Connect with us

ബന്ധങ്ങൾ

മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് ..

Published

on

രചന: Sarath Krishna
മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടി ഇറക്കി വിട്ടവളുടെ വീട്ടിലേക്ക് അനിയന്റെ കല്യാണം ക്ഷണിക്കാൻ പോയതിന്റെ കാരണമായി അച്ഛന് പറയാനുണ്ടായിരുന്നത് ..

മൂത്ത മരുമകളെ കുറിച്ച് നാലാൾ ചോദിച്ചാൽ അച്ഛന് ഉണ്ടാകുന്ന അഭിമാന കുറവിനെ കുറിച്ചായിരുന്നു..

നാളിത് വരെ ഭർത്താവായ എനിക്ക് ഇല്ലാത്ത എന്ത് കുറച്ചിലാണ് അച്ഛനുള്ളതെന്ന് ചോദിച്ചപ്പോ മൗനമായിരുന്നു അച്ഛന്റെ മറുപടി…

ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോൾ എന്നെ അനേഷിച്ചവൾ അച്ഛനോട് ഒരുപാട്‌ കരഞ്ഞെന്ന് പറഞ്ഞാണ് രണ്ട് കൈയിൽ ചോറ് അമ്മ എന്റെ കിണ്ണത്തിലേക്ക് ഇട്ടത് ..

വീട്ടിലെ അവസാന കല്യാണത്തിന് എല്ലാവരും കൂടണമെന്നത് എഴുപത്തി എട്ട് കഴിഞ്ഞ അച്ഛന്റെ ആഗ്രഹമാണെന്ന്…

രണ്ട് കൈയിൽ കൂട്ടാനും കൂടി എന്റെ ചോറിലേക്ക് ഒഴിച്ചിട്ട് മുടിയിൽ വിരലുകൾ ഓടിച്ചു കൊണ്ടമ്മാ ചോദിച്ചു

ഇനിയെങ്കിലും ന്റെ മോന് അവളോട് ഒന്ന് ക്ഷമിച്ചൂടെ കാലം ഇത്രയൊക്കെ ആയില്ലെന്ന്. ….??

അതും കൂടി കേട്ടപ്പോൾ

ആദ്യത്തെ ഉരുള തന്നെ എന്റെ തൊണ്ടയിൽ തടഞ്ഞു..

മുന്നിലെ കിണ്ണം തട്ടി തെറിപ്പിച് തെക്കേ തൊടിയിലെ രണ്ട് അടിയിൽ തീർത്ത കുഴിയിലേക്ക് ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു.

അവിടെ പൊലിഞ്ഞു കിടക്കുന്നതും ഇത് പോലെ ഒരച്ഛന്റെ ആയിരം സ്വപ്നങ്ങളെണെന്ന് ..

പട്ടിണി കിടന്ന കാലത്തേ ബുദ്ധിമുട്ടിന്റെ കണക്കുകൾ എണ്ണി പറഞ്ഞു കൊണ്ടാണ് ചിതറി കിടന്ന ചോറും വറ്റ് അടിച്ചു കൂട്ടി അമ്മ കോഴിക്ക് ഇട്ട് കൊടുത്തത്

ഞാൻ മുറിയിൽ കയറി മുണ്ട് മാറി

അയയിൽ കിടന്ന മുഷിഞ്ഞ നാലഞ്ചു ഷർട്ടുകൾ കുടുംബം നോക്കുന്നവന്റെ അധികാരത്തോടെ മുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു …

ഏറെ കാലത്തിന് ശേഷം ഇന്നവളെ കുറിച്ച് കേട്ടപ്പോ തൊട്ട് മനസ്സിൽ എന്തോ ഒരു വിങ്ങല്…

ചുമരിൽ തൂക്കി ഇട്ടിരുന്ന ഞങ്ങളുടെ കല്യാണ ഫോട്ടോയിലേക്ക് ഞാൻ കുറച് നേരം നോക്കി നിന്നു ….

അവളും ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതും ഒരു കുഞ്ഞിന് വേണ്ടി സ്വപ്നം കണ്ടതും ഈ മുറിയിൽ വെച്ചാണ്…

വര്ഷം കഴിയും തോറും ആ സ്വപ്നം വഴിപ്പാടും പ്രാർത്ഥനയുമായി മാറി..

അവസാനം ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് രണ്ട് നേരം തിരി കത്തിച്ചു തൊഴുത ഈശ്വരന്മാർ ഒരു കുഞ്ഞ് എന്നാ സ്വപ്നം സാധിപ്പിച്ചു തന്നത്

അച്ഛനായി എന്നറിഞ്ഞ നിമിഷം ലോകം കീഴടക്കിയവന്റെ സന്തോഷമായിരുന്നു എനിക്ക് ..

പക്ഷേ ഭഗവാന്റെ കണക്ക് പുസ്തകത്തിൽ ആ സന്തോഷത്തിന് ആയുസ് ചിട്ടപ്പെടുത്തിയത് വെറും മുപ്പത് ദിവസം മാത്രമാണ്…

നൂൽ കെട്ട് കഴിഞ്ഞ് രണ്ടാം നാൾ ആ ഒരുമ്പെട്ടവളുടെ കൈയിൽ നിന്ന് അബദ്ധതിൽ വീണ് മോൾ മരിച്ചെന്ന് .. വിളിച്ചറിയിച്ച അവളുടെ അച്ഛന്റെ വാക്കുകൾ ഇതേ മുറിയിൽ നിന്ന് സ്വബോധം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെയാണ് ഞാൻ കേട്ട് നിന്നത്…

ചേതനയറ്റു കിടന്ന എന്റെ പൊന്നു മോളുടെ മുഖം കണ്ടപ്പോൾ ആ നിമിഷം മനസ്സ് കൊണ്ട് അറുത്തിട്ടതാണ് ആ താലി എന്നാ ബന്ധം..

അന്ന് എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് നാളിത് വരെ ഞാൻ ചികഞ്ഞു നോക്കിയിട്ടില്ല…

പെറ്റ വയറിന്റെ നോവിനെ ഓർത്തെങ്കിലും അവളോട് ഒന്ന് ക്ഷമിക്കാൻ പറഞ്ഞ് എന്റെ മുന്നിൽ വന്നവരെ കണ്ണീരിൽ കുതിർന്ന നൂറ് ചോദ്യങ്ങളോടെ ഞാൻ ആട്ടി പായിച്ചു ..

അവൾക്ക് അന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മകൾ ഈ വീട്ടിൽ ഉണ്ടാകുമായിരുന്നു..

അവള് ഇന്ന് ഈ വീടിന്റെ മുറ്റത്തു പിച്ച വെച്ച് നടന്നേനെ

ഒരുപാട് കാണാൻ കൊതിച്ചു ഉണ്ടായതല്ല …

എന്നിട്ടും.. !!!

ചിന്തകൾക്കൊപ്പം നിറഞ്ഞ കണ്ണുകൾ ഞാൻ വ്യഗ്രതെയോടെ തുടച്ചു ..

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…

നേരെ തട്ടാന്റെ വീട് ലക്ഷ്യമാക്കി നടന്നു…

വിരലിൽ കിടന്ന അവളുടെ പേരെഴുതിയ കല്യാണ മോതിരം , ഉരുക്കിയുടച്ചു പണിയാൻ തട്ടാനെ ഏല്പിക്കുമ്പോൾ ആലയിലെ പൊന്നുരുക്കുന്ന കനലിനേക്കാൾ നീറ്റമുണ്ടായിരുന്നു മനസിന്

അനിയന്റെ കല്യാണത്തിന് ഏട്ടന്റെ വക എന്ന് പറഞ്ഞു സമ്മാനിക്കാൻ ഇനി അത് മാത്രമേ എന്റെ കൈയിൽ ബാക്കി ഉണ്ടായിരുന്നുള്ളു….

ഓർമ വെച്ച കാലം തൊട്ട് അമ്മ പ്രവാസിക്കാത്ത കൂടപ്പിറപ്പായി വീട്ടിൽ ഉണ്ടായിരുന്ന കഷ്ടപ്പാടിനെയും ദുരിതങ്ങളെയും പടി അടച്ചു പിണ്ഡം വെച്ച് പതിനഞ്ചാമത്തെ വയസിൽ പണിക്ക് ഇറങ്ങുമ്പോൾ ഒന്നേ ഞാൻ അവനോട് അവശ്യപ്പെട്ടുള്ളൂ

നീ നന്നായി പഠിക്കണമെന്ന്..

ചേട്ടന് കഴിയാത്തത് നീ നേടണമെന്ന് ….

അവൻ അത് ഭംഗിയായി ചെയിതു…

ജോലി കിട്ടി… അവന് പെണ്ണ് നോക്കാൻ തുടങ്ങിയപ്പോൾ കൂടെ ജോലി ചെയ്യുന്ന കുട്ടിയെ ഇഷ്ടമാണെന്ന് അവൻ ആദ്യം വന്ന് പറഞ്ഞത് എന്നോടാണ്…

പിറ്റേന്ന് തന്നെ അച്ഛനെയും കൂട്ടി അവിടെ പോയി കാര്യങ്ങളെല്ലാം ഉറപ്പിച്ചതും ഞാനായിരുന്നു…

അച്ഛനായി ഒരു കുഞ്ഞിനെ ലാളിക്കൻ ഭാഗ്യം കിട്ടാത്തവന് വലിയച്ഛനായിട്ടെങ്കിലും ആ യോഗം അവനിലൂടെ സാധിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സിന്

തട്ടാന്റെ വീട്ടീന്ന് മടങ്ങുന്ന വഴിക്ക് കവലയിലെ പാത്രങ്ങൾ ഏൽപ്പിച്ച കടയിലും പന്തല്ക്കാരെയും കണ്ട് ഞാൻ കല്യാണ വിവരം ഒന്നും കൂടെ ഓർമിപ്പിച്ചു…

വീടിന് വെള്ള പൂശിയും പിന്നിലെ ചായിപ്പിൽ ദേഹണ പുര ഒരുക്കിയും കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന ഒരാഴ്ച കണ്ണടച്ച് തുറന്ന പോലെ പോയി..

ബന്ധുക്കൾ ഒരാത്തരായി വീട്ടിൽ എത്തി തുടങ്ങി …

വന്നവരൊക്കെ അവളെ അനേഷിച്ചപ്പോൾ അച്ഛനും അമ്മയും അവൾ നാളെ വരുമെന്ന് പറഞ്ഞു നിർത്തുന്ന കേട്ടു..

ക്ഷണിക്കാൻ ചെന്നപ്പോൾ കാണാത്തവർ അവളെ കുറിച്ചുള്ള കൊസ്രം കൊള്ളി ചോദ്യങ്ങളുമായി എന്റെ അടുക്കലും എത്തി…

സാംബറിലെ പരിപ്പ് വെന്തോന്ന് നോക്കിയും കസേര പിടിചിട്ടിട്ടും കൂട്ടാൻ കഷ്ണങ്ങൾ അരിഞ്ഞും ദേഹണ പുരയിലും പന്തലിലുമായി ഞാൻ ഒതുങ്ങി കൂടി ..

എന്നിട്ടും ചിലരുടെ അർഥം വെച്ചുള്ള നോട്ടവും ഭാവം കണ്ടൽ ലോകത്ത് ആദ്യമായി ഭാര്യയെ ഉപക്ഷിച്ചു ജീവിക്കുന്ന ഭർത്താവ് ഞാനാണെന് തോന്നും ..

താലി കെട്ടും ചടങ്ങുകളും മംഗളമായി തന്നെ കഴിഞ്ഞു..

ഇടക്ക് വെച്ച് മണ്ഡപ്പത്തിന്റെ ഒരു കോണിൽ അവളെ മിന്നായം പോലെ ഞാൻ കണ്ടു. ..

എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുക്കി…

ഉടുത്ത മുണ്ട് കോടഞ്ഞുടുത്തു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു …

എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് എന്റെ അരിശം കൂട്ടുകയെ ചെയ്തുള്ളൂ.. ….

അവൾ എന്തോ പറയാൻ തുടങ്ങിയത് തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു

നിന്നോട് ആരാ വരാൻ പറഞ്ഞതെന്ന്….

മോനെ എന്ന് വിളിച്ച് എന്റെ തോളിൽ പിടിച്ച അവളുടെ അച്ഛന്റെ കൈകൾ ഞാൻ തട്ടി മാറ്റി…

ബഹളം കേട്ട് എന്നെ ഉപദേശിക്കാൻ വന്ന ബന്ധു കാരണവന്മാർ എന്റെ ദേഷ്യം കണ്ട് എന്റെ അടുത്തക് വരാൻ മടിച്ചു …

അച്ഛനും അമ്മയും എല്ലാം കണ്ട് നിശബ്ദരായി ഒരു മൂലയ്ക്ക് നിന്നിരുന്നു

പരിസരം മറന്ന് അവളെ പിന്നെയും ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..

മണ്ഡപത്തിൽ പിൻ വാതിലിന്റെ ഓര്ത് കൂടി അവളെ പടി കടത്തി വിട്ടപ്പോഴാണ് ഞാൻ ഒന്ന് അടങ്ങിയത്…

എന്റെ ബഹളം കേട്ട് സദസ് മുഴുവൻ നിശ്ശബ്ദമായി…

ഞാൻ പിന്നെ അവിടെ നിന്നില്ല…..

മണ്ഡപത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു

കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും വീട്ടിൽ വന്ന് കയറുമ്പോൾ

പാത്രങ്ങൾ കഴുകി ഒതുക്കി പന്തലഴിക്കുന്ന തിരക്കിലായിരുന്നു ഞാൻ

കല്യാണം ഇട ദിവസമായ കാരണം ബന്ധുക്കൾ ഏറെയും അന്ന് തന്നെ തിരിച്ചു പോയി…

പാലുമായി മണിയറയിലേക്ക് പോകുന്നതിന് മുൻപ് മരുമകളെ വിളിച്ച് മൂന്ന് വട്ടം ദൃഷ്ടി ഉഴിഞ്ഞ് മുളകും ഉപ്പും അടുപ്പിലിട്ട് മരുകളോടുള്ള ആദ്യത്തെ സ്നേഹം അന്ന് തന്നെ അമ്മ പ്രകടിപ്പിച്ചു

മരുമകൾക്ക് കിട്ടിയ സ്വർണ്ണത്തിന്റെ കണക്ക് എടുത്ത് പറഞ്ഞു കൊണ്ട് അമ്മ അച്ഛനോട് പറയുന്നുണ്ടായിരുന്നു അവളാണ് ഇനി ഈ വീടിന്റെ ഐശ്വരമെന്ന്

പിറ്റേന്ന് രാവിലെ മരുമകളയും പ്രതീക്ഷിച് അടുക്കളയിൽ എത്തിയ അമ്മ കണ്ടത് ഇന്നലെ കഴിച്ച അത്താഴത്തിന്റെ എച്ചിൽ പാത്രങ്ങളായിരുന്നു .. .

കിണറിന്റെ കരയിൽ ഇരുന്ന് പാത്രങ്ങൾ അത്രയും തേച്ചു കഴുകുമ്പോൾ പിന്നിൽ നിൽക്കുന്ന അച്ഛനോട് ഇന്നലെ പറഞ്ഞ ഭാഗ്യത്തെ പഴിച് അമ്മ ചോദിക്കുന്ന കേട്ടു

എന്റെ മൂത്ത മരുമകൾ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരുമോന്ന്…

ബന്ധുക്കൾ കാണാതെ അവളെ ചെന്ന് ഉണർത്താൻ അച്ഛനാണ് പറഞ്ഞത്…

അവരുടെ മുറിൽ ചെന്ന് മുട്ടി വിളിച്ച് കൊലായിലേക്ക് തിരിഞ്ഞു നടന്ന അമ്മ അവളുടെ ആന്റി എന്നാ വിളി കേട്ട് കോരി തരിച്ചു നിന്നു…

പിന്നാലെ എണീറ്റ് വന്ന അനിയൻ അമ്മയോട് സ്വകാര്യത്തിൽ വന്നു പറയുന്നുണ്ടായിരുന്നു അവൾ അവളുടെ അച്ഛനെ ഡാഡിയെന്നും അമ്മയെ മമ്മിന്നും വിളിച്ചാണ് ശീലിചതെന്ന്

പിന്നെ അമ്മയിൽ നിന്ന് കേട്ടത് ഒരു നേടുവീർപ്പായിരുന്നു…

അധികം വൈകാതെ തന്നെ അടുക്കള ഭരണവും വീട് ഭരണവും പുതിയ മരുമകൾ ഏറ്റെടുത്തു …

വീട്ടിലെ ഭക്ഷണവും ചിട്ട വട്ടങ്ങളും മാറി ….

രാവിലെ ഇടലിക്കും ദോശക്കും പകരം ബ്രഡും ജാമുമായി…

തിന്നാനും അവർക്ക് കൊണ്ട് പോകാനും അതാണത്രെ സുഖം ..

മാസാവസാനം റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയും മണ്ണെണ്ണയും വാങ്ങുന്നത് വീടിന്റെ അന്തസിന് കുറവാണെന്ന് അവൾ തന്നെ വിധി എഴുതി…

തോളത് ഒരു തോർത് മുണ്ടിട്ട് കവല വരെ പോയിരുന്ന അച്ഛനോട് ഒരിക്കൽ അവളുടെ ചേട്ടൻ ഗൾഫിന് കൊണ്ട് വന്ന ബനിയൻ കൊടുത്തിട്ട് പറയുന്ന കേട്ടു

അങ്കിൾ ഇതിട്ട് ഇനി പുറത്തേക്ക് ഇറങ്ങിയ മതിയന്നെന് ….

ചേട്ടന് വേണ്ടി വാങ്ങിയതന്നെന്നു പറഞ്ഞ് ഒരു ദിവസം എന്റെ ഹെർകുലീസിന്റെ സ്ഥാനത് കണ്ട സ്കൂട്ടർ അവളെ സന്തോഷത്തോടെയാണ് ഞാൻ തിരിച്ചേല്പിച്ചത്..

അനിയൻ പറഞ്ഞ് എന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞത് കൊണ്ടായിരിക്കും അവൾ അതെ കുറിച് ഒരിക്കൽ പോലും എന്നോട് ചോദിക്കാഞ്ഞത്

വീട് ഏറെ കുറെ മാറി…

അച്ഛന്റെ പഴയ റേഡിയോക്ക് പകരം മ്യൂസിക് സിസ്റ്റംവും .. അടുപ്പിലൂതി മടുത്ത അമ്മ ഗ്യാസ്സ് സ്റ്റവും കത്തിക്കാൻ പഠിച്ചു

പുതിയ മരുമകൾ വീടിന്റെ പുരപ്പുറം തൂത്തു വെടുപ്പാക്കികൊണ്ട് രണ്ട് മാസം കടന്ന് പോയി….

ഇന്നലെ സന്ധ്യക്ക് അയൽപ്പകത്തെ ജാനുവേടത്തി വേലിക്കരികിൽ നിന്ന് അമ്മയോട് ചോദിക്കുന്ന കേട്ടു മരുമകൾക്ക് വിശേഷം ഒന്നും ആയില്ലെന്ന്…

ഇത് വരെ ആയിട്ടും ലക്ഷണങ്ങൾ ഒന്നും കാണാനില്ലനായിരുന്നു അമ്മയുടെ ഉത്തരം…

ഇന്ന് രാവിലേ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അവൾ വീടിന്റെ പിന്നിലെ പുളി മരത്തിന്റെ ചോട്ടിൽ ഓക്കാനിക്കുന്ന കണ്ടത്.. ..

അവളുടെ പുറം ഉഴിഞ്ഞു കൊണ്ടമ്മാ മുപ്പത് മൂക്കോടി ദൈവങ്ങളെയും തൊഴുതു..

ഉമ്മറത് ഇരുന്നിരുന്ന അച്ഛന്റെ മുഖത്തും തെളിഞ്ഞു ഒരു മുത്തച്ഛനാവാനുള്ള പുഞ്ചിരി…

എല്ലാം കണ്ട് നിർവികരനായി അമ്മക്ക് അടുത്ത് നിന്ന അനിയനെ അവൾ തറപ്പിച്ചു നോക്കി..

പിന്നെ അവൾ അവന്റെ കൈയും പിടിച്ചു അവരുടെ റൂമിലേക് ഒറ്റ നടത്തമാണ്…

കുറച്ച് നേരം കഴിഞ്ഞ് മുറിക്കുളിൽ നിന്ന് പുറത്തേക്ക് പുറപ്പെടാനുള്ള വേഷവും മാറിയാണ് അവർ വന്നത്.

കഥ അറിയാതെ ആട്ടം കണ്ടിരുന്നാ ഞങ്ങൾക്ക് മുന്നിൽ ഇപ്പോ അവർക്ക് ഒരു കുട്ടി വേണ്ടന്നുള്ള തീരുമാനമാവൾ മുഖത്ത് അടിച്ച പോലെ പറഞ്ഞു..

അവര് രണ്ട് പേരും പ്രെമോഷന് വേണ്ടി കാത്തിരിക്കാണെന്ന്..

എതിരഭിപ്രായമില്ലാതെ അവൾക് പിന്നാലെ പോകുന്ന അവനെ ഞാൻ പുച്ഛത്തോടെ നോക്കി …

പിന്നെ ഒരു ചോദ്യമോ പറച്ചിലോ ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല..

അല്ലെങ്കിലും വീട്ടിലെ മഹാലക്ഷ്മിയെ പടി ഇറക്കി വിട്ടിട്ട് മൂദേവിയെ എടുത്ത് പ്രതിഷ്ഠിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും മെന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു

വായിച്ചിരുന്ന പത്രം മടക്കി വെച്ച് എന്തൊക്കെയോ പിറു പിറുത് കൊണ്ട് അച്ഛനും എങ്ങോട്ടോ ഇറങ്ങി…

ഒരിക്കൽ നഷ്ടപ്പെട്ട് പോയ എന്റെ മകളെ അവനിലൂടെ ഈ വീടിന് തിരിച്ചു കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു…

ഉമ്മറത്തെ അച്ഛന്റെ ചാരു കസേരയിൽ ഒരു കുറ്റ ബോധത്തോടെ ഞാൻ ഇരുന്നു…

വയറ്റിൽ തുടിച്ച പ്രാണനെ ഇല്ലാതാക്കാൻ അവനും അവളും ചിരിച്ചു കൊണ്ട് ഇറങ്ങി പോയ ഇതേ വാതിലാണ് ഇന്നും മകളെ ഓർത്ത് കരയുന്ന എന്റെ പെണ്ണിന്റെ മുന്നിൽ ഇത്ര കാലം ഞാൻ കൊട്ടി അടച്ചെതെന്ന് ഓർത്തപ്പോൾ നെഞ്ച് പിടഞ്ഞു.

പതിയെ എന്റെ കണ്ണുകൾ നിറഞ്ഞു….

കൈകൾ വിറ കൊണ്ടു

അകറ്റി നിർത്തിയത്തിനും കുത്തി നോവിച്ചതിനും മനസ്സ് കൊണ്ട് ആയിരം തവണ അവളുടെ കാലിൽ വീണ് ഞാൻ മാപ്പിരന്നു

തൊഴുത് വിളിച്ചു പ്രാർത്ഥിച്ച ഭാഗവന്മാർ ഇനിയും കടാക്ഷിക്കും

അവൾ ഇനിയും അമ്മയാകും …

ജീവിതത്തിന് എന്തോ അർത്ഥം വന്നപോലെ…

പ്രതീക്ഷയോടെ ഞാൻ എന്റെ കണ്ണുകൾ തുടച്ചു…

അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് നടേലകത്തു ഒരു നിലവിളക്ക് കത്തിച്ചു വെക്കാൻ പറഞ്ഞു..

ഞാൻ വീടിന്റെ പടികൾ ഇറങ്ങി നടന്നു…

തെക്കേ തൊടിയിൽ നിന്ന് എന്നെ ആരോ അച്ഛൻ എന്ന് വിളിക്കുന്ന പോലെ …

വിറയാർന്ന ചുണ്ടുകളോടെ ഞാൻ മനസ്സിൽ പറഞ്ഞു മോളുടെ അമ്മയെ അച്ഛൻ ഇന്ന് കൂട്ടി കൊണ്ട് വരാൻ പൂവാണെന്ന് …

തൊടിയിൽ നിൽക്കുന്ന പുളിയൻ മാവിലെ കണ്ണിമാങ്ങാ പരുവത്തിൽ നിക്കുന്ന മാങ്ങ മാപ്പിളർക്ക് കരാർ ഉറപ്പിച്ച്..

അടുത്ത വട്ടമെങ്കിലും അത് എന്റെ പെണ്ണിന് വേണ്ടി പൂക്കും എന്നാ പ്രതീക്ഷയിൽ ഞാൻ അവളുടെ വീട്ടിലേക്ക് നടന്നു..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular