Connect with us

ബന്ധങ്ങൾ

അസ്തമയ സൂര്യൻ

Published

on

രചന: Sudhin Sadanandan

ഉണ്ണികൃഷ്ണൻ സർ….. ഇതെന്താ രാവിലെ തന്നെ സ്വപ്നം കാണുകയാണോ,,,,,, ഏയ് ,.. എന്താ.?…. മേനേജർ സർ പറഞ്ഞു വിട്ടതാ എന്നെ , സാറിനെ കൂട്ടി കൊണ്ട് ചെല്ലാൻ.,, എന്തിനു.. അറിയില്ല കുഞ്ഞേ… പോയി നോക്ക് സർ ചൂടിലല്ല എന്ന് തോന്നുന്നു.,, കുഞ്ഞു പൊയ്ക്കോ . ഞാൻ എല്ലാവർക്കും ചായ എടുത്തു കൊടുക്കട്ടെ.., സർ,.. വരൂ ഉണ്ണികൃഷ്ണൻ ,. ഇരിക്കൂ,.. ടെൻഷൻ ഒന്നും വേണ്ടടോ… ഒരു ഹാപ്പി ന്യൂസ് ഉണ്ട് .അതു പറയാൻ വിളിപ്പിച്ചതാണ് തന്നെ,… ഒന്നല്ല രണ്ടു ഹാപ്പി ന്യൂസ്.,, എന്താണ് സർ പറയൂ,…എല്ലാ ബ്രാഞ്ചിൽ നിന്നും അയച്ചുകൊടുത്ത പ്രൊജക്റ്റിൽ നിന്നും നമ്മുടെ ബ്രാഞ്ചിലെ തന്റെ പ്രൊജക്റ്റാണ് കമ്പനി സെലക്റ്റ് ചെയ്തിരിക്കുന്നത്,… പിന്നെ , തന്റെ പ്രമോഷൻ ഓക്കെ ആയി എന്നാണ് അറിയാൻ കഴിഞ്ഞത്,… തന്റെ വക ട്രിറ്റ് എപ്പോഴാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. ഇത്രയും കേട്ടിട്ടും തന്റെ മുഖത്തു എന്താടോ ഒരു സന്തോഷം ഇല്ലാത്തതു ?,,,, സർ,… എനിക്ക് , ഹാഫ് ഡെ ലീഫ് വേണം എന്താ ഉണ്ണി , എന്ത് പറ്റി,.., ഒക്കെ ശരി പൊയ്ക്കോളൂ. ഉണ്ണീ,… ഞാനിപ്പോൾ ഓഫിസിൽ നിന്ന് പോവും. ഒരു മീറ്റിങ് ഉണ്ട്. അതു കഴിഞ്ഞാൽ ഞാൻ ഫ്രീ ആണ്, ഉണ്ണീ, താൻ വീട്ടിലേക്ക് പോകുന്ന വഴി എന്റെ ഫ്ലാറ്റിലേക്ക് ഒന്നു വരൂ , സർ, എനിക്ക് …ഇങ്ങോട്ടു ഒന്നും പറയണ്ട താൻ വരൂ ഞാൻ അവിടെ കണും… റൂമിന്റെ ഡോർ തുറന്നു പുറത്തു കടന്നതും , അഭിനന്ദങ്ങളുമായി എല്ലാവരും എത്തി,. ചിരിച്ച മുഖവുമായി എല്ലാവർക്കും നന്ദി പറയാൻ ഞാനും മടി കാണിച്ചില്ല, ലീവ് എഴുതികൊടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി….. ഈ ഫ്ലാറ്റ് കമ്പനി സാറിനു കൊടുത്തതാണ്,.. ഞായറാഴ്ചകളിൽ ഇവിടെ കൂടാറുണ്ട് ഞങ്ങൾ,.. സർ ന്റെ ഫാമിലി നാട്ടിൽ പോവുമ്പോൾ മാത്രം.. ഫ്ലാറ്റിലെത്തി,. ഡോർ തുറന്നതു സർ തന്നെയാണ്.. ഫാമിലി നാട്ടിൽ പോയിരിക്കുകയാണെന്ന്. അല്ലെങ്കിൽ ഇങ്ങനെ ഒരു ക്ഷണം ഉണ്ടാവില്ലായിരുന്നല്ലോ,,,, ഉണ്ണി ,നി ഇരിക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി തിരികെ വരുമ്പോൾ ഒരു കുപ്പിയുമായാണ് സർ എത്തിയത്, രണ്ടു ഗ്ലാസുകളിലേക്കായി ഒഴിക്കാൻ നിന്നപ്പോൾ തന്നെ ഞാൻ തടഞ്ഞു, സർ ‘എനിക്ക് വേണ്ട ,.. എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു തുടങ്ങി,.. ഇതു വേണ്ട എന്നാണോ ? അതോ ഇപ്പൊ വേണ്ട എന്നാണോ? സർ , അത് അദ്ദേഹം എല്ലാം അറിഞ്ഞിരിക്കുന്നു,…. ഞാനൊരു മറുപടിയ്ക്കായി തിരഞ്ഞു,.. ഉണ്ണീ….. താന്നെ ഞാൻ കാണാൻ തുടങ്ങിട്ടു നാല് വർഷങ്ങൾ ആയി. അന്നു മുതൽ ഉണ്ണിയെ എനിക്ക് അറിയാം ഓഫീസിലെ മറ്റാരേക്കാളും നന്നായി പലപ്പോഴും താൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഏട്ടന്റെ സ്ഥാനത്താണ് താൻ എന്നെ കാണുന്നത് എന്ന്. മദ്യപിക്കരുത് എന്ന് പറയാൻ എനിക്ക് അർഹത ഇല്ല,.. പക്ഷെ , ഉണ്ണീ നീ.. എല്ലാ ദിവസവും ഓഫീസിൽ നിന്നിറങ്ങി ആദ്യം പോവുന്നത് മദ്യപിക്കാനാണെന്ന്. പറഞ്ഞു കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലടോ….. എന്താ തന്റെ പ്രശ്നം, എന്നോട് പറയടോ.. ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ഞാൻ പരിഹരിച്ചു തരാം ഉണ്ണീ,.. സർ, എനിക്ക് പറ്റുന്നില്ല,.. ഡിവോഴ്സ് ചെയ്യാനാണ് എന്റെ തീരുമാനം. എന്ത്?,,,,, ഡിവോഴ്സ് ചെയ്യാൻ മാത്രം എന്താ ഉണ്ണി നിങ്ങൾക്കിടയിലുള്ള പ്രശ്നം. അത്, എനിക്ക് അറിയില്ല.

പക്ഷെ , ഒന്നെനിക്കറിയാം ഞങ്ങൾ തമ്മിൽ ചേർന്നുപോവില്ല എന്ന്. കോടതിയിൽ ഈ കാരണം പറഞ്ഞാൽ മതിയോ ഉണ്ണീ,.. അത് … എന്താ ഉണ്ണീ ഉത്തരം ഇല്ലാലേ… എന്നാൽ ഞാൻ പറയാം,…. രണ്ട് വർഷങ്ങൾക്ക് മുൻപ് ഓഫീസിലെ പ്രണയ ജോഡികളായിരുന്ന ഉണ്ണികൃഷ്ണനും , വീണയും,…. എന്നാൽ., പ്രണയ ജോഡിയിലെ ഒരാൾ ഇപ്പൊൾ എല്ലാം മറന്നു ഉത്തമ ഭാര്യ പദവി അലങ്കരിച്ചു ഭർത്താവിന്റെ ഒപ്പം വിദേശത്തും ഒരാൾ ഇപ്പോൾ എന്റെ മുന്നിൽ ദൈവം നൽകിയ നല്ലൊരു ജീവിതം വേണ്ട എന്ന് പറഞ്ഞ് ഡിവോഴ്സിനുള്ള കാരണം കണ്ടെത്തുന്നു…. എന്താ , ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ?,.. ഉണ്ണീ… സർ പറഞ്ഞതു എല്ലാം ശരിയായിരിക്കാം, എനിക്ക് വീണയെ മറക്കുവാൻ കഴിയുന്നില്ല. വീണയിപ്പോൾ എന്റേതല്ല…. എന്ന് എനിക്കു അറിയാം. എന്നിട്ടും എനിക്ക് എല്ലാം മറന്നു പുതിയ ജീവിതത്തിലേക്ക് കടന്നു ചെയ്യുവാൻ കഴിയുന്നില്ല ,.. എനിക്ക് ദേവികയെ എന്റെ ഭാര്യയായി കാണുവാൻ ഇതേ വരെ സാധിച്ചിട്ടില്ല, വിവാഹമേ വേണ്ട എന്നു തീരുമാനിച്ചിരുന്ന എനിക്ക് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിനു സമ്മതികേണ്ടി വന്നു എന്ന തെറ്റേ ഞാൻ ചെയ്തുള്ളൂ,… ഉറപ്പാണോ ഉണ്ണീ,. നീ ഈ ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ?,,… ഒരുപാടു പ്രതീക്ഷകളോടെ നിന്റെ ജീവിതത്തിലേക്ക് കയറി വന്ന ദേവികയിൽ നിന്ന്, ഭർത്താവിന്റെ സ്നേഹം നിഷേധിച്ചതു തെറ്റല്ലേ?,,. വീണ ഇന്ന് നിന്റെ കാമുകി അല്ല, മറ്റൊരുത്തന്റെ ഭാര്യയെ മനസ്സിൽ കൊണ്ടു നടക്കുന്നത് തെറ്റല്ലേ?.. എന്താ ഉണ്ണീ ഇതിനൊന്നും തന്റെ കയ്യിൽ ഉത്തരം ഇല്ലേ?.. സർ,…. പ്ലീസ്……. സർ, ക്ഷണിച്ചിലെങ്കിലും ഞാനിവിടെ വരുമായിരുന്നു. ബീനാ മേഡത്തിനെ കണ്ട് ഡിവോഴ്സിന്റെ കാര്യം സംസാരിക്കാൻ ഇരിക്കുകയിരുന്നു ഞാൻ ഉണ്ണീ അപ്പൊ താൻ എല്ലാം തീരുമാനിച്ചു അല്ലേ… അതെ , സർ,.. ഞാനിറങ്ങുന്നു , എനിക്കത്യാവശ്യമായി ഒരിടം വരെ പോകണം’ എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങാൻ ഒരുങ്ങുമ്പോൾ സർ, തുടർന്നു,,…ഉണ്ണീ ,.. പോവുന്നതിന് മുൻപ് ഇതൊന്നു കേട്ടോളൂ കുറച്ചൊക്കെ എനിക്കും അറിയാടോ,.. ഞാനും കേട്ടിട്ടുണ്ട്, തന്നേക്കാൾ പണവും , കുടുംബ മഹിമയും കൂടുതലുള്ളവനെ കണ്ടപ്പോൾ, തന്നെ മറന്നു കളഞ്ഞ കക്ഷിക്കു വേണ്ടിയാണോ താനീ ജീവിതം നശിപ്പിക്കുന്നത്. ന്യായികരിക്കാനാവാത്ത കാരണങ്ങൾ മുൻനിർത്തി താൻ തന്റെ ജീവിതം കൈവിട്ടു കളയരുത്. പിന്നീട് വേണം എന്ന് താൻ കരുതിയാലും ഒരിക്കലും അത് തന്നിലേക്ക് വരില്ല ഓർമയിൽ ഇരുന്നോട്ടെ ഈ പറഞ്ഞത്. ശരി,.. വൈകണ്ട താൻ പൊയ്ക്കോളൂ,… നാളെ ഓഫീസിൽ കാണാം, അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയതു മുതൽ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെടുന്നു.*****കാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഉമ്മറപ്പടിയിൽ ദേവികയെ കാണേണ്ടതാണല്ലോ,. എന്നു ചിന്തിച്ചു കാറിൽ , നിന്നും ഇറങ്ങിയപ്പോഴേക്കും, വാതിൽ തുറന്നു അമ്മ വന്നു. ഇന്നു നേരത്തെ വന്നു ലോ ഉണ്ണീ… എന്തേ വയ്യേ നിനക്കു.,…. എയ് ഒന്നൂല്യ അമ്മേ തലവേദനക്കുന്നു . ഒന്നുകിടന്നാൽ മതി, കണിയാൻ പറഞ്ഞതു ശരിയാണല്ലോ,, നല്ല പൊരുത്തമാണല്ലോ… രണ്ടു പേർക്കും ഒരുമിച്ചു തലവേദന വന്നൂലോ,. ദേവു ,..തലവേദന എടുക്കുന്നു പറഞ്ഞു ഇപ്പൊ കിടന്നതേ ഉള്ളൂ,.. അമ്മ ചായ ഉണ്ടാക്കി തരാട്ടോ രണ്ടാൾക്കും എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി, ചുമരിനോട് അഭിമുഖമായി .ഞാൻ തല വയ്ക്കുന്ന തലയിണ കെട്ടിപ്പിടിച്ചു കിടക്കുന്നണ്ടവൾ ഞാൻ വന്നു എന്നറിഞ്ഞിട്ടാവും , പ്രയാസപ്പെട്ട് എണീറ്റു . എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ മുറിയിൽ നിന്നും പുറത്തു പോയി. അല്ലെങ്കിലും ഞങ്ങൾ തമ്മിൽ ഒന്നും സംസാരിക്കാറില്ലല്ലോ,,. രാവിലെ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് അവളും,, ഇപ്പൊ വരാം എന്ന് ഞാനും പറയും., വൈകിട്ടു വന്നാൽ ഒരു ചായകൊണ്ടുവന്നു തരും രാത്രിയിൽ ഒരു മുറിയിലെ അപരിചിതരെ പോലെ കിടന്നുറങ്ങും,. അവധി ദിവസങ്ങളിൽ ഞാൻ വീട്ടിൽ നിന്ന് മാറി നിൽക്കും , ”ഇങ്ങനൊക്കെയാണ് ദാമ്പത്യം,… ബാഗ് എടുത്ത് ടേബിളിൽ വച്ച് ബെഡിൽ കിടന്ന ഞാൻ പെട്ടെന്നു തന്നെ എണീറ്റു.. തലയിണയിൽ നനവു പടർന്നിരിക്കുന്നു…. അത് അവളുടെ കണ്ണീരിന്റെ നനവാന്നെന്ന് മനസ്സിലാക്കാൻ അതികം നേരം വേണ്ടി വന്നില്ല. അവളോട് ഒന്ന് സംസാരിക്കണമെന്നുണ്ട് പരസ്പരം ഇത്തരത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലതു പിരിയുന്നതല്ലേ?,… ഒരു പക്ഷെ അവളും അതു തന്നെ ആവും ആഗ്രഹിക്കുന്നതും… കുളി കഴിഞ്ഞ് ,… മുറിയിലിരുന്ന് ചായ കുടിച്ച് ഇരിക്കുമ്പോഴാണ്, ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്, ദേവുന്റ സാധനങ്ങൾ വച്ചിരിക്കുന്ന ടേമ്പിൾ നു മുകളിൽ ഒരുപാടു പുസ്തകങ്ങൾ, ഒതുക്കി വച്ചിരിക്കുന്നു, ധാരാളം വായിക്കുന്ന കൂട്ടത്തിലാണവൾ. എതെങ്കിലും ഒരു പുസ്തകം എടുത്ത് വായിക്കണമെന്നുണ്ടെങ്കിലും.. അവളുടെ സാധനങ്ങൾ അനുവാദം കൂടാതെ എടുക്കാനൊരു മടിയും ഉണ്ട്,. മുറിയിൽ ഞാനുള്ളതുകൊണ്ട് അവൾ ഇനി ഇവിടേക്ക് വരില്ലെന്ന് അറിയാവുന്നതുകൊണ്ട്. ഓരോ പുസ്തങ്ങളായി മറിച്ചു നോക്കി കൊണ്ടിരുന്നു പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരു ഡയറി ഇരിക്കുന്നത് ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടതും. ദേവു ഡയറി എഴുതുന്നത് കണ്ടിട്ടേ ഇല്ലല്ലോ, അതിൽ എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ ഓരോ പേജുകൾ ഞാൻ മറച്ചു തുടങ്ങി അതിൽ അവളുടെ മനസ്സിലെ സന്തോഷക്കളും, സങ്കടങ്ങളും , അവൾ എഴുതിയ കവിതകളും ഉണ്ട്……………..5 / 10/ 20l 7 ,,,,,,, “ഇന്നു എന്നെ കാണാൻ വന്നിരുന്ന ചെക്കനെ എനിക്ക് ഒരുപാട് ഇഷ്ടമായി.

ഉണ്ണികൃഷ്ണൻ എന്നാ പേര് ” “ഉണ്ണിയേട്ടൻ അങ്ങനെ ഒന്നും സംസാരിച്ചില്ല ” “ഉണ്ണിയേട്ടന്റെ അമ്മയാണ് പറഞ്ഞത് എല്ലാം ” “ഉണ്ണിയേട്ടനു ഒരു ഇഷ്ടം ഉണ്ടായിരുന്നത്രേ,,… ആ കുട്ടിടെ കല്യാണം കഴിഞ്ഞു ” “അതിൽ പിന്നെ ഉണ്ണിയേട്ടൻ അങ്ങനെ സംസാരിക്കാറില്ലാന്നു.” “സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സു ഉണ്ടാവാ എന്നു പറഞ്ഞാൽ വലിയ കാര്യമല്ലേ….. ” “സ്നേഹം കൊണ്ടുണ്ടായ മുറിവ് സ്നേഹം കൊണ്ടേ സുഖപ്പെടുത്താൻ കഴിയൂ” “ഉണ്ണിയേട്ടനെ പഴയപ്പോലെ മാറ്റി എടുക്കാൻ ദേവുനെ കഴിയൂ എന്നാ ഉണ്ണിയേട്ടന്റെ അമ്മ പറയുന്നേ….. ” “നാളെയാണ് ഉണ്ണിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുന്ന ദിവസം.. “…..”ഉണ്ണിയേട്ടന്റെ അരികിൽ ചേർന്നിരുന്ന് എനിക്ക് അസ്തമയ സൂര്യന്റെ ഭംഗി ആവോളം ആസ്വദിക്കണം”……”ഉണ്ണിയേട്ടനു പാൽപായസം വലിയ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞു, ഞാനിപ്പോൾ നന്നായി പാൽപായസം ഉണ്ടാക്കുവാൻ പഠിച്ചിട്ടുണ്ട്” “ഉണ്ണിയേട്ടൻ ഇപ്പൊ ബുള്ളറ്റ് ഓടിക്കാറില്ലാത്രേ,… ഉണ്ണിയേട്ടനെ കൊണ്ട് ബുള്ളറ്റ് ഓടിപ്പിച്ച് പുറകിൽ ഉണ്ണിയേട്ടന്റെ വയറിൽ കെട്ടിപ്പിടിച്ചു എനിക്ക് ദൂരെ ദൂരെ യാത്ര പോവണം”, ഉണ്ണിയേട്ടൻ ഓഫീസിൽ നിന്ന് വരുന്നവരെ ഉമ്മറപ്പടിയിൽ കാത്തു നിൽക്കണം”…..പിന്നെ അവൾ ഡയറി എഴുത്തിട്ടില്ല, ഞാനായിരുന്നു അവളുടെ ജീവൻ എന്റെ കൂടെയുള്ള ജീവിതമായിരുന്നു അവളുടെ സ്വപ്നം,….. വലിയ, തെറ്റുപറ്റിയിരിക്കുന്നു എനിക്ക് നിറകണ്ണുകളോടെ ഞാനാ ഡയറി യഥാ സ്ഥാനത്ത് വയ്ക്കുമ്പോൾ. ഞാൻ പോലും അറിയാതെ എന്നെ ഇത്രയും സ്നേഹിക്കുന്ന ദേവുനെ ഞാൻ സ്നേഹിച്ചു തുടങ്ങുകയായിരുന്നു,….. സമയം, നാലു മണി കഴിഞ്ഞിരിക്കുന്നു, വേഗം പോയി വീടിനു പുറകിൽ നിന്നു ബക്കറ്റും , തുണിയുമായി എത്തി ഒരു കാലത്ത് എന്റെ എല്ലാമായിരുന്ന ബുള്ളറ്റിനെ കഴുകി സുന്ദരിയാക്കി ആ സമയം ,കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ അമ്മയും അവളും മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു. തിരിച്ചെത്തി പോയി വേഗം റെഡിയായി വാ…. എന്നു പറഞ്ഞുപോയ ഞാൻ അതേ വേഗത്തിൽ തിരിച്ചെത്തി . പിന്നെ,….അതു പിന്നെ മഞ്ഞയും, നീലയും നിറത്തിലുള്ള ആ സാരി ഉടുത്തോ,.. എന്ന് പറയുമ്പോൾ സ്വപ്നമാണോ , യദാർത്യ മാണോ എന്നറിയാതെ നിൽക്കുന്ന ദേവുനെ കാണാൻ നല്ല ഭംഗിയായിരുന്നു ബുള്ളറ്റിന്റെ താക്കോൽ എടുക്കാൻ റൂമിന്റെ ഡോർ തുറന്ന എന്നെ കണ്ട് സാരി ഉടുത്തോടിരുന്ന അവൾ പെട്ടെന് അയ്യോ,.. എന്ന് ഓളി ഇട്ടതും, അയ്യോ, സോറി എന്ന് പറഞ്ഞ് ചമ്മിയ മുഖവുമായി ഞാൻ റൂമിൽ നിന്ന്പുറത്തിറക്കി. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ യാത്രയ്‌ക്കൊരുങ്ങി യെത്തിയ ദേവു നെ ആദ്യമായി കാണും പോലെ കണ്ണടുക്കാതെ നോക്കി നിന്നു. അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി എന്റെ സ്വഭവത്തിലെ മാറ്റം എന്താണ് എന്നറിയാത്ത അമ്പരപ്പിലാണ് അവളിപ്പോഴും കുറച്ചു ദൂരം പിന്നിട്ടപ്പോൾ പുറകിൽ പിടിച്ചിരുന്ന അവളുടെ കൈ എടുത്ത് എന്റെ വയറിൽ കൊണ്ട് വന്ന് വച്ചു, ഉടനടി കൈ പിൻവലിച്ച് അവൾ പുറകിൽ തന്നെ പിച്ചിരുന്നു ഞാൻ ചമ്മൽ പുറത്തു കാണിക്കാതെ. യാത്ര തുടർന്നു ഞങ്ങൾ ബീച്ചിലേക്ക് എത്തി , ഞാൻ മുന്നിലും എന്നെ അനുഗമിച്ച് അവൾ പുറകിലും, കുറച്ചു മാറി തിരക്കില്ലാത്ത ഒരിടം നോക്കി ഞാൻ ഇവിടെ ഇരിക്കാം എന്ന് ദേവുവിനെ നോക്കി പറഞ്ഞു. അനുസരണയുള്ള കുട്ടിയെ പോലെ എന്റെ അടുത്തായി ഇരുന്നു. വിദൂരദയിലേക്ക് അസ്തമയ സൂര്യന്റെ ഭംഗി നോക്കിയിരിക്കുന്ന ദേവൂ ന്റെ കണ്ണുകൾ ഈറനണിയുന്നുണ്ട്. അവളെ ഞാൻ കുറ്റപ്പെടുത്തില്ല. എല്ലാ തെറ്റുകളും എന്റേതു മാത്രമായിരുന്നു. അവൾക്കരികിലേക്ക് ഞാൻ കുറച്ചു കൂടി അടുത്തിരുന്നു. ഞങ്ങൾ തമ്മിലുള്ള നിശബ്ദതയെ ബേധിച്ച് ഞാൻ സംസാരിക്കാൻ തുടങ്ങി. ദേവൂ…. എന്നോട് വെറുപ്പു തോന്നുന്നുണ്ടോ തനിക്കു ?… തിരിച്ചു ഒന്നും പറയാതെ എന്നെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു അവൾ, പതിയെ ചുണ്ടുകൾ വിറക്കുവാൻ തുടങ്ങി. ഇന്നേ വരെ ആരോടും പറയാതെ മനസ്സിൽ കൊണ്ടു നടന്ന സങ്കടങ്ങൾ പറയുവാൻ വാക്കുകൾ കിട്ടാതെ അവൾ നന്നേ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടു. നെറുകയിൽ ഒരു ചുമ്പനം നൽകി ചേർത്തു പിടിച്ചപ്പോൾ . കൈൾ തട്ടിമാറ്റി .ഇതുവരെ ഇല്ലാത്ത സ്നേഹം ഇപ്പൊ എങ്ങനെ വന്നു എന്ന് ചോദ്യഭാവത്തിൽ എന്റെ കണ്ണിലേക്ക് നോക്കിയിരിപ്പാണ് അവൾ. ചെയ്തു പോയ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു ഞാനവളോട് ദേവൂ,,,… എനിക്ക് ദൈവം നൽകിയ നിധി തിരിച്ചറിയാൻ വൈകി പോയെടോ,,, എന്നോട് ക്ഷമിക്കാൻ കഴിയോ തനിക്കു….. മറുപടി ഒന്നും പറയാതെ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കരഞ്ഞു ആ പാവം. മുഖമുയർത്തി എന്നോട് ഒന്നേ ചോദിച്ചുള്ളൂ “എന്നെ ഇനി ഒറ്റയ്ക്കാക്കുമോ ഉണ്ണിയേട്ടാ എന്ന് ?,… ” ”ഇനി എന്റെ ദേവുട്ടിയെ ഞാൻ ഒറ്റയ്ക്കാക്കില്ലാട്ടോ ” എന്ന് എന്നിൽ നിന്നും മറുപടി കേട്ട ദേവൂന്റെ മിഴിയിൽ നിന്നും അണപൊട്ടി ഒഴുകിയ ആനന്ദാശ്രുക്കൾ കവിൾ തടത്തിലൂടെ ഒലിച്ചിറക്കി ഭൂമിദേവിയെ പുണർന്നു കൊണ്ട് മണ്ണിലേക്ക് അലിഞ്ഞു ചേരുന്നുണ്ടായിരുന്നു…. ദേവുട്ടീ,….. വീട്ടിൽ പാൽ ഇരിപ്പുണ്ടോ? ഉണ്ടല്ലോ , എന്തിനാ ഇപ്പൊ പാൽ, അപ്പൊ കുറച്ചു ഫ്രൂഡ്സും, മുല്ലപ്പൂവും വാങ്ങിയാൽ പോരെ ,….. നീ വന്നു വണ്ടിയിൽ കേറാൻ നോക്ക്, പിന്നെ…. , പോകുമ്പോൾ എന്നെ കെട്ടിപിടിച്ച് ഇരുന്നോ, ഇല്ലെങ്കിൽ ഞാൻ വഴിയിൽ ഇറക്കി വിടും ട്ടോ,… എന്ന് ഞാൻ പറഞ്ഞപ്പോൾ, ബുള്ളറ്റിനു പുറകിലിരുന്ന് ഞാൻ കാണാതെ നിഷ്കളങ്കമായി ചിരിക്കുന്ന ദേവൂന്റെ മുഖം കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു ഞാൻ ,…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular