Connect with us

ബന്ധങ്ങൾ

മഴയിലൂടെ….!

Published

on

രചന : Lintu Peroor Joseph
മഴയിലൂടെ….!!☔
പുറത്തു മഴ തിമിർത്തു പെയ്യുന്നുണ്ട്… നാരായണേട്ടന്റെ ചായക്കടയിലെ ആവി പറക്കുന്ന ഒരു ചായ കുടിച്ചുകൊണ്ട് മേശയിൽ കിടന്ന പത്രം തുറന്നു വായിക്കുകയാണ് വിനു. പുറത്തു മഴ വകവെയ്ക്കാതെ വേനൽ അവധിക്കു ശേഷം പുതിയ കുടയും ചൂടി ബാഗും ആയി കുട്ടികൾ സ്കൂളിലേക്ക് പോകുന്നുണ്ട്. പത്രം വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ നാരായണേട്ടന്റെ ചോദ്യം… വിനു നീ ഇനി എന്നാ തിരികെ പോകുന്നെ? പത്രവായനയിൽ നിന്നു ശ്രദ്ധ മാറ്റി വിനു പറഞ്ഞു രണ്ടു ദിവസം കൂടി ഉണ്ട് ചേട്ടാ. അപ്പോൾ ഇത്തവണയും ഞങ്ങൾക്ക് ഒരു ഇല ചോറ് കിട്ടില്ല അല്ലെ? ചെറുപുഞ്ചിരിയോടെ വിനു പറഞ്ഞു… ആഗ്രഹം ഇല്ലാത്തോണ്ട് അല്ലാലോ ചേട്ടാ… അവധിക്കു നാട്ടിൽ എത്തി അടുത്ത ദിവസം തുടങ്ങി പെണ്ണുകാണാൻ. ഇന്നലെയും പോയി. എല്ലാം കൂടെ ഒൻപതു പെണ്ണ് കണ്ടു. ദാ ഈ തടിയിൽ കാൽ ഭാഗവും പെണ്ണ് കാണാൻ പോയ വഴി കഴിച്ച ചായയും പലഹാരവും ആണ്. എന്നാ ചെയ്യാനാ… പെൺകുട്ടികൾക്ക് ഗൾഫിൽ ജോലി ഉള്ളവരെ വേണ്ട. താല്പര്യം ഉള്ളവർക് കൂടെ കൊണ്ട് പോകണം എന്നു ആണ് ഡിമാൻഡ്. എന്നെ പോലെ ചെറിയ ജോലി ചെയ്തു അവിടെ കഴിയുന്നവർക്കു ഒരാളെ കൂടെ കൊണ്ട് പോകാൻ ഉള്ള പ്രാപ്തി ഒന്നും ഇല്ലാ… അത് കാരണം ആർക്കും താല്പര്യവും ഇല്ലാ… ! എനിക്ക് ഇതൊക്കെ നേരത്തെ അറിയാം.. അതുകൊണ്ട് തനെ താല്പര്യം ഇല്ലാ… ഒരുങ്ങി കെട്ടി പോയി നമ്മുടെ കുറവുകൾ അവരെ കാണിക്കാൻ…. എന്താ ചെയുക അമ്മയുടെ വലിയ ആഗ്രഹം ആണ് എൻ്റെ കല്യാണം. അതുകൊണ്ട് മാത്രം ആണ് നടക്കില്ല എന്നു അറിഞ്ഞിട്ടും പറയുമ്പോൾ ഒരുങ്ങി പോകുന്നെ. ഏതായാലും ഇന്നലെ അമ്മ തന്നെ പറഞ്ഞു ഇനി ഉള്ള ദിവസം എങ്ങും പോകേണ്ട എന്നു. അത് ഒരു ആശ്വാസം ആയി.. ഉള്ള 2 ദിവസം സമാധാനം ആയി മഴയും കണ്ടു അവധി തീർത്തു പോകാമല്ലോ…..
ചായ കുടിച്ചു കഴിഞ്ഞു പൈസയും കൊടുത്തു കടയുടെ ഇറയത്തു ചാരി വച്ചിരുന്ന കുടയും എടുത്തു വിനു വീട്ടിലേക്കു നടന്നു. അവൻ പോയതിനു ശേഷം നാരായണേട്ടൻ കടയിൽ ഇരുന്നവരോട് ആയി പറഞ്ഞു… നല്ലൊരു പയ്യൻ ആണ്. ചെറുപ്പത്തിൽ തന്നെ കുടുംബ ഭാരം എടുത്തവനാ… അവൻ വിദേശത്തു ജോലിക്ക് പോയതിനു ശേഷമാണ് ആ കുടുംബം കരകയറിയതു. അനിയത്തിയെ പഠിപ്പിച്ചു നല്ല ഒരു വീട്ടിലേക്കു കെട്ടിച്ചു അയച്ചു… അനിയൻ ഒരാൾ കൂടെ ഉണ്ട് അവനു… ഇപ്പൊ പഠിക്കുന്നു. അവനു മാത്രം ഒരു ജീവിതം കിട്ടുന്നില്ല. അവന്റെ അമ്മയുടെ വലിയ ആഗ്രഹം ആണ് അത്…. ഇത്തവണ നടക്കും എന്നു വലിയ പ്രതീക്ഷയിൽ ആരുന്നു ആ പാവം അമ്മ. അത് നടന്നില്ല രണ്ടു ദിവസം കഴിഞ്ഞു പോയാൽ പിന്നെ രണ്ടു വർഷം കഴിഞ്ഞു വരുമ്പോളേക്കും പ്രായം മുപ്പത്തിരണ്ട് കഴിയും. എൻ്റെ മക്നറെ പ്രായം ആണ് വിനുവിനും. എൻ്റെ മകനു ഇപ്പൊ കുട്ടി ഉണ്ട്…. !ഹാ നമ്മൾ എന്നാ ചെയ്യാനാ… ഈ കല്യാണം എന്നൊക്കെ പറയുന്നത് ഓരോ സമയം അല്ലെ…. കേട്ടിരുന്നവരിൽ ഒരാൾ പറഞ്ഞു.
വിനു വീട്ടിൽ വന്നു കയറി… കുട മടക്കി വാതിൽക്കൽ കുത്തി ചാരി വച്ചു. അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു അമ്മേ….. അടുക്കളയിൽ നിന്നു അമ്മ വിളികേട്ടു…. അവൻ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അമ്മ തിരക്കിട്ട ജോലിയിൽ ആണ്….കൂടെ മഴ വന്നപ്പോൾ പോയ കറന്റിനെ ചീത്തയും പറയുന്നുണ്ട്…. അമ്മേ എന്താ കഴിക്കാൻ? വിനുവിന്റെ ചോദ്യം കേട്ടു അമ്മ അവനെ നോക്കി… ആഹാ നീ രാവിലെ കവലയിൽ പോകുന്നേ കണ്ടപ്പോൾ ഞാൻ ഓർത്തു നാരായണന്റെ കടയിൽ പുട്ട് കഴിക്കാൻ പോയതാ എന്ന്… അങ്ങനെ ഒരു പതിവ് ഉണ്ടല്ലോ നിനക്ക്….. ഓ ഇല്ലാ അമ്മേ… ഞാൻ ഒരു ചായ കുടിച്ചു അത്രേ ഒള്ളു. ആഹാ…. ഒരു ചായ കുടിക്കാൻ ആണോ ഈ പെരുമഴയത്തു നീ കവല വരെ പോയെ? അത് pine അമ്മേ ഇന്നു സ്കൂൾ തുറക്കുന്ന ദിവസം അല്ലെ… മഴയത്തു പിള്ളേർ സ്കൂളിൽ പോകുന്നേ ഒന്ന് കാണാല്ലോ എന്നു ഓർത്തു പോയതാ. വർഷങ്ങൾ കൊറേ മുൻപേ ഇതുപോലെ പോയതിന്റെ ഓർമ്മകൾ പുതുക്കാമല്ലോ…. നിനക്ക് വട്ട ആണെടാ ചെക്കാ…. അമ്മയുടെ മറുപടി അവൻ പ്രതീക്ഷിച്ച പോലെ തന്നെ… ഇത് ഒകെ നൊസ്റ്റാൾജിയ ആണ് അമ്മേ., അമ്മയ്ക്ക് മനസിലാവില്ല… അത് ഞങ്ങൾ പ്രവാസികൾക്ക് ഉണ്ടാവുന്ന ഒരു അസുഖമാ… ! അതും പറഞ്ഞു വിനു മുറിയിലേക്കു പോകും വഴി അമ്മയോട് ചോദിച്ചു ഇവിടെയും ഉണ്ടല്ലോ ഒരുത്തൻ എൻ്റെ അനിയൻ… അവനു ക്ലാസ്സിൽ ഒന്നും പോകണ്ടേ? അവനു കോളേജ് രണ്ടു ദിവസം കുടി കഴിഞ്ഞേ തുറക്കു…. അമ്മയുടെ മറുപടി. വിനു ഷർട്ട്‌ മാറ്റി വീണ്ടും അടുക്കളയിൽ വന്നു… അമ്മേ വിശക്കുന്നു…. ദേ എൻ്റെ കൈ ഒഴിയില്ല അടുപ്പിൽ ഉരുളിയിൽ ഇല അട ഉണ്ട് മോൻ എടുത്തു കഴിച്ചോ… കൈ പൊളിക്കല്ലേ ചൂട് ഉണ്ട് അമ്മ പറഞ്ഞു. വിനു അടുക്കള പടിയിൽ ഇരുന്നു വെളിയിലേക്കു നോക്കി മഴ കണ്ടു കൊണ്ട് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.
അമ്മ എന്തോ പിറുപിറുക്കുണ്ട്… ശ്രദ്ധിച്ചപ്പോൾ മനസിലായി കല്യാണം ഒന്നും ശരിയാകാതിന്റെ അമർഷം പെൺപിള്ളേർടെയും അവരുടെ വീട്ടുകാരുടേം മുകളിൽ തീർക്കുവാ…. അതിന്റെ ഇടയ്ക്ക് അമ്മയുടെ ചോദ്യം… ടാ മോനെ നിനക്ക് സങ്കടം ഉണ്ടോടാ കല്യാണം ശരിയാകത്തൊണ്ട? അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു എന്താ അമ്മയ്ക്ക് അങ്ങനെ തോന്നിയോ? അമ്മേ സങ്കടം തീര്ച്ചയായും ഉണ്ട്. അത് കല്യാണം കഴിക്കാൻ പറ്റാതെ തിരികെ പോകണം എന്നു ഓർത്തിട്ടു അല്ലാ. നിങ്ങളെ എല്ലാം വിട്ടു ഈ വീടും മഴയും ഒകെ ഉപേക്ഷിച്ചു പോകാൻ ഇനി ഒരു രാത്രി കൂടെ ഒള്ളല്ലേ എന്നു ഓർക്കുമ്പോൾ ഉള്ള സങ്കടമാണ്. എനിക്ക് കല്യാണം നടക്കില്ല എന്നു എനിക്ക് നേരത്തെ അറിയാം… ഞാൻ അമ്മയോട് പറഞ്ഞതല്ലേ…. അമ്മയുടെ മകന് കല്യാണ മാർക്കറ്റിൽ തീരെ വില ഇല്ലാ. പഴയ കാലം ഒന്നും അല്ല അമ്മേ. ഇപ്പോളത്തെ പെൺപിള്ളേർ അവരുടെ ജീവിതത്തെ കുറിച്ച് വിവാഹത്തെ കുറിച്ച് കൃത്യമായി ധാരണ ഉണ്ട്. അവിടെ എന്നെ പോലെ ഒരാൾക്ക് ഇടം ലഭിക്കാൻ പ്രയാസമാണ്. അതാണ് സത്യം അത് നമ്മൾ ഉൾക്കൊള്ളണം. നമ്മുടെ വിജിക്ക് ആലോചന വന്നപ്പോൾ എന്നെ പോലെ ഉള്ള സാദാരണകാരായ ഗൾഫ്കാരുടെ ആലോചന വന്നല്ലോ… എന്നിട്ട് അമ്മ സമ്മതിച്ചോ? അവസാനം ഗവർമെന്റ് ജോലിക്കാരൻ വന്നപ്പോൾ അല്ലെ അമ്മ സമ്മതിച്ചേ? അതെ പോലെ അല്ലെ എല്ലാ അമ്മമാരും? അങ്ങനെ അമ്മയെ ആശ്വസിപ്പിച്ചു… ഓരോന്നും പറഞ്ഞു ആ ദിവസം കടന്നു പോയി. അടുത്ത ദിവസം രാവിലെ തന്നെ വിനു വിളിക്കുന്നത് കേട്ടു ആണ് അമ്മ ഉണർന്നത്. കതകു തുറന്നു വന്ന അമ്മ കണ്ടത് കുളിച്ചു ഒരുങ്ങി നിൽക്കുന്ന വിനുവിനെ ആണ്. നീ ഇത് എങ്ങോട്ടാ ഇത്ര രാവിലെ? അമ്മേ ഞാൻ ഒന്ന് പള്ളിയിൽ വരെ പോയി വരാം. കൂട്ടത്തിൽ വിജിയുടെ വീട്ടിലും പോയി യാത്ര പറഞ്ഞു വരാം. ഈ മഴയത്തു അവരെ ഇങ്ങോട്ട് വരുത്തി ബുദ്ധിമുട്ടികണ്ടല്ലോ. ശരി എങ്കിൽ അമ്മ കാപ്പി ഇടാം കുടിച്ചിട്ട് പോ. അതൊക്കെ ഞാൻ ഇട്ടു കുടിച്ചു അമ്മേ. ഞാൻ പോയിട്ടു വരാം. വൈകിട്ടത്തേക്ക് തിരിച്ചു വരൂ… വെയിൽ വന്നാൽ എൻ്റെ ആ ബാഗ് ഒന്ന് വെയിൽ കൊള്ളിച്ചു വച്ചേക്കു. അത് കൊണ്ട് പോകാൻ ഉള്ളതാ. ഞാൻ വന്നിട്ട് എല്ലാം അടുക്കി വയ്ക്കാം. അത്രയും പറഞ്ഞുകൊണ്ട് കുട നിവർത്തി അവൻ ഇറങ്ങി നടന്നു. അവൻ അങ്ങ് മറയും വരെ അമ്മ അവനെയും നോക്കി നിന്നു.
മഴ തോരാതെ പെയ്ത പകൽ മാഞ്ഞു തുടങ്ങി. മഴയത്തു വന്നു നിന്ന ബസിൽ നിന്നു വിനു ഇറങ്ങി ഓടി നാരായണേട്ടന്റെ കടയിലേക്ക് കയറി. ചൂട് ചായ എടുത്തു വിനുവിനു കൊടുകുമ്പോൾ നാരായണേട്ടൻ ചോദിച്ചു… ഈ പെരുമഴയത്തു എവിടെ പോയിട്ടു വരുന്നു നീ? ചായ ഊതി കുടിച്ചുകൊണ്ട് വിനു പറഞ്ഞു ഞാൻ രാവിലെ ഇറങ്ങിയതാണ് ഒന്ന് പള്ളിയിൽ പോയി. പുണ്യാളനെ കണ്ടു നേർച്ച ഇട്ടു പ്രാർത്ഥിച്ചു. ഇനി രണ്ടു വർഷം കഴിഞ്ഞു അല്ലെ കാണു. എല്ലാം പറഞ്ഞു ഏല്പിക്കാൻ പോയതാ. വരുന്ന വഴി പെങ്ങളുടെ വീട്ടിലും കയറി. ചായ കുടിച്ചു വിനു എഴുനേറ്റു പൈസ കൊടുക്കുമ്പോൾ തിരക്കി ഞാൻ വല്ലതും തരാൻ മറന്നു കിടപ്പുണ്ടോ ചേട്ടാ? ഹേയ് ഒന്നും ഇല്ലടാ എന്നു എന്നു ചേട്ടന്റെ മറുപടി. എങ്കിൽ ഞാൻ ഇറങ്ങട്ടെ ചേട്ടാ. രാത്രി ഞാൻ അങ്ങ് പോകും. വെളുപ്പിനെ ആണ് ഫ്ലൈറ്റ്. പതിനൊന്നു മണി ആകുമ്പോൾ ഇറങ്ങണം. വണ്ടി പറഞ്ഞിട്ടുണ്ട്. ഇനി വരുമ്പോൾ കാണാം ചേട്ടാ. ശരിയടാ കൊച്ചേ നീ പോയിട്ടു വാ. നിനക്ക് വേണ്ടി ഒരു നല്ല പെണ്ണിനെ ഞാനും നോക്കാം. ഇനി വരുമ്പോൾ നടത്തണം നമുക്ക്…. അങ്ങനെ ആവട്ടെ ചേട്ടാ…. പുഞ്ചിരിയോടെ വിനു പറഞ്ഞു. ഇനി യാത്ര പറയുന്നില്ല കാണാം… കുട നിവർത്തി പിടിച്ചു ആർത്തു പെയ്യുന്ന മഴയിലുടെ വിനു വീട്ടിലേക്കു നടന്നു.
വീട്ടിൽ അമ്മ അവനെയും നോക്കി നില്കുനുണ്ട്. അവൻ വന്നു കയറിയ ഉടനെ തന്നെ അമ്മ തന്റെ തോളിൽ കിടന്ന തോർത്ത്‌ കൊണ്ട് അവന്റെ തലയിൽ വീണ മഴ വെള്ളം തോർത്തി. അവൻ അനുസരണയോടെ ആ പഴയ കുട്ടി വിനു ആയി നിൽകുമ്പോൾ അവൻ ഓർത്തു… എത്ര വലുത് ആയാലും അമ്മയ്ക്ക് മുന്നിൽ എന്നും മക്കൾ ചെറിയ കുട്ടികൾ തനെയാ. അകത്തേക്ക് കയറിയപ്പോൾ കൊണ്ട് പോകാൻ ഉള്ള ബാഗ് തുടച്ചു വൃത്തി ആക്കി വച്ചിരിക്കുന്നു. കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ എല്ലാം അവിടെ തനെ ഉണ്ട്. അവൻ അതെല്ലാം അടുക്കി വെയ്ക്കാൻ തുടങ്ങി. ഒരു കപ്പ്‌ കാപ്പിയുമായി അമ്മയും അങ്ങോട്ട്‌ വന്നു കട്ടിലിന്റെ കാൽക്കൽ ഇരുന്നു. പതിവ് പോലെ അമ്മ കരയാൻ തുടങ്ങിട്ടുണ്ട്. അത് കണ്ടു അവനും സങ്കടം ആയെങ്കിലും അത് മറച്ചു പിടിച്ചു അമ്മയെ അവൻ ആശ്വസിപ്പിച്ചു. ഈ പോക്ക് വരവ് തുടങ്ങി വർഷങ്ങൾ ഒരുപാട് ആയി എങ്കിലും അമ്മയ്ക്ക് ഇതും ആദ്യം പോകും പോലെയാ. എല്ലാരും ഒരുമിച്ചു ഇരുന്നു കഴിച്ചു സമയം വേഗം കടന്നു പോയി. പോകാൻ ഒരുങ്ങി വിനു. പുറത്തു വണ്ടി വന്നു. അനിയൻ പെട്ടി എടുത്തു വണ്ടിയിൽ വച്ചു. അവനെ അടുത്ത വിളിച്ചു വിനു പറഞ്ഞു നല്ല പോലെ പഠിക്കണം അമ്മയെ നല്ല പോലെ നോക്കണം. ഇടയ്ക്ക് വിജിയുടെ വീട്ടിൽ പോയി അവളുടെ കാര്യങ്ങൾ തിരക്കാൻ മറക്കരുത്. നീ ലൈസൻസ് എടുക്കു ബൈക്ക് കാര്യം നമുക്ക് ശരിയാക്കാം. അമ്മയെ നോക്കി… എങ്കിൽ ഇറങ്ങട്ടെ അമ്മേ… അമ്മയ്ക്ക് ഒരു ഉമ്മ കൊടുത്തു കൊണ്ട് വിനു പറഞ്ഞു. കരയാതെ ഇരിക്കാൻ പാട് പെട്ടു അവൻ… കരഞ്ഞാൽ അമ്മയ്ക്ക് സങ്കടം കൂടും…. തിരിഞ്ഞു നോക്കാതെ അവൻ വണ്ടിയിൽ കയറി…. കൈ മാത്രം പുറത്തേക്കു ഇട്ടു ഒന്നുകൂടി യാത്ര പറയുമ്പോലേക്ക് വണ്ടി നീങ്ങി തുടങ്ങി…. ശമിച്ചു നിന്ന മഴ ആർത്തു പെയ്യവ്വെ അമ്മടെ കണ്ണിൽ നിന്നു അവൻ മറഞ്ഞു……
മാസങ്ങൾ വേഗം കടന്നു പോയി…. ഇപ്പോളും നാട്ടിൽ കല്യാണം ആലോചിച്ചുകൊണ്ട് അമ്മ ഇരിക്കുന്നു. അവൻ പോയി അടുത്ത മഴ കാലത്ത് ഒരു ദിവസം നാരായണേട്ടന്റെ ചായ കടയിലേക്ക് ഒരാൾ ഓടി കയറി വന്നു. നാരായണേട്ട…. നിങ്ങൾ അറിഞ്ഞോ? നമ്മുടെ വിനു വിദേശത്തു ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവത്രെ. വേഗം വാർത്ത വെച്ച് നോക്ക് അതിൽ കാണിക്കുന്നുണ്ട്. അയാൾ പറഞ്ഞത് ശരിയാണ്… വിദേശത്തു ഉണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരിൽ ഒരാൾ വിനു ആണ്. ഒന്നും മിണ്ടാൻ ആകാതെ ആ പ്രദേശം നിശബ്ദമായി. പലരും തങ്ങളുടെ കാതുകളെ വിശ്വസിക്കാൻ മടിച്ചു. വാർത്ത അറിഞ്ഞ എല്ലാവരും അവന്റെ വീട്ടിലേക് ചെന്നു. അവിടുത്തെ നടപടി പൂർത്തിയായി വേഗം ബോഡി നാട്ടിൽ എത്തിക്കും എന്നു ആണ് അവിടെ നിന്നു കിട്ടിയ വിവരം. നാരായണേട്ടന്റെ നേതൃത്വത്തിൽ അവർ അവിടെ ഒരു പന്തൽ ഇട്ടു. വിനുവിന്റെ കല്യാണത്തിന് ഇടേണ്ട പന്തൽ അവന്റെ ചേതന അറ്റ ശരീരം വെയ്ക്കാൻ ഇടേണ്ടി വന്ന നിമിഷത്തെ ശപിച്ചു കൊണ്ട് നാരായണൻ ചേട്ടൻ കരഞ്ഞു.
നാല് ദിവസങ്ങൾക്കു ശേഷം അവന്റെ ബോഡി നാട്ടിൽ എത്തിച്ചു അന്നും മഴ ശക്തമായി പെയ്തു. ഇത്തവണ കുട അവൻ പിടിച്ചില്ല. അവൻ നനയാതെ ഇരിക്കാൻ മറ്റാരോ ഒരു കുട അവന്റെ മുഖത്തിന്‌ മീതെ പിടിച്ചിട്ടുണ്. ചായ കുടിക്കാൻ കയറാതെ അവൻ നാരായണൻ ചേട്ടന്റെ കടയുടെ മുന്നിൽ കുടി പോയി. അമ്മ ഇപ്പോളും തോളിൽ കിടന്ന തോർത്ത്‌ കൊണ്ട് അവന്റെ മുഖത്ത് വീണ മഴ വെള്ളം ഒപ്പിയെടുക്കാൻ മറന്നില്ല. അലറി കരഞ്ഞു കൊണ്ട് അമ്മ ആണ് ഇത്തവണ അവനു ഉമ്മ കൊടുത്തത്. അനിയനും അനിയത്തിയും തളർന്നു ഇരികുനുണ്ട അമ്മയുടെ കൂടെ. കൂടെ കൊണ്ട് പോകാൻ പെട്ടികൾ ഇല്ലാ. പോകാൻ കാറിനു പകരം ആംബുലൻസ് ആണ് ഇത്തവണ. പരിഭവമോ പരാതിയോ ഇല്ലാതെ കുറെ ആളുകളുടെ സഹായത്തോടെ അവൻ വീട്ടിൽ നിന്നു ഇറങ്ങി. ആരോടും യാത്ര പറയാതെ ഇനി വരുമ്പോൾ കാണാം എന്നു പറയാതെ…. ശക്തമായ മഴയുടെ ഇടയിലും അവനെ എതിരേൽക്കാൻ ദൂരെ പള്ളി മണിയുടെ മുഴക്കം കേൾക്കുന്നുണ്ടായിരുന്നു… നിറയെ പൂക്കൾ നിറഞ്ഞ ആ സെമിത്തേരിയുടെ വടക്കേ കോണിൽ മഴയുടെ അകമ്പടിയോടെ അവനെ അടക്കം ചെയ്തു അവർ മടങ്ങി….. 😪
രണ്ടു ദിവസങ്ങൾക്കു ശേഷവും മഴ തോരാതെ പെയ്യുന്നുണ്ട്. നാരായണേട്ടന്റെ കടയിലേക്ക് രണ്ടു പേർ കയറി വന്നു ബെഞ്ചിൽ ഇരുന്നു. ചായ എടുക്കുന്നതിനു ഇടയിൽ ചേട്ടൻ അവരോടു ചോദിച്ചു…. എവിടെ നിന്നാണ് ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ലാലോ…. ചോദ്യത്തിന് മറുപടി ഒട്ടും വൈകി ഇല്ലാ… ഞങ്ങൾ ആലപ്പുഴയിൽ നിന്നു വരുവാ. എൻ്റെ മകൾക്കു ഒരു ആലോചന ആയി ഇറങ്ങിയതാ…. ഒരിക്കൽ ഇവിടെ നിന്നു ചെക്കൻ കാണാൻ വന്നപ്പോൾ അവൾക് ജോലി കിട്ടിയിട് മതി എന്നു ഓർത്തു അവൾക്കു താല്പര്യം ഇല്ലാ എന്നു പറഞ്ഞു. അന്വേഷിച്ചപ്പോൾ ആ പയ്യൻ കല്യാണം കഴിച്ചില്ല ആലോചന ഇപ്പോളും നടക്കുന്നു എന്നു അറിഞ്ഞു ഈ വഴി വന്നപ്പോൾ അവിടെ കൂടെ കയറി പോകാം എന്നു ഓർത്തു വന്നതാ. ദാ ഇതാണ് വിലാസം ഈ വീട് എവിടെ ആണ് എന്നു ഒന്ന പറഞ്ഞു തരണം … അയാൾ ആ കടലാസ് നാരായണൻ ചേട്ടന് നേർക്കു നീട്ടി. അവര്കുള്ള ചായ കൊടുത്തു ചേട്ടൻ കണ്ണട വച്ചു കടലാസ്സിൽ ഉള്ള വിലാസം വായിച്ചു…. ഇത് വിനുവിന്റെ വീട്ടിലെ വിലാസം ആണ്…. കാര്യങ്ങൾ അറിയാതെ ആണ് ഇവർ വന്നേക്കുന്നത്… അവരോടു എന്ത് പറയണം എന്നു അറിയാതെ അയാൾ സ്തംഭിച്ചു നിൽക്കവേ ചായക്കടയിലെ ബെഞ്ചിൽ കിടന്ന പഴയ പത്രത്തിൽ ഒന്നിലെ ചരമ കോളത്തിൽ അമ്മയുടെ ആഗ്രഹം പോലെ അവസാനം താല്പര്യം ഉള്ള ഒരു കല്യാണം ഒത്തു വന്ന സന്തോഷത്തിൽ വിനു ചിരിക്കുന്നുണ്ടായിരുന്നു….. കാര്യങ്ങൾ പറഞ്ഞു നാരായണൻ ചേട്ടൻ അവരെ യാത്ര ആക്കിയപ്പോൾ… ദൂരെ പള്ളിയിൽ സന്ധ്യ മണികൾ ഉച്ചത്തിൽ മുഴങ്ങി….. 🔔

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular