Connect with us

ബന്ധങ്ങൾ

മുപ്പതാമത്തെ ദിവസം

Published

on

രചന :അച്ചു വിപിൻ
താര എന്നോട് ക്ഷമിക്കു….എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക് ….എനിക്ക് ഡിവോഴ്സ് വേണം…. അത്രയും പറഞ്ഞു കൊണ്ട് മുറി വിട്ടു പുറത്തിറങ്ങുമ്പോൾ അവളുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ മനപ്പൂർവം ഞാൻ അവഗണിച്ചു……*****അളിയാ ഒരെണ്ണം കൂടി ഒഴിക്കു….. “മതി പ്രസാദേ ഇത് എത്രാമത്തെയാന്നു വല്ല വിചാരവുമുണ്ടോ? “എനിക്കിന്ന് കുടിക്കണം…. ഇന്നെന്റെ ജീവിതത്തിൽ ഞാൻ ഒരു പ്രധാനപ്പെട്ട തീരുമാനമെടുത്തു…. താരയെ അവളെ ഞാൻ ഡിവോഴ്സ് ചെയ്യാൻ പോവാടാ ….. “ഡിവോഴ്‌സോ?നിനക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ? അതിനും മാത്രം എന്ത് കുറവാടാ അവൾക്കുള്ളത്….പാവമല്ലേ താര.. അവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ നീ പുണ്യം ചെയ്യണം ……. “ഹും……പുണ്യം കയ്യിൽ ഇരുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റയിറക്കിന് കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു …. “ഡാ നിനക്കറിയോ അവളെ കെട്ടാൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി നിർബന്ധിചെന്റെ തലയിൽ കെട്ടിവെച്ചതാ എന്റെ അമ്മ.. പണ്ട് അച്ഛൻ കൂട്ടുകാരന് കൊടുത്ത വാക്ക് അച്ഛൻ മരിച്ചു പോയിട്ടും അമ്മ പാലിച്ചു…എല്ലാരും കൂടി എന്നെ ചതിച്ചു…എന്നിട്ടിപ്പോ എന്തായി കല്യാണം കഴിഞ്ഞു നാലാം മാസം അമ്മയും അച്ഛന്റെ അടുത്തേക്ക് പോയി…എന്റെ കഷ്ടപ്പാട് അമ്മക്ക് കാണണ്ടല്ലോ….ഇഷ്ടമല്ലാത്ത ഒരുത്തിയുടെ കൂടെ ആ വീട്ടിൽ കഴിയേണ്ടി വരുന്ന എന്റെ അവസ്ഥ ആർക്കും അറിയില്ല…അവൾ പാവമായിരിക്കാം എന്നോട് സ്നേഹവും ഉണ്ടായിരിക്കാം പക്ഷെ അതെനിക്കും കൂടെ തോന്നണ്ടേ രവി…. ഞാൻ ഒക്കെ അവളോട്‌ പറഞ്ഞു കഴിഞ്ഞു…. “എനിക്കൊന്നും പറയാനില്ല പ്രസാദേ..കഴിഞ്ഞ മാസം മായയെ കണ്ടതു മുതലാ നിനക്കീ തോന്നൽ ഉണ്ടായത് എന്നെനിക്കറിയാം…. “അതേടാ മായയെ കണ്ടിട്ടു തന്നാ ഞാൻ…അവളെ ഇപ്പഴും എനിക്ക് മറക്കാൻ പറ്റിയിട്ടില്ല നേരു തന്നാ . അവളുടെ വീട്ടുകാർ നിർബന്ധിച്ചു അവളെ വേറൊരുത്തന്റെ തലയിൽ കെട്ടിവെച്ചു..അവൾ അവന്റെ കൂടെ സുഖായി ജീവിക്കുന്നു എന്ന് കരുതിയാ താരയെ ഞാൻ കല്യാണം കഴിച്ചത് പക്ഷെ കണക്കുകൂട്ടൽ ഒക്കെ തെറ്റിപ്പോയെടാ… അയാൾ ഒരു മുഴുക്കുടിയനാ വിവാഹ ശേഷം സ്വസ്ഥത എന്തെന്നവൾ അറിഞ്ഞിട്ടില്ല… എന്നോടവൾ എല്ലാം പറഞ്ഞെട…ഒക്കെ കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല….. എനിക്കവളെ അവിടുന്ന് എങ്ങനേലും രക്ഷിക്കണം….. പ്രസാദേ നീ നാശത്തിലേക്ക ഈ പോകുന്നത്….

ഒന്നോർത്തോ കയ്യിൽ ഇരിക്കുന്ന മാണിക്യം കളഞ്ഞിട്ട എവിടെയോ കിടക്കുന്ന കല്ല് തേടി നീ പോവുന്നത്…….ഇനി ഒക്കെ നിന്റെ ഇഷ്ടം…. I dont want to hear any advise ….നമുക്കീ talk ഇവിടെ വെച്ചു നിർത്താം രവി.. ഞാൻ പോകുന്നു…..******നല്ലവണ്ണം കുടിച്ചിരുന്ന കൊണ്ട് രാവിലെ എണീക്കാൻ അല്പം വൈകിപ്പോയി…ഒരു പ്രകാരത്തിൽ എഴുന്നേറ്റു ഹാളിലേക്ക് ചെല്ലുമ്പോൾ കസേരയിൽ താര ഇരിക്കുന്നുണ്ടായിരുന്നു… , “കണ്ടില്ല’ എന്ന മട്ടിൽ ഉമ്മറത്തേക്ക് പോകാൻ തുടങ്ങിയ എന്നെ പ്രസാദേട്ട എന്ന വിളിയിൽ അവൾ തളച്ചിട്ടു ….. “പ്രസാദേട്ട എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌ …. എന്താ എന്ന മട്ടിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. കേൾക്കാൻ ഞാൻ തയ്യാറായി നിൽക്കുന്നു എന്ന് മനസ്സിലായത് കൊണ്ടവൾ തുടർന്നു….. പ്രസാദേട്ട ഡിവോഴ്‌സിന് വേണ്ടി ഇനി കോടതി കയറിയിറങ്ങി ബുദ്ധിമുട്ടണ്ട…. എവിടാന്നു വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ഒപ്പിട്ടു തരാം….. വിശ്വാസം വരാൻ ആകാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ….. എല്ലാത്തിനും ഞാൻ തയ്യാറാണ്….. പക്ഷെ അതിനുമുൻപ്‌ എന്റെയൊരാഗ്രഹം പ്രസാദേട്ടൻ സാധിച്ചു തരണം…..അവളെ എങ്ങനേലും ഒഴിവാക്കാൻ നടന്ന എനിക്ക് അവളുടെ ഒന്നോ രണ്ടോ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല ….ഒരുനിമിഷം ആലോചിച്ച ശേഷം ഞാൻ പറഞ്ഞു എന്താ തന്റെ തന്റെ ആഗ്രഹം കേൾക്കട്ടെ…. എന്നെ കൊണ്ട് പറ്റുന്നതാണേൽ ഞാൻ ചെയ്തു തരാം… പ്രസാദേട്ട കഴിഞ്ഞ 11 മാസമായി ഞാൻ ഈ വീട്ടിൽ ഏട്ടനോടൊപ്പം കഴിയാൻ തുടങ്ങീട്ട് ….ഒരു ഭാര്യയെന്ന പരിഗണന പോലും ഒരിക്കലും ഏട്ടനെനിക്ക് തന്നിട്ടില്ല….അതിൽ എനിക്ക് പരാതിയില്ല..ഇനി എന്റെ ബാക്കിയുള്ള ജീവിതത്തിൽ എനിക്കൊരു പ്രതീക്ഷയുമില്ല…എന്റെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലാത്തൊരാളെ നിർബന്ധിച്ചു കൂടെ കൂട്ടാൻ എനിക്കും പ്രയാസമുണ്ട്….. പിരിയാൻ പോകുന്ന ഈ അവസരത്തിൽ എനിക്കിനി ഒരേയൊരാഗ്രഹമേയുള്ളു പറ്റുമെങ്കിൽ അത് സാധിച്ചു തരണം…അല്പനേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു …ഏട്ടാ …..ഒരു മാസം എനിക്കീ വീട്ടിൽ ഏട്ടന്റെ ഭാര്യയായി കഴിയണം, ഒരു ഭാര്യക്ക് തരാൻ കഴിയുന്ന സ്നേഹം ഏട്ടൻ എനിക്ക് തരണം…..പുറത്തുന്നു കഴിക്കാതെ എന്റെ കൈ കൊണ്ട് ഞാൻ വെച്ചുണ്ടാക്കി തരുന്ന ഒരുപിടി ചോറ് ഏട്ടൻ കഴിക്കണം,ഈ ഒരുമാസം ഒരിക്കൽ പോലും ഏട്ടൻ മദ്യപിക്കരുത്.. ഏട്ടന്റെ ജീവിതത്തിലെ “മുപ്പതു ദിവസം”എനിക്ക് തരണം അത് മാത്രം മതി ജീവിതകാലം മുഴുവൻ എനിക്കോർക്കാൻ…..പിന്നെ ഒരിക്കലും ഈ താര ഏട്ടനെ ശല്യം ചെയ്യില്ല… അവൾ ആദ്യമായിട്ടും അവസാനമായിട്ടും ഒരു കാര്യം തന്നോടാവശ്യപ്പെട്ടിരിക്കുന്നു മറുത്തൊന്നും പറയാൻ അപ്പോൾ എനിക്ക് തോന്നിയില്ല…. അവൾ തന്നെ എന്റെ തലയിൽ നിന്നും സ്വയം ഒഴിവാകാൻ സമ്മതിച്ച സ്ഥിതിക്ക് അവളുടെ മുന്നിൽ ഇല്ലാത്ത സ്നേഹം അഭിനയിക്കാൻ ഇഷ്ടമില്ലെങ്കിലും ഞാൻ തയ്യാറായിരുന്നു…അതോടൊപ്പം മായയോടൊപ്പമുള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു…. പതിവുപോലെ ഓഫീസിൽ പോകാൻ ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു വൈകിട്ട് അത്താഴം ഇവിടെ നിന്നു കഴിക്കാട്ടോ… ഇഷ്ടമല്ലാഞ്ഞിട്ടു കൂടി…മ്മ് എന്ന് ഞാൻ തലയാട്ടി… ഓഫീസിൽ ചെന്ന എനിക്ക് ഉപദേശം തരാൻ ഇടയ്ക്കിടയ്ക്ക് കയറി വന്ന രവിയേ മനപ്പൂർവം ഓരോന്ന് പറഞ്ഞു ഞാൻ ഒഴിവാക്കി… വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ എന്നെ പ്രതീക്ഷിച്ചവൾ നിൽക്കുന്നുണ്ടായിരുന്നു….എന്നെ കണ്ടതും ചിരിച്ചുകൊണ്ടവൾ അടുത്തേക്ക് വന്നു… കഴിഞ്ഞ പതിനൊന്നുമാസമായി ഞങ്ങൾക്കിടയിൽ നടക്കാത്ത ഒരു സീൻ ആയിരുന്നു അത്…മിക്കവാറും ഞാൻ കുടിച്ചിട്ടാണ് വരിക അന്നേരമൊന്നും ഞാൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാറില്ലായിരുന്നു…. “കുളിച്ചിട്ടു വരുട്ടോ ഞാൻ ചോറെടുക്കാം…. കുളിച്ചു വരുമ്പഴേക്കും ഒക്കെ ടേബിളിൽ റെഡിയായിരുന്നു… ഇതൊക്കെ എനിക്കാണോ ഞാൻ ചോദിച്ചു….മ്മ് അതെ…എന്താ ഇഷ്ടമെന്നറിയില്ലല്ലോ അതോണ്ട് ഒക്കെ ഞാൻ ഇണ്ടാക്കി…..അവൾ പറഞ്ഞത് ശരിയായിരുന്നു… ഒരിക്കൽ പോലും അതിനുള്ള അവസരം ഞാൻ അവൾക്കു കൊടുത്തിട്ടില്ലല്ലോ ….. ഉണ്ടാക്കിയത് ഓരോന്നായവൾ എന്റെ പാത്രത്തിലേക്ക് വിളമ്പി…. നിറയെ കഴിക്കു കേട്ടോ… അവളുടെ സ്നേഹത്തിന്റെ ചേരുവകൾ നിറയെ ഉണ്ടായിരുന്നതിനാൽ ആവാം ഭക്ഷണത്തിനു നല്ല സ്വാദായിരുന്നു…. ഭക്ഷണം കഴിച്ച ശേഷം ‘നന്നായി’എന്ന് മാത്രം മറുപടി പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി…. അല്പം കഴിഞ്ഞു ഹാളിൽ വെച്ച മൊബൈൽ എടുക്കാൻ തിരികെ വന്നപ്പോഴാണ് ആ കാഴ്ച ഞാൻ കാണുന്നത് ഞാൻ കഴിച്ചതിന്റെ ബാക്കി അവൾ ഇരുന്നു കഴിക്കുന്നു…… സ്വന്തം വയറു നിറച്ചെണീറ്റു പോരുമ്പോൾ നീ കഴിച്ചോ എന്ന് പോലും ഞാൻ അവളോട്‌ ചോദിച്ചില്ലല്ലോ എന്നോർത്തപ്പോൾ അന്നാദ്യമായി മനസ്സിൽ എനിക്ക് കുറ്റബോധം തോന്നി….. ഓരോ ദിവസവും അവളോടുള്ള എന്റെ അകലം കുറഞ്ഞു വന്നു അപ്പഴും അവളെ ഒരു ഭാര്യയായി ഞാൻ അംഗീകരിച്ചിരുന്നില്ല….ഡിവോഴ്സിൽ തന്നെ ഞാൻ ഉറച്ചു നിന്നു…. പതിവുപോലെ ഓഫീസിൽ ഇരിക്കുമ്പോഴാണ് മായയുടെ കാൾ വന്നത് അവൾക്കെന്നെ കാണണം എന്ന്…ജോലി പകുതിക്കു നിർത്തി ഞാൻ അവളുടെ അടുത്തേക്ക് ഓടി…. ഇന്ത്യൻ കോഫി ഷോപ്പിനു മുന്നിൽ എന്നെ പ്രതീക്ഷിച്ചവൾ നിൽക്കുന്നുണ്ടായിരുന്നു… അവളുടെ അടുത്തേക്ക് നീങ്ങി ചെന്ന് ഞാൻ ചോദിച്ചു …നീ എന്താ വരാൻ പറഞ്ഞത്…. പ്രസാദ് വരു നമിക്കിരുന്നു സംസാരിക്കാം… പ്രസാദേ കഴിഞ്ഞ കുറെ നാളായി എന്റെ ജീവിതം നിറയെ പ്രശ്നങ്ങൾ ആയിരുന്നു…മരിക്കാൻ വരെ തോന്നിയ നിമിഷങ്ങളുണ്ട്…എല്ലാം നേരെയാവാൻ ഈശ്വരനോട് ഞാൻ കരഞ്ഞു പ്രാർഥിച്ചിട്ടുണ്ട് …. എന്റെ പ്രാർത്ഥന വെറുതെ ആയില്ല… ഞാൻ… ഞാൻ ഒരമ്മയാകാൻ പോകുന്നു പ്രസാദ്…കൃത്യമായി പറഞ്ഞാൽ പ്രസാദ് എന്നെ കണ്ടതിനു പിറ്റേ ആഴ്ച…. ഒന്നും മിണ്ടാൻ ആകാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു… കിരണേട്ടൻ ഇപ്പൊ പഴയ ആളൊന്നുമല്ലട്ടോ നല്ല മാറ്റം ഇണ്ട്…കുടി നിർത്തിയിട്ടൊന്നുമില്ല.. എന്നാലും കുറവുണ്ട്…കുഞ്ഞുണ്ടാകാൻ പോണ സന്തോഷത്തിലാ ആള് …..ഞാൻ ഇപ്പൊ എന്താ പറയാ…കൈവിട്ട എന്റെ ജീവിതമാണ് എനിക്ക് തിരികെ കിട്ടിയത്…കിരണേട്ടനെ ഒരിക്കലും എനിക്ക് വെറുക്കാൻ ആകില്ല പ്രസാദ്….നിനക്കിതു എങ്ങന്നെ സാധിക്കുന്നു മായ..അയാൾ നിന്നെ എന്തുമാത്രം ഉപദ്രവിച്ചു. ഒക്കെ ശരിയാണ് പ്രസാദ് ഒരു ഭർത്താവ് എന്തൊക്കെ ദ്രോഹം ചെയ്താലും അവഗണിച്ചാലും അയാളോട് സ്നേഹം ഉള്ള ഭാര്യ ക്ഷമിക്കും കാരണം ‘വിവാഹ ശേഷം ഭർത്താവാണ് ഭാര്യക്കെല്ലാം’….അവൾ പറഞ്ഞ വാക്കുകൾ ഒരു അസ്ത്രo പോലെ എന്റെ നെഞ്ചിൽ തറച്ചു.. താരയുടെ മുഖം എന്റെ മുൻപിൽ തെളിഞ്ഞു വന്നു…….മായയുടെ മനസ്സിൽ എന്നേ പ്രസാദ് മരിച്ചിരിക്കുന്നു…വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയ ഞാനാണ് പൊട്ടൻ….അവൾ ഇപ്പോൾ എന്റെ കാമുകിയല്ല മറ്റൊരുവന്റെ ഭാര്യയാണ് എന്നത് മറന്നു കൊണ്ടാണ് ഞാൻ അവളെ സ്നേഹിച്ചത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….. കഷ്ടതകൾ ഏറെ ഉണ്ടായെങ്കിലും അവൾ നന്നായി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു … മനസ്സിൽ അല്പം ആശ്വാസം തോന്നി ……. മായയെ മനഃപ്പൂർവം ഞാൻ മറന്നു തുടങ്ങി….ദിവസങ്ങൾ കടന്നു പോയി ഓരോ ദിവസവും ചിരിച്ച മുഖത്തോടെ താര എന്നെ സ്വീകരിച്ചു….അന്ന് വൈകിട്ട് പതിവിലും നേരത്തെ ഞാൻ വീട്ടിലെത്തി…..താരയെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു….. “പ്രസാദേട്ട നമുക്കിന്നു ബീച്ച് വരെ ഒന്ന് പോയാലോ?എന്നെ കണ്ടതും അവൾ ചോദിച്ചു…. “നീ റെഡിയാവ് നമുക്ക് പോവാം…. സത്യായും !!അവളുടെ മുഖം വിടർന്നു …. അവളുമൊത്തു ആ ബീച്ചിലൂടെ ഞാൻ നടന്നു…ആർത്തലച്ചു വരുന്ന കടൽ പോലെ എന്റെ മനസ്സിരമ്പിക്കൊണ്ടിരുന്നു …. “പ്രസാദേട്ട എന്താലോചിച്ചു നിക്കുവാ ഇങ്ങു വന്നേ ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ എന്റെ കൈ പിടിച്ചു ഉറക്കെ ചിരിച്ചു കൊണ്ട് ആർത്തലച്ചു വരുന്ന തിരക്ക് നേരെ ഓടി….എത്രനേരം ആ വെള്ളത്തിൽ കൂടി അവളുടെ കൂടെ ഓടിയെന്നറിയില്ല അണച്ചിരുന്നുപോയി ഞാൻ… അവൾ വെള്ളത്തിനൊപ്പം കിടന്നു തുള്ളി ചാടുകയാണ് ….എപ്പഴോ ഉള്ള ഒരാവേശത്തിൽ അവളെന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു…നന്ദി പ്രസാദേട്ട ഇത്രയും നല്ലൊരു ദിവസം എനിക്ക് തന്നതിന് മറക്കില്ല ഞാൻ….. മുപ്പതു ദിവസം നാളെ കഴിയും അവളുടെ കൂടെ ഇനി അവശേഷിക്കുന്നത് ആകെ ഒരു നാൾ കൂടി എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു വല്ലായ്ക തോന്നി… “അതേയ് നാളെ എനിക്ക് വേണ്ടി ലീവെടുക്കാൻ പറ്റോ പ്രസാദേട്ട… മ്മ് എന്ന് ഞാൻ തലയാട്ടി… “അതേയ് എനിക്കിച്ചിരി മുല്ലപ്പൂ വാങ്ങി തരാമോ? പോരാൻ നേരം അവൾ എന്നോട് ചോദിച്ചു… മ്മ് എന്തിനാ ഇപ്പൊ പൂവ് ?ഞാൻ ചോദിച്ചു… അതൊക്കെ ഇണ്ട് വാങ്ങി തരാമോ?… പോരുന്ന വഴി അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു… വീട്ടിൽ ചെന്ന് രാത്രി കിടക്കാൻ നേരം അവൾ എന്റെ മുറിയിലേക്ക് കയറി വന്നു…. “ഞാൻ ഇന്നിവിടെ കിടന്നോട്ടെ… അമ്മയുടെ മരണശേഷം അവളും ഞാനും വേറെ മുറികളിലാണ് കിടന്നിരുന്നത്…. “വാ ഇവിടെ എന്റെ അടുത്ത് കിടന്നോ ഞാൻ അവളോട്‌ പറഞ്ഞു… അവൾ കതകടച്ചു വന്ന് കട്ടിലിന്റെ അരികത്തു കിടന്നു …..ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല….ഓരോന്നാലോചിച്ചു എപ്പഴോ ഞാൻ ഉറങ്ങി പോയി… രാവിലെ എണീറ്റു നോക്കുമ്പോൾ അടുത്തവൾ ഇല്ല..നോക്കുമ്പോൾ കട്ടിലിൽ ഒരു ലെറ്റർ എഴുതി വെച്ചിട്ടുണ്ട് … തുറന്നു നോക്കി ഞാൻ വായിച്ചു ……പ്രസാദേട്ട എണീറ്റു കുളിച്ചു കഴിഞ്ഞു ഒരു ഷർട്ടും മുണ്ടുമുടുത്തു ഹാളിലേക്ക് വരാമോ? എന്തിനാണവൾ ഇങ്ങനെ ഒരു ലെറ്റർ എഴുതിയതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ലെനിക്ക്…. ഞാൻ സമയം കളയാതെ വേഗം കുളിച്ചു റെഡിയായി ഹാളിലേക്ക് ചെന്നു ..മേശപ്പുറത്തു ഹാപ്പി വെഡിങ് ആനിവേഴ്സറി എന്നെഴുതിയ ഒരു കേക്ക് വെച്ചിട്ടുണ്ടായിരുന്നു…ഹാളിൽ ഒക്കെ നോക്കിയിട്ട് അവളെ ഞാൻ കണ്ടില്ല… താരേ ഞാൻ ഉറക്കെ വിളിച്ചു…. എന്റെ വിളി കേട്ടിട്ടാവണം നേരത്തെ അവൾ കിടന്നിരുന്ന മുറി തുറന്നവൾ പുറത്തേക്കിറങ്ങി വന്നു… താര …….ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി…. ഞാൻ കല്യാണത്തിനു കൊടുത്ത പുടവയുടുത്തു ദേഹത്തു സ്വർണമിട്ടു തലയിൽ മുല്ലപ്പൂവും ചൂടി ഒരു വധുവിനെ പോലെയവൾ ഒരുങ്ങിയിരിക്കുന്നു…. അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്നുമുള്ള ആ പതിവ് ചിരി അവളുടെ മുഖത്തുണ്ടായിരുന്നു…. രാത്രി മുഴുവൻ അവൾ കരയുന്നുണ്ടായിരുന്നു എന്നത് അവളുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി ..അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കാൻ തന്നെ ഞാൻ പാടുപെട്ടു… ഇങ്ങോട്ട് നോക്കിയേ ഇന്ന് നമ്മടെ ഒന്നാം വിവാഹവാർഷികം ആണ്..ദേ ഇത് കണ്ടോ ഞാൻ കേക്ക് ഒക്കെ മേടിച്ചു വെച്ചിരിക്കുന്നത്.. അതേയ് സെന്റി ഡയലോഗ് ഒന്നും വേണ്ടാട്ടോ എന്നെ ചിരിച്ചോണ്ട് യാത്രയാക്കണം… വാ ഇത് മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നേ കൊതിയായിട്ടു വയ്യ… കേക്കിനു സമീപം വെച്ചിരുന്ന കത്തിയെടുത്തു ഞാൻ ഒരു കഷ്ണം മുറിച്ചെടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു…ഞാൻ അറിയാതെ തന്നെ ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും ഇറ്റു വീണു….. അതേയ് ഞാൻ പോവാണ് കേട്ടോ…. ഇത്രേം ദിവസം എന്നോട് സ്നേഹം കാട്ടിയല്ലോ മറക്കില്ല ഞാൻ…ഈ സാരിയുടുത്തൊണ്ടാ ഈ വീട്ടിലേക്കു ഞാൻ വലതു കാൽ വെച്ചു കയറിയത് പോവുമ്പഴും അങ്ങനെ തന്നെ പോവാണ്… പിന്നേ ..പോകുമ്പോൾ ഏട്ടൻ കെട്ടിയ ഈ താലി കൂടി ഞാൻ അങ്ങു കൊണ്ട് പോകുവാ…തിരിച്ചു ചോദിക്കരുത് താര തരില്യ …ഇതിങ്ങനെ നെഞ്ചത്ത് പറ്റി കിടക്കുമ്പോ ന്റെ മനസ്സിൽ ഒരു ധൈര്യാ …. ഏട്ടന് നല്ലതേ വരു… എവിടെ പേപ്പർ… ഒപ്പിടണ്ടേ …. മ്മ്…ഞാൻ ഇപ്പൊ വരാം…അകത്തേക്ക് കയറിപ്പോയ ഞാൻ അല്പം കഴിഞ്ഞു തിരികെ വന്നു… വാ നമുക്ക് ഒരിടം വരെ പോകാം നീ കാറിൽ കയറു… എങ്ങോട്ടാ ഏട്ടാ ? ചോദ്യമൊന്നും വേണ്ട കൂടെ വരുന്നേൽ വാ….ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു …. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ എന്റെ കൂടെ കയറി….******നമ്മൾ എന്തിനാ ഇവിടെ വന്നത്…. അതൊക്കെ പറയാം നീ ഇങ്ങോട്ട് തിരിഞ്ഞു നിക്ക് … അല്പം മൗനം പാലിച്ചിട്ടു ഞാൻ തുടർന്നു ……താര മനസ്സിനിഷ്ടപ്പെടാതെയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത് . ഞാൻ നിന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ല സ്നേഹിച്ചിട്ടില്ല….എന്റെ മനസ്സിൽ നിനക്കൊരു സ്ഥാനവുമില്ലായിരുന്നു അതൊക്കെ സത്യമാണ്…. പക്ഷെ കഴിഞ്ഞ 365ദിവസങ്ങളിൽ അവസാനത്തെ ഒരു 13 ദിവസം ഞാൻ വേണ്ട എന്ന് വെച്ചിട്ടും എന്റെ മനസ്സിൽ നീ കയറിപ്പറ്റി …. അറിയാതെ തന്നെ ഞാൻ നിന്നെ സ്നേഹിച്ചു പോവുവായിരുന്നു…… ഇത്രയൊക്കെ ഞാൻ അവഗണിച്ചിട്ടും ഇതിനും മാത്രം സ്നേഹിക്കാൻ എന്ത് ഗുണമാ താരേ എനിക്കുണ്ടായിരുന്നത്… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി … അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ എന്റെ കയ്യിലിരുന്ന ചെപ്പു തുറന്നു അതിൽ നിന്നും അല്പം സിന്ദൂരമെടുത്തവളുടെ നെറുകയിൽ ചാർത്തി ഞാൻ….അവൾ കണ്ണ് മിഴിച്ചു നിന്നു. ഇനി ഈ നെറ്റി ഒഴിഞ്ഞു കിടക്കരുത് എന്റെ കൈകൊണ്ടുള്ള സിന്ദൂരം എന്നും അവിടെ കാണണം…. താര……. ഇഷ്ടമില്ലാതെ ഈ ദേവിയുടെ നടക്കൽ വെച്ച നിന്റെ കഴുത്തിൽ ഞാൻ താലിചാർത്തിയത് പക്ഷെ ഇന്ന് ഒരുപാടു ഇഷ്ടത്തോടെ നിറമനസ്സോടെ നിന്നെ ഞാൻ എന്റെ ഭാര്യയായി സ്വീകരിക്കുന്നു…. നിന്നെ ഞാൻ വീട്ടിലേക്കു കൊണ്ട് പോകുവാ…എനിക്ക് വേണം നിന്നെ… പ്രസാദേട്ടാ…… അവൾ എന്നെ കെട്ടിപ്പിടിച്ചു….. “പുണ്യം ചെയ്തവനാ ഞാൻ” …… ഈ ലോകത്തിലെ വിലപിടിപ്പുള്ള ‘മാണിക്യം’ ഇപ്പോ എന്റെ കൈക്കുള്ളിലാണ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു….

NB:പലപ്പഴും പ്രതീക്ഷിക്കുന്നതല്ല പലർക്കും കിട്ടുന്നത്..കിട്ടുന്നതിൽ നിരാശനാകാതെ കിട്ടിയതാണ് ഏറ്റവും വലുതെന്നു കരുതി ചുമ്മാ അങ്ങു സന്തോഷത്തോടെ ജീവിച്ചു കാണിക്കണം… അതല്ലേ ഹീറോയിസം….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular