Connect with us

ബന്ധങ്ങൾ

ഏട്ടാ…. ഏട്ടാ…. ഇതെവിടെയാ ഏട്ടാ… എത്ര നേരായി വിളിക്കുന്നു…” “വരുന്നെന്റെ പാറൂ… അപ്പുറത്തെ മാധവിയമ്മ കുറച്ചു പുളിയൻ മാങ്ങ കൊണ്ട് വന്നതാ.

Published

on

രചന: Geethu Sajeevan
“ഏട്ടാ…. ഏട്ടാ…. ഇതെവിടെയാ ഏട്ടാ… എത്ര നേരായി വിളിക്കുന്നു…” “വരുന്നെന്റെ പാറൂ… അപ്പുറത്തെ മാധവിയമ്മ കുറച്ചു പുളിയൻ മാങ്ങ കൊണ്ട് വന്നതാ… നീ പറഞ്ഞുന്നു പറഞ്ഞ്… ഇന്നലെ കൂടിയല്ലേ ഞാൻ വൈകിട്ട് വന്നപ്പോൾ മാങ്ങ കൊണ്ട് വന്നേ…നിനക്ക് മാങ്ങ തിന്നാൻ പണ്ടേ കൊതി ആണല്ലോ…ഇപ്പോ അതെന്റെ വൈഗ കുട്ടീന്റെ പേരിലായിന്ന് മാത്രം… ആഹ്…. തിന്നാൻ ഓരോരോ കാരണങ്ങൾ…. !!!” “എന്നതാ എന്നതാ കേട്ടില്ല…. ഏട്ടൻ വല്ലതും പറഞ്ഞാർന്നോ….?? ” “എയ്… ഞാനോ..ഞാൻ എന്ത് പറയാനാ…. ഇവിടെ ടിവിയിൽ മറ്റേ ചന്ദനത്തിരിന്റെ പരസ്യം ആയിരുന്നു… കേട്ടില്ലേ… പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ എന്ന്…” “അതിങ്ങു തന്നേ ഏട്ടാ… നോക്കട്ടെ… ഇന്നലെ ഉണ്ണിക്കുട്ടൻ ആണ് പറഞ്ഞേ മാധവിയമ്മേടെ പറമ്പിലെ മാങ്ങക്ക് നല്ല പുളിയാണെന്ന്…” “നിനക്ക് വേറെ പണി ഒന്നുല്ലേ എന്റെ പെണ്ണെ… അതെങ്ങനാ പണ്ടേ കൂട്ട് സ്കൂൾ പിള്ളേരെടോണല്ലോ… ആഹ്… എന്റെ കഷ്ടകാലം… അല്ലെ അങ്ങനെ ഒക്കെ തോന്നുവോ…? !!!” “കൈയിൽ ഇരുന്ന മാങ്ങ കടിച്ചോണ്ട് പാറു പറഞ്ഞു… മതി എന്റെ ഏട്ടാ…. ഞാൻ കുറെ ആയി കേക്കുന്ന അല്ലെ… ഇപ്പൊ നാട്ടുകാർക്ക് വരെ കാണാപ്പാഠം ആയേക്കുന്നു…. ഏട്ടന്റെ ഒരു അവിഞ്ഞ ഡയലോഗ്….” (ഈ ഡയലോഗ് എന്താന്ന് അല്ലേ… അത് വഴിയേ പറഞ്ഞ് താരമെ..) “ഏട്ടന് മാങ്ങ വേണോ..?? ഇനി ചോദിച്ചില്ല തന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്…”

“അയ്യോ… വേണ്ടായേ…. മോള് തന്നെ തിന്നോ… ഞാൻ എങ്ങാനും ഒരു കടി കടിച്ചിട്ട് വേണം ആ കേറോഫിൽ നിനക്ക് പിന്നേം ഒരു കിലോ കൂടി എന്നെ കൊണ്ട് വാങ്ങിക്കാൻ…. നമുക്ക് വേണ്ടായേ…. യാക്കം ഉള്ളൊരു തന്നേ തിന്നേച്ച മതിയേ….” “കണ്ടോ കണ്ടോ ഏട്ടന് ഇപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല… കണ്ടോടാ മോനെ… മോന്റെ അച്ഛന് ഇപ്പൊ നമ്മളോട് ഒരു സ്നേഹവും ഇല്ല.. ഞാൻ നിനക്ക് വേണ്ടിയല്ലേ ഈ കണ്ട പച്ചമാങ്ങ ഒക്കെ പുളിയും സഹിച്ചു തിന്നുന്നെ… എന്നിട്ട് ഇപ്പൊ അതിനു വരെ മോന്റെ അച്ഛൻ കണക്ക് പറയാൻ തുടങ്ങി…” ചെറുതായിട്ട് വീർത്തു തുടങ്ങിയ വയറും തടവി പാറു പറയുന്നത് കേട്ടു എനിക്ക് ചിരിയാ വന്നേ… പാറുന് ഇതിപ്പോ നാലാം മാസം ആണ്… “അല്ല നീ എന്താ പറഞ്ഞേ… മോൻ എന്നോ…. ആരുടെ മോൻ…. ഇത് മോളാ…. എന്റെ വൈഗ മോൾ…. വൈഖരി വൈശാഖ്…. വൈ വൈ…. ആഹാ…എന്താ ഒരു ചേർച്ച.“… “പിന്നെ പിന്നെ ഇത് മോനാ…” “അല്ല മോനാ….” “അല്ല മോളാ…” “അല്ല അല്ല മോനാ….” “മോളാ…” “മോനാ…” “മോളാ….” “ഡാ…” “ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും… രണ്ടാളും കൂടി ബാഹുബലി 2 കളിക്കുവാണോ…??” അമ്മ ആയിരുന്നു അത്… വെറുതെ അല്ല അമ്മ വഴക്ക് പറഞ്ഞേ… നമ്മുടെ ബല്ലാലദേവനെ ബാഹുബലി ചെക്കൻ കത്തിക്കാൻ നിക്കുന്ന പോലെ അല്ലെ രണ്ടാൾടേം നില്പ്…. ആഹ്… Aa ലുക്ക്‌ പോസ്റ്ററിന് എന്താരുന്നു റേറ്റിംഗ്…. “അമ്മ തന്നെ കേട്ടില്ലേ…. ഏട്ടൻ പറയുന്നത് കേട്ടോ… ഇത് മോളാന്ന്… എന്നിട്ട് വായികൊള്ളാത്ത ഒരു പേരും ഇട്ടേക്കുന്നു… വൈക്കരി വൈച്ചക്ക് പോലും…” “ഡി.. ഡി… എന്റെ കൊച്ചിന്റെ പേരിനെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ…. വൈഖരിന്റെ അർത്ഥം അറിയാവോടി നിനക്ക്… വൈഖരി എന്നാൽ സരസ്വതി…. അതിനെ ഇങ്ങനെ പുച്ഛിച്ചു തള്ളണ്ടട്ടോ…”

“ഒന്ന് നിർത്തെന്റെ വൈശാ… നിന്റെ ക്ലാസ്സ്‌ എടുപ്പ് ഒക്കെ അങ്ങ് കോളേജിൽ മതി… എന്റെ കൊച്ചിന്റെ അടുത്ത് വേണ്ട… വയറ്റിലുള്ള കൊച്ചിന്റെ അടുത്താ അവന്റെ ശുണ്ഠി പിടുത്തം….” “ആഹാ… ഇപ്പൊ അമ്മായിയമ്മയും മരുമോളും ഒന്ന്… മകനായ ഞാൻ പുറത്ത്… അല്ല അമ്മയും അച്ഛനും കൂടി ചേച്ചിടെ അങ്ങ് പോകുവാന് പറഞ്ഞിട്ട് പോകുന്നില്ലയോ…” “പോകാൻ ഒരുങ്ങി വന്നപ്പോൾ അല്ലെ നിങ്ങടെ വഴക്കിടീൽ… ദേ.. ഞാനും അച്ഛനും നാളെയെ വരൂ ഇനി… കൊച്ചിനെ നിന്നെ ഏല്പിച്ചു പോകാൻ മടിയാ എനിക്ക്… എന്നാലും പോയേ അല്ലേ പറ്റു… അറിയാല്ലോ… ഡോക്ടർ പറഞ്ഞേക്കുന്നെ എല്ലാം ഓർമ ഉണ്ടല്ലോ അല്ലെ… മോൾക്ക്‌ ഇപ്പൊ നല്ല റസ്റ്റ്‌ വേണ്ട സമയം ആണ്… സൂക്ഷിക്കണേ മോനെ…” “എന്റെ കല്യാണിക്കുട്ടി ധൈര്യായിട്ട് പോയിട്ടു വായോ… പാറുന്റെ കാര്യം ഞാനേറ്റു…” “വാ പാറു… നിന്റെ മാങ്ങ തീറ്റ ഒക്കെ കഴിഞ്ഞെങ്കിൽ നമുക്ക് ഊണ് കഴിക്കാം…” “ആഹാ… മരുമോൾക് അമ്മ എന്തൊക്കെയാ ഉണ്ടാക്കിയേക്കുന്നെ…. തോരൻ,സാമ്പാർ, കിച്ചടി, അവിയൽ….” “ആഹ്… അങ്ങനാ സ്നേഹം ഉള്ളോർ… അല്ലാണ്ട് ഏട്ടനെ പോലെ അല്ലാട്ടോ…” “ഓ…. മിണ്ടാതെ ഇരുന്നു കഴിക്ക് പാറു… ഇനി നെറുകിൽ കേറ്റണ്ട… എന്താ വേണ്ടേ… അല്ലെ ഫുഡ് കണ്ടാൽ പിന്നെ മൈൻഡ് ഇല്ലാത്ത ആളാണല്ലോ… ഇതിപ്പോ എന്നാ പറ്റി….??” “അത് പിന്നെ ഏട്ടാ…”

“പിന്നെ…??” “എനിക്കേ….” “നിനക്ക്..??” “എനിക്ക്….” “നിനക്ക്….???” “അത്….” “കാര്യം പറ എന്റെ പാറു…. എന്താ ഇനിയും മാങ്ങ വേണമായിരിക്കും അല്ലേ….” “അല്ല ഏട്ടാ…” “പിന്നെ എന്നാ വേണം…?? പഞ്ഞി മിട്ടായി വേണോ…??” “അല്ല ഏട്ടാ…” “അതും അല്ലേ… സാധാരണ നിനക്ക് വേണ്ടുന്ന രണ്ടു കാര്യങ്ങൾ ആണ്… ഒന്ന് മാങ്ങ… പിന്നെ പഞ്ഞി മിട്ടായി… ഇത് രണ്ടും അല്ലെ പിന്നെ എന്തുവാ?” “അത് ഏട്ടാ… എനിക്ക് ചമ്മന്തി തിന്നാൻ തോന്നുന്നു …. നല്ല മാങ്ങ ചമ്മന്തി…” “ചമ്മന്തിയോ… ഇത് ഇപ്പൊ എവിടുന്നാ ചമ്മന്തി കിട്ട്യേ?….” “ഏട്ടന് ചമ്മന്തി ഉണ്ടാക്കാൻ പറ്റുമോ ഇല്ലയോ അത് പറ…” “ഇത്രേം നേരം അമ്മ ഇവിടെ ഇല്ലാരുന്നോ.. അപ്പോ പറഞ്ഞൂടാരുന്നോ നിനക്ക്?അമ്മ ഉണ്ടാക്കി തന്നേനെയല്ലോ… ഇത് ഞാൻ എവിടെ പോയി ഉണ്ടാക്കാൻ ആണ്…” “അത് പിന്നെ ഇപ്പൊ അല്ലെ ഏട്ടാ എനിക്ക് തിന്നാൻ തോന്നിയത്… ഉണ്ടാക്കി താ ഏട്ടാ… എന്റെ പൊന്ന് ഏട്ടൻ അല്ലേ…. പ്ളീസ് ഏട്ടാ…..” “എന്നതാ പാറു… നാളെ അമ്മ വരട്ടെ… എന്നിട്ട് നിനക്ക് മൂന്ന് നേരം ചമ്മന്തി ഉണ്ടാക്കി തരാൻ പറയുന്നുണ്ട് ഞാൻ…. ഇപ്പൊ നീ ചോറ് കഴിക്ക്….” “എന്താ ഏട്ടാ…. തിന്നാൻ കൊതി തോന്നിട്ട് അല്ലേ ഏട്ടാ…. ഗർഭിണി ആയിട്ട് ഞാൻ ഇന്ന് വരെ ഏട്ടനോട് എനിക്ക് മസാലദോശ വേണം അത് വേണം ഇത് വേണം എന്നൊക്ക പറഞ്ഞു ബുദ്ധിമുട്ടിച്ചിട്ടുണ്ടോ… എന്നിട്ട് ഒരു ആഗ്രഹം പറഞ്ഞപ്പോൾ അത് പോലും സാധിച്ചു തരാൻ പാടില്ല അല്ലേ…” “എന്തോന്നാ പാറു ഇത്… നീ വെറുതെ സെന്റി അടിക്കാതെ… പിന്നെ നിന്റെ ആഗ്രഹം മസാലദോശ തിന്നാൻ ആയിരിന്നെ ആര്യ ഹോട്ടലിന്ന് ഈ ഏട്ടൻ എപ്പോ വാങ്ങി വന്നുന്നു ചോദിച്ചാ പോരേ… ഇത് അതു വല്ലതും ആണോ അപ്പുറത്തെ മാവെന്നു മാങ്ങ… ഇപ്പുറത്തുന്നു ചാമ്പക്ക…

അവിടുത്തെ പുളിച്ചിൻക്ക… എന്റമ്മോ നിന്റെ വാക്കും കേട്ടു മാവിൽ വലിഞ്ഞു കേറി ഉറുമ്പ് കടി കൊണ്ടത് നീ മറന്നാലും ഞാൻ മറക്കില്ല…. അല്ല…. എനിക്ക് ഇത് തന്നെ വേണം…. ഞാൻ ആയിട്ട് ചോദിച്ചു വാങ്ങിയത് ആണല്ലോ…. എനിക്ക് ഇതിന്റെ ഒക്കെ വല്ല….” “ഏട്ടാ…. ഞാൻ പറഞ്ഞു എങ്ങനെ എപ്പോഴും അത് തന്നെ പറയണ്ടാന്നു…” (ശേ…. ആ ഫ്ലോ അങ്ങ് പോയി… എന്നെ കൊണ്ട് പറയിപ്പിക്കില്ല ഇവൾ… ആഹ്… കുറച്ചു കൂടി വെയിറ്റ് ചെയ്… പറയാണ്ട് എവിടെ പോകാനാ ഞാൻ… !) “ഏട്ടൻ ഇപ്പൊ ഇത് പറ… എനിക്ക് ചമ്മന്തി അരച്ച് തരാൻ പറ്റുമോ ഇല്ലയോ…??” “എന്റെ പൊന്ന് പാറൂസ് അല്ലേ…. ഇപ്പൊ ഇതൊക്ക കൂട്ടി കഴിക്ക്… ചമ്മന്തി നിനക്ക് ഞാൻ വൈകുന്നേരം എങ്ങനേലും തരാം…. ദേ…. നല്ല സാമ്പാർ അല്ലേ…. കഴിക്ക് പാറൂ….” “എനിക്ക് ചമ്മന്തി ഇല്ലാണ്ട് ചോറ് വേണ്ട…. ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല…. കണ്ടോ മോനെ അച്ഛന് നമ്മളോട്…” “എന്റെ പാറു… ഒരു ചമ്മന്തിയിൽ ആണോടാ എന്റെ സ്നേഹം ഇരിക്കുന്നെ…. നീ വാശി പിടിക്കാതെ പാറൂ…“ “വേണ്ട… ആരും ഉണ്ടാക്കി തരേണ്ട… എന്റെ മോനു വേണ്ടി അല്ലേ… ഞാൻ തന്നെ ഉണ്ടാക്കി തിന്നോളം….” “അല്ല… അതിനു നിനക്ക് അരകല്ലേ അരക്കൻ ഒക്കെ അറിയാമോ…??” “അതിനു അല്ലെ മനുഷ്യ മിക്സി…. വന്നു തേങ്ങ ചിരണ്ടി തരാമോ? അതോ അതും ഞാൻ തന്നെ ചെയണോ?” “വേണ്ട… ഞാൻ വരുന്നു….”

“ആഹ്… അങ്ങനെ വഴിക്ക് വാ….” ( അപ്പോഴേ… ഞാൻ പോയി ചമ്മന്തി അരചേച്ചും വരാമേ… ചമ്മന്തിക്ക് എന്തൊക്ക ആണാവോ വേണ്ടേ… !!!?) “ദേ തേങ്ങ ചിരകി… മാങ്ങയും ചുരണ്ടി…. ബാക്കി എന്നാന്നു വെച്ചാൽ എടുക്ക്….” “നല്ല ഏട്ടൻ….” “പിന്നെല്ലാ… !!” “ഏട്ടാ…. ഏട്ടാ….” “ഇപ്പൊ എന്താ പാറു…??” “അത് ഏട്ടാ…. കറന്റ്‌ ഇല്ല ഏട്ടാ…. !!!” “ദൈവമേ…. പണി പാളിയോ…? !!” “ഇനി എന്ത് ചെയ്യും ഏട്ടാ… ഒന്ന് വന്നു അരച്ച് താ ഏട്ടാ….” “ഇങ്ങു താ അങ്ങോട്ട്‌…. എന്റെ വിധി…. അല്ല പിന്നെ….” ( അങ്ങനെ നന്നായി തന്നെ ഞങ്ങൾ ചമ്മന്തി അരച്ച്… ആഹാ… എന്താ ഒരു ടേസ്റ്റ്…. ആഹ്…. എന്താ ഒരു പുളി…. എങ്ങനെ നന്നാവാണ്ട്‌ ഇരിക്കും… ഞാൻ അല്ലേ അരച്ചത്….) “കൊള്ളാമോ പാറൂ….” “കൊള്ളണ്ടൂ ഇരിക്കുമോ എന്റെ ഏട്ടൻ അല്ലേ അരച്ചത്….” “പിന്നെ ഈ വൈശാഖ് ആരാന്ന് വിചാരിച്ചു…. ഹ ഹ… ഇന്ത വൈശാഖിനെ നമ്പിനോർ കൈ വിടമാട്ടെ….” “ഏട്ടാ… ചമ്മന്തി പാത്രം എവിടെ…??” “അയ്യോ…. എവിടെ എന്റെ ചമ്മന്തി എവിടെ?? സത്യം പറ പാറു നീ ആഗ്രഹം മൂത്തു ഒറ്റയടിക്ക് തിന്നോ മുഴുവനും…?? !!” “ഇല്ല ഏട്ടാ… ഞാൻ എടുത്തില്ല…. എന്റെ ചമ്മന്തി…” “അപ്പൊ പിന്നെ ചമ്മന്തി എവിടെ പോകാനാ… കാക്ക വന്നു കൊത്തി കൊണ്ട് പോയോ…??” “കാക്ക അല്ല നിങ്ങടെ പൊന്നുവാ കൊത്തിയെ…. ദേ നോക്ക്… എന്റെ ചമ്മന്തി….” “ഞാൻ അന്നം പുന്നാരം ആയിട്ട് വളർത്തുന്ന എന്റെ പൊന്നു ദേണ്ടേ ചമ്മന്തി തിന്നുന്നു…” “മനുഷ്യാ… നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞതാ വീട്ടിൽ പൂച്ചേനെ ഒന്നും കേറ്റി വളർത്തരുത് എന്ന്… എന്റെ ചമ്മന്തി…” “എടി…

അത് പൂച്ച അല്ല പൊന്നു ആണ്…” “പൊന്നു അല്ല ഉലക്ക…. നിങ്ങളേം നിങ്ങള്ടെ പൂച്ചേനും ഞാൻ ഇന്ന് കാണിച്ചു തരാം….” “ദൈവമേ…. എന്നെ കൊല്ലാൻ പോണേ…. പാറു പതിയെ ഓടെടാ… നമ്മുടെ മോൻ…. ഞാൻ വേറെ ചമ്മന്തി അരച്ച് തരാം…. നീയാണെ സത്യം…” ഭാഗ്യം… പാറു ഓട്ടം നിർത്തി…. ഞാൻ പോയി അരച്ച് കൊടുക്കട്ടെ…. അല്ലെ എന്നെ ഈ പെരക്ക് ചുറ്റും ഇട്ട് അവൾ വീണ്ടും ഓടിക്കും…. എന്നാലും എന്റെ പൊന്നു…. എന്നോട് വേണ്ടാരുന്നു ഈ ചതി….. !!!! അപ്പോ അവരായി അവരുടെ ചമ്മന്തി ആയി… പാവം ഒരു ഗർഭിണി പെണ്ണ് ആഗ്രഹം കൊണ്ടല്ലേ അല്ലേ…. “പിന്നെ ആ ഡയലോഗ് എന്താന്ന് അല്ലേ….നമ്മുടെ വൈശാഖ് പണ്ട് ഏതോ പ്രണയ ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്റ് ഉണ്ടാരുന്നു… “കെട്ടുന്നേ കുട്ടിത്തം മാറാത്ത ഒരു പെങ്കൊച്ചിനെ കെട്ടണം. എന്നിട്ടവൾ എന്തേലും തെറ്റ് ചെയുമ്പോൾ പെരക്ക് ചുറ്റും ഓടിച്ചിട്ട്‌ അടിക്കണം… ” ഇപ്പോ ആരാ ഓടിയേ ആരാ ഓടിച്ചെന്നു ഒക്കെ കണ്ടല്ലോ അല്ലേ… അതാണ് ആ പറഞ്ഞ വിധി……. !!!!!!

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular