Connect with us

ബന്ധങ്ങൾ

‘രാഹുലേട്ടാ ഇതെവിടാ ?” ”അപ്പു… ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം മോളേ.. ഇവിടെ ഒരു ആക്‌സിഡന്റ്, എന്താ സംഭവം എന്ന് നോക്കട്ടെ.

Published

on

രചന: മനു ചാലക്കുടി
“കൊലുസിൽ തീർത്ത ചങ്ങല”

”രാഹുലേട്ടാ ഇതെവിടാ ?”
”അപ്പു… ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം മോളേ.. ഇവിടെ ഒരു ആക്‌സിഡന്റ്, എന്താ സംഭവം എന്ന് നോക്കട്ടെ.. ഒരു 10 മിനിറ്റ്”

” മ് ..ശരി ഏട്ടാ..”

‘ഉവ്വാ, 10 മിനിറ്റ് . എന്തെങ്കിലും കണ്ടാൽ പിന്നെ അവിടെ തന്നെയാ ..പിന്നെ ആരേം ഓർമയും ഇല്ല ഒന്നുമില്ല’..ഒന്നു പിറുപിറുത്തെങ്കിലും അവളൊന്ന് ചിരിച്ചു.. മനസിൽ കുറെ സ്നേഹം ഉള്ള ആളാണ് തന്റെ രാഹുലേട്ടൻ….
അപ്പുവിന്റെ ഏട്ടനും രാഹുലിന്റെ ഏട്ടനും അടുത്ത സുഹ്യത്തുക്കളാണ്… തനിക്കു വേണ്ടി ഏട്ടന്റെ കണ്ടുപിടുത്തം ആണ് രാഹുൽ. ഏട്ടന്റെ അല്ലെ സെക്ഷൻ ഒട്ടും തെറ്റില്ല. നല്ല സ്നേഹവും അതുപോലെ തന്നെ കരുതലും ഉള്ള ആളാണ് രാഹുൽ. പക്ഷെ തന്നെ പറ്റിച്ചു എന്ന് തോന്നിയാൽ അതു ഇപ്പൊ ദൈവം തമ്പുരാൻ വന്ന് പറഞ്ഞാലും ക്ഷമിക്കാത്ത ഒരു സ്വഭാവം… എങ്കിലും അപ്പുവിന് രാഹുലേട്ടൻ എന്നുവെച്ചാൽ ജീവനാണ്… 😍😍

സമയം ഒരുപാട് പോയി 10 മിനിറ്റ് കഴിഞ്ഞ് വിളിക്കാം എന്നു പറഞ്ഞ ആളുടെ വിളിയൊന്നും കാണാതായപ്പോൾ അപ്പുവിന് എന്തെന്നില്ലാത്ത ഒരു ഭയം തോന്നി.. അങ്ങോട്ട് വിളിക്കാൻ മൊബൈൽ എടുത്തതും ദാ വരുന്നു രാഹുലിന്റെ കോൾ.
”ഇതെവിടെ ആയിരുന്നു മാഷേ 10 മിനിറ്റ് എന്ന് പറഞ്ഞിട്ട് സമയം 4 ആകാൻ പോകുന്നു..

” അപ്പു….. ”

ആ വിളിയിൽ വല്ലാത്ത ഒരു വിഷമം ഉണ്ടായിരുന്നു…

”എന്താ രാഹുലേട്ടാ.. ? എന്താ ശബ്ദം ഇങ്ങനെ വല്ലാതെ ഇരിക്കുന്നേ.. ?? ”
”നീ ഇവിടെ വരെ ഒന്ന് വരോ ?ഞാൻ st. james ഹോസ്പിറ്റലിൽ ഉണ്ട്..”

”ആ ഇപ്പോൾ വരാം ഏട്ടാ..”
അമ്മയോട് അനുവാദം വാങ്ങി സ്കൂട്ടിയിൽ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് അവൾ പോയി.. എന്തായിരിക്കും ഇത്ര വലിയ കാര്യം.. ഇനി രാഹുലേട്ടന് എന്തെങ്കിലും .. ഈശ്വരാ അങ്ങനൊന്നും ആവല്ലേ..

ആശുപത്രിയിൽ എത്തി രാഹുലിനെ വിളിച്ചപ്പോൾ രണ്ടാം നിലയിലേക്ക് ചെല്ലാൻ പറഞ്ഞു. അവനെ കാണും വരെ അവളുടെ നെഞ്ച് പിടഞ്ഞു..ആശുപത്രി വരാന്തയിൽ അവനെ കണ്ടപ്പോളാണ് അവളുടെ ശ്വാസം നേരേ വീണത്..

”എന്താ ഏട്ടാ ? എന്താ പെട്ടെന്ന് വരാൻ പറഞ്ഞത് ? നമ്മുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ അത്… ?

”ഏയ് ഇല്ല എനിക്കാ പയ്യനെ നേരത്തെ അറിയില്ല. അവനു കുറച്ചു സീരിയസ് ആണ് ഓപ്പറേഷന് കയറ്റിയിരിക്കുകയാണ്..
എന്തോ ..എനിക്കു അവനെ കുറിച്ചു അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി അതാ നിന്നോട് വരാൻ പറഞ്ഞേ…”
”ഹോ ഞാൻ അങ്ങു പേടിച്ചു പോയി… ”
അപ്പുവിന്റെ മുഖത്തു ഒരു ചിരി പടർന്നു… അപ്പോളും രാഹുൽ മറ്റൊരു ലോകത്തായിരുന്നു…
അവന്റെ ഭാവം കണ്ടപ്പോൾ മനസിലായി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ആ പയ്യന്.. അല്ലാതെ ഏട്ടൻ ഇങ്ങനെ വിഷമിക്കില്ല.
”എന്തിനാ ഏട്ടാ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നെ നമുക്ക് പറ്റാവുന്നതൊക്കെ നമ്മൾ ചെയ്തില്ലേ പിന്നെ എന്താ … ??”

”അതല്ല അപ്പു കുറച്ച് നേരത്തേക്ക് ഞാൻ അവനിൽ കണ്ടത് എന്നെ തന്നെ ആയിരുന്നു.ഞാൻ പറഞ്ഞിരുന്നില്ലേ അമ്മുനെ പറ്റി ..അവളെ ഓർത്തു പോയി … ”
”മ്… ”. അപ്പു ഒന്ന് മൂളി..
”അവൻ എന്താ ഏട്ടനോട് പറഞ്ഞേ ? ” ..

രാഹുൽ പതുക്കെ കസേരയിൽ ചാരി ഇരുന്നു .. ആറ് മണിക്കൂർ പുറകിലേക്ക്
പോയി അവന്റെ മനസും ചിന്തകളും….

”എന്താ നിന്റെ പേര്.. ? ”
”അർജുൻ. അജു എന്ന എല്ലാവരും വിളിക്കാ. എനിക്കും അതാ ഇഷ്ടം… ”
”ഏട്ടന്റെ പേരെന്താ.. ?? ”
”രാഹുൽ… ”

”നീ ഇവിടെ ഇരിക്ക് ഞാൻ ഡോക്ടർ എപ്പോ വരും എന്ന് ചോദിച്ചിട്ട് വരാം…. ”
”ശരി ഏട്ടാ.. ‘

”ഡാ ഡോക്ടർ വരാൻ കുറച്ച് ടൈം എടുക്കും എന്നാ പറഞ്ഞേ…ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ വെക്കണ്ടേ അതു വെച്ചിരുന്നങ്കിൽ ഇതിന്റെ വല്ല കുഴപ്പവും ഉണ്ടായിരുന്നോ ? ”

ആ ചോദ്യത്തിൽ ഒരു ഏട്ടന്റെ സ്നേഹം അവൻ കണ്ടു… അജു അർത്ഥമില്ലാത്ത ഒരു ചിരി ചിരിച്ചു…
”ഞാൻ ആദ്യമായ ഹെൽമറ്റ് ഇല്ലാതെ ബൈക്കു ഓടിക്കുന്നത്. തീരുമെങ്കിൽ തീരട്ടെ എന്ന് കരുതി… ” അത് പറഞ്ഞ് അവൻ മുഖം താഴ്ത്തിയിരുന്നു..

രാഹുൽ അവനെ ഒന്ന് നോക്കി
”നിനക്കു വലിയ പ്രായം ഒന്നുമില്ലാലോ എന്താ ഈ പ്രായത്തിൽ ഇത്രയും വലിയ പ്രശ്നം ? അതും പരിഹരിക്കാൻ പറ്റാത്ത പ്രശ്നം.. എന്താ കാര്യം ??”

”ഈ പ്രശ്‌നത്തിന് എന്റെ മരണം തന്നെ ആണ് ആകെ ഉള്ള വഴി.. ” ..മുഖത്തു നോക്കാതെ ആണ് അജു അതും പറഞ്ഞത്..

”നീ ഇപ്പോളും കാര്യം എന്താണെന്ന് പറഞ്ഞില്ല… പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞാൽ മതി.”

പ്രണയം.. അതാ എന്റെ പ്രശ്നം .. മിക്ക ആൺപിള്ളേർക്കും അത് തന്നെയാണല്ലോ പ്രശ്നം..”
” എന്താ breakup ആയോ ? .”രാഹുൽ ഒന്ന് ചിരിച്ചു.

”ആ ചേട്ടാ ആയി… ”

രാഹുൽ പിന്നെയും ഒന്ന് ചിരിച്ചു .” എന്റെ അനിയാ.. ഈ love എന്നതിൽ ഒന്നുംതന്നെ ഇല്ലെടാ. 4 വർഷങ്ങൾക്കു മുൻപ് നിന്റെ ഈ പ്രായത്തിൽ 6 വർഷത്തെ പ്രണയത്തെ കാറ്റിൽ പറത്തി ഒരു അമേരിക്കൻ പ്രവാസിയുടെ കയ്യും പിടിച്ചു പോയതാ എന്റെ അമ്മു. അന്ന് എന്റെ കയ്യിൽ പത്ത് പൈസ ഉണ്ടായില്ല ..ഇന്നിപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്. അവളും ഞാനും ഹാപ്പി ആണ് .. എനിക്കിപ്പോൾ കല്യാണം ആകാറായി. അന്ന് എന്റെ വീട്ടുകാർ തന്ന സ്‌പിരിറ്റ് ആണ് ഇന്ന് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്..അജു. പ്രണയം നമുക്ക് തരുന്നത് എന്നും പുതിയ പാഠങ്ങൾ ആണ് നമ്മൾ അതൊന്നും കാണാറില്ല എന്ന് മാത്രം . നമ്മൾ അതു കണ്ടെത്തി ആ വഴിയിലൂടെ യാത്ര ചെയ്താൽ ജീവിതം രക്ഷപെടാൻ ഒരു breakup തന്നെ ധാരാളം… ”

ഇത്രയും പറഞ്ഞിട്ടും അജുവിന്റെ മുഖത്തു ഭാവമാറ്റം ഒന്നും തന്നെ ഇല്ലായിരുന്നു.. പക്ഷേ അവന്റെ കണ്ണുകൾ നിറയുന്നത് രാഹുൽ കണ്ടു.

”എന്താ കാര്യം എന്ന് പറയെടാ മനസിന്റെ ഭാരം ഒന്ന് കുറഞ്ഞു കിട്ടും. എന്താണെങ്കിലും പറഞ്ഞോളൂ പരിഹരിക്കാൻ സാധിക്കുമെങ്കിൽ നമുക്കൊരു കൈ നോക്കാം…”
”പരിഹാരം.. അതിനി ഇല്ല ഏട്ടാ… ”
”നമുക്കു നോക്കാം നീ എന്തായാലും കാര്യം പറ…”
അജു ഒന്ന് മൂളികൊണ്ട് പറഞ്ഞു തുടങ്ങി…
അച്ചു.
അവളെ ഞാൻ ആദ്യമായി കാണുന്നത് എന്റെ പ്ളസ് ടൂ സ്കൂളിൽ വെച്ചാണ്. ഞങ്ങൾ പ്ളസ് വൺ പഠിക്കുന്ന കാലം. കുളിച്ച് നനവുമാറാത്ത മുടിയിൽ തുളസി വെച്ച് ,നെറ്റിയിൽ ചന്ദനം തൊട്ടു അവൾ വരുന്നത് കാണാൻ വല്ലാത്തൊരു അഴക്കായിരുന്നു. കാണാൻ ഐശ്വര്യം ഉള്ള ഒരു കുട്ടി .. പക്ഷെ അന്നൊക്കെ എനിക്ക് അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി എന്നതിനപ്പുറം ആരുമല്ലായിരുന്നു.
കാണുമ്പോൾ ഒരു ചിരി.. അത്ര മാത്രം..

പക്ഷേ ആ ചിരിയിൽ ഒളിഞ്ഞിരുന്ന എന്തോ ഒരു കൗതുകം പിന്നീട് ഞാൻ കണ്ടു.. മറ്റാരിലും കാണാത്ത എന്തോ ഒന്ന്.. അത് തന്നെയാണ് പ്രണയമെന്ന ലഹരി എന്റെ ഞരമ്പിൽ കുത്തിവെച്ചത്.. പക്ഷെ പറഞ്ഞില്ല, പറയാൻ പറ്റിയില്ല .. അവൾക്കൊപ്പം രണ്ട് ഋതുചക്രങ്ങൾ മുഴുവൻ ഉണ്ടായിട്ടും പറയാനായില്ല.. വിടപറയലിന്റെ അവസാനനാളിലും ആ മിണ്ടാപ്പൂച്ച ആ ചിരി മാത്രം നൽകി മറഞ്ഞു കളഞ്ഞു..

പിന്നെ കോളേജിൽ ചേരാനുള്ള ഒാട്ടം ആയിരുന്നു.. കോളേജിൽ കേറീതോടെ ജീവിതം ആകെ മാറിമറിഞ്ഞു.. പുതിയ സ്ഥലം, പുതിയ സൗഹൃദങ്ങൾ.. എങ്കിലും ഇടയ്ക്കൊക്കെ ആ പഴയ മുഖം മറവിയുടെ മറ നീക്കി പുറത്ത് വരും..
ഒരിക്കൽ ബൈക്ക് പണിമുടക്കിയപ്പോൾ നാട്ടിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ആ മുഖം ഞാൻ വീണ്ടും കണ്ടത്.. തരിച്ച് നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ തന്നെയാണ് മിണ്ടി തുടങ്ങീത്.. മിണ്ടാപൂച്ചക്ക് അപ്പോൾ നൂറ് നാവായിരുന്നു.. കാലം മനുഷ്യന് വരുത്തുന്ന മാറ്റങ്ങളെ..

പോകാൻ നേരം ഞങ്ങൾ നമ്പർ കൈമാറി. പിന്നെ അങ്ങോട്ട് ചാറ്റിംഗ് കോളിംഗ് ഒക്കെ ആ ബന്ധം അങ്ങനെ വളർന്നു . മറ്റാരോടും അവൾ പറയാത്ത അവളുടെ വിഷമങ്ങളും സിറ്റുവേഷൻസും എല്ലാം എന്നോട് അവൾ പറഞ്ഞിരുന്നു.
ഒരിക്കൽ അവൾ എന്നോട് ചോദിച്ചു
” ട മക്രി നിനക്ക് എന്നെ ഇഷ്ടമാണോ ?
എന്നെ കല്യാണം കഴിക്കോ നീ ?’ ഒരു നിമിഷത്തേക്ക് എന്റെ ചങ്കിടിപ്പ് നിന്നു..
ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്.. നമ്മുടെ സ്വപ്നം നമ്മളെ തേടി എത്തുന്ന നിമിഷം..
പക്ഷെ ഞാൻ എന്റെ ആനന്ദത്തെ അടക്കിനിർത്തികൊണ്ട് പറഞ്ഞൂ..”നീ എന്റെ ചങ്ക് ആണ് എന്റെ ഏറ്റവും നല്ല ഫ്രണ്ട് അപ്പൊ എങ്ങനെയാ നിന്നെ ഞാൻ കല്യാണം കഴിക്കാ ?”
അതവൾക് വിഷമം ആയെങ്കിലും പുറമെ കാണിച്ചില്ല. പിന്നെ പിന്നെ വിളികളുടെയും ചാറ്റിംങ്ങുകളുടെയും അവസാനം ആ ചോദ്യം മാത്രം ആയി. ആഴ്ച്ചകൾ അങ്ങനെ കടന്നു പോയി ..അവസാനം ഞാൻ പറഞ്ഞു
”അച്ചു ..നീ എന്നെ സ്നേഹിക്കുന്നതിനും വർഷങ്ങൾക്കു മുന്നേ ഞാൻ സ്നേഹിച്ച് തുടങ്ങീതാ നിന്നെ.. പക്ഷെ നീ മനസിലാക്കണം നമ്മുടെ കാര്യങ്ങൾ. ഒരേ പ്രായം. നീ ആണെങ്കിൽ നല്ല കുടുംബത്തിൽ പിറന്നു നല്ല ചുറ്റുപാടിൽ ജീവിച്ചു വന്ന കുട്ടി. എനിക്കൊരു ജോലി ഇല്ല നിന്റെ കൈ പിടിച്ചു കയറ്റാൻ ഒരു നല്ല വീടില്ല പിന്നെ ഞാൻ എന്ത് ധൈര്യത്തിൽ നിന്നോട് ഉറപ്പിച്ചു പറയും I LOVE U എന്ന്…? ”

അത്രയും പറഞ്ഞപ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ അവളുടെ മറുപടി ആണ് എനിക്ക് ഊർജം നൽകിയത്.
പിന്നെ ജീവിക്കാൻ പ്രേരണ ആയത്.

” അജു എന്റെ അച്ഛൻ ഗൾഫിൽ ആണെന്ന് നിനക്കാറിയാലോ രണ്ട് വർഷം എടുക്കും ഇനി തിരികെ വരാൻ. അതുവരെ എന്തായാലും എനിക്കൊരു കല്യാണം ഉണ്ടാകില്ല ..അച്ഛൻ വന്നാലും എന്റെ ഇഷ്ടമാണ് അച്ഛന്റെയും.. അച്ഛൻ സമ്മതിക്കും നമ്മുടെ ബന്ധം. നീ എന്നെ മനസിലാക്കിയ പോലെ മറ്റൊരാളും എന്നെ മനസിലാക്കിയിട്ടില്ലെടാ. നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം ,അതുപോലെ തന്നെ നിനക്ക് എന്റെയും ..നമ്മളെ മനസിലാക്കുന്ന ഒരാളുടെ കൂടെ വേണ്ടേ നമ്മൾ ജീവിക്കാൻ . എനിക്ക് നിന്നെ വേണം എന്റെ ശരീരത്തിൽ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ കൂടെ തന്നെ വേണം. മഞ്ഞിലും മഴയിലും വേനലിലും നിന്റെ കൈ പിടിച്ചു നടക്കാൻ, നിന്റെ നെഞ്ചിൽ തല ചായ്ചുറങ്ങാൻ എനിക്ക് നിന്നെ വേണം അജു ”
ആ വാക്കുകളിൽ ഞാൻ എന്റെ അച്ചുവിന്റെ സ്നേഹം മനസിലാക്കി. എനിക്കൊരു പുതുജീവൻ ലഭിച്ച ഫീൽ ആയിരുന്നു. പക്ഷെ അപ്പോളും മനസിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.പിന്നെ അങ്ങോട്ട് അവളെ കിട്ടാൻ വേണ്ടി ഉള്ള പ്രയത്നങ്ങൾ ആയിരുന്നു . ജോലിക്കു വേണ്ടിയുള്ള അലച്ചിലുകൾ ,അവസാനം 6 മാസത്തെ പ്രയത്നത്തിനൊടുവിൽ ഇവിടെ തന്നെ ഒരു ട്രാവൽഏജൻസിയിൽ ജോലി കിട്ടി അക്കൗണ്ട് സെക്ഷനിൽ. തുടക്കത്തിൽ 20000 രൂപയോളം ശമ്പളം ഉണ്ടായിരുന്നു. പക്ഷെ എന്താ പറയാ വിധിച്ചതെ ലഭിക്കു എന്ന് പറയില്ലേ അതുപോലെ ആയി എല്ലാം. സ്വപ്നങ്ങൾ എല്ലാം പെട്ടെന്ന് അവസാനിച്ചു. അവളോടുള്ള എന്റെ പ്രണയം ശക്തമായപ്പോൾ അവളെന്നെ മനസിലാക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷെ അതുണ്ടായില്ല.

അതെന്താ ? രാഹുലിന് ആകാംഷയായി

ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു.

”എന്റെ ജീവിതത്തിൽ ആരും അറിയരുത് എന്ന് ഞാൻ കരുതിയിരുന്ന ഒരു കാര്യം, ഞാൻ ഒരു അനാഥൻ ആണെന്ന് കാര്യം അവളോട് ഞാൻ പറഞ്ഞു .ആരുടെയൊക്കെയോ 30 മിനുട്ട് നേരത്തെ സന്തോഷത്തിന്റെ ബാക്കി പത്രമാണ് തന്റെ ജീവിതം എന്ന് ഞാൻ അവളോട് എറ്റു പറഞ്ഞു. ”

അജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. രാഹുലിന്റെ കണ്ണിലെ തിളക്കം അസ്തമിച്ചു.. ഒരു നെടുവീർപ്പിട്ടു അവൻ കസേരയിലേക്ക് ചാരിയിരുന്നു. ഒരു അശ്വാസ വാക്കുപോലും പറയുവാൻ സാധിക്കാതെ..
നീണ്ട ഒരു നിശബ്ദതക്ക് ശേഷം രാഹുൽ പറഞ്ഞു
” അജു ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്.. എല്ലാ പെൺപിള്ളേരും ഇങ്ങനല്ല.. നിനക്കൊരു വാശി വേണം ഇനിയങ്ങോട്ട്.. അവളേക്കാൾ മിടുക്കിയായ ഒരുത്തീനേ നീ കെട്ടണം.. അടുത്ത മാസം എന്റെ കല്യാണം ആണ് .. അമ്മുവും വരുന്നുണ്ട്.. അവളുടെ മുന്നിൽ നിന്ന് ഞാൻ എന്റെ അപ്പുവിന്റെ കഴുത്തിൽ താലി കെട്ടും.. ആ ഒരു നിമിഷം ഉണ്ടല്ലോ ഞാൻ ആകും ജയിക്കുക . അജു ,നിന്നെ ചതിച്ചവൾക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനവും അതാണെടാ. അതുകൊണ്ട് വിഷമിക്കരുത് ജീവിച്ച് കാണിക്കണം അവളുടെ മുന്നിൽ.. കേട്ടല്ലോ.. ”
അജു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.. പക്ഷെ അവന്റെ മനസു അപ്പോളും കരയുക ആയിരുന്നു..

”ഏട്ടാ കുറച് വെള്ളം വേണം കുടിക്കാൻ.”
”ഇപ്പൊ കൊണ്ടു വരാം.”
വെള്ളവും കുടിച്ച് കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.

”ഏട്ടാ ഞാൻ അവളെ കല്യാണം കഴിക്കുന്നതിലൂടെ ആഗ്രഹിച്ചത് അവൾക്കൊരു നല്ല പാതി ആകുന്നതിനൊപ്പം ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും അനുഭവിക്കുക എന്നതായിരുന്നു.
അവളുടെ സഹോദരങ്ങൾക്ക് ഒരു നല്ല കൂടെപ്പിറപ്പ് ആവുക എന്നതായിരുന്നു.
അവളിലൂടെ ഒരു കുടുംബത്തിന്റെ മൊത്തം സ്നേഹം അനുഭവിക്കുക എന്നതായിരുന്നു.
ഇനി ഒന്നുമില്ല എല്ലാം കഴിഞ്ഞു. അവളിനി മറ്റാരുടെയോ സ്വന്തം ആണ് അതിനു മുൻപേ എനിക് പോകണം. അവൾക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നങ്ങളെയും കൊണ്ട്…..അജുവിന്റെ ശബ്ദം ഇടറിയിരുന്നു. ”

അജുവിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ച രാഹുലിന്റെ കയ്യിൽ ഒരു നനവ് പടർന്നു… കയ്യിലേക്ക് നോക്കിയ രാഹുൽ ഒന്നു ഞെട്ടി അവന്റെ കൈ രക്തത്തിൽ ചുവന്നിരുന്നു… കഴുത്തിന് പുറകിൽ ഏറ്റ മുറിവിലൂടെ രക്തം വാർന്നൊഴുകിയത് ആരും ശ്രദ്ധിച്ചിരുന്നില്ല.

രാഹുലിന്റെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചുകൊണ്ട് അജു നിലത്തേക്ക് വീണു.
ഓപ്പറേഷൻ തിയ്യറ്ററിലേക്ക് മാറ്റുന്ന സമയം തന്റെ പേഴ്‌സ് എടുത്ത് രാഹുലിനെ ഏൽപിച്ച് അജു പറഞ്ഞു.

അതിൽ അച്ചുവിന്റെ ഫോട്ടോ ഉണ്ട് പുറകിൽ അവളുടെ നമ്പറും. അവളെ വിളിച്ച് ഈ കാര്യം പറയണം…
അവന്റെ മുഖം അവസാനമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഒരു വലിയ വിജയം നേടിയ ഒരുവന്റെ ചിരി…

രാഹുൽ പറഞ്ഞു നിർത്തി ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു അടുത്തുള്ള ജനലരികിൽ നിന്നു. അപ്പു അപ്പോഴും മൗനം ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

”എന്നിട്ട് ആ കുട്ടിയെ വിളിച്ചോ ഏട്ടൻ ? ”

രാഹുൽ ഒന്നും മിണ്ടിയില്ല. പോക്കറ്റിൽ നിന്ന് അച്ചുവിന്റെ ഫോട്ടോ എടുത്തു അവൾക്കു നേരെ നീട്ടി.

ധാ ഇതാണ് അജുവിന്റെ അച്ചു.

ആ ഫോട്ടോ വാങ്ങി നോക്കിയ അപ്പുവിന്റെ കണ്ണിൽ ഇരുട്ടു കയറി.
അവളുടെ കയ്യിൽ ഇരുന്ന് ആ ഫോട്ടോ ഒന്ന് വിറച്ചു. ആ ഫോട്ടോ നിലത്തേക്ക് വീണു.
അവളൊന്നു പുറകിലേക്ക് മാറി .
തന്റെ ജീവിതത്തിലെ അടഞ്ഞു എന്ന് താൻ കരുതിയ അധ്യായം വീണ്ടും പൊന്തി വന്നിരിക്കുന്നു. താൻ എന്താണോ രാഹുലിൽ നിന്ന് മറച്ചു വെച്ചത് അതു രാഹുൽ അറിഞ്ഞിരിക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ പകച്ചു നിന്നു.
അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി. വിശ്വാസത്തിനേറ്റ മുറിവിനാൽ ആ മുഖം ഭാവമാറ്റമില്ലാതെ എവിടേക്കെന്ന് അറിയാതെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അപ്പു കണ്ടു. അവൾക്കും ഒന്നും പറയാൻ ഉണ്ടായില്ല.

അപ്പു…
നീ ആ ഗേറ്റ് കടന്നു വരുന്ന വാഹനം കണ്ടോ ?
അതാണ് അവന്റെ വീട്ടുകാർ. കരുണ ഓർഫനേജിൽ ഇനി അവൻ ഇല്ല എന്ന സത്യം അറിയാതെ ആണ് അവർ ഇവിടേക്ക് വരുന്നത്. ഇവിടെ നിന്ന് പോകുന്നത് ഇനി അജുവിന്റെ ജീവനില്ലാത്ത ഒരു ശരീരം മാത്രം ആയിരിക്കും…

ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിൽ ഒരു മിന്നൽ പിണർപ്പുണ്ടാക്കി..
അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞൊഴുകി.

”നീ എത്തുന്നതിലും മുൻപേ അവൻ പോയി. അവൻ നിനക്ക് എന്തോ ഒരു സമ്മാനം സൂരജിന്റെ കയ്യിൽ ഏല്പിച്ചിട്ടുണ്ട് . ”
അജുവിന്റെ ഫ്രണ്ട് സൂരജിനെ അവൾക്കും അറിയാം. അജുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ. പറഞ്ഞു തീരും മുൻപേ സൂരജ് എത്തി. അവന്റെ കയ്യിലെ സമ്മാനപൊതി തുറന്നു നോക്കിയ അപ്പുവിന് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഒരു കൊലുസ് ആയിരുന്നു അത്. അവളുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു കാലിൽ ഒരു സ്വർണ കൊലുസ്.

”അച്ചു നിനക്ക് ഓർമ ഉണ്ടോ നിന്റെ നിശ്ചയത്തിന് 2 ദിവസം മുൻപേ നിന്നെ അവൻ വിളിച്ചത് ഒന്ന് കാണണം എന്നും പറഞ്ഞ്. ഇതു തരാൻ ആയിരുന്നു. അല്ലാതെ നിന്നെ കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാനോ ശല്യം ചെയ്യാനോ ആയിരുന്നില്ല. അവന്റെ ആഗ്രഹം ആയിരുന്നു നിന്റെ കാലിൽ അവനു തന്നെ ഇത് അണിയിക്കണം എന്ന്. ഇനിയിപ്പോ ഒന്നും വേണ്ടല്ലോ അവൻ പോയില്ലേ എല്ലാം അവസാനിപ്പിച്ച്. ”
വിഷമം അടക്കാൻ സൂരജ് ആവുന്നത്ര ശ്രമിച്ചിട്ടും അവനതിനു ആയില്ല.

ഒരു നിമിഷത്തെ അപകർഷതാബോധത്തിൽ നീ ഇല്ലാതാക്കിയത് ഒരു പാവം ചെറുപ്പക്കാരനെയാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പഞ്ചപാവത്തിനെ..”
ഇത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നപ്പോൾ അച്ചുവിന് പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു..
അവൾ ആ കൊലുസ് ചേർത്തു പിടിച്ചു കരഞ്ഞു. ഒരു അശ്വാസ വാക്കിന് വേണ്ടി അവൾ കൊതിച്ചു.. അവളുടെ അരികിൽ വന്നിരുന്ന രാഹുലിന്റെ ചുമലിൽ ചാരി ഇരുന്ന് അവൾ പൊട്ടി കരഞ്ഞു.

”അപ്പു ഞാനും അജുവിനെ പോലെ നിന്നിൽ കണ്ടത് ഒരു നിഷ്കളങ്കത ആണ്. അല്ലാതെ നിന്റെ ശരീരത്തെ അല്ല. പക്ഷെ ആ ഒരു സൗന്ദര്യം ഇപ്പോൾ എനിക്ക് നിന്നിൽ കാണാൻ കഴിയുന്നില്ല.നമുക്കിടയിൽ ആവർത്തിച്ചു വന്നിരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു കഴിഞ്ഞ കാലത്തിൽ പ്രണയം വല്ലതും ഉണ്ടായിരുന്നോ എന്ന്. അപ്പോളെല്ലാം ഒരു NO ആണ് നീ എനിക്കു തന്ന മറുപടി. ഇന്നിപ്പോൾ എല്ലാം അറിഞ്ഞിട്ടും ഞാൻ നിന്നെ സ്വീകരിച്ചാൽ അജുവിന്റെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല. ആ അനിയനോട് ഞാൻ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത ആയിപോകും ഇത്. അവൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയാമായിരുന്നു..എന്നിട്ടും നീ അവനെ കുറിച്ച് ഓർത്തോ. എല്ലാം തുടങ്ങിവെച്ചത് നീ അല്ലേ.. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിയാതെ അനാഥാലയത്തിൽ അവനെ പോലുള്ള ഒരുപാട് പേരുടെ ഇടയിൽ ജീവിച്ച അവനു നീ എത്തിപിടിക്കാവുന്നതിലും അപ്പുറം ആണ്. അവൻ നിന്നിലൂടെ ആഗ്രഹിച്ചത് നിന്നെ സ്വന്തമാക്കുക എന്നത് മാത്രമല്ല ഒരു വീടിന്റെ സ്നേഹം മതിവരുവോളം ആസ്വദിക്കാൻ കൂടി ആണ്. അതൊന്നും നീ ചിന്തിച്ചില്ല . നിന്നെ ഒരുപാട് സ്നേഹിച്ച ഒരാളെ വേണ്ട എന്ന് വെച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ നീ എന്തു അർത്ഥത്തിൽ ആണ് ഇഷ്ടപ്പെട്ടത്. എനിക്കിനി ആവില്ല നിന്നെ മനസുകൊണ്ട് സ്വീകരിക്കാൻ…
അതുകൊണ്ട് നമുക്ക് എല്ലാം ഇവിടെ അവസാനിപ്പിക്കാം .. എല്ലാം….. അവളുടെ പേരെഴുതിയ മോതിരം അവളുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ അതിൽ രാഹുലിന്റെ ഒരുതുള്ളി കണ്ണുനീർ ഉണ്ടായിരുന്നു….
” അന്ന് അമ്മു എന്നെ ഇട്ടിട്ട് പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായ് ഞാൻ തോൽക്കുന്നത്.. പക്ഷെ പിന്നീട് വാശി ആയിരുന്നു.. നല്ലൊരു ജോലി, വീട്, ഒരു പെണ്ണ് ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.. എല്ലാം നേടി എന്ന് വിചാരിച്ച് സന്തോഷിച്ചപ്പോൾ നീയും എന്നെ തോൽപ്പിച്ചു .. പെൺപിള്ളേരെല്ലാം ഇങ്ങനല്ലെന്ന് എനിക്കറിയാം.. സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്ന പെൺകുട്ടികളുമുണ്ട്.. പക്ഷെ അതൊക്കെ ഒരു ആണിന്റെ ഭാഗ്യം പോലിരിക്കും..

”പിന്നെ, അപ്പുറത്ത് വിശ്വാസത്തിന്റെ പുറത്തു ജീവൻ കളഞ്ഞ ഒരു ശരീരം കിടപ്പുണ്ട് ,മനസിൽ അവൻ കണ്ട ആ നിഷ്കളങ്കതയുടെ ഒരംശം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ആ കാലിൽ വീണു ഒരു മാപ്പു പറയാൻ മറക്കരുത്. ഇതെങ്കിലും ചെയ്തില്ലെങ്കിൽ നിന്റെ ഈ ജീവിതത്തിനു ഒരു അർത്ഥമില്ലാതെ പോകും”

മുഖത്തു നോക്കാതെ ആണ് രാഹുൽ അതു പറഞ്ഞത് .
”ഇനിയും നിന്റെ മുഖം ഞാൻ കണ്ടാൽ ഒരുപക്ഷേ ഞാൻ എന്റെ തീരുമാനത്തെ മാറ്റിയെന്ന് വരും . അതുകൊണ്ട് ഇനി എന്നെ വിളിക്കരുത് ..പോകുന്നു ..ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ. ”

കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് നടന്നകലുന്ന രാഹുലിനെ നോക്കിയിരിക്കാനേ അവൾക്കായുള്ളു…

എത്ര നേരം അവൾ അങ്ങനെ ഇരുന്നു എന്ന് അവൾക്കറിയില്ല.
കണ്ണുകളിൽ നിന്ന് അപ്പോളും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അതു തുടച്ചു ഒരു ചുമരിനപ്പുറം കിടക്കുന്ന അജുവിന്റെ ജീവനില്ലാത്ത ശരീരത്തിനടുത്തേക്ക് അവൾ പാഞ്ഞു. ചുറ്റിലും കൂടി നിന്ന ആളുകൾക്കിടയിലൂടെ അവൾ അജുവിന്റെ അടുത്തെത്തി. അപ്പോളും ആ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു .. ജയിച്ചവന്റെ ചിരി.
അവളും അവനെ നോക്കി ഒന്ന് ചിരിച്ചു. പിന്നീട് അവൾ ഒരിക്കലും കരഞ്ഞിട്ടില്ല ..ഇന്നും അവൾ ചിരിക്കുന്നു ..ഇരുമ്പഴികളാൽ ബന്ധിച്ച ഇരുട്ടുമുറിയിൽ അവൾക്കായി അജു വാങ്ങിയ കൊലസും നെഞ്ചോടു ചേർത്തു പിടിച്ച് കാലിൽ കിലുങ്ങുന്ന ചങ്ങലയ്ക്കൊപ്പം ഇന്നും അവൾ പൊട്ടിചിരിക്കുന്നു…

(ആത്മാർത്ഥമായി പ്രണയിച്ചിട്ടും വഞ്ചിക്കപ്പെട്ടവർക്കും, പ്രണയചൂളയിൽ വീണ് എരിഞ്ഞമർന്നവർക്കും വേണ്ടി സമർപ്പിക്കുന്നു..)

മനു ചാലക്കുടിരചന :- മനു ചാലക്കുടി

“കൊലുസിൽ തീർത്ത ചങ്ങല”

”രാഹുലേട്ടാ ഇതെവിടാ ?”
”അപ്പു… ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം മോളേ.. ഇവിടെ ഒരു ആക്‌സിഡന്റ്, എന്താ സംഭവം എന്ന് നോക്കട്ടെ.. ഒരു 10 മിനിറ്റ്”

” മ് ..ശരി ഏട്ടാ..”

‘ഉവ്വാ, 10 മിനിറ്റ് . എന്തെങ്കിലും കണ്ടാൽ പിന്നെ അവിടെ തന്നെയാ ..പിന്നെ ആരേം ഓർമയും ഇല്ല ഒന്നുമില്ല’..ഒന്നു പിറുപിറുത്തെങ്കിലും അവളൊന്ന് ചിരിച്ചു.. മനസിൽ കുറെ സ്നേഹം ഉള്ള ആളാണ് തന്റെ രാഹുലേട്ടൻ….
അപ്പുവിന്റെ ഏട്ടനും രാഹുലിന്റെ ഏട്ടനും അടുത്ത സുഹ്യത്തുക്കളാണ്… തനിക്കു വേണ്ടി ഏട്ടന്റെ കണ്ടുപിടുത്തം ആണ് രാഹുൽ. ഏട്ടന്റെ അല്ലെ സെക്ഷൻ ഒട്ടും തെറ്റില്ല. നല്ല സ്നേഹവും അതുപോലെ തന്നെ കരുതലും ഉള്ള ആളാണ് രാഹുൽ. പക്ഷെ തന്നെ പറ്റിച്ചു എന്ന് തോന്നിയാൽ അതു ഇപ്പൊ ദൈവം തമ്പുരാൻ വന്ന് പറഞ്ഞാലും ക്ഷമിക്കാത്ത ഒരു സ്വഭാവം… എങ്കിലും അപ്പുവിന് രാഹുലേട്ടൻ എന്നുവെച്ചാൽ ജീവനാണ്… 😍😍

സമയം ഒരുപാട് പോയി 10 മിനിറ്റ് കഴിഞ്ഞ് വിളിക്കാം എന്നു പറഞ്ഞ ആളുടെ വിളിയൊന്നും കാണാതായപ്പോൾ അപ്പുവിന് എന്തെന്നില്ലാത്ത ഒരു ഭയം തോന്നി.. അങ്ങോട്ട് വിളിക്കാൻ മൊബൈൽ എടുത്തതും ദാ വരുന്നു രാഹുലിന്റെ കോൾ.
”ഇതെവിടെ ആയിരുന്നു മാഷേ 10 മിനിറ്റ് എന്ന് പറഞ്ഞിട്ട് സമയം 4 ആകാൻ പോകുന്നു..

” അപ്പു….. ”

ആ വിളിയിൽ വല്ലാത്ത ഒരു വിഷമം ഉണ്ടായിരുന്നു…

”എന്താ രാഹുലേട്ടാ.. ? എന്താ ശബ്ദം ഇങ്ങനെ വല്ലാതെ ഇരിക്കുന്നേ.. ?? ”
”നീ ഇവിടെ വരെ ഒന്ന് വരോ ?ഞാൻ st. james ഹോസ്പിറ്റലിൽ ഉണ്ട്..”

”ആ ഇപ്പോൾ വരാം ഏട്ടാ..”
അമ്മയോട് അനുവാദം വാങ്ങി സ്കൂട്ടിയിൽ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് അവൾ പോയി.. എന്തായിരിക്കും ഇത്ര വലിയ കാര്യം.. ഇനി രാഹുലേട്ടന് എന്തെങ്കിലും .. ഈശ്വരാ അങ്ങനൊന്നും ആവല്ലേ..

ആശുപത്രിയിൽ എത്തി രാഹുലിനെ വിളിച്ചപ്പോൾ രണ്ടാം നിലയിലേക്ക് ചെല്ലാൻ പറഞ്ഞു. അവനെ കാണും വരെ അവളുടെ നെഞ്ച് പിടഞ്ഞു..ആശുപത്രി വരാന്തയിൽ അവനെ കണ്ടപ്പോളാണ് അവളുടെ ശ്വാസം നേരേ വീണത്..

”എന്താ ഏട്ടാ ? എന്താ പെട്ടെന്ന് വരാൻ പറഞ്ഞത് ? നമ്മുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ അത്… ?

”ഏയ് ഇല്ല എനിക്കാ പയ്യനെ നേരത്തെ അറിയില്ല. അവനു കുറച്ചു സീരിയസ് ആണ് ഓപ്പറേഷന് കയറ്റിയിരിക്കുകയാണ്..
എന്തോ ..എനിക്കു അവനെ കുറിച്ചു അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി അതാ നിന്നോട് വരാൻ പറഞ്ഞേ…”
”ഹോ ഞാൻ അങ്ങു പേടിച്ചു പോയി… ”
അപ്പുവിന്റെ മുഖത്തു ഒരു ചിരി പടർന്നു… അപ്പോളും രാഹുൽ മറ്റൊരു ലോകത്തായിരുന്നു…
അവന്റെ ഭാവം കണ്ടപ്പോൾ മനസിലായി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ആ പയ്യന്.. അല്ലാതെ ഏട്ടൻ ഇങ്ങനെ വിഷമിക്കില്ല.
”എന്തിനാ ഏട്ടാ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നെ നമുക്ക് പറ്റാവുന്നതൊക്കെ നമ്മൾ ചെയ്തില്ലേ പിന്നെ എന്താ … ??”

”അതല്ല അപ്പു കുറച്ച് നേരത്തേക്ക് ഞാൻ അവനിൽ കണ്ടത് എന്നെ തന്നെ ആയിരുന്നു.ഞാൻ പറഞ്ഞിരുന്നില്ലേ അമ്മുനെ പറ്റി ..അവളെ ഓർത്തു പോയി … ”
”മ്… ”. അപ്പു ഒന്ന് മൂളി..
”അവൻ എന്താ ഏട്ടനോട് പറഞ്ഞേ ? ” ..

രാഹുൽ പതുക്കെ കസേരയിൽ ചാരി ഇരുന്നു .. ആറ് മണിക്കൂർ പുറകിലേക്ക്
പോയി അവന്റെ മനസും ചിന്തകളും….

”എന്താ നിന്റെ പേര്.. ? ”
”അർജുൻ. അജു എന്ന എല്ലാവരും വിളിക്കാ. എനിക്കും അതാ ഇഷ്ടം… ”
”ഏട്ടന്റെ പേരെന്താ.. ?? ”
”രാഹുൽ… ”

”നീ ഇവിടെ ഇരിക്ക് ഞാൻ ഡോക്ടർ എപ്പോ വരും എന്ന് ചോദിച്ചിട്ട് വരാം…. ”
”ശരി ഏട്ടാ.. ‘

”ഡാ ഡോക്ടർ വരാൻ കുറച്ച് ടൈം എടുക്കും എന്നാ പറഞ്ഞേ…ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ വെക്കണ്ടേ അതു വെച്ചിരുന്നങ്കിൽ ഇതിന്റെ വല്ല കുഴപ്പവും ഉണ്ടായിരുന്നോ ? ”

ആ ചോദ്യത്തിൽ ഒരു ഏട്ടന്റെ സ്നേഹം അവൻ കണ്ടു… അജു അർത്ഥമില്ലാത്ത ഒരു ചിരി ചിരിച്ചു…
”ഞാൻ ആദ്യമായ ഹെൽമറ്റ് ഇല്ലാതെ ബൈക്കു ഓടിക്കുന്നത്. തീരുമെങ്കിൽ തീരട്ടെ എന്ന് കരുതി… ” അത് പറഞ്ഞ് അവൻ മുഖം താഴ്ത്തിയിരുന്നു..

രാഹുൽ അവനെ ഒന്ന് നോക്കി
”നിനക്കു വലിയ പ്രായം ഒന്നുമില്ലാലോ എന്താ ഈ പ്രായത്തിൽ ഇത്രയും വലിയ പ്രശ്നം ? അതും പരിഹരിക്കാൻ പറ്റാത്ത പ്രശ്നം.. എന്താ കാര്യം ??”

”ഈ പ്രശ്‌നത്തിന് എന്റെ മരണം തന്നെ ആണ് ആകെ ഉള്ള വഴി.. ” ..മുഖത്തു നോക്കാതെ ആണ് അജു അതും പറഞ്ഞത്..

”നീ ഇപ്പോളും കാര്യം എന്താണെന്ന് പറഞ്ഞില്ല… പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞാൽ മതി.”

പ്രണയം.. അതാ എന്റെ പ്രശ്നം .. മിക്ക ആൺപിള്ളേർക്കും അത് തന്നെയാണല്ലോ പ്രശ്നം..”
” എന്താ breakup ആയോ ? .”രാഹുൽ ഒന്ന് ചിരിച്ചു.

”ആ ചേട്ടാ ആയി… ”

രാഹുൽ പിന്നെയും ഒന്ന് ചിരിച്ചു .” എന്റെ അനിയാ.. ഈ love എന്നതിൽ ഒന്നുംതന്നെ ഇല്ലെടാ. 4 വർഷങ്ങൾക്കു മുൻപ് നിന്റെ ഈ പ്രായത്തിൽ 6 വർഷത്തെ പ്രണയത്തെ കാറ്റിൽ പറത്തി ഒരു അമേരിക്കൻ പ്രവാസിയുടെ കയ്യും പിടിച്ചു പോയതാ എന്റെ അമ്മു. അന്ന് എന്റെ കയ്യിൽ പത്ത് പൈസ ഉണ്ടായില്ല ..ഇന്നിപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്. അവളും ഞാനും ഹാപ്പി ആണ് .. എനിക്കിപ്പോൾ കല്യാണം ആകാറായി. അന്ന് എന്റെ വീട്ടുകാർ തന്ന സ്‌പിരിറ്റ് ആണ് ഇന്ന് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്..അജു. പ്രണയം നമുക്ക് തരുന്നത് എന്നും പുതിയ പാഠങ്ങൾ ആണ് നമ്മൾ അതൊന്നും കാണാറില്ല എന്ന് മാത്രം . നമ്മൾ അതു കണ്ടെത്തി ആ വഴിയിലൂടെ യാത്ര ചെയ്താൽ ജീവിതം രക്ഷപെടാൻ ഒരു breakup തന്നെ ധാരാളം… ”

ഇത്രയും പറഞ്ഞിട്ടും അജുവിന്റെ മുഖത്തു ഭാവമാറ്റം ഒന്നും തന്നെ ഇല്ലായിരുന്നു.. പക്ഷേ അവന്റെ കണ്ണുകൾ നിറയുന്നത് രാഹുൽ കണ്ടു.

”എന്താ കാര്യം എന്ന് പറയെടാ മനസിന്റെ ഭാരം ഒന്ന് കുറഞ്ഞു കിട്ടും. എന്താണെങ്കിലും പറഞ്ഞോളൂ പരിഹരിക്കാൻ സാധിക്കുമെങ്കിൽ നമുക്കൊരു കൈ നോക്കാം…”
”പരിഹാരം.. അതിനി ഇല്ല ഏട്ടാ… ”
”നമുക്കു നോക്കാം നീ എന്തായാലും കാര്യം പറ…”
അജു ഒന്ന് മൂളികൊണ്ട് പറഞ്ഞു തുടങ്ങി…
അച്ചു.
അവളെ ഞാൻ ആദ്യമായി കാണുന്നത് എന്റെ പ്ളസ് ടൂ സ്കൂളിൽ വെച്ചാണ്. ഞങ്ങൾ പ്ളസ് വൺ പഠിക്കുന്ന കാലം. കുളിച്ച് നനവുമാറാത്ത മുടിയിൽ തുളസി വെച്ച് ,നെറ്റിയിൽ ചന്ദനം തൊട്ടു അവൾ വരുന്നത് കാണാൻ വല്ലാത്തൊരു അഴക്കായിരുന്നു. കാണാൻ ഐശ്വര്യം ഉള്ള ഒരു കുട്ടി .. പക്ഷെ അന്നൊക്കെ എനിക്ക് അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി എന്നതിനപ്പുറം ആരുമല്ലായിരുന്നു.
കാണുമ്പോൾ ഒരു ചിരി.. അത്ര മാത്രം..

പക്ഷേ ആ ചിരിയിൽ ഒളിഞ്ഞിരുന്ന എന്തോ ഒരു കൗതുകം പിന്നീട് ഞാൻ കണ്ടു.. മറ്റാരിലും കാണാത്ത എന്തോ ഒന്ന്.. അത് തന്നെയാണ് പ്രണയമെന്ന ലഹരി എന്റെ ഞരമ്പിൽ കുത്തിവെച്ചത്.. പക്ഷെ പറഞ്ഞില്ല, പറയാൻ പറ്റിയില്ല .. അവൾക്കൊപ്പം രണ്ട് ഋതുചക്രങ്ങൾ മുഴുവൻ ഉണ്ടായിട്ടും പറയാനായില്ല.. വിടപറയലിന്റെ അവസാനനാളിലും ആ മിണ്ടാപ്പൂച്ച ആ ചിരി മാത്രം നൽകി മറഞ്ഞു കളഞ്ഞു..

പിന്നെ കോളേജിൽ ചേരാനുള്ള ഒാട്ടം ആയിരുന്നു.. കോളേജിൽ കേറീതോടെ ജീവിതം ആകെ മാറിമറിഞ്ഞു.. പുതിയ സ്ഥലം, പുതിയ സൗഹൃദങ്ങൾ.. എങ്കിലും ഇടയ്ക്കൊക്കെ ആ പഴയ മുഖം മറവിയുടെ മറ നീക്കി പുറത്ത് വരും..
ഒരിക്കൽ ബൈക്ക് പണിമുടക്കിയപ്പോൾ നാട്ടിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ആ മുഖം ഞാൻ വീണ്ടും കണ്ടത്.. തരിച്ച് നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ തന്നെയാണ് മിണ്ടി തുടങ്ങീത്.. മിണ്ടാപൂച്ചക്ക് അപ്പോൾ നൂറ് നാവായിരുന്നു.. കാലം മനുഷ്യന് വരുത്തുന്ന മാറ്റങ്ങളെ..

പോകാൻ നേരം ഞങ്ങൾ നമ്പർ കൈമാറി. പിന്നെ അങ്ങോട്ട് ചാറ്റിംഗ് കോളിംഗ് ഒക്കെ ആ ബന്ധം അങ്ങനെ വളർന്നു . മറ്റാരോടും അവൾ പറയാത്ത അവളുടെ വിഷമങ്ങളും സിറ്റുവേഷൻസും എല്ലാം എന്നോട് അവൾ പറഞ്ഞിരുന്നു.
ഒരിക്കൽ അവൾ എന്നോട് ചോദിച്ചു
” ട മക്രി നിനക്ക് എന്നെ ഇഷ്ടമാണോ ?
എന്നെ കല്യാണം കഴിക്കോ നീ ?’ ഒരു നിമിഷത്തേക്ക് എന്റെ ചങ്കിടിപ്പ് നിന്നു..
ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്.. നമ്മുടെ സ്വപ്നം നമ്മളെ തേടി എത്തുന്ന നിമിഷം..
പക്ഷെ ഞാൻ എന്റെ ആനന്ദത്തെ അടക്കിനിർത്തികൊണ്ട് പറഞ്ഞൂ..”നീ എന്റെ ചങ്ക് ആണ് എന്റെ ഏറ്റവും നല്ല ഫ്രണ്ട് അപ്പൊ എങ്ങനെയാ നിന്നെ ഞാൻ കല്യാണം കഴിക്കാ ?”
അതവൾക് വിഷമം ആയെങ്കിലും പുറമെ കാണിച്ചില്ല. പിന്നെ പിന്നെ വിളികളുടെയും ചാറ്റിംങ്ങുകളുടെയും അവസാനം ആ ചോദ്യം മാത്രം ആയി. ആഴ്ച്ചകൾ അങ്ങനെ കടന്നു പോയി ..അവസാനം ഞാൻ പറഞ്ഞു
”അച്ചു ..നീ എന്നെ സ്നേഹിക്കുന്നതിനും വർഷങ്ങൾക്കു മുന്നേ ഞാൻ സ്നേഹിച്ച് തുടങ്ങീതാ നിന്നെ.. പക്ഷെ നീ മനസിലാക്കണം നമ്മുടെ കാര്യങ്ങൾ. ഒരേ പ്രായം. നീ ആണെങ്കിൽ നല്ല കുടുംബത്തിൽ പിറന്നു നല്ല ചുറ്റുപാടിൽ ജീവിച്ചു വന്ന കുട്ടി. എനിക്കൊരു ജോലി ഇല്ല നിന്റെ കൈ പിടിച്ചു കയറ്റാൻ ഒരു നല്ല വീടില്ല പിന്നെ ഞാൻ എന്ത് ധൈര്യത്തിൽ നിന്നോട് ഉറപ്പിച്ചു പറയും I LOVE U എന്ന്…? ”

അത്രയും പറഞ്ഞപ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ അവളുടെ മറുപടി ആണ് എനിക്ക് ഊർജം നൽകിയത്.
പിന്നെ ജീവിക്കാൻ പ്രേരണ ആയത്.

” അജു എന്റെ അച്ഛൻ ഗൾഫിൽ ആണെന്ന് നിനക്കാറിയാലോ രണ്ട് വർഷം എടുക്കും ഇനി തിരികെ വരാൻ. അതുവരെ എന്തായാലും എനിക്കൊരു കല്യാണം ഉണ്ടാകില്ല ..അച്ഛൻ വന്നാലും എന്റെ ഇഷ്ടമാണ് അച്ഛന്റെയും.. അച്ഛൻ സമ്മതിക്കും നമ്മുടെ ബന്ധം. നീ എന്നെ മനസിലാക്കിയ പോലെ മറ്റൊരാളും എന്നെ മനസിലാക്കിയിട്ടില്ലെടാ. നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം ,അതുപോലെ തന്നെ നിനക്ക് എന്റെയും ..നമ്മളെ മനസിലാക്കുന്ന ഒരാളുടെ കൂടെ വേണ്ടേ നമ്മൾ ജീവിക്കാൻ . എനിക്ക് നിന്നെ വേണം എന്റെ ശരീരത്തിൽ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ കൂടെ തന്നെ വേണം. മഞ്ഞിലും മഴയിലും വേനലിലും നിന്റെ കൈ പിടിച്ചു നടക്കാൻ, നിന്റെ നെഞ്ചിൽ തല ചായ്ചുറങ്ങാൻ എനിക്ക് നിന്നെ വേണം അജു ”
ആ വാക്കുകളിൽ ഞാൻ എന്റെ അച്ചുവിന്റെ സ്നേഹം മനസിലാക്കി. എനിക്കൊരു പുതുജീവൻ ലഭിച്ച ഫീൽ ആയിരുന്നു. പക്ഷെ അപ്പോളും മനസിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.പിന്നെ അങ്ങോട്ട് അവളെ കിട്ടാൻ വേണ്ടി ഉള്ള പ്രയത്നങ്ങൾ ആയിരുന്നു . ജോലിക്കു വേണ്ടിയുള്ള അലച്ചിലുകൾ ,അവസാനം 6 മാസത്തെ പ്രയത്നത്തിനൊടുവിൽ ഇവിടെ തന്നെ ഒരു ട്രാവൽഏജൻസിയിൽ ജോലി കിട്ടി അക്കൗണ്ട് സെക്ഷനിൽ. തുടക്കത്തിൽ 20000 രൂപയോളം ശമ്പളം ഉണ്ടായിരുന്നു. പക്ഷെ എന്താ പറയാ വിധിച്ചതെ ലഭിക്കു എന്ന് പറയില്ലേ അതുപോലെ ആയി എല്ലാം. സ്വപ്നങ്ങൾ എല്ലാം പെട്ടെന്ന് അവസാനിച്ചു. അവളോടുള്ള എന്റെ പ്രണയം ശക്തമായപ്പോൾ അവളെന്നെ മനസിലാക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷെ അതുണ്ടായില്ല.

അതെന്താ ? രാഹുലിന് ആകാംഷയായി

ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു.

”എന്റെ ജീവിതത്തിൽ ആരും അറിയരുത് എന്ന് ഞാൻ കരുതിയിരുന്ന ഒരു കാര്യം, ഞാൻ ഒരു അനാഥൻ ആണെന്ന് കാര്യം അവളോട് ഞാൻ പറഞ്ഞു .ആരുടെയൊക്കെയോ 30 മിനുട്ട് നേരത്തെ സന്തോഷത്തിന്റെ ബാക്കി പത്രമാണ് തന്റെ ജീവിതം എന്ന് ഞാൻ അവളോട് എറ്റു പറഞ്ഞു. ”

അജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. രാഹുലിന്റെ കണ്ണിലെ തിളക്കം അസ്തമിച്ചു.. ഒരു നെടുവീർപ്പിട്ടു അവൻ കസേരയിലേക്ക് ചാരിയിരുന്നു. ഒരു അശ്വാസ വാക്കുപോലും പറയുവാൻ സാധിക്കാതെ..
നീണ്ട ഒരു നിശബ്ദതക്ക് ശേഷം രാഹുൽ പറഞ്ഞു
” അജു ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്.. എല്ലാ പെൺപിള്ളേരും ഇങ്ങനല്ല.. നിനക്കൊരു വാശി വേണം ഇനിയങ്ങോട്ട്.. അവളേക്കാൾ മിടുക്കിയായ ഒരുത്തീനേ നീ കെട്ടണം.. അടുത്ത മാസം എന്റെ കല്യാണം ആണ് .. അമ്മുവും വരുന്നുണ്ട്.. അവളുടെ മുന്നിൽ നിന്ന് ഞാൻ എന്റെ അപ്പുവിന്റെ കഴുത്തിൽ താലി കെട്ടും.. ആ ഒരു നിമിഷം ഉണ്ടല്ലോ ഞാൻ ആകും ജയിക്കുക . അജു ,നിന്നെ ചതിച്ചവൾക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനവും അതാണെടാ. അതുകൊണ്ട് വിഷമിക്കരുത് ജീവിച്ച് കാണിക്കണം അവളുടെ മുന്നിൽ.. കേട്ടല്ലോ.. ”
അജു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.. പക്ഷെ അവന്റെ മനസു അപ്പോളും കരയുക ആയിരുന്നു..

”ഏട്ടാ കുറച് വെള്ളം വേണം കുടിക്കാൻ.”
”ഇപ്പൊ കൊണ്ടു വരാം.”
വെള്ളവും കുടിച്ച് കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.

”ഏട്ടാ ഞാൻ അവളെ കല്യാണം കഴിക്കുന്നതിലൂടെ ആഗ്രഹിച്ചത് അവൾക്കൊരു നല്ല പാതി ആകുന്നതിനൊപ്പം ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും അനുഭവിക്കുക എന്നതായിരുന്നു.
അവളുടെ സഹോദരങ്ങൾക്ക് ഒരു നല്ല കൂടെപ്പിറപ്പ് ആവുക എന്നതായിരുന്നു.
അവളിലൂടെ ഒരു കുടുംബത്തിന്റെ മൊത്തം സ്നേഹം അനുഭവിക്കുക എന്നതായിരുന്നു.
ഇനി ഒന്നുമില്ല എല്ലാം കഴിഞ്ഞു. അവളിനി മറ്റാരുടെയോ സ്വന്തം ആണ് അതിനു മുൻപേ എനിക് പോകണം. അവൾക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നങ്ങളെയും കൊണ്ട്…..അജുവിന്റെ ശബ്ദം ഇടറിയിരുന്നു. ”

അജുവിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ച രാഹുലിന്റെ കയ്യിൽ ഒരു നനവ് പടർന്നു… കയ്യിലേക്ക് നോക്കിയ രാഹുൽ ഒന്നു ഞെട്ടി അവന്റെ കൈ രക്തത്തിൽ ചുവന്നിരുന്നു… കഴുത്തിന് പുറകിൽ ഏറ്റ മുറിവിലൂടെ രക്തം വാർന്നൊഴുകിയത് ആരും ശ്രദ്ധിച്ചിരുന്നില്ല.

രാഹുലിന്റെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചുകൊണ്ട് അജു നിലത്തേക്ക് വീണു.
ഓപ്പറേഷൻ തിയ്യറ്ററിലേക്ക് മാറ്റുന്ന സമയം തന്റെ പേഴ്‌സ് എടുത്ത് രാഹുലിനെ ഏൽപിച്ച് അജു പറഞ്ഞു.

അതിൽ അച്ചുവിന്റെ ഫോട്ടോ ഉണ്ട് പുറകിൽ അവളുടെ നമ്പറും. അവളെ വിളിച്ച് ഈ കാര്യം പറയണം…
അവന്റെ മുഖം അവസാനമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഒരു വലിയ വിജയം നേടിയ ഒരുവന്റെ ചിരി…

രാഹുൽ പറഞ്ഞു നിർത്തി ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു അടുത്തുള്ള ജനലരികിൽ നിന്നു. അപ്പു അപ്പോഴും മൗനം ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

”എന്നിട്ട് ആ കുട്ടിയെ വിളിച്ചോ ഏട്ടൻ ? ”

രാഹുൽ ഒന്നും മിണ്ടിയില്ല. പോക്കറ്റിൽ നിന്ന് അച്ചുവിന്റെ ഫോട്ടോ എടുത്തു അവൾക്കു നേരെ നീട്ടി.

ധാ ഇതാണ് അജുവിന്റെ അച്ചു.

ആ ഫോട്ടോ വാങ്ങി നോക്കിയ അപ്പുവിന്റെ കണ്ണിൽ ഇരുട്ടു കയറി.
അവളുടെ കയ്യിൽ ഇരുന്ന് ആ ഫോട്ടോ ഒന്ന് വിറച്ചു. ആ ഫോട്ടോ നിലത്തേക്ക് വീണു.
അവളൊന്നു പുറകിലേക്ക് മാറി .
തന്റെ ജീവിതത്തിലെ അടഞ്ഞു എന്ന് താൻ കരുതിയ അധ്യായം വീണ്ടും പൊന്തി വന്നിരിക്കുന്നു. താൻ എന്താണോ രാഹുലിൽ നിന്ന് മറച്ചു വെച്ചത് അതു രാഹുൽ അറിഞ്ഞിരിക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ പകച്ചു നിന്നു.
അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി. വിശ്വാസത്തിനേറ്റ മുറിവിനാൽ ആ മുഖം ഭാവമാറ്റമില്ലാതെ എവിടേക്കെന്ന് അറിയാതെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അപ്പു കണ്ടു. അവൾക്കും ഒന്നും പറയാൻ ഉണ്ടായില്ല.

അപ്പു…
നീ ആ ഗേറ്റ് കടന്നു വരുന്ന വാഹനം കണ്ടോ ?
അതാണ് അവന്റെ വീട്ടുകാർ. കരുണ ഓർഫനേജിൽ ഇനി അവൻ ഇല്ല എന്ന സത്യം അറിയാതെ ആണ് അവർ ഇവിടേക്ക് വരുന്നത്. ഇവിടെ നിന്ന് പോകുന്നത് ഇനി അജുവിന്റെ ജീവനില്ലാത്ത ഒരു ശരീരം മാത്രം ആയിരിക്കും…

ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിൽ ഒരു മിന്നൽ പിണർപ്പുണ്ടാക്കി..
അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞൊഴുകി.

”നീ എത്തുന്നതിലും മുൻപേ അവൻ പോയി. അവൻ നിനക്ക് എന്തോ ഒരു സമ്മാനം സൂരജിന്റെ കയ്യിൽ ഏല്പിച്ചിട്ടുണ്ട് . ”
അജുവിന്റെ ഫ്രണ്ട് സൂരജിനെ അവൾക്കും അറിയാം. അജുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ. പറഞ്ഞു തീരും മുൻപേ സൂരജ് എത്തി. അവന്റെ കയ്യിലെ സമ്മാനപൊതി തുറന്നു നോക്കിയ അപ്പുവിന് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഒരു കൊലുസ് ആയിരുന്നു അത്. അവളുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു കാലിൽ ഒരു സ്വർണ കൊലുസ്.

”അച്ചു നിനക്ക് ഓർമ ഉണ്ടോ നിന്റെ നിശ്ചയത്തിന് 2 ദിവസം മുൻപേ നിന്നെ അവൻ വിളിച്ചത് ഒന്ന് കാണണം എന്നും പറഞ്ഞ്. ഇതു തരാൻ ആയിരുന്നു. അല്ലാതെ നിന്നെ കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാനോ ശല്യം ചെയ്യാനോ ആയിരുന്നില്ല. അവന്റെ ആഗ്രഹം ആയിരുന്നു നിന്റെ കാലിൽ അവനു തന്നെ ഇത് അണിയിക്കണം എന്ന്. ഇനിയിപ്പോ ഒന്നും വേണ്ടല്ലോ അവൻ പോയില്ലേ എല്ലാം അവസാനിപ്പിച്ച്. ”
വിഷമം അടക്കാൻ സൂരജ് ആവുന്നത്ര ശ്രമിച്ചിട്ടും അവനതിനു ആയില്ല.

ഒരു നിമിഷത്തെ അപകർഷതാബോധത്തിൽ നീ ഇല്ലാതാക്കിയത് ഒരു പാവം ചെറുപ്പക്കാരനെയാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പഞ്ചപാവത്തിനെ..”
ഇത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നപ്പോൾ അച്ചുവിന് പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു..
അവൾ ആ കൊലുസ് ചേർത്തു പിടിച്ചു കരഞ്ഞു. ഒരു അശ്വാസ വാക്കിന് വേണ്ടി അവൾ കൊതിച്ചു.. അവളുടെ അരികിൽ വന്നിരുന്ന രാഹുലിന്റെ ചുമലിൽ ചാരി ഇരുന്ന് അവൾ പൊട്ടി കരഞ്ഞു.

”അപ്പു ഞാനും അജുവിനെ പോലെ നിന്നിൽ കണ്ടത് ഒരു നിഷ്കളങ്കത ആണ്. അല്ലാതെ നിന്റെ ശരീരത്തെ അല്ല. പക്ഷെ ആ ഒരു സൗന്ദര്യം ഇപ്പോൾ എനിക്ക് നിന്നിൽ കാണാൻ കഴിയുന്നില്ല.നമുക്കിടയിൽ ആവർത്തിച്ചു വന്നിരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു കഴിഞ്ഞ കാലത്തിൽ പ്രണയം വല്ലതും ഉണ്ടായിരുന്നോ എന്ന്. അപ്പോളെല്ലാം ഒരു NO ആണ് നീ എനിക്കു തന്ന മറുപടി. ഇന്നിപ്പോൾ എല്ലാം അറിഞ്ഞിട്ടും ഞാൻ നിന്നെ സ്വീകരിച്ചാൽ അജുവിന്റെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല. ആ അനിയനോട് ഞാൻ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത ആയിപോകും ഇത്. അവൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയാമായിരുന്നു..എന്നിട്ടും നീ അവനെ കുറിച്ച് ഓർത്തോ. എല്ലാം തുടങ്ങിവെച്ചത് നീ അല്ലേ.. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിയാതെ അനാഥാലയത്തിൽ അവനെ പോലുള്ള ഒരുപാട് പേരുടെ ഇടയിൽ ജീവിച്ച അവനു നീ എത്തിപിടിക്കാവുന്നതിലും അപ്പുറം ആണ്. അവൻ നിന്നിലൂടെ ആഗ്രഹിച്ചത് നിന്നെ സ്വന്തമാക്കുക എന്നത് മാത്രമല്ല ഒരു വീടിന്റെ സ്നേഹം മതിവരുവോളം ആസ്വദിക്കാൻ കൂടി ആണ്. അതൊന്നും നീ ചിന്തിച്ചില്ല . നിന്നെ ഒരുപാട് സ്നേഹിച്ച ഒരാളെ വേണ്ട എന്ന് വെച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ നീ എന്തു അർത്ഥത്തിൽ ആണ് ഇഷ്ടപ്പെട്ടത്. എനിക്കിനി ആവില്ല നിന്നെ മനസുകൊണ്ട് സ്വീകരിക്കാൻ…
അതുകൊണ്ട് നമുക്ക് എല്ലാം ഇവിടെ അവസാനിപ്പിക്കാം .. എല്ലാം….. അവളുടെ പേരെഴുതിയ മോതിരം അവളുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ അതിൽ രാഹുലിന്റെ ഒരുതുള്ളി കണ്ണുനീർ ഉണ്ടായിരുന്നു….
” അന്ന് അമ്മു എന്നെ ഇട്ടിട്ട് പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായ് ഞാൻ തോൽക്കുന്നത്.. പക്ഷെ പിന്നീട് വാശി ആയിരുന്നു.. നല്ലൊരു ജോലി, വീട്, ഒരു പെണ്ണ് ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.. എല്ലാം നേടി എന്ന് വിചാരിച്ച് സന്തോഷിച്ചപ്പോൾ നീയും എന്നെ തോൽപ്പിച്ചു .. പെൺപിള്ളേരെല്ലാം ഇങ്ങനല്ലെന്ന് എനിക്കറിയാം.. സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്ന പെൺകുട്ടികളുമുണ്ട്.. പക്ഷെ അതൊക്കെ ഒരു ആണിന്റെ ഭാഗ്യം പോലിരിക്കും..

”പിന്നെ, അപ്പുറത്ത് വിശ്വാസത്തിന്റെ പുറത്തു ജീവൻ കളഞ്ഞ ഒരു ശരീരം കിടപ്പുണ്ട് ,മനസിൽ അവൻ കണ്ട ആ നിഷ്കളങ്കതയുടെ ഒരംശം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ആ കാലിൽ വീണു ഒരു മാപ്പു പറയാൻ മറക്കരുത്. ഇതെങ്കിലും ചെയ്തില്ലെങ്കിൽ നിന്റെ ഈ ജീവിതത്തിനു ഒരു അർത്ഥമില്ലാതെ പോകും”

മുഖത്തു നോക്കാതെ ആണ് രാഹുൽ അതു പറഞ്ഞത് .
”ഇനിയും നിന്റെ മുഖം ഞാൻ കണ്ടാൽ ഒരുപക്ഷേ ഞാൻ എന്റെ തീരുമാനത്തെ മാറ്റിയെന്ന് വരും . അതുകൊണ്ട് ഇനി എന്നെ വിളിക്കരുത് ..പോകുന്നു ..ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ. ”

കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് നടന്നകലുന്ന രാഹുലിനെ നോക്കിയിരിക്കാനേ അവൾക്കായുള്ളു…

എത്ര നേരം അവൾ അങ്ങനെ ഇരുന്നു എന്ന് അവൾക്കറിയില്ല.
കണ്ണുകളിൽ നിന്ന് അപ്പോളും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അതു തുടച്ചു ഒരു ചുമരിനപ്പുറം കിടക്കുന്ന അജുവിന്റെ ജീവനില്ലാത്ത ശരീരത്തിനടുത്തേക്ക് അവൾ പാഞ്ഞു. ചുറ്റിലും കൂടി നിന്ന ആളുകൾക്കിടയിലൂടെ അവൾ അജുവിന്റെ അടുത്തെത്തി. അപ്പോളും ആ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു .. ജയിച്ചവന്റെ ചിരി.
അവളും അവനെ നോക്കി ഒന്ന് ചിരിച്ചു. പിന്നീട് അവൾ ഒരിക്കലും കരഞ്ഞിട്ടില്ല ..ഇന്നും അവൾ ചിരിക്കുന്നു ..ഇരുമ്പഴികളാൽ ബന്ധിച്ച ഇരുട്ടുമുറിയിൽ അവൾക്കായി അജു വാങ്ങിയ കൊലസും നെഞ്ചോടു ചേർത്തു പിടിച്ച് കാലിൽ കിലുങ്ങുന്ന ചങ്ങലയ്ക്കൊപ്പം ഇന്നും അവൾ പൊട്ടിചിരിക്കുന്നു…

(ആത്മാർത്ഥമായി പ്രണയിച്ചിട്ടും വഞ്ചിക്കപ്പെട്ടവർക്കും, പ്രണയചൂളയിൽ വീണ് എരിഞ്ഞമർന്നവർക്കും വേണ്ടി സമർപ്പിക്കുന്നു..)

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular