Connect with us

ബന്ധങ്ങൾ

ചേച്ചി എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ. അത് ശ്രേയ ക്കിഷ്ടമല്ലെന്നറിയില്ലേ?. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കാണുമല്ലോ.

Published

on

രചന: Jasmine Rose

“ചേച്ചി എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ. അത് ശ്രേയ ക്കിഷ്ടമല്ലെന്നറിയില്ലേ?. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കാണുമല്ലോ. ഇപ്പൊ തല്ക്കാലം തിരിച്ചു പോകു. പൈസയുടെ കാര്യം നമുക് പിന്നെ സംസാരിക്കാം. ഇത്രെയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കരുത്ത് ചേച്ചി.” അനിയന്റെ മോന്റെ നൂല് കെട്ടിന് ചെന്ന എനിക്ക് കേൾക്കേണ്ടി വന്നതാ ഇതൊക്കെ. ഒരു കുഞ്ഞിന് ജന്മം നൽകാൻ പറ്റാത്ത ഞാൻ മോനെ കണ്ടാൽ കുഞ്ഞിന് ദോഷമാകുമെന്ന് അവന്റെ ഭാര്യ ശ്രേയ പറയുന്നത് ഞാൻ കേൾക്കാതെ കെട്ടു. ഗോപേട്ടന്റെ വയ്യായ്ക ചികിൽസിക്കാൻ കുറച്ചു പൈസ കൂടെ അവന്റടുത് ചോദിക്കേണ്ടി വന്നെനിക്കു തിരിച്ചു വീട്ടിലേക്കു പോയപ്പോൾ പഴയ ഓർമകളിലേക്ക് ആഴ്ന്നിറങ്ങി ഞാൻ ലക്ഷ്മി. എനിക്ക് അഞ്ചു വയസ്സായപ്പോളാണ് രാഹുൽ എന്ന .. മോനുട്ടനെന്നു ഞാൻ വിളിക്കുന്ന എന്റെ അനുജന്റെ ജനനം . അതോടെ ‘അമ്മ മരണപ്പെട്ടു. പിന്നെ എല്ലാം ഞങ്ങൾക്ക് അച്ഛനായിരുന്നു. ഒരു കുഞ്ഞനുജനെന്നതിലുപരി ഒരു മകനെ പോലെ ഞാൻ അവനെ വളർത്തി. പക്ഷെ വിധിയുടെ വിളിയാട്ടം എന്ന പോലെ ‘അമ്മ മരണപ്പെട്ടു രണ്ടു വർഷത്തിന് ശേഷം ഒരു അപകടത്തിൽ അച്ഛനും നമ്മളെ തനിച്ചാക്കി പോയി. . അധികം ബന്ധു ബലമൊന്നുമില്ലാതെ അവിടെ ഒറ്റപെട്ടു പോയ എന്റെയും അവന്റെയും സംരക്ഷണം ഏറ്റെടുത്തതു ദൈവ ദൂതനെപോലെ വന്ന അമ്മയുടെ ആങ്ങള ആയിരുന്നു. അദ്ദേഹവും വിവാഹം കഴിച്ചിട്ടില്ലായിരുന്നു. അതിനാൽ നമ്മളെ രണ്ടു പേരെയും മക്കളെ പോലെ തന്നെ എല്ലാ കാര്യങ്ങളും നോക്കി. അങ്ങനെ പത്താം ക്ലാസ്സു വരെ എനിക്ക് പഠിയ്ക്കാൻ സാധിച്ചു. അപ്പോളേക്കും പ്രായാധിക്യം കാരണം അമ്മമാവാനും ജോലിക്കൊന്നും പോകാൻ സാധിക്കാതെ വന്നു. അങ്ങനെ ആ പ്രായത്തിൽ ഒരു ഗൃഹനാഥയുടെ വേഷം സ്വയം അണിയേണ്ടി വന്നു. വീട്ടുജോലികൾ ചെയ്‌തും അപ്പുറത്തെ ചേച്ചിയുടെ സഹായത്തോടെ തയ്യൽ പഠിച്ചും തുണിക്കടകളിൽ സെയിൽസ് ഗേൾ ആയി നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടു ..എങ്ങനെയെങ്കിലും മോനുട്ടന്റെ ജീവിതമെങ്കിലും നല്ല നിലയിലെത്തിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു …. എല്ലാ ബുദ്ധിമുട്ടുകൾക്കും താങ്ങായി …ഒരു ആശ്വാസമായി എന്റെ ഗോപേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. കഴിവതും ഒഴിവാക്കാൻ ശ്രമിച്ച എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തി അദ്ദേഹം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി ‘അമ്മ മാത്രമേ ഉള്ളു അദ്ദേഹത്തിന്. ഒരിക്കൽ ഞാൻ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന തുണിക്കടയിൽ അദ്ദേഹത്തിന്റെ അമ്മയെയും കൊണ്ട് വന്നിരുന്നു എന്നെ കാണിക്കാൻ.

“മോളെ കുറിച്ചെല്ലാം അന്വേഷിച്ചിട്ട അവൻ എന്റെ കൂടെ പറഞ്ഞെ. നിന്നിൽ ഞാൻ എന്റെ ചെറുപ്പകാലത്തെയാ കാണുന്നത്. അവന്റെ അച്ഛൻ മരിച്ച ശേഷം അവനെയും വളർത്താൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് ഞാൻ … മോളെ ഞാൻ സ്വന്തം മോളായി കണ്ടോട്ടെ. എന്റെ മോന്റെ ജീവിതത്തിലേക്ക് വന്നൂടെ ” എന്നാണമ്മ അന്ന് കണ്ടപ്പോൾ പറഞ്ഞത് പക്ഷെ മോനുട്ടനെ ഒരു നിലയിലെത്തിക്കാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല ..എത്ര നാളു വരെ വേണമെങ്കിലും കാത്തിരിക്കാമെന്ന ഒരുറപ്പ് ഗോപേട്ടനും അമ്മയും എനിക്ക് തന്നു. അങ്ങനെ എനിക്കൊരു താങ്ങായും തണലായും പിന്നീടങ്ങോട്ട് ഗോപേട്ടനും കൂടെ ഉണ്ടായിരുന്നു.. സഹോദരങ്ങളില്ലാത്ത ഗോപെട്ടാണ് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു മോനുട്ടനും… മോനുട്ടന് പ്ലസ് ടു വിനു പഠിക്കുന്ന സമയത്തായിരുന്നു ഒരു വയ്യായ്ക പോലെ അവനു വന്നത്. അവാശുപത്രിയിൽ കാണിച്ചപ്പോൾ ഒരു വെള്ളിടി പോലെയാണ് ആ കാര്യം ഡോക്ടർ ഞങ്ങളുടെ കൂടെ പറഞ്ഞത്. മോനുട്ടന്റെ രണ്ടു കിഡ്നികൾക്കും തകരാർ. പെട്ടെന്ന് തന്നെ ആരെങ്കിലും ഒരു കിഡ്നി ധാനം കൊടുക്കേണ്ട അവസ്ഥ…… എന്റെയോ ഗോപേട്ടന്റെയോ കിഡ്നി അവനു ചേര്ത്തില്ലായിരുന്നു,. ഓപ്പറേഷന് വേണ്ട പൈസ എങ്ങനെയൊക്കെയോ സങ്കടിപ്പിച്ചു. പക്ഷെ അവനു ചേരുന്ന കിഡ്നി മാത്രം കിട്ടിയില്ല. അവിടെയും ദൈവ ദൂതനെ പോലെ എത്തിയത് അവനെ ചികില്സിക്കുന്ന ഡോക്ടർ ആയിരുന്നു. പുള്ളിയുടെ പരിചയത്തിലുള്ള ആരോ കിഡ്നി ദാനം ചെയ്യാൻ തയ്യാറായി അതും നമ്മുടെ കയ്യിൽ നിന്നും പണം പോലും സ്വീകരിക്കാതെ. ആരാണെന്നദ്ദേഹം വെളിപ്പെടുത്തിയില്ല. ശെരിക്കും ഒരു ആശ്വാസം തന്നെയായിരുന്നു ദൈവ ദൂതനെ പോലെ എന്റെ മോനുട്ടനെ സഹാഹായിക്കാൻ മനസ്സ് കാട്ടിയ ആ മനുഷ്യൻ’ അങ്ങനെ ഓപ്പറേഷനും കഴിഞ്ഞു മോനുട്ടൻ സുഖം പ്രാപിച്ചു വന്നു.. അവന്റെ ആഗ്രഹപ്രകാരം തന്നെ പിന്നീട സ്വയ പ്രയത്നത്താൽ മെഡിക്കന്സിനു ചേരാൻ അവനു കഴിഞ്ഞു. അതിന്റെ ഭാഗമായിട്ട് പിന്നീട് അവൻ ഹോസ്റ്റലിലേക്ക് മാറി. അതിനു ശേഷം അധികം വൈകാതെ തന്നെ ഗോപേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി.. പിന്നീടങ്ങോട്ട് മോനുട്ടന്റെ പഠന കാര്യങ്ങൾക്കൊക്കെ പൈസ ഉണ്ടാക്കാൻ അദ്ദേഹവും എന്നെ സഹായിച്ചു. എനിക്ക് വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാൻ വേണ്ടി അദ്ദേഹം കുറഞ്ഞ ചിലവിൽ ഒരു തയ്യൽ മെഷീൻ ഉം വാങ്ങി തന്നു,. ഇതിനിടയിൽ വാർധക്യ സഹജമായ രോഗം അമ്മാവനും നമ്മളെ വിട്ടു പോയി. മോനുട്ടൻ പിന്നെ അങ്ങോട്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്ന അഥിതി മാത്രമായി കാലം അങ്ങനെ മുന്നോട്ടു പോയി . മോനുട്ടൻ പിന്നെ പിന്നെ വീട്ടിൽ വരുമ്പോൾ എന്തോ ഒരു അകൽച്ച പാലിക്കുന്നതു പോലെ തോന്നി. അങ്ങനെ അവന്റെ പഠനമൊക്കെ തീർന്നപ്പോൾ അവനിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടാണ് പിന്നീടിങ്ങോട്ട് വന്നത്. വീട്ടിൽ ഇടയ്ക്കു വരുമ്പോളൊന്നും ഈ കാര്യങ്ങളൊന്നും തന്നെ അവൻ എന്നോടോ ഗോപേട്ടനോടോ സൂചിപ്പിച്ചിരുന്നില്ല. അതിനൊന്നും ഒരു പരിഭവവും തോന്നിയില്ല. അവന്റെ സന്തോഷം തന്നെയാണ് നമ്മൾക്കും വലുത്. അവന്റെ കൂടെ പഠിച്ച ശ്രേയ ആയിരുന്നു പെൺകുട്ടി. ഒരു സമ്പന്ന കുടുംബത്തിലെ ആകെ ഉള്ള പെണ്തരി. മോനുട്ടനും ഡോക്ടർ പഠനം പൂർത്തിയാക്കിയത് കൊണ്ടാണ് അവളുടെ അച്ഛൻ ഈ വിവാഹത്തിനു സമ്മതിച്ചത് . അതോടെ വിവാഹ ശേഷം മോനുട്ടനും ശ്രെയയുടെ കൂടെ അവളുടെ വീട്ടിൽ താമസമാരംഭിച്ചു. പക്ഷെ പിന്നീടങ്ങോട്ട് മോനുട്ടൻ ഞങ്ങളുടെ കൂടെ അകൽച്ച കാണിക്കാനായി തുടങ്ങി. ശ്രേയയുടെ വീട്ടിലേക്കു ചെന്നാലും വലിയ ശ്രദ്ധയൊന്നും രണ്ടു പേരും ചിലതില്ല. ഒരിക്കൽ ഞാൻ മോനുട്ടനെ കാണാൻ ചെന്നപ്പോ അവന്നെന്നോട് കൂടെ പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും മുറിവേൽപ്പിച്ചു. “ചേച്ചി ഇങ്ങോട്ടു എപ്പോളും വരണ്ട . അത് ശ്രേയക്കു കുറച്ചിലാ . അവളുടെ നാത്തൂൻ ഒരു ഓട്ടോ കാരന്റെ ഭാര്യയാണെന്ന് പറയാൻ അവൾക്കു താല്പര്യമില്ല . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ടു വന്നു കണ്ടോളം”………. അത് വരെ ഇല്ലാത്ത മോനുട്ടന്റെ ഈ സംസാരം എന്നെ ആകെ തളർത്തി. പക്ഷെ അവിടെയും എന്നെ ആശ്വസിപ്പിച്ചത് ഗോപേട്ടനായിരുന്നു. പിന്നീട ഇടക്കൊക്കെ മോനുട്ടൻ വരുമായിരുന്നു എന്നെ കാണാൻ ഒരു ചടങ്ങെന്ന പോൽ …… പെട്ടെന്ന് തിരക്കുണ്ടെന്നും പറഞ്ഞു പോകേം ചെയ്യും ,ഒരിക്കൽ അങ്ങനെ വന്നപ്പോൾ ആണവൻ പറഞ്ഞെ ശ്രേയയ്ക്കു വിശേഷമുണ്ടെന്നു കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അവളെ പോയി കാണണമെന്നും പറ്റുന്നപോലെ ഇഷ്ടപ്പെട്ടതൊക്കെ വാങ്ങികൊടുക്കണമെന്നൊക്കെ തീരുമാനിച്ചു, പക്ഷെ അവിടെയും വിലങ്ങുതടിയായി മോനുട്ടൻ നിന്ന് “ചേച്ചി ഇപ്പോൾ വരണ്ടട ഡെലിവറി കഴിയട്ടെ. ശ്രേയ്ക്കിഷ്ടമല്ല ചേച്ചി വരുന്നത്. അഥവാ ശ്രെയകെന്തെലും സംഭവിച്ചാൽ ചേച്ചി കണ്ണ് വെച്ചത് കൊണ്ടാണെന്നു പറയുമവൾ”…………… ആ വാക്കുകൾ ഒരു കൂരമ്പു പോലെ എന്റെ നെഞ്ചിൽ തറച്ചു……………….. അതിനു ശേഷം ശ്രേയ പ്രസവിചതറിഞ്ഞു കുഞ്ഞിനെ കാണാൻ പോകാൻ എന്തോ തോന്നിയില്ല .. അവർക്കിഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതി…… അങ്ങനെ നൂലുകെട്ടിനു അവരുടെ വീട്ടിൽ പോയപ്പോളാ മോനുട്ടൻ കുഞ്ഞിനെ കാണാൻ വിലക്കിയത് . ഗോപേട്ടനിടക്കിടക്ക് ഇപ്പോൾ അസുഖങ്ങൾ വരുന്നുണ്ട് . അതിനാൽ പഴയപോലെ ജോലികൊന്നും പോകാനും സാധിക്കില്ല. അത് കൊണ്ട് കുറച്ചു കാശു കൂടെ കടമായിട്ടു ചോദിക്കാനും കൂടിയായ അങ്ങോട്ട് ചെന്നത് “വീടെത്തി ചേച്ചി”…………..

രമേശൻ പറഞ്ഞപ്പോളാണ് അതറിഞ്ഞത്. അയല്വക്കത്തുള്ളതാണ്. അവനാണിപ്പോൾ ഗോപേട്ടന്റ്‌റെ ഓട്ടോ ഒട്ടിക്കുന്നതു. “എന്താടോ കുഞ്ഞിനെ കാണാൻ മോനുട്ടൻ സമ്മതിച്ചില്ലേ?” എന്ന് എന്റെ മുഖം കണ്ടപ്പോൾ ഗോപേട്ടൻ ചോദിച്ചു…., ഗോപേട്ടന്റെ ചോദ്യത്തിന് മുന്നിൽ നടന്നതൊക്കെ പറയേണ്ടി വന്നു “സാരമില്ലടോ. എന്നെങ്കിലും നിനക്ക് ആ കുഞ്ഞിനെ കാണാൻ സാധിക്കും. മോനുട്ടനും ഇപ്പോൾ തിരക്കൊക്കെ അല്ലെ.” .”എന്നാലും ഗോപേട്ട..സഹിക്കുന്നില്ല അവന്റെ ഈ മാറ്റാതെ..അല്ല ഇങ്ങനെ ഇവിടെ കിടന്നാൽ മതിയോ.. ഒട്ടും വയ്യാലോ ഗോപേട്ടനു. എന്നെ കൂട്ടാതെയാ ആശുപത്രിയിൽ പോകുന്നെ. ഇത്തവണ ഞാനും കൂടെ വരും എന്തായാലും”……….. “അതിനു മാത്രം വയ്യായ്കയൊന്നുമില്ലടോ എനിക്ക്. ഹോസ്പിറ്റലിൽ പോയി വരാൻ തന്നെ ഒരു ദിവസം വേണം. വെറുതെ തന്നെ കൂടെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയല്ലേ രമേശനെയും വിളിച്ചു കൊണ്ട് പോകുന്നെ.” എന്നും പറഞ്ഞു കൊണ്ട് ഗോപൻ ലക്ഷ്മിയുടെ നെറുകയിൽ തലോടി…………………………………………………………………….. മൂന്നു നാല് ദവസങ്ങൾക്കു ശേഷം തറയിൽ ബോധമറ്റു കിടക്കുന്ന ഗോപനെയാണ് ലക്ഷ്‌മി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല ഇടക്കെടക്കുള്ള അസുഖങ്ങളും സമയത്തു ചികിത്സ കിട്ടാത്തതിനാലുമാകണം ഗോപൻ പെട്ടെന്ന് തന്നെ മരണമടഞ്ഞത്. ഗോപൻറ് മരണത്തോടെ ലക്ഷ്മി തീർത്തും മാനസികമായി ഒറ്റപ്പെട്ട ഒരവസ്ഥയിലെത്തി…………………………………………………………………….. മൂന്ന് മാസങ്ങൾക്ക് ശേഷം……….. പുതിയ ഹോസ്പിറ്റലിൽ ജോലിക്കു ചേർന്നതായിരുന്നു രാഹുൽ. അവിടെ വെച്ച് ഡോക്ടർ ആനന്ദിനെ രാഹുൽ വീണ്ടും കണ്ടു . ആനന്ദ് ഡോക്ടർ ആണ് രാഹുലിന്റെ ഓപ്പറേഷന് നേതൃത്വം നൽകിയത്. അതിനാൽ കണ്ടപാടെ തന്നെ രണ്ടു പേർക്കും പരസ്പരം മനസ്സിലായി “എന്താ രാഹുൽ സുഖല്ലേ”………. “സുഖം ഡോക്ടർ. ഞാൻ ഇന്നാണിവിടെ ജോയിൻ ചെയ്തത്. ഇവിടെ പീഡിയാട്രിക്സ് സെക്ഷനിൽ”… “ആണോ…. മ്മ്മ് ഗുഡ്…തനിക്കു സുഖമല്ലേ.. ചേച്ചിയും ഹസ്ബൻഡുമൊക്കെ സുഖായിട്ടിരിക്കുന്നോ?” “ചേച്ചിയുടെ ഹസ്ബൻഡ് മൂന്ന് മാസം മുന്നേ മരണപ്പെട്ടു”………… “മരണപ്പെട്ടോ……….എങ്ങനെ”,……………….. ഒരു ഞെട്ടലോടെ ഡോക്ടർ ആനന്ദ് രാഹുലിനോട് ചോദിച്ചു….. “പുള്ളികാരനിടക്കിടക്ക് അസുഖങ്ങൾ വരാറുണ്ട് ഇടക്കൊക്കെ സാമ്പത്തിക സഹായത്തിനായി ചേച്ചി എന്റെ അടുത്തോട്ടു വരാറുണ്ട്. പക്ഷെ സമയക്കുറവും തിരക്കും കാരണം അതൊന്നും പിന്നെ ശ്രദ്ധിക്കാൻ എനിക്കായില്ല.. ഗോപേട്ടൻ ഓട്ടോ ഡ്രൈവർ ആണ് . എന്നെ പോലുള്ള ഡോക്ടർമാർക്കു പറ്റിയ ബന്ധമാണോ അതൊക്കെ. നമ്മുടെ സ്റ്റാറ്റസിനെയും ബാധിക്കത്തില്ലേ ..അത് കൊണ്ട് കൂടുതൽ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും നിക്കാറില്ല”…… എന് രാഹുൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു . ഇതൊക്കെ കേട്ട ആനന്ദ് ഒരു അവക്ജ്ഞയോടെ രാഹുലിനെ നോക്കി “എന്തായാലും ഇന്ന് താൻ ജോയിൻ ചെയ്ത ദിവസമല്ല. വൈകിട്ട് ഡ്യൂട്ടി ടൈം കഴിയുമ്പോൾ ക്യാന്റീനിലോട്ടു വരൂ. ഞാൻ അവിടെ കാണും. വരണം കേട്ടോ………” “ശെരി ഡോക്ടർ” എന്നും പാഞ്ഞു രാഹുൽ അകത്തോട്ടു കേറി പോയി വൈകിട്ട് ക്യാന്റീനിലിരിക്കുന്ന ആനന്ദിന്റെ അടുത്തോട്ടു രാഹുലെത്തി “എന്താ ഡോക്ടർ കാണണമെന്ന് പറഞത്”………….. “രാഹുൽ ഇരിക്ക്..ഈ ഫയലുകൾ താങ്കളെ കാണിക്കണമെന്ന് തോന്നി അതിനാ കാണണമെന്ന് പറഞ്ഞത്”…….. എന്നും പറഞ്ഞ ഒരു ഫയൽ രാഹുലിന് നേരെ ആനന്ദ് നീട്ടി അത് മറിച്ചു നോക്കിയ രാഹുലിന്റെ മുഖത്ത് പല ഭാവങ്ങളും മാഞ്ഞു പോയി “ഇത് നിങ്ങൾക് കിഡ്നി ഡോണെറ്റ് ചെയ്ത ആളിന്റെ മെഡിക്കൽ റിപോർട്സും ഡീറ്റൈൽസും ആണ്” അത് കേട്ട രാഹുൽ സ്തബ്ധനായി നിന്ന് “എന്തെ തനിക്കു വിശ്വാസമാകുന്നില്ലേ ?.. വര്ഷങ്ങള്ക്കു മുന്നേ ഈ ഇരിക്കുന്ന പ്ലസ് ടു കാരന് കിഡ്നി ഡോണെറ്റ് ചെയ്തത് താൻ കുറച്ചു മുന്നേ പരിഹസിച്ച ആ ഓട്ടോ ഡ്രൈവർ ആണ്”…….. എന്ത് പറയണമെന്നറിയാതെ രാഹുൽ മനസ്സ് കൊണ്ട് നീറി “ഡോക്ടർ പക്ഷെ എന്റെ കൂടെ ആരും പറഞ്ഞില്ല”………… “അതിനു എനിക്കും അയാൾക്കും മാത്രമേ ഈ സത്യം അറിയാവൂ എന്നാണ് എന്റെ വിശ്വാസം. കാരണം ആരും അറിയരുതെന്ന് അയാൾ ശഠിച്ചു.” “അന്ന് രാഹുലിന്റെ ചേച്ചിയുടെയും ഇദ്ദേഹത്തിന്റെയും കിഡ്‌നി മാച്ച് ആണോ എന്ന് നോക്കിയപ്പോൾ രണ്ടു പേരുടെയും ഒക്കെ ആയിരുന്നു. ആ വിവരം പറയാൻ ഞാൻ ഗോപനെയാണ് അന്നെന്റെ ക്യാബിനിലേക്കു വിളിപ്പിച്ചത്. തന്റെ എല്ലാ കാര്യങ്ങൾക്കും അന്ന് ഓടി നടന്നതു അയാൾ ആണല്ലോ അയാൾ ഡോണെറ്റ് ചെയ്യാൻ തയ്യാറാകുവായിരുന്നു . ഈ കാര്യം ലക്ഷ്മി അറിഞ്ഞാൽ സമ്മതിക്കില്ലെന്നും അതിനാൽ ആരും തന്നെ അറിയരുതെന്നും ഗോപൻ എന്നോട് വാശി പിടിച്ചു. സ്വന്തം കൂടപ്പിറപ്പായ ലക്ഷ്മിയുടെ കിഡ്നി മാച്ച് ആകുന്ന സ്ഥിതിക്ക് ഗോപൻ ഡോണെറ്റ് ചെയ്യേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഗോപൻ പറഞ്ഞ മറുപടി എനിക്കിന്നും ഓർമയുണ്ട് ……..തന്നെ വളർത്താൻ ലക്ഷ്മി ഒരുപാട് കഷ്ട്ടപെട്ടതും ചെറുപ്രായത്തിൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്നിട്ടു കൂടെ തന്റെ കുഞ്ഞനുജന്‌ വേണ്ടി പഠനമുപേക്ഷിച് പറ്റാവുന്ന ജോലികളൊക്കെ ചെയ്തതും എല്ലാം. അത് കേട്ടപ്പോൾ ചെറു പ്രായത്തിൽ തന്നെ സ്വന്തം സുഖം നോക്കാതെ തനിക്കു വേണ്ടി ജീവിച്ച ലക്ഷ്മിയോട് ബഹുമാനമാണ് തോന്നിയത് മാത്രമല്ല ലക്ഷ്മിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഗോപനോട് വല്ലാത്തൊരിഷ്ടവും. സഹോദരങ്ങളില്ലാത്ത തന്നെ സഹോദരനായിട്ടാണ് കാണുതാണെന്നാണ് ഗോപൻ പറഞ്ഞെ “………………ഇതൊക്കെ കേട്ടപ്പോൾ രാഹുലിന്റെ കണ്ണിൽ നിന്നും മിഴിനീർക്കങ്ങൾ ആഴ്ന്നിറങ്ങി. “പിന്നീട ഇതൊന്നും ആരും അറിയാതിരിക്കാനാ എന്റെ പരിചയക്കാരനാണ് കിഡ്നി ഡോനോർ എന്ന് പറഞ്ഞത്…… എടോ കാശിനും പ്രതാപത്തിനുമൊക്കെ മുകളിൽ ഒത്തിരി വലുതാണ് ആത്മാർത്ഥമായ സ്നേഹം. അതൊരിക്കലും പൈസ കൊടുത്തു വാങ്ങാൻ പറ്റുന്നതല്ല.. ഗോപന് ചിലപ്പോൾ കിഡ്നി ഡോണെറ്റ് ചെയ്ത ശേഷം അയാളുടെ ആരോഗ്യം വേണ്ട പോലെ ശ്രദ്ധിക്കാൻ പറ്റി കാണത്തില്ല അതായിരിക്കും ഇത്രയും നേരത്തെ അയാൾ മരണപ്പെട്ടത്”……………. എന്നും പറഞ്ഞു ഡോക്ടർ ആനന്ദു പോയി എല്ലാം കേട്ട് തീർത്തും തളർന്നിരിക്കുകയായിരുന്നു രാഹുൽ.. തന്റെ ചേച്ചിയോട് കാണിച്ച അവഗണയിൽ അവനു ശെരിക്കും വിഷമം തോന്നി. എത്രയും പെട്ടെന്ന് തന്നെ ഗോപേട്ടന്റെ വീട്ട്ടിൽ ചെന്ന് ചേച്ചിയെ കാണാൻ രാഹുൽ തീരുമാനിച്ചു. കാറിൽ യാത്രയിലുടനീളം രാഹുൽ ആ പഴ മോനുട്ടനാകുവായിരുന്നു. ‘അമ്മക്കു പകരം സ്നേഹം തന്ന ചേച്ചിയെ കുറിച്ച അവാൻ ആലോചനകളിൽ മുഴുകി .കണ്ണുകളിൽ മിഴിനീർക്കങ്ങൾ മൂടിക്കെട്ടി. ചേച്ചിയെയും ഗോപേട്ടനെയും തീർത്തും അവഗണിച്ചതിൽ അവനു ശെരിക്കും സങ്കടം വന്നു കാർ ഗോപേട്ടന്റെ വീടിനു മുന്നിലായിട്ടെത്തി. ചേച്ചിയെ എങ്ങനെ അഭിമുകീകരിക്കുമെന്ന ചിന്ത അവനെ ശെരിക്കും അലട്ടി പുറത്താരോ വരുന്ന ശബ്ദം കേട്ടു ഗോപേട്ടന്റെ ‘അമ്മ വാതിൽ തുറന്നു . രാഹുലിനെ കണ്ട അവരുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് ചുമന്നു “ആരാ മനസ്സിലായില്ല”…………….”അമ്മെ ഞാൻ”………..”വേണ്ട ഒന്നും മിണ്ടണ്ട. എന്റെ മോൻ മരിച്ച സമയത്തു ഒരു പേരിനും വേണ്ടി വന്നു പോയതല്ലേ നീ”….. “എന്നോട് ക്ഷമിക്കമ്മേ”………… “ഞാനല്ല എന്റെ മോളാണ് ക്ഷമിക്കേണ്ടത്. പണവും പ്രതാപവും വന്നു ചേർന്നപ്പോൾ നീ അവളെ മറന്നില്ലേ? പൈസ കൊടുത്താൽ കിട്ടാത്ത പലതുമുണ്ട് മോനെ ഈ ഭൂമിയിൽ …….. ഒരമ്മയാകാൻ കഴിയില്ല എന്നും പറഞ്ഞു നീ അവളെ ഒരുപാട് വിഷമിപ്പിച്ചില്ലേ. നീ ഒന്നാശ്വസിപ്പിച്ചിരുന്നേൽ അവൾക്കൊരിക്കലും ഈ സങ്കടം വരില്ലായിരുന്നു. ഒരമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ചെറുപ്പം മുതലേ നിന്റെ ‘അമ്മ വേഷം സ്വയം സ്വീകരിച്ചതാണവൾ. അത് നീ മറക്കരുതായിരുന്നു. ഞാൻ ജന്മം നൽകിയില്ലെങ്കിലും എന്റെ സ്വന്തം മോള് തന്നെയാണവൾ”….. രാഹുൽ കണ്ണുനീരാടാക്കാൻ പാട് പെടുന്നുണ്ടായിരുന്നു. ” വര്ഷങ്ങള്ക്കു മുന്നേ നിന്റെ ജീവൻ നില നിർത്താൻ വേണ്ടി സ്വന്തം ദാനം ചെയ്തത് എന്റെ മകനാണെന്ന് നിനക്കറിയാമോ? എന്റെ കൂടെ പറഞ്ഞിട്ടായിരുന്നു അവനും ഓപ്പറേഷന് തയ്യാറായത്. ആദ്യം ഞാൻ എതിര്തതാ. പക്ഷെ അവന്റെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു പോയി. അവൻ ആഗ്രഹിച്ച പോലെ ലക്ഷ്മി മോൾ ഇത് വരെയും ആ സത്യം അറിഞ്ഞിട്ടുമില്ല… ്മാത്രവുമല്ല ലക്ഷ്മി മോളും നീയും എന്റെ കുഞ്ഞുങ്ങളാണെന്ന് സ്വയം തോന്നി പോയി. അതിനു ശേഷം എന്റെ മോൻ സമയത്തു ചികില്സിക്കാത്തതു കൊണ്ടാണ് ഇത്ര പെട്ടെന്ന് തന്നെ ഈ ലോകം വിട്ടു പോയത്”…………………… എന്നും പറഞ്ഞു അവരു കരയാൻ തുടങ്ങി എന്ത് പറഞ്ഞ ആശ്വസിപ്പിക്കണമെന്നറിയാതെ രാഹുൽ വിതുമ്പി എന്നിട് അവൻ അമ്മയുടെ സമ്മതത്തോടെ ലക്ഷ്മിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി രാഹുലിനെ കണ്ടതും ലക്ഷ്മി രാഹുലിനെ പോയി കെട്ടിപിടിച്ചു “എന്നോട് ക്ഷമിക്കു ചേച്ചി”.. “എന്തിനാടാ ഞാൻ ക്ഷമിക്കുന്നെ.. നീ എന്റെ കുഞ്ഞനുജനല്ലേ . ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞില്ലേലും നീ എന്റെ മകനായിട്ടുണ്ടല്ലോ. അത് മതി ഇനി എനിക്ക്”………….ഇനി ഞാൻ ചേച്ചിയെ ഒറ്റക്കാകില്ല.. ഞാൻ കൂടെ കൂട്ടുവാ എന്നും എന്റെ കൂടെ “………. ഇത് വരെ കാണിച്ച അവഗണകൾക്കു പകരമായി ഇനി എങ്കിലും ചേച്ചിയെ കൂടെ കൂട്ടണമെന്ന ഒരമ്മയുടെ സ്ഥാനം നൽകി സ്നേഹിക്കണമെന്നും ഉള്ള തീരുമാനം രാഹുൽ അപ്പോളെടുത്തു ………….. താൻ ചെയ്ത തെറ്റിന്റെ ആഴം തനിക്കു മനസ്സിലാകാൻ വേറെ ഒരു വഴിയും തന്റെ മുൻപിൽ ഇല്ലായിരുന്നു…ഒരു പുതിയ മനുഷ്യൻ ആകുക….ഇതാണ് എന്റെ ശരി……

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular