി വെക്കാത്ത രീതിയിൽ പറഞ്ഞു
ഇനി അപ്പോൾ അമ്മാവൻമാരുടെ അടുത്തേക്കാണോ പോകുന്നത്
അല്ലാതെ വേറെ നിവർത്തിയില്ല.
യാത്രക്കിടയിൽ ഞാനും ആ മോളും ഒരുപാട് അടുത്തു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ അടുത്ത് കൊണ്ടിരുന്നു
എനിക്ക് എന്റെ മോളെ നോക്കാൻ ഒരാളെ ആവശ്യമുണ്ട്. ഞങ്ങളുടെ കൂടെപ്പോരുന്നോ
ആ മോളെ പിരിയുന്ന വിഷമത്തിൽ ഇരിക്കുന്ന എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ഞാൻ അവരുടെ കൂടെപ്പോയി. ബന്ധുക്കൾ ആരും എന്നെയും തേടിവന്നില്ല, ഞാനും ആരെയും അന്വേഷിച്ചില്ല. ഹിന്ദിക്കാരിയെ കെട്ടി മദ്ധ്യപ്രദേശിൽ കഴിഞ്ഞ ഒരാൾ മലയാളി പെണ്ണുമായി വീട്ടിൽ കയറി വന്നപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ആദ്യമൊരു മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഞാൻ അമ്മുക്കുട്ടിയെ നോക്കുന്ന സത്രീ മാത്രമാണെന്ന് എല്ലാവർക്കും ബോധ്യമായി.അങ്ങനെ വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മുവിന്റെ അച്ഛൻ വന്ന് എന്നോട് ചോദിച്ചു
മോള് വളർന്നു വരുവാ.നാട്ട്കാരെ ബോധിപ്പിക്കാൻ എങ്കിലും നമുക്ക് കല്യാണം കഴിച്ചൂടെ
വേണ്ട സാർ, ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. എനിക്കിപ്പോൾ പച്ച വെള്ളം കണ്ടാൽ പോലും പേടിയാണ് .സാർ പലപ്പോഴും എതിർത്തിട്ടുണ്ടെങ്കിലും ഈ സാർ വിളിയിൽ ഒരു അകലമുണ്ട് അത് അങ്ങനെ തന്നെയിരുന്നോട്ടെ. എനിക്ക് ഒരു അപേക്ഷ മാത്രമേ ഒള്ളൂ എന്നും അമ്മുവിന്റെ അമ്മയായി ഇവിടെ കഴിയാൻ അനുവദിച്ചാൽ മതി…

മോൾടെ സ്കൂളിൽ പിറ്റിഎ മീറ്റിങ്ങിന് പോകുമ്പോൾ അവളുടെ കൂട്ടുകാരി അമ്മുവിനെയും അവളുടെ അമ്മയെയും കാണണമെന്ന് മാത്രമുണ്ടായിരുന്നുള്ളൂ.
ആമി എഴുതുമെന്ന് മോള് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ കഥ ഒന്നെഴുതാമോ എന്ന് പറഞ്ഞ് അവർ പറഞ്ഞ് തന്ന കഥ ,അല്ല ജീവിതം. നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് ഇങ്ങനെ പ്രസവിക്കാതെ അമ്മയായവർ……

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular