Connect with us

ബന്ധങ്ങൾ

വിവേക് ഞാൻ എങ്ങനെയാ വരേണ്ടത്.”?

Published

on

രചന: ഹരിത മികിത്
“വിവേക് ഞാൻ എങ്ങനെയാ വരേണ്ടത്.”?

“സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി….

ഞാൻ ബീച്ച് റോഡിൽ ബൈക്കുമായി കാത്തു നിൽക്കാം…”

ആവേശം കടിച്ചമർത്തികൊണ്ടു വിവേക് പറഞ്ഞു….

“വീട്ടിൽ എന്തേലും സംശയം തോന്നിയാലോ? എനിക്ക് പേടിയാ വിവേക് അതൊന്നും ശരിയാകില്ല…”

“എന്ത് സംശയം തോന്നാനാണ്??”

“എന്നാലും ??”

“ഒരെന്നാലും ഇല്ല….നിന്നെ ഒന്ന് കാണാൻ കൊതിയായിട്ടല്ലേ ലക്ഷ്മി ??”

“വിവേക് ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്നെയാണോ സ്നേഹിക്കുന്നത് അതോ എന്റെ ശരീരത്തെയോ? ”

ആ ചോദ്യം അവനെ നന്നായൊന്നു വരിഞ്ഞു മുറുക്കി.എങ്കിലും പെട്ടെന്ന് തന്നെ അവൻ അടവ് മാറ്റിപിടിച്ചു.

“നിനക്ക് എന്നെ സംശയമുണ്ടേൽ കാണാൻ വരേണ്ട….

ഇനി ബുദ്ധിമുട്ടി വിളിക്കണമെന്നുമില്ല ലക്ഷ്മി.. നീ എന്നെ മനസിലാക്കിയത് വെറുമൊരു പെണ്ണ് പിടിയനായിട്ടാണ് എന്ന് ഇപ്പോളെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം…ഞാൻ ഫോൺ വെയ്ക്കുകയാ കേട്ടോ…”

പതിനെട്ടാമത്തെ അടവും അവൻ എടുത്തു പ്രയോഗിച്ചു…..

“ഹേയ് വിവേക് ഫോൺ കട്ട് ചെയ്യല്ലേ….

നിന്നെയെനിക് വിശ്വാസമാണ്. നീ പറയുന്നിടത്തു ഞാൻ വരാം….

നീ എന്നെ ചതിക്കില്ലെന്നെനിക്കറിയാം വിവേക്….”

അത് കേട്ടപ്പോൾ വിവേകിന്റെയുള്ളിലെ ചെകുത്താൻ സടകുടഞ്ഞെണീറ്റു….

എങ്കിലും സന്തോഷം പുറത്തു കാണിക്കാതെ അവൻ വിഷാദരൂപത്തിൽ ഫോൺ വെച്ചു….

അവരുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ട് നിന്ന വിവേകിന്റെ കൂട്ടുകാരൻ അവസരത്തിനൊത്തു വിവേകിനെ ഒന്ന് ഉയർത്തി പിടിക്കാൻ ശ്രമിച്ചു…

“ഡാ പൊന്നളിയാ… നീ ആള് കൊള്ളാലോ.എത്ര പെട്ടന്നാ നീ അവളെ വളച്ചത്.

ഹോ നിന്നെ സമ്മതിക്കണം വിവേകേ….”

കൂട്ടുകാരന്റെ വാക്കുകൾ കേട്ടപ്പോൾ വിവേക് സ്വയം അഭിമാന പുളകിതനായി….

“ഡാ നീ എന്തായാലും സൂക്ഷിച്ചു കളിക്കണെ…

ചെറിയ പെണ്ണാണ്. ഒരു +2 കാരിക്ക് വേണ്ടി നീ ജയിൽ പോകേണ്ട അവസ്ഥ ഉണ്ടാക്കല്ലേ വിവേകേ….”

“ഒന്ന് പോടാ…ഈ വിവേകിനെയാണോ നീ കളി പഠിപ്പിക്കുന്നത്….

നീ കണ്ടോ നാളെത്തെ ദിനം എനിക്ക് വേണ്ടിയാണ്.കുറെ ആയി അവളെന്റെ ഉറക്കം കളഞ്ഞിട്ടു.നാളെകൊണ്ട് അതിനൊരു തീരുമാനം ആയി മോനെ…..”

വിവേകിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു…

“നീ ഒറ്റയ്ക്കാണോ പോകുന്നത്?”

അല്ല ഡാ… നമ്മുടെ ശരത്തും പിള്ളേരും ലോഡ്ജിൽ ഉണ്ടാകും. ഞാനവളോട് ബീച്ച് റോഡിൽ വരാൻ പറഞ്ഞിട്ടുണ്ട്..

അവിടുന്ന് അവളെയും കൂട്ടി ലോഡ്ജിലേക് പോകും.അവിടുന്നൊരു കലക്ക് കലക്കും…”

“ഹോ ഭയങ്കര നീ പൊളിക്ക്…
വിവേകേ ഞാൻ ഇറങ്ങട്ടെ എന്നാൽ…. ഇനിയും ലേറ്റ് ആയാൽ അമ്മച്ചി പട്ടിണിക്കിടും.

നീ നാളെ പോയി വന്നിട്ട് വിളിക്….നമുക്കെന്നിട്ടൊന്ന് ഒത്തുകൂടാം….”

ഇരുട്ട് പരന്നപ്പോൾ യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി…

വിവേക് ആണേൽ നാളത്തെ സന്തോഷമോർത്തിട്ടു ഇന്ന് ശിവരാത്രി എടുക്കാനുള്ള പരിപാടിയിലാണ്….

**********************

പിറ്റേന്ന് രാവിലെ ബീച്ച് റോഡിൽ കാത്തു നിന്ന ലക്ഷ്മി, വിവേക് വരുന്നത് കാണാതായപ്പോൾ അവനെ ഫോണിൽ വിളിച്ചു…

“വിവേക് ഞാൻ ബീച്ച് റോഡിൽ ഉണ്ട് നീ എവിടെ?”

“എത്തിയോ ലക്ഷ്മി? എങ്കിൽ നീ അവിടെ തന്നെ നിൽക്ക്. ഞാനിപ്പോ അങ്ങോട്ടേക് വരാം” എന്നും പറഞ്ഞു വിവേക് ഫോൺ വെച്ചു….

ലക്ഷ്മിയിൽ ഒരു ഉൾഭയം കടന്നു കൂടിയെങ്കിലും അവനോടുള്ള വിശ്വാസത്തിൽ അതൊക്കെ ഇല്ലാതായി തീരുകയായിരുന്നു….

ഓരോന്നും ആലോചിച്ചു നിൽക്കുമ്പോളാണ് വിവേക് വണ്ടിയുമായി എത്തിയത്.തലയിലൂടെ ഷാൾ മറച്ചു കൊണ്ട് അവൾ ചുറ്റും നോക്കി…

ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ അവന്റെ വണ്ടിയിൽ കേറി…

ലോഡ്ജ് റൂമിലേക്കുള്ള സ്റ്റെപ്പിൽ ഓരോ കാലു എടുത്തുവെയ്ക്കുമ്പോളും അവളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു….

“വിവേക്….നമുക്കിതൊന്നും വേണ്ട ,എനിക്ക് പേടിയാകുന്നു….”

“എന്തിനാ ലക്ഷ്മി പേടിക്കുന്നത്.ഞാനില്ലേ നിനക്കൊപ്പം….നമുക് വെറുതെ സംസാരിച്ചിരിക്കാം….ബാക്കിയൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഞാനാഗ്രഹിക്കുന്നുള്ളൂ.”

അവൻ ഒന്നുകൂടെ നല്ലപിള്ള ചമയാൻ ശ്രമിച്ചു….

പുറത്തു നിന്ന് പൂട്ടിയ റൂം തുറന്നു അവൻ അവളെയും കൂട്ടി ഉള്ളിലേക്കു പ്രവേശിച്ചു…

കേറിയതും കതകടഞ്ഞതും ഒരുമിച്ചായിരുന്നു….

റൂമിനകത്തു പതുങ്ങിയിരുന്ന ശരത്തിനെയും കൂട്ടുകാരെയും കണ്ടപ്പോൾ വിവേകിന്റെ തനി നിറം അവൾ മനസ്സിലാക്കി.

“വിവേക് ഞാൻ ഭയന്നതു പോലെ നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ??

എത്ര വിശ്വസിച്ചിട്ട നിന്റെ കൂടെ ഞാൻ ഇവിടെക് വന്നത്…എന്നിട്ടും നീ എന്നെ…..”

വാക്കുകൾ മുഴുവനാക്കാതെ അവൾ പൊട്ടിത്തെറിച്ചു…..

ഒരു അട്ടഹാസത്തോടെ വിവേകിന്റെ പൊട്ടിച്ചിരി ആ മുറിക്കുള്ളിൽ അലയടിച്ചു.

” നിന്നെപോലുള്ള പെണ്ണിനെയൊക്കെ വളയ്ക്കാൻ നിഷ്പ്രയാസം കഴിയും മോളെ….

ഈ പെൺകുട്ടികളെ സ്നേഹത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താൻ കഴിയുള്ളൂ….

ഞാനൊന്ന് സ്നേഹം കാണിച്ചപ്പോൾ നീ അതിൽ കണ്ണുമടച്ചു വിശ്വസിച്ചത് എന്റെ തെറ്റല്ല കൊച്ചേ…”

ഈ വിവേക് ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും….

ശരത്തിനും കൂട്ടുകാർക്കും മുൻപിൽ അവളെ തള്ളി വിട്ടു കൊണ്ട് വിവേക് തുടർന്നു

“ഇതാ ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു അളിയാ….ഇനി നിങ്ങളായി നിങ്ങളുടെ പാടായി….”

എല്ലാം നേടിയവൻ എന്ന മട്ടിൽ വിവേക് വീണ്ടും അട്ടഹസിച്ചു….

പക്ഷെ ആ അട്ടഹാസം അധികം നേരം നീണ്ടു നിന്നില്ല…

‘ഛീ നിർത്തെടാ നിന്റെ ചിരി’ എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി വിവേകിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി…

പേടിച്ചരണ്ടു നിൽക്കേണ്ട ലക്ഷ്മിയുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നത് കണ്ടപ്പോൾ വിവേക് ഉൾപ്പെടെ എല്ലാവരും ഒന്ന് നിശ്ചലമായി…..

“എന്താടി പേടിപ്പിക്കുകയാണോ നീ ഞങ്ങളെ?”

“അയ്യോ അതിനുമാത്രം ഈ പ്ലസ്‌ടുകാരി വളർന്നില്ല ചേട്ടന്മാരെ…..”

“നിങ്ങളുടെയൊക്കെ മുഖം മൂടി വലിച്ചൂരാൻ എനിക്ക് ചെറിയൊരു നാടകം കളിക്കേണ്ടി വന്നു. അതിനു ഈയുള്ളവൾ ക്ഷമ ചോദിക്കുന്നു കേട്ടോ….”

പുച്ഛത്തോടെ വിവേകിന് നേരെ കൈകൾക്കൂപ്പി കൊണ്ടവൾ പറഞ്ഞു.

ഇത്തവണ മുറിക്കുള്ളിൽ ഉയർന്ന പൊട്ടിച്ചിരി ലക്ഷ്മിയുടേതായിരുന്നു….

ഒന്നും മനസിലാകാതെ നിന്ന വിവേകിന് നേരെ തിരിഞ്ഞു നിന്ന് കൊണ്ടവൾ തുടർന്നു..

“നീയൊക്കെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടാകും. ആ കൂട്ടത്തിൽ ഈ ലക്ഷ്മിയെ ഉൾപ്പെടുത്തിയതാണ്‌ നിനക്കു പറ്റിയ ആദ്യ തെറ്റ്…”

“പെണ്ണെന്ന വർഗ്ഗത്തിന് മുന്നിൽ ഒന്ന് പല്ലിളിച്ചു കാണിച്ചാൽ, നിന്നെയൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു പോകുമെന്ന നിന്റെ അതി ഭയകരമായ കുരുട്ടു ബുദ്ധിയാണ് രണ്ടാമത്തെ തെറ്റ്….”

“ഇനിയും ഒരുപാട് തെറ്റുകൾ നിനക്കു മുന്നിൽ ഞാൻ നിരത്താം. അതിനുമുൻപ് നീ ആദ്യമൊന്നു ഡോർ തുറക്ക് വിവേക്….”

ഒന്നും മനസിലാകാതെ വാ പൊളിച്ചു നിൽക്കുന്ന വിവേകിനും സംഘത്തിനും മുൻപിൽ ലക്ഷ്മിയുടെ ആജ്ഞാപന വന്നതും കാളിങ് ബെൽ അടിഞ്ഞതും ഒരുമിച്ചായിരുന്നു.

വിറയാർന്ന കൈളാൽ വിവേക് പോയി ഡോർ തുറന്നു…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

വിവേകും കൂട്ടുകാരുംപോലീസിന് മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയൊന്നു പതിയെ പുഞ്ചിരിച്ചു…

അപ്പോളും വിവേകിനു കാര്യങ്ങളുടെ കിടപ്പ് മനസിലായില്ല എന്ന് തോന്നിയപ്പോൾ ലക്ഷ്മി പറയാൻ തുടങ്ങി…..

“എസ് ഐ സാർ ഒരുപാട് നന്ദി, ഇവനെപ്പോലുള്ള റാസ്‌ക്കലിനു വേണ്ടി എനിക്കൊപ്പം ഇങ്ങനെയൊരു നാടകത്തിനു കൂട്ടുനിന്നതിനു…”

“ലക്ഷ്മി നന്ദി പറയേണ്ടത് കുട്ടിയല്ല, ഞങ്ങളാണ്…..”

“ഒരു പതിനേഴുകാരിയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു….

ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് ഞങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ലക്ഷ്മി കാണിച്ച ഈ ബുദ്ധി ഭൂരിഭാഗം പെൺക്കുട്ടികളിലും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക പീഡനങ്ങളും തടയാൻ കഴിഞ്ഞേനെ…..”

വിവേകിന്റെ കോളർ കൂട്ടിപ്പിടിച്ചു കൊണ്ട് എസ് ഐ തുടർന്ന്….

“ഇവനെയൊന്നും വെറുതെ വിട്ടുകൂടാ. ഏറ്റവും വലിയ ശിക്ഷ തന്നെ ഇവന് വാങ്ങി കൊടുക്കണം…”

“സാർ എനിക്ക് ഇവന്റെ വലയിൽ നിന്ന് എന്നേ പിൻമാറാമായിരുന്നു…

പക്ഷെ ഇവന്റെ ഉള്ളിലിരിപ്പ് അറിഞ്ഞപ്പോൾ ഇവിടേം വരെ എന്നെയെത്തിച്ചത് എന്റെ അമ്മ പകർന്നു നൽകിയ ധൈര്യമാണ്…”

ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ അത് ആദ്യം തുറന്നു പറഞ്ഞത് അമ്മയോടായിരുന്നു. അമ്മയുടെ ധൈര്യമാണ് ഇന്നിവനെ സാറിന്റെ കരങ്ങളിൽ ഏൽപ്പിക്കാൻ എനിക്ക് കഴിഞ്ഞത്.

“ഇതുപോലെ ഇവന്റെ വാക്കുകൾ വിശ്വസിച്ചു ഒരു പെൺകുട്ടിയും ഇനി ഇവനുമുന്നിൽ കീഴ്പ്പെടരുത്.”

“ലക്ഷ്മി നീ മിടുക്കി കുട്ടി ആണ്. നീയാണ് പെണ്ണെന്ന വർഗ്ഗത്തിന് മാതൃക….”

എസ്‌ ഐ യുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയൊന്നു മൗനമായി പുഞ്ചിരിച്ചു.

വിവേകിനേയും സംഘത്തിനെയും ജീപ്പിൽ പിടിച്ചു കയറ്റി കൊണ്ട് പോകുമ്പോൾ വിവേക് പകയോടെ അവളെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു…

എല്ലാം തുറന്നു പറയാൻ തന്റെ അമ്മ ഒരു കൂട്ടുകാരിയായി കൂടെയുള്ളിടത്തോളം കാലം അവൾക് ഒന്നിലും ഭയം തോന്നിയില്ല.

വീട്ടിലേക് തിരിച്ചു പോകുമ്പോൾ എസ്ഐ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു അവൾ സ്വയം അഭിമാനിച്ചു…

നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. ലക്ഷ്മി സ്വന്തം അമ്മയോട് എല്ലാം തുറന്നു പറഞ്ഞതുകൊണ്ട് ഒരു വലിയ ചതിയിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞു.

കുട്ടികൾ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ അത് സ്കൂൾ അധികൃതരെ വിളിച്ചു ഉറപ്പു വരുത്താൻ ഓരോരുത്തരും ശ്രദ്ധിക്കുക.

ഇതുപോലെ നമ്മുടെ മക്കൾക്കു വേണ്ടി വല വിരിക്കാൻ ഓരോ കഴുകൻമാരും വട്ടമിട്ടു പറക്കുകയാണ്.

കുട്ടികളുമായി നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാൻ ഓരോ അമ്മമാരും ശ്രമിക്കുക.അവരോട് ഒരു കൂട്ടുകാരിയെ പോലെ പെരുമാറുന്നത് വഴി കുട്ടികളുമായി വളരെയധികം അടുക്കാൻ കഴിയും.

ദിനം പ്രതി പത്രങ്ങളിൽ കണ്ടു വരുന്ന പീഡനക്കേസ്സുകൾ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ കഴിയുമെന്ന് വിശ്വസിക്കുന്നു……

നമ്മുടെ മക്കളെ നാളെത്തെ തലമുറയ്ക്ക് മാതൃക ആകുന്ന തരത്തിൽ അവരെ വാർത്തെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്യമാണെന്നു ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular