Connect with us

ബന്ധങ്ങൾ

ഡാ. ….,അപ്പോൾ കാര്യങ്ങളുമെല്ലാം നമ്മൾ തീരുമാനിച്ചത് പോലെ തന്നെ ആയിക്കോട്ടെ ല്ലെ …. ? ആ…. അങ്ങനെ മതി അളിയാ പ്രവീണേ….

Published

on

രചന: Rajitha jayan

ഡാ. ….,അപ്പോൾ കാര്യങ്ങളുമെല്ലാം നമ്മൾ തീരുമാനിച്ചത് പോലെ തന്നെ ആയിക്കോട്ടെ ല്ലെ …. ?

ആ…. അങ്ങനെ മതി അളിയാ പ്രവീണേ….
നിനക്കെന്താ ഇനിയുമൊരു സംശയം പോലെ….?
കുറെ പ്രാവശ്യം ആയല്ലോ അളിയാ നീയിത് തന്നെ ചോദിക്കുന്നു. ….?

പ്രവീണിനോടൽപ്പം നീരസത്തോടെയുളള ഗിരിയുടെ ചോദ്യം കേട്ടവിടെ സംസാരിച്ചു നിന്നിരുന്ന മാർട്ടിനും പ്രിയയും രേവതിയുംമുൾപ്പെടുന്ന മൂവർസംഘം ഗിരിക്കും പ്രവീണിനും അരികിലെത്തി..

എന്താടാ ഗിരി അളിയാ പ്രശ്നം. ??

നീയെന്തിനാ പ്രവീണിനോട് ദേഷ്യപ്പെടുന്നത്….. ??

അൽപ്പം ദേഷ്യത്തിലെന്നപ്പോലെ വിറച്ചിരുന്ന ഗിരിയെ നോക്കി മാർട്ടിൻ ചോദിച്ചു…

“”അല്ലെടാ നാളത്തെ കോളേജ് ഫംങ്ഷന്റ്റെ കാര്യങ്ങൾ നമ്മളെല്ലാവരും ചേർന്ന് ക്ളാസിൽ തീരുമാനിച്ചതല്ലേ….നമ്മുടെ ക്ളാസിലെ കുട്ടികൾക്ക് മുഴുവൻ ഒരേ കളറിലുളള ഒരേ തരം ഡ്രസ്. ….പക്ഷെ ഇവനിത് കുറെ നേരമായി പിന്നെയും പിന്നെയും അത് തന്നെ ചോദിച്ചോണ്ടിരിക്കുന്നു !!

എടാ പ്രവീണേ…..അളിയാ എന്താടാ നിന്റ്റെ പ്രശ്നം. ……?

എനിക്ക് പ്രശ്നം ഒന്നുമില്ല മാർട്ടീ…..
നാളെ എല്ലാവരും ഒരേ കളർ ഷർട്ടും മുണ്ടുമാണ് ധരിക്കേണ്ടത്…നമ്മുടെ ഈ എംഎ ക്ളാസിൽ ഞാനും നീയുംമുൾപ്പെടെ ഇരുപത് കുട്ടികൾ ഉണ്ട്. ….ഇല്ലേ… ?

ആ….ഉണ്ട്. …അതിന്…?

അല്ലാ….. അതിൽ പ്രിയയും രേവതിയും ഉൾപ്പെടെ ആറ് പെൺകുട്ടികൾ ഉണ്ട്. ….

! !എടാ പ്രവീണേ അളിയാ ഞങ്ങൾ മുണ്ടും ഷർട്ടും ധരിച്ചോളാന്ന് ഞങ്ങൾ സമ്മതിച്ചതല്ലേ…പിന്നെ നിനക്കെന്താടാ പ്രശ്നം…??
പ്രിയ ചോദിച്ചു…..

അല്ല നിങ്ങൾ അഞ്ചു പേർ സമ്മതം ആണെന്ന് പറഞ്ഞു പക്ഷേ അവൾ ….നമ്മുടെ ”കാശു” അവളിതുവരെ ഒന്നും പറഞ്ഞില്ലല്ലോ അതിനെപ്പറ്റി…? അതാണ് ഞാൻ പിന്നെയും പിന്നെയും അത് തന്നെ ഇങ്ങനെ ചോദിക്കുന്നത്..

കാരണം കഴിഞ്ഞ ഏഴു വർഷമായി നമ്മൾ ക്ളാസിലെ എല്ലാവരും ഒരുമ്മിച്ചാണ് ,ഈ വർഷത്തോടെ നമ്മൾ ഇവിടെ നിന്നിറങ്ങി പല വഴി പോവുംഅതിനുമുമ്പായിട്ടുളള നമ്മുടെ ലാസ്റ്റ് കോളേജ് ഡേയാണ്….അപ്പോൾ ഒരാൾ മാത്രം കൂട്ടത്തിൽ ചേരാത്ത വസ്ത്രം ധരിച്ച് വന്നാൽ നമ്മൾ നാണംകെട്ട് പോവൂലേ…… ?

പ്രവീണിന്റെ ചോദ്യം ഒരു വെല്ലുവിളി പോലെയാണ് മാർട്ടിന് തോന്നിയത്. ..അവൻ ഗിരിയെ നോക്കി. അവനപ്പോൾ ദൂരേക്കെങ്ങോ മിഴികൾ പായിച്ചിരിക്കുകയായിരുന്നു

അത് ശരിയാണല്ലോ…!!
എടീ രേവതി നീയപ്പോൾ കാശൂനോട് ചോദിച്ചില്ലേ നാളത്തെ കാര്യം. ….?

ഞാൻ ചോദിച്ചതാ ഗിരീ… പക്ഷേ അവളൊന്നും പറഞ്ഞില്ല…..കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുക്ക് അറിയുന്നതല്ലേ കാശുവിനെ….അതോണ്ട് ഞാനൊന്നും കൂടുതൽ ചോദിച്ചില്ല. ….
നിനക്ക് ചോദിക്കാൻ പാടില്ലായിരുന്നോ ഗിരി…? ഒന്നുമില്ലെങ്കിലും കഴിഞ്ഞ കുറെ കൊല്ലങ്ങളായി നീ മനസ്സിൽ കൊണ്ടു നടക്കുന്നവളല്ലേ…..?

ചിരിയോടെയുളള രേവതിയുടെ ചോദ്യത്തിന് ഗിരി കടുപ്പിച്ചവളെയൊന്ന് നോക്കി. ..

ആ…ബെസ്റ്റ്. ..!!

ഇവൻ ചോദിക്കാനോ. ..?

അവളോടോ….?

അടിപൊളി…ഈ ക്യാമ്പസിലെ പെൺപിള്ളേരുടെ മൊത്തം ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരനാണിവൻ….പക്ഷേ ഇവന്റ്റെ ഉറക്കം കഴിഞ്ഞ കുറെ വർഷമായി കളയുന്നവളാണ് നമ്മുടെ ”കാശു.” ..ആ അവളോട് സ്വന്തം ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത ഇവനല്ലേ ഇനിയവളോട് നാളെ മുണ്ടും ഷർട്ടും ഇട്ടോണ്ട് വരുമോന്ന് ചോദിക്കാൻ പോണേ…!!
..അയ്യോ വയ്യ. ….!!

പ്രവീണിന്റെ സംസാരം അവിടെ പൊട്ടിച്ചിരികൾ സൃഷ്ടിച്ചപ്പോൾ ഗിരി വേഗം തന്റ്റെ കസേരയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. …അപ്പോളാണ് എതിർദിശയിൽ നിന്നവനുനേരെ അവൾ നടന്നടുത്തത്…..

അവൾ ”കാശ്മീര ”എന്ന കാശു. ..

ഒരു ദേവതയപ്പോലെ കഴിഞ്ഞ കുറെ വർഷങ്ങളായി ഗിരി മനസ്സിൽ കൊണ്ടു നടക്കുന്നവൾ

ഒരിളംനീല ചുരിദാർ ധരിച്ച് അലസമായി വിടർത്തിയിട്ട മുടി കാറ്റിൽ പറത്തി അവൾ അവനരിക്കിലേക്ക് നടന്നടുക്കും തോറും ഗിരിയുടെ ശരീരം വിയർപ്പിനാൽ കുതിർന്നു

അവളെ നേരിടാൻ വയ്യാതെ ഗിരി വേഗം തിരികെ കൂട്ടുക്കാർക്കരികിലേക്ക് നടന്നു. …

അവന് തന്നോട് തന്നെ പുച്ഛം തോന്നി. ..ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുഖത്ത് നോക്കി നിന്നെ എനിക്കിഷ്ടമാണെന്ന് പറയാൻ സാധിക്കാത്ത ഒരു ഭീരുവാണ് താനെന്ന് കൂട്ടുക്കാർ കളിയാക്കുന്നത് ശരിയല്ലേ…??

കഴിഞ്ഞ ഏഴുവർഷമായി തന്റെ മനസ്സിൽ താൻ കൊണ്ടു നടക്കുന്ന സ്വപ്നം അത് അവളാണ്…!!

കാശ്മീര. …!!

എല്ലാവരുടെയും പ്രിയ കാശു…ഏതുകാര്യത്തിനും സ്വന്തമായി തീരുമാനമുളളവൾ….

തൂവെളള പാവാടയും ദാവണിയുമണിഞ്ഞ് ഒരു മാലാഖയെപ്പോലെ അവളാദ്യം ക്ളാസിലേക്ക് വന്നപ്പോൾ തന്നെ തന്റ്റെ മനസ്സ് തന്നോട് പറഞ്ഞിരുന്നു ഇതാ….ഇതാണ്… …ഇവളാണ്, നിന്റ്റെ പെണ്ണെന്ന്. … ..!!

കാശ്മീര എന്ന അത്ര പരിചിതമല്ലാത്ത ആ പേരാണോ അതോ അവളുടെ സൗന്ദര്യം ആണോ തന്നെ കൂടുതൽ അവളിലേക്ക് ആകർഷിച്ചതെന്ന് താൻ പലവട്ടം ആലോച്ചിട്ടുണ്ട്….അവളുടെ സൗന്ദര്യത്തെക്കാൾ കാശ്മീരയെന്ന പേരും അവളുടെ സ്വഭാവവുമാണ് തന്നെ എന്നും അവളിലേക്ക് കൂടുതൽ ആകർഷിച്ചത്…

കോടീശ്വര പുത്രിയാണെങ്കിലും ഒരു നാടൻ പെണ്ണായി മാത്രമേ അവളെന്നും കോളേജിൽ വന്നിട്ടുള്ളൂ….മോഡേൺ ആയ വസ്ത്രങ്ങളിലൊന്നും തന്നെ ഇന്നേവരെ അവളെ കണ്ടിട്ടില്ല…അങ്ങനെ ഉള്ള അവൾ മുണ്ടും ഷർട്ടും ധരിക്കുമോ….?

ഛെ എന്തുകൊണ്ടിത് താൻ നേരത്തെ ചിന്തിച്ചില്ല….ഗിരി ദേഷ്യത്തിൽ തലമുടി പിടിച്ച് വലിച്ചു. …

“”ഡാ അളിയാ ഗിരി…..
നീയിങ്ങനെ ടെൻഷനടിക്കാതെ .. ….ഇന്നത്തോടെ എല്ലാ കാര്യത്തിനുമൊരു തീരുമാനം ആക്കണം….രണ്ടു മാസം കൂടി കഴിഞ്ഞാൽ ക്ളാസ് തീരും. അതുവരെ നീയീ ഭാരവും പേറി നടക്കണ്ട നമ്മുക്ക് എല്ലാം ഇപ്പോൾ തന്നെ ഒരു തീരുമാനം ആക്കാം. …

ഡാ മാർട്ടിനെ വേണ്ട. …!!

നീ പോ അളിയാ. …ഇതിന്ന് ഞാൻ ശരിയാക്കാം. …

കാശ്മീരേ …..ഡീ കാശു…….

ഡാ മാർട്ടിനെ വേണ്ടാന്ന്…

അവന്റെ കൈപിടിച്ച് വലിച്ച് ഗിരി അവനെയും കൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങവേ കാശ്മീര അവർക്കരികിലെത്തി…

എന്താ മാർട്ടീ….താനെന്തിനാ എന്നെ വിളിച്ചത്. …. ?

അത് ഞാൻ. ..നാളത്തെ കാര്യം ചോദിക്കാൻ. …

നാളത്തെ എന്ത് കാര്യം.?

മാർട്ടിനോട് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും കാശ്മീര ഗിരിയെനോക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല…

അതല്ലെഡീ….നാളെ കോളേജ് ഡേ ക്ക് എല്ലാവരും ഒരേ കളർ ഷർട്ടും മുണ്ടുമാണ് ഇടുന്നത്… ക്ളാസിലെ എല്ലാവരും അതിന് തയ്യാർ ആണ്. ..പക്ഷേ നിന്റ്റെ അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ …നീയും നാളെ അങ്ങനെ വരുമോ….?

എങ്ങനെ. ..?..

മുണ്ടും ഷർട്ടും ധരിച്ച്…, പേടിക്കണ്ട കാശൂ… പെൺകുട്ടികൾ ഇവിടെ കോളേജിൽ വന്നിട്ടാണ് ഡ്രസ് മാറ്റുന്നത്. ….നീ എന്ത് പറയുന്നു. ..?

ഞാനെന്ത് പറയാനാണ്….തീരുമാനങ്ങളെല്ലാം നിങ്ങൾ നേരത്തെ എടുത്തത് അല്ലേ. ..പിന്നെ എന്റെ കാര്യം. …എനിക്ക് എന്റെ ശരീരം ഒരുതരത്തിലും പ്രദർശിപ്പിക്കാൻ ഇഷ്ടംല്ല……

പിന്നെ എനിക്കൊരു പ്രണയം ഉണ്ട് അയാൾ സമ്മതിക്കുകയാണെങ്കിൽ,, ആണെങ്കിൽ മാത്രം ഞാനും ഇട്ടോണ്ട് വരാം. ..

പ്രണയമോ…??? നിനക്കോ..??

ഞെട്ടലോടെ മാർട്ടിൻ അതുചോദിക്കുമ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ കാശ്മീരയെ പകച്ചു നോക്കുകയായിരുന്നു ഗിരി… ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നു വീഴുന്നതവൻ കണ്ടു ….

എന്താടാ എനിക്ക് പ്രണയിക്കാൻ പറ്റില്ലേ. …?

അതല്ല കാശൂ നിനക്കൊരു പ്രണയം ഉണ്ടെന്ന് ഞങ്ങൾക്കാർക്കുമിതുവരെ അറിയില്ലായിരുന്നു…അതാണൊരു പകപ്പ് അല്ലേടാ. ..? ഗിരിയുടെ കൈപിടിച്ച് കുലുക്കി മാർട്ടിൻ അത് ചോദിക്കുമ്പോഴും ആദ്യത്തെ ഞെട്ടലിൽ നിന്ന് ഗിരി മോചനം നേടിയിട്ടില്ലായിരുന്നു….

എനിക്കൊരു പ്രണയമുണ്ടെന്ന് ഈ ക്യാമ്പസ് മുഴുവൻ വിളിച്ച് പറഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല…
മാത്രവുമല്ല ഈ ക്യാമ്പസ് ജീവിതം ഇതിപ്പോൾ മാത്രം നമ്മുക്ക് ലഭിക്കുന്ന ഒന്നാണ്… അതിങ്ങനെ സ്വതന്ത്രമായി അനുഭവിക്കണം….അല്ലാതെ അതിനുപകരം പ്രണയിക്കുന്നവനൊപ്പം സദാ കുറുകികൊണ്ടിരുന്നാൽ ഈ ക്യാമ്പസ് ജീവിതം നഷ്ടപ്പെട്ടു പോവും. …
ഞങ്ങളുടെ സ്നേഹം പരിശുദ്ധമാണ്….അതുകൊണ്ട് തന്നെ അതാരോടും വിളിച്ച് പറഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല….അപ്പോൾ ശരി മാർട്ടീ…

അല്ല എടീ കാശു അപ്പോൾ നീ നാളെ ഷർട്ടുംമുണ്ടും. ..

ഹ….ഒന്ന് വിടന്റ്റെ മാർട്ടിനെ… കുറെ നേരമായല്ലോ ഇത് തന്നെ പറയുന്നു. …ഞാൻ അവനോട് ചോദിക്കട്ടെ എന്നിട്ട് തീരുമാനിക്കാം…

ശരിയെടീന്ന് പറഞ്ഞ് മാർട്ടിൻ ഗിരിയുമായ് പിൻതിരിയാനൊരുങ്ങവെ പെട്ടെന്ന് കാശ്മീര ഗിരിയുടെ കയ്യിൽ കയറി പിടിച്ചു…

അപ്പോൾ എങ്ങനാ മാഷെ…?
നാളെ ഞാൻ ഈ പറഞ്ഞ വസ്ത്രം ധരിച്ചോട്ടെ. …??
അവളുടെ കണ്ണിലൊരായിരം പൂത്തിരികൾ കത്തുന്നുണ്ടായിരുന്നത് ചോദിക്കുമ്പോൾ..

ഏ…എന്താ ..?

ഗിരി ഞെട്ടലിൽ നിന്ന് മുക്തനാവാതെ കാശുവിനെ പകച്ചു നോക്കിയപ്പോൾ മാർട്ടിൻ അവന്റെ കയ്യിൽ അമർത്തി നുളളി…

ഞാൻ നാളെ മുണ്ടുടുത്തോണ്ട് ക്യാമ്പസിലേക്ക് വന്നോട്ടേന്ന്….??

നാളെ പിറ്റേന്ന് നമ്മുടെ കല്യാണം കഴിഞ്ഞ് ഞാൻ നിന്റ്റേതായി കഴിയുമ്പോൾ എന്നെ കുറ്റം പറഞ്ഞോണ്ട് വന്നേക്കരുത് അവിടെ കണ്ടൂ ഇവിടെ കണ്ടൂന്ന്. …അതോണ്ട് ഇപ്പോ പറ …ഞാൻ നാളെ എന്തിടണമെന്ന്…..??

ഒരു കൊഞ്ചലോടത് ചോദിച്ചു കൊണ്ട് കാശ്മീര ഗിരിയിലേക്ക് ചേർന്നപ്പോൾ തനിക്ക് ചുറ്റും നടക്കുന്നത് സ്വപ്നം ആണോന്ന സംശയത്തിലവൻ ചുറ്റും നോക്കി പിന്നെ മെല്ലെ അവനവളുടെ കാതോരം പറഞ്ഞു നീ നിനക്കിഷ്ടമുള്ളത് ധരിച്ചോ പെണ്ണേ…… കാരണം നീയെന്റ്റെ കാശുവല്ലേ……!!!

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular