Connect with us

ബന്ധങ്ങൾ

എന്തേ ദേവേട്ടാ എമർജൻസി ലീവ് എടുത്ത് പെട്ടന്ന് നാട്ടിലെത്താൻ പറഞ്ഞത്..? അമ്മക്കെന്തെങ്കിലും അസുഖം ..?”

Published

on

രചന: ഫെമിന മുഹമ്മദ്
എന്തേ ദേവേട്ടാ എമർജൻസി ലീവ് എടുത്ത് പെട്ടന്ന് നാട്ടിലെത്താൻ പറഞ്ഞത്..? അമ്മക്കെന്തെങ്കിലും അസുഖം ..?”

അജിത്ത്, ദുബായിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയിട്ട് ദേവന്റെ കാറിലേക്ക് അവന്റെ ചെറിയ ലഗ്ഗേജ് എടുത്ത് വച്ചു. ദേവൻ,അജിത്തിന്റെ വല്ല്യച്ഛന്റെ മകനാണ്.

“അമ്മക്ക് കുഴപ്പമൊന്നുമില്ല ..

നീ പോയിട്ട് മൂന്ന് കൊല്ലങ്ങൾ കഴിഞ്ഞു .. നാട്ടിൽ ഇടക്ക് വന്നു പൊയ്ക്കൂടായിരുന്നോ..?
അമ്മയേം അവളേം മക്കളേം കണ്ടാൽ നിനക്കും അവർക്കും സന്തോഷം ആവില്ലേ…”

“ദേവേട്ടനെന്താ തനിച്ച് വന്നത്..?

‘കുട്ടികളേം കൊണ്ടുവരായിരുന്നു .. ”

” നീയെന്താ താമസിച്ചത്..?”

“ഫ്ലൈറ്റ് കുറച്ചു ഡിലെ ആയിരുന്നു ദേവേട്ടാ..”

അജിത്തും ദേവനും സംസാരത്തിനിടയിൽ കാറിലേക്ക് കയറി. സാധാരണ മുണ്ടും ഷർട്ടുമാണ് ദേവന്റെ വേഷം.അജിത്ത്, വില കൂടിയ ഷർട്ടും ജീൻസും ധരിച്ച് കൂടുതൽ ചെറുപ്പമായിരിക്കുന്നു. അവൻ ഉപയോഗിച്ച പെർഫ്യൂമിന്റെ മണം കാറിനകം നിറഞ്ഞുനിന്നു.

“അജിത്തേ..
നീയെന്താ ശ്രുതിയെ ഫോണിൽ പോലും വിളിക്കാത്തത് ..?”

“അവളിപ്പോഴും വീട്ടിലുണ്ടോ ..? എന്റെ മക്കളെ അമ്മയെ ഏൽപ്പിച്ച് അവളുടെ വീട്ടിലേക്ക് പോകാൻ ഞാൻ പറഞ്ഞതാ ..

എന്റെ കാശെടുത്ത് ആർഭാടം കാണിച്ച് ജീവിക്കാ അവൾ..”

അജിത്ത് , ശ്രുതിയെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖം ചുവക്കുന്നത് ദേവൻ ശ്രദ്ധിച്ചു.

ഒൻപത് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അജിത്തും ശ്രുതിയും ; അവർക്ക് എട്ടും നാലും വയസ്സായ ആദിയും, ഹർഷനും രണ്ട് ആൺകുട്ടികൾ.. അമ്മയും ശ്രുതിയും മക്കളും ഒരുമിച്ചാണ് വീട്ടിൽ താമസം.

“അവൾ അമ്മക്ക് ഭക്ഷണം കൊടുക്കാറില്ല ..
എന്നും പുറത്ത് നിന്നാ അവളും മക്കളും കഴിക്കാ..
വീടാകെ പൊടിപിടിച്ച് വൃത്തികേടായി ..
ഒരു പണിയും എടുക്കില്ല വീട്ടിൽ ജീവിതത്തോട് തന്നെ ചിലപ്പോൾ മടുപ്പ് തോന്നി തുടങ്ങും

എന്റെ മക്കളേം അവൾ കേടാക്കി ..
അമ്മക്കോ മക്കൾക്കോ അസുഖം വന്നാൽ ഡോക്ടറെ പോലും കാണിക്കില്ല. എല്ലാം ഒരു തരം തന്നിഷ്ടം

എനിക്ക് മടുത്തു ദേവേട്ടാ..”

അവൻ ദേഷ്യം കൊണ്ട് വിറച്ചു.

“ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.. ? ”

“അമ്മ ..”

“ഇപ്പോൾ പറയാറുണ്ടോ..?”

“ഇല്ല.. ഞാൻ ഫോൺ വിളിക്കുമ്പോൾ അമ്മക്ക് വല്ലാത്ത ധൃതി .. ”

അവർ കാറിലിരുന്ന് പലതും സംസാരിച്ചു.’ശ്രുതിയോട് അവന് ദേഷ്യം കൂടുതലാണെന്ന്’ ദേവന് മനസ്സിലായി.

“അജീ, അവൾക്ക് ചെറിയ ഒരു അസുഖമുണ്ട്.. ”

“അവൾ പലതും പറയും ..
അത് അവളുടെ അടുത്ത നുണ..”

“അല്ല അജീ .. നിന്റെ കാശ് എടുത്ത് അവളെ ചികിത്സിക്കുന്നത് അമ്മയാ..
പിന്നെ, നിന്നോട് ഒന്നും പറയരുതെന്ന് അവൾ അമ്മയെ ശട്ടം കെട്ടി .. അവളെപ്പറ്റി കുറ്റം പറഞ്ഞ് നിന്നെ വെറുപ്പിക്കാൻ അവളാ അമ്മയോട് പറഞ്ഞത് ..

പറഞ്ഞാൽ നീ വിശ്വസിക്കില്ലെന്നു അറിയാം അവൾക്ക് കീമോ ചെയ്യുകയായിരുന്നു കുറച്ച് മാസങ്ങളായി നിന്റെ പണം ഉപയോഗിച്ച് .. നീ വേദനിക്കുമെന്ന് കരുതി, അവളെക്കുറിച്ച് കള്ളങ്ങൾ പറയിച്ചു ..

അവൾ പറഞ്ഞതാണ് ,നിന്നെ കാണണമെന്ന് ..എന്തെങ്കിലും പറയാനുണ്ടാകും .. അതാ നിന്നെ വിളിച്ചു വരുത്തിയത് .. ”

“ദേവേട്ടാ .. ”

അജിത്ത് അവിശ്വസനീയതോടെ ദേവനെ വിളിച്ചു.

“തൊണ്ടവേദന കൂടിയപ്പോഴാ അവളും അമ്മയും ഡോക്ടറെ കാണാൻ പോയത്.. തൊണ്ടയിൽ ഒരു ചെറിയ മുഴയും ഉണ്ടായിരുന്നു ..

അവളത് തൈറോയിഡ് ആകുമെന്ന് കരുതി..

ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ച് ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ, അത് ഒരു ചെറിയ ട്യൂമർ ആയിരുന്നു ..”

“എനിക്കവളെ കാണണം.. എത്ര വലിയ തെറ്റാണ് ഞാനവളോട് ചെയ്തത്..”

“നീ വിഷമിക്കേണ്ട.. അവൾക്ക് സുഖപ്പെട്ടു ..

അവൾ പാവമാണ് അജീ..
നീ അവളെ അസുഖം ബാധിച്ച് കാണരുതെന്ന് അവൾക്ക് നിർബന്ധമായിരുന്നു..”

അതീവ ശാന്തമായി ദേവൻ പറഞ്ഞത് കേട്ട് അജിത് ദീർഘമായി നിശ്വസിച്ചു.പലവിധ ചിന്തകളാൽ അവന്റെ മുഖത്ത് വ്യഥകൾ ഉരുണ്ടു കൂടി.

‘അതെ, താനെന്നാൽ അവൾക്ക് ജീവനായിരുന്നു.. ‘ഏട്ടാ’ന്ന് വിളിക്കുമ്പോൾ തേനും പാലും ഒഴുകുന്നുവെന്ന് പറഞ്ഞ് എത്രയോ തവണ അവളെ കളിയാക്കിയിട്ടുണ്ട്.

സമ്പത്തു കുമിഞ്ഞു കൂടിയ അവളുടെ വീട്ടിൽ താനുമായുള്ള വിവാഹത്തിന് സമ്മതമായിരുന്നില്ല; തനിക്ക് പണമില്ല എന്നത് തന്നെ കാരണം. അവളെ വിളിച്ചിറക്കി കൊണ്ടുവരുമ്പോൾ ഇന്നത്തെ ഇരുനില മാളികക്ക് പകരം അവിടെ ചെറിയ ഒരു ഓടിട്ട വീടായിരുന്നു.

അവൾ തന്റെ ഭാര്യയായി വന്നത് മുതൽ അമ്മയും താനും ആ വീട് സ്വർഗ്ഗമാക്കി. ഒന്നിനും കുറവ് വരുത്താതെ അമ്മയേയും അവളേയും സംരക്ഷിക്കാൻ ദുബായിലേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് ഉയർന്ന കമ്പനിയിൽ ജോലി, നല്ല ശമ്പളം..
ഇടക്ക് നാട്ടിൽ വരും; ഓമനത്തമുള്ള രണ്ട് കുഞ്ഞുങ്ങളുണ്ടായി..

അമ്മയായതോടെ അവൾ കൂടുതൽ ഉത്സാഹവതിയായിരുന്നു .. സന്തോഷം കൊണ്ട് പലപ്പോഴും മതിമറന്നിരുന്നു.. അവളാണ് തന്റെ സൗഭാഗ്യമെന്ന് വിശ്വസിച്ചിരുന്നു..
എന്നാൽ അമ്മയുടെ വാക്കുകൾ അവളുമായി അകൽച്ച സൃഷ്ടിച്ചു.അവളുമായി സംസാരിച്ചിട്ട് ഏഴ് മാസങ്ങളായി ഒന്നും തന്നെ അറിയിക്കേണ്ട എന്ന അവളുടെ ആ വലിയ മനസ്സിന് മുന്നിൽ താൻ വീണ്ടും തോറ്റിരിക്കുന്നു..

അവളെ കെട്ടിപ്പിടിച്ച് ക്ഷമ ചോദിക്കണം ..

ദുബായിലേക്ക് ഒരു തിരിച്ചു പോക്കില്ല.. ആവശ്യത്തിലധികം സമ്പാദിച്ചു.. ഇനിയുള്ള കാലം അമ്മേം അവളേം മക്കളേം സ്നേഹിച്ച് ജീവിക്കണം .. അവളുടെ ഏറ്റവും വലിയ ആഗ്രഹവും താൻ എന്നും അവളോടൊപ്പം വേണമെന്ന് തന്നെയാണ്.ഒൻപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും അവളുടെ വീട്ടുകാർ അവളെ അന്വേഷിച്ച് വന്നില്ല.. എല്ലാം തനിക്കും തന്റെ മക്കൾക്കും വേണ്ടി ത്യജിച്ചവൾ അവരുടെ അഭിമാനത്തിന് ഭംഗം വരുത്തിയ മകളെ അവരന്നേ ഉപേക്ഷിച്ചു.. ‘

‘അവളെ കാണാൻ കൊതിയാവുന്നു.. ഒന്ന് വേഗം വീട്ടിലെത്തിയെങ്കിൽ..’

അജിത്ത് ആത്മാർത്ഥമായി ആഗ്രഹിച്ചു.

ചാലക്കുടിയിലെ ഹരിതവർണ്ണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ കാറിലെ എസി ഓഫ് ചെയ്ത് നാട്ടിലെ ശുദ്ധവായു ശ്വസിക്കാനായി അവൻ കാറിന്റെ ഗ്ലാസ് താഴ്ത്തി. മേലൂർ,
ചാലക്കുടി പുഴയുടെ സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രകൃതി ഗ്രാമം.

അവർ വീട്ടിലെത്തുമ്പോൾ നീല പന്തൽ വിരിച്ചിരുന്നു. ആളുകൾ വന്നും പോയും കൊണ്ടിരിക്കുന്നു.
‘തന്റെ ശരീരം തളരുന്നത് പോലെ’ അജിത്തിനു തോന്നി. ഒരു താങ്ങിനെന്നോണം അവൻ ദേവനെ മുറുകെപ്പിടിച്ചു.

വീടിനകത്തെ ഹാളിൽ ചന്ദനത്തിരിയുടെ രൂക്ഷഗന്ധം.ചില്ലുകൂട്ടിനകത്ത് തന്റെ പ്രിയപ്പെട്ടവൾ; അവന് വിശ്വസിക്കാനായില്ല.’ തന്നോട് പറയാതെ അവൾ എങ്ങോട്ടും പോവില്ല’

“അച്ഛാ ..”

ആദി ഉറക്കെ വിളിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു. ഹർഷൻ, അജിത്തിന്റെ അമ്മയുടെ മടിയിൽ തളർന്ന് ഉറങ്ങുകയാണ്.

അടുത്തിരുന്ന് കരയുന്നത് മകളെ ഒരിക്കലും കാണില്ല എന്ന് ശപഥം ചെയ്ത അവളുടെ അച്ഛനും അമ്മയുമാണ്.

“ശ്രുതീ … മോളേ.. ”

‘അവളെ കാണുന്നില്ലല്ലോ.. തന്റെ ശബ്ദം കേട്ടാൽ ഓടി വരുന്നവളാണ്..’

അവന് ഏറ്റവും ഇഷ്ടപ്പെട്ട കസവു കരയുള്ള സെറ്റുമുണ്ട് ധരിച്ച് അവൾ ആ കൂട്ടിൽ മലർന്ന് കിടപ്പുണ്ടായിരുന്നു. അവന്റെ സഹധർമ്മിണിയുടെ സുന്ദരമായ മുഖത്തെ തേജസ്സ് അല്പം കുറഞ്ഞിട്ടുണ്ട് .. കീമോ കഴിഞ്ഞതിനാൽ മുടി മുഴുവൻ കൊഴിഞ്ഞിരിക്കുന്നു കണ്ണുകൾ കുഴിഞ്ഞു പോയിരിക്കുന്നു..

അവളെ നോക്കി നിൽക്കുന്തോറും അവന്റെ മനസ്സിൽ പ്രണയവും വാത്സല്യവും പൂത്തുലഞ്ഞു.

‘എത്ര വലിയ അസുഖം പിടിപെട്ടാലും അവൾ തന്റെ നല്ല പാതിയാണ്.. ദൈവം തന്നെ ഏൽപ്പിച്ച ഏറ്റവും വലിയ നിധി ..

അവൾ ഉറങ്ങിപ്പോയോ ..’

അവൻ വീണ്ടും വിളിച്ചു.

“മോളേ ..”

‘തന്നെ പറ്റിക്കാൻ അവൾ ഉറക്കം നടിച്ച് കിടക്കാറുണ്ട്.. ‘

അവൻ ആ ചില്ലുകൂട് തുറന്ന് അവളെ അഗാധമായി പുണർന്നു.

അവളുടെ ശരീരം തണുത്ത് മരവിച്ചിരുന്നു.
അവൻ എത്ര ഉറക്കെ വിളിച്ചാലും ഉണരാത്ത അഗാധമായ ഉറക്കത്തിലേക്ക് അവൾ എപ്പോഴോ വഴുതിപ്പോയിരുന്നു.. സ്നേഹിച്ചു കൊതിതീരാത്ത സഹധർമ്മിണിയുടെ നെറുകയിൽ അവസാന ചുംബനം അർപ്പിക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ നിറയാതെ അടക്കി പിടിച്ചിരുന്നു. കാരണം, അവന്റെ കണ്ണിൽ നിന്നും കണ്ണീർകണങ്ങൾ പൊഴിയുന്നത് സഹധർമ്മിണിക്ക് ഇഷ്ട്ടമില്ലായിരുന്നു..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular