Connect with us

ബന്ധങ്ങൾ

ആതിര അതാണ് ആ കുറുമ്പിയുടെ പേര്… ആദ്യമായി അമ്മയുടെ കൂടെ അമ്പലത്തിൽ വന്നപ്പോൾ തൊഴുത് നിന്നാപ്പോൾ

Published

on

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
ആതിര അതാണ് ആ കുറുമ്പിയുടെ പേര്… ആദ്യമായി അമ്മയുടെ കൂടെ അമ്പലത്തിൽ വന്നപ്പോൾ തൊഴുത് നിന്നാപ്പോൾ… അറിയാതെ ഒന്നു കണ്ണപാളിയപ്പോൾ… കല്ല് വിളക്കൻ അടുത്ത് ഒരു ശീൽപ്പം പോലെ നിന്നവൾ… എന്നും കണ്ടുമടങ്ങുന്നാ കാഴ്ചപോലെ അവളെയും മറക്കും എന്നു കരുതി… പക്ഷെ ആ കരിമഷികണ്ണിൽ നിന്ന് എന്തോ എന്ന് എന്റെ നെഞ്ചിൽ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു… പിന്നിട് കുറെ നടന്നു നിഴപ്പോലെ … പക്ഷെ ഇതുവരെ അവളുടെ പേര് അല്ലാതെ ഒന്നും അറിവില്ലാ എന്നാണ് സത്യം… പക്ഷെ ഇന്ന് ഒന്നു ചോദിക്കണം എന്നെ ഇഷ്ടമണോ.. വീട്ടിൽ കല്യാണ ആലോചന നടക്കുവാണ് പിന്നെ ഇത് ഇന്ന് ചോദിക്കാതെ പോയാൽ അത് ഒരു വേദനയാ കിടക്കും നെഞ്ചിൽ..

” ആതിരെ… ഒന്നു നിക്കാമോ ഒരു കാര്യം പറയാൻ ഉണ്ട്…”

കരിമഷി കണ്ണിൽ നിറഞ്ഞ് നിൽപ്പാണ് എന്റെ മുഖം.. ചന്ദന തണുപ്പ് മാറാത്ത നെറ്റിയും…

”….എന്താ ചേട്ടാ…”

”ഞാൻ കുറെയായ് നിന്റെ പിറകെ നടക്കുന്നു … നിന്നെ ശല്യം ചെയരുത് എന്ന് വിചാരിച്ചിട്ടാ.. നിന്റെ മുമ്പിൽ വരാതെ ഇരുന്നത്… എനിക്ക് അപ്പനും അമ്മയും മാത്രമാണ് ഉള്ളത്.. പക്ഷെ നിന്റെ പേര് അല്ലാതെ ഒന്നും എനിക്ക് അറിയില്ലാ ഒരു പക്ഷെ സ്വന്തം കാമുകിയെ കുറിച്ച് ഒന്നും അറിയാത്ത ലോകത്തിലെ ആദ്യത്തെ ആൾ ഞാനായിരിക്കും… എങ്കിലും ചോദിക്കുവാ ഇഷ്ടമണോ എന്നെ കൂടെ കൂട്ടിക്കോട്ടെ നിന്നെ ഞാൻ എന്റെ പെണ്ണ് ആയിട്ട്…. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ ഉള്ളിൽ ഒരു വിഷമായി കിടക്കും അതാ…”

കാറ്റ് പാറിവന്ന് മുടിയിഴകൾ മെല്ലെ ആ വിരലിനാൽ തഴുകി മാറ്റുന്നുണ്ടായിരുന്നു.. കണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ടായിരുന്നു…

” എന്താ ഒന്നും മിണ്ടാത്തെ.. ഞാൻ ഇത് ചോദിക്കാൻ പാടില്ലായിരുന്നു അല്ലെ…”

” ഇല്ലാ നീ ചോദിച്ചില്ലാങ്കിൽ എനിക്ക് വിഷമം ആയെനെ… നീ എന്നെ പിന്തുടരുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞിട്ട് തന്നെയ അവഗണിച്ചത്… എന്നെ കുറിച്ച് ഒന്നും അറിയാത്തത് നന്നായി… ചിലപ്പോ അറിഞ്ഞാൽ പിറകെ വരില്ലായിരുന്നു… പക്ഷെ ഒരുപാട് നന്ദിയുണ്ട് ഇത്രയും കാലം പിറകെ നടന്ന് സുരക്ഷ ഒരുക്കിയതിന്… എന്റെ ഇഷ്ടങ്ങൾ പോലും ഞാൻ അല്ലാ തീരുമാനിക്കുന്നത് അതുകൊണ്ട് എന്നെ വിട്ടേക്ക്… മാഷേ എന്നോട് തോന്നിയ ഇഷ്ടം സത്യമാണ് എങ്കിൽ നീ എന്നെ വെറുതെ വിടണം.. ”

അതും പറഞ്ഞ് അവൾ അങ്ങ് പോയപ്പോൾ … ഇത്തിരി കനലായിരുന്നു അവളുടെ പ്രണയം എന്നിൽ ആളികത്തുവായിരുന്നു… അപ്പനും അമ്മയും തന്ന് ലാസ്റ്റ് സമയവും കഴിഞ്ഞു.. ഇനി അവരുടെ ഇഷ്ടങ്ങളാണ്.. ഇനി അവളെ തിരക്കുന്നത് ചിലപ്പോ അവൾക്ക് ഒരു ബുദ്ധിമുട്ടാവും… എങ്കിലും ഇഷ്ടമായിരുന്നു ഒരുപാട് പക്ഷെ വാശീപ്പിടിച്ച് നേടുവാൻ ഉള്ളത് അല്ലല്ലോ സ്നേഹം… തിരിച്ചു നടന്നു വിട്ടിലോട്ട്
ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട് അമ്മയും അപ്പനും..

” എന്തായി ഒരു നിരാശകാമുെന്റ മുഖാമാണ് അല്ലോ മേനെ.. ”

“ഒന്നു പോ അപ്പാ… കളിപറയാതെ ഇനി നിങ്ങൾ പറയുന്നവളെ കൊട്ടാം ഞാൻ റെഡിയാ ”

” അത് എന്ത് പറ്റിയാടാ മേനെ ഇത്ര പെട്ടന്ന് മനം മ റ്റാൻ… എന്തായലും അമ്മയോട് പറ…”

” അത് എങ്ങനെ പറയുമെടി ഒരു അമ്മുടെ മുഖത്ത് നോക്കി അവൾ ഇഷ്ടം അല്ലാന്ന് പറഞ്ഞു എന്ന്…”

” അപ്പാ… എനിക്ക് ദേഷ്യം വരുന്നുണ്ടെ… മിണ്ടാതെ ഇരുന്നോ.. ”

” നീ തല്ലിക്കോടാ മോനെ.. എന്നാലും നിന്നെക്കാൾ മുമ്പ് സുലൈമാനി ഞാനും ഇത്തിരി കുടിച്ചത് അല്ലാ ടാ… അതു കൊണ്ട് പറ.. ”

ഒരു ആവേശത്തിൽ പറഞ്ഞതാണ എങ്കിലും അമ്മ മുഖം കറിപ്പിച്ച തുടങ്ങി..

“ദോ മനുഷ്യ ഇത് ഏപ്പോ.. സുലൈമാനി മാത്ര ഉള്ളു അതോ…. ”

” ടീ പോത്തെ ഏതൊരു മനുഷ്യനും കാണും ഒരു പ്രണയം ഒക്കെ.. അന്ന് ആ കുടിച്ച് സുലൈമാനിയുടെ സ്വാദ് ഇപ്പോഴും കിടപ്പുണ്ട് ഇടെ നെഞ്ചിൽ നല്ല അസ്സൽ കടുപ്പത്തിൽ..”

“നിങ്ങൾ ഒന്നുമിണ്ടാതെ ഇരുന്നെ…. നിങ്ങൾക്ക് ഉള്ളത് തരുന്നുണ്ട് ഞാൻ പിന്നെ… നീ പറയാടാ അവൾ എന്തു പറഞ്ഞു… ”

” അവളു പറഞ്ഞു അവളുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത് അവൾ അല്ലാത്ര… പക്ഷെ അവളുടെ ആ കണ്ണുകൾ പറയുന്നുണ്ട്.. എന്നെ ഇഷ്ടമാണ് പക്ഷെ എന്തോ മറയ്ക്കുന്നുണ്ട്.. ”

പതിയെ എന്റെ തലയിൽ തലോടുന്നുണ്ട് അമ്മയുടെ വിരലുകൾ… അച്ഛൻ കാവലായി കലിൽ തലോടുന്നും ഉണ്ട്…

” നമ്മുക്ക് ഒന്ന് ആലോചിച്ചലോ… അവളെ തേടി പേയലോ മോനെ… ”

” വേണ്ടാടാ മോനെ അവള പറഞ്ഞിലെ ഇത്തിരി സ്നേഹം ഉണ്ടെങ്കിൽ അനേക്ഷണിക്കണ്ടാന്ന്… ഇല്ലെ’… ”

” എന്താ അപ്പാ ഒരു കട്ട തേപ്പ് മണക്കുന്നുണ്ട് അല്ലോ…”

” നീ പോടാ പട്ടീ… നാളെ പെണ്ണ് കാണാൻ പോവൻ റെഡിയാക്കോ മോനെ കുറച്ച് ദിവസം കാണം ആ ഒരു വേദന … ”

“പിന്നെ.. ”

“പിന്നെ… പിന്നെ ശീലമായിക്കോളം.. മറക്കാൻ നോക്കരുത് നടക്കില്ലാ.. പിറന്ന് വീണ് കൊച്ച്നെ ‘ പോലെയ പ്രണയം… എത്ര വെറുത്താലും മറക്കാൻ പറ്റില്ലാ മോനെ… ”

“അമ്മേ അപ്പൻ ഒരു കള്ള കാമുകനായ് കാര്യം ഒന്നു പറഞ്ഞില്ലായിരുന്നോ…”

” എവിടെ കിട്ടുമോടാ ഇതുപോലെത്തെ അപ്പനയും അമ്മയും… നീ ഇങ്ങനെ എനിക്ക് പരയും പണിത് നടന്നോ… ഞാൻ കിടക്കാൻ പോവാ നീയാ നിന്റെ അമ്മായ്.”

“അമ്മാ നാളെ എവിടെയാ… ചായകുടി .. ”

” അത് ഒരു അനാഥലായത്തിലാ…”

” എവിടെ… ഈ അമ്മയ്ക്കും അപ്പനും വട്ടയോ.. അതിന് ഓക്കെ കുറെ പ്രശ്നങ്ങൾ ഉണ്ടട്ടോ..”

”അത് ഓക്കെ നിന്റെ അപ്പൻ നോക്കികോളം നീ ഒന്നു വന്നാൽമതി… ”

” ഇത് എന്താ ഇപ്പോ ഇങ്ങനെ ഒരു ചിന്താ.. ”

“കുറെ ആയി ഒരു പെൺകുട്ടിയെ ദത്ത എടുക്കണം എന്നു വിചാരിക്കുന്നു.. പീന്നിട് ചിന്തിച്ചപ്പോൾ തോന്നി അതിനെക്കാൾ എന്റെ മകന്റെ പെണ്ണായിട്ടു കൊണ്ടുവരുന്നതാണ് എന്ന് തോന്നി എന്നിട്ട് ഒരു അമ്മയുടെ വത്സല്യം അത്രയും പകർന്ന് നൽകണം..വഴക്കിട്ട് പിണങ്ങുമ്പോൾ അവളുടെ കൂടെ നിന്ന് ആശ്വാസം പകരണം … രാവിലെ കണ്ണ് എഴുതിക്കണം അവൾക്ക് പിറന്ന് അപ്പോൾ നഷ്ടമായത് എല്ലാം സൗഭാഗ്യങ്ങളും തിരിച്ച് നൽകണം… ”

അമ്മയുടെ വാക്കുകൾ എന്നിൽലേക്ക് എത്തുമ്പോഴു ഉള്ളിൽ മായാതെ കിടക്കുന്നുണ്ട് അവൾ പറഞ്ഞ് തീർത്താ വാക്കുകൾ… കുളിച്ച് പുറപ്പിട്ട് റെഡിയാ ഇറങ്ങി.. മനസ്സില്ലാ മനസ്സോടെ… വഴികളിൽ എല്ലാം തിരയുന്നുണ്ടായിരുന്നു അവളെ എൻ മിഴികൾ… അറിയാതെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു എന്റെ മിഴികൾ… പാതിയിൽ തിരിച്ച് പോകാം എന്ന് പറയുന്നുണ്ടായിരുന്നു അമ്മ എന്റെ സങ്കടം സഹിക്കാതെ… പതിയെ ആ അനാഥമന്ദിരിത്തിന്റെ പടിയിൽ എത്തി അകത്തേക്ക് കയറുമ്പോഴും ഒരു നീറ്റൽ ഉണ്ടായിരുന്നു… പതിയെ അപ്പൻ കാതിൽ പറയുന്നുണ്ട്..

” നിന്റെ ഇഷ്ടമാണ് ജീവിതമാണ് നന്നായി ആലോചിച്ചിട്ട്മതി എന്ന്.. ”

പക്ഷെ അവിടെ അവളെ ചായുമായി കണ്ടാപ്പോൾ… സങ്കടവും സന്തോഷവും ഒരുമിച്ച് അറിഞ്ഞാ ഒരു ഫീലാ ഇപ്പോ തന്നെ കൂടെ കുട്ടിയലോ.. എന്ന് .സംസാരിക്കാൻ പറഞ്ഞപ്പോൾ രണ്ടെണ്ണം കൊടുത്തലോ തോന്നി പക്ഷെ അവളുടെ അവസ്ഥ കാണുമ്പോൾ കൈ പൊങ്ങുന്നില്ലാ..

” എന്നെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ലെന്ന് വിചാരിക്കുന്നു… ഇഷ്ടമായിരുന്നോ എന്നെ.. നിന്റെ ഭൂതകാലം ഒന്നും എനിക്കറിയണ്ടോ.. ഇന്നലെ ഒരു പോള കണ്ണടഞ്ഞിട്ടില്ലാ നിന്നെ ഓർത്ത് പക്ഷെ … എന്റെ അമ്മയുടെ പ്രാർത്ഥനയാവും എന്നെ ഇവിടെ എത്തിച്ചത്.. ഇതുവരെ ഞാൻ ഒന്നും തീരുമാനിച്ചിട്ടല്ലാ പക്ഷെ നിന്നെ ഇവിടെ ഇങ്ങനെ കണ്ടാത് മുതൽ മനസ്സിൽ ഉറപ്പിച്ചതാ നീ എന്റെ പെണ്ണാണ് എന്ന്.. ഇഷ്ടമാണോ.. ”

” ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു ഒരു പാട് പക്ഷെ പേടിയായിരുന്നു .എന്റെ എല്ലാത്തിനും ലിമിറ്റ്ഷേൻ ഉണ്ടായിരുന്നു… പോരാഞ്ഞ് ഞാൻ ഇഷ്ടമാണ് എന്ന് പറയാഞ്ഞാൽ നീ എന്നെ കെട്ടും അത് നിനക്ക് ഒരു ബുദ്ധിമുട്ടാവും കുടുoബത്തിൽ പ്രശ്നങ്ങൾവരും അത് ഓക്കെ നോക്കിയപ്പോ അടുക്കാതിരിക്കുന്നതാ നല്ലത് എന്നു വിചാരിച്ചു അതാ .. പക്ഷെ ഇപ്പോ ഒരു പാട് ഇഷ്ടം തോന്നുന്നു ആരെക്കയോ ഉണ്ട്ന്ന് ഒരു തോന്നൽ..”

” ഞാൻ ഇന്ന് ഇവിടെ വരില്ലായിരുന്നു.. പക്ഷെ അമ്മയുടെ നിർബന്ധം ആയിരുന്നു ഒരു അനാഥ പെൺകുട്ടിയെ കെട്ടണം എന്ന്… പക്ഷെ ഇനി കണ്ട് മുട്ടും എന്ന് പ്രതീക്ഷിച്ചിരുന്നോ.. ”

” ഇല്ലാ.. പക്ഷെ ഒരു എട്ടാനായി നിഴൽ പോലെ കൂടെ ഉണ്ടാവും എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു… എന്നെ കൂടെ കൊണ്ടു പോകാമോ… ആ അമ്മയുടെ മകളയിട്ടു അപ്പന്റെ കുറുമ്പിയായിട്ട് നിന്റെ പെണ്ണൊയിട്ടു.. ”

” എന്നാ മോളെ പുളിമാങ്ങ തിന്നാൻ റെഡിയായിക്കോ… ട്ടോ.. ഞാൻ അടുത്തവരവിന് ഒരു താലിയുമായിട്ട് വരവേ..”

” ഞാൻ കാത്തിരിക്കുന്നു… നിന്റെ മുറ്റത്തെ ആ പുളിമാവ് കായ്ക്കും നാൾവരെ… ”

ഒരു നാണം മാത്രമായിരുന്നു മറുപടി.. ഒരു താലി ചരടൽ അവളെ നെഞ്ചോട് ചേർത്തപ്പോൾ സ്വന്തമാക്കിയത് ഒരു പ്രണയത്തെ മാത്രമല്ലായിരുന്നു… എല്ലാം നഷ്ടപ്പെട്ടവൾക്ക് സുരക്ഷതം നൽകുവായിരുന്നു ഒരു അമ്മയും അച്ഛനും നൽകി കൊണ്ട്…വത്സല്യം സ്നോഹവും കൊണ്ട് അവളെ വീർപ്പ മുട്ടിക്കുവാണ് അവർ … ഇന്ന് അവളുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത് അവളാണ് അത് മത്സരിച്ച് നടത്തി കൊടുക്കാൻ ഒരു അച്ഛൻ ഉണ്ട് അമ്മയുണ്ട്.. കൂടെപ്പിറന്നവർ മാത്രമല്ലാ കൂടെ പിറപ്പുകൾ …. മനുഷ്യനാണ് എന്ന് തിരിച്ചറിവ്മതി എല്ലാവരെയും സ്നേഹിക്കാൻ…വാരിതരാനും കാലിടറുമ്പോൾ കൈതരാനും എല്ലാത്തിനും കൂടെ നിഴൽ പോലെ ആളു ഉള്ളവർക്ക് അറിയില്ലാ .തുണയായ് നിഴപോലും ഇല്ലാത്തവരുടെ വേദന…

“ടാ.. എന്തിനാടാ എന്റെ കൊച്ചനെ കരയിച്ചത്..”

” ഞാൻ ഒന്നും ചെയ്തിട്ടില്ലാ അമ്മാ… അവൾ ഛർദിപ്പോൾ കരഞ്ഞാതാ…”

“എന്ത്… ഓഹോ.. മോനെ റെഡിയിക്കെ ഒരു അപ്പൻ ആവാൻ ഓ അവന്റെ ഒരു നാണം കണ്ടില്ലെ…”

അവൾ കണ്ണ് നിറച്ച് എന്റെ മറോട് ചേർന്ന് കിടപ്പാണ്

“നീയന്താനാ പെണ്ണെ ഇങ്ങനെ കരയുന്നത്..”

” ഞാൻ കുറെ ശപിച്ചിട്ടുണ്ട് ദൈവത്തെ എന്നെ ഒറ്റയ്ക്ക് ആക്കിയതിന്… പക്ഷെ ഇപ്പോ തോന്നുവാ അവകാശികൾ ഇല്ലാതെ പിറന്നത് കൊണ്ടാവാം ഞാൻ ഇപ്പോ ഇവിടെ … ഉദരത്തിൽ പിറന്ന് മകനെക്കാൾ സ്നേഹം തന്നരുന്നുണ്ട് ആ അമ്മ എനിക്ക്… നിനക്ക് അസൂയ ഉണ്ടോ…”

” ഇത്രയും കാലം ഞാൻ അനുഭവിച്ചത് അല്ലെ.. ഇനി നീ അനുഭവിച്ചോ ഇത്തിരി എന്റെ മോനെ കൂടി കെടുക്കണെ”

ഒരു കുഞ്ഞ് നാണത്തോടെ… നെഞ്ചോട് ചേർന്ന് നിൽപ്പാണ് അവൾ…

[ പ്രണയാണ് അത് മനസ്സിലാക്കാൻ കഴിവ് ഉള്ളാ ഒരു അപ്പനും അമ്മയും ഉണ്ടെങ്കിൽ അതാണ് …. ഈ ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യം.. തുറന്ന് പറയാൻ മടിക്കരുത് പ്രണയമാണ് എങ്കിൽ കാരണം നഷ്ട പ്രണയത്തെക്കാൾ വേദനയാവും ചില നേരങ്ങളിൽ… പക്ഷെ മറക്കില്ല മരിച്ചാലും ആ പ്രണയവും ഓർമ്മകളയും എത്ര കുഴിച്ച് മുടിയാലും ഒരു തുള്ളികണ്ണിരോടെ മനുഷ്യനാണ് എങ്കിൽ…]

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular