Connect with us

ബന്ധങ്ങൾ

ഇന്ദു !!

Published

on

രചന: ചാന്ദിനി ചന്ദ്രൻ ചിന്നു

ഇന്ദു ചുമ്മാ ഫേസ്ബുക്കിലൂടെ കണ്ണോടിക്കുമ്പോഴായിരുന്നു അനിയേട്ടന്റെ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടതു. അനീഷ് എന്നാണ് യഥാർത്ഥ പേര് , ഫോട്ടോ നോക്കിയപ്പോ എന്തോ ഒരു ആകർഷണം തോന്നി പ്രൊഫൈൽ ഒന്ന് നോക്കുകയും ചെയ്തു. ആള് പോലീസ് ആണ്. പണ്ട് മുതലേ പോലീസുകാരനെ കെട്ടണം എന്നും പറഞ്ഞു നടക്കുമായിരുന്നു ഇന്ദു . അതോണ്ട് അത് കൂടെ കണ്ടപ്പോ ഒരു റിക്വസ്റ്റ് കൊടുക്കാൻ അവള് തീരുമാനിച്ചു. പക്ഷെ ഒരു ആണിന് അങ്ങോട്ട്‌ റിക്വസ്റ്റ് അയച്ചാൽ എന്ത് വിചാരിക്കുമെന്നു കരുതി വേണ്ടാന്നു വെച്ചു. പിന്നീടൊരു ദിവസം ഇന്ദു ഫേസ്ബുക്കിലിട്ട കവിതയ്ക്കു അനീഷ് കമന്റ്‌ ഇട്ടിരിക്കുന്നു, കൊള്ളാമെന്നും പറഞ്ഞു. അത് കണ്ടപ്പോ ഒന്നും നോക്കിയില്ല അവള് റിക്വസ്റ്റ് അയച്ചു. പിന്നീടവൾ ഫേസ്ബുക്ക് തുറന്നാൽ ആദ്യം നോക്കുന്നത് നോട്ടിഫിക്കേഷൻ ആയിരുന്നു. എന്നാൽ റിക്വസ്റ്റ് ആക്‌സെപ്റ് ചെയ്തിരുന്നില്ലായിരുന്നു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു പക്ഷെ ഒരു മാറ്റവും ഇല്ല. ഇന്ദുവിനാകേ വിഷമം തോന്നിയപ്പോ അനീഷിന്റെ പ്രൊഫൈൽ ചുമ്മാ നോക്കി കൊണ്ടിരുന്നു . പിന്നീട് അതൊക്കെ പോട്ടെന്നു വിചാരിച്ചു എല്ലാം വിട്ടുകളഞ്ഞു . ഒരു ദിവസം വൈകുന്നേരം പെയ്ത പേമാരിയോടൊപ്പം ഇന്ദുവിന്റെ വീട്ടിലെ കറന്റും പോയി. ഫോണിൽ ആണെങ്കിൽ ചാർജ് ഉം ഇല്ല ഫോണും ഓഫായി. അന്ന് അവൾ നേരത്തെ തന്നെ ഉറങ്ങി. നേരം വെളുത്തിട്ടും കറന്റ് വന്നിരുന്നില്ല. അന്ന് വൈകുന്നേരം ആണ് അവിടെ കറന്റ് വന്നത്, ഫോൺ ചാർജിൽ ഇട്ട് പോയി അവള് പോയി കുളിച്ചു വന്നു. ഫോണെടുത്തു നെറ്റ് ഓണാക്കി. ഫേസ്ബുക്ക് ഓപ്പൺ ചെയ്തു. കൊറേ നോട്ടിഫിക്കേഷൻ. നോക്കിയപ്പോൾ കൂട്ടത്തിൽ അതാ അനീഷ് റിക്വസ്റ്റ് ആക്‌സെപ്റ് ചെയ്തിരിക്കുന്നു. അവൾക്കു എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. മെസ്സേജ് ഓപ്പൺ ചെയ്തപ്പോൾ അനീഷിന്റെ മെസ്സേജും കവിത നന്നായിരുന്നെന്നു . അവളുടെ സന്തോഷം ഇരട്ടിയായി. അതോടെ അവര് ചാറ്റ് ചെയ്യാൻ തുടങ്ങി. പരിചയപ്പെട്ടപ്പോ അനീഷ് പോലീസ് ക്യാമ്പിൽ ആയിരുന്നു അതോണ്ട് വല്ലപ്പോഴും കുറച്ചു ടൈം മാത്രേ ഒഴിവു കിട്ടുള്ളൂ. അപ്പോഴാണ് ഫേസ്ബുക്കിൽ വരുന്നത്. അത് പറഞ്ഞിരിക്കെ റോൾ കോളിനു സമയമായെന്നും പറഞ്ഞു അനീഷ് പോയി. പിന്നീട് സമയം കിട്ടുമ്പോഴെല്ലാം അവർ ചാറ്റ് ചെയ്തു. ഇന്ദു മനസിലാക്കിയത് വെച്ച് ആളൊരു പരുക്കൻ ആയിരുന്നു . ചോദിച്ചാൽ മാത്രം മറുപടി തരുന്ന ഒരു പ്രകൃതം. ഓരോന്ന് അങ്ങോട്ട്‌ പറഞ്ഞു പറഞ്ഞു മടുത്തപ്പോ അവള് ചോദിച്ചു… നിങ്ങൾ ചിരിക്കില്ലേ മുരടൻ ആണോന്നു ??? അതെന്താ നീയിങ്ങനെ ചോദിക്കുന്നെ?? അനീഷ് തിരിച്ചു ചോദിച്ചു ഒന്നുമില്ല എനിക്കങ്ങനെ തോന്നി അവളതും പറഞ്ഞു നിർത്തി. അനീഷ് തുടർന്നു ഞാൻ ചിരിയും തമാശയും ഒക്കെ മറന്നു പോയി അതിനു അതിന്റെതായ കാരണങ്ങളും ഉണ്ട്. ഉടനടി ഇന്ദു പറഞ്ഞു ഏതേലും പെണ്ണ് തേച്ചുകാണും എന്ന്. അനീഷ് മം… എന്ന് മാത്രം മറുപടി കൊടുത്തു. ആ സ്റ്റോറി ഞാൻ കൂടെ കേക്കട്ടെ എന്ന് ഇന്ദു പറഞ്ഞപ്പോ വേണ്ട അതൊക്കെ മറന്നതാണ് ഇനി ഓർക്കാൻ വയ്യെന്ന് പറഞ്ഞു അനീഷ് ഒഴിഞ്ഞു മാറി. ഇന്ദു ഒരുപാട് നിർബന്ധിച്ചപ്പോ പറയാമെന്നു പറഞ്ഞു. വിദ്യ അവളായിരുന്നു എന്റെ എല്ലാം. കോളേജിൽ പഠിക്കുന്ന കാലം ഞാൻ ഒരു വിധം നന്നായി പാടുമായിരുന്നു. അത് കൊണ്ട് തന്നെ കോളേജിൽ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഒരിക്കൽ ഇന്റർസോൺ മത്സരത്തിൽ പങ്കെടുക്കാൻ മറ്റൊരു കോളേജിൽ പോയപ്പോഴായിരുന്നു ആദ്യമായി വിദ്യയെ കാണുന്നത് . എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു അവൾ. അവിടെ വച്ചു ഞങ്ങൾ പരിചയപ്പെട്ടു. മത്സരങ്ങളൊക്കെ കഴിഞ്ഞു പോകുമ്പോൾ അവൾ എന്നോട് നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. പിറ്റേന്ന് രാവിലെ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു വിദ്യ ആയിരുന്നു അത്, വീട്ടിലെപ്പോ എത്തി ?? പാട്ട് അടിപൊളി ആയെന്നും പറഞ്ഞു. പിന്നെ ഒരുപാട് സംസാരിച്ചു. അത് കഴിഞ്ഞു അവൾ ഒന്ന് രണ്ടു വട്ടം വിളിച്ചു അപ്പോഴൊക്കെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. പിന്നെ എനിക്കും അവളോട്‌ സംസാരിക്കാൻ വല്ലാത്ത ഇഷ്ടം തോന്നി.പിന്നെ ഞാനും അങ്ങോട്ട്‌ വിളി തുടങ്ങി, എപ്പോഴോ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ നേരിട്ട് കാണുക വല്ലപ്പോഴും ആയിരുന്നു. ഫോണിലൂടെ ആയിരുന്നു ഞങ്ങളുടെ പ്രണയം മുഴുവൻ.ഞങ്ങൾക്ക് പരസ്പരം ഒരിക്കലും അകലാൻ കഴിയില്ലെന്ന് ഞങ്ങൾ മനസിലാക്കി കഴിഞ്ഞിരുന്നു . അച്ഛനില്ലാത്ത അവൾക്ക് ഒരു അനിയത്തിയും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ആഗ്രഹമായിരുന്നു എന്റെ ഇപ്പോഴുള്ള ജോലി. അവളെ സ്വന്തമാക്കാനാണ് വാശിയോടെ പഠിച്ചതും . ഡിഗ്രി കഴിഞ്ഞത്തോടെ ഞങ്ങൾ ഒട്ടും കാണാതെയായി. ജോലിക്ക് വേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു രക്ഷയും ഇല്ലായിരുന്നു.അങ്ങനെ ജോലിയൊന്നും ഇല്ലാതെ നടക്കുന്ന കാലം.

ഒരിക്കൽ അവളെന്നെ വിളിച്ചിട്ട് പറഞ്ഞു അനീഷേട്ടനിതുവരെ ജോലിയൊന്നും ആയില്ല ഇനി കിട്ടുമോ എന്നും ഉറപ്പില്ല. എനിക്കിപ്പോ നല്ല ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്. ചെക്കൻ മർച്ചന്റ് നേവിയിൽ ആണ്. ഇത് നടന്നാൽ എന്റെ ലൈഫ് തന്നെ മാറും കഷ്ടപ്പാടുകളും തീരും. സ്നേഹം കൊണ്ട് വിശപ്പു മാറില്ലലോ എന്നും. അനീഷിന് ഇടി വെട്ടേറ്റതു പോലെ തോന്നി. “എടീ നീയെന്താ തമാശ പറയുകയാണോ. എന്റെ തലയിൽ കൈ വെച്ച് സത്യം ചെയ്തത് ഓർമ്മയുണ്ടോ നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അതെന്റെ ഭാര്യയായിട്ട് മാത്രമായിരിക്കുമെന്നു”. “വാക്കല്ലേ അനീഷേട്ടാ മാറ്റാനൊക്കൂ” അവളുടെ മറുപടി കൂടെ ആയപ്പോ അനീഷിന് ലോകം കീഴ്മേൽ മറിയുന്നതായി തോന്നി.പിന്നീടുള്ള നാളുകൾ ശരിക്കും അതിജീവനത്തിന്റെ നാളുകളായിരുന്നു. അവളുടെ ഓർമകളിൽ നിന്നും ഞങ്ങളുടെ സ്വപ്നങ്ങളിൽ നിന്ന്… “മതി ഇനി പറയണ്ട” ഇന്ദു പറഞ്ഞു ദിവസങ്ങൾ കടന്നു പോയി ഇന്ദുവിന്റെയും അനീഷിന്റെയും ചാറ്റിംഗ് പതിയെ ഫോൺ വിളികളിലെത്തി. ഇന്ദുവിനു അനീഷിനോട് ഇഷ്ടം തോന്നിയെങ്കിലും അങ്ങോട്ട് ഒന്നും പറയാത്തതിനാൽ അവളും ഒന്നും പറഞ്ഞില്ല. ഒരിക്കൽ അവളുടെ അടുത്തു അനീഷ് ചോദിച്ചു നിന്നെ ഞാൻ കെട്ടട്ടെന്നു !!! എന്താ പറയണ്ടത്തുന്നു പോലും വാക്കുകൾ കിട്ടിയില്ല. അപ്പൊ അനിയേട്ടൻ പഴയതൊക്കെ മറന്നോ??? ശരിക്കും എന്നെ ഇഷ്ടമാണോ ??? ഇന്ദു ചോദ്യങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. “അതെ എനിക്ക് ഇതൊരു പുതിയ ജീവിതമാണ് പഴയതൊന്നും ഞാൻ മറന്നു. നിന്നോട് സംസാരിച്ചപ്പോ നീ എന്റെ കൂടെ ജീവിതകാലം മുഴുവൻ വേണമെന്ന് തോന്നി. അങ്ങനെ എന്റെ ഉള്ളിലെ ഇഷ്ടവും ഞാൻ തുറന്നു പറഞ്ഞു”. ഇന്ദുവും അനീഷും പരസ്പരംസ്വന്തമെന്നു വിശ്വസിച്ച നാളുകളായിരുന്നു. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെന്നുള്ളത് ഒഴിച്ചാൽ അവരുടെ പ്രണയം അത്രയ്ക്കും ശക്തമായിരുന്നു. ഒരിക്കൽ ഫ്രിണ്ടന്റെ കല്യാണത്തിന് പോയി വരുന്ന വഴി അനീഷ് കോളേജിനടുത്തു വരുന്നെന്നു പറഞ്ഞു. ആദ്യമായി കാണാൻ പോകുന്നു ഇന്ദുവിനാകെ വല്ലാത്തൊരു അവസ്ഥ. രാവിലെ തന്നെ പുതിയ ചുവന്ന കളർ ചുരിദാറിട്ടു, അനിയേട്ടനു ഏറ്റവും ഇഷ്ടം ചുവപ്പായിരുന്നു. കോളേജിൽ എത്തി. ഉച്ചയായപ്പോ അനീഷിന്റെ ഫോൺ കാൾ അവളെ തേടി വന്നു. ഞാൻ കോളേജ് ഗാർഡനിൽ ഉണ്ടെന്നു. ക്ലാസ്സിന്നു ഓടി പുറത്തു കടന്നു. ഗാർഡനിലേക്ക് ലക്ഷ്യം വച്ചു നടന്നു. അതാ ചെമ്പക മരച്ചോട്ടിൽ ഒരാൾ നിക്കുന്നു.അതെ എന്റെ അനിയേട്ടൻ ഫോട്ടോയിൽ ഉള്ളത് പോലെ തന്നെ അനീഷിന്റെ മുഖത്ത് നോക്കി നിന്നു. “എന്താടി ഇങ്ങനെ നോക്കുന്നെ” അനീഷിന്റെ പെട്ടന്നുള്ള ചോദ്യം കേട്ടു സ്വബോധം വീണ്ടെടുത്ത് ഇന്ദു പറഞ്ഞു ഒന്നൂല്ല. ഒരു ചായ കുടിച്ചാലോ അനീഷ് ചോദിച്ചു അതെന്നു ഇന്ദുവും പറഞ്ഞു.. ചായ കുടിച്ചു മുഖത്തോട് മുഖം നോക്കിയിരിക്കവെ അനീഷ് തുടർന്നു. “നിനക്കിപ്പോ വല്ല ഇഷ്ടക്കേടും തോന്നുന്നുണ്ടോ ???” “അതെന്താ അങ്ങനെ ചോദിച്ചേ ???” “നീ പറയൂ..” “അത് പിന്നെ ഉണ്ടായിരുന്ന ഇഷ്ടം കൂടിയെന്നും വേണമെങ്കിൽ പറയാം”. “അനിയേട്ടന് എന്നോട് അങ്ങനെ എന്തെങ്കിലും തോന്നിയോ ???” “എന്ത് ചോദ്യമാ അത്. ഇപ്പൊ വേണമെങ്കിൽ നിന്നെ ഞാൻ കൂടെ കൊണ്ട് പോകും അത്രയ്ക്കും ഇഷ്ടമാണ് നിന്നെ . പക്ഷെ അങ്ങനെ ഞാൻ ചെയ്യില്ല. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നമ്മൾ ഒന്നിക്കും അത് വരെ നമുക്ക് കാത്തിരിക്കാം”. നേരം വൈകണ്ട എന്നും പറഞ്ഞു ഇന്ദു അനീഷിനെ യാത്രയാക്കി. അന്ന് രാത്രി അവർ ഉറങ്ങാതെ ഒരുപാട് സംസാരിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ അനീഷിന്റെ ക്യാമ്പ് ഇന്ദുവിന്റെ കോളേജിനടുത്തായി. എന്നാലും അവർക്കു പരസപരം കാണാൻ പറ്റുമായിരുന്നില്ല. പക്ഷെ ഞായറാഴ്ച നാട്ടിലോട്ടു പോകുമ്പോൾ അവരുടെ യാത്ര ഒരുമിച്ചായി, അങ്ങനെയങ്ങനെ അവർ പ്രണയിച്ചു പ്രണയിച്ചു ജീവിതത്തിൽ സന്തോഷം മാത്രം. ഒരു ഞായറാഴ്ച നാട്ടിലോട്ടു പോകുമ്പോൾ ബസിലിരുന്നു അനീഷിന്റെ തോളിൽ കിടന്നുറങ്ങുകയായിരുന്നു ഇന്ദു . അന്നാ ബസിൽ ഇന്ദുവിന്റെ അനിയൻ ഉണ്ടായിരുന്നു. അവൻ ഇന്ദുവിനെ കണ്ടതും അപ്പൊ തന്നെ ആ ബസിൽ നിന്നും ഇറക്കി. അനീഷ് പിന്നാലെ ഇറങ്ങിയെങ്കിലും അവിടെ ഒരു സീൻ ക്രിയേറ്റു ചെയ്യണ്ടാന്ന് കരുതി തർക്കിക്കാൻ നിന്നില്ല. നേരെ അവളെ അനിയൻ വീട്ടിലോട്ടു കൊണ്ട് പോയി.പിന്നീട് എല്ലാരും കൂടെ അവളെ ക്രൂശിക്കാൻ തുടങ്ങി. ഒന്നും മിണ്ടാതെ നിന്ന അച്ഛന്റെ അടുത്ത് പോയി “അച്ഛാ എനിക്ക് അനിയേട്ടനെ ഇഷ്ടമാണ് ഒരിക്കലും ഞാൻ നിങ്ങടെ ഇഷ്ടം നോക്കാതെ ഇറങ്ങി പോകില്ല, എന്ന് നിങ്ങൾ സമ്മതിക്കുന്നുവോ അന്നേ ഞാൻ അനിയേട്ടന്റെ കൂടെ പോകുള്ളൂ”. എന്നും പറഞ്ഞു മുറിയിലേക്കോടി. പിറ്റേന്ന് വീട്ടിൽ വലിയ ചർച്ചയായി, ഇത്രയും ആയ സ്ഥിതിക്ക് അന്വേഷിക്കാം എന്നായിരുന്നു ഇന്ദുവിന്റെ അച്ഛന്റെ തീരുമാനം ഉടനടി അന്വേഷണം തുടങ്ങി. അനീഷിനെക്കുറിച്ച് നല്ലത് മാത്രമേ എല്ലാവർക്കും പറയാനുണ്ടായിരുന്നുള്ളു. കൂടാതെ ജോലിയും ഉള്ളതോണ്ട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല. അതോടെ അവരുടെ വിവാഹ നിശ്ചയവും പെട്ടന്ന് തന്നെ നടന്നു. നാളുകൾ വീണ്ടും കടന്നു പോയി. ഇന്ദു ഡിഗ്രി കംപ്ലീറ്റ് ചെയ്തു. അതോടെ അവരുടെ കല്യാണവും എടി പിടീന്ന് കഴിഞ്ഞു. ഏറെ ആഗ്രഹിച്ചത് കൊണ്ടും കാത്തിരുന്ന കൊണ്ടും തന്നെ അവരുടെ ലൈഫ് ശരിക്കും സ്വർഗ്ഗമായിരുന്നു. ആയിടയ്ക്കാണ് ഇന്ദുവിന്റെ അമ്മയുടെ വീട്ടിൽ വിരുന്നിനായി അവർ പോയത്. തൊട്ടടുത്തു തന്നെയായിരുന്നു അവളുടെ വല്യമ്മയുടെ വീടും. നേരം വൈകിയതിനാൽ അങ്ങോട്ട്‌ നാളെ പോകാമെന്നു അമ്മമ്മ അവളോട്‌ പറഞ്ഞു. രാത്രിയായപ്പോ വല്യമ്മയുടെ വീട്ടിൽ ഒരു ബഹളം കേട്ടു. ഇന്ദു കാര്യം തിരക്കിയപ്പോൾ മഹേഷേട്ടൻ അതായതു വല്യമ്മയുടെ മകൻ ഇപ്പൊ ജോലിയൊക്കെ കളഞ്ഞു. ഇപ്പൊ മുഴു കുടിയനായി ഭാര്യയുമായി എപ്പോഴും വഴക്കാണ് എന്ന് അമ്മമ്മ പറഞ്ഞു.. “കുഞ്ഞിനെ മഹേഷിനു വലിയ കാര്യമാ അതോണ്ടാ അവളെ ഉപദ്രവിക്കാത്തത്”. ” ശോ ഞാനിതൊന്നും അറിഞ്ഞില്ലല്ലോ, അമ്മമ്മേ കഷ്ടയല്ലോ ചേട്ടത്തിടെ കാര്യം ” “എന്ത് കഷ്ടം മോളെ ആ പെണ്ണ് വന്നു കയറിയതിൽ പിന്നെയാ അവനിങ്ങനെ ആയത്” ” ചേട്ടത്തി ചുമ്മാതല്ല കല്യാണത്തിന് വരാഞ്ഞത് … !!” “അതെ അവളും കുഞ്ഞും സ്വന്തം വീട്ടിലായിരുന്നു ഇന്നലെ വന്നതാ, ഇതൊക്കെ അനുഭവിച്ചേ മതിയാകൂ മോളെ അത്രക്ക് അവനെ അവള് അവളുടെ പത്രാസിനു വേണ്ടി ബുദ്ധിമുട്ടിച്ചിട്ടുണ്ട് ” “ചേട്ടത്തി വല്ല ജോലിയ്ക്കും പോണുണ്ടോ ” “ഇപ്പൊ ഒരു കടയിൽ പോകുന്നുണ്ട് ” “എങ്ങനെ കഴിഞ്ഞ വല്യമ്മയും കുടുംബവുമാ”. “അതെങ്ങനെയാ വല്ലപ്പോഴും ഇങ്ങോട്ട് വരണം എന്നാലെ വിവരങ്ങൾ അറിയാനാകൂ ” “ഞാൻ ഹോസ്റ്റൽ അല്ലെ അമ്മമ്മേ വീട്ടിൽ വരുമ്പോ അവിടെ തന്നെ നിക്കാൻ നേരമില്ല അതോണ്ടല്ലേ ഇങ്ങോട്ടൊന്നും വരണനൊക്കാഞ്ഞേ ” നേരം വൈകി മക്കളു ഭക്ഷണം കഴിക്കുന്നും പറഞ്ഞു അമ്മമ്മ അടുക്കളയിലേക്കു പോയി. പിറ്റേന്ന് കാലത്തു തന്നെ അവര് വല്യമ്മയുടെ വീട്ടിലോട്ടു പോയി. വല്യമ്മ ഇന്ദുവിനോട് കൊറേ പരാതി പറഞ്ഞു ഇന്നലെ അങ്ങോട്ട്‌ പോവാഞ്ഞിട്ടു. ഒരു വിധത്തിൽ സോപ്പിട്ടു അവൾ പിണക്കം മാറ്റി. അനീഷ് അകത്തു കയറി ഇരുന്നു . ഇന്ദു വല്യമ്മയുടെ കൂടെ അടുക്കളയിലോട്ടു പോയി. “വല്യമ്മേ ചേട്ടത്തി എവിടെ ” “അവള് മുകളിലുണ്ട് ” “കാര്യങ്ങളൊക്കെ ഞാനറിഞ്ഞു അമ്മമ്മ പറഞ്ഞു ” “എന്ത് ചെയ്യാനാ എന്റെ മോനെ അവള് തന്നെയാ ഇങ്ങനാക്കിയെ ” “സാരല്ല ഒക്കെ ശരിയാകും ഞാനൊന്നു ചേട്ടത്തിയെ കണ്ടിട്ട് വരാം ” അനീഷിനെയും കൂട്ടി ഇന്ദു മുകളിലേക്ക് പോയി. മുറിയിൽ മഹേഷേട്ടന്റെ കല്യാണ ഫോട്ടോ കണ്ടതും അനീഷ് ഞെട്ടി.. “വിദ്യ ” “ഏതു ആ പഴയ…. ” “അതെ ” “കൊള്ളാലോ അനിയേട്ടാ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ” “ഞാനും ആഗ്രഹിച്ചതാ ഒന്ന് കാണണമെന്ന്” “എന്തൊന്നിനു ” “എന്റെ പെണ്ണിനെ അവക്കൊന്നു കാണിക്കാൻ ” “അങ്ങനെയാണോ അനിയേട്ടാ, അപ്പൊ നമുക്കൊരു സർപ്രൈസ് കൊടുത്താലോ ” വിദ്യ കുളിച്ചു വന്നതും നേരെ അവരുടെ മുൻപിൽ..കണ്ണ് തള്ളിയൊരു നിൽപ്പായിരുന്നു അവള് .. “അനീഷേട്ടൻ!!” വിദ്യ വിളിച്ചു.. ഇന്ദു ഒന്നും അറിയാത്ത പോലെ ചോദിച്ചു കല്യാണത്തിന് വന്നില്ലേലും അനിയേട്ടന്റെ പേരൊക്കെ അറിയാം അല്ലെന്ന്.. അമ്മ പറയുന്നത് കേട്ടു അങ്ങനെ അറിയാം വിദ്യ ഒരു വിധം പറഞ്ഞൊപ്പിച്ചു. അതിരിക്കട്ടെ, ചേട്ടത്തിടെ കല്യാണ ആൽബം ഞാൻ കണ്ടിട്ടില്ല ഒന്ന് എടുത്തു തരുവോ ? ഞങ്ങളാ ബാൽക്കണിയിൽ ഉണ്ട്, അതും പറഞ്ഞു ഇന്ദു അനീഷിനെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി. ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ ഇന്ദു പതിയെ അനീഷിനോട് പറഞ്ഞു. ” എന്റെ പൊന്നു മോൻ എന്നെ ഒന്ന് കെട്ടിപിടിച്ചേ ” അനീഷ് മിഴിച്ചു നിന്നു… ” ചേട്ടത്തി വരുന്നുണ്ട് മണ്ടൂസേ ” “ഓഹ് അങ്ങനെ ഇപ്പൊ ശരിയാക്കി തരാം ” അനീഷ് ഇന്ദുവിനെ കെട്ടിപിടിച്ചു “എന്റെ ചുന്ദരിക്ക് ശ്വാസം മുട്ടണുണ്ടോ ” “ഇല്ല അനിയേട്ടാ” “ഒന്നൂടെ മുറുക്കിക്കൊ ” അനീഷിന്റെ ചുണ്ടുകൾ ഇന്ദുവിന്റെ ചുണ്ടോടു അടുപ്പിച്ചതും ഇന്ദു അനീഷിനെ തള്ളി മാറ്റി ഇന്ദു എഴുന്നേറ്റു .. “ചേട്ടത്തി ഇവിടുണ്ടായിരുന്നോ, ഞങ്ങളു ചുമ്മാ ” വിദ്യ ഒന്നും മിണ്ടിയില്ല. ആൽബം കൊടുത്തു തിരിച്ചു നടന്ന വിദ്യയുടെ മുഖം കണ്ടപ്പോൾ ഇന്ദുവിനു ബോധ്യമുണ്ടായിരുന്നു എല്ലാം ചേട്ടത്തി കണ്ടെന്നു.. ഇന്ദു കോണിപ്പടി ഇറങ്ങി പോകുന്നതും നോക്കി നിക്കാവെ അനീഷ് ഇന്ദുവിന്റെ പിറകിലൂടെ അവളെ കെട്ടിപിടിച്ചു അവളുടെ കഴുത്തിൽ ഉമ്മ വച്ചു… “അയ്യടാ മോനെ ചേട്ടത്തി പോയി.. ഇപ്പൊ ഇതൊന്നും വേണ്ടാ ” “നോക്കിക്കോ രാത്രി നിന്നെ ഞാൻ ശരിയാക്കും ” ഒരു കള്ള ചിരിയോടെ ഇന്ദു താഴേക്കു പോയി.. ചായ കഴിഞ്ഞു പോകാനിറങ്ങിയ അവരെ വല്യമ്മ ഊണ് കഴിഞ്ഞിട്ട് പോയ മതിയെന്നും പറഞ്ഞു പിടിച്ചിരുത്തി. ഉച്ചയൂണ് കഴിക്കുമ്പോ വല്യമ്മ ഇന്ദുവിനോട് പറഞ്ഞു. “മോളെ നീ ഭാഗ്യമുള്ളവളാ, അനീഷിനെ പോലൊരു പയ്യനെ നിനക്ക് കിട്ടിയില്ലേ ” അതെ വല്യമ്മേ എന്റെ ഭാഗ്യം തന്നെയാ എന്റെ അനിയേട്ടൻ.. അതും പറഞ്ഞു വിദ്യയുടെ കണ്ണിലേക്കു നോക്കിയപ്പോ ഒരു ഇന്ദു ആ കണ്ണുകളിൽ കുറ്റബോധം അലയടിക്കുന്നത് കണ്ടു . യാത്ര പറഞ്ഞവിടുന്നു തിരിഞ്ഞു നടക്കുമ്പോൾ വാതിൽക്കൽ വല്യമ്മയോടൊപ്പം വിദ്യയും ഉണ്ടായിരുന്നു.. ഇന്ദുവിനെ ചേർത്ത് പിടിച്ചു അനീഷ് വിദ്യയോട് പറഞ്ഞു…. “ചെയ്യാവുന്നതിൽ നല്ലൊരു പ്രതികാരം വിദ്യയോട് ചെയ്തു കഴിഞ്ഞു… പക്ഷെ നമ്മളെ കൊണ്ടാവുന്നെ സഹായം ചെയ്യണ്ടെടി പെണ്ണെ ഒന്നുമല്ലങ്കിലും നിന്റെ ചേട്ടന്റെ ഭാര്യയല്ലേ ” “അതെ അന്നങ്ങനെ നടന്നില്ലേൽ എനിക്ക് എന്റെ അനിയേട്ടനെ കിട്ടുവായിരുന്നോ, അതോണ്ട് പഴയതൊക്കെ മറന്നു നമ്മളാൽ കഴിയുന്ന സഹായം നമ്മളു ചെയ്യണം ” “നീയാണെടീ പെണ്ണ്.. എനിക്ക് ചേർന്ന പെണ്ണ് ” അനീഷിന്റെ കയ്യിൽ ഇന്ദു മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു .. “ഈ ജന്മം എനിക്ക് ഇത് പോലെ എന്നും എന്നെ ചേർത്ത് നിർത്താൻ എന്റെ അനിയേട്ടൻ മാത്രം എന്റെ കൂടെ ഉണ്ടായാൽ മതിയെനിക്ക് ” അത് കേട്ടതും അനീഷ് ഇന്ദുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular