Connect with us

ബന്ധങ്ങൾ

പള്ളിലച്ചൻ താലി എടുത്ത് കെട്ടാൻ പോകുന്നവന്റെ കൈയിൽ കൊടുക്കുമ്പോൾ ആരായാലും ഒന്ന് വിറക്കും, സ്വാഭാവികം…

Published

on

രചന : Alfin Jose

പള്ളിലച്ചൻ താലി എടുത്ത് കെട്ടാൻ പോകുന്നവന്റെ കൈയിൽ കൊടുക്കുമ്പോൾ ആരായാലും ഒന്ന് വിറക്കും, സ്വാഭാവികം… പക്ഷേ ആ വിറയൊന്നുമായിരുന്നില്ല അന്ന് അപ്പോൾ. തൊട്ടു പിറകിൽ അവളുടെ മുടി ഒതുക്കി നിന്ന്, പുഞ്ചിരി തൂകുന്ന പെങ്ങളായിരുന്നില്ല അവളും, അവളുടെ മുഖവും എന്തോ ചിന്തിച്ചെടുക്കാൻ കഴിയാത്ത ഭാവം. അവൾക്കേ എന്റെ മനസ്സറിയു.. താലി കെട്ടു കഴിഞ്ഞ് ചുറ്റുമുള്ളവരുടെ മുഖത്തെ ഭാവം അറിയാൻ ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷമായിരുന്നു അവരുടെ മുഖമെല്ലാം.. എതിർ വശത്ത് നിന്ന വീഡിയോ ഗ്രാഫർ കോഷ്ട്ടി കാണിച്ചു വിളിച്ചത് അവളുടെ മുഖത്തിന്റെ ക്ലോസപ് ഷോട്ട് എടുക്കാനുള്ള വെഗ്രത ആയിരിന്നിരിക്കും. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് റിസപ്ഷൻ ഹാളിലെ സ്റ്റേജിൽ വഷളൻ ചിരിയും ഫിറ്റ്‌ ചെയ്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുമ്പോൾ അവളുടെ മുഖത്തു യാതൊരു ഭാവവും ഇല്ലായിരുന്നു.. “ചേച്ചി ഒന്ന് ചിരിക്കാവോ”, പല്ല് കാണിച്ചു ചിരിച്ചാൽ നല്ലതാ”… ഫോട്ടോ ഗ്രാഫറുടെ ഡയലോഗിൽ ഒന്നും അവളുടെ ഭാവത്തിനു യാതൊരു മാറ്റവും തോന്നിയില്ല. ഇടക്കൊന്നു തോള് വെച്ച് അവളെ ഒന്ന് തോണ്ടി കൊണ്ട് പല്ല് കടിച്ച് പിടിച്ച് അവളോട്‌ സംസാരിച്ചു. “അതേ റീന നിനക്കെന്നാ ഒന്ന് ചിരിച്ചാല് ?, അറിയില്ല, എന്ത് അറിയില്ല ?, “ഒന്നും അറിയില്ല”… അവളുടെ സ്ഥിരം മറുപടി തന്നെ… വേറൊന്നും ചോദിച്ച് ചൊറിയുന്ന വർത്താനം കേൾക്കാൻ ഞാൻ താല്പര്യപ്പെട്ടില്ല.. അവളുടെ ചങ്ക് സുഹൃത്തുക്കൾ പരിചയപെടാൻ സ്റ്റേജിലേക്ക് കയറി വന്നപ്പോൾ ഇത്രയും നേരം ഇല്ലാതിരുന്ന ചിരി അവളുടെ മുഖത്തു വിരിഞ്ഞപ്പോൾ മിന്നല് വീഴണ പോലെ ഫ്ലാഷിന്റെ വെട്ടം പല തവണ വീണു.. അവർ തിരികെ മടങ്ങിയപ്പോൾ സ്റ്റേജിനു താഴെ നിന്ന ഫോട്ടോഗ്രാഫറുടെ കമെന്റ്, “ചേച്ചി നല്ല ചിരിയാ കേട്ടോ”… അത് കേട്ടുള്ള എന്റെ ചിരി പകർത്താൻ അയാൾ മെനക്കെട്ടില്ല എന്നതാണ് സത്യം.. റിസപ്ഷനും കഴിഞ്ഞ് വീട്ടിൽ വന്ന് കേറുമ്പോൾ ഒന്ന് തല ചായ്ച്ചാൽ മതിയെന്നായിരുന്നു. അവളുടെ വീട് ഹൈ റേഞ്ചിൽ ആയതുകൊണ്ട് ഇന്ന് തന്നെ അങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു. അവളുടെ വീട്ടുകാരെ യാത്രയാക്കാൻ ചെന്ന് നിന്നപ്പോളും ഒരിറ്റു കണ്ണു നീര് അവളുടെ മുഖത്തു ഞാൻ കണ്ടില്ല.. തിരികെ റൂമിലേക്ക്‌ കയറി അതേ കോലത്തിൽ ഒന്ന് തലചായ്ക്കാൻ കട്ടിലിൽ കിടന്നപ്പോൾ അവൾ, “ഒന്ന് പുറത്ത് പോണം, എനിക്കൊന്ന് തുണി മാറണം”… വളിച്ച ചിരിയോടെ പുറത്തേക്കിറങ്ങി അടുക്കളയിലെ കുടുംബിനികളുടെ അരികിൽ ചെല്ലുമ്പോൾ ആകെ പാടെ ഒരു വഷളൻ ചിരി.. അടുക്കളയിൽ അങ്ങോളമിങ്ങോളം കണ്ണോടിക്കുമ്പോൾ അനിയത്തി ചോദിച്ചു, “നിനക്ക് വെള്ളം വേണോ” ?, ഉം. എന്ന മാതിരി അവളുടെ മുഖത്ത്‌ നോക്കി തലയാട്ടി. ഒരു വലിയ കപ്പിൽ അവള് വെള്ളമെനിക്ക് നീട്ടിയപ്പോൾ അത് വാങ്ങി ഒറ്റപ്പിടിത്തത്തിനു ഞാനത് കുടിച്ചു തീർത്തു. പുറത്തു നിന്ന് ദൃതി പെട്ട് എന്റെ അടുത്തേക്ക് ഓടി വന്ന ചേട്ടൻ എന്റെ ചെവിയിൽ മന്ത്രിച്ചു, “അളിയാ സാധനം തീർന്നു”, “അടുത്ത ബോട്ടിൽ എവിടാ ഇരിക്കണേ ?, എന്നതാ അവനോട് പറയണ്ടേ ചേട്ടനായി പോയി.. “അത് റൂമിലാ ഇരിക്കണേ, ഇപ്പൊ എടുക്കാൻ പറ്റില്ല”. അതെന്നാ ?, “അവള് തുണി മാറാൻ കേറിയേക്കുവാ”.. “നിന്നെ അവൾക്ക് പേടി ഉണ്ടെടാ അതാ” .. ആക്കി ചിരിയോടെ ചേട്ടൻ എനിക്ക് മറുപടി നൽകി. “ഇതിനി നാട്ടിൽ പോയി വിളിമ്പണ്ട ആ റെഡ് ലേബൽ എടുത്ത് തരാം”, . അത് പോരല്ലോ അളിയാ… പിന്നെ… അതും കൂടി വേണം, എന്നത് ?, “അതേ … കാര്യം തെളിച്ചു പറയെടാ”. അവനെ പതിയെ മാറ്റി നിറുത്തി ചോദിച്ചു… “ഓൾഡ് മോങ്ക്”… “നിന്നെ ഒണ്ടല്ലോ…. ഉം തരാം”. ലോക്കലേ കേറുള്ളു ? അല്ലേ… ഉം, “എന്നാ ചെയ്യാനാ അടിച്ചാ ബോധം പോണ സാധനം അടിക്കണം അല്ലാതെ ഏതാണ്ട് അരിഷ്ടം കുടിക്കണ പോലത്തെ ആ സാധനങ്ങളില്ലേ അത് നമ്മക്ക് പിടിക്കില്ല”.

വാതിൽ തള്ളി നോക്കുമ്പോൾ ലോക്ക് തുറന്നിട്ടുണ്ടായിരുന്നു… അകത്തു കയറിയപ്പോൾ ആഭരങ്ങൾ അഴിച്ചു വെയ്ക്കുന്ന തിരക്കിലായിരുന്നു അവൾ.. ഷെൽഫിൽ നിന്നും മൂന്ന് ബോട്ടിൽ എടുത്ത് പുറത്തേക്കു നടക്കുമ്പോൾ അവളുടെ സംസാരം, “അമ്മാതിരി സാധനം വെല്ലോം ഇരിപ്പുണ്ടേ എടുത്ത് മാറ്റിക്കോണം അല്ലേ ഞാനത് ക്ലോസറ്റിൽ ഒഴിക്കും”.. ഒരു ട്രിപ്പ്‌ പോയി രണ്ട് ട്രിപ്പ്‌ പോയി.. ഇഷ്ട്ട പെട്ട ഗോൾഡ് ലേബൽ എടുത്ത് അവന്റെ കൈയിൽ കൊടുക്കുമ്പോൾ കണ്ണ് നിറഞ്ഞു.. “കൊണ്ടേ തിന്നടാ”… എന്ന് മനസ്സിൽ പറഞ്ഞ് കൊടുക്കുമ്പോൾ അവന്റെ മുഖത്തു 10 രൂപ ടിക്കറ്റിനു 50000 ലോട്ടറി അടിച്ചവന്റെ സന്തോഷമായിരുന്നു. തിരികെ റൂമിൽ കയറി കട്ടിലിൽ ഇരുന്ന് നാണത്തോടെ നിലത്തെ ടൈൽസിന്റെ എണ്ണമെടുക്കുമ്പോൾ അവൾ കട്ടിലിന്റെ മറുവശം വന്നു കിടന്നത് അറിഞ്ഞേ ഇല്ല… ഇലയിട്ടിട്ടു ഊണ് കിട്ടാത്തവന്റെ നൊമ്പരത്തോടെ ഞാനും തിരിഞ്ഞു കിടന്നു. എസി യുടെ തണുപ്പ് കൂടി കൂടി വന്നു , ഇടക്കെപ്പഴോ അറിയാതെ അവളുടെ മേൽ എന്റെ കൈ പരതിയപ്പോൾ അവൾ ഒച്ചയെടുത്തു… “നിങ്ങളോട് ഒരു കാര്യം ഞാൻ പറഞ്ഞിരുന്നു, അത് മറന്നു പോയെങ്കിൽ അതാ ആ മേശപുറത്തു ഒരു പേപ്പർ ഇരിപ്പുണ്ട്, അതൊന്ന് നോക്കിയാ നന്ന്”.. കട്ടിലിൽ നിന്നെഴുന്നേറ്റു ആഭരണം അഴിച്ചു വെച്ച ആ മേശപ്പുറത്തിരുന്ന ആ പേപ്പർ ഒന്നെടുത്തു കണ്ണോടിച്ചു.. ഡിവോഴ്സ് പെറ്റിഷൻ പേപ്പർ ആണ്… യാതൊരു ഭാവങ്ങളും എന്റെ മുഖത്തു വന്നില്ല കാരണം , പണ്ടേ അവൾ പറഞ്ഞൊരു കരാർ ആയിരുന്നു ഇത് കെട്ടികഴിഞ്ഞാൽ വെറും മുപ്പതു ദിനങ്ങൾ അതിനപ്പുറം അവൾ ഇത് മുന്നോട്ടു കൊണ്ടോകില്ല എന്ന്. ഡ്രോയറിൽ കിടന്ന സിഗരറ്റ് പാക്കറ്റ് എടുത്ത് പുറത്തേക്കു ഇറങ്ങുമ്പോൾ അവൾ പറഞ്ഞു, “ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്തേക്കാവോ”… മറുപടി ഒന്നും പറയാതെ ലൈറ്റ് ഓഫ്‌ ചെയ്ത് വാതിലും ചാരി, പുറത്തേക്കു ഇറങ്ങി. വീടിനു വെളിയിൽ വെള്ളമടിച്ചു മത്തു പിടിച്ചവരുടെ ബഹളമാണ്, ആരും ഇല്ലാതിരുന്ന ഒരരിക് പിടിച്ച് സിഗരറ്റിനു തീ കൊളുത്തി നിൽക്കുമ്പോൾ ഉള്ളിലേക്ക് എരിതീയോടെ കടന്നു വന്ന വാക്കുകൾ ആയിരുന്നു ഇത്, നിങ്ങളുടെ നിർബന്ധം മൂലം കെട്ടിയാൽ, ഏറി പോയാ, ഒരു മാസം അതിനുമപ്പുറം നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ജീവിതം നമ്മള് തമ്മിൽ ഉണ്ടാവില്ല. പെട്ടന്ന് തോളിൽ വീണ കൈ ആരുടെ ആണെന്ന് നോക്കിയപ്പോൾ അത് ചേട്ടന്റെ ആയിരുന്നു.. “നീ ഇങ്ങനെ പച്ചയായിട്ടു നിക്കണ്ടവനല്ല ഇന്ന് നീ രണ്ടെണ്ണം വീശണം”.. “രണ്ടെണ്ണമാക്കണ്ട ഒരു നാലെണ്ണം ആയിക്കോട്ടെ”… പിറ്റേ ദിവസം കണ്ണ് തുറക്കുമ്പോൾ എന്റെ റൂമിൽ തന്നെയായിരുന്നു ഞാൻ, പുതപ്പ് മാറ്റി എണീക്കാൻ നോക്കുമ്പോൾ, “അയ്യോ എന്റെ മുണ്ട്”, ബെഡിൽ അവിടെയും ഇവിടെയുമെല്ലാം പരതി നോക്കുമ്പോൾ അവിടെയൊന്നും മുണ്ട് കണ്ടില്ല. പുതപ്പ് എടുത്തിട്ട് ഒന്ന് ചുറ്റി, എന്നിട്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് കട്ടിലിനടിയിലൊന്നു നോക്കി, “കള്ളാ ഇവിടെ കിടക്കുവാരുന്നല്ലേ” ?. കുനിഞ്ഞു എത്തി പിടിച്ചെടുത്തു, എന്നിട്ട് ആ പുതപ്പ് അഴിച്ചു കട്ടിലിൽ ഇട്ടു, ആ മുണ്ടെടുത്തു ചുറ്റിയൊന്നു കെട്ടി. പതിയെ പുറത്തേക്കിറങ്ങി. മുറ്റത്തെ പന്തൽ അഴിച്ചു മാറ്റുന്ന തിരക്കിലായിരുന്നു ചേട്ടൻ, ചേട്ടനെന്നു പറഞ്ഞാ അപ്പേടെ ചേട്ടന്റെ മകൻ. “ടാ നീയാണോ ഇന്നലെ എന്നെ കൊണ്ട് കിടത്തിയെ” ?, “അല്ലാതെ പിന്നെ, നീ 4 എണ്ണം അടിക്കുന്നു പറഞ്ഞ് തുടങ്ങിയതാ, അത് കഴിഞ്ഞ പിന്നെ ഞാനും എണ്ണിയിട്ടില്ല” . “ദാ ആ കപ്പിൽ കട്ടൻ ചായയുണ്ട് എടുത്ത് കുടിക്കു, ആ ഹാങ്ങ്‌ ഓവർ അങ്ങ് പോവട്ടെ”. ആ കപ്പിലിരുന്ന ചായ, ഒരു ഗ്ലാസ്സിലേക്കു പകർത്തി എന്നിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു,

പോകുന്ന വഴി വലതു വശം ചേർന്ന ഭിത്തിയിൽ കിടന്ന കലണ്ടർ ഒന്ന് കണ്ണോടിച്ചു, “ഇന്ന് ജനുവരി 16 അടുത്ത മാസം 16 എന്നാണാവോ” ?, അരികിൽ കൂടി കടന്ന് വന്ന അവൾ എന്നോട് ചെറിയ സ്വരത്തിൽ പറഞ്ഞു, “അടുത്ത മാസം 15 ഇനി 29 ദിവസം കൂടി”.. അടുത്ത മാസത്തെ 15 എന്നാണെന്നു നോക്കാൻ ധൈര്യം അനുവദിച്ചില്ല കലണ്ടർ താഴ്ത്തി ഇട്ടു, ബാക്കിയുള്ള ചായയും കുടിച്ചുകൊണ്ട് അവിടെ നിന്നും പതിയെ അടുക്കളയിലേക്കു നടന്നു. ഗ്ലാസ്‌ വാഷ് ബേസിനു മുന്നിൽ കൊണ്ട് വെച്ചിട്ട് അമ്മയുടെ അരികെ ചേർന്ന് നിന്ന് അടുപ്പത്തിരുന്ന പാത്രത്തിലേക്ക് എത്തിയൊന്ന് നോക്കി. “നിന്നോടു ഞാൻ നേരത്തെ പറഞ്ഞതാ നിന്റെ ഈ കുടി നിർത്തിക്കോളാൻ, അവൾക്കിതൊന്നും ഇഷ്ടമല്ലാട്ടോ”.. “എന്തെ അവളെന്തേലും പറഞ്ഞോ” ?, “പറഞ്ഞോന്നു”… വെറുതെ ആണ് എന്ന് അടുക്കളയിൽ തന്നെയുണ്ടായിരുന്ന പെങ്ങളുടെ കണ്ണടച്ചു കാണിക്കൽ ശെരിക്കും എനിക്ക് ചിരിയുണർത്തി, കാരണം ഞാൻ ചത്താലും ഒരു കോപ്പും ഇല്ലാന്ന് പറഞ്ഞവളാ എന്റെ പുന്നാര പെമ്പർന്നോത്തി. പതിനഞ്ചു ദിവസങ്ങൾ പതിനഞ്ചു മിനിറ്റ് പോലെ കടന്നു പോയി. സ്റ്റുഡിയോക്കാരനായിരുന്നു കെട്ടു കഴിഞ്ഞ് 15 ആം പക്കത്തിൽ ഏറ്റവും ഗുണമുണ്ടായെന്നു തോന്നുന്നത്. കാരണം ആൽബം കൊണ്ട് തന്ന് പൈസയും വാങ്ങി പോവുമ്പോൾ ഇത് വെറുതെ കളഞ്ഞല്ലോ എന്ന തോന്നലായിരുന്നു മനസിൽ. സെന്റർ ഹാളിലെ സോഫയിൽ ഇരുന്ന്, ആൽബത്തിലെ ഓരോ പേജ് മറച്ചു നോക്കി,… അവളെ ചിരിക്കുന്ന മുഖത്തോടെ കണ്ടത് അന്ന് തീവ്രമായി പ്രെണയത്തിൽ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു, അത് കഴിഞ്ഞ് ഇന്നേ വരെ ഞാൻ അവളെ ചിരിച്ച മുഖത്തോടെ കണ്ടിട്ടില്ല.. എന്ത് കൊണ്ടാണെന്നു എനിക്കറിയില്ല അവളെനിക്ക് ഒരു മാസം മാത്രമുള്ള ജീവിതം സമ്മാനിച്ചതെന്ന്. ഒരിക്കൽ അവളെപ്പഴോ എന്നോട് പറഞ്ഞ വാക്കുകൾ ഉണ്ട്, “നിങ്ങളുടെ കൂടെ ഉള്ള ഒരു ജീവിതമല്ല ഞാൻ ആഗ്രഹിക്കുന്നത് കേട്ടല്ലോ, അതും നിങ്ങള് നിർബന്ധിച്ചു ഒരു ജീവിതം തുടങ്ങിയാലും ഒരു മാസം മാത്രം”. ദൈവ തീരുമാനം ഇതൊന്നും ആയിരുന്നില്ല എന്നിരിക്കണം അത് കൊണ്ടാവും, കൃത്യമായി പറഞ്ഞാ കെട്ടിയതു ജനുവരി 15, ഫെബ്രുവരി 13 നു ഒരു അടുത്ത സ്വന്തക്കാരുടെ വീട്ടിലെ ഫങ്ക്ഷനു പങ്കെടുക്കുമ്പോൾ അവളൊന്നു തല ചുറ്റി വീണു , ചെറിയൊരു തലകറക്കം ആണെന്ന് കരുതി അടുത്ത ഹോസ്പിറ്റലിൽ പോയി ഒരു കുത്തിവെപ്പെടുത്ത്‌ തിരികെ വീട്ടിൽ കൊണ്ട് വന്നു. അടുത്ത ദിവസവും അതേ പോലെ തന്നെ, രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അവളുടെ എഴുന്നേറ്റു നിൽക്കാനുള്ള ബാലൻസ് നഷ്ട്ടപ്പെട്ടു, പതിയെ അവൾ വെളിച്ചത്തിൽ നിന്നും ജനാലയൊക്കെ കൊട്ടിയടച്ച ഒരു മുറിയിലേക്ക് മാറി. പിന്നീടൊരിക്കലും അവളൊന്ന് കണ്ണു തുറന്ന് എന്നെ ഒരു നോക്ക് കണ്ടിട്ടില്ല. എട്ടാം കൊല്ലത്തിൽ വായിൽ കൊള്ളാത്ത ഒരു പേരും അവളുടെ ഈ അസുഖത്തിനു ഹോസ്പിറ്റലുകാര് പറഞ്ഞു “സിസ്റ്റമിക് ലൂപ്പസ് എരിത്ത മറ്റോസിസ്”. ഇന്ന് അവളെ കെട്ടിയിട്ടു കൊല്ലം പതിനഞ്ചു കഴിഞ്ഞു. ആ പഴയ ആൽബം എടുത്ത് മറിച്ചു നോക്കുന്നതിനിടയിൽ മുറിയിൽ നിന്നും നേർത്ത ശബ്‌ദം കേട്ടപ്പോൾ ആ ആൽബം എടുത്ത് മുറിക്കുള്ളിലേക്ക് കടന്ന് ചെന്നു. പഴയ പോലെ അല്ല അവളിപ്പോ, മിണ്ടാറില്ല, ജീവിതത്തിലെ ദിനങ്ങൾ എണ്ണി തീർക്കാറും ഇല്ല. അതിനുള്ള ശേക്ഷി അവൾക്കില്ല.. അവളുടെ അരികിൽ ഇരുന്ന് ആ തളന്നു പോയ കൈ എടുത്ത് ഒരു സ്റ്റിക്ക് പേന കൊണ്ട് നോട്ട് ബുക്കിൽ ഇന്നത്തെ വിശേഷം എഴുതി കാണിക്കുമ്പോൾ അവളതു മനസിലാക്കിയോ, ഇല്ലയോ എന്നറിയില്ല. പക്ഷെ പാതി അടഞ്ഞ കണ്ണുകളിൽ എവിടോ പൊഴിയാൻ മടിച്ച ഒരു കണ്ണു നീർ ഉണ്ടായിരുന്നു…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular