Connect with us

ബന്ധങ്ങൾ

ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ!!

Published

on

രചന: Jasmine Rose
“ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ ചിലവഴിക്കാറുണ്ട് കൂടുതൽ സമയവും “. ……. എന്നും പറഞ്ഞു സുധ മുഖം വീർപ്പിച്ചു. “എടി സുധേ, നമ്മളുടെയൊക്കെ കാലത്തു ഇത് വല്ലതും ഉണ്ടായിരുന്നോ?.എന്നിട്ടും നമ്മളൊക്കെ വളർന്നില്ല. ഇപ്പോളത്തെ കുഞ്ഞുങ്ങൾക്കല്ലേ കാർട്ടൂണും നെറ്റും ഒന്നുമില്ലാതെ പറ്റാത്തതു”…. . “എന്റെ ചേട്ടായി,, നമ്മുടെയൊക്കെ കാലത്തു വീട്ടിൽ അമ്മുമ്മയോ അപ്പുപ്പനോ ചേച്ചിയോ ചേട്ടനോ ചിറ്റയോ ആരെങ്കിലുമൊക്കെ കാണും, അപ്പോൾ നമ്മളെയൊക്കെ മാറിമാറി നോക്കാൻ അമ്മമാർക്കൊരു സഹായവുമാകും. അല്ലേൽ തൊട്ടപ്പുറത്തുള്ള ചേട്ടന്റെയോ ചേച്ചിയുടെയോ അല്ലേൽ നമ്മുടെ പ്രായമുള്ള കുഞ്ഞുങ്ങളോ ഒക്കെ കാണും കൂടെ കളിക്കാൻ. നമ്മുടെ കാലമല്ല ഇപ്പോൾ. ചേട്ടായി പോയാൽ ഞാനും മോളും തനിച്ചല്ലേ ഉള്ളു ഈ ഫ്ലാറ്റിൽ. അവളേം വെച്ച് കൊണ്ട് സമയത് ഒരു പണിയും നടക്കാതോണ്ടല്ലേ അൽപ്പ നേരത്തേക്ക് കാർട്ടൂൺ ഇട്ടു അതിന്റെ മുന്നിൽ അവളെ ഇരുത്തുന്നേ . അവളുടെ ഒരു മുഷിച്ചിൽ മാറാൻ എന്റെ പണികളൊക്കെ കഴിഞ്ഞു ഫ്രീ ആകുമ്പോൾ അപ്പുറത്തെ രാധേച്ചിയുടെ ഫ്‌ളാറ്റിൽ കൊണ്ട് പോകുമല്ലോ. അവിടത്തെ കുഞ്ഞുങ്ങളുടെ കൂടെ നമ്മുടെ മോള് കളിയ്ക്കാൻ. ഒറ്റയ്ക്ക് അവളെ എങ്ങും കൊണ്ടാക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ പോലും ഒരു ജോലിക്കു ശ്രമിക്കാതെ. കളിക്കാനായാൽ കൂടെ എങ്ങും ഒറ്റക്ക് ആക്കാൻ പറ്റുമോ ഈ നശിച്ച കാലത്തു” ” നിനക്ക് കുഞ്ഞുങ്ങളെ ഡീൽ ചെയ്യാനറിയാത്തോണ്ടാ ഇങ്ങനൊക്കെ പറയുന്നേ. നീ അവളെ കൂടെ അടുക്കളയിൽ ഇരുത്തി വല്ല കപ്പോ സ്പൂണോ ഒക്കെ കളിയ്ക്കാൻ കൊടുത്ത നോക്ക്. അവളവിടെ മിണ്ടാതെ ഇരിക്കും”……. “പിന്നെ. ഇപ്പൊ അടങ്ങിയിരിക്കും. ചേട്ടായി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് എല്ലാം കൗതുകമാ. അവർക്കു നല്ലതെന്താണെന്നോ ചീത്തയെന്താണെന്നോ ഒന്നുമറിയില്ല .ഞാൻ എന്തേലും ചെയ്തു കൊണ്ടിരിക്കുമ്പോളാകും അവള് കുസൃതി ഒപ്പിക്കുന്നെ, വെറുതെ റിസ്ക് എടുക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ അടുക്കളയിൽ കേറുന്ന സമയത് മാത്രം അവൾക് ടിവി ഇട്ടു കൊടുക്കുന്നെ”……. “അല്ലെങ്കിൽ തന്നെ എന്ത് പണിയാ നിങ്ങൾക് ഇവിടെ .എല്ലാ പെണ്ണുങ്ങളുടേം സ്ഥിരം നമ്പർ ആണിതൊക്കെ . കുഞ്ഞുങ്ങളുള്ളത് കൊണ്ട് സമയത് ജോലികളൊന്നും നടകത്തില്ലാ എന്ന്.. നാളെ ലീവ് അല്ലെ. ഞാൻ ചെയ്തു കാണിച്ചു തരാം എങ്ങനാ കുഞ്ഞിനെ അടുക്കള ജോലികൾ ചെയുന്ന സമയത്തും നോക്കുന്നതെന്ന്. “,,,,,,, “അത് വേണോ ചേട്ടായി.”……
“വേണം. നാളെ കുക്കിംഗ് എന്റെ വക. നിനക്ക് റസ്റ്റ്. അല്ലേലും നീ ഈ ജോലികളൊക്കെ ചെയ്തു ക്ഷീണിച്ചു പോയെന്നല്ലേ പരാതി . സൊ നാളെ കിച്ചൻ ഡ്യൂട്ടി എനിക്ക്. നീ നോക്കി പഠിച്ചോ. എല്ലാം. ഞാൻ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുവാ”.
കുറച്ച കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത പയറൊക്കെ അവിടെ മുഴുവൻ വാരി വിതറിയിട്ട്ഒരു ഗ്ലാസും പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞുമോളെന്റെ കാലിൽ താങ്ങി. വെള്ളം കുടിക്കാനാകുമെന്നു കരുതി അതിൽ അല്പം വെള്ളം കൊടുത്തു. ഒരൽപം മാത്രം കുടിച്ചിട് ആ കുട്ടികാന്താരി അതു മുഴുവനും തറയിൽ ഒഴിച്ചിട്ടു കയ്യിട്ടടിച്ചു കളിച്ചു.. ഈ കുറുമ്പി മനപ്പൂർവം പണി തന്നു കൊണ്ടിരിക്കുവാണല്ലോ എന്നും പറഞ്ഞു കൊണ്ട് ആ വെള്ളമൊക്കെ തുടച്ചു മാറ്റിയിട്ട് അവളുടെ കളിപ്പാട്ടങ്ങൾ അടുക്കളയിൽ എടുത്തു കൊണ്ട് വന്നു കൊടുത്തിട്ടു എന്റെ പണികളിൽ മുഴുകി….അൽപ്പം കഴിഞു അവളുടെ ഒരു അനക്കവുമില്ലാതെ ഇരുന്നപ്പോൾ ചുറ്റും നോക്കി. ഈ കുഞ്ഞിപ്പെണ്ണ് എവിടെ പോയിരിക്കുവാ എന്നുപറഞ്ഞു അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല.. കുറച്ച കഴിഞ്ഞപ്പോൾ അതാ ഫ്രിഡ്‌ജും തുറന്നു വെച്ചു പച്ചക്കറികളെല്ലാം പുറത്തിട്ടു മൂന്നു മുട്ടയും താങ്ങി പിടിച്ചു നിക്കുന്നു……ഇവിടെ തന്നെയുള്ള പഴ ഫ്രിഡ്ജ് ആയതുകൊണ്ട് ചാവിയും ഇല്ലായിരുന്നു…

“അച്ഛന്റെ പൊന്നുംകുടമല്ലേ അത് ഇങ്ങു തന്നെ ” എന്നും പറഞ്ഞു അടുത്തോട് ചെന്നപ്പോളേക്കും ആ മുട്ടകൾ തറയിലെറിഞ്ഞിട്ട് ഓടി സോഫയിൽ ചെന്ന് കമ്മന്നു വീണു കണ്ണടച്ചു കിടന്നവൾ. എന്തേലും കള്ളത്തരങ്ങൾ കാണിച്ചാൽ ഇതാ അവളുടെ പരിപാടി..എനിക്ക് ചിരിക്കണോ കരയണോ വഴക്കു പറയണോ എന്നറിയാത്ത ഒരവസ്ഥ. ഞാൻ ഒരു വിധത്തിൽ അവളെ എടുത്ത് അടുക്കളയിൽ കൊണ്ടിരുത്തി മുട്ട പൊട്ടി വീണ സ്ഥലമൊക്കെ കഴുകി വൃത്തിയാക്കിയിട്ടു വീണ്ടും പണികൾ തുടങ്ങി.. കുറച്ചു പാത്രങ്ങളും സ്പൂണും ഒക്കെ എടുത്ത് കൊടുത്തിട്ട് അത് വെച്ച് കോട്ടടികളിക്കുന്നതൊക്കെ കാണിച്ചു കൊടുത്തു. ഇടക്കിടക്ക് അവളെ ഞാൻ നോക്കുന്നുണ്ടായിരുന്നു കുസൃതി ഒപ്പിക്കുന്നുണ്ടോ എന്ന്. അങ്ങനെ എരിശോരിക്കുള്ളതു എല്ലാം കഴുകി കുക്കെറിലാക്കി ഗാസിൽ വെച്ചിട് ഓണാക്കാൻ നോക്കുമ്പോൾ അത് ഓണാകുന്നില്ല.. ഈ ഇടക്കല്ലേ പുതിയ ഗ്യാസ് കുറ്റിയെടുത്തെ തീരാൻ സമയമായിട്ടില്ലലോ എന്നും പറഞ്ഞുപറഞ്ഞ നോക്കിയപ്പോൾ അതാ സിലിണ്ടെർ വാൽവ് തുറന്ന് കളിക്കുന്നു കാന്താരി.. ഇത്തവണ അവളെ പിടിച്ച ദേഷ്യത്തിൽ അൽപ്പം ഒച്ച ഇട്ടു. അപ്പോളേക്കും ആള് സൈറൺ വിളി പോലെ കരഞ്ഞു തുടങ്ങി. അവളെ ആശ്വസിപ്പിക്കാനായിട് ഫ്രറിഡ്‌ജിൽ നിന്ന് ഐസ്ക്രീം എടുത്തു കൊടുത്തു ഒരു വിധം സോൾവ് ചെയ്തു. അവളെ തറയിൽ ഇരുത്തിയിട്ടു മീൻ കഴുകാനായി തുടങ്ങി.

“ശെരി . സമ്മതിച്ചു. പക്ഷെ ചില കണ്ടിഷൻസ് ഉണ്ട്. ഒന്ന്, രാവിലത്തെ കാപ്പി ഞാനുണ്ടാക്കാം. ഉച്ചക് അഥവാ സമയത് ഫുഡ് ആയില്ലേലും പാർസൽ വാങ്ങാല്ലോ “എന്നും പറഞ്ഞു അവള് ചിരിച്ചു. “നീ കൂടുതൽ കളിയാക്കണ്ട”… “പിന്നെ രണ്ടാമത്തേത് ഞാൻ ഇവിടെ ഉണ്ടെന്ന് മോളറിയരുത്. അല്ലേൽ ഇടക്ക് അവളെൻറെ അടുത്തേക്ക് വരും, അത് കൊണ്ട് അവൾക്കു രാവിലത്തെ ഭക്ഷണം കൊടുത്തിട്ട് ഞാൻ ഈ റൂമിൽ കേറി അവള് കാണാത്തിരിക്കാം. ഇവിടാകുമ്പോൾ ജന്നല് വഴി അടുക്കളേയും കാണാം. എനിക്ക് ചേട്ടായി എങ്ങനെയാ എല്ലാം ചെയ്യുന്നേ എന്ന നോക്കി പഠിക്കേം ചെയാം. പിന്നെ ഒരു കാര്യത്തിനും എന്നെ വിളിച്ചു പോകരുത്, നിങ്ങൾ രണ്ടു പേരും മാത്രേ ഇവിടെ ഉള്ളു എന്ന് കരുതിയാൽ മതി”…… “ശെരി . നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങളില്ലെങ്കിൽ നമ്മൾ ആണുങ്ങളുടെ ഒരു കാര്യവും നടക്കില്ലെന്നു. അതൊക്കെ ഞാൻ നാളെ മാറ്റി തരാമെടി”.. ഞാൻ ഗിരി പ്രസാദ്.കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു.സ്വന്തം നാടായ പാലാക്കാട് നിന്നും ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ ഭാര്യ സുധയെയും കുഞ്ഞുമോളെന്നു വിളിക്കുന്ന അനാമികയെയും കൂട്ടി ഇങ്ങോട്ടു വന്നു.കുഞ്ഞുമോള്ക്കിപ്പോൾ രണ്ടു വയസ്സാകാറായി. നല്ല കുസൃതി കുടുക്കയാണ്. അവളെയും വെച്ചു കൊണ്ട് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സുധ കാർട്ടൂൺ ഇട്ടു കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് പറഞ്ഞതാ ഇത്തിരി മുന്നേ നടന്ന സംസാരം. കുഞ്ഞുമോളും ഒരു കൊച്ചു കുറുമ്പി തന്നെയാ . പക്ഷെ നാളെ എന്തായാലും ആണുങ്ങൾ വിചാരിച്ചാലും കുഞ്ഞിനെ നോക്കാനും അടുക്കള പണി ചെയ്യാനും പറ്റുമെന്ന് കാണിചു കൊടുക്കണം. അങ്ങനെ അങ്ങ് തോറ്റു കൊടുത്താലും ശെരിയാവില്ലല്ലോ. അങ്ങനെ രാവിലത്തെ കാപ്പിയുണ്ടാക്കി മോൾക്കും കൊടുത്തിട്ട് മോള് കാണാതെ അവള് റൂമിൽ കേറി ലോക്ക് ചെയ്തു കുട്ടികുറുമ്പി ഒന്ന് മൊത്തത്തിൽ കറങ്ങി നോക്കിയിട്ട് അയ്യോ ‘മ്മ പോയി എന്നും പറഞ്ഞു കൊണ്ട് എന്റെ അടുത്ത വന്നു ചിണുങ്ങി. ഞാൻ അവളെ എടുത്ത് ഒന്ന് കളിപ്പിച്ചിട്ട് അവളുടെ കളിപ്പാട്ട പെട്ടി എടുത്തു കൊടുത്തു. നേരെ പോയി അരി അടുപ്പത്തിട്ടിട്ടു അയയിൽ കിടക്കുന്ന തുണികളൊക്കെ മടക്കി വെക്കാമെന്നു കരുതി തുണികളെല്ലാം കൊണ്ട് വന്നു സോഫയിലിട്ടു മടക്കി തുടങ്ങി. മടക്കി പകുതി ആയപോളെക്കും കളിപ്പാട്ടങ്ങൾ വെച്ചു കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമോള് വന്നു മടക്കി വെച്ച തുണികളുടെ നടുക്ക് നിന്നും അവളുടെ ഉടുപ്പെടുക്കാൻ നോക്കി. അതും ഒത്ത നടുക്ക് നിന്നും. ഞാൻ അത് വരെ മടക്കിയ തുണികളെല്ലാം തന്നെ പിരുന്നു പോയി… അവളുടെ ഉടുപ്പെടുത്തിട്ട് “ഉപ്പിട്ടാ ഉപ്പിട്ടാ ” എന്നും പറഞ്ഞു എന്റെ കാലിൽ തൂങ്ങി. എവിടെയെങ്കിലും പോകുന്നെന്ന്കരുതിയാകും ഉടുപ്പിട്ടുകൊടുക്കാൻ പറയുന്നേ. ഉടുപ്പിട്ടുകൊടുക്കാം അല്ലെങ്കിൽ ഇപ്പൊ സൈറൺ വിളി തുടങ്ങും .ബാക്കി മടക്കാനും സമ്മതിക്കൂല മടക്കി വെച്ചതെല്ലാം ഇപ്പോൾ പൊളിച്ചടുക്കുമെന്നു അറിയാവുന്നത്കൊണ്ട് ഇട്ടുകൊടുത്തിട്ട് കളിപ്പാട്ടത്തിന്റെ അടുത്തിരുത്തി വീണ്ടും വന്നു തുണികൾ മടക്കി . പക്ഷെ ഞാൻ വീണ്ടും തുണികൾ മടക്കുന്നതു കണ്ടു കളിക്കുകയാണെന്ന് കരുതി അവളെടുത്തോട്ടു വന്നു തുണികളെല്ലാം പിര്ത്തിട്ടു . എങ്കിൽ അവൾ തുണികളിൽ കളിക്കുന്ന സമയം കൊണ്ട് ആ കളിപ്പാട്ടങ്ങളൊക്കെ വാരി ഒതുക്കി വെക്കാമെന്നു കരുതി എല്ലാം ഒരു കവറിൽ ഇട്ടുകൊണ്ടിനിന്നപ്പോൾ തുണികളൊക്കെ അവിടെ ഇട്ടിട്ടു കളിപ്പാട്ടങ്ങളുടെ പുറകെ വന്നു .. ദേവിയെ ഞാൻ എന്തെടുത്തലും അതവക്ക് വേണമല്ലോ. തുണി മടക്കുംമ്പോൾ അത് പിര്ത്തിടുന്നു… കളിപ്പാട്ടം ഒതുക്കാമെന്നു വെച്ചപ്പോൾ അപ്പൊ തന്നെ അവൾക്കത് കളിക്കാനും വേണം…..സാരമില്ല, അവള് ഇത് രണ്ടിലും കളിക്കുന്ന സമയത് അടുക്കളയിൽ പോകാം. അവസാനം വൃത്തിയാക്കാൻ നിക്കാമെന്ന് കരുതി… അടുക്കളയിൽ കേറി ഫ്രിഡ്ജിൽ നിന്നും മീനൊക്കെ വെള്ളത്തിലിട്ടിട്ടു എരിശോരി ഉണ്ടാക്കാൻ വേണ്ടി മത്തങ്ങയും പയറും എടുത്തു. മത്തൻ അരിഞ്ഞ ശേഷം പയറെടുക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നില്ല. ഇപ്പോളിവിടെ മേശപ്പുറത്തെടുതു വെച്ചതാണലോ എവിടെ പോയി എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോളതാ മേശയിൽ നിന്നും പയറു ഡപ്പ എടുത്ത് തുറക്കാൻ നോക്കുന്നു എന്റെ കുറുമ്പി… ഇതെപ്പോ വന്നു എന്നും പറഞ്‍ അവളുടെ കയ്യിൽ നിന്നും അത് വാങ്ങിയപ്പോളേക്കും അവള് കരയാൻ തുടങ്ങി… എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നപ്പോൾ എന്റെ തലയിൽ ഒരു ഐഡിയ ഉദിച്ചു ഞാൻ കുറച്ചു പയറെടുതു ഒരു പാത്രത്തിൽ ഇട്ടിട്ടു രണ്ടു സ്‌പൂണും കൊടുത്തിട്ടു മത്തങ്ങാ അരിഞ്ഞെടുക്കാൻ തുടങ്ങി ….ഇടക്കിടക്ക് ആളെ നോക്കുനുണ്ടടെങ്കിലും അനങ്ങാതെ ഐസ് ക്രീം കുടിക്കുവായിരുന്നു ആശാട്ടി. ഇനി കുസൃതിയൊന്നും കാണിക്കില്ലെന്നു കരുതി മീൻ ഒക്കെ കഴുകി വൃത്തി ആകിയിട്ട് വന്നു നോക്കിയപ്പോൾ അതാ അടിയിലത്തെ റാക്ക് തുറന്നു അരി മാവ് എടുത്ത് തറയിൽ മുഴുവൻ ഇട്ടു കളിക്കുന്നു.,,, ഞാൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു പോയി…. പക്ഷെ ഇതിൽ നിന്നുമെല്ലാം കഷ്ടം എന്റെയും മോള്ടെയും പ്രകടനങ്ങൾ എന്റെ കെട്ടിയോള് പിശാച് കണ്ടുകൊണ്ടിരിക്കുവാ റൂമിൽ നിന്നും. ആ മീൻ കഷ്ണങ്ങളും അവിടെ വെച്ചിട്ട് തറയൊക്കെ വീണ്ടും വൃത്തയാക്കിയാക്കി. അപ്പോളതാ വീണ്ടും ഗ്ളാസ്സും പൊക്കിപ്പിടിച്ചു കൊണ്ട് കുറുമ്പതി എന്റെ അടുത്ത വന്നു വെള്ളത്തിനായി ചിണുങ്ങി. ഇത്തവണ ഗ്ലാസ്സ് നിറക്കാതെ ഒരു കാൽഭാഗം മാത്രം കൊടുത്തു .അതൊരല്പം കുടിച്ച ശേഷം വേറെ ഒരു ഗ്ലാസ്സെടുതു ഒഴിച്ച് കളിക്കുന്നു…ഇനിയും ഗ്ലാസ്സ് മാറ്റിയില്ലേൽ തുടച്ച സ്ഥലത്തു വീണ്ടും വെള്ളമൊഴിക്കുമെന്നറിയാവുന്നതു കൊണ്ട് ഞാൻ പോയി പിടിച്ചു മാറ്റി. അപ്പോളതാ കരച്ചിൽ വീണ്ടും തുടങ്ങി…. ഞാൻ തലയിൽ കൈ വെച്ചു തറയിൽ ഇരുന്നു പോയി …. കുട്ടിപാച്ചു ആളാണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല. അവസാനം സഹികെട്ടാണെന്നു തോനുന്നു സുധ വന്നു. അവളെ കണ്ടപ്പോളേക്കും കാന്താരി കരച്ചിലൊക്കെ നിർത്തി കുഞ്ഞുമോൾ അവളുടെ അടുത്ത ഓടി ചെന്ന് .. “നിന്നോടാരാ പറഞ്ഞെ ഇങ്ങോട് വരാൻ..നീ വരത്തില്ല റസ്റ് ആണെന്നല്ലേ പറഞ്ഞെ “…… “”പിന്നെ….അച്ഛന്റെയും മോള്ടെയും പ്രകടനം കാണുമ്പോൾ സ്വസ്ഥമായിത്തന്നെ റസ്റ്റ് എടുക്കാൻ പറ്റും….. എന്തെ ഒന്നും റെഡി ആയില്ലേ ഇത് വരെയും..” “അത് ഇപ്പോളാകും” “എന്ത് അടുക്കളെയാ മനുഷ്യാ ഇത് …..ആന കരിമ്പിൻകാട്ടിൽ കേറിയത് പോലെ” “അതൊക്കെ ഞാൻ വൃത്തിയാക്കാം. നീ പോയെ”,,,, “കുറെ നേരമായി അതല്ലേ നടക്കുന്നുള്ളൂ,..”………. അവളെന്റെ അടുത്ത വന്നു കവിളിൽ പിടിച്ചിട്ടു ” തോൽവി സമ്മതിക്കാൻ മനസില്ലല്ലേ” ..എന്നും പറഞ്ഞു ചിരിച്ചു.. ഞാനും ഗൗരവം വിടാതെ നിന്നു് “അപ്പോൾ ഇന്ന് കഞ്ഞി അല്ലെ. ചോറ് വെന്തു കുളമായികാണും” അപ്പോളാണ് ഞാൻ അരി അടുപ്പിലിട്ട കാര്യം ഓർത്തത്… ഒരു വളിച്ച ചിരി പാസ്സാക്കി ഞാനവൾക്കു ,,, “അപ്പൊ പാർസൽ വറുത്തുന്നോ പുറത്തു പോകുന്നോ”,,,?? “പാർസൽ വരുത്താം”,,,, “ഇനി ഇങ്ങനെ വെല്ലുവിളികളുമായിട്ടു എന്റെ അടുത്ത് വരല്ലേ”……. “എന്നാലും എങ്ങനെയാ നീ പണികളൊക്കെ സമയത് ചെയ്യുന്നേ??….” “അവകൾ ടിവി ഇട്ടു കൊടുത്തിട്ട് പെട്ടെന്ന് ജോലികൾ തീർക്കാൻ നോക്കും. ഇടക്ക് കുറുമ്പിക്കു ബോറടിക്കുമ്പോൾ അടുക്കളയിൽ ചേട്ടായിയെ സഹായിച്ചത് പോലെ സഹായിക്കാൻ തുടങ്ങും . കുറച്ചു നേരം ഇവിടെയൊക്കെ ചുറ്റിത്തിരിയട്ടെ എന്ന് കരുത്തും. കുസൃതി കൂടുമ്പോൾ വീണ്ടും ടിവിയുടെ മുന്നിൽ ചെന്ന് അടുത്ത കാർട്ടൂൺ സിഡിയും ഇട്ടു രണ്ടു ബിസ്‌ക്കറ്റും കൊടുത്തിട്ടു അവള് വീണ്ടും അടുക്കളയിലേക്കു വരും മുമ്പ് ബാക്കി പണികൾ കൂടെ തീർക്കാൻ നോക്കും.. അംഗങ്ങനെ ….ഇപ്പൊ മനസ്സിലായോ എനിക്ക് ഇവിടെ വലിയ പണികളൊന്നുമില്ലെന്നു” എന്നും പറഞ്ഞ അവളെന്നെ ശരിക്കും കളിയാക്കി. തോൽവി സമ്മതിച്ചു ഞാൻ പാർസൽ ഓർഡർ ചെയ്യാൻ നോകുമ്പോളേക്കും ഫോൺ കാണുന്നില്ല കാന്താരിയുടേം അനക്കമില്ല. അപ്പോളതാ എന്റെ ആപ്പിളിന്റെ ഫോണും എടുത്ത് തറയിൽ അടിച്ചു കളിച്ചു കൊണ്ടിരിക്കുന്നു കാന്താരി. ഞാൻ വീടും തലയിൽ കൈ വെച്ചു തറയിലിരുന്നു….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular