Connect with us

ബന്ധങ്ങൾ

ശ്രീ ഇന്ന് കോളേജിൽ നിന്നെപ്പോലെ തന്നെ ഒരു ചേട്ടനെ ഞാൻ കണ്ടു…. പെട്ടന്ന് കണ്ടപ്പോൾ നീയാണ് എന്നാ ഞാൻ കരുതിയത്….

Published

on

രചന: Anjitha Sindhu Saji

ശ്രീ ഇന്ന് കോളേജിൽ നിന്നെപ്പോലെ തന്നെ ഒരു ചേട്ടനെ ഞാൻ കണ്ടു…. പെട്ടന്ന് കണ്ടപ്പോൾ നീയാണ് എന്നാ ഞാൻ കരുതിയത്…. ബ്ലഡി ഫൂൾ നീയെന്റെ അച്ഛന്റെ ചാരിത്രത്തെ സംശയിക്കുന്നോ… പോടാ അവന്റെയൊരു തമാശ, ചിരി വന്നില്ല… എന്നാ വാ ഞാൻ ഇക്കിളിയിട്ട് തരാം… അയ്യടാ… അഭി, അതായിരുന്നു ശ്രീയുടെ അപരന്റെ പേര്… സ്റ്റേയർ കേസിനു മുകളിൽ നിന്ന് ആദ്യമായി പുറംതിരിഞ്ഞു നിൽക്കുന്ന ആ രൂപം കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് എന്റെ ശ്രീ ആണെന്നാണ്…. പിന്നീടാണ് അറിഞ്ഞത് അത് ഫസ്റ്റ് ഇയർ ഫിസിക്സ്‌ പിജി ചെയ്യാൻ വന്ന ടീം ആണെന്ന്..എന്നാലും ഇത്രയും നാൾ ആയിട്ട് എന്റെ കണ്ണിൽ നിന്ന് മിസ്സായി പോയല്ലോ എന്റെ ഭഗവാനെ… ഫ്രണ്ട്‌സ് വഴി പുള്ളിയുടെ ഫുൾ ഡീറ്റെയിൽസും പൊക്കി… പേര് അഭിനവ്, ഫ്രണ്ട്‌സ് എല്ലാരും അഭി എന്ന് വിളിക്കും, വീട് ചാലക്കുടി ആണ്, വീട്ടിൽ അമ്മയും ഒരു ചേട്ടനും, ആളൊരു പാട്ടുക്കാരൻ ആണ്, നല്ല സ്വഭാവം, മാന്യൻ, ഒരു പാവം പൂച്ചകുട്ടി ചേട്ടൻ, ആരോട് ചോദിച്ചാലും നല്ലത് മാത്രമേ പറയാനുള്ളൂ… വൈകിട്ട് വീട്ടിൽ ഓടി വന്നത് തന്നെ ശ്രീയോട് പുള്ളിയെ പറ്റി പറയാനുള്ള തിടുക്കം കൊണ്ടായിരുന്നു… ശ്രീ നൈസായി കളിയാക്കി വിട്ടെങ്കിലും ഞാൻ നിരുൽസാഹപെട്ടില്ല… എന്റെ ശ്രീയെ പോലെ തന്നെ വെള്ളാരം കണ്ണുള്ളത് കൊണ്ട് പിറ്റേന്ന് മുതൽ ഞാൻ പുള്ളിക്ക് പുതിയ പേരും കൊടുത്തു അപരൻ…. പുള്ളിയെ കാണുമ്പോൾ ഒക്കേ ശ്രീയെ കാണുന്ന അതെ ഫീൽ… ഇടക്കൊക്കെ വെറുതെ ആണെങ്കിലും ഞാൻ അച്ഛനെ സംശയിച്ചുപോയി… ക്ലാസ്സിൽ നിന്ന് പുറത്ത് പോലും വളരെ വിരളമായി ഇറങ്ങുന്ന ആ ടീംനെ കണ്ടുകിട്ടാൻ വലിയ പാടായിരുന്നു…പുള്ളിയെ കാണാൻ വേണ്ടി മാത്രം പുള്ളിയുടെ ക്ലാസ്സ്‌റൂമിന് മുന്നിലുള്ള കൂളറിൽ നിന്ന് വെള്ളം കുടി സ്ഥിരമാക്കി…. പുള്ളിയെ കാണുമ്പോൾ ഒകെ കൂടെയുള്ള വാനാരസമൂഹം നിന്റെ അപരൻ എന്ന് കൂവാൻ തുടങ്ങും… അങ്ങനെ ഒരു വർഷം ഓടി ചാടി ശടപടേന്ന് കടന്നു പോയി… പുള്ളി പിജി സെക്കന്റ്‌ ഇയറും ഞാൻ ഡിഗ്രി തേർഡ് ഇയറും എത്തിയപ്പോൾ കളി കാര്യമായി തുടങ്ങി… പുള്ളിക്ക് എന്നെ കാണുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് പോലെ… എവിടെയോ എന്തോ തകരാറുപോലെ… കൂട്ടുകാരിയോട് ചോദിച്ചപ്പോ അവളുടെ ഒരു ഡയലോഗും ” ഇനി നീ പുറകെ നടക്കുവാണെന്ന് കരുതിയാണോ…” എനിക്ക് ആകെമൊത്തം ഒരു അംഗലാപ്പ്… വൈകിട്ട് വീട്ടിൽ ചെന്ന് ശ്രീയോട് കാര്യം അവതരിപ്പിച്ചു… ശ്രീ ഉടനെ ചങ്കത്ത്‌ കത്തി വെക്കണപോലെ ഒരു ഡയലോഗ് “പുള്ളിക്ക് നിന്നോട് പ്രേമം തോന്നി കാണും ” അത് കൂടി കേടപ്പോ ആകെമൊത്തം റിലേയും പോയി… എന്റെ വിഷമം കണ്ടിട്ട് ശ്രീ പറഞ്ഞു ” എടി ഇത് ടെക്നോളജിക്കൽ യുഗമല്ലേ, നീ ഫേസ്ബുക്കിൽ പുള്ളിയുടെ ഐ ടി കണ്ടു പിടിച്ച് കാര്യം പറ, ചുമ്മാ ഇവിടെ കിടന്ന് വിയർത്തിട്ട് കാര്യമില്ല… അങ്ങനെ ഞാൻ ഫേസ്ബുക്കിൽ പുള്ളിയുടെ ഐ ടി തപ്പാൻ തുടങ്ങി…. ഐ ടി കണ്ടിട്ട് ഫേസ്ബുക്കിൽ വലിയ ആക്റ്റീവ് അല്ലായെന്ന് തോന്നുന്നു… എന്തായാലും മെസ്സേജ് അയച്ചു ഇടാം…. ” ഹായ് ചേട്ടാ, ഞാൻ ചേട്ടൻ പഠിക്കുന്ന കോളേജിൽ ഡിഗ്രി കെമിസ്ട്രി പഠിക്ക്യാണ്, ചേട്ടന് എന്നെ അറിയാം എന്ന് തോന്നുന്നു… ചേട്ടനെ ഞാൻ നോക്കാറുണ്ടെന്നുള്ളത് ശരിയാണ് പക്ഷെ ഇപ്പൊ ചേട്ടന് എന്നെ കാണുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് മുഖത് ഉണ്ട് എന്ന് തോന്നി…. എല്ലാരോടും ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ പുറകെ നടക്കുന്നുണ്ടെന്നു കരുതിയാവും എന്ന്… ചേട്ടാ അങ്ങനെ ഒന്നും ഇല്ലാട്ടോ… ചേട്ടൻ എന്റെ ശ്രീയെപോലെയാണ് ഇരിക്കുന്നത്….ശ്രീ എന്റെ ഭർത്താവാണ്… ചേട്ടനെ കാണുമ്പോൾ ശ്രീയെ കാണുന്നപോലെ തോന്നും അതുകൊണ്ട് മാത്രമാണ് നോക്കിയത്… വേറൊന്നും വിചാരിക്കല്ലേ…. ” കട്ട ഡയലോഗിനോട് ഒപ്പം ഞങ്ങളുടെ ചിരിച്ചു നിൽക്കുന്ന ഒരു കല്യാണഫോട്ടോയും അയച്ചു കൊടുത്തു…

സെൻറ് ഓപ്ഷൻ ഞെക്കി കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം… പക്ഷെ ആ സന്തോഷം പുള്ളിയുടെ ഒരൊറ്റ റിപ്ലൈ കൊണ്ട് തീർന്നു… “എനിക്ക് കുട്ടിയെ മനസിലായില്ല… ആരാ… ” റിപ്ലൈ കണ്ടതും എനിക്ക് തലകറങ്ങുന്നപോലെ തോന്നി… റിപ്ലൈ വായിച്ചു തലേംകുത്തി നിന്ന് ശ്രീ ചിരിക്കുന്നുണ്ടായിരുന്നു… വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടത്തിടാത്ത്‌ വെച്ച അവസ്ഥയായി പോയി എനിക്ക്… ഒന്നുല്ല ചേട്ടാ.. സോറി എന്ന് പറഞ്ഞു ഞാൻ ഉടനെ ബ്ലോക്ക്‌ അടിച്ചു… എന്റെ മുഖം ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ വിജുർബിച്ചു ഇരുന്നു… ഇതുപോലെ നാണക്കേട് ഇനി ജീവിതത്തിൽ വരാനില്ല… “എടി ആ ചേട്ടന് നീ നോക്കുന്നത് മനസിലായിക്കാണും ” എന്ന് പറഞ്ഞ എല്ലാ അവളുമ്മാരുടെയും പിതാക്കൾക്ക് വേണ്ടി ഞാൻ ഒരു നിമിഷം മൗനപ്രാർഥന നടത്തി… പിറ്റേന്ന് രാവിലെ കോളേജിൽ പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ എന്റെ കൈയും കാലും തളരുന്നപോലെ തോന്നി… എന്റെ അപരനെ കണ്ടിട്ട് വാ എന്ന് പറഞ്ഞു പിറ്റേന്ന് രാവിലെ ശ്രീയെന്നെ കോളേജ്ലേക്ക് യാത്രയാക്കി…. കോളേജ്ലേക്ക് പോവാതെ എങ്ങിട്ടേക്കേലും ഓടി പോയാലോ എന്ന് വരെ ഞാൻ ഓർത്തു… എന്തായാലും അതിനു ശേഷം പല തവണ വെള്ളം കുടിച്ചിട്ട് ഉണ്ടെങ്കിലും പുള്ളിയുടെ ക്ലാസ്സ്‌ന് മുന്നിലെ കൂളറിൽ നിന്ന് പിന്നീടോെരിക്കലും വെള്ളം കുടിച്ചിട്ടില്ല… അങ്ങനെ ഓടിയും ഒളിച്ചും ഞങ്ങൾ രണ്ടും പാസ്സ്ഔട്ടായി ഇറങ്ങി… മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം ഒരു ദിവസം എന്റെ ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു… അതെ പണ്ടത്തെ അതെ വെള്ളാരംകണ്ണുകളുടെ അപരൻ … ഞാൻ ഒന്നാലോചിച്ചിട്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു… കുറയെ നാൾ ആ അക്കൗണ്ട് എന്റെ ഫ്രണ്ട്‌സ് ലിസ്റ്റ്ലെ ഒരു പേര് മാത്രമായി ഒതുങ്ങി കൂടി…. ഒരിക്കൽ പുള്ളിയുടെ മെസ്സേജ് വന്നു… നടന്നത് എല്ലാം ഈയിടെയാണ് അറിഞ്ഞത്… വിധിയെ തടുക്കാൻ നമ്മുക്ക് ആവില്ലല്ലോ…. വിധിയുടെ മുൻപിൽ തളരരുത്…. ചിരിക്കുന്ന സ്മൈലിയിൽ ഞാൻ എന്റെ മറുപടി ഒതുക്കി… ഒരിക്കൽ അഭി എന്നോട് ചോദിച്ചു ഞാൻ ഒരു കഥ എഴുതിയിട്ടുണ്ട് വായിക്കുമോ എന്ന്… വായിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞു.. അങ്ങനെ അഭിയുടെ കഥ വന്നു… മഴപെണ്ണ് അന്ന് പെട്ടന്ന് ഇവിടെ നിന്നോ ഒരു മഴ പറന്നുവന്നു…പെട്ടെന്ന് തന്നെ ഞാൻ കോളേജ് വരാന്തയിൽ മഴ നനയാതെ കയറി നിന്നു.. പുതു മഴ അയാത് കൊണ്ട് മണ്ണിന്റെ ഗന്ധം പെട്ടന്ന് ചുറ്റും പടർന്നു. അപ്പോ ഞാൻ ജീവിതത്തിൽ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ആ കാഴ്ച്ച കാണുന്നത് ആർത്തുല്ലസിച്ചു പെയ്യുന്ന മഴയുടെ താളമോ രാഗമോ നോക്കാതെ മഴയുടെകൂടെ മഴയക്ക്‌ ഒപ്പം അവൾ ഒരു കള്ള ചിരിയോടെ ഓടി എന്റെ അടുത്ത് വന്നു നിന്നു. അവൾ അന്ന് കയറി വന്നത് എന്റെ മനസ്സിലേക്ക് ആയിരുന്നു…അവളെ കണ്ട ആ നിമിഷം ഞാൻ ഇന്നും ഓർക്കുന്നു വർണ്ണിക്കാൻ പറ്റാത്ത നിമിഷം…ഈ കൊച്ചു ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരവും മനോഹരവുമായ ആ കാഴ്ച്ച ഇന്നും ഞാൻ ഓർക്കുന്നു..അവളുടെ ആ കള്ള ചിരിയും പിടപിടപ്പും, കരിനീല കണ്ണുകളും, നീണ്ടുകറുത്ത മുടിയും എല്ലാം അവളിലേക്ക് എന്നെ അടിപ്പിച്ചു, ആദ്യമായി കാണുന്നതെങ്കിലും ആ ഒറ്റ നിമിഷം കൊണ്ട് അവൾ എന്റെ മനസ്സ് പൂർണ്ണമായും സ്വന്തമാക്കി.. പിന്നെയുള്ള ദിവസങ്ങൾ മുഴുവൻ ഞാൻ അവളുടെ ആ സുന്ദരമായ മുഖം ഒന്നു കാണാനായി പലയിടത്തും അലഞ്ഞു അവളുടെ ക്ലാസിന്റെ മുന്നിൽ ഗ്രൗണ്ടിൽ പൂമരത്തിൻ ചോട്ടിൽ വരാന്തയിൽ ആ കോളേജിന്റെ ഓരോ കോണിലും ഞാൻ അവളുടെ മുഖം തിരഞ്ഞു നടന്നു . അവളുടെ ഓരോ നോട്ടവും ഭാവവും ഞാൻ ഒപ്പി എടുത്തു…എന്റെ മനസ്സിൽ ഞാൻ അവൾക്കായി ഒരു താലി കരുതി വെച്ചു പിന്നെ എന്റെ ഈ ജീവിതവും…പല രാത്രികളിലും ഞാൻ ഉറങ്ങാതെ അവളെ ഓർത്ത് കിടന്നു . ഉറക്കം വരാതെ ക്ലോക്കിൽ നോക്കി നേരം വെളുപ്പിക്കാൻ എത്ര രാത്രികൾ ഞാൻ പാടുപെട്ടു…മനസ്സിൽ അവൾ മാത്രം എന്നും കരുതി ജീവിച്ചിരിക്കുമ്പോൾ വളരെ വൈകിയാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അവളുടെ കഴുത്തിൽ മറ്റൊരാളുടെ താലി ഉണ്ടെന്ന്… സത്യത്തിൽ എന്റെ സ്നേഹം അവൾ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല എന്നെ അറിയുമോ എന്ന് പോലും എനിക്കു അറിയില്ലായിരുന്നു..അവൾ എന്നെ കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല. ഇത് എല്ലാം ഞാൻ എന്റെ മനസ്സിൽ ഒത്തുക്കിവെച്ചു ആരോടും പറയാതെ അരും അറിയാതെ ഞാൻ അവളുടെ മുഖം ഓർമകളിൽ നിന്നു മായ്ക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷേ അത് എന്നെക്കൊണ്ട് സാധിച്ചില്ല എല്ലാം ഉള്ളിൽ ഒതുക്കി നിർത്തി ഞാൻ . പിന്നേ ഞാൻ എന്റെ കലാലയ ജീവിതത്തിന്റെ ഓരോ ദിനങ്ങളിൽ അവളുടെ ഓർമ്മകളിൽ ഉരുകി തീർന്നു…ക്ലാസിനു വെളിയിൽ ഇറങ്ങാതെയായി… ഓരോ തവണ ക്ലാസിനു മുൻപിലൂടെ അവൾ കടന്നു പോകുമ്പോളും എന്റെ ഹൃദയം വല്ലാതെ വേദനിച്ചു… കോളേജിൽ നിന്ന് ഇറങ്ങി ജീവിതം ഒരു ജോലിയിൽ തുടങ്ങി കുടുംബത്തിലേക്കും ഉത്തരവാദിത്ത്വങ്ങളിലേക്കും വഴുത്തിമാറിയപ്പോൾ ഞാൻ എല്ലാം പതിയെ മറന്ന് തുടങ്ങിയിരുന്നു ജോലിയും ജീവിതവുമായി ഞാൻ അഡ്ജസ്റ്റ് ചെയ്ത് പോവുമ്പോൾ ആണ്‌ ഞാൻ ആ വാർത്താ അറിഞ്ഞത് മൂന്ന് വർഷങ്ങൾക്ക് മുൻപ് അവളുടെ കാർ ആക്‌സിഡന്റ് ആയി… ഭർത്താവ് ആ ആക്‌സിഡന്റ്ൽ അവളെ ഒറ്റക്കാക്കി മറ്റൊരു ലോകത്തേക്ക് പോയിരിക്കുന്നു…6 മാസത്തോളം അവൾ കോമയിൽ ആയിരുന്നു.. ബോധം വന്നപ്പോൾ അവൾ സങ്കടം സഹിക്കാൻ പറ്റാത്ത സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതായി എന്നും ഞാൻ അറിഞ്ഞു ഇത് കേട്ടതിനു ശേഷം ഞാൻ ആകെ വല്ലാതെയായിപോയി.. എന്റെ മനസ്സിൽ അവളുടെ ആ പഴയ ചിരി തെളിഞ്ഞു വന്നു ആ ചിരി മായൻ പാടില്ല എന്ന് എന്റെ മനസിൽ നിന്ന് ഒരു തോന്നൽ വന്നു… ഒരുകാലത്ത് ഞാൻ മനസ്സിൽ സ്നേഹിച്ചു കൊണ്ടിരുന്ന എന്റെ പെണ്ണ് എന്ന തോന്നൽ എന്റെ ഉള്ളിൽ കുറ്റബോധം വാരിയിട്ടൂ. എന്റെ ഇഷ്ടം തുറന്നു പറഞ്ഞാലോ എന്നു ഞാൻ ആലോചിച്ചു…അതിനു പറ്റിയ സമയം ഇതല്ല എന്ന് എനിക്കു മനസ്സിലായി. ഇപ്പോൾ അവൾക്ക് വേണ്ടത് ഒരു നല്ല ഫ്രണ്ടാണെന്നു എനിക്കു മനസ്സിലായി. എന്തിനും എപ്പോഴും അവൾക്ക് എന്ത് വേണമെങ്കിലും തുറന്നു പറയാനും നിഴയൽ പോലെ കൂടെ നിൽക്കാനും ഒരു സുഹൃത്ത്‌.. പതിയെ അവൾ അവളുടെ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു… അവളുടെ ആ മടങ്ങി വരവ് ആ പഴയ കുറുമ്പത്തിപെണ്ണായിട്ട് അല്ലായിരുന്നു…ഒരു ഉറച്ച മനസ്സിന്റെ ഉടമയായ പെണ്ണ് ആയിട്ട് ആയിരുന്നു അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നത് ….. പക്ഷേ എനിക്ക് ഇപ്പോളും എന്റെ സ്നേഹം അവളോട് തുറന്ന് പറയാൻ സാധിച്ചില്ല.. എന്റെ സ്നേഹം അവൾ അറിയുന്നത് വരെ ഞാൻ അവൾക്ക് ഒപ്പം ഉണ്ടാവും..ഓരോ മഴയിലും വെയിലിലും നിഴൽ പോലെ കയ്യിൽ ഒരു ചെറിയ താലിയുമായി… ” ………………………….ശുഭം……………….. കഥ വായിച്ചു തീർന്നപ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു കഥയിലെ നായിക ഞാൻ ആണ്… എന്റെ കണ്ണിനു മുന്നിലൂടെ കോളേജ്കാലം മുഴുവൻ മിന്നിമറഞ്ഞു… ഞാൻ കാണുന്നത്തിലും മുൻപ് അഭി എന്നെ കണ്ടതാണ്…ഒരു പക്ഷെ അഭി ക്ലാസ്സ്‌ മുറികളിൽ ഒതുങ്ങി കൂടിയത് ഞാൻ കാരണമാവും… ആവും എന്നല്ല ആണ്… നിറഞ്ഞ കണ്ണുകളോടെ എന്റെ താലിയിൽ ഞാൻ മുറുകെ പിടിച്ചു… എന്റെ കൈകൾക്ക് ഇപ്പോളും അവന്റെ ചോരയുടെ ചൂടുണ്ട്… അവസാനമായി ആ വെള്ളാരം കണ്ണുകൾ എന്നെയാണ് കണ്ടത്…ബോധം മിന്നിമറയുവോളം ശ്രീ എന്റെ കൈകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… കണ്ണീരു തുടച്ചു ഞാൻ അഭിക്ക് മറുപടി കൊടുത്തു… ഒരിക്കലും എന്റെ കഴുത്തിൽ താലിചാർത്തിയ വെള്ളാരംകണ്ണുക്കാരന് പകരമാവില്ല ഒരു അപരന്റെ കണ്ണുകൾ…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular