Connect with us

ബന്ധങ്ങൾ

കളഞ്ഞുകിട്ടിയഅനിയത്തി…

Published

on

രചന: Akhil R Nath
“ദേ അപ്പുറത്തെ വീട്ടിൽ താമസക്കാര് വന്നു കേട്ടോ”…

അമ്മയുടെ വിളി കേട്ട് ഫോണിൽ കുത്തികൊണ്ടിരുന്ന ഞാൻ തിരിഞ്ഞു നോക്കി..

“ദൈവമേ നല്ല വല്ല പെൺപിള്ളേരും ആയിരിക്കണേ”…

മനസ് പറഞ്ഞു… പതിയെ അടുക്കള വശത്തേക്ക് നടന്നു… ഒരു ചെറിയ മിനി ലോറി. സാധനങ്ങൾ ഒക്കെ ലോറിക്കാരൻ തന്നെ അകത്തേക്ക് എടുത്തു വെക്കുന്നുണ്ട്..

“അച്ചൂ നീ അങ്ങോട്ട്‌ ഒന്ന് ചെന്നേ… ആ പെണ്ണും കുഞ്ഞും മാത്രമേ ഉള്ളൂ…

അമ്മ പറഞ്ഞത് കേട്ട് ഞാൻ അവിടേക്ക് ചെന്നു… ഒരു ചേച്ചിയും കണ്ടാൽ 6 വയസ് തോന്നിക്കുന്ന ഒരു മകളും… ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ ചിരി എനിക്ക് ഇഷ്ടമായി…

സാധനങ്ങൾ എല്ലാം അകത്തു എടുത്തു വെച്ചിട്ട്
ഞാൻ അകത്തേക്ക് നോക്കി .. ജനലരികിൽ നിന്നു അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. നിര തെറ്റിയ പല്ലുകൾ കാട്ടിയുള്ള അവളുടെ ചിരി കാണുവാൻ പ്രത്യേക ഭംഗി ആരുന്നു …

വൈകിട്ട് ഏകദേശ ചിത്രങ്ങൾ വ്യക്തമായി..

സുനിത എന്നാണ് ചേച്ചിയുടെ പേര്.. കൊല്ലത്തു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു… പ്രണയ വിവാഹം ആയിരുന്നു.. മകൾ കൃഷ്ണപ്രിയ.. ഒന്നാം ക്ലാസിൽ പഠിക്കുന്നു … ഭർത്താവ് മരിച്ചിട്ട് ഒരു മാസം ആകുന്നു.. ബന്ധുക്കൾ അത്ര രസത്തിൽ അല്ല…

“ഹോ അമ്മയെ സമ്മതിക്കണം… അയൽക്കൂട്ടത്തിൽ പോയി കിട്ടിയതാണോ ഈ കഴിവ് ??”

ഞാൻ കളിയാക്കി…

“നീ പോടാ… വീടിനു ഒരു അയല്പക്കം വന്നാൽ പിന്നെ അവിടെ പോയി സഹകരിക്കണ്ടേ… അല്ലാതെ നിന്നെ പോലെ കയ്യിൽ ഒരു കോപ്പും പിടിച്ചു മുഴുവൻ സമയവും വീടിനകത്തു ഇരുന്നാൽ മതിയോ ???”

അമ്മയുടെ ആ കൌണ്ടർ ഞാൻ പ്രതീക്ഷിച്ചില്ല.. ഞാൻ കയ്യിൽ ഇരുന്ന മൊബൈൽ താഴേക്ക്‌ മാറ്റി…

പിറ്റേന്ന് രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു പന്ത് എന്റെ കാലിൽ വന്നു തട്ടിയത്..

ഞാൻ പതിയെ തിരിഞ്ഞു നോക്കി… ഇന്നലെ കണ്ട നിരതെറ്റിയ പല്ലുകൾ ഞാൻ തെറ്റി ചെടിയുടെ അരികിൽ കണ്ടു…

ഞാൻ പതിയെ പന്ത് കയ്യിൽ എടുത്തു.. കണ്ണ് കൊണ്ട് അവളെ അടുത്തേക്ക് വരുവാൻ ആഗ്യം കാണിച്ചു…

മടിച്ചു മടിച്ചു അവൾ എന്റെ അരികിൽ എത്തി…

“എന്ത് വേണം ??”… ഞാൻ ശബ്ദം കടുപ്പിച്ചു…

“പന്ത്..”. അവൾ തല കുമ്പിട്ടു പറഞ്ഞു…

“ഏത് പന്ത്… ?? ഇവിടെ പന്ത് ഒന്നും ഇല്ലാ.”.. ഞാൻ കൈകൾ പിറകിൽ ഒളിപ്പിച്ചു…

“ഞാൻ കണ്ടു “… അവൾ എന്റെ കയ്യിലേക്ക് വിരൽ ചൂണ്ടി

“എടി കള്ളി… പേര് പറഞ്ഞാൽ പന്ത് തരാം”… ഞാൻ അവളുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു…

“കിഷ്‌ണപിയ ”

എന്റെ മുഖത്ത് നോക്കി അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല…

“കിഷ്‌ണപിയയോ…. എന്നിട്ട് ഞാൻ അറിഞ്ഞത് നിന്റെ പേര് കൃഷ്ണപ്രിയ എന്നാണല്ലോ… ”

“അത് തന്നെയാ ഞാനും പറഞ്ഞത്”… അവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു…

“ഓഹോ ഒന്നാം ക്ലാസ്സ്‌ കാരിക്ക് സ്വന്തം പേര് പറയാൻ അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേട്‌ ആ കേട്ടോ… ”

അവൾ തല കുനിച്ചു നിന്നു…

“ഈ അങ്ങോട്ടും ഇങ്ങോട്ടും നിക്കുന്ന പല്ല് എല്ലാം നമുക്ക് ഇടിച്ചു നേരെയാക്കാം… അപ്പൊ കിഷ്‌ണപിയ തനിയെ കൃഷ്ണപ്രിയ ആയിക്കോളും കേട്ടോ..”
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി

“കിച്ചീ നീ എവിടെയാ…. ???”

അപോഴെക്കും സുനിതേച്ചിയുടെ വിളി വന്നു…

“അമ്മ വിളിക്കുന്നു ഞാൻ പോകുവാ..”
എന്റെ കയ്യിൽ നിന്നും പന്ത് തട്ടിപ്പറിച്ചു കൊണ്ട് അവൾ ഓടി….

“കുറുമ്പി ” ഞാൻ മനസ്സിൽ പറഞ്ഞു….

കിച്ചിയും ഞാനും അടുക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല… ഇപ്പോൾ കണി കാണുന്നത് തന്നെ അവളെയാണ്.. രാവിലെ എത്തും വീട്ടിൽ… അമ്മ ഉണ്ടാക്കിയ പലഹാരം കഴിക്കും, എന്നിട്ട് എന്നെ കുത്തിപ്പൊക്കാൻ ശ്രെമം തുടങ്ങും.. മൊബൈൽ കളിക്കാൻ വേണം അതിനാണ്…

“എന്നും ഉച്ചിക്ക് വെയിൽ അടിക്കുമ്പോൾ പൊങ്ങിയിരുന്ന ചെറുക്കാനാ… ഇവൾ വന്നത് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായല്ലോ ”

അമ്മ പറഞ്ഞത് കേട്ടു അവൾ എന്നെ നോക്കി ചിരിച്ചു…

“ഡി അധികം ചിരിച്ചാൽ പിന്നെ നിനക്ക് ചിരിക്കാൻ മുന്നിൽ നിക്കുന്ന ഈ പല്ല് കാണില്ല കേട്ടോ .. അടിച്ചു ഞാൻ താഴെ ഇടും “??..

ഞാൻ അവളോട്‌ കണ്ണുരുട്ടി ..

“അയ്യടാ ഇങ്ങു വാ ചേട്ടായി . . നിന്നെ ഞാൻ താഴെ ഇടും ”

അവൾ അമ്മയുടെ സാരിയുടെ മറവിൽ ഒളിച്ചു നിന്നു എന്നെ കൊഞ്ഞനം കാട്ടി ….

ഞാൻ അവൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി, സുനിതേച്ചി ജോലി കഴിഞ്ഞു എത്താൻ താമസിക്കും… അത് കൊണ്ട് കിച്ചി സ്കൂൾ വിട്ടു നേരെ വീട്ടിലേക്ക് ആണ് വരിക… അമ്മ ചായയും എന്തെങ്കിലും പലഹാരവും അവൾക്കായി മാറ്റി വെച്ചിട്ടുണ്ടായിരിക്കും ..

മൊബൈൽ എന്ന ഒറ്റ ഉപകരണത്തിൽ തളച്ചു ഇട്ടിരുന്ന എന്നെ അതിൽ നിന്നു പുറത്തു എത്തിച്ചത് അവളാണ് .. അവളുടെ ചിരിയും കുസൃതിയും എല്ലാം അനക്കമില്ലാതെ കിടന്നിരുന്ന എന്റെ വീടിനെ ഒരു വീടാക്കി മാറ്റി…

“ഇവന്റെ തല ആ മൊബൈലിൽ നിന്നു ഒന്ന് പൊങ്ങിക്കിട്ടാൻ ഞാൻ വഴിപാട്‌ വരെ നേർന്നിട്ടുണ്ട് സുനിതേ…
കിച്ചി വന്നതിന് ശേഷം ആണ് ഇവൻ എന്നോട് തന്നെ നേരെ ചൊവ്വേ മിണ്ടിത്തുടങ്ങിയത് ”

അമ്മ സുനിതേച്ചിയോട് അടക്കം പറഞ്ഞു..

ശെരിയാണ്‌… രാവിലെ മുതൽ രാത്രി വരെ മൊബൈൽ മാത്രമായിരുന്നു എന്റെ കൂട്ടുകാരൻ.. മനസ്സിൽ തോന്നുന്നത് എന്തും കുറിക്കുന്നതും അതിൽ തന്നെ.. അത് കഥ ആയാലും കവിത ആയാലും …
ഇപ്പോൾ മൊബൈൽ ഞാൻ ശ്രെദ്ധിക്കാറേ ഇല്ലാ …. അത് വല്ലപ്പോഴും കയ്യിൽ എടുക്കുന്നത് കിച്ചിയുടെ ചിരി അവൾ അറിയാതെ ക്യാമറയിൽ പകർത്താൻ ആണ്…
അത്രയും നിഷ്കളങ്കമായ ചിരി ഞാൻ ഇത് വരെ കണ്ടിട്ടില്ല …. എന്ത് ഭംഗിയാണെന്നോ അവൾ ചിരിക്കുന്നത് കാണാൻ…

മാസം ഒന്ന് കടന്നു പോയി… അമ്മ അമ്മാവന്റെ വീട്ടിൽ പോയതാണ് . ഞാൻ കിച്ചിയെ പടം വരക്കുവാൻ പഠിപ്പിക്കുകയായിരുന്നു ..

അമ്മ ദൂരേന്നു വരുന്നത് ഞാൻ കണ്ടു .. എന്നാൽ അമ്മയുടെ മുഖത്ത് എന്തോ ദേഷ്യവും ഭയവും എല്ലാം എനിക്ക് ഫീൽ ചെയ്തു…

“മോളെ നീ നിന്റെ വീട്ടിൽ പോ… ഇനി ഇങ്ങോട്ട് വരരുത് ”

വന്നു കേറിയ ഉടനെ അമ്മ കിച്ചിയോട് പറഞ്ഞു…..

“അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ …. നമ്മുടെ കിച്ചി…. ”

“അച്ചൂ നീ മിണ്ടരുത് !!!”

ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അമ്മയുടെ ശബ്ദം വീണു…
കാര്യമറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു കിച്ചി..

“നിന്നോട് അല്ലേ പറഞ്ഞെ വീട്ടിൽ പോകാൻ !!”

അമ്മ അവളോട്‌ കണ്ണുരുട്ടി പറഞ്ഞു ..

അവൾ പേടിയോടെ എന്റെ മറവിലേക്ക് നീങ്ങി നിന്നു… അമ്മയെ ഇത് വരെ അങ്ങനെ അവൾ കണ്ടിട്ടില്ലായിരുന്നു… ഞാനും…..

“കിച്ചി നീ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കോ… ”
ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു ..
അവൾ എന്നെ ഒന്ന് നോക്കിയിട്ട് വീട്ടിലേക്ക് ഓടി പോയി …

“അമ്മക്ക് എന്താ പ്രാന്ത് പിടിച്ചോ ?”

അവൾ പോയ ഉടനെ ഞാൻ അമ്മയോട് ചൂടായി…

“അച്ചു നീ വെറുതെ കാര്യം അറിയാതെ കിടന്നു ചിലക്കരുത്… ”

“എന്ത് കാര്യം ??”

” അതിപ്പോ നീ അറിയണ്ട ” അമ്മ നേരെ കിച്ചിയുടെ വീട്ടിലേക്ക് നടന്നു…

ഒന്നുമറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ…

അമ്മ അവിടെ പോയി സുനിതേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

എനിക്ക് ഒന്നും മനസിലായില്ല… അമ്മ ആകെ വിഷമിച്ചത് പോലെ ഇരിക്കുന്നു.. രാത്രി എനിക്ക് ചോറ് വിളമ്പി തന്നപ്പോഴും അമ്മ ഒന്നും മിണ്ടിയില്ല…

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു… കിച്ചിക്കു സ്കൂൾ ഇല്ലാത്ത ദിവസം…

സാദാരണ ഇത്തരം ദിവസങ്ങളിൽ എന്നെ വിളിച്ചുണർത്തുന്നത് അവളാണ്. എന്നാൽ ഇന്നു അവളുടെ ബഹളം വീട്ടിൽ കേട്ടില്ല…

ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് ചെന്നു… അമ്മ അവിടെ ഉണ്ടായിരുന്നു, ഞാൻ ഒന്നും മിണ്ടിയില്ല.. പതിയെ മുറ്റത്തേക്ക് ഇറങ്ങി.. കിച്ചിയെ അവിടെ എങ്ങും കണ്ടില്ല..

പെട്ടന്ന് ജനാലയിൽ കൂടി ഒരു ശബ്ദം കേട്ടു…

“അച്ചു ചേട്ടായി….. ”

ഞാൻ തിരിഞ്ഞു നോക്കി.. എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ ജനാലയുടെ അരികിൽ നില്പുണ്ടായിരുന്നു..
ഞാൻ അവളോട്‌ ഇങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു…

ഞാൻ വിളിക്കേണ്ട താമസം അവൾ റൂമിൽ നിന്നും വെളിയിലേക്ക് വരാനായി ഓടി.. എന്നാൽ മുറ്റത്ത്‌ എത്തിയപ്പോഴേക്കും സുനിതേച്ചിയുടെ വിളി വന്നു…

അവൾ അകത്തേക്ക് കയറി… സുനിതേച്ചി അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഞാൻ ചെവി കോർത്തു. പക്ഷെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.. അല്പസമയത്തിനു ശേഷം അവരുടെ വീടിന്റെ മുൻവാതിൽ അടഞ്ഞത് ഞാൻ കണ്ടു…

ആ ദിവസം എനിക്ക് എന്തോ പോലെയായിരുന്നു… ഒന്നിനും ഒരു ഉത്സാഹമില്ലായ്മ.. കിച്ചി എന്ന ആറു വയസുകാരിക്ക് എന്റെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നു ഞാൻ അന്ന് മനസിലാക്കി.. അവളുടെ ചിരി കാണാതെ ഒരു ദിവസം കഴിച്ചുകൂട്ടുക അത്രമേൽ പ്രയാസമായിരുന്നു.

രാത്രിയായതോടെ എന്റെ എല്ലാ നിയന്ത്രണവും നശിച്ചു… ഞാൻ രണ്ടും കല്പിച്ചു അമ്മയോട് ചോദിച്ചു..

“അമ്മ അല്ലേ പറഞ്ഞത് പെണ്കുഞ്ഞ് ഇല്ലാത്ത അമ്മക്ക് കിച്ചിയുടെ രൂപത്തിലാ ദൈവം ഒരു പെൺകുഞ്ഞിനെ സ്നേഹിക്കാൻ തന്നത് എന്ന്… എന്നിട്ട് അമ്മ തന്നെ അവളോട്‌ ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു… അവളോട്‌ മിണ്ടാതെ ഇരിക്കാൻ അമ്മക്ക് കഴിഞ്ഞേക്കാം.. എന്നാൽ എനിക്ക് പറ്റില്ല.. എന്തുകൊണ്ടാണ് അവളോട്‌ ഇങ്ങോട്ട് വരണ്ട എന്ന് അമ്മ പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞേ പറ്റു…. ”

അമ്മ കരയുന്നുണ്ടായിരുന്നു..

“അച്ചു നീ അത് അറിയണ്ട”
കണ്ണ് തുടച്ചു കൊണ്ട് അമ്മ പറഞ്ഞു…

“പറ്റില്ല… എനിക്ക് അറിയണം. അത് അറിയാതെ ഞാൻ ഇന്നു ഉറങ്ങില്ല.. ”
ഞാൻ വാശി പിടിച്ചു…

“നമ്മുടെ കിച്ചിക്ക് എയിഡ്സ് ആണ് !!!

അമ്മയുടെ വായിൽ നിന്നു അത് കേട്ടതും ഞാൻ കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.. എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

കിച്ചി…. കിച്ചിക്ക് എയിഡ്സ് ഓ ???…

ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു…

“അതേ.. കിച്ചിക്ക് മാത്രമല്ല സുനിതക്കും.,

അമ്മ പറഞ്ഞു തുടങ്ങി….

“അമ്മാവന്റെ വീട്ടിൽ ചെന്നപ്പോഴാണ് അമ്മ വിവരങ്ങൾ എല്ലാം അറിഞ്ഞത്… ഇവ്ട്ത്തെ താമസക്കാരെ പറ്റി ഞാൻ നാത്തൂനോട് പറഞ്ഞു.. അവര്ക്ക് ഇവരെ അറിയാം.. സുനിതയുടെ ഭർത്താവ് എയിഡ്സ് രോഗിയായിരുന്നു.. അയാൾ മരിച്ചതും അങ്ങനെയാണ്… അയാളുടെ മരണശേഷം ബന്ധുക്കൾ ആരും സഹായത്തിനു എത്തിയില്ല, അങ്ങനെയാണ് അവർ ഇവിടെയെത്തിയത്… ”

അമ്മ പറഞ്ഞത് മുഴുവൻ ഒരു മരവിപ്പോടെ കേട്ടു കൊണ്ട് ഞാൻ കിടന്നു…

മനസ് മുഴുവൻ കിച്ചിയായിരുന്നു… അവളുടെ ചിരി… ഈശ്വരാ നീ എന്തിനു ആ കുഞ്ഞിനോട് ഇത് ചെയ്തു… ???

“അമ്മ ഇതിന്റെ പേരിലാണോ അവളെ ഈ വീട്ടിൽ നിന്നും അകറ്റിയത് ?”

“അതേ… ചേട്ടനും പറഞ്ഞു ഇനി അവരെ അടുപ്പിക്കണ്ട എന്ന്…… ഇത് പകരില്ലേ… ”

ഞാൻ ഫോൺ എടുത്തു അമ്മയെ ഒരു വീഡിയോ കാണിച്ചു…
എയിഡ്സ് പകരുന്ന രീതിയും, രോഗികളുടെ പരിരക്ഷയും ആയിരുന്നു അതിൽ…

വീഡിയോ കണ്ടതിനു ശേഷം ഞാൻ അമ്മയോട് പറഞ്ഞു :

“അമ്മ അവളെ ഈ വീട്ടിൽ വിളിച്ചത് കൊണ്ടോ അവൾക് ആഹാരം നല്കിയത് കൊണ്ടോ എയിഡ്സ് പകരില്ല.. സമൂഹത്തിന്റെ ചതിക്കുഴികളിൽ മുതിർന്നവർ വീണു പോയതിനു ആ കുഞ്ഞു എന്ത് പിഴച്ചു… ഈ ഘട്ടത്തിലാണ് നമുക്ക് അവളെ കൂടുതൽ സ്‌നേഹിക്കേണ്ടതു…

അമ്മ അവളെ ഒരു മകളായി കണ്ടോ എന്ന് എനിക്ക് അറിയില്ല… എന്നാൽ ഞാൻ അവളെ ഒരു അനിയത്തിയായി കണ്ടു പോയി… ഇനി അത് മാറില്ല… മാറ്റാൻ കഴിയില്ല ”

ഞാൻ കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു.. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു…

അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… മനസ്സിൽ മുഴുവൻ അവളുടെ രൂപമായിരുന്നു… ദൈവം സൌന്ദര്യം ഉള്ളവയ്ക്കു എല്ലാം അല്പായുസ് മാത്രമാണ് നല്കുന്നത്…
മഴവില്ല് പോലെ…. ചിത്രശലഭങ്ങളെ പോലെ….

ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല, രാവിലെ എഴുനേറ്റു ഹാളിലേക്ക് ചെന്ന ഞാൻ ഞെട്ടി പോയി…. !!!!!

“കിച്ചി അവിടെ ഇരുന്നു ദോശ കഴിക്കുന്നു !! അവളുടെ മുടിയിൽ തലോടിക്കൊണ്ട് അമ്മയും അടുത്തു നില്പുണ്ടായിരുന്നു… !!!

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഞാൻ അമ്മയുടെ അടുത്തു ചെന്നു അമ്മയെ കെട്ടിപിടിച്ചു…

“ഇവൾ എന്റെ കുഞ്ഞല്ലേടാ “….

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കിച്ചിയുടെ മുടിയിൽ തലോടി …

“ഓച്ചിറ അമ്പലത്തിൽ മകരവിളക്ക് ഉത്സവം തുടങ്ങി… ഞാൻ വൈകിട്ട് ഇവളെയും കൊണ്ട് പോയ്കോട്ടേ അമ്മേ ??

“സുനിതയോട് ചോദിച്ചിട്ട് പൊയ്ക്കോ ” അമ്മ മറുപടി പറഞ്ഞു

സുനിതേച്ചി എതിർപ്പ് ഒന്നും പറഞ്ഞില്ല… ബൈക്കിൽ അവൾ എന്നെ ചുറ്റിപിടിച്ചിരുന്നു…
അമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.

“കിച്ചി നിനക്ക് പേടിയുണ്ടോ ”

അവൾ ഇല്ലെന്നു തലയാട്ടി…
ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു അമ്പലത്തിലേക്ക് നടന്നു… അവൾ എന്നെ പറ്റിച്ചേർന്നു കൂടെ നടന്നു..
ഒരു ജേഷ്ഠന്റെ എല്ലാ സംരക്ഷണവും അപ്പോൾ അവൾക്കുണ്ടായിരുന്നു… ഞങ്ങൾ ഐസ്ക്രീം കഴിച്ചു, ഞാൻ അവൾക് ഒരു മാല വാങ്ങി….
തിരികെ ബൈക്കിൽ വരുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകിയത് എന്നെ കെട്ടിപിടിച്ചു പിറകിൽ ഇരുന്ന അവൾ കണ്ടിരുന്നില്ല…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ഇപ്പോൾ കിച്ചി എപ്പോഴും വീട്ടിൽ തന്നെയാണ്… ഞങ്ങൾ എന്നും വൈകിട്ട് ബൈക്കിൽ കറങ്ങാൻ പോകും… ചില ദിവസങ്ങളിൽ കഥ പറഞ്ഞു ഒടുവിൽ എന്റെ കൂടെ തന്നെ കിടന്നുറങ്ങും..

“ഈ പെണ്ണ് ഇപ്പൊ എന്നെ മറന്നെന്നാ തോന്നുന്നേ”..
സുനിതേച്ചി പരാതി പറഞ്ഞു…

ഒരു വെള്ളിയാഴ്ച ദിവസം… കിച്ചി സ്കൂൾ വിട്ടു കഴിഞ്ഞു വീട്ടിൽ ഇരിക്കുകയാണ്..

“അമ്മച്ചി ഇത് വരെ വന്നില്ല ചേട്ടായി “…

കിച്ചി വീട്ടിലേക്കു നോക്കി പറഞ്ഞു ..

ശെരിയാണ്‌ , സാധാരണ 7 മണി ആകുന്നതിനു മുൻപ് തന്നെ സുനിതേച്ചി വരുന്നതാണ്.. ഇപ്പോൾ ഏഴര കഴിഞ്ഞിരിക്കുന്നു..

“അച്ചൂ നീ ബൈക്ക് എടുത്തു ഒന്ന് നോക്കിയിട്ട് വാ… ചിലപ്പോൾ ബസ്‌ കിട്ടി കാണില്ല ”

അമ്മ പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് എടുത്തു ഇറങ്ങി…

“ഞാനും വരുന്നു ചേട്ടായി… ”

അവൾ ബൈക്കിൽ കയറാൻ വാശി പിടിച്ചു..

“വേണ്ട തണുപ്പ് ഉണ്ട്… വെറുതെ തണുപ്പ് അടിച്ചു ഒന്നും വരുത്തി വെക്കണ്ട, മോൾ ഇവിടിരിക്ക് അമ്മയേം കൂട്ടി ചേട്ടായി വേഗത്തിൽ വരും… ”

അമ്മ അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു..

ഞാൻ ചേച്ചിയുടെ കമ്പിനിയിൽ എതിയപോൾ അവിടെ പുറത്തു ഒന്ന് രണ്ടു പേർ നില്പുണ്ടായിരുന്നു..

“ഈ സുനിത….

“സുനിതയുടെ റിലേറ്റീവ് ആണോ ?? എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ കൂട്ടത്തിലൊരാൾ എന്നോട് ചോദിച്ചു.

“അല്ല അയലത്തെ വീട്ടിലെ ആണ്.. ഇത് വരെ കാണാഞ്ഞപ്പോൾ….. കുഞ്ഞു ഞങ്ങളുടെ വീട്ടിലുണ്ട്….

“സുനിത വൈകിട്ട് ഒന്ന് കുഴഞ്ഞു വീണു.. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ്.. ബന്ധുക്കളെ ആരെയെങ്കിലും ബന്ധപ്പെടാൻ ഞങ്ങൾ കുറെ കഷ്ടപ്പെട്ടു… ഒടുവിൽ അമ്മയുടെ ബന്ധുക്കളെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്… പക്ഷെ കുഞ്ഞിനെ പറ്റി അവര്ക്കും ഒന്നും അറിയില്ലെന്നാ പറഞ്ഞത്…

എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ തറച്ചത് പോലെ തോന്നി… വേഗം ബൈക്ക് എടുത്തു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടായിരുന്നു…

ബോഡി പിറ്റേന്ന് രാവിലെയാണ് വീട്ടിലേക്ക് കൊണ്ട് വന്നത്… ഞാൻ അന്ന് രാത്രി ഹോസ്പിറ്റലിൽ തന്നെയായിരുന്നു… ചേച്ചിയുടെ കുറെ ബന്ധുക്കൾ വന്നിട്ടുണ്ട്…

സുനിതേച്ചിയുടെ അടുത്തു ഇരുന്നു കരയുന്ന അമ്മയുടെ മടിയിൽ കിച്ചി കിടപ്പുണ്ടായിരുന്നു..

അവളെ അങ്ങനെ കാണുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… അമ്മ ഇനി തിരിച്ചു വരില്ല എന്ന് ഈ പാവം അറിഞ്ഞു കാണുമോ…

“കൊല്ലത്തേക്ക് കൊണ്ട് പോകാം ”

കൂടി നിന്ന ബന്ധുക്കളിൽ ആരോ പറഞ്ഞു..

“അതിനു കുഴപ്പമില്ല… കൊച്ചിന്റെ കാര്യം എങ്ങനാ ??”

“അവൾ അമ്മാവന്റെ വീട്ടിൽ നിക്കട്ടെ. ഒന്നുല്ലേലും നിങ്ങടെ അനന്തരവൾ അല്ലേ”…

ഒരു സ്ത്രീ ആണത് പറഞ്ഞത്..

“ഈ അസുഖം ഉള്ള കുട്ടിയെ ഞാൻ എന്ത് പറഞ്ഞാ വീട്ടിലേക്ക് കൊണ്ട് പോകുന്നെ… ”

അയാൾ മറുപടി നൽകി..

“എന്റെ വീട്ടിലെ കാര്യം അറിയാമല്ലോ… പെണ്ണുമ്പിള്ളേടെ ഓഹരിയാ… ഇതിനേം വിളിച്ചോണ്ട് ഞാൻ അങ്ങോട്ട്‌ ചെന്നാൽ പിന്നെ എനിക്ക് പെരുവഴി ആ… ”
മറ്റൊരാൾ പറഞ്ഞു…

ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നു…

“കൊല്ലത്തു എനിക്കറിയാവുന്ന ഒരു പള്ളിലച്ചൻ ഉണ്ട്.. പുള്ളി ഇത് പോലെ ഒക്കെ ഉള്ള കുട്ടികളെ എടുത്തു വളർത്തുന്നതാ… നമുക്ക് അവിടെ ഒന്ന്….

“നിർത്തെടാ !!!!!!!!!”

അയാൾ പറഞ്ഞു തീരും മുൻപേ ഞാൻ അലറി…

കിച്ചി എന്നെ പകച്ച്‌ നോക്കി… ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല…

ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ ചെന്നു വീണു…

“ഇവന്മാർ ദുഷ്ടന്മാരാണമ്മേ… ഇവർ നമ്മുടെ കിച്ചിയെ നോക്കില്ല… അവളെ അനാഥാലയത്തിൽ ആക്കാൻ പോകുവാ…
നമുക്ക് വളർത്താം അമ്മേ ഇവളെ… ആർക്കും വിട്ടു കൊടുക്കണ്ട അമ്മേ… ”

ഞാൻ നിലവിളിക്കുകയായിരുന്നു…. കൂടി നിന്ന ബന്ധുക്കൾ ഒന്നും മിണ്ടിയില്ല… ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ മടിയിലേക്ക് വീണു…

അമ്മ എന്നെ മാറ്റിയിട്ടു കിച്ചിയെ എന്റെ അരികിലേക്ക് നിർത്തി.. എന്നിട്ട് കൂടി നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ചെന്നു…

“എനിക്ക് ഒരു പെൺകുഞ്ഞിനെ ദൈവം തന്നില്ല… നിങ്ങൾക്ക് എല്ലാം ഇവൾ ഒരു ഭാരം ആണെന്ന് മനസിലായി…
ദൈവം ഈ കുഞ്ഞിനു എത്ര നാൾ ആയുസ് കൊടുത്തിട്ടുണ്ട് എന്ന് അറിയില്ല… എത്ര നാളാണോ അത്രയും നാൾ ഇത് എന്റെ വീട്ടിൽ വളരും… എന്റെ മകളായി…. അവന്റെ അനിയത്തിയായി…… ”

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കരയുകയായിരുന്നു… കിച്ചിയെ ചേർത്തു പിടിച്ചു അവളുടെ മുഖത്തു മുഴുവൻ ഉമ്മ കൊടുത്തു… എന്താ നടക്കുന്നത് എന്ന് പോലും മനസിലാവാതെ അവൾ നിൽക്കുന്നുണ്ടായിരുന്നു…

***

ഇന്നു കിച്ചി രണ്ടാം ക്ലാസിലാണ്… ഇപ്പോൾ ഞാൻ ഇത് എഴുതുമ്പോൾ അവൾ എന്റെ മുന്നിൽ ഇരുന്നു ബുക്കിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്… ഇടയ്ക്കു തലപൊക്കി എന്നെ ഒന്ന് നോക്കി ചിരിച്ചു…. ലോകത്ത് ഇത്രയും ഭംഗിയുള്ള ചിരി ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല….

അവൾ എത്ര കാലം ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നറിയില്ല… എന്നാൽ ഒന്നറിയാം, അവളുടെ മനസ്സിൽ പൂവിടുന്ന ഒരു ആഗ്രഹം പോലും പാഴായി പോകില്ല… അവൾക്കായി ജീവിക്കുകയാണ് ഞാൻ ഇപ്പോൾ….എന്റെ കളഞ്ഞു കിട്ടിയ അനിയത്തിക്കായി…..

*ശുഭം *

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular