Connect with us

ബന്ധങ്ങൾ

മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു എണീറ്റത് . കണ്ണു തുറന്നു നോക്കിയപ്പോൾ ഗോപിയേട്ടനാണ് വിളിക്കുന്നത്‌ .

Published

on

രചന : Devika Hareesh
മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു എണീറ്റത് . കണ്ണു തുറന്നു നോക്കിയപ്പോൾ ഗോപിയേട്ടനാണ് വിളിക്കുന്നത്‌ .

കാൾ എടുത്തപ്പോൾ തന്നെ ഗോപിയേട്ടൻ ചോദിച്ചു.

“ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ നിൻറെ ഇതുവരെ.?….” ഇങ്ങേർക്ക് ഇതു എന്തിന്റെ കേടാണ് ഞാൻ മൂ ളി കൊടുത്തു. ഇല്ല..

“നീ ഇറങ്ങിയില്ലേ ഇതുവരെ?വർക്ക്‌ഷോപ്പ് രാജേഷ് ഡ്യൂപ്ലിക്കേറ്റ് കീ ഇട്ടു തുറന്നു.. മണി പത്തു ആയല്ലോ നീ അവിടെ എന്തു എടുക്കുവാ. ?”ഞാൻ ഞെട്ടി പോയ്….. എന്തു? പത്തു ആയോ? ദൈവമേ……”. ഞാൻ ഇപ്പോൾ എത്താം പണി തുടങ്ങിക്കോ “എന്നും പറഞ്ഞു ചാടി എണിറ്റു. എന്നിട്ട് നീട്ടി വിളിച്ചു “ദേവു……….” പക്ഷെ വന്നത് അമ്മയാണ്. എന്നെ തുറിച്ചു നോക്കി കൊണ്ട് . ഞാൻ ചോദിച്ചു.” അമ്മേ അവളു പോയോ..”

“ഇല്ല വന്നു…… നിന്നെ പോലെ അവൾക്കു കുടിച്ചു കൂത്താടി നടക്കാൻ പറ്റില്ലല്ലോ …അതുകൊണ്ട് അവളു അവളുടെ പാട്‌ നോക്കി പോയ് മോൻ വേണോങ്കിൽ വന്നു തിന്നുവോ കുടിക്കുവോ ചെയ്യ് ” അമ്മ കലിപ്പിട്ടു തിരിഞ്ഞു നടന്നു.. ഞാൻ കട്ടിലിൽ തന്നെ ഇരുന്നു ആലോചിച്ചു . അല്ല ….ഇന്നലെ എന്താ ഉണ്ടായതു പ്രത്യേകിച്ചു.. സീനുകൾ ഓരോന്നു തെളിഞ്ഞു വന്നു ഇന്നലെ ജയന്റെ കല്യാണം ആയിരുന്നു. ഒരാഴ്ച ആയി അതിന്റെ പുറകിൽ ആരുന്നല്ലോ..

ആ വൈകുന്നേരം അവൾ അമ്മയെ കൂട്ടി വന്നിരുന്നു..ഞാൻ നല്ല തിരക്കരുന്നു സംസാരിക്കാൻ പറ്റിയില്ല . തിരക്ക് എന്ന് പറഞ്ഞാൽ വെള്ളമടി തന്നെ.. അതിൽ കൂടുതൽ എന്തുണ്ടായി ?പിന്നെ ..ഹേയ് … അമ്മ വെറുതെ പറഞ്ഞതാവും. എണ്ണിറ്റു കുളിമുറിയിൽ കയറി കുളിച്ചു ഇറങ്ങി ടേബിളിൽ നോക്കിയപ്പോൾ എല്ലാം എടുത്ത് വെച്ചിട്ടുണ്ടാരുന്നു..ഫോണും ചാർജിൽ കിടക്കുന്നു. അവൾ ഇട്ടിട്ടു പോയിരിക്കുന്നു. മിടുക്കി..

പിന്നെ ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്അവൾ എടുത്തു വെക്കുന്ന ഡ്രസ്സ്‌ ആണ് കല്യാണം കഴിഞ്ഞ കാലം മുതൽ ഞാൻ ഇടാറുള്ളത് .. 9 മണി കഴിഞ്ഞു ഓഫീസിൽ എത്തീട്ടു അവൾ വിളിക്കാറുള്ളതാ.. ഇന്ന് അതും കണ്ടില്ല. അലമാരയുടെ കണ്ണാടിയിൽ നോക്കി മുടി ചികുമ്പോൾ അവൾ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചേക്കുന്ന പൊട്ടിൽ നോക്കി നിൽക്കുമ്പോൾ ആണ് കല്യാണ ഫോട്ടോയിൽ കണ്ണു മിന്നിയത് .ദൈവമേ …ആ ഫോട്ടോ കണ്ടപ്പോൾ ആണ് ഇന്നലെ നടന്നതിൽ ബാക്കി ഓർത്തു എടുക്കാൻ കഴിഞ്ഞത്..

ഫ്രെയിം ചെയ്തു വെച്ചിരുന്ന ഫോട്ടോയിൽ ചില്ല് ഇല്ല .അത് എല്ലാം പൊട്ടി പോയിരിക്കുന്നു.. 11 മണി ആയിട്ടും ആഘോഷങ്ങൾ അവസാനിച്ചില്ല ഇന്നലത്തെ അവൾ വിളിച്ചിട്ടും തിരിച്ചു വിളിച്ചില്ല അതിന്റെ ഇടയിൽ ഫോൺ ഓഫ്ആയി പോയി.. കല്യാണ പന്തലിൽ നിന്ന് പാട വരമ്പിലേക്ക് ഞാനും ചങ്കുകളും കൂ ടിയപ്പോൾ സമയം പോലും ഞാൻ മറന്നു പോയി .എങ്ങനെ എന്തോ വീട്ടിൽ എത്തിയ്തു? എന്തായാലും നേരം വെളുത്തു കാണും. എന്നെ കൊണ്ട് വന്ന കുട്ടുകാരോട് ദേവു മുഖം കടുപ്പിച്ചു എന്തോ പറഞ്ഞു. വന്ന കലിപിന് ഞാൻ കാരണം നോക്കി ഒന്ന് കൊടുത്തു .എല്ലാം മിന്നി മറഞ്ഞു. പിന്നെ ആ ഫോട്ടോയിലേക്ക് നോക്കാൻ കഴിഞ്ഞില്ല.. പിന്നെ അമ്മ കാണാതെ വർക്ഷോപ്പിൽ പോകാൻ തുടങ്ങിയപ്പോൾ ആണ് അമ്മേടെ വിളി ഡാ വളരെ ഭവ്യയാതയോടെ ഞാൻ തിരിഞ്ഞു നിന്ന് ന്താ എന്ന് ചോദിച്ചു” നീ കഴിക്കണില്ലേ “ചോദിച്ചത് എന്തായാലും നന്നായി. നല്ല വിശപ്പ്‌ ഉണ്ടായിരുന്നു മെല്ലെ ചെന്ന്ഇരുന്നു അമ്മ വിളമ്പി തന്നു അമ്മ എന്തോ പറയാൻ പോകുന്ന പോലെ എനിക്ക് തോന്നി ഞാൻ വേഗത്തിൽ കഴിച്ചു ഇന്നലെ ഉണ്ടായത് എന്തെങ്കിലും ഓർമ ഉണ്ടോ അപ്പുവേ ഞാൻ നീട്ടി ഒന്ന് മുളി “രാവിലെ അവളെ മുഖത്ത് നല്ല നീര് ഉണ്ടായിരുന്നു . ഞാൻ പോകണ്ട എന്ന് പറഞ്ഞതാ….

ഒന്നും കഴിച്ചിട്ടില്ല. ഫോൺ കൊണ്ട് പോയില്ല .ഒന്ന് കരയുവോ എന്നോട് പരാതി പറയുകയോ പോലും ചെയ്തില്ല….. അവൾ സ്വയം ദേഷ്യവും സങ്കടവും എല്ലാം തീർക്കുന്ന ആയിരിക്കും…. ചുമ്മാ കളിക്ക് അടിക്കുന്ന പോലെ അല്ല നിന്റെ കൂട്ടുകാരുടെ മുൻപിൽ വെച്ച് …..” കുനിഞ്ഞു ഇരുന്നു എല്ലാം കേട്ടു ഞാൻ. എനിക്ക് എന്തു പറയണം എന്ന് അറിയില്ലായിരുന്നു . അമ്മ എന്റെ അടുത്ത് വന്നു ഇരുന്നു. “നീ എന്താ മുഖം കുമ്പിട്ടു ഇരിക്കണേ ?”അമ്മ ചോദിച്ചു . ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. അമ്മ എന്റെ തോളിൽ തൊട്ടു കൊണ്ടു പറഞ്ഞു “ഞാൻ മോനെ കുറ്റപ്പെടുത്തിയതല്ലടാ .. ഇന്നലെ നിന്റെ കുട്ടുകാരെന്റെ കല്യാണം മാത്രമായിരുന്നില്ല വിശേഷം.ദേവുന്റെ പിറന്നാൾ കുടിയാരുന്നു.അമ്മ അത് പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു തുളുമ്പി .ഇടിമിന്നലേറ്റതു പോലെ ഉള്ളിൽ ഒരു ആന്തൽ ആയിരുന്നു.ഒരാഴ്ച ആയി നീ കൂട്ടുകാരനെ കെട്ടിക്കാൻ ഉള്ള തിരക്ക് ആരുന്നല്ലോ ?…മൂന്നു കൊല്ലം മുൻപ് നാടും വീടും ഉപേക്ഷിച്ചു എന്റെ മകന്റെ കൈയും പിടിച്ചു ഈ പടി കയറി വന്ന എന്റെ മോളാണ് അവൾ…. അവളുടെ പിറന്നാൾ ഒരു അമ്മയായ എനിക്ക് മറക്കാൻ പറ്റില്ല .ഒരുപാട് വില ഇല്ല എങ്കിലും ഒരു സാരി വാങ്ങി വെച്ചിരുന്നു ഞാൻ . അത്‌ കൊടുത്തപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. സങ്കടം ഒന്നും ഇല്ല എന്ന് കാണിക്കാൻ ആണ് തോനുന്നു ഇന്ന് അത് ഉടുത്താണ് പോയത്.എന്റെ നെഞ്ച് കുത്തി കീറി മുറിക്കുന്ന ശക്തി ഉണ്ടായിരുന്നു അമ്മയുടെ വാക്കുകൾക്ക് .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയതാണ്.എന്റെ എല്ലാത്തിനും അമ്മയാണ് കൂട്ട് .അമ്മയെ വിട്ടു എങ്ങോട്ടും പോവാൻ മനസ്സ് സമ്മതിക്കാഞ്ഞത് കൊണ്ടാണ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് നല്ല രീതിയിൽ പാസ്സായിട്ടും നാട്ടിൽ തന്നെ ഒരു വർക്ക് ഷോപ് ഇട്ടു കൂടിയത്.

കോളേജിൽ സിവിൽ എഞ്ചിനീറിങ്ങിനു പഠിച്ചിരുന്ന ദേവിക എന്ന എന്റെ ദേവുവിനെ പ്രണയം എന്ന താലിച്ചരട് കൊണ്ട് ഞാൻ സ്വന്തമാക്കുമ്പോഴും അമ്മയായിരുന്നു എനിക്ക് കൂട്ട്.സ്നേഹം വാരിക്കോരി കൊടുക്കുമ്പോഴും വാങ്ങുമ്പോഴും എന്റെ മദ്യപാനവും കൂട്ടും കലി യും ഈ മൂന്നു വികാരങ്ങളെയും കീഴ്പ്പെടുത്താൻ അവർക്കു പറ്റിയില്ല.പറ്റാഞ്ഞിട്ടല്ല .ഞാനതിനു നിന്ന് കൊടുത്തില്ല..ഓരോ തവണയും അവർ തോറ്റ് തന്നിരുന്നു. ദേവൂ ….അമേരിക്കക്കാരൻ പണക്കാരനെ കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചുപോയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു ഈ വീടിന്റെ വിളക്കായി എന്റെ കൈ പിടിച്ചു കയറി വന്ന എന്റെ പെണ്ണ്.അങ്ങിനെ ഓരോന്നും ഓർത്തു കൊണ്ട് നിൽക്കുന്നതിനിടയിൽ ‘അമ്മ “പോവണ്ടേ നിനക്ക് ?”മണി 12 കഴിഞ്ഞു “ഞാൻ പതുക്കെ അടുക്കളയിലേക്കു ചെന്ന് .അവളുടെ മൊബൈൽ ഫ്രിഡ്ജിനു മുകളിൽ ഇരിപ്പുണ്ട് .”ഓഫീസിൽ ആരുടേലും നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു തിരക്ക് മോനെ…വല്ലതും തിന്നോ കുടിച്ചുവോ എന്ന്.എനിക്കാ ഫോണിൽ ഒന്നും അറിയില്ല”
ഞാൻ അതെടുത്തില്ല.പുറത്തേക്കിറങ്ങി ദേവവൂന്റെ ഓഫീസിലെ അനിത ചേച്ചിയുടെ നമ്പറിൽ ഡയല് ചെയ്തു.

“ഹലോ….അനിതേച്ചീ…ഇത് അപ്പുവാ…ദേവൂന്റെ…”
“ഹാ പറയ് അപ്പു എന്തേ?”
“അത് ദേവൂ ഇന്ന് ഫോണെടുക്കണ്ടാണ് പോന്നത്.ആൾക്ക് നല്ല സുഖമില്ലാരുന്നു.ഉണ്ടോ അവിടെ?ഫോണൊന്ന് കൊടുക്കാമോ?”
“അവളില്ല ഓഫീസിൽ.സൈറ്റ് വിസിറ്റ് ഉണ്ട് .ഇന്ന്.അവിടെയാണ്.വരുമ്പോ ഞാൻ പറയാട്ടോ ”
അകെ ഒരു മൂകത തോന്നി .’അമ്മ ഇതെല്ലം കണ്ടു കൊണ്ട് വാതിൽക്കൽ നിൽക്കുന്നത് കണ്ടു ഞാൻ ബൈക്കെടുത്ത നേരെ വർക്ഷോപ്പിലേക്കു പോയി.

ചെന്നപ്പോൾ മുതൽ രാജേഷിന്റെ ഓരോ മുന വെച്ചുള്ള സംസാരവും നോട്ടവും.ഗോപിയേട്ടന് അടുത്ത് വന്നു പറഞ്ഞു
“കെട്ടിയ പെണ്ണിന്റെ ദേഹത്തു കൈ വെച്ചല്ല അപ്പൂവെ നമ്മൾ ആണുങ്ങൾ അരിശവും ദേഷ്യവും കാണിക്കണ്ടത് .നാടൊട്ടുക്ക് പോസ്റ്ററും ഫ്ലെക്സും അടിച്ചു പരാതിയിട്ടുണ്ട് നിന്റെ വെള്ളക്കമ്പനി ….”
ഞാനൊന്നും തിരിച്ചു പറഞ്ഞില്ല.
“അവളൊരു പാവമാണെന്നു നീ ഇപ്പോഴും പറയണതല്ലേടാ? …ഇനി ഇങ്ങനെ വരല്ലേ അപ്പു ….ഞാൻ ന്റെ മോനെ പോലെയാ നിന്നെ കാണുന്നെ .അതാ പറയനെന്നും ഓർത്താൽ മതി .ഇഷ്ടായില്ലച്ചാൽ പൊറുത്തേക്ക് .”
ഞാൻ നിറകണ്ണുകളോടെ ഗോപിയേട്ടനെ നോക്കി

വൈകിട്ട് 6 .30 . നുള്ള ട്രെയിനിലാണ് അവൾ വരുന്നത് .വോർക്ശോപ് അടക്കാൻ ഗോപിയേട്ടനെ പറഞ്ഞേൽപ്പിച്ചു 6 മ ണി മുതലേ സ്റ്റേഷനിൽ പോയി നിൽ പ്പാണ്.ആ നേരം വരെ ഫോണിലേക്കു കണ്ണും നട്ടു ഇരിപ്പായിരുന്നു .വിളിച്ചതേയില്ല അവൾ .അനിത ചേച്ചിയെ വീണ്ടും വിളിക്കാനെന്തോ തോന്നിയില്ല.൬.൩൦ ആയി.കൂകി വിളിച്ചു ട്രെയിൻ പാഞ്ഞു വരുന്നു .നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടുന്ന മേളം ഇടിക്കുകയായിരുന്നു.എങ്ങനെ ഞാൻ അവൾ ഫേസ് ചെയ്യുക?ആദ്യമായാണ് എനിക്കെന്റെ ദേവൂനോട് ഇത്തരത്തിലൊരു നാണംകെട്ട ഫീലിങ്ങ്സ് …..നാഴികയ്ക്ക് നാൽപതു വട്ടമുള്ള വിളിയും അവളുടെ കലപില വർത്തമാനങ്ങളുമെല്ലാം ഫോണിലൂടെ അനുഭവിക്കാത്ത ഒരു പകൽ ആണ് കഴിഞ്ഞു പോയത്.ബൈക്കിൽ ചഹാരി അവളെയും കാത്തു നിന്നു .അവൾ ട്രെയിനിൽ നിന്നും ഇറങ്ങുന്നത് ഞാൻ കണ്ടു.’അമ്മ വാങ്ങി കൊടുത്ത മാമ്പഴ മഞ്ഞ നിറമുള്ള കറുത്ത ബോർഡർ ഉള്ള കോട്ടൺ സാരി.അവൾക്കത് നന്നായി ചേരുന്നുണ്ട്.പടികൾ ഇറങ്ങി താഴേക്ക് വരുന്നതിനിടയിൽ എന്റെ കണ്ണുകളോട് ആ നോട്ടം ഉടക്കി.ഞാൻ അവളെ തന്നെ നോക്കി നിന്നു . അവളുടെ കണ്ണിൽ ഒരു തെളിച്ചം എനിക്ക് തോന്നി.അന്തിമാനം ചുവന്നു തുടങ്ങിയ ആ അരണ്ട വെളിച്ചത്തിലും എനിക്ക് കാണാമായിരുന്നു അവളുടെ കവിളിൽ ഞാൻ ആഞ്ഞടിച്ച ഉണ്ടാക്കിയ കരുവാളിപ്പ്.
എന്റെ ഈശ്വര ….വെളുത്തു തുടുത്തു ചുവന്ന ആ കവിളിൽ ആഞ്ഞടിക്കാൻ മാത്രം എന്റെ ഉള്ളിൽ എന്തായിരുന്നു ലഹരി?എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.അവൾ എന്റെ അടുത്തേക്ക് വന്നു നിന്ന്.വേദനയിലും സങ്കടത്തിലും ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് …..എന്റെ ചുണ്ടിലും വിടർന്നു ഉളുപ്പിലും ചളി പ്പിലും നിറഞ്ഞ ഒരു മന്ദഹാസം.ട്രെയിൻ എടുത്തു പോകുന്നത് നോക്കി അവൾ നിൽക്കെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി കയറാൻ ആംഗ്യം കാണിച്ചു.ബൈക്കിന്റെ സീറ്റിൽ ബാഗ് വെച്ച് ഒരു വരമ്പ് തീർത്തുകൊണ്ടു എന്റെ ചുമലിൽ പോലും തൊടാതെ ബൈക്കിലേക്ക്‌ഈ ഏന്തി വലിഞ്ഞു കയറി ഇരുന്നു അവൾ.ഞാൻ ബൈക്കിന്റെ മിററിൽ അവളെ നോക്കി എനിക്ക് മുഖം താരത്തെ പുറകിലേക്ക് എവിടെയോ നോക്കി ഇരിക്കുന്നു.ഏറെ തൊണ്ട വരണ്ട പോലെ തോന്നി .ഒന്നും മിണ്ടാൻ വരുന്നില്ല.ഞാൻ ആഞ്ഞൊരു നെടുവീർപ്പിട്ടു.അമ്മയുണ്ടല്ലോ ….ഇനി ‘അമ്മ തന്നെ രക്ഷ ..
ബൈക്ക് മുന്നോട്ടെടുത്തു.തലേന്ന് എന്റെ കലിപ്പ് പ്രകടനങ്ങൾ ലൈവ് ആയിട്ടു കണ്ട ചങ്ക് ബ്രോസ് കലുങ്കിൽ കുത്തിയിരിക്കുന്നത് കനത്ത പോലെ പോന്നു .’അമ്മ ഉമ്മറത്തുണ്ടായിരുന്നു.ഞങ്ങളെ കണ്ടതും ഓടി വന്നു .അവളുടെ ബാഗൊക്കെ വാങ്ങി ചേർത്ത് പിടിച്ചു അകത്തേക്കു പോയി.ഞാൻ നിരാശാഭവത്തിൽ അവരെ നോക്കി നിന്നു ..’അമ്മ തിരിഞ്ഞു നോക്കി
ഞാൻ കൈ മലർത്തി കാണിച്ചു .

എല്ലാം ഏ റ്റു എന്ന കണക്കു ‘അമ്മ കണ്ണടച്ചു കാണിച്ചു.പകുതി ആശ്വാസമായി .ഞാൻ പതിയെ മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു.ആ സമയം ഇങ്ങനെ വീട്ടിൽ ഇതാദ്യമാണ് ഞാൻ.വോർക്ഷോപ് അടക്കുമ്പോ മാണി 8 കഴിയും .പിന്നെ നേരെ കലുങ്ക്…. ഫ്രണ്ട്സ് ..ഷെയർ ഇടൽ ……..വെള്ളമടി …വാളു വെപ്പ് ..എല്ലാം കഴിഞ്ഞൊക്കെ എത്തുമ്പോഴേക്കും മണി 11 കഴിയും …അവൾ മുറിയിലേക്ക് വന്നു ധൃതിയിൽ കുളിച്ചു മാറാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് പോയി.എന്നെ മൈൻഡ് ചെയ്തേ ഇല്ല .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മറത്തു ‘അമ്മ തെളിയിച്ച നിലവിളക്കിനു മുന്നിലിരുന്നു കീർത്തനം ചൊല്ലുന്നു.പണ്ട് എപ്പോഴോ കേട്ടതാണ് …ചന്ദതതിരിയുടെ നൈർമല്യതയോടെ എന്റെ ദേവവൂന്റെ ആ നാദം ഞങ്ങളുടെ വീടിനുള്ളിൽ അലയടിച്ചു .ഇവൾ ഇത്ര നന്നായി പാടുമായിരുന്നോ ?ആഹാ …..പിന്നീട് അനക്കമൊന്നും കാണാതെ വന്നപ്പോൾ ഞാൻ പതിയെ അടുക്കളയിലേക്കു എത്തി നോക്കി .അവൾ നനച്ചത് അവളെ കൊണ്ട് കഴിപ്പിക്കുകയാണ് ‘അമ്മ .

എന്നെ കണ്ടപ്പോൾ എനിക്കും ഒരു പ്ലേറ്റിൽ കൊണ്ട് വെച്ച് ടേബിളിൽ കൂടെ ചായയും .ഞാൻ അവിടെ ഇരുന്നു. അവളുടെ സംസാരമൊന്നും കേൾക്കുന്നില്ല.ഇനി പല്ലുവേദന കാണുമോ ?ഉണ്ടെങ്കിൽ ‘അമ്മ പറഞ്ഞേനെ. എന്റെ മുന്നിലേക്ക് വരുന്നേയില്ല
എങ്ങിനൊക്കെയോ മണി 9 ആയി .ടി വി കണ്ടു കൊണ്ടിരുന്ന എന്നോട് ‘അമ്മ
“നിനക്ക് ചോറെടുക്കട്ടെ അപ്പൂ?”
ഞാൻ അടുക്കളപ്പുറത്തേക്കു ഏന്തിവലിഞ്ഞു നോക്കി .അവൾ എവിടെ എന്ന് അമ്മയോട് ചോദിക്കാതെ ചോദിയ്ക്കാൻ വേണ്ടി.’അമ്മ മെല്ലെ അടുത്തേക്ക് വന്നു പറഞ്ഞു .”അപ്പു .. അവൾക്കു ലേശം സങ്കടമുണ്ട് മോനെ ..കുറച്ചു സമയം അവൾക്കു നീ കൊടുക്കണം .പൊട്ടി തെറിക്കരുത് .വേദനിപ്പിക്കരുത് അവളെ നീ ഇനിയും.നിന്നോട് മിണ്ടാതെ ഇരിക്കാനൊന്നും അവൾക്കു അധികനേരമൊന്നും പറ്റത്തില്ലടാ…”
അവളെവിടെന്നു ഞാൻ അമ്മയോട് ചോദിച്ചു.”
“ചായ്പ്പിലുണ്ട് ..ഞങ്ങളിരുന്നു വർത്തമാനം പറയുവാരുന്നു.ഞങ്ങൾ ഒ ന്നിച്ചു കഴിച്ചോളാം.നീയ് കഴിക്ക് … അവൾ വന്നോളും കേട്ടോ…”
എന്നെ സമാധാനിപ്പിച്ചു ‘അമ്മ വീണ്ടും പോയി.കഴിച്ചെന്നു വരുത്തി ഞാൻ മുറിയിലേക്ക് പോയി .അവളെയും കാത്തിരുന്ന് …ക്ഷമ കെടും പോലെ തോന്നി .ആ നേരം എന്നെ വൈകിയും കാണാതെ വരുമ്പോൾ കാത്തു ക്ഷമിച്ചു ഇരിക്കാറുള്ള അവളെ പറ്റി ചിന്തിക്കുന്നത് .
വീണ്ടും ഒരുപാടു കഴിഞ്ഞാണ് പതിയെ വാതിൽ തുറന്നു അവൾ അകത്തേക്ക് വരുന്നത് .കട്ടിലിൽ ഇരുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അലമാരയിൽ നിന്നും ബെഡ് ഷെയറെടുത്തു പോകാനൊരുങ്ങുന്നു .ഞാൻ ചാടി എണീറ്റ് അവളുടെ കൈൽ കയറി പിടിച്ചു
“ദേവൂ …നീ എങ്ങോട്ടാ ?”
“ഞാൻ അമ്മേടെ കൂടിയ കിടക്കണെ ”
എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ പറഞ്ഞു.
എനിക്ക് വല്ലാതെ സങ്കടം തോന്നി
“എന്താ ഇപ്പൊ അവിടെ? ‘അമ്മ പറഞ്ഞോ.”
“ഇല്ല നിക്ക് അവിടെ കിടക്കണംന്ന് തോന്നി അത്രേള്ളൂ .?”
പോവാനൊരുങ്ങിയ അവളെ വീണ്ടും ഞാൻ തടഞ്ഞു നിർത്തി “നീ പോയാൽ ഞാൻ എവിടെ തനിച്ചു കിടക്കണ്ടേ?”
“പല രാത്രികളിലും ഞാൻ ഈ മുറിയിൽ തനിച്ചു കിടന്നാ നേരം വെളുപ്പിക്കരു.”
പഠിച്ചു വെച്ച പോലുള്ള ഡ്യലോഗ്സ് കേട്ടപ്പോൾ എനിക്ക് അത്ഭുദം തോന്നി പോയി.
ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അവളുടെ രണ്ടു കൈകളും കൂട്ടി ചേർത്ത് പിടിച്ചു ഞാൻ എന്റെ ചുണ്ടോടു ചേർത്തു .അവൾ അടിമുടി വിറക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
“അപ്പുവേട്ടനോട് ക്ഷമിക്കെടീ ….പറ്റണില്ല നീ ഇങ്ങനെ എന്നോട് പിണങ്ങി നടന്നിട്ട് …. അറിഞോണ്ടല്ലടാ തല്ലി യത് ….നിനക്കറിയില്ലേ അപ്പുവേട്ടനെ?തെറ്റാ അറിയാം അവരുടെ മുന്നിൽ വെച്ച് …ഇനി ഞാൻ കുടിക്കത്തില്ല മോളേ …വിശ്വസിക്കെടീ …..പൊറുത്തു താ പെണ്ണേ ..നെഞ്ചിലിങ്ങനെ ഭാരം കൊണ്ട് നടക്കാൻത്തുടങ്ങിയിട്ട് നേരം കുറച്ചായി .വയ്യ നിക്ക് …പ്ളീസ് ….ദേവൂ …”
ഞാൻ പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ നെഞ്ചിലേക്ക് അവൾ അമർന്നു കഴിഞ്ഞിരുന്നു …അടക്കി പിടിച്ച ഒരു തേങ്ങലോടെ ..തണുത്തുറഞ്ഞ കൈകൾ കൊണ്ട് അവളെന്നെ ഇറുകി പുണർന്നു .എന്റെ നെഞ്ചിലേക്കു മുഖം പൂഴ്ത്തി ഏങ്ങലടിച്ചു നിലവിളിച്ചു എന്റെ ദേവൂ .സ്വർഗം കിട്ടിയ പോലെ …അവളുടെ നിറുകയിൽ ഞാൻ ചുംബനങ്ങൾ സമ്മാനിച്ച് കൊണ്ടേ ഇരുന്നു .എത്ര നേരമെങ്ങനെ നിന്നെന്നറിയില്ല …കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവളെന്നെ നോക്കി .
മെല്ലെ ആ തടി പിടിച്ചു ഞാൻ ചോദിച്ചു.
“മ്മ്മ് ?”
അവളുടെ ചുമലിൽ ചേർത്ത് ചേർത്ത് പിടിചിരുന്ന എന്റെ കൈ അവളെടുത്ത അവളുടെ അടിവയറ്റിലേക്കു ചേർത്ത് പിടിച്ചു..
ഞാൻ അമ്പരപ്പോടെ അവളെ നോക്കി
“എന്താടാ ?”
അതിനവൾ നിറഞ്ഞ ഒരു പുഞ്ചി രിയാണ് മറുപടി തന്നത്. മെല്ലെ ഉയർന്നു വന്നു അവളെന്റെ കാതോട് ചേർന്ന് പറഞ്ഞു.”ഇനിയെന്നെ തല്ലാൻ വന്നാലുണ്ടല്ലോ …ചോദിയ്ക്കാൻ ആളുണ്ട് ഇവിടെ ട്ടോ അപ്പുവേട്ടാ ….”
അലയടിച്ചു തിര നുരഞ്ഞു പൊങ്ങിയ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ലാരുന്നു.നിറഞ്ഞ കണ്ണുകളോടെ അവളെന്നെ തന്നെ നോക്കി നിന്ന് .ഞാൻ ആഞ്ഞടിച്ച ആ കവിളിൽ തെരുതെരെ ചുംബിച്ചു.
അവളെ എടുത്ത് പൊക്കി ഒരു വട്ടം കറക്കി നിർത്തി.ഉറക്കെ അമ്മയെ വിളിച്ചു
ഒറ്റവിളി ക്ക് തന്നെ ആളു പാഞ്ഞെത്തി.
“ദേ ജാനകിയമ്മേ …ചിലവുണ്ട് കേട്ടോ അമ്മൂമ്മയാവാൻ പോകുവാ …”
“ഞാനറിഞ്ഞെടാ പൊട്ടാ …”
“ആഹാ അപ്പൊ രണ്ടു പേരും കൂടെ ഒത്തൊണ്ടാ അല്ലെ “?
രണ്ടാളും ചിരിച്ചു .
ഇനി ഈ അപ്പുവിന്റെ ലൈഫിൽ മദ്യത്തിന്റെ ലഹരി ഇല്ല .ഞങ്ങൾ മൂന്നു പേരും കാത്തിരിക്കുകയാണ് ..ഞങ്ങളുടെ സ്വർഗത്തിലേക്ക് അതിഥി ആയി വരാനൊരുങ്ങുന്ന ആ കുഞ്ഞു മാലാഖയ്ക്കു വേണ്ടി …..
…………..ശുഭം ……………

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular