Connect with us

ബന്ധങ്ങൾ

ദൈവത്തിന്റെ കൈപ്പിഴ ഒന്ന് കാരണമാണ് ഞാൻ ഇന്ന് അദ്ദേഹത്തെ കെട്ടേണ്ടി വന്നത്. എങ്കിലും എന്റെ ഭർത്താവിനെ ഞാൻ നിനക്ക് ദാനം തരില്ല..

Published

on

രചന: അശ്വതി ആർ വിജയൻ
ദൈവത്തിന്റെ കൈപ്പിഴ ഒന്ന് കാരണമാണ് ഞാൻ ഇന്ന് അദ്ദേഹത്തെ കെട്ടേണ്ടി വന്നത്.
എങ്കിലും എന്റെ ഭർത്താവിനെ ഞാൻ നിനക്ക് ദാനം തരില്ല…
____________
തന്റെ പ്രിയ കൂട്ടുകാരിയോട് ആരതി പറഞ്ഞ വാക്കുകളാണിത്.
ആരതി സ്വയം തെരഞ്ഞു എടുത്തത് അല്ലെങ്കിലും അവൾക്ക് സ്വയം വന്നു ചേർന്നതാണ് ഹർഷ വർധൻ.
ആരതി പഠിക്കാൻ പോയ കോളേജിലെ സീനിയർ ആയിരുന്നു ഹർഷവർധൻ.
സാധാരണ കോളേജിൽ പുതുതായി വരുന്ന ജൂനിയർസിനെ സീനിയർസ് റാഗിംഗ് ചെയ്യുന്നത് സഹജം തന്നെയാണ്…എങ്കിലും ഇത് ഒരു ഒന്നൊന്നര റാഗിംഗ് ആയി പോയെന്ന് എല്ലാരും പറയുന്നുണ്ടായിരുന്നു.
റാഗിങ് എല്ലാം കഴിഞ്ഞു വൈകിയാണ് 3 കുട്ടികൾ ആ… കോളേജിലെ ബി.സ്.സി ക്ലാസിൽ എത്തിയത്.രണ്ടു പെൺകുട്ടികളും,ഒരു ആൺകുട്ടിയും ആണ്.അതിൽ ഒന്ന് ആരതിയും.മറ്റൊന്നു പ്രിയങ്കയും ആയിരുന്നു അത്.
ഇവർക്ക് മൂന്നുപേർക്കും സീനിയർസിൽ നിന്ന് പണി ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞു ബാക്കി ക്ലാസ്സിലെ കുട്ടികൾ പറഞ്ഞു നടന്നപ്പോൾ അത് കോളേജ് മുഴുവൻ പാട്ടായി.
ഒടുവിൽ അത് സീനിയർസിന്റെ ചെവിയിലും എത്തി.
മോശം… മോശം എന്ന് പറഞ്ഞു സീനിയർ പടകൾ ബി.സ്.സി ക്ലാസ്സിൽ വന്നു മൂന്നിനെയും പൊക്കി കൊണ്ട് പോയി.

നിന്റെ പേര് എന്താടി?

ആരതി.

നിന്റെയോ?

രാഹുൽ.

നീ……,,,,

പേര് ചോദിച്ചു കൊണ്ട് നിന്ന സീനിയർ സിലെ തലവൻ ഹർഷ വർധനു… മൂന്നമത്തെ അവളെ കണ്ടപ്പോൾ…ഒരിത്…

ഇളവാതെ… പേര് പറയടി…..

ആ…കൂട്ടത്തിലെ മറ്റൊരുവൻ ദേഷ്യപ്പെട്ടു.

പ്രിയങ്ക.

മ്… എല്ലാരും ക്ലാസ്സിൽ പൊയ്ക്കോ.

ഹർഷ വർധന്റെ വാക്ക് കേട്ട് ബാക്കി സീനിയർസ് വായും പൊളിച്ചു അങ്ങനെ നിന്നു.

അളിയാ…നിനക്ക് എന്താടാ പ്രാന്ത് പിടിച്ചോ?
________

ഹർഷ…ആ പിള്ളേർക്ക് ഇട്ട് നീ രണ്ടു കൊടുക്കുമെന്ന ഞങ്ങൾ വിചാരിച്ചേ……
________

നിനക്ക് എന്താ പറ്റിയെ??

ഇങനെ പല ചോദ്യങ്ങൾ ഉയർന്ന് വന്നെങ്കിലും ഒടുവിൽ അതിനുള്ള ഉത്തരം കോളേജ് മുഴുവൻ അറിഞ്ഞു.

അതെ…ഹർഷ വർദ്ധനും,പ്രിയങ്കയും ലൈൻ.
ഒടുക്കത്തെ പ്രേമം..എന്നൊക്കെ.
കോളേജ് അല്ലെ …പിന്നെ ഒരു പാട്ടു പോലെ പാടി നടന്നു സഹപാഠികൾ.
പ്രിയങ്കയും,അർച്ചനയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.അതുകൊണ്ടു തന്നെ സ്വാഭാവികമായും ഹർഷ വർധന്റെയും,പ്രിയങ്ങയുടെയും പ്രേമത്തിന് ചുക്കാൻ പിടിച്ചത്,,,ദൂതായി നിന്നത് അർച്ചനയായിരുന്നു.
പഠിത്തത്തിൽ മാത്രം മുന്നിട്ട് നിന്ന അർച്ചനയെ പലരും വളയ്ക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാളി പോയിരുന്നു.
അങനെ ഹർഷ വർദ്ധന്റെയും ,പ്രിയങ്കയുടെയും പ്രണയം കുറെ നാൾ ക്യാപസിൽ പൂത്തുലഞ്ഞു നടന്നെങ്കിലും ആ… വാർത്ത അല്ല… രഹസ്യം ക്യാപസ് മതിലുകൾക്ക് പുറത്തും ചോരാൻ തുടങ്ങിയിരുന്നു.
മൂന്ന് ആങ്ങളമാർക്ക് ഒറ്റ പെങ്ങളായി വളർന്ന പ്രിയങ്കയെ അവളുടെ ആങ്ങളമാർ വളരെയധികം സ്നേഹിച്ചിരുന്നു.അവളുടെ പ്രണയം അറിഞ്ഞിട്ടും അവർ അത് നുള്ളികളയാൻ ശ്രമിച്ചിരുന്നില്ല.പക്ഷെ ഹർഷ വർധന്റെ കുടുംബവും,പ്രിയങ്കയുടെ കുടുംബവും എത്രയോ തലമുറകളായി ജന്മശത്രുക്കൽ ആയിരുന്നു.ഒറ്റ മകനായിരുന്ന ഹർഷന്റെ മാതാപിതാക്കൾ ഒരിക്കലും ഈ.. പ്രണയത്തെ എതിർത്തിരുന്നില്ല.എന്നൽ യാദൃച്ഛികമായി ഇരു കുടുംബവും തമ്മിൽ കാണേണ്ടി വന്നിരുന്നു.അതോടെ എതിർപ്പുകൾ ഒന്നുമില്ലാതിരുന്ന ഈ…ബന്ധത്തിന് കുടുംബക്കാർ തന്നെ വിലക്ക് ഇടുന്നു.
അർച്ചനയുടെ സഹായത്തോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനം എടുത്തിരുന്നു.എന്നാൽ അത് പാളിപോകുകയും ചെയ്തു.
പിന്നീട് വർഷങ്ങൾ നീണ്ടു..
അവർ തമ്മിൽ പരസ്പരം മറന്ന പോലെ ഒളിഞ്ഞിരുന്നവർ അഭിനയിച്ചു.ഹർഷ വർധൻ ഡൽഹിയിൽ പഠനം പൂർത്തിയാക്കി ഡോക്ടർ ആയി നാട്ടിൽ തിരിച്ചു വന്നു.
പ്രിയങ്ക ആകട്ടെ…നാട്ടിൽ തന്നെ പിന്നീട് പഠിക്കാൻ ഒന്നും പോയില്ല.
ഇരുവർക്കും വീട്ടുകാർ വേറെ കല്യാണം ആലോചിച്ചു.വേണ്ടെന്ന് അവരും പറഞ്ഞിരുന്നില്ല.
രണ്ടു പേർക്കും കല്യാണം ആലോചിക്കുന്നുണ്ടെന്ന് രണ്ടു പേരുടെ ചെവിയിലും എങ്ങനെയോ എത്തി.പക്ഷെ എന്നിട്ടും അവർക്ക് അതിൽ വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല.

പക്ഷെ തന്റെ മാതാപിതാക്കൾ വിവാഹം ആലോചിച്ചിരിക്കുന്നത് തന്റെ പഴയ കാമുകിയുടെ കൂട്ടുകാരിയാണെന്നു അറിഞ്ഞു ഹർഷ വർധനും ഞെട്ടി.
പ്രിയങ്കയും ഞെട്ടി.

അർചന….
__________
പെണ്ണുകാണലിന് മുൻകൂട്ടി പരിചയ പെടുത്തേണ്ട ആവശ്യo ഇല്ലല്ലോ…ഇവർ രണ്ടും പരിചിതർ അല്ലേന്ന് ബാക്കി യുള്ളോർ ചോദിച്ചപ്പോൾ.
ഹർഷൻ …ഒന്ന് അർച്ചനയുടെ മുഖത്ത് നോക്കി.
അണിഞ്ഞൊരുങ്ങി….മലയാള തനിമയിൽ നിൽക്കുന്ന അവളിൽ അച്ചടക്കം കൈമുതലായിരുന്നു.
ഹർഷനു കണ്ണെടുക്കാനേ തോന്നിയില്ല….അർച്ചനയുടെ മുഖത്ത് നിന്ന്.
പലതവണ ഇവളെ താൻ കണ്ടിട്ടുണ്ട്.ഇത്ര ഭംഗി അന്നൊരിക്കലും തോന്നിയിട്ടില്ല.
ഇനി തന്റേത് ആയി തോന്നിയത് കൊണ്ടാണോ…അതും ഹർഷനു അറിയില്ലായിരുന്നു.
അതികം നീട്ടി വയ്ക്കാതെ വിവാഹം നടത്തി.നാടൊക്കെ ഒട്ടാകെ വിളിച്ചു.ഇതിനിടക്ക് പ്രിയങ്ക അർച്ചനയെ കോൺടാകറ്റ് ചെയ്യാൻ പല തവണ ശ്രമിച്ചിരുന്നു.പക്ഷെ കഴിഞ്ഞിരുന്നില്ല.
വിവാഹം നല്ലത് പോലെ അവസാനിച്ചു.

ആദ്യരാത്രി ഏതൊരു വധുവരന്മാരേ പോലെ അവരും പണ്ടേ സ്വപ്നം കണ്ടിരിക്കാം.
എന്നാൽ ഇപ്പോഴത്തെ അവസ്‌ഥ അത് അല്ലല്ലോ.പറഞ്ഞു തീർക്കാൻ ഒത്തിരിയുണ്ട്.
എന്നാൽ ഇതുവരെയായിട്ടു മുഖം ഒന്ന് തരുന്നില്ലല്ലോ അർചന. ഇനി എന്നോട്
അമർശo വല്ലോം കാണോ അർച്ചനക്ക്.
പറഞ്ഞു തീരും മുൻപേ മണിയറ വാതിൽ തുറന്നവൽ അകത്തു കേറി.
ഒന്നും ഉരിയാടാതെ കൈയിൽ ഇരിക്കുന്ന പാൽ അതെ പാടി മേശയ്ക്കു പുറത്ത് വെച്ചു.
ശേഷം മൗനയായി അവൾ തറയിലോട്ട് നോക്കി നിന്നു.

എന്താ…അർച്ചനയെ അവിടെ തന്നെ നിൽക്കുന്നെ…
ഇങ്ങോട്ടേക് വരൂ.വന്നിരിക്കു.

വേണ്ട…എന്നവൾ തല കുലുക്കി.

ദേഷ്യമാണോ?

വീണ്ടും അതെന്ന് അവൾ തല കുലുക്കി.

എന്തിനാ ദേഷ്യം?

അർച്ചന ഹർഷനെ രൂക്ഷമായി നോക്കിയത്തിന് ശേഷം..വീണ്ടും നിലത്തോട്ട്.

പൊട്ടൻ കളിപ്പിക്കുവാണോ എന്നെ നീ.

അതിനും മൗനം.

എന്താന്ന് വെച്ച പറ.
അന്നും നിന്റെ ഒരു സ്വരം ഞാൻ കേട്ടതായി ഓർക്കുന്നില്ല.
ഇന്നുമതേ….

അതെ..അന്നും ഇന്നും എന്റെ സ്വരം താങ്കൾ കേൾക്കേണ്ടതിന്റെ ആവശ്യം ഇല്ലായിരുന്നു.മറ്റൊരാളുടെ സ്വരം ഓർമയിൽ ഇല്ലാത്തത് കൊണ്ടാണോ?അതോ ആ…സ്വരം മായ്ച്ചു കളഞ്ഞത് കൊണ്ടാണോ…ഓർമയിൽ തെളിയാത്തത് കൊണ്ടാണോ ഇപ്പോൾ എന്റെ സ്വരത്തിനു
കാതുകൾ കൂർപ്പിക്കുന്നത്.
(അർച്ചനയുടെ അർഥം വച്ചുള്ള സംസാരം ഹർഷന് തറക്കുന്നുണ്ടായിരുന്നു)

വേണ്ട. അർച്ചന വിധിച്ചതെ കിട്ടുള്ളൂ.കഴിഞ്ഞത് കളഞ്ഞത് തന്നെയാ. നിനക്ക് എന്നെ ഭർത്താവ് കാണാൻ കഴിഞ്ഞില്ലേൽ അത് നിന്റെ തെറ്റ്.പക്ഷെ എന്റേതായ ശരിയിൽ ഞാൻ ഇന്നും ഉറച്ച് നിൽക്കുന്നു.

ഏത്…ശെരിന്ന്.
അല്ല …തെറ്റ് ഏതാ.
പ്രിയങ്ക അവൾ എന്റെ കൂട്ടുകാരി ആയിരുന്നു.
അവളെ ഉപേശിച്ചിട്ടു ഈ. .എന്നെ തന്നെ വന്നു കെട്ടണമായിരുന്നോ?
ഓർക്കുന്നുണ്ടോ…ഞാൻ നിങ്ങൾക്ക് ഇടയിലെ ദൂത്
മാത്രമായിരുന്നു.അല്ലാതെ എനിക്ക് ഒരിക്കലും നിങ്ങളോടു മോഹം തോന്നിട്ടില്ല.
പിന്നെ നിങ്ങൾ പറഞ്ഞ പോലെ നിങ്ങളെ ഒരു ഭർത്താവയിട്ടു കാണാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല കാരണം മറ്റൊരാളുടെ ഭാഗ്യത്തെ ആണ് വിധി എനിക്ക് ദാനം നൽകിരിക്കുന്നത്..എനിക്ക്..

മതി.നിർത്താൻ.
നിന്റെ കൂടുതൽ വാചകങ്ങൾ ഒന്നും എനിക്ക് കേൾക്കേണ്ട നീ പിന്നെ എന്തിന ഈ വിവാഹത്തിന് അറിഞ്ഞു കൊണ്ട് സമ്മതിച്ചത്?

അത്…ഞാൻ…
വീട്ടുകാരുടെ പ്രേരണ.

ആണല്ലോ.എനിക്കും അതെന്ന് കൂട്ടികോളു.
ഞാൻ കിടക്കുവാ ഗുഡ്നൈറ്റ് അർച്ചന.

പരിഭത്തിൽ ഇന്നലത്തെ രാത്രി ഒരു സംവാദ പോർക്കളo ആയെങ്കിലും,,പിറ്റേന്ന് മുതൽ അർച്ചന ശെരിക്കും ഒരു ഭാര്യ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവായിരുന്നു.
നെറ്റിയിൽ സിന്ദൂര കുറി ഇട്ട്.
താലി തൊട്ടു വണങ്ങി.
ഭർത്താവിന്റെ ആയുസിന് വേണ്ടിയവൽ ഈശ്വരനോട് പ്രാർത്ഥിചിരുന്നു.
പതിയെ…പതിയെ രണ്ടാളും പരസ്പരം അറിയാൻ തുടങ്ങി.തമ്മിൽ തമ്മിൽ ശ്രദ്ധിക്കാൻ തുടങ്ങി.
ശെരിക്കും തമ്മിൽ പറയാതെ അവർ ഉള്ളിന്റെ ഉള്ളിൽ സ്നേഹിക്കുവായിരുന്നു.
കാമുകിയെ സ്നേഹിക്കുന്നതിനേകൾ ഇരട്ടി ഭാര്യയെ സ്നേഹിക്കാൻ പറ്റും എന്ന് ഹർഷനു തോന്നിരുന്നു.
ഒരാൾ നിലത്തും, മറ്റൊരാൾ കട്ടിലിലും കിടന്നിരുന്ന പതിവുകൾ താനേ മാറി.രണ്ടു പേരും ഒരേ കട്ടിലിൽ കുറച്ചകലത്തിൽ കിടന്നു.
മനസ്സിൽ പ്രണയം മൊട്ടിട്ടു വളരാൻ തുടങ്ങിട്ടും അത് പൂക്കുന്നിലായിരുന്നു.
ആര് ആദ്യം മിണ്ടും എന്നായി തമ്മിൽ..
ഇങ്ങോട്ട് മിണ്ടട്ടെ..എന്നിട്ടാകാം അങ്ങോട്ട്.
ഇങ്ങനെ പറഞ്ഞു പറഞ്ഞു… ഒടുവിൽ…
ഹർഷൻ തന്നെ പോയി മിണ്ടാന്ന് വിചാരിച്ചു ഇരിക്കബോഴാണ് അപ്രതീക്ഷിതമായി അർച്ചനയുടെയും,ഹർഷന്റെയും ജീവിതത്തിലോട്ട് ഇടിച്ചു കേറി പ്രിയങ്ക വരുന്നേ.
___________
പെട്ടെന്നുള്ള അവരുടെ വരവ് അത് അർച്ചനയെ ഒരുപാട് തളരത്തിരുന്നു.
ഹർഷൻ ഒരു സൗഹൃദ ബന്ധത്തിന് പുതായി തിരി കൊളുത്തി.
പ്രിയങ്ങയെക്കാൾ അർച്ചനയെ സ്നേഹിച്ചിരുന്ന ഹർഷൻ,
പ്രിയങ്കയെ വെറും
ഒരു കൂട്ടുകാരിയായി മാത്രം അവൻ അവളെ കണ്ടിരുന്നു.
എന്നാൽ അതിനെ മൊതലെടുത് അർച്ചനയെ ഒഴിവാക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
ഇടക്ക് ഉള്ള സന്ദർശനം പിന്നീട് പതിവാക്കി പ്രിയങ്ക.

ഹർഷനു നല്ല മാറ്റo ഉണ്ടായിട്ടുണ്ട് അല്ലെ അർച്ചന .

എനിക്ക് അറിയില്ല.

അതെ നിനക്ക് എങ്ങനെ അറിയാനാ.എനിക്ക് വർധനെ അറിയും പോലെ നിനക്ക് എങ്ങനെ അറിയാനാണ്…

ദേ…നോക്ക് നിന്നോടു ഞാൻ സംസാരിക്കാൻ വരുന്നില്ല.

നീ…കൊള്ളാമല്ലോ..
വർധൻ ഇപ്പോളും എന്റെ മാത്രമാ.നിനക്ക് എന്താ സംശയം ഉണ്ടോ?ഞാൻ മാറ്റി തരാം.

നോക്ക്.കഴിഞ്ഞത് എന്തോ അത് നല്ലതായിരുന്നു.അത്രേ ഉള്ളു.

എന്നാൽ എനിക്ക് അത്ര നല്ലത് അല്ല അർച്ചന…. വർധൻ ഓപ്പമില്ലാതെ.

അതിന്…ഞാൻ എന്താ എന്റെ ഭർത്താവിനെ നിനക്ക് ദാനം ആയിട്ട് തരണോ?

അർച്ചനയുടെ കണ്ണുകളിൽ അതുവരെ ഇല്ലാത്ത ഒരു ജ്വാല അവൾ കണ്ടു.അതിനു പ്രിയങ്കയെ സ്വയം ഏരിയിക്കാൻ ശകതി ഉണ്ടായിരുന്നു.

പത്നി എന്നത് പുരണങ്ങളിൾ പറയുംപോലെ ഒരു വസ്തു മാത്രമല്ല.പ്രാണന്റെ പ്രിയയാണവൾ.ഉത്തമയായ സ്ത്രിയുടെ പ്രണനാണ് പുരുഷൻ അതായത് അവളുടെ നേർ പകുതിയായ പ്രണനാണ് പതി.
ഭർത്താവിന് വേണ്ടി പത്‌നി ധർമം അത് ചെയ്യുക തന്നെ വേണം. ഉത്തമായായ പത്നിയുടെ നോട്ടത്തിനുള്ളിൽ ഇരിപ്പും എത്ര ചാട്ടമേറിയ ഭർത്താവ് ആണെങ്കിലും.

ഹർഷൻ അർച്ചനയെ ഉപേശിക്കുവാൻ തയ്യാറായിരുന്നില്ല
അത് കൊണ്ടു പ്രിയങ്കയിൽ നിന്ന് എന്നന്നേക്കുമായി മോചനം കിട്ടാൻ ഹർഷൻ അർച്ചന യും കൂട്ടി ഡൽഹിയിൽ താമസം ആരംഭിച്ചു.ഓർമ്മകളിൽ നിന്ന് വിട്ടൊഴിഞ്ഞു അവർ ഇരുവരും പുതിയ ഒരു ജീവിതം ആരംഭിച്ചു.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular