Connect with us

ബന്ധങ്ങൾ

ഞാൻ തരാത്ത എന്തു സുഖമാ ഏട്ടാ അവളേട്ടന് തന്നേ ….എന്നെ ഇത്ര പെട്ടെന്ന് മടുത്തോ … ഞാൻ .. ഞാനാരുമല്ലാതായോ

Published

on

രചന: ലിസ് ലോന

“ഞാൻ തരാത്ത എന്തു സുഖമാ ഏട്ടാ അവളേട്ടന് തന്നേ ….എന്നെ ഇത്ര പെട്ടെന്ന് മടുത്തോ … ഞാൻ .. ഞാനാരുമല്ലാതായോ ”

ഇടറിയാണെങ്കിലും തേങ്ങികൊണ്ടുള്ള കൃഷ്ണയുടെ വാക്കുകൾക്ക് ഈർച്ചവാളിനേക്കാൾ ശക്തിയുണ്ടെന്ന് അവനു തോന്നി.

ഒരു നിമിഷത്തെ മതിഭ്രമത്തിൽ ചെയ്തു പോയ തെറ്റിന്റെ ആഴം അവനെ തലകുനിപ്പിച്ചു നിർത്തിയിരിക്കുകയാണെന്ന് അവളറിഞ്ഞു .

ആ നിൽപ് കൃഷ്ണയുടെ ഇടനെഞ്ചിലാണ് തറച്ചു കൊള്ളുന്നത് ….
നോക്കുംതോറും അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല …കണ്ണുകളെല്ലാം നീറിപുകഞ്ഞു കാഴ്ച മറയുന്നു …

“എന്തിനാ ഏട്ടാ ന്നോടിത് ..എനിക്കിത് താങ്ങാൻ കഴിയുന്നില്ലല്ലോ ന്റെ ദൈവമേ ..”
അവൾ വാവിട്ടു കരഞ്ഞു ..

“കൃഷ്ണാ ….. മോളേ മാപ്പ് ..
എനിക്കറിയാം തെറ്റാണു ഞാൻ ചെയ്തതെന്ന് പക്ഷേ ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല ”

“ഏട്ടാ ഞാനെപ്പളും പറയാറില്ലേ ,മുണ്ടു മുറുക്കിയുടുക്കേണ്ടി വന്നാലും , വിശപ്പ് സഹിച്ചു എനിക്കുള്ള ആഹാരം ഞാനൊരാൾക്ക് കൊടുക്കാം പക്ഷേ ……”

വാക്കുകൾ മുറിയുന്നു ….
സഹിക്കാൻ കഴിയാത്ത സങ്കടം കൊണ്ട് നെഞ്ച് പൊത്തിപിടിച്ചാണ് അവൾ തേങ്ങുന്നതെന്നു നിറകണ്ണോടെ ഞാൻ നോക്കി .

“ന്റേട്ടനെ പങ്കു വക്കുന്നതിലും ഭേദം എനിക്ക് ഒരു നുള്ളു വിഷം ഞാനറിയാതെ തരാരുന്നില്ലേ ഏട്ടാ ….”

അമ്മേ …എന്തൊരു നശിച്ച നിമിഷമായിരുന്നത് ,പറയേണ്ടിയിരുന്നില്ല …
ന്റെ പെണ്ണിന്റെ സങ്കടം കാണാനെനിക്ക് കഴിയുന്നില്ലല്ലോ ദൈവമേ …..

“അവളിൽ മതി മറന്നപ്പോൾ ഒരു നിമിഷം പോലും ന്നേം .. നമ്മൾ പങ്കിട്ട ഈ ഒൻപത് വർഷത്തെ സ്നേഹവും ഏട്ടനോർത്തില്ലല്ലോ ”

പതം പറഞ്ഞു കരയുന്ന അവളെ ഒന്നു ചേർത്ത് പിടിക്കണമെന്നുണ്ട് പക്ഷേ …..

“ന്നെ തൊട്ടു പോവരുത് .. എനിക്ക് അറപ്പാ നിങ്ങളെ ……”

കയ്യിലൊന്നു തൊടാൻ ശ്രമിച്ചപ്പോൾ ചീറിക്കൊണ്ട് ആ കൈ തട്ടി മാറ്റി അവൾ …..നഖവര വീണ കൈകളിലെ നീറ്റലിനേക്കാൾ , പറഞ്ഞ വാക്കുകളുടെ മാറ്റൊലി ഇനിയും നിലച്ചിട്ടില്ല ഇരുചെവികളിലും …

എന്നും പൂത്തുനിൽക്കുന്ന പ്രണയത്തിന്റെ പവിഴമല്ലികൾക്ക് പകരം ആ കണ്ണുകളിലിപ്പോ സകലതും ഭസ്മമാക്കാൻ പോന്ന അഗ്നി ആണെരിയുന്നത് ….

എല്ലാം തകർന്നവളെ പോലെ കൃഷ്ണ വെറും തറയിൽ കിടന്നു ..
ഒരു വിശദീകരണമോ മാപ്പോ അവളാഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ ഏറെക്കുറെ കൈ വിട്ടു പോയെന്നും അവനു മനസ്സിലായി ….
••••••••••••

കളികൂട്ടുകാരിയായ ശ്യാമയും ഞാനും പിരിയാൻ പറ്റാത്ത വിധത്തിലുള്ള അനശ്വരപ്രേമമായിരുന്നു , അവളെ തേടി ഒരു ബിസിനസുകാരന്റെ ആലോചന വരും വരെ ….

ഞാൻ വാങ്ങിക്കൊടുത്ത ചുരിദാറും പവിഴമാലയും ഇട്ടു വന്ന് .. ….
വീട്ടുകാരുടെ കണ്ണുനീരിന്റെ ശാപത്തെ പറ്റി വാതോരാതെ പറഞ് ….അനിയത്തിയുടെ ഭാവിയെ ബാധിക്കും വിധമെടുക്കുന്ന തീരുമാനത്തിന്റെ ഭവിഷ്യത് അവൾക്കു താങ്ങാൻ വയ്യെന്നും ……ഇനിയുള്ള എന്റെ ജീവിതത്തിൽ പ്രണയമധുരം പകരാൻ അവളില്ലെന്നും കേട്ടപ്പോൾ വ്യക്തമായി ….
ഈ കലാരൂപത്തിന് ഇനിയൊരിക്കലും രൂപമാറ്റം സംഭവിക്കാൻ പോകുന്നില്ലെന്ന് ……

തേപ്പ് ….ചിലരിപ്പോഴും പാരമ്പര്യത്തനിമയോടെ കൊണ്ട് നടക്കുന്ന കലാവാസന ..

അവളുടെ കെട്ടും കഴിഞ്ഞു വർഷം മൂന്നു കഴിഞ്ഞാണ് കൃഷ്ണയെ കെട്ടിയത് …
ഞാൻ മാത്രമാണ് ലോകം എന്നു കരുതി ജീവിക്കുന്ന ഒരു സാധു …
മഞ്ചാടിക്കുരുവും മയിൽപീലിയും ഇലഞ്ഞിപൂക്കളും സ്വപ്നം കാണുന്നവൾ ..
വിദ്യാഭ്യാസവും സൗന്ദര്യവും കുറഞ്ഞാലെന്താ പ്രാണനെപോലെ സ്നേഹിക്കുന്നുണ്ട് എന്നെയവൾ …..

വിവാഹമോചിതയായി ശ്യാമ എത്തിയിട്ടുണ്ടെന്ന് നാട്ടിലേക്ക് വിളിച്ചപ്പോ അമ്മ പറഞ്ഞിരുന്നു..
അതോർമയിൽ വന്നത് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ തേടി വന്നപ്പോളാണ്

“ഒന്നു കാണാൻ പറ്റുമോ ”

ഒഴിയാൻ തോന്നിയില്ല ഉള്ളിലെവിടെയോ പഴയ ഒരിഷ്ടക്കാരൻ ഉറക്കം നടിച്ചു കിടന്നിരുന്നല്ലോ …..
അതോ എന്നെ സ്വീകരിക്കാത്ത അവളുടെ, നശിച്ചു പോയ ജീവിതത്തെ ഉൾപുളകത്തോടെ കണ്ടാസ്വദിക്കാനോ ..അറിയില്ല.

“എവിടേക്കാ വരേണ്ടത്… ആലോചിച്ചിട്ട് വിളിക്കൂ ”

മറുപടി പറയുമ്പോൾ മനസ്സിൽ കല്യാണിയുടെയും കിച്ചുവിന്റെയും മുഖങ്ങൾക്ക് അല്പം മങ്ങലേറ്റിരുന്നോ ….

“ഞാനിവിടെ എറണാംകുളത്തുണ്ട് അതാ വിളിച്ചേ ”

“ആണോ ?? ന്നാ ഇന്ന് വൈകീട്ട് കാണാം ”

” ഇവിടെ പനമ്പിള്ളി നഗറിൽ എനിക്ക് ഒരു ഫ്ലാറ്റ് ഉണ്ട് ഞാൻ ലൊക്കേഷൻ അയച്ചു തരാം , വരുന്നേനു മുൻപേ ഒന്നു വിളിക്കണേ ”

സംഭ്രമത്തോടെയാണെങ്കിലും ഞാൻ ഫോണും കൈ പിടിച്ചു വാട്സ് ആപ്പിലേക്ക് കണ്ണും നട്ടിരുന്നു .

അതിനിടയിൽ വന്ന കാളിലേക്ക് ഒരല്പം അനിഷ്ടത്തോടെയാണ് നോക്കിയത് .
കൃഷ്ണ കാളിങ് ……..
“ഉച്ചക്ക് ഉണ്ണാൻ വരണേ ഏട്ടാ ….ഞാൻ കാത്തിരിക്കും ”
മറുപടി പറയും മുൻപേ കട്ടാക്കി അവൾ ..
ഓഫിസിലെ തിരക്കിൽ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതിയിട്ടാണ് ….എന്നാൽ മെസേജ് അയച്ചൂടെ എന്ന് ചോദിച്ചാൽ
“ഇടക്കൊന്നു എന്റെ ശബ്ദം കേട്ടോ ” എന്നാവും മറുപടി .
ഇനിയിന്നു വീട്ടിലേക്ക് പോവാൻ വയ്യ .. മനസ്സ് ശ്യാമയെ കാണാൻ തയ്യാറെടുത്തു കഴിഞ്ഞു .. അതിനിടയിൽ കൃഷ്ണയെ … വേണ്ടാ ശരിയാവില്ല .
ഫോണെടുത്തു തിരിച്ചു വിളിച്ചയുടൻ അവളോട്

” ഇന്ന് വരാൻ പറ്റില്ല മോളേ .. ക്ലയന്റ് മീറ്റിങ്ങുണ്ട് പോയെ പറ്റൂ കേട്ടോ ….വരാൻ ഇച്ചിരി വൈകും ഞാൻ വിളിക്കാം ”

“ആണോ എന്നാ ശരി”

മറുപടിയിൽ നിരാശയുടെ ഒരു കുഞ്ഞു നനവുണ്ട് …സാരമില്ല …

മനസ്സ് മുഴുവൻ ഒരു ഇളക്കത്തിലാണ് …അവളുടെ വിളിക്കായി പഴയ കാമുകമനസ്സ്‌ കാത്തിരിക്കുകയായിരുന്ന പോലെ ….

ഫോണിൽ നോക്കിയപ്പോൾ പുതിയ മെസേജ് വന്നതിന്റെ നോട്ടിഫിക്കേഷൻസ് … അതേ അവളുടെ വീട്ടിലേക്കുള്ള വഴി അയച്ചിരിക്കുന്നു ….

അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പോയി…
പ്രേമിച്ചു നടന്ന കാലത്തു ഒന്നു ഉമ്മ വക്കാൻ പോലും സമ്മതിക്കാതിരുന്ന പെണ്ണാ …..ഇപ്പൊ ആരുമില്ലാത്ത വീട്ടിലേക്ക് വിളിച്ചിരിക്കുന്നത് ….

ഇന്ന് മനസ്സ് മുഴുവൻ ശ്യാമയാണ് ….
ശ്യാമാംബരം… നീളേ മണിമുകിലിനുള്ളിൽ …. ജോലിയെല്ലാം പെട്ടെന്ന് പെട്ടെന്ന് ചെയ്യുമ്പോൾ ജോൺസൺ മാഷിന്റെ വരികളായിരുന്നു ചുണ്ടിൽ …

വൈകീട്ട് എന്നും കൂടെയിറങ്ങുന്ന പ്രസാദിനെ ഒഴിവാക്കാൻ ഒരുപാട് ശ്രെമിച്ചു …
പോകുന്ന വഴിയിലാണ് അവന്റെ വീട് അതുകൊണ്ട് എന്റെ കാറിലാണ് വരുന്നതും പോകുന്നതും ….
ഒരാളെ കാണാനുണ്ടെന്നു പറഞ്ഞപ്പോൾ അവൻ കാറിലിരുന്നോളാം എന്ന് …
പറ്റില്ല ഒത്തിരി വൈകും അങ്ങനെ ഒരു നൂറു കൂട്ടം കാരണങ്ങൾ പറയുമ്പോളും അവന്റെ കണ്ണുകളിൽ സംശയമൊന്നുമില്ല … ഇതുവരെയും ഒരു കള്ളക്കളിയും ഞാൻ ചെയ്തിട്ടില്ലല്ലോ …

ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് ആരെ കാണാനെന്നും ഫ്ലാറ്റ് നമ്പറും പറഞ്ഞു കൊടുത്തപ്പോൾ കാർ ഉള്ളിലേക്ക് കടത്തി വിട്ടു …

കാളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ കൈ വിറക്കുന്നുണ്ട് …
എന്തിനാണ് വരാൻ പറഞ്ഞത് എന്നറിയില്ല എങ്കിലും ഫോൺ വിളിച്ചപ്പോളുള്ള കാതരമായ സ്വരം എന്തൊക്കെയോ പ്രതീക്ഷിക്കുന്നു ..

തെറ്റോ ശരിയോ അതൊന്നും ഓർക്കാനുള്ള മനസികാവസ്ഥയല്ല ….
വാതിൽ തുറന്ന് ശ്യാമ അവനെത്തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു ..അവനും …
ശരീരത്തിന്റെയും മനസ്സിന്റെയും പക്വത രണ്ടു പേർക്കും ഒന്നു കൂടി സൗന്ദര്യം കൂട്ടിയിരിക്കുന്നു .

“അകത്തേക്ക് വരൂ …എന്താ അവിടെത്തന്നെ നിൽക്കുന്നത് ”

അവൾക്ക് പിന്നാലെ മനോഹരമായ ആ സ്വീകരണമുറിയിലേക്ക് കാലെടുത്തു വക്കുമ്പോൾ അനൂപിന് തോന്നി താനൊരു പട്ടമായി ആകാശത്തു പറക്കുകയാണ് എന്ന് ….
ശരീരഭാരം അറിയുന്നേ ഇല്ല ..
ഒരല്പം എണ്ണമയത്തോടെ , അരക്കെട്ടിനെ മറച്ചു കിടന്നിരുന്ന മുടിയല്ല .,, പകരം കിടക്കുന്ന മുടിക്ക് , നിറം മാറ്റിയത് കൊണ്ടാണോ ഭംഗി കൂടിയിരിക്കുന്നു .
ഷാംപൂ ഇട്ടു പാറിക്കിടക്കുന്ന മുടി , ചിരിക്കുമ്പോൾ തിരമാലകളെ പോലെ മുഖത്തിന്റെ വശത്തേക്ക് ഒഴുകിയെത്തുന്നുണ്ട് …
പണ്ടുണ്ടായിരുന്ന സന്തൂറിന്റെ മണമല്ല …ഏതോ മുന്തിയ സുഗന്ധം അവളെ ചുറ്റി പറ്റി നിൽക്കുന്നു …..

” ഇരിക്കൂ ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ ”

എന്റെ വിരൽത്തുമ്പിൽ പിടിച്ചു സോഫ ചൂണ്ടി കാട്ടി അവൾ
എന്നിട്ടും വിടാതെ ഞാനും അവളുടെ വിരൽത്തുമ്പിൽ അമർത്തി പിടിച്ചു …
കണ്ണുകൾ കൊണ്ട് ചിരിച്ചു അവളെന്റെ വിരലുകൾ പതിയെ എടുത്ത് മാറ്റി അകത്തേക്ക് നടന്നു .

പുതിയ തരം ഫർണീച്ചറുകളും പെയിന്റിങ്ങുമെല്ലാം നിറച്ചു ആർഭാടം വിളിച്ചോതുന്ന മുറി ….
ഞാനൊന്ന് എല്ലായിടത്തും കണ്ണോടിച്ചു നോക്കി …

മടങ്ങി വന്ന അവളുടെ കൈകളിൽ നിന്നും ജ്യൂസ് വാങ്ങി സോഫയിലേക്ക് ഇരുന്നു ….
വിവാഹമോചനകഥകളിലെ സാധാരണ വില്ലൻ ..സംശയം തന്നെയാണ് ഇവിടെയും കേന്ദ്രകഥാപാത്രം …

കല്യാണം മുതൽ വിവാഹമോചനം വരെയനുഭവിച്ച പീഡനങ്ങളും …
വിവാഹബന്ധം വേർപെടുത്തും മുൻപ് അവളവനോട് എണ്ണം പറഞ്ഞു വാങ്ങിക്കൂട്ടിയ ജീവനാംശത്തിന്റെ കണക്കും പറഞ്ഞു പറഞ് ഒടുക്കം ….
ഞാനില്ലാതെ അവളെന്നും അപൂർണയായിരുന്നെന്നും …
എന്നെ സ്നേഹിച്ചപോലെ ഒരാളെയും സ്നേഹിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ലെന്നും ….
ഇപ്പോഴും ആ സ്നേഹമാണ് അവളുടെ ഉള്ളൂ മുഴുവനുമെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ….

നേരമൊത്തിരി ഇരുട്ടിയെന്നു ബാൽക്കണിയുടെ ഇത്തിരി വട്ടത്തിലെ നിലാവൊളിയിൽ ഞാൻ കണ്ടു …

“എന്തായാലും ഇത്രേം വൈകിയ സ്ഥിതിക്ക് ചോറുണ്ടിട്ട് പോയാൽ മതി ”

എണീൽക്കുമ്പോൾ അറിയാതെ ഒഴുകിമാറിയ സാരിതലപ്പ് എത്രെ അലസമായാണ് അവൾ ശരിയാക്കുന്നതെന്നു ഞാനത്ഭുതത്തോടെ ഓർത്തു …

എന്താണെനിക്ക് ഒന്നും പറയാൻ കഴിയാത്തത്….വന്നപ്പോൾ മുതൽ ഞാനൊരു കേൾവിക്കാരൻ മാത്രമാണല്ലോ എന്ന് ഞാനോർത്തു …

“വേണ്ട വേണ്ട ഒത്തിരി വൈകി …ഇനി ഇവിടുന്നു വീട്ടിലെത്തുമ്പോളേക്കും നേരം കുറെയാകും ..ഞാനിറങ്ങാണ് എന്താവശ്യമുണ്ടെങ്കിലും ശ്യാമ എന്നെ വിളിച്ചോളൂ …ഒരു ദിവസം വീട്ടിലേക്കും വാ ”

പറഞ്ഞു തീർന്നപ്പോൾ തിടുക്കം കൂടിപ്പോയോ സംസാരത്തിന് എന്നെനിക്കും തോന്നി …
അവളൊന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു ….

പോകാനായി എണീറ്റ എന്റടുത്തേക്ക് അവളൊരു ഇളംകാറ്റായി ഒഴുകി വന്നതും ….
എന്റെ നെഞ്ചിലേക്ക് തല ചേർത്തു് പുണർന്നതും ഒരു നിമിഷം കൊണ്ടായിരുന്നു …..

•••••••••••••••••

എല്ലാം കൃഷ്ണയോട് തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല എന്നറിയാമായിരുന്നത് കൊണ്ട് പറയാൻ തുടങ്ങിയതാണ് …
പക്ഷേ ……

പ്രസാദ് വന്നിട്ടേറെ നേരമായല്ലോ …
അവനെ വിളിച്ചു വരുത്തി തന്റെ നിസ്സഹായാവസ്ഥ പറയുമ്പോൾ , ചിരിയടക്കാൻ പാട് പെടുന്ന അവനെ നോക്കി ഇരച്ചു വന്ന ദേക്ഷ്യം അടക്കി പറഞ്ഞു ..

“പ്ലീസ് …..നീ കൂടെ ഉണ്ടായിരുന്ന കാര്യം ഞാനിനി പറഞ്ഞാലും അവൾ കേൾക്കാൻ നിന്നു തരില്ല അതോണ്ടാ”

എന്റെ ഭാവനയിൽ വിരിഞ്ഞ കള്ളങ്ങളും കൂടി ചേർക്കേണ്ടായിരുന്നു ..വെറുതെ ഒരു രസത്തിനു പറഞ്ഞു തുടങ്ങിയതാണ് …

അവളുടെ വിതുമ്പി നിൽക്കുന്ന ചുണ്ടുകളും പേമാരിയായി പെയ്യാനുള്ള നിൽപ്പും കണ്ടപ്പോൾ തോന്നിയ ഒരു കുസൃതി …..

കയ്യിലിരുന്ന മൊബൈലടിച്ചപ്പോൾ അനൂപ് ഫോണെടുത്തു നോക്കി …പ്രസാദാണല്ലോ ഇവനിതന്തിനാ വീടിനകത്തിരുന്നെന്നെ വിളിക്കുന്നത് ..
ഫോൺ കട്ടാക്കി ഹാളിലേക്ക് എത്തി നോക്കിയപ്പോൾ അവനില്ല …
കൃഷ്ണ ..ടേബിളിൽ തല ചേർത്തു വച്ച് കുനിഞ്ഞു കിടക്കുന്നുണ്ട് …
അടുത്ത് ചെന്ന് തൊടാനൊരു പേടി ….

“കൃഷ്ണേ ….”
ഇല്ല ഇപ്പോളും തേങ്ങലിൽ തന്നെ …
വേഗം പുറത്തേക്ക് നടന്ന് പ്രസാദിനെ ഫോൺ വിളിച്ചു ….

“എടാ നീ ഒന്നും പറഞ്ഞില്ലേ അവളിപ്പോളും കരച്ചിലാണ് ”

“ഇനി ഞാനെന്നല്ല ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും അവൾ വിശ്വസിക്കൂല്ല മോനേ കളിയാകെ മാറി …
എന്നെകൊണ്ട് നീ ഇതെല്ലാം പറയിപ്പിക്കാണെന്ന രീതിയിലാ അവളുടെ മറുപടി …
എനിക്കറിയില്ല ഇനി എന്തു ചെയ്യണമെന്ന് അതാ ഞാൻ നിന്നോട് പറയാതെ ഇറങ്ങിയത് ”

എന്റെ ഗുരുവായൂരപ്പാ ഒരു വഴി കാണിച്ചു തായോ എനിക്കിതൊന്നു തീർക്കാൻ …അനൂപ് തലയിൽ കൈവച്ചു താഴെക്കിരുന്നു …

രാത്രിഭക്ഷണം ഊണുമേശയിൽ എടുത്ത് വച്ച് കൃഷ്ണ മോനെയും കൊണ്ട് ഉറങ്ങാൻ പോയി ….
കല്യാണം കഴിഞ്ഞു ഇന്നുവരെ തനിച്ചിരുന്ന് കഴിച്ചിട്ടില്ല രാത്രിയിൽ …..
അവളടുത്തിരുന്നു വിളമ്പി തന്ന് ഒരുമിച്ച് കഴിക്കുന്ന സുഖം അത് അനുഭവിച്ചു തന്നെ അറിയണം ….
ചോറ് തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല ആകെ ഒരു വിമ്മിഷ്ടം …
തമാശക്കാണെങ്കിലും വേണ്ടായിരുന്നു ..
സങ്കടപെടുത്തണ്ടായിരുന്നു …

കൈ കഴുകി അവൻ നേരെ ബെഡ്റൂമിലേക്ക് ചെന്നു ….
ഡോർ തുറക്കാൻ പറ്റുന്നില്ല …അകത്തു നിന്ന് പൂട്ടിയിരിക്കുന്നു .. ഒരു നിമിഷത്തേക്ക് അവൻ ഇടിവെട്ടേറ്റവനെ പോലെ നിന്നുപോയി …

സമനില വീണ്ടെടുത്തു വാതിലിൽ തട്ടി …
അവളെന്തെങ്കിലും അവിവേകം കാണിക്കുമോ….
മനസ്സിൽ ഭയത്തിന്റെ കുഞ്ഞനുറുമ്പുകൾ അരിച്ചിറങ്ങാൻ തുടങ്ങി …..
“കൃഷ്ണ …നീ വാതിൽ തുറന്നില്ലെങ്കിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോകും ഇനിയൊരിക്കലും മടങ്ങി വരാതെ ”
വാതിലിൽ ആഞ്ഞടിച്ചു അവൻ വിളിച്ചു പറഞ്ഞു …

ജീവിതത്തിലാദ്യമായി അവന്റെ കണ്ണുകളിലീറനണിഞ്ഞു ….
വാതിൽ തുറന്നു നോക്കിയ കൃഷ്ണ കണ്ടു അവൻ കാൽമുട്ടിന്മേൽ തല വച്ചു കുനിഞ്ഞിരിക്കുന്നത് ….

ഒന്ന് മുരടനക്കി ശബ്ദമുണ്ടാക്കി അവൾ വാതിൽ തുറന്നിട്ടു …
പിന്തിരിഞ്ഞു പോകുമ്പോൾ പ്രസാദേട്ടൻ പറഞ്ഞതായിരുന്നു മനസ്സിൽ
•••••••••••

ശ്യാമ വന്നവനെ കെട്ടിപിടിച്ചത് വരെയും സത്യമായിരുന്നു എന്നാൽ …
അവളവനെ ആലിംഗനം ചെയ്ത മാത്രയിൽ അനൂപിന്റെ ഓരോ അണുവിലും കൃഷ്ണ കൂടുതൽ തെളിച്ചത്തോടെ കടന്നു വന്നു …
അവളുടെ കാച്ചെണ്ണയുടെ മണമാണല്ലോ തനിക്കേറെ പ്രിയമെന്നു അവനോർത്തു …..
ശ്യാമയെ തള്ളി മാറ്റി തെല്ലുറക്കെ

“മാറി നിൽക്ക് എനിക്കെന്റെ പെണ്ണുണ്ട് ..ഞാൻ അഗ്നിസാക്ഷിയായി താലി കെട്ടിയ ന്റെ പെണ്ണ് ….ഊണിലും ഉറക്കത്തിലും എന്നെ കാത്തിരിക്കുന്ന ന്റെ കിച്ചുവിന്റെ അമ്മ …അതുമതിയെനിക്ക് …”

ഒരു നിമിഷത്തെ ഭാവമാറ്റത്തിൽ ശ്യാമ ആകെ അമ്പരന്നു പോയി കാണണം ….
വര്ഷങ്ങളോളം ഒരു ബന്ധവുമില്ലാതിരുന്നവൾ വീണ്ടും വിളിച്ചപ്പോൾ മനസ്സ്‌ ഒരു കുട്ടിക്കുരങ്ങനായി എന്നത് നേര് പക്ഷേ …
മനസ്സറിയാതെ പോലും തെറ്റിൽ വീഴാതിരിക്കാൻ ഒരു പിൻവിളിക്ക് പ്രസാദിനെ കൂട്ടിയത് നന്നായെന്ന് അവനോർത്തു …
പ്രസാദുണ്ടായിട്ടും തെല്ലും നാണമില്ലാതെ അവൾ ചെയ്ത പ്രവർത്തി അവനെ ലജ്ജിപ്പിച്ചു …..

“ഇനിയെന്നെ വിളിക്കരുത് നിന്റെ ഒരാവശ്യത്തിനും ..നിനക്കൊക്കെ ചവിട്ടി കളിക്കാനുള്ള പാവയല്ല ആണെന്ന് നിന്നോട് നേരിട്ട് പറയാൻ വന്നതാണ് ഞാൻ ”

പുച്ഛത്തോടെ ഇതും പറഞ്ഞിറങ്ങുമ്പോൾ അനൂപിന്റെ മുഖത്തു അത് വരെയില്ലാത്ത സന്തോഷം ..

മനസ്സ് കീറിയെറിഞ്ഞു പോയിട്ടും മടങ്ങി വരുന്ന കാമുകിമാർക്കരികിൽ എല്ലാം മറന്നു മയങ്ങി ആണുങ്ങൾ ഓടിച്ചെല്ലുന്നത് അവളോടുള്ള ഇഷ്ടം കൊണ്ടല്ല എന്ന് ഒന്നു കൂടി അവൻ തെളിയിച്ചു ………

നെഞ്ചിൽ തളർന്നു കിടക്കുന്ന കൃഷ്ണയുടെ വിയർപ്പു കിനിഞ്ഞ നെറ്റിയിൽ ഉമ്മ വക്കുമ്പോൾ അന്നേ വരെ തോന്നാത്ത ഒരു വാത്സല്യം അവനവളോട് തോന്നി ..

അതുവരെയില്ലാത്ത ഇഷ്ടത്തോടെ മുല്ലവള്ളി പോലെ അവനിൽ പടർന്നു കയറുമ്പോൾ ചെവിയിൽ പതിയെ പല്ലമർത്തി അവൾ മന്ത്രിച്ചത് അവൻ വ്യക്തമായി കേട്ടു …

“എന്നാലുമെന്റെ കള്ളകാമുകാ പേടിപ്പിച്ചു കളഞ്ഞല്ലോ നീയെന്നെ… ഒന്ന് വിഷമിക്കട്ടെ ന്നു ഞാനും കരുതി അതാ വാതിലടച്ചേ ”
കടന്നു പോയ നിമിഷങ്ങളുടെ തളർച്ചയിൽ പതിയെ അവനിൽ നിന്നുമൂർന്നു കിടക്കയിലേക്കവളമർന്നു … തോളിലേക്ക് തല ചാരി നെഞ്ചിലെ രോമക്കാട്ടിൽ നഖചിത്രമെഴുതുന്ന അവളോട് …

“വേദനിപ്പിച്ചതിനു മാപ്പു…. നീയെന്റെ ജീവനല്ലേടാ …”

അവളുടെ കുഞ്ഞിപല്ലുകൾ കൊണ്ട് അവന്റെ നെഞ്ചിൽ താഴ്ത്തിയാണ് അതിനുള്ള മറുപടി കിട്ടിയത് … അനൂപിന് വേദനിച്ചില്ല ….ഇപ്പോളാ കുഞ്ഞു നീറ്റലിനു സന്തോഷത്തിന്റെ നറുംമധുരം …
അവളുടെ കണ്ണിലെ അനുരാഗത്തിരയിളക്കം അവൻ കണ്ടു …

അതേ ഇതാണ് ന്റെ പെണ്ണ് ..ഇവൾക്ക് മാത്രേ എന്നെ ഇങ്ങനെ ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുള്ളു …
ഏത് ലോകസുന്ദരി വന്ന് വിളിച്ചാലും സ്നേഹമുള്ള ഭർത്താവിന്റെ ഓരോ അണുവിലും തന്റെ ഭാര്യ മാത്രമായിരിക്കും …അവന്റെ കുഞ്ഞിന്റെ അമ്മ …

നീയടുത്തുള്ളപ്പോ പെയ്യുന്ന മഴക്കാണ്‌ പെണ്ണേ ഭംഗി കൂടുതൽ …..
നിന്നോട് മാത്രമേ ഇനി എനിക്ക് പറഞ്ഞു തീരാത്ത കഥകൾ പറയാനുള്ളൂ ..
അനൂപവളുടെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി കണ്ണുകളടച്ചു .
അപ്പോൾ മുറിയാകെ … പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പരന്നു .

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular